ബിർറ് അഥവാ പുണ്യകര്‍മ്മങ്ങള്‍

ഇസ്‌ലാം പഠിപ്പിക്കുന്ന മഹത്തായ സ്വഭാവ ഗുണങ്ങളില്‍ ഒന്നാണ് ‘ബിര്‍റ്.’ ‘ബിര്‍റ്’ എന്തെന്നു വിശദീകരിച്ച് നബി ﷺ പറഞ്ഞു:

الْبِرُّ حُسْنُ الْخُلُقِ وَالإِثْمُ مَا حَاكَ فِي صَدْرِكَ وَكَرِهْتَ أَنْ يَطَّلِعَ عَلَيْهِ النَّاسُ

സല്‍സ്വഭാവമാകുന്നു ബിര്‍റ്. നിന്റെ മനസ്സിന് ചൊറിച്ചിലുണ്ടാക്കുകയും ജനങ്ങള്‍ നോക്കിക്കാണുന്നത് നിനക്ക് അനിഷ്ടകരമാവുകയും ചെയ്യുന്നത് പാപവും. (മുസ്ലിം:2553)

عن وابصة بن معبد الأسدي:] أتيتُ رسولَ اللهِ ﷺ، فقال: ” جِئتَ تسألُ عن البِرِّ؟ ” قُلتُ: نَعَمْ، فقال: “استَفتِ قلبَك، البِرُّ: ما اطمأَنَّتْ إليه النَّفسُ، واطمأَنَّ إليه القَلبُ

വാബിസ്വ ഇബ്‌നു മഅ്ദ്(റ) പറഞ്ഞു: ”ഞാന്‍ തിരുദൂതരുടെ അടുക്കല്‍ ചെന്നു. തിരുമേനി ﷺ ചോദിച്ചു: ‘താങ്കള്‍ ബിര്‍റിനെ കുറിച്ചും പാപത്തെ കുറിച്ചും ചോദിക്കുവാനാണോ വന്നിരിക്കുന്നത്?’ ഞാന്‍ പറഞ്ഞു: ‘അതെ.’ തിരുമേനി ﷺ പറഞ്ഞു: ‘താങ്കളുടെ മനസ്സിനോട് വിധി ചോദിക്കുക. മനസ്സ് സമാധാനമടഞ്ഞതേതോ അതാണ് ബിര്‍റ്. ഹൃദയം ശാന്തി കണ്ടതുമാണ് ബിര്‍റ്” (മുസ്‌നദു അഹ്മദ്. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

ബന്ധം ചാര്‍ത്തലും നന്മയേകലും നന്നായി വര്‍ത്തിക്കലുമാണ് ബിര്‍റ്. ഏഴ് കാര്യങ്ങള്‍ ബിര്‍റിലെ നിധികളായി പരിചയപ്പെടുത്തപെട്ടിട്ടുണ്ട്. ആരാധനയിലുള്ള ആത്മാര്‍ഥത (ഇഖ്‌ലാസ്വ്), മാതാപിതാക്കള്‍ുള്ള പുണ്യം, കുടുംബബന്ധം ചാര്‍ത്തല്‍, അമാനത്തിന്റെ നിര്‍വഹണം, പാപത്തിന്റെ വിഷയത്തില്‍ ആരെയും അനുസരിക്കാതിരിക്കല്‍, ദേഹേച്ഛ പ്രവൃത്തിക്കാതിരിക്കല്‍, പുണ്യകര്‍മത്തില്‍ കഠിനാധ്വാനിയാകലും അല്ലാഹുവെ ഭയക്കലും അവന്റെ പ്രതിഫലത്തില്‍ പ്രതീക്ഷയര്‍പ്പിക്കലും തക്വ്‌വ കൈകൊള്ളലും നാഥനെ ഭയക്കലും ബിര്‍റിനുള്ള മാര്‍ഗമാണ്. (സമര്‍ക്വന്ദിയുടെ തന്‍ബീഹുല്‍ഗാഫിലീന്‍ പേജ്: 253)

അല്ലാഹു പറഞ്ഞു:

وَلَٰكِنَّ ٱلْبِرَّ مَنِ ٱتَّقَىٰ

പ്രത്യുത, ദോഷബാധയെ കാത്തുസൂക്ഷിച്ചവനത്രെ പുണ്യവാന്‍. (ഖുര്‍ആന്‍ :2/189)

ﻟَﻦ ﺗَﻨَﺎﻟُﻮا۟ ٱﻟْﺒِﺮَّ ﺣَﺘَّﻰٰ ﺗُﻨﻔِﻘُﻮا۟ ﻣِﻤَّﺎ ﺗُﺤِﺒُّﻮﻥَ ۚ

നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നത് വരെ നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ല…….(ഖു൪ആന്‍:3/92)

وَهُوَ اسْمٌ جَامِعٌ لِكُلِّ خَيْرٍ وَطَاعَةٍ، وَقِيَامِ بِحَقِّ اللَّهِ وَحَقِّ عِبَادِهِ

ബിര്‍റ്’ എന്നത് ആശയസമ്പൂര്‍ണതയുള്ള ഒരു നാമമാണ്. എല്ലാ നന്മകളും പുണ്യങ്ങളും അല്ലാഹുവിനും സൃഷ്ടികള്‍ക്കുമുള്ള എല്ലാ ബാധ്യതാനിര്‍വഹണങ്ങളും ഇതില്‍പെടും. (തഫ്സീറുസ്സഅ്ദി:ഖു൪ആന്‍:58/9 ന്റെ വിശദീകരണം)

ലുബ്ധ്, പിശുക്ക് എന്നീ രോഗങ്ങളില്‍നിന്ന് മനസ്സിനെ ചികിത്സിക്കുക, ദാനം നിര്‍വഹിക്കുക, നന്മയുടെ മാര്‍ഗത്തില്‍ ധനം വ്യയം ചെയ്യുവാനും പരിശ്രമിക്കുക എന്നിവ ബിര്‍റിന് സഹായകമാവുന്ന മാര്‍ഗമാണ്. അല്ലാഹു പറഞ്ഞു:

لَّيْسَ ٱلْبِرَّ أَن تُوَلُّوا۟ وُجُوهَكُمْ قِبَلَ ٱلْمَشْرِقِ وَٱلْمَغْرِبِ وَلَٰكِنَّ ٱلْبِرَّ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَٱلْمَلَٰٓئِكَةِ وَٱلْكِتَٰبِ وَٱلنَّبِيِّـۧنَ وَءَاتَى ٱلْمَالَ عَلَىٰ حُبِّهِۦ ذَوِى ٱلْقُرْبَىٰ وَٱلْيَتَٰمَىٰ وَٱلْمَسَٰكِينَ وَٱبْنَ ٱلسَّبِيلِ وَٱلسَّآئِلِينَ وَفِى ٱلرِّقَابِ وَأَقَامَ ٱلصَّلَوٰةَ وَءَاتَى ٱلزَّكَوٰةَ وَٱلْمُوفُونَ بِعَهْدِهِمْ إِذَا عَٰهَدُوا۟ ۖ وَٱلصَّٰبِرِينَ فِى ٱلْبَأْسَآءِ وَٱلضَّرَّآءِ وَحِينَ ٱلْبَأْسِ ۗ أُو۟لَٰٓئِكَ ٱلَّذِينَ صَدَقُوا۟ ۖ وَأُو۟لَٰٓئِكَ هُمُ ٱلْمُتَّقُونَ

നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കള്‍ക്കും, അനാഥകള്‍ക്കും, അഗതികള്‍ക്കും, വഴിപോക്കന്നും, ചോദിച്ചു വരുന്നവര്‍ക്കും, അടിമമോചനത്തിന്നും നല്‍കുകയും, പ്രാര്‍ത്ഥന (നമസ്കാരം) മുറപ്രകാരം നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും, കരാറില്‍ ഏര്‍പെട്ടാല്‍ അത് നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്‍മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍. (ഖു൪ആന്‍:2/177)

ബിര്‍റിന്റെ മഹത്ത്വവും പ്രാധാന്യവും അറിയിച്ച് നബി ﷺ പറഞ്ഞു:

لاَ يَزِيدُ فِي الْعُمْرِ إِلاَّ الْبِرُّ وَلاَ يَرُدُّ الْقَدَرَ إِلاَّ الدُّعَاءُ

പുണ്യം മാത്രമാകുന്നു ആയുസ്സില്‍ വര്‍ധനവുണ്ടാക്കുന്നത്. പ്രാര്‍ത്ഥന മാത്രമാകുന്നു വിധിയെ തടുക്കുന്നത്. (ഇബ്‌നുമാജ: 1/95- അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

عَنْ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ عَلَيْكُمْ بِالصِّدْقِ فَإِنَّ الصِّدْقَ يَهْدِي إِلَى الْبِرِّ وَإِنَّ الْبِرَّ يَهْدِي إِلَى الْجَنَّةِ

അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദി(റ)ല്‍ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ”നിങ്ങള്‍ സത്യസന്ധത കൃത്യമായി പാലിക്കുക. കാരണം സത്യസന്ധത നന്മയി(ബിര്‍റ്)ലേക്കു നയിക്കും. നന്മയാകട്ടെ സ്വര്‍ഗത്തിലേക്കും നയിക്കും”. (മുസ്‌ലിം:2607)

അബുദ്ദര്‍ദാഅ്(റ) പറഞ്ഞു: ‘നിങ്ങള്‍ അല്ലാഹുവെ കാണുന്നതുപോലെ നിങ്ങള്‍ അവനെ ആരാധിക്കുക. നിങ്ങളെ നിങ്ങള്‍ മരണംവരിച്ചവരില്‍ എണ്ണുക. നിങ്ങള്‍ക്ക് ഐശ്വര്യമേകുന്ന തുച്ഛമായതാണ് നിങ്ങളെ അശ്രദ്ധമാക്കുന്ന കൂടുതല്‍ സമ്പത്തിനെക്കാള്‍ ഉത്തമം. ബിര്‍റ് ഒരിക്കലും നശിക്കുകയില്ലെന്നും പാപം ഒരിക്കലും മറയുകയില്ലെന്നും നിങ്ങള്‍ അറിയുക” (മുസ്വന്നഫു ഇബ്‌നിഅബീ ശയ്ബ).

അബൂദര്‍റ് അല്‍ഗിഫാരി(റ) പറഞ്ഞു: ”ബിര്‍റ് ചെയ്യുന്നതോടൊപ്പം ദുആ, ഭക്ഷണത്തില്‍ ഉപ്പ് എത്രമാത്രം മതിയോ അത്രമാത്രം മതി” (മുസ്വന്നഫു ഇബ്‌നി അബീശെയ്ബ).

ഇബ്‌നുല്‍ക്വയ്യിം പറഞ്ഞു: ”പുണ്യപ്രവൃത്തികള്‍ ദാസനെ സജീവമാക്കുകയും അവനെ നിലനിര്‍ത്തുകയും ചെയ്യും. അവ അവനെയുംകൊണ്ട് അല്ലാഹുവിലേക്ക് കയറും. അവന് പുണ്യങ്ങളോടുള്ള ബന്ധത്തിന്റെ ശക്തിക്കനുസരിച്ച് അവയുടെ ഉയര്‍ച്ചയോടൊപ്പം അവനും ഉയര്‍ച്ചയുാകും” (ത്വരീക്വുല്‍ഹിജ്‌റതയ്ന്‍).

എല്ലാ സല്‍പ്രവൃത്തികളും ബന്ധം ചാര്‍ത്തലും നന്മയും ‘ബിര്‍റ്’ എന്ന പദം ഉള്‍കൊള്ളുന്നു. എന്നാല്‍ ബിര്‍റിന്റെ ഏറ്റവും പ്രധാനമായ ഒരു രൂപം മാതാപിതാക്കള്‍ക്കു നേരെയുള്ളതാകുന്നു. ഈസാ നബി(അ)യെയും യഹ്‌യാനബി(അ)യെയും പ്രശംസിച്ചു കൊണ്ട് അല്ലാഹു പറയുന്നത് നോക്കൂ:

وَبَرَّۢا بِوَٰلِدَيْهِ وَلَمْ يَكُن جَبَّارًا عَصِيًّا

(യഹ്‌യാ )തന്റെ മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്നവനുമായിരുന്നു. നിഷ്ഠൂരനും അനുസരണം കെട്ടവനുമായിരുന്നില്ല. (ഖു൪ആന്‍:19/14)

وَبَرَّۢا بِوَٰلِدَتِى وَلَمْ يَجْعَلْنِى جَبَّارًا شَقِيًّا

(ഈസാ പറഞ്ഞു: അല്ലാഹു എന്നെ) എന്റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു). അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യംകെട്ടവനുമാക്കിയിട്ടില്ല. (ഖു൪ആന്‍:19/14)

മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യുന്നതിന്റെ മഹത്ത്വമറിയിക്കുന്ന ഏതാനും തിരുമൊഴികളും സംഭവങ്ങളും താഴെ നല്‍കുന്നു.

അബൂ ഉസയ്ദ് അസ്സാഇദീ(റ)യില്‍ നിന്ന് നിവേദനം:”ഞങ്ങള്‍ അല്ലാഹുവിന്റെ തിരുദൂതരോടൊപ്പമായിരിക്കെ ബനൂസലമ ഗോത്രത്തില്‍പെട്ട ഒരു വ്യക്തി തിരുസവിധത്തിലെത്തി. അയാള്‍ ചോദിച്ചു: ‘എന്റെ മാതാപിതാക്കളുടെ മരണാനന്തരം ഞാന്‍ അവര്‍ക്ക് നിര്‍വഹിക്കുവാന്‍ ശേഷിക്കുന്ന വല്ല ബിര്‍റും ഉേണ്ടാ?’ തിരുമേനി ﷺ പറഞ്ഞു: ‘അതെ. അവരുടെ മേല്‍ ജനാസ നമസ്‌കാരം, അവര്‍ക്ക് വേണ്ടിയുള്ള പാപമോചന തേട്ടം, അവരുടെ വാഗ്ദാനങ്ങള്‍ അവരുടെ വിയോഗാനന്തരം നടപ്പിലാക്കല്‍, അവരിലൂടെ മാത്രം ചേര്‍ക്കപ്പെടുന്ന കുടുംബബന്ധം ചാര്‍ത്തല്‍, അവരുടെ കൂട്ടുകാരെ ആദരിക്കല്‍” (ഇബ്‌നിഹിബ്ബാന്‍).

മുആവിയത് അസ്സുലമി(റ)യില്‍ നിന്ന് നിവേദനം: ”ഞാന്‍ അല്ലാഹുവിന്റെ റസൂലിന്നരികില്‍ ചെന്നു. ഞാന്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ തിരുദൂതരേ, താങ്കളോടൊപ്പം ജിഹാദ് ചെയ്യുവാന്‍ ഞാന്‍ ഉദ്ദേശിച്ചിരിക്കുന്നു; അതിലൂടെ അല്ലാഹുവിന്റെ തൃപ്തിയും സ്വര്‍ഗവും ഞാന്‍ ആഗ്രഹിക്കുന്നു.’ തിരുമേനി ﷺ പറഞ്ഞു: ‘താങ്കള്‍ക്ക് നാശം, താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുണ്ടോ? ഞാന്‍ പറഞ്ഞു: അതെ. തിരുമേനി പറഞ്ഞു: മടങ്ങിച്ചെന്ന് അവര്‍ക്ക് പുണ്യം ചെയ്യുക. ശേഷം ഞാന്‍ മറുഭാഗത്തിലൂടെ തിരുമേനി യെ സമീപിച്ചു. ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, താങ്കളോടൊപ്പം ജിഹാദ് ചെയ്യുവാന്‍ ഞാന്‍ ഉദ്ദേശിച്ചിരിക്കുന്നു; അതിലൂടെ അല്ലാഹുവിന്റെ വജ്ഹും സ്വര്‍ഗവും ഞാന്‍ആഗ്രഹിക്കുന്നു. തിരുമേനി പറഞ്ഞു: താങ്കള്‍ക്ക് നാശം. താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുോ ഞാന്‍ പറഞ്ഞു: തിരുദൂതരേ, അതെ. തിരുമേനി പറഞ്ഞു: മടങ്ങിച്ചെന്ന് അവര്‍ക്ക് പുണ്യംചെയ്യുക. പിന്നീട് ഞാന്‍ മുന്നിലൂടെ തിരുമേനി ﷺ യെ സമീപിച്ചു. ഞാന്‍ പറഞ്ഞു: തിരുദൂതരേ, താങ്കളോടൊപ്പം ജിഹാദ് ചെയ്യുവാന്‍ ഞാന്‍ ഉദ്ദേശിച്ചിരിക്കുന്നു; അതിലൂടെ അല്ലാഹുവിന്റെ വജ്ഹും സ്വര്‍ഗവും ഞാന്‍ ആഗ്രഹിക്കുന്നു. നബി(റ) പറഞ്ഞു: താങ്കള്‍ക്ക് നാശം. താങ്കളുടെ മാതാവ് ജീവിച്ചിരിപ്പുണ്ടോ ഞാന്‍ പറഞ്ഞു: തിരുദൂതരേ, അതെ. തിരുമേനി പ്രതികരിച്ചു: താങ്കള്‍ക്കു നാശം. അവരുടെ കാല്‍പാദത്തെ വിടാതെ കൂടുക. കാരണം അവിടെയാണ് സ്വര്‍ഗം” (സുനനു ഇബ്‌നിമാജഃ. അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു).

عَنْ عَبْدِ اللَّهِ بْنِ عُمَرَ، أَنَّ النَّبِيِّ صلى الله عليه وسلم قَالَ ‏:‏ أَبَرُّ الْبِرِّ أَنْ يَصِلَ الرَّجُلُ وُدَّ أَبِيهِ ‏‏

ഇബ്‌നു ഉമറില്‍(റ) നിന്ന് നിവേദനം: തന്റെ പിതാവിന്റെ മരണാനന്തരം അദ്ദേഹത്തിന്റെ ഇഷ്ടക്കാരോട് ബന്ധം ചാര്‍ത്തുകയെന്നത് ഏറ്റവും വലിയ പുണ്യമാകുന്നു. (മുസ്‌ലിം: 2552)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *