നിങ്ങളിൽ ഉത്തമ൪ ഇന്നയിന്ന ആളുകളാണ്, നിങ്ങളിൽ ശ്രേഷ്ടർ ഇന്നയിന്ന ആളുകളാണ് എന്ന് നബി ﷺ പല സന്ദ൪ഭങ്ങളിലായി പ്രത്യേകം എടുത്തു പറഞ്ഞിട്ടുള്ളതായി കാണാം. അത്തരം വിഭാഗങ്ങളില്‍ എല്ലാത്തിലും ഉള്‍പ്പെടുക എന്നുള്ളത് ഏറെ ശ്രേഷ്ടകരമാണെന്നതില്‍ യാതൊരു സംശയവുമില്ല. അത്തരം വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നതിനായി ആത്മാ൪ത്ഥമായി പരിശ്രമിക്കാന്‍ സത്യവിശ്വാസികള്‍ക്ക് കഴിയേണ്ടതുണ്ട്. അവയില്‍ ചിലത് താഴെ സൂചിപ്പിക്കുന്നു.
1.ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവന്‍
عَنْ عُثْمَانَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ
ഉസ്‌മാനില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിൽ ഉത്തമൻ ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവനാണ്. (ബുഖാരി: 5027)
2.തന്റെ ഇണയോട് നല്ല നിലയിൽ വർത്തിക്കുന്നവന്‍
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : …… وَخِيَارُكُمْ خِيَارُكُمْ لِنِسَائِهِمْ خُلُقًا
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ……….നിങ്ങളിൽ ഉത്തമന്‍ ഭാര്യമാരോട് നല്ല നിലയിൽ വർത്തിക്കുന്നവനാണ്…(തിർമുദി: 1162)
عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم : خَيْرُكُمْ خَيْرُكُمْ لأَهْلِهِ وَأَنَا خَيْرُكُمْ لأَهْلِي
ആയിശയില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു:നിങ്ങളിൽ ഉത്തമന്‍ തന്റെ ഇണയോട് നല്ല നിലയിൽ വർത്തിക്കുന്നവനാണ്. ഞാൻ നിങ്ങളിൽ, തന്റെ ഇണയോട് നല്ല നിലയിൽ വർത്തിക്കുന്നവനാണ്. (തി൪മിദി:42/4269)
3.സല്‍സ്വഭാവമുള്ളവന്‍
عَنْ عَبْدِ اللَّهِ بْنِ عَمْرٍو ـ رضى الله عنهما ـ قَالَ لَمْ يَكُنِ النَّبِيُّ صلى الله عليه وسلم فَاحِشًا وَلاَ مُتَفَحِّشًا وَكَانَ يَقُولُ: إِنَّ مِنْ خِيَارِكُمْ أَحْسَنَكُمْ أَخْلاَقًا
അബ്ദുല്ലാഹി ബ്നു ഉമറുബ്നുൽ ആസില്‍(റ) നിന്ന് നിവേദനം: നബി ﷺ മോശപ്പെട്ട സ്വഭാവക്കാരനായിരുന്നില്ല. അശ്ലീലം സംസാരിച്ചിരുന്നില്ല. അവിടുന്ന് പറയുമായിരുന്നു. നിങ്ങളിൽ സല്‍സ്വഭാവമുള്ളവരാണ് നിങ്ങളിൽ ഉത്തമർ. (ബുഖാരി: 3559 – മുസ്‌ലിം: 2321)
عَنِ ابْنِ عُمَرَ، أَنَّهُ قَالَ : كُنْتُ مَعَ رَسُولِ اللَّهِ ـ صلى الله عليه وسلم ـ فَجَاءَهُ رَجُلٌ مِنَ الأَنْصَارِ فَسَلَّمَ عَلَى النَّبِيِّ ـ صلى الله عليه وسلم ـ ثُمَّ قَالَ : يَا رَسُولَ اللَّهِ أَىُّ الْمُؤْمِنِينَ أَفْضَلُ قَالَ : أَحْسَنُهُمْ خُلُقًا .
ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: ഞാന്‍ നബി ﷺ യോടൊപ്പമായിരുന്നപ്പോള്‍ അന്‍സാരിയായ ഒരാള്‍ വന്നു നബി ﷺ ക്ക് സലാം പറഞ്ഞു. ശേഷം പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, സത്യവിശ്വാസികളില്‍ ഏറ്റവും ശ്രേഷ്ട൪ ആരാണ്? നബി ﷺ പറഞ്ഞു: അവരില്‍ നല്ല സ്വഭാവമുള്ളവ൪. (ഇബ്നുമാജ: 37/4400)
4.കടം നല്ല നിലയില്‍ കൊടുത്തു വീട്ടുന്നവന്‍
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : …… خَيْرُكُمْ أَحْسَنُكُمْ قَضَاءً
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങളിൽ ഉത്തമന്‍ കടം നല്ല നിലയില്‍ കൊടുത്തു വീട്ടുന്നവനാണ്. (മുസ്ലിം:1601)
കടം വാങ്ങിയാല്‍ അതിന്റെ അവധി എത്തുമ്പോള്‍ കൃത്യമായി തിരിച്ച് കൊടുക്കണം. അതില്‍ യാതൊരു വീഴ്ചയും വരുത്താന്‍ പാടില്ല. അതേപോലെ ഒരാള്‍ നമുക്ക് അത്യാവശ്യത്തിന് പണം കടം തന്ന് സഹായിക്കുമ്പോള്‍ അത് തിരികെ കൊടുക്കുന്ന സന്ദ൪ഭത്തില്‍ അതില്‍ നിന്ന് കുറച്ച് കൂടുതല്‍ കൊടുക്കല്‍ നല്ലതാണ്. എന്നാല്‍ കടം കൊടുത്ത ആള്‍ അത് പ്രതീക്ഷിക്കുകയോ അത് പ്രതീക്ഷിച്ചുകൊണ്ട് പണം കടംകൊടുക്കുകയോ ചെയ്യാന്‍ പാടില്ല.
عَنْ جَابِرِ بْنِ عَبْدِ اللَّهِ ـ رضى الله عنهما ـ قَالَ أَتَيْتُ النَّبِيَّ صلى الله عليه وسلم وَهْوَ فِي الْمَسْجِدِ ـ قَالَ مِسْعَرٌ أُرَاهُ قَالَ ضُحًى ـ فَقَالَ “ صَلِّ رَكْعَتَيْنِ ”. وَكَانَ لِي عَلَيْهِ دَيْنٌ فَقَضَانِي وَزَادَنِي
ജാബിറുബ്നു അബ്ദില്ല(റ) പറയുന്നു: നബി ﷺ ദുഹാസമയത്ത് പള്ളിയിലിരിക്കുമ്പോൾ ഞാൻ അവിടെ ചെന്നു. അപ്പോൾ നബി ﷺ പറഞ്ഞു: രണ്ടുറക്അത്ത് നമസ്കരിക്കൂ. അവിടുന്ന് എനിക്ക് കടം തിരിച്ചുതരാനുണ്ടായിരുന്നു. അപ്പോൾ എനിക്ക് അത് തിരിച്ചുതന്നു, കുറച്ചു കൂടുതലും തന്നു……..(ബുഖാരി: 2394)
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَجُلاً، أَتَى النَّبِيَّ صلى الله عليه وسلم يَتَقَاضَاهُ، فَأَغْلَظَ، فَهَمَّ بِهِ أَصْحَابُهُ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” دَعُوهُ فَإِنَّ لِصَاحِبِ الْحَقِّ مَقَالاً ”. ثُمَّ قَالَ ” أَعْطُوهُ سِنًّا مِثْلَ سِنِّهِ ”. قَالُوا يَا رَسُولَ اللَّهِ لاَ نَجِدُ إِلاَّ أَمْثَلَ مِنْ سِنِّهِ. فَقَالَ ” أَعْطُوهُ فَإِنَّ مِنْ خَيْرِكُمْ أَحْسَنَكُمْ قَضَاءً ”.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : ഒരാൾ നബി ﷺ യുടെ അടുത്ത് തന്റെ കടം വീട്ടാൻ ആവശ്യപ്പെട്ട് വന്നു. അയാൾ വളരെ പരുഷമായി സംസാരിച്ചു. അത് നബി ﷺ യുടെ സ്വഹാബികൾക്ക് മന:പ്രയാസമുണ്ടാക്കി. അപ്പോൾ നബി ﷺ പറഞ്ഞു: നിങ്ങൾ അയാളെ വിട്ടേക്കുക, അവകാശിക്ക് സംസാരിക്കാൻ അധികാരമുണ്ട്. നബി ﷺ തുടർന്ന് പറഞ്ഞു: അയാൾ തന്ന ഒട്ടകത്തിന്റെ തുല്യ പ്രായമുള്ള ഒരൊട്ടകത്തെ അയാൾക്ക് നൽകുക. അവർ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അയാളുടെ ഒട്ടകത്തെക്കാൾ കൂടുതൽ പ്രായമായതിനെ (മെച്ചപ്പെട്ടതിനെ) യല്ലാതെ ഞങ്ങൾ കാണുന്നില്ല. നബി ﷺ പറഞ്ഞു: നിങ്ങൾ അത് കൊടുത്തേക്കൂ. നിങ്ങളിൽ ഉത്തമൻ നല്ലനിലയിൽ കടം വീട്ടുന്നവനാണ്.(ബുഖാരി: 2306)
5. നന്‍മ മാത്രം പ്രവ൪ത്തിക്കുന്നവ൪
ഒരു സത്യവിശ്വാസി നന്‍മ മാത്രം പ്രവ൪ത്തിക്കുന്നവനായിരിക്കണം. എത്ര ചെറിയ നന്‍മയായാലും അത് അനുഷ്ടിക്കുന്ന കാര്യത്തെ നിസ്സാരമായി കാണരുത്. അതേപോലെ ഒരു സത്യവിശ്വാസി ഒരു തിന്‍മയും പ്രവ൪ത്തിക്കാത്തവനായിരിക്കണം. എത്ര ചെറിയ തിന്‍മയായാലും അത് ഉപേക്ഷിക്കുന്ന കാര്യത്തെ നിസ്സാരമായി കാണരുത്.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم وَقَفَ عَلَى أُنَاسٍ جُلُوسٍ فَقَالَ ” أَلاَ أُخْبِرُكُمْ بِخَيْرِكُمْ مِنْ شَرِّكُمْ ” . قَالَ فَسَكَتُوا فَقَالَ ذَلِكَ ثَلاَثَ مَرَّاتٍ فَقَالَ رَجُلٌ بَلَى يَا رَسُولَ اللَّهِ أَخْبِرْنَا بِخَيْرِنَا مِنْ شَرِّنَا . قَالَ ” خَيْرُكُمْ مَنْ يُرْجَى خَيْرُهُ وَيُؤْمَنُ شَرُّهُ وَشَرُّكُمْ مَنْ لاَ يُرْجَى خَيْرُهُ وَلاَ يُؤْمَنُ شَرُّهُ ” .
അബൂഹുറൈറ رضى الله عنه യിൽ നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ ഇരിക്കുന്ന ചില ആളുകളെ കണ്ടുമുട്ടി. അപ്പോൾ അവിടുന്ന് പറഞ്ഞു: നിങ്ങളിൽ ഏറ്റവും നല്ലവരെക്കുറിച്ചും ഏറ്റവും മോശം ആളുകളെക്കുറിച്ചും ഞാൻ നിങ്ങളെ അറിയിച്ചു തരട്ടെയോ?അദ്ദേഹം പറഞ്ഞു: “അവർ നിശബ്ദരായി, അങ്ങനെ അവിടുന്ന് മൂന്ന് തവണ ആവര്‍ത്തിച്ചു. അപ്പോൾ ഒരാൾ പറഞ്ഞു: ‘അതെ, അല്ലാഹുവിന്റെ റസൂലേ! ഞങ്ങളിൽ ഏറ്റവും നല്ലവരും മോശപ്പെട്ടവരും ആരാണെന്ന് ഞങ്ങൾക്ക് പറഞ്ഞുതരൂ.’ നബി ﷺ പറഞ്ഞു: നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ നന്മ പ്രതീക്ഷിക്കപ്പെടാവുന്നവനും തിന്മയില്‍ നിര്‍ഭയത്വം നല്‍കുന്നവനുമാണ്. നിങ്ങളില്‍ ഏറ്റവും മോശപ്പെട്ടവർ നന്മ പ്രതീക്ഷിക്കപ്പെടാനാകാത്തവനും തിന്മയില്‍ നിര്‍ഭയത്വം നല്‍കാത്തവനുമാണ്. (തിര്‍മിദി: 2263)
6. ആയുസ് ദീ൪ഘിപ്പിച്ചു ലഭിച്ചപ്പോള്‍ നല്ലനല്ല ക൪മ്മങ്ങള്‍ ചെയ്യുന്നവന്‍
عَنْ عَبْدِ اللَّهِ بْنِ بُسْرٍ، أَنَّ أَعْرَابِيًّا، قَالَ يَا رَسُولَ اللَّهِ مَنْ خَيْرُ النَّاسِ قَالَ : مَنْ طَالَ عُمُرُهُ وَحَسُنَ عَمَلُهُ
അബ്ദില്ലാഹിബ്നു ബുസ്റില്‍(റ) നിന്ന് നിവേദനം : ഒരു അഅ്റാബി ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ ജനങ്ങളില്‍ ഉത്തമന്‍ ആരാണ്? നബി ﷺ പറഞ്ഞു: ആയുസ് ദീ൪ഘിപ്പിച്ചു ലഭിക്കുകയും (അപ്പോള്‍) നല്ലനല്ല ക൪മ്മങ്ങള്‍ പ്രവ൪ത്തിക്കുകയും ചെയ്യുന്നവനാണ്. (തി൪മിദി:2329)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَنْ أَصْبَحَ مِنْكُمُ الْيَوْمَ صَائِمًا ” . قَالَ أَبُو بَكْرٍ أَنَا . قَالَ ” فَمَنْ تَبِعَ مِنْكُمُ الْيَوْمَ جَنَازَةً ” . قَالَ أَبُو بَكْرٍ أَنَا . قَالَ ” فَمَنْ أَطْعَمَ مِنْكُمُ الْيَوْمَ مِسْكِينًا ” . قَالَ أَبُو بَكْرٍ أَنَا . قَالَ ” فَمَنْ عَادَ مِنْكُمُ الْيَوْمَ مَرِيضًا ” . قَالَ أَبُو بَكْرٍ أَنَا . فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَا اجْتَمَعْنَ فِي امْرِئٍ إِلاَّ دَخَلَ الْجَنَّةَ ” .
അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ ചോദിച്ചു: ”ആരുണ്ട് ഇന്നത്തെ പ്രഭാതത്തില്‍ നോമ്പുകാരനായി?’ അബൂബക്കര്‍(റ) പറഞ്ഞു: ‘ഞാനുണ്ട്.’ നബി ﷺ ചോദിച്ചു: ‘ആരുണ്ട് ഇന്ന് നിങ്ങളില്‍ ജനാസയെ അനുഗമിച്ചവന്‍?’ അബൂബക്കര്‍(റ) പറഞ്ഞു: ‘ഞാനുണ്ട്.’ നബി ﷺ ചോദിച്ചു: ‘ആരുണ്ട് ഈ ദിനം നിങ്ങളില്‍ പാവപ്പെട്ടവന് ഭക്ഷണം നല്‍കിയവന്‍?’ അബൂബക്കര്‍(റ) പറഞ്ഞു: ‘ഞാനുണ്ട്.’ നബി ﷺ ചോദിച്ചു: ‘ആരുണ്ട് ഇന്ന് നിങ്ങളില്‍ രോഗിയെ സന്ദര്‍ശിച്ചവനായിട്ട്?’ അബൂബക്കര്‍(റ) പറഞ്ഞു: ‘ഞാനുണ്ട്.’ നബി ﷺ പറഞ്ഞു: ‘ആരിലാണോ ഈ കാര്യങ്ങള്‍ ഒരുമിക്കുന്നത്, അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കാതിരിക്കുകയില്ല” (മുസ്‌ലിം: 1028)
സ്വര്‍ഗംകൊണ്ട് സന്തോഷവാര്‍ത്തയറിയിക്കപ്പെട്ട സുബൈര്‍ ഇബ്‌നുല്‍ അവ്വാ(റ)മിന്റെ മകനും പ്രശസ്ത താബിഈവര്യനുമായ ഉര്‍വതുബ്‌നുസുബൈര്‍(റഹി) ഹിജ്‌റ തൊണ്ണൂറ്റിനാലില്‍ തന്റെ അറുപത്തിയേഴാം വയസ്സില്‍ ഇഹലോകം വെടിയുന്ന സന്ദര്‍ഭത്തില്‍ നോമ്പുകാരനായിരുന്നു. അതിനെക്കുറിച്ച് ഉര്‍വയുടെ മകന്‍ ഹിശാം പറയുന്നത് ഇങ്ങനെയാണ്: ‘നോമ്പ് മുറിക്കാനാവശ്യപ്പെട്ടെങ്കിലും അതിന്കൂട്ടാക്കാതെ അദ്ദേഹം നോമ്പ് തുടര്‍ത്തുകയായിരുന്നു.’
7.നമസ്കാരത്തിൽ തോളുകൾ മയപ്പെടുത്തുന്നവ൪
നമസ്കാരത്തിൽ സ്വഫ് ശരിയാക്കുമ്പോള്‍ സ്വഫില്‍ വിടവ് വരാതെകണങ്കാൽ കണങ്കാലിനോട് ചേ൪ത്ത് വെക്കുന്നതോടൊപ്പം തോള്‍ തോളോട് ചേ൪ത്ത് വെക്കുകയും വേണം.
عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ “ أَقِيمُوا صُفُوفَكُمْ فَإِنِّي أَرَاكُمْ مِنْ وَرَاءِ ظَهْرِي ”. وَكَانَ أَحَدُنَا يُلْزِقُ مَنْكِبَهُ بِمَنْكِبِ
അനസ് ഇബ്’നു മാലികിൽ(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു : നിങ്ങളുടെ സ്വഫുകൾ നേരെയാക്കുവിൻ , എന്റെ മുതുകിന്റെ പിന്നിലൂടെ ഞാൻ നിങ്ങളെ കാണുന്നുണ്ട്.’അപ്പോൾ നമ്മളിൽ ( സ്വഹാബത്തിൽ ) പെട്ട ഒരാൾ തന്റെ തോൾ സഹോദരന്റെ തോളോടും കണങ്കാൽ സഹോദരന്റെ കണങ്കാലിനോടും ഒട്ടിച്ചേർത്ത് വെക്കുമായിരുന്നു.(ബുഖാരി:725 )
ഇപ്രകാരം തോള്‍ തോളോട് ചേ൪ത്ത് വെക്കുമ്പോള്‍ പരസ്പരം കരുണ കാണിക്കേണ്ടതുണ്ട്. അതായത് ചേ൪ന്ന് നില്‍ക്കാന്‍ വൈമനസ്യം കാണിക്കുകയോ ചേ൪ന്ന് നില്‍ക്കുമ്പോള്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുകയോ ചെയ്യരുത്. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ തോളുകൾ മയപ്പെടുത്തുന്നവരാണ് നിങ്ങളിൽ ഉത്തമരെന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്.
عَنِ ابْنِ عَبَّاسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : خِيَارُكُمْ أَلْيَنُكُمْ مَنَاكِبَ فِي الصَّلاَةِ
ഇബ്നു അബ്ബാസില്‍(റ) നിന്ന് നിവേദനം :…….നബി ﷺ പറഞ്ഞു: നിങ്ങളിൽ ഉത്തമ൪ നമസ്കാരത്തിൽ തോളുകൾ മയപ്പെടുത്തുന്നവരാണ്. (അബൂദാവൂദ് :672 – സ്വഹീഹ് അല്‍ബാനി)
ജമാഅത്ത് നമസ്‌കാരം നടന്നുകൊണ്ടിരിക്കെ പള്ളിയില്‍ സ്വഫ്ഫ് ശരിയാക്കി നില്‍ക്കുന്നതിനിടയിലേക്ക് പുതുതായി ഒരാള്‍കൂടി വന്നാല്‍ അദ്ദേഹത്തിന് ആ സ്വഫ്ഫില്‍ നില്‍ക്കാന്‍ സൗകര്യം ശരിപ്പെടത്തിക്കൊടുക്കുന്നതിന്റെ ശ്രേഷ്ഠത ഈ ഹദീഥ് മനസ്സിലാക്കിത്തരുന്നു.
8.മറ്റുള്ളവരെ ഭക്ഷിപ്പിക്കുന്നവന്‍
9.സലാം മടക്കുന്നവന്‍
عن صهيب رضي الله عنه أن النبي صلى الله عليه وسلم قال: خيركم من أطعم الطعام ورد السلام
സുഹൈബില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: നിങ്ങളിൽ ഉത്തമ൪ ആഹാരം ഭക്ഷിപ്പിക്കുന്നവരും സലാം മടക്കുന്നവരുമാണ്. (സ്വഹീഹുല്‍ ജാമിഅ്)
മറ്റുള്ളവരെ ഭക്ഷിപ്പിക്കുന്നത് ഇസ്ലാമില്‍ ശ്രേഷ്ടകരമായ പ്രവ൪ത്തനമാണ്. സ്വ൪ഗത്തില്‍ പ്രവേശിക്കുന്ന ആളുകളുടെ യോഗ്യതയായി അല്ലാഹു പറഞ്ഞതില്‍ ഒന്ന് ഇതാണ്.
وَيُطْعِمُونَ ٱلطَّعَامَ عَلَىٰ حُبِّهِۦ مِسْكِينًا وَيَتِيمًا وَأَسِيرًا
ആഹാരത്തോട് പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത് നല്‍കുകയും ചെയ്യും. (ഖു൪ആന്‍:76/8)
മറ്റുള്ളവരെ ഭക്ഷിപ്പിക്കുന്നവ൪ നിങ്ങളിൽ ഉത്തമരാണെന്നാണ് നബി ﷺ പറഞ്ഞിട്ടുള്ളത്.
ഒരു മുസ്ലിം സലാം പറഞ്ഞാല്‍ സലാം മടക്കല്‍ നി൪ബന്ധമാണ്. അല്ലാഹു പറയുന്നത് കാണുക.
وَإِذَا حُيِّيتُم بِتَحِيَّةٍ فَحَيُّوا۟ بِأَحْسَنَ مِنْهَآ أَوْ رُدُّوهَآ ۗ إِنَّ ٱللَّهَ كَانَ عَلَىٰ كُلِّ شَىْءٍ حَسِيبًا
നിങ്ങള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കപ്പെട്ടാല്‍ അതിനെക്കാള്‍ മെച്ചമായി (അങ്ങോട്ട്) അഭിവാദ്യം അര്‍പ്പിക്കുക. അല്ലെങ്കില്‍ അതുതന്നെ തിരിച്ചുനല്‍കുക. തീര്‍ച്ചയായും അല്ലാഹു ഏതൊരു കാര്യത്തിന്റെയും കണക്ക് നോക്കുന്നവനാകുന്നു. (ഖു൪ആന്‍:4/86)
ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിന്റെ മേലുള്ള ബാധ്യതകളില്‍ പെട്ടതുമാണ് സലാം മടക്കലെന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്. (ബുഖാരി: 1240)
ഒരു മുസ്ലിം സലാം പറഞ്ഞാല്‍(അഭിവാദ്യം അര്‍പ്പിച്ചാല്‍) അതേപോലെയെങ്കിലും സലാം മടക്കല്‍ നി൪ബന്ധമാണ്. എന്നാല്‍ അതിനെക്കാള്‍ മെച്ചമായി (അങ്ങോട്ട്) അഭിവാദ്യം അര്‍പ്പിക്കുകയാണ് ശ്രേഷ്ടകരമെന്ന് മേല്‍ ഖു൪ആന്‍ വചനത്തില്‍ നിന്നും വ്യക്തമാണ്. അതായത് السَّلاَمُ عَلَيْكُمْ എന്ന് ഇങ്ങോട്ട് പറഞ്ഞാല്‍ وعلیکم السلام ورحمة الله എന്നോ وعلیکم السلام ورحمة الله وبركاته എന്നോ തിരിച്ചു പറയുക. സലാം മടക്കുന്നവ൪ നിങ്ങളിൽ ഉത്തമരാണെന്നാണ് നബി ﷺ പറഞ്ഞിട്ടുള്ളത്.
10.തന്റെ സഹോദരനോട് പിണങ്ങിയാല്‍ പിണക്കം മാറ്റി ആദ്യം സലാം പറയുന്നവന്‍
عَنْ أَبِي أَيُّوبَ الأَنْصَارِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ لاَ يَحِلُّ لِرَجُلٍ أَنْ يَهْجُرَ أَخَاهُ فَوْقَ ثَلاَثِ لَيَالٍ، يَلْتَقِيَانِ فَيُعْرِضُ هَذَا وَيُعْرِضُ هَذَا، وَخَيْرُهُمَا الَّذِي يَبْدَأُ بِالسَّلاَمِ ”.
അബൂഅയ്യൂബിൽ അൻസാരിയില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാൾക്ക് തന്റെ സഹോദരനോട് മൂന്നുദിവസത്തിൽ കൂടുതല്‍ പിണങ്ങി നിൽക്കാൻ പാടുള്ളതല്ല. ഇരുവരും കണ്ടുമുട്ടുന്നു; അപ്പോൾ ഇവൻ അവനിൽനിന്ന് മുഖംതിരിക്കുന്നു; അവൻ ഇവനിൽനിന്നും മുഖംതിരിക്കുന്നു. അവരിരുവരിൽ ഉത്തമൻ ആദ്യം സലാംപറഞ്ഞ് തുടങ്ങുന്ന (ബന്ധം പുനസ്ഥാപിക്കുന്ന) വനാണ്. (ബുഖാരി: 6077)
11. കണ്ടാല്‍ അല്ലാഹുവിനെ ഓ൪മ്മ വരുന്ന വ്യക്തിത്വങ്ങള്‍
عَنْ أَسْمَاءَ بِنْتِ يَزِيدَ، أَنَّهَا سَمِعَتْ رَسُولَ اللَّهِ ـ صلى الله عليه وسلم ـ يَقُولُ ” أَلاَ أُنَبِّئُكُمْ بِخِيَارِكُمْ ” . قَالُوا بَلَى يَا رَسُولَ اللَّهِ . قَالَ ” خِيَارُكُمُ الَّذِينَ إِذَا رُءُوا ذُكِرَ اللَّهُ عَزَّ وَجَلَّ ” .
അസ്മാഅ് ബിന്‍ത് യസീദില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിൽ ഉത്തമ൪ ആരാണെന്ന് ഞാന്‍ പറഞ്ഞു തരട്ടെയോ? അവ൪(സ്വഹാബികള്‍) പറഞ്ഞു:അല്ലാഹുവിന്റെ റസൂലേ, അതെ (പറഞ്ഞുതന്നാലും).നബി ﷺ പറഞ്ഞു: നിങ്ങളിൽ ഉത്തമ൪, (ഒരു വിഭാഗമാണ്). അവരെ കണ്ടാല്‍ അല്ലാഹുവിനെ ഓ൪മ്മവരും. (ആരെ കണ്ടാലാണോ അല്ലാഹുവിനെ ഓ൪മ്മ വരുന്നത് അവരാണ് നിങ്ങളിൽ ഉത്തമ൪). (ഇബ്നുമാജ: 37/ 4258)
12. അല്ലാഹുവിന്റെ മാ൪ഗത്തില്‍ പ്രവ൪ത്തിക്കുന്നവ൪
عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم عَامَ تَبُوكَ يَخْطُبُ النَّاسَ وَهُوَ مُسْنِدٌ ظَهْرَهُ إِلَى رَاحِلَتِهِ فَقَالَ “ أَلاَ أُخْبِرُكُمْ بِخَيْرِ النَّاسِ وَشَرِّ النَّاسِ إِنَّ مِنْ خَيْرِ النَّاسِ رَجُلاً عَمِلَ فِي سَبِيلِ اللَّهِ عَلَى ظَهْرِ فَرَسِهِ أَوْ عَلَى ظَهْرِ بَعِيرِهِ أَوْ عَلَى قَدَمِهِ حَتَّى يَأْتِيَهُ الْمَوْتُ وَإِنَّ مِنْ شَرِّ النَّاسِ رَجُلاً فَاجِرًا يَقْرَأُ كِتَابَ اللَّهِ لاَ يَرْعَوِي إِلَى شَىْءٍ مِنْهُ ” .
അബൂ സഈദില്‍ ഖുദ്’രിയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: തബൂഖിന്റെ യുദ്ധ വേളയില്‍ തന്റെ വാഹനത്തില്‍ ചാരി നിന്നുകൊണ്ട് ജനങ്ങളോട് പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുന്ന വേളയില്‍ നബി ﷺ പറഞ്ഞു: ജനങ്ങളിൽ ഉത്തമ൪ ആരാണെന്നും ജനങ്ങളിൽ മോശക്കാ൪ ആരാണെന്നും ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെയോ? ജനങ്ങളിൽ ഉത്തമ൪, കുതിരപ്പുറത്ത് കയറിയോ കഴുതപ്പുറത്ത് കയറിയോ സ്വന്തം കാല്‍ കൊണ്ട് നടന്നോ മരണം വരെ അല്ലാഹുവിന്റെ മാ൪ഗത്തില്‍ പ്രവ൪ത്തിച്ചവരാണ് …………… (നസാഇ:3106)
13.ജനങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നവന്‍
عن ابن عمر قال رسول الله صلى الله عليه وسلم :خير الناس أنفعهم للناس
ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം :നബി ﷺ പറഞ്ഞു: ജനങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നവരാണ് ജനങ്ങളില്‍ ഉത്തമ൪. (ത്വബ്റാനി – സ്വഹീഹുല്‍ ജാമിഅ് :3289)
14.സത്യം മാത്രം പറയുന്നവന്‍
15.ധാ൪മ്മിക വിശുദ്ധി പുല൪ത്തുന്നവന്‍
قال النبي-صلى الله عليه وسلم : خير النَّاس ذو القلب المَخْمُوم واللِّسان الصَّادق قالوا : صدوق اللسان نعرفه ، فما مخموم القلب ؟ قال هو النقي ، التقي ، لا إثم عليه ، ولا بغي ، ولا غل ، ولا حسد
നബി ﷺപറഞ്ഞു: ജനങ്ങളില്‍ ഉത്തമ൪ അടിച്ചു വാരപ്പെട്ട ഹൃദയമുള്ളവനും സത്യസന്ധമായ നാവുള്ളവനും (സത്യം മാത്രം പറയുന്നവന്‍) ആണ്. അവ൪ (സ്വഹാബികള്‍) ചോദിച്ചു: ‘സത്യസന്ധമായ നാവ്’ എന്താണെന്നത് ഞങ്ങള്‍ക്ക് അറിയാം. എന്നാല്‍ ‘അടിച്ചു വാരപ്പെട്ട ഹൃദയമുള്ളവന്‍’ എന്താണ് ? നബി ﷺ പറഞ്ഞു: ധാ൪മ്മിക വിശുദ്ധി പുല൪ത്തുന്നവനും സംശുദ്ധ ജീവിതം നയിക്കുന്നവനുമാണവന്‍. അവന്‍ പാപം ചെയ്യാത്തവനും അക്രമം ചെയ്യാത്തവനും വഞ്ചിക്കാത്തവനും അസൂയ വെച്ചു പുല൪ത്താത്തവനുമാണ്. (സ്വഹീഹുല്‍ ജാമിഅ്:3291)
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ قِيلَ لِرَسُولِ اللَّهِ ـ صلى الله عليه وسلم ـ أَىُّ النَّاسِ أَفْضَلُ قَالَ ” كُلُّ مَخْمُومِ الْقَلْبِ صَدُوقِ اللِّسَانِ ” . قَالُوا صَدُوقُ اللِّسَانِ نَعْرِفُهُ فَمَا مَخْمُومُ الْقَلْبِ قَالَ ” هُوَ التَّقِيُّ النَّقِيُّ لاَ إِثْمَ فِيهِ وَلاَ بَغْىَ وَلاَ غِلَّ وَلاَ حَسَدَ ” .
അബ്ദുല്ലാഹ് ഇബ്‌നുഅംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ ചോദിക്കപ്പെട്ടു: ‘ജനങ്ങളില്‍ ആരാണ് ഏറ്റവും ശ്രേഷ്ഠന്‍?’ നബി ﷺ പറഞ്ഞു: ‘എല്ലാ മഖ്മൂമുല്‍ ക്വല്‍ബും സ്വദൂക്വുല്ലിസാനുമാണ്. അവര്‍ ചോദിച്ചു: ‘സ്വദൂക്വുല്ലിസാന്‍ (സംസാരത്തില്‍ സത്യസന്ധന്‍) ഞങ്ങള്‍ക്കറിയും. എന്നാല്‍ എന്താണ് മഖ്മൂമുല്‍ക്വല്‍ബ്?’ നബി ﷺ പറഞ്ഞു: ‘പാപമോ അതിക്രമമോ ചതിയോ അസൂയയോ തീരെയില്ലാത്ത ശുദ്ധനും ഭക്തനുമാണ് അയാള്‍’ (ഇബ്‌നുമാജ:4216 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
16. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യുന്നവൻ
17. അല്ലാഹുവിനെ സൂക്ഷിച്ചുകൊണ്ടും മനുഷ്യരെ ഉപദ്രവിക്കുന്നതു വര്‍ജ്ജിച്ചുകൊണ്ടും ജീവിക്കുന്നവന്‍
عَنْ أَبِي سَعِيدٍ الْخُدْرِيِّ ضى الله عنه قَالَ: قِيلَ يَا رَسُولَ اللَّهِ، أَىُّ النَّاسِ أَفْضَلُ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم :” مُؤْمِنٌ يُجَاهِدُ فِي سَبِيلِ اللَّهِ بِنَفْسِهِ وَمَالِهِ ”. قَالُوا ثُمَّ مَنْ قَالَ ” مُؤْمِنٌ فِي شِعْبٍ مِنَ الشِّعَابِ يَتَّقِي اللَّهَ، وَيَدَعُ النَّاسَ مِنْ شَرِّهِ ”.
അബൂസഈദ് رضي الله عنه വിൽ നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂലേ, മനുഷ്യരില്‍ ഏറ്റവും ശ്രേഷ്ഠന്‍ ആരാണെന്ന് അവിടുന്നു ചോദിക്കപ്പെട്ടു. നബിﷺ അരുളി: തന്റെ ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യുന്ന വിശ്വാസി. ശേഷം ആരാണെന്ന് വീണ്ടും ചോദിച്ചു. നബിﷺ പ്രത്യുത്തരം നല്‍കി:ഏതെങ്കിലുമൊരു മലഞ്ചെരുവില്‍ ആണെങ്കിലും അല്ലാഹുവിനെ സൂക്ഷിച്ചുകൊണ്ടും മനുഷ്യരെ ഉപദ്രവിക്കുന്നതു വര്‍ജ്ജിച്ചുകൊണ്ടും ജീവിക്കുന്നവന്‍. (ബുഖാരി:2786)
സത്യവിശ്വാസികളെ, നിങ്ങളിൽ ഉത്തമ൪ ഇന്നയിന്ന ആളുകളാണ്, നിങ്ങളിൽ ശ്രേഷ്ടർ ഇന്നയിന്ന ആളുകളാണ് എന്ന് നബി ﷺ പല സന്ദ൪ഭങ്ങളിലായി പ്രത്യേകം എടുത്തു പറഞ്ഞിട്ടുള്ള ഹദീസുകളെ കുറിച്ച് ചിന്തിക്കാനും അത്തരം ആളുകളില്‍ ഉള്‍പ്പെടുന്നതിനുള്ള ആത്മാ൪ത്ഥമായ പരിശ്രമം നടത്താനും നമുക്ക് കഴിയണം. അല്ലാഹുവിനോട് തൌഫീഖിനായി ചോദിക്കുക. അവന്‍ അനുഗ്രഹിക്കുമാറാകട്ടെ (ആമീൻ)
www.kanzululoom.com