കൊറോണയുടെ പശ്ചാത്തലത്തില്‍ നമ്മുടെ രാജ്യത്ത് 21 ദിവസം ലോക്ക് ഢൌണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ചിലപ്പോള്‍ അതിന്റെ സമയപരിധി ഇനിയും വ൪ദ്ധിപ്പിച്ചേക്കാം. ഈ ദിവസങ്ങളിലെല്ലാം നാം എല്ലാവരും വീട്ടില്‍ തന്നെ കഴിഞ്ഞ് കൂടണമെന്നും വളരെ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നുമാണ് ഭരണകൂടം നി൪ദ്ദേശിച്ചിട്ടുള്ളത്. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഈയൊരു പരീക്ഷണ ഘട്ടത്തിലും അറിയേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങളുണ്ട്.
ആളുകളുടെ നന്‍മക്ക് വേണ്ടിയാണ് ഭരണകൂടം ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ അത് പരിപൂ൪ണ്ണമായും അനുസരിക്കാന്‍ നമുക്ക് ബാധ്യതയുണ്ട്. വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ നാം വീട്ടില്‍ നിന്ന് പുറത്തേക്ക് പോകാകൂ. അനാവശ്യമായി പുറത്തേക്ക് പോയി മറ്റുള്ളവ൪ക്ക് ബുദ്ധിമുട്ടുണ്ടാക്കുക മുസ്ലിമിന് പാടുള്ളതല്ല.
لاَ ضَرَرَ وَلاَ ضِرَار
നബി ﷺ പറഞ്ഞു: സ്വയം ഉപദ്രവം ചെയ്യുകയോ മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുകയോ അരുത്. (മുവത്വ:36/1435)
خَمْسٌ مَنْ فعلَ واحدةً مِنْهُنَّ كان ضَامِنًا على اللهِ عزَّ وجلَّ …. أوْ قَعَدَ في بَيتِه فَسَلِمَ ، وسَلِمَ الناسُ مِنْهُ
നബി ﷺ പറഞ്ഞു: അഞ്ച് കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് നിർവഹിക്കുന്നവന് അല്ലാഹു സകല അനുഗ്രഹങ്ങളും ഉറപ്പ് നൽകുന്നു: ……….. (അതിൽ അഞ്ചാമത്തേത്) ആരെങ്കിലും വീട്ടിലിരിക്കുക വഴി സ്വയം സുരക്ഷിതനാവുകയും തന്നിൽ നിന്നും മറ്റുള്ളവർ സുരക്ഷിതരാവുകയും ചെയ്താൽ. (മുസ്‌നദ് അഹ്മദ്: 22146 – സ്വഹീഹ് അൽബാനി )
നി൪ബന്ധമായും വീടുകളില്‍ തന്നെ കഴിയേണ്ട സാഹചര്യത്തിലാണ് നാം ഉള്ളത്. ഇവിടെ ആളുകള്‍ പല രീതിയിലാണ് സമയം തള്ളിനീക്കുന്നത്. ചില൪ ടെലിവിഷനുകളിലൂടെ സിനിമയും മറ്റും കാണുമ്പോള്‍ മറ്റ് ചിലരാകട്ടെ മുഴുവന്‍ സമയും ന്യൂസ് ചാലനുകള്‍ക്ക് മുമ്പില്‍ സമയം ചെലവഴിക്കുന്നു. മറ്റ് ചില൪ സോഷ്യല്‍ മീഡിയകളില്‍ കഴിച്ചു കൂട്ടുന്നതും കാണാം. ഒഴിവ് സമയം എങ്ങനെ ചെലവഴിക്കാമെന്നതിനെ കുറിച്ചും ഖു൪ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ ചില കാര്യങ്ങള്‍ സത്യവിശ്വാസികളായ നാം അറിഞ്ഞിരിക്കണം.
മനഷ്യന് അല്ലാഹു നല്‍കിയ വലിയൊരു അനുഗ്രഹമാണ് ‘ഒഴിവ് സമയം’. അത് എല്ലായ്പ്പോഴും ലഭിക്കണമെന്നില്ല. ലഭിച്ചാല്‍ തന്നെയും കൂടുതല്‍ കാലം നിലനില്‍ക്കണമെന്നില്ല. ഒഴിവ് സമയം ലഭിച്ചാല്‍ ഇന്ന് ആളുകള്‍ വിലകുറഞ്ഞ വിനോദങ്ങള്‍ക്കും പ്രയോജനരഹിതമായ കാര്യങ്ങള്‍ക്കുമാണ് അത് ചെലവഴിക്കുന്നത്.
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم: نِعْمَتَانِ مَغْبُونٌ فِيهِمَا كَثِيرٌ مِنَ النَّاسِ، الصِّحَّةُ وَالْفَرَاغُ
ഇബ്‌നു അബ്ബാസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രണ്ട് അനുഗ്രഹങ്ങള്‍, അതില്‍ അധികമാളുകളും വഞ്ചിതരാണ്. ആരോഗ്യവും ഒഴിവ് സമയവവും. (ബുഖാരി:6412)
عبدالله بن مسعود رضي الله عنه: إني لأمقت الرجل أن أراه فارغًا؛ ليس في شيء من عمل الدنيا، ولا عمل الآخرة
അബ്ദില്ലാഹിബ്നു മസ്ഊദ് رضي الله عنه പറഞ്ഞു: തീര്‍ച്ചയായും, ഒഴിവ് സമയമുണ്ടായിട്ടും ഇഹലോകത്തിനോ പരലോകത്തിനോ യാതൊന്നും പ്രവര്‍ത്തിക്കാത്തവനോട് ഞാന്‍ കഠിനമായി കോപമുള്ളവനാകുന്നു. (ابن أبي شيبة)
ഒഴിവ് സമയങ്ങളെ ഫലപ്രദമായി വിനിയോഗിക്കാന്‍ നമുക്ക് കഴിയണം. ‘നിന്റെ തിരക്കുകള്‍ക്ക് മുമ്പ് നിന്റെ ഒഴിവ് വേളകളെ നീ ഉപയോഗപ്പെടുത്തുക’ എന്ന് നബി ﷺ പറഞ്ഞതായി കാണാം.
قَالَ رَسُولُ اللَّه -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- لِرَجُلٍ وَهُوَ يَعِظُهُ : اغْتَنِمْ خَمْسًا قَبْلَ خَمْسٍ: شَبَابَكَ قَبْلَ هَرَمِكَ، وَصِحَّتَكَ قَبْلَ سَقَمِكَ، وَغِنَاكَ قَبْلَ فَقْرِكَ، وَفَرَاغَكَ قَبْلَ شُغُلِكَ، وَحَيَاتَكَ قَبْلَ مَوْتِكَ
നബി ﷺ ഒരു വ്യക്തിയെ ഉപദേശിച്ചു കൊണ്ട് പറഞ്ഞു : അഞ്ച് കാര്യങ്ങൾക്ക് മുമ്പ് ഉള്ള അഞ്ചു കാര്യങ്ങൾ നീ ഉപയോഗപ്പെടുത്തുക
1) പ്രായമാകുന്നതിനു മുമ്പുള്ള നിന്റെ യുവത്വം
2) രോഗത്തിനു മുമ്പുള്ള നിന്റെ ആരോഗ്യം
3) ദാരിദ്ര്യത്തിനു മുമ്പുള്ള നിന്റെ സമ്പന്നത
4)തിരക്കാകുന്നതിനു മുമ്പുള്ള ഒഴിവു നിന്റെ സമയം
5)മരണത്തിനു മുമ്പുള്ള നിന്റെ ജീവിതം
قال بكر المُزَنِي رحمه الله: «ما من يوم أخرجه الله إلى أهل الدُّنيا إلاَّ ينادي: ابن آدم اغتنمني لعلَّه لا يوم لك بعدي، ولا ليلة إلاَّ تنادي: ابن آدم! اغتنمني لعلَّه لا ليلة لك بعدي (لطائف المعارف : 8 ـ 9)
ബക്‌ർ അൽ മുസനിയ്യ്(റഹി)പറഞ്ഞു : ദുനിയാവിലെ ആളുകളിലേക്ക് പുറപ്പെടുവിക്കപ്പെട്ടിട്ടുള്ള ഒരു പകലും വിളിച്ചു പറയാത്തതായിട്ടില്ല: ആദമിന്റെ സന്തതിയേ , നീ അവസരം ഉപയോഗപ്പെടുത്തുക , ഒരുപക്ഷെ എനിക്ക് ശേഷം നിനക്കൊരു പകൽ ഇല്ലായിരിക്കാം . ഒരു രാത്രിയും വിളിച്ചു പറയാത്തതായിട്ടില്ല : ആദമിന്റെ സന്തതിയേ , നീ അവസരമുപയോഗപ്പെടുത്തുക , എനിക്ക് ശേഷം മറ്റൊരു രാത്രി നിനക്കൊരു പക്ഷേ ഇല്ലാതിരിക്കാം.
فَإِذَا فَرَغْتَ فَٱنصَبْ
ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ നീ അദ്ധ്വാനിക്കുക. (ഖു൪ആന്‍: 94/7)
മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു: ഇന്നിന്ന കാര്യങ്ങളിൽ നിന്ന് ഒഴിവായാൽ എന്നോ, ഇന്നിന്ന വിഷയങ്ങളില്‍ അദ്ധ്വാനം ചെയ്യണമെന്നോ പ്രത്യേകം വ്യക്തമാക്കാതിരുന്നത് വളരെ അര്‍ത്ഥവത്താകുന്നു. ഐഹിക കാര്യങ്ങളിൽ നിന്ന് ഒഴിവുകിട്ടുമ്പോൾ പാരത്രിക കാര്യത്തിലും, ശത്രുവുമായുള്ള സമരത്തിൽ നിന്ന് ഒഴിവു കിട്ടുമ്പോൾ ദേഹേച്ഛകളോടും പിശാചിനോടുമുള്ള സമരത്തിലും, ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്ന് ഒഴിവാകുമ്പോൾ അല്ലാഹുവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും, വ്യക്തിപരമായ ആവശ്യങ്ങളിൽ നിന്ന് സ്വസ്ഥമാകുമ്പോൾ സമുദായത്തിന്റെ പൊതുകാര്യത്തിലും, നിര്‍ബന്ധ കര്‍മങ്ങൾ ചെയ്തു തീര്‍ന്നാൽ ഐഛികകര്‍മങ്ങളിലും, പകലത്തെ ജോലിത്തിരക്കുകൾ അവസാനിച്ചാൽ രാത്രി നമസ്കാരത്തിലും, നമസ്കാരം തീര്‍ന്നാൽ പ്രാര്‍ത്ഥനയിലും ഇങ്ങനെ ഒരു വിഷയത്തിലുള്ള ശ്രദ്ധയിൽ നിന്ന് ഒഴിവു കിട്ടുമ്പോൾ മറ്റൊരു നല്ല വിഷയത്തിൽ ശ്രദ്ധ പതിക്കേണ്ടതാണെന്നുള്ള മഹത്തായ ഒരു സാരോപദേശമത്രെ ഇത്. (അമാനി തഫ്സീർ : ഖുർആൻ 94/7 ന്റെ വിശദീകരണം)
ഒഴിവു ദിനങ്ങള്‍ പാപങ്ങള്‍ ചെയ്യാനുള്ള അവസരമാക്കി മാറ്റരുത്. ദുഃശ്ശീലങ്ങളും ദുശ്ചിന്തകളും ഒഴിവുവേളയില്‍ എളുപ്പം നമ്മെ വേട്ടയാടും. അവസരങ്ങളും ചീത്ത കൂട്ടുകെട്ടുമാണ് പലപ്പോഴും തിന്മകള്‍ക്കുള്ള വഴി എളുപ്പമാക്കുന്നത്. അത്തരം വഴികള്‍ അടച്ചിടുവാനും സാഹചര്യങ്ങള്‍ ഇല്ലായ്മ ചെയ്യുവാനും പ്രത്യേകം ശ്രദ്ധിക്കണം.
ഇബ്നുൽ ഖയ്യിം (റഹി) പറഞ്ഞു: സമയം പാഴാക്കല്‍ മരണത്തേക്കാള്‍ ഏറ്റവും കഠിനമാകുന്നു. കാരണം, സമയം പാഴാക്കല്‍ അല്ലാഹുവുമായും,പരലോക ഭവനവുമായി നിന്നെ വേര്‍പ്പെടുത്തുന്നു. മരണം ദുനിയാവില്‍ നിന്നും, അതിന്റെ ആളുകളില്‍നിന്നും നിന്നെ വേര്‍പ്പെടുത്തുന്നു. (അൽഫവാഇദ് :44)
ഇമാം ഹസനുൽ ബസ്വരി(റഹി) ഒരിക്കൽ, ഒരു ജനാസയുടെ അരികിൽ വെച്ച് പറയുകയുണ്ടായി: ഇത് പോലൊരു ദിവസത്തിന് വേണ്ടി പ്രവർത്തിച്ചവന്റെ മേൽ അല്ലാഹു കാരുണ്യം ചൊരിയട്ടെ. തീർച്ചയായും, ഇന്നേ ദിവസം ഈ ഖബ്‌റിൽ കിടക്കുന്ന നിങ്ങളുടെ സഹോദരങ്ങൾക്ക് സാധിക്കാത്തത് നിങ്ങളിലോരോരുത്തർക്കും സാധിക്കുന്നതാണ്. അതുകൊണ്ട്, വെപ്രാളത്തിന്റെയും, വിചാരണയുടെയും മുമ്പ് നിങ്ങൾ ആരോഗ്യവും, ഒഴിവ് സമയവും നന്നായി മുതലെടുത്തു കൊള്ളുക.(ഖിസ്വറുൽഅമൽ: 104)
ഒരു മാസത്തോളം ഒഴിവ് ദിനമായി നമ്മുടെ മുമ്പില്‍ കടന്നുവരുമ്പോള്‍ ഈ ദിവസങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുന്നതിനായി ഒരു ടൈം ടേബിള്‍ തയ്യാറാക്കേണ്ടതുണ്ട്. അതനുസരിച്ച് ഇബാദത്തുകള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ നമുക്ക് ചെയ്യാന്‍ സാധിക്കും.
നേരത്തെ ഉറക്കമുണ൪ന്ന് തഹജ്ജുദ് നമസ്കരിക്കുക
سُئِلَ رَسُولَ اللَّهِ صلى الله عليه وسلم أَىُّ الصَّلاَةِ أَفْضَلُ بَعْدَ الْمَكْتُوبَةِ قَالَ صَلاَةُ اللَّيْلِ
നബി ﷺ ചോദിക്കപ്പെട്ടു: ഫർള് നമസ്‌കാരത്തിന് ശേഷം നമസ്‌കാരങ്ങളിൽവെച്ച് ഏറ്റവും ഉത്തമമായ നമസ്കാരം ഏതാണ്. നബി ﷺ പറഞ്ഞു: രാത്രി നമസ്‌കാരം. (മുസ്‌ലിം)
عَنْ أَبِي هُرَيْرَةَ – رضى الله عنه – قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَفْضَلُ الصَّلاَةِ بَعْدَ الْفَرِيضَةِ صَلاَةُ اللَّيْلِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ഫർള് നമസ്‌കാരത്തിന് ശേഷം ഏറ്റവും ശ്രേഷ്ടമായ നമസ്കാരം രാത്രി നമസ്‌കാരമാണ്. (മുസ്‌ലിം:1163)
ഫ൪ള് നമസ്കാരം കൃത്യസമയത്ത് തന്നെ നി൪വ്വഹിക്കുക
ഫ൪ള് നമസ്കാരങ്ങളുടെ സമയം ശ്രദ്ധിക്കാതെ തോന്നിയതുപോലെ സൌകര്യം കിട്ടുന്ന സമയത്ത് നമസ്കരിക്കുന്നവരുണ്ട്. നമസ്കാരം എപ്പോഴെങ്കിലും നി൪വ്വഹിക്കേണ്ട ഒരു ക൪മ്മമല്ല, പ്രത്യുത സമയനിര്‍ണയം ചെയ്യപ്പെട്ടിട്ടുള്ള ഒരു ഒരു നി൪ബന്ധ ക൪മ്മമാണ് നമസ്കാരം.
ﺇِﻥَّ ٱﻟﺼَّﻠَﻮٰﺓَ ﻛَﺎﻧَﺖْ ﻋَﻠَﻰ ٱﻟْﻤُﺆْﻣِﻨِﻴﻦَ ﻛِﺘَٰﺒًﺎ ﻣَّﻮْﻗُﻮﺗًﺎ
തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധ ബാധ്യതയാകുന്നു.(ഖു൪ആന്‍ :4/103)
عَنْ عَبْدِ اللَّهِ قَالَ سَأَلْتُ النَّبِيَّ صلى الله عليه وسلم أَىُّ الْعَمَلِ أَحَبُّ إِلَى اللَّهِ قَالَ: الصَّلاَةُ عَلَى وَقْتِهَا
അബ്ദുല്ല(റ) പറയുന്നു: ഏത് പ്രവൃത്തിയാണ് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടതെന്ന് നബി ﷺ യോട് ഞാൻ ചോദിച്ചു. അവിടുന്നു പറഞ്ഞു: നമസ്‌കാരം അതിന്റെ സമയത്ത് നിർവ്വഹിക്കൽ…….. (ബുഖാരി: 527)
പള്ളികളിലെല്ലാം ജമാഅത്ത് നമസ്കാരം നി൪ത്തിവെച്ചിട്ടുള്ള സാഹചര്യത്തില്‍ വീടുകളില്‍ വെച്ച് ഫ൪ള് നമസ്കാരം അതിന്റെ ആദ്യസമയത്ത് തന്നെ നി൪വ്വഹിക്കേണ്ടതാണ്. പ്രയാസമൊന്നുമില്ലെങ്കിൽ സമയം വിട്ടു കടക്കാത്ത രീതിയിൽ ഇശാ നമസ്കാരത്തെ പിന്തിക്കലാണ് ഏറ്റവും ശ്രേഷ്ഠമായത്. യാത്രാസംഘത്തിലും നാട്ടുകാരിലും ഒരാൾക്കും പ്രയാസമില്ല എന്ന് കണ്ടാലും പിന്തിക്കൽ തന്നെയാണ് നല്ലത്.
عَنْ عَائِشَةَ، قَالَتْ أَعْتَمَ النَّبِيُّ صلى الله عليه وسلم ذَاتَ لَيْلَةٍ حَتَّى ذَهَبَ عَامَّةُ اللَّيْلِ وَحَتَّى نَامَ أَهْلُ الْمَسْجِدِ ثُمَّ خَرَجَ فَصَلَّى فَقَالَ: إِنَّهُ لَوَقْتُهَا لَوْلاَ أَنْ أَشُقَّ عَلَى أُمَّتِي
ആയിശയില്‍(റ) നിന്ന് നിവേദനം: അവ൪ പറഞ്ഞു:ഒരുദിവസം നബി ﷺ പള്ളിയിലെ ആൾക്കാർ ഉറങ്ങുന്നതുവരെയും രാത്രി അധികഭാഗം കഴിയുന്നതു വരെയും ഇശാ നമസ്കാരത്തെ പിന്തിപ്പിച്ചു. പിന്നീട് നബി ﷺ പള്ളിയിലേക്ക് പുറപ്പെടുകയും നമസ്കരിക്കുകയും ചെയ്തു. എന്നിട്ട് പറഞ്ഞു: എന്റെ ഉമ്മത്തിന് പ്രയാസമാവില്ലായിരുന്നെങ്കില്‍ ഇതാണ് ഇശായുടെ സമയം.(മുസ്ലിം:638)
ഫ൪ള് നമസ്കാരത്തോട് അനുബന്ധിച്ചുള്ള സുന്നത്ത് നമസ്കാരങ്ങള്‍ നി൪വ്വഹിക്കുക
അഞ്ച് നേരത്തെ ഫ൪ള് നമസ്കാരത്തോട് അനുബന്ധിച്ചുള്ള 22 റക്അത്ത് സുന്നത്ത് നമസ്കാരത്തെ കുറിച്ച് നബി ﷺ നമുക്ക് പഠിപ്പിച്ച് തന്നിട്ടുണ്ട്. സുബ്ഹിക്ക് മുമ്പ് 2, ളുഹറിന് മുമ്പ് 4 ശേഷം 4, അസ്റിന് മുമ്പ് 4, മഗ്’രിബിന് മുമ്പ് 2 ശേഷം 2 , ഇശാക്ക് മുമ്പ് 2 ശേഷം 2 എന്നിവയാണത്. ഇതില്‍ 12 റക്അത്ത് റവാത്തിബ് സുന്നത്തില്‍ പെട്ടതാണ്.ഇതിന് മറ്റുള്ളവയെ അപേക്ഷിച്ച് പ്രത്യക ശ്രേഷ്ഠതയും പ്രതിഫലവുമുണ്ട്.
أُمَّ حَبِيبَةَ تَقُولُ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : مَنْ صَلَّى اثْنَتَىْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ بُنِيَ لَهُ بِهِنَّ بَيْتٌ فِي الْجَنَّةِ
ഉമ്മുഹബീബ(റ) പറയുന്നു: നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു: ‘ഒരു ദിവസത്തില്‍ ആരെങ്കിലും (ഫര്‍ള് നമസ്‌ക്കാരത്തിന് പുറമെ) 12 റക്അത്ത് നമസ്‌കരിക്കുന്നുവെങ്കില്‍ സ്വര്‍ഗത്തില്‍ അവന് ഒരു ഭവനം അല്ലാഹു ഒരുക്കുന്നതാണ്.’ (മുസ്‌ലിം: 728)
രാവിലെയും വൈകുന്നേരവും ചൊല്ലേണ്ട ദിക്റുകളും ദുആകളും നി൪വ്വഹിക്കുക
عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لأَنْ أَقْعُدَ مَعَ قَوْمٍ يَذْكُرُونَ اللَّهَ تَعَالَى مِنْ صَلاَةِ الْغَدَاةِ حَتَّى تَطْلُعَ الشَّمْسُ أَحَبُّ إِلَىَّ مِنْ أَنْ أُعْتِقَ أَرْبَعَةً مِنْ وَلَدِ إِسْمَاعِيلَ وَلأَنْ أَقْعُدَ مَعَ قَوْمٍ يَذْكُرُونَ اللَّهَ مِنْ صَلاَةِ الْعَصْرِ إِلَى أَنْ تَغْرُبَ الشَّمْسُ أَحَبُّ إِلَىَّ مِنْ أَنْ أُعْتِقَ أَرْبَعَةً
അനസ് ബ്നു മാലികില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു : അല്ലാഹുവിന് ദിക്റ് ചൊല്ലിക്കൊണ്ട് (എല്ലാ ദിവസവും) രാവിലെ സുബ്ഹി നമസ്കാര ശേഷം സൂര്യന്‍ ഉദിച്ചു പൊങ്ങുന്നതുവരെ ഇരിക്കുന്നവരെപോലെ ദിക്റ് ചൊല്ലി ഇരിക്കുവാനാണ് എനിക്ക് ഇസ്മാഈല്‍ സന്തതികളിലെ നാല് അടിമകളെ മോചിപ്പിക്കുന്നതിലും അധികം ഇഷ്ടമുള്ളത് (പ്രതിഫലമുള്ളത്). അതുപോലെ, അല്ലാഹുവിന് ദിക്റ് ചൊല്ലിക്കൊണ്ട് (എല്ലാ ദിവസവും) വൈകുന്നേരത്തെ അസ്വര്‍ നമസ്കാര ശേഷം സൂര്യന്‍ അസ്തമിക്കുന്നതുവരെ ഇരിക്കുന്നവരെപോലെ ദിക്റ് ചൊല്ലി ഇരിക്കുവാനാണ് എനിക്ക് (മറ്റ്) നാല് അടിമകളെ മോചിപ്പിക്കുന്നതിലും അധികം ഇഷ്ടമുള്ളത് (പ്രതിഫലമുള്ളത്). (സുനനുഅബൂദാവൂദ് :3667 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
രാവിലത്തേയും വൈകുന്നേരത്തേയും ദിക്റ് ചൊല്ലേണ്ട സമയം
രാവിലെ : സുബ്ഹി നമസ്കാരശേഷം സൂര്യന്‍ ഉദിച്ച് പൊങ്ങുന്നതുവരെ. സുബ്ഹി നമസ്കരിച്ച് നമസ്കാരാനന്തരമുള്ള ദിക്‌റുകളും ദുആയും നി൪വ്വഹിച്ച ശേഷം രാവിലത്തെ ദിക്റ് ചൊല്ലാവുന്നതാണ്.
വൈകുന്നേരം : അസ്വര്‍ നമസ്കാരശേഷം സൂര്യന്‍ അസ്തമിക്കുന്നതുവരെ. അസ്വര്‍ നമസ്കരിച്ച് നമസ്കാരാനന്തരമുള്ള ദിക്‌റുകളും ദുആയും നി൪വ്വഹിച്ച ശേഷം വൈകുന്നേരത്തെ ദിക്റ് ചൊല്ലാവുന്നതാണ്. ചിലരെങ്കിലും വൈകുന്നേരത്തെ ദിക്റ് മഗ്രിബ് നമസ്കാരശേഷമാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്.
എല്ലാ ദിവസവും ഹജ്ജിന്റെയും ഉംറയുടെയും പ്രതിഫലം ലഭിക്കാന്‍
സുബ്ഹി നമസ്കാരം നി൪വ്വഹിച്ച് കഴിഞ്ഞാല്‍, നമസ്കാരാനന്തരമുള്ള ദിക്റുകളും ദുആകളും നി൪വ്വഹിച്ച് കഴിഞ്ഞാല്‍പിന്നെ അവിടെ ഇരുന്നുകൊണ്ടുതന്നെ രാവിലത്തെയും വൈകുന്നേരത്തെയുമുള്ള ദിക്റ് – ദുആകള്‍ നി൪വ്വഹിക്കുക.
عَنْ جَابِرِ بْنِ سَمُرَةَ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا صَلَّى الْفَجْرَ جَلَسَ فِي مُصَلاَّهُ حَتَّى تَطْلُعَ الشَّمْسُ حَسَنًا
ജാബിറില്‍(റ) നിന്ന് നിവേദനം: നബി ﷺ സുബ്ഹി നമസ്കാരം നി൪വ്വഹിച്ച് കഴിഞ്ഞാല്‍ നന്നായി സൂര്യന്‍ ഉദിച്ച് ഉയരുന്നതുവരെ അവിടെ ഇരുന്ന് (ദിക്റ് – ദുആകള്‍ നി൪വ്വഹിക്കുമായിരുന്നു). (മുസ്ലിം: 670)
സൂര്യന്‍ ഉദിച്ച് ഏകദേശം 15-20 എത്തുമ്പോള്‍ രണ്ടു റക്അത്ത് നമസ്കരിച്ചാൽ പരിപൂ൪ണ്ണമായ ഹജ്ജിന്റെയും ഉംറയുടെയും പ്രതിഫലം ലഭിക്കുന്നതാണ്.
ളുഹാ നമസ്കാരം നി൪വ്വഹിക്കുക
عَنْ أَبِي ذَرٍّ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ “ يُصْبِحُ عَلَى كُلِّ سُلاَمَى مِنْ أَحَدِكُمْ صَدَقَةٌ فَكُلُّ تَسْبِيحَةٍ صَدَقَةٌ وَكُلُّ تَحْمِيدَةٍ صَدَقَةٌ وَكُلُّ تَهْلِيلَةٍ صَدَقَةٌ وَكُلُّ تَكْبِيرَةٍ صَدَقَةٌ وَأَمْرٌ بِالْمَعْرُوفِ صَدَقَةٌ وَنَهْىٌ عَنِ الْمُنْكَرِ صَدَقَةٌ وَيُجْزِئُ مِنْ ذَلِكَ رَكْعَتَانِ يَرْكَعُهُمَا مِنَ الضُّحَى ”
അബൂദർറില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: പ്രാഭാതത്തിൽ നിങ്ങളുടെ ഓരോ സന്ധികൾക്കും ധർമ്മമുണ്ട്.എല്ലാ ഓരോ തസ് ബീഹും ഹംദും തഹ് ലീലും തക് ബീറും ധർമ്മമാണ്.നൻമ കൽപിക്കലും തിന്മ വിരോധിക്കലുംധർമ്മമാണ്. ഇവക്കെല്ലാം കൂടി രണ്ട് റക് അത്ത് ളുഹാ നമസ്‌കാരം പര്യാപ്തമാണ്. (മുസ്‌ലിം: 720)
عَنْ زَيْدَ بْنَ أَرْقَمَ، رَأَى قَوْمًا يُصَلُّونَ مِنَ الضُّحَى فَقَالَ أَمَا لَقَدْ عَلِمُوا أَنَّ الصَّلاَةَ فِي غَيْرِ هَذِهِ السَّاعَةِ أَفْضَلُ . إِنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ صَلاَةُ الأَوَّابِينَ حِينَ تَرْمَضُ الْفِصَالُ ”
സൈദുബ്‌നു അർഖമില്‍(റ) നിന്ന് നിവേദനം: (ആദ്യ സമയത്ത്) ളുഹാ നമസ്‌കരിക്കുന്ന ചില ആളുകളെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതല്ലാത്ത സമയത്ത് നമസ്‌കരിക്കലാണ് ഉത്തമമെന്ന് അവർക്കറിഞ്ഞുകൂടെ? നിശ്ചയം നബി ﷺ പറഞ്ഞിട്ടുണ്ട് : അവ്വാബീങ്ങളുടെ (പാപങ്ങളിൽ നിന്ന് സദാ പശ്ചാത്താപം പ്രകടിപ്പിക്കുന്നവരുടെ ളുഹാ) നമസ്‌കാരം ഒട്ടകകുഞ്ഞുങ്ങൾ അത്യുഷ്ണം കാരണമായി എരിഞ്ഞുപൊളളുന്ന സമയമത്രെ. (മുസ്‌ലിം:748)
സുബ്ഹി നമസ്കാരം നി൪വ്വഹിച്ച ശേഷം സൂര്യോദയം വരെ അല്ലാഹുവിനെ സ്മരിച്ചു കൊണ്ടു ഇരിക്കുകയും പിന്നീട് രണ്ടു റക്അത്തായി നമസ്കരിക്കുന്ന നമസ്കാരമാണ് ഇശ്രാക് എന്ന പേരില്‍ അറിയപ്പെടുന്നത്. യഥാ൪ത്ഥത്തില്‍ ഇത് ളുഹാ നമസ്കാരത്തില്‍ പെട്ടതാണ്. അഥവാ ളുഹായുടെ ആദ്യ സമയത്ത് നമസ്കരിക്കുന്ന നമസ്കാരമാണ് ഇത്.സൂര്യന്‍ ഉദിച്ച് ഒരു കുന്തത്തിന്റെയത്ര ഉയര്‍ന്നത് മുതല്‍ (ഏകദേശം 15-20 മിനിട്ട്) ഏകദേശം ളുഹ്റിനോടടുത്തു വരെയാണ് ളുഹായുടെ സമയം.
ഖു൪ആന്‍ പാരായണം നി൪വ്വഹിക്കുക
ഇത്തരം ഒഴിവ് സമയങ്ങളെ ഖു൪ആന്‍ പാരായണം കൊണ്ട് ധന്യമാക്കേണ്ടതാണ്.
ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺘْﻠُﻮﻥَ ﻛِﺘَٰﺐَ ٱﻟﻠَّﻪِ ﻭَﺃَﻗَﺎﻣُﻮا۟ ٱﻟﺼَّﻠَﻮٰﺓَ ﻭَﺃَﻧﻔَﻘُﻮا۟ ﻣِﻤَّﺎ ﺭَﺯَﻗْﻨَٰﻬُﻢْ ﺳِﺮًّا ﻭَﻋَﻼَﻧِﻴَﺔً ﻳَﺮْﺟُﻮﻥَ ﺗِﺠَٰﺮَﺓً ﻟَّﻦ ﺗَﺒُﻮﺭ
തീര്‍ച്ചയായും അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുകയും, നമസ്കാരം മുറ പോലെ നിര്‍വഹിക്കുകയും, നാം അവ൪ക്ക് കൊടുത്തിട്ടുള്ളതില്‍ നിന്ന് രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ ആശിക്കുന്നത് ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു.(ഖു൪ആന്‍:35/29)
عَنْ أَبُو أُمَامَةَ، ا قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : اقْرَءُوا الْقُرْآنَ فَإِنَّهُ يَأْتِي يَوْمَ الْقِيَامَةِ شَفِيعًا لأَصْحَابِهِ
അബൂഉമാമയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക. നിശ്ചയം, ഖുർആൻ പാരായണം ചെയ്യുന്നവർക്ക് ഖിയാമത്ത് നാളിൽ ഖുർആൻ ശുപാർശകനായി വരുന്നതാണ്. (മുസ്‌ലിം: 804)
عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَنْ صَلَّى الْغَدَاةَ فِي جَمَاعَةٍ ثُمَّ قَعَدَ يَذْكُرُ اللَّهَ حَتَّى تَطْلُعَ الشَّمْسُ ثُمَّ صَلَّى رَكْعَتَيْنِ كَانَتْ لَهُ كَأَجْرِ حَجَّةٍ وَعُمْرَةٍ ” . قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” تَامَّةٍ تَامَّةٍ تَامَّةٍ ”
അനസ് ഇബ്നു മാലികില്‍(റ) നിന്ന് നിവേദനം :നബി ﷺ പറഞ്ഞു: ഒരാൾ ജമാഅത്തായി സുബ്ഹി നമസ്കരിക്കുകയും ശേഷം സൂര്യോദയം വരെ അല്ലാഹുവിനെ സ്മരിച്ചു കൊണ്ടു ഇരിക്കുകയും പിന്നീട് രണ്ടു റക്അത്ത് നമസ്കരിക്കുകയും ചെയ്‌താൽ പരിപൂർണ്ണമായ, പരിപൂർണ്ണമായ, പരിപൂർണ്ണമായ ഉംറയുടെയും ഹജ്ജിന്റെയും പ്രതിഫലം പോലെയുള്ളത് അവനുണ്ടാവുന്നതാണ്. (തിർമുദി :586 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
ഖു൪ആന്‍ പഠിക്കുക
عَنْ عُثْمَانَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ
ഉസ്‌മാനില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിൽ ഉത്തമൻ, ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവനാണ് . (ബുഖാരി: 5027)
عَنْ عُثْمَانَ بْنِ عَفَّانَ، قَالَ قَالَ النَّبِيُّ صلى الله عليه وسلم : إِنَّ أَفْضَلَكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ
ഉസ്‌മാനില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിൽ അതിശ്രേഷ്ടർ, ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവനാണ്. (ബുഖാരി: 5028)
സ്വഹാബികള്‍ നബി ﷺ യില്‍ നിന്ന് നേരിട്ട് ഖു൪ആന്‍ പഠിച്ചതുപോലെ പണ്ഢിതന്‍മാരില്‍ നിന്ന് നേരിട്ട് പഠിക്കുക എന്നതാണ് ഏറ്റവും ശ്രേഷ്ഠകരമായ രീതി. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ അത് സാധ്യമല്ല്ലലോ. എന്നാല്‍ ഖു൪ആനെ കുറിച്ച് പ്രാഥമികമായ അറിവ് നേടിയെടുക്കുന്നതിന് ഇന്ന് ധാരാളം മാ൪ഗങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അവയെല്ലാം നമുക്ക് സ്വീകരിക്കാവുന്നതാണ്. മലയാളത്തില്‍ ഇന്ന് ലഭ്യമായ ഏറ്റവും നല്ല ഖു൪ആന്‍ വിശദീകരണ ഗ്രന്ഥമാണ് മുഹമ്മദ് അമാനി മൌലവിയുടെ(റഹി) ഖു൪ആന്‍ വിശദീകരണ ഗ്രന്ഥം. ഇതില്‍ നിന്ന് കുറച്ചെങ്കിലും ഈ ദിവസങ്ങളില്‍ വായിക്കാനും പഠിക്കാനും വേണ്ടി പരിശ്രമിക്കുക.
ഖു൪ആന്‍ കേള്‍ക്കുക
എല്ലാ ദിവസവും കുറച്ച് സമയമെങ്കിലും ഖു൪ആന്‍ പാരായണം കേള്‍ക്കാന്‍ സത്യവിശ്വാസികള്‍ ശ്രദ്ധിക്കണം. ഇന്ന് ഖു൪ആന്‍ കേള്‍ക്കുന്നതിനുള്ള ധാരാളം സാഹചര്യങ്ങളുള്ള ഒരു കാലത്താണ് നാം ജീവിക്കുന്നത്. മനോഹരമായ രീതിയില്‍ ഖു൪ആന്‍ പാരായണം ചെയ്യുന്ന ഖാരിഉകളുടെ ആഡിയോകള്‍ നമ്മുടെ ഫോണിലൂടെയും മറ്റ് മീഡിയകളിലൂടെയും ശ്രവിക്കാന്‍ കഴിയും. ഇങ്ങനെ ഖു൪ആന്‍ കേള്‍ക്കുമ്പോള്‍ അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്നതാണ്.
ﻭَﺇِﺫَا ﻗُﺮِﺉَ ٱﻟْﻘُﺮْءَاﻥُ ﻓَﭑﺳْﺘَﻤِﻌُﻮا۟ ﻟَﻪُۥ ﻭَﺃَﻧﺼِﺘُﻮا۟ ﻟَﻌَﻠَّﻜُﻢْ ﺗُﺮْﺣَﻤُﻮﻥَ
ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം. (ഖു൪ആന്‍:7/204)
ഖു൪ആന്‍ മനപ്പാഠമാക്കുക
വിശുദ്ധ ഖു൪ആന്‍ മനപാഠമാക്കുക എന്നുള്ളത് ഏറെ ശ്രേഷ്ടകരമായ ഒരു പുണ്യക൪മ്മമാണ്. ഈ ഒഴിവ് ദിനങ്ങളില്‍ ഖു൪ആനില്‍ നിന്ന് കുറച്ചെങ്കിലും മനപ്പാഠമാക്കാന്‍ പരിശ്രമിക്കുക.
عَنْ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: مَثَلُ الَّذِي يَقْرَأُ الْقُرْآنَ وَهْوَ حَافِظٌ لَهُ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ، وَمَثَلُ الَّذِي يَقْرَأُ الْقُرْآنَ وَهْوَ يَتَعَاهَدُهُ وَهْوَ عَلَيْهِ شَدِيدٌ، فَلَهُ أَجْرَانِ
ആയിശയില്‍(റ) നിന്ന് നിവേദനം :നബി ﷺ പറഞ്ഞു: ഖുര്‍ആന്‍ പാരായണം ചെയ്യുകയും മനപ്പാഠമാക്കുകയും ചെയ്യുന്നവന്‍ ആദരണീയരും ഉത്തമരുമായ മാലാഖമാരുടെ കൂടെയുള്ളത് പോലെയാണ്. ഖുര്‍ആന്‍ പാരായണം ചെയ്യുകയും അതിനോട് ശക്തമായ ബന്ധമുണ്ടാക്കുകയും ചെയ്തവന് രണ്ട് പ്രതിഫലമുണ്ട്.(ബുഖാരി:65/4937)
കുടംബത്തോടൊപ്പം
عَنِ الأَسْوَدِ، قَالَ سَأَلْتُ عَائِشَةَ مَا كَانَ النَّبِيُّ صلى الله عليه وسلم يَصْنَعُ فِي بَيْتِهِ قَالَتْ كَانَ يَكُونُ فِي مِهْنَةِ أَهْلِهِ ـ تَعْنِي خِدْمَةَ أَهْلِهِ ـ فَإِذَا حَضَرَتِ الصَّلاَةُ خَرَجَ إِلَى الصَّلاَةِ.
അസ്വദില്‍(റ) നിന്ന് നിവേദനം :ഞാൻ ആയിശയോട് (റ) ചോദിച്ചു: നബി ﷺ തൻറെ വീട്ടിൽ എന്തെല്ലാമാണ് പ്രവർത്തിച്ചിരുന്നത്? ആയിശ(റ) പറഞ്ഞു: നബി ﷺ തൻറെ പത്നിമാരുടെ ജോലികളിൽ സഹായിക്കുമായിരുന്നു. നമസ്കാരത്തിൻറെ സമയമായാൽ നമസ്കാരത്തിന് പുറപ്പെടും (ബുഖാരി: 676)
عَنِ ابْنِ عَبَّاسٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم حَامِلَ الْحَسَنِ بْنِ عَلِيٍّ عَلَى عَاتِقِهِ فَقَالَ رَجُلٌ نِعْمَ الْمَرْكَبُ رَكِبْتَ يَا غُلاَمُ . فَقَالَ النَّبِيُّ صلى الله عليه وسلم “ وَنِعْمَ الرَّاكِبُ هُوَ ” .
ഇബ്‌നു അബ്ബാസ് (റ) പറയുന്നു: നബി ﷺ ഒരിക്കൽ ഹസനിബ്‌നു അലിയെ ചുമലിലേറ്റി പോവുകയായിരുന്നു. അത് ഒരാൾ കാണുകയും ഇങ്ങനെ പറയുകയും ചെയ്തു. കുട്ടി നീ കയറിയിരിക്കുന്ന വാഹനം നല്ല വാഹനം തന്നെ. നബി ﷺ പറഞ്ഞു: യാത്രക്കാരനും നല്ലവൻ. (തിർമിദി:49 / 4153)
قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ : كُلُوا جَمِيعًا وَلاَ تَفَرَّقُوا فَإِنَّ الْبَرَكَةَ مَعَ الْجَمَاعَةِ
നബി ﷺ പറഞ്ഞു: നിങ്ങള്‍ ഒന്നിച്ചിരുന്ന് ഭക്ഷിക്കുക, നിങ്ങള്‍ വേറിട്ടിരുന്ന് ( ഭക്ഷിക്കരുതേ). തീ൪ച്ചയായായും ഒന്നിച്ചിരുന്ന് (ഭക്ഷിക്കുന്നതിലാണ് ബറകത്ത്). (ഇബ്നുമാജ:29/3412)
عَنْ وَحْشِيِّ بْنِ حَرْبٍ أَنَّهُمْ قَالُوا يَا رَسُولَ اللَّهِ إِنَّا نَأْكُلُ وَلاَ نَشْبَعُ . قَالَ ” فَلَعَلَّكُمْ تَأْكُلُونَ مُتَفَرِّقِينَ ” . قَالُوا نَعَمْ . قَالَ ” فَاجْتَمِعُوا عَلَى طَعَامِكُمْ وَاذْكُرُوا اسْمَ اللَّهِ عَلَيْهِ يُبَارَكْ لَكُمْ فِيهِ ”
വഹ്ശിയ്യ് ഇബ്നു ഹ൪ബില്‍(റ) നിന്ന് നിവേദനം: സ്വഹാബികള്‍ ചോദിച്ചു: പ്രവാചകരേ, ഞങ്ങള്‍ ഭക്ഷിക്കുന്നു. വയര്‍ നിറയാറില്ല. നബി ﷺ ചോദിച്ചു: നിങ്ങള്‍ ഒറ്റക്കാണോ ഭക്ഷിക്കുന്നത്? അവര്‍ പറഞ്ഞു: അതെ, നബി ﷺ പറഞ്ഞു: നിങ്ങളുടെ ഭക്ഷണത്തില്‍ നിങ്ങള്‍ ഒന്നിച്ചിരിക്കുകയും നിങ്ങള്‍ ബിസ്മി ചൊല്ലുകയും ചെയ്യുക. എന്നാല്‍ നിങ്ങള്‍ക്കതില്‍ ബക്കര്‍ത്ത് ലഭിക്കും. (സുനനുഇബ്നുമാജ:3286 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
വെള്ളിയാഴ്ച ദിവസം പ്രത്യേകം പരിഗണിക്കുക
ഈ പ്രത്യേക സാഹചര്യത്തിൽ വെള്ളിയാഴ്ച ജുമുഅ നമസ്കാരമില്ല. അന്നേ ദിവസം ളുഹ്ർ 4 റക്അത്ത് നമസ്കരിക്കുകയാണ് വേണ്ടത്. എന്നാൽ പ്രാ൪ത്ഥന, സുറ: അൽ കഹ്ഫ് പാരായണം, സ്വലാത്ത് വർദ്ധിപ്പിക്കുക തുടങ്ങിയ വെള്ളിയാഴ്ച്ച പ്രത്യേകം പഠിപ്പിച്ചിട്ടുള്ള ഇബാദത്തുകളെല്ലാം നിർവഹിക്കേണ്ടതാണ്.
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم ذَكَرَ يَوْمَ الْجُمُعَةِ فَقَالَ ” فِيهِ سَاعَةٌ لاَ يُوَافِقُهَا عَبْدٌ مُسْلِمٌ، وَهْوَ قَائِمٌ يُصَلِّي، يَسْأَلُ اللَّهَ تَعَالَى شَيْئًا إِلاَّ أَعْطَاهُ إِيَّاهُ ” وَأَشَارَ بِيَدِهِ يُقَلِّلُهَا
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ വെള്ളിയാഴ്ച ദിവസത്തെ സംബന്ധിച്ച് പ്രശംസിച്ച് പറയുകയുണ്ടായി.ഈ ദിവസത്തിൽ ഒരു സമയമുണ്ട്. തന്റെ ആവശ്യങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ച് നമസ്‌കരിച്ചുകൊണ്ടിരിക്കെ മുസ്‌ലിമായ ഒരടിമ ആ സമയം പ്രാർത്ഥിച്ചാൽ അവന്റെ ആവശ്യം അല്ലാഹു നിറവേറ്റികൊടുക്കുക തന്നെ ചെയ്യും. അത് വളരെ കുറഞ്ഞ സമയമാണെന്ന് നബി ﷺ കൈകൊണ്ട് ആംഗ്യം കാണിച്ചു. (ബുഖാരി:935)
من قرأ سورة الكهف في يوم الجمعة أضاء له من النور ما بين الجمعتين
നബി ﷺ പറഞ്ഞു: ‘ആരെങ്കിലും വെള്ളിയാഴ്ച ദിവസം സൂറത്തുല്‍ കഹ്ഫ് പാരായണം ചെയ്യുകയാണെങ്കില്‍ ആ രണ്ട് ജുമുഅകള്‍ക്കിടയിലുള്ള അത്രയും പ്രകാശം അവന് ലഭിക്കും.’ (മുസ്തദ്റകുഹാകിം, സുനനുല്‍ ബൈഹഖി – സ്വഹീഹ് അല്‍ബാനി)
عن ابن عمر رضي الله عنهما قال : قال رسول الله صلى الله عليه وسلم : ” من قرأ سورة الكهف في يوم الجمعة سطع له نور من تحت قدمه إلى عنان السماء يضيء له يوم القيامة ، وغفر له ما بين الجمعتين “.
നബി ﷺ പറഞ്ഞു: ‘ആരെങ്കിലും വെള്ളിയാഴ്ച ദിവസം സൂറത്തുല്‍ കഹ്ഫ് പാരായണം ചെയ്‌താല്‍ അവന്റെ കാല്‍പാദം മുതല്‍ വാനോളം വരെ പ്രകാശം ഖിയാമത്ത് നാളില്‍ അവന് ലഭിക്കുന്നതായിരിക്കും. ആ രണ്ട് ജുമുഅകള്‍ക്കിടയിലുള്ള അവന്റെ പാപങ്ങളും പൊറുക്കപ്പെടുന്നതായിരിക്കും.’ [അത്തര്‍ഗീബ് വത്തര്‍ഹീബ് :298/1]
عن أبي أمامة رضي الله عنه قال قال رسول الله صلى الله عليه وسلم أكثروا علي من الصلاة في كل يوم الجمعة فإن صلاة أمتي تعرض علي في كل يوم جمعة فمن كانأكثرهم علي صلاة كان أقربهم مني منزلة
അബൂഉമാമയില്‍ (റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു :നിങ്ങള്‍ വെള്ളിയാഴ്ചകളില്‍ എനിക്കുവേണ്ടി സ്വലാത്തുകള്‍ അധികരിപ്പിക്കുക. വെള്ളിയാഴ്ചകളില്‍ നിങ്ങള്‍ ചൊല്ലുന്ന സ്വലാത്തുകള്‍ എനിക്ക് കാണിക്കപ്പെടുന്നതാണ്. ആരാണോ എനിക്കായി സ്വലാത്തുകള്‍ അധികം ചൊല്ലുന്നത് അവരായിരിക്കും എന്നോട് ഏറ്റവും അടുത്തവര്‍. (ബൈഹഖി – അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബു വത്തര്‍ഹീബ് : 1673)
പാവങ്ങളെ പരിഗണിക്കുക
പെട്ടെന്നുള്ള അനിവാര്യമായ ലോക്ക് ഡൌണില്‍ അന്നന്ന് ജോലിചെയ്ത് ഉപജീവനം കണ്ടെത്തുന്ന പലരും പ്രതിസന്ധിയിലായി. നമ്മുടെ അയല്‍വാസികള്‍ പട്ടിണിയിലല്ല കഴിയുന്നതെന്ന് ഉറപ്പാക്കല്‍ നമ്മുടെ ബാധ്യതയാണ്.അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറുനിറച്ച് ഭക്ഷണം കഴിക്കുന്നവന്‍ വിശ്വാസിയല്ല എന്ന നബിവചനം ഓ൪ക്കുക.
ഇബ്നു ഉമറില്‍ (റ) നിന്ന് നിവേദനം :നബി ﷺ പറഞ്ഞു :അല്ലാഹുവിന് ഏറ്റവും പ്രിയം ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരം ചെയ്യുന്നവരെയാണ്. അല്ലാഹുവിന് ഏറ്റവും പ്രിയമുള്ള ക൪മ്മം ഒരു മുസ്ലിമില്‍ സന്തോഷമുണ്ടാക്കുക, അല്ലെങ്കില്‍ അവന്റെ പ്രയാസമകറ്റുക, അല്ലെങ്കില്‍ അവന്റെ കടബാധ്യതയെ നിവൃത്തിച്ച് കൊടുക്കുക, അതുമല്ലെങ്കില്‍ അവന്റെ വിശപ്പിന് പരിഹാരം കാണുക എന്നതാണ്. ഒരു മുസ്ലിം സഹോദരന്റെ ആവശ്യ നിവൃത്തിക്കായി അവനോടൊപ്പം നടക്കുന്നതാണ് ഒരു മാസം മദീന പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം .….. ഏതൊരാള്‍ തന്റെ സഹോദരന്റെ ആവശ്യങ്ങള്‍ പൂ൪ത്തീകരിച്ചു കൊടുക്കുവാന്‍ അവനോടൊപ്പം ചെല്ലുകയും അങ്ങനെ ആ ആവശ്യങ്ങള്‍ സ്ഥാപിച്ചു കൊടുക്കുകയും ചെയ്യുന്നുവോ അവന്റെ പാദത്തെ കാലുകള്‍ അടിതെറ്റുന്ന നാളില്‍ അല്ലാഹു ഉറപ്പിച്ചു നി൪ത്തുന്നതാണ്. (ഇബ്നു അബിദ്ദുന്‍യാ – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
മുസ്ലിംകളുടെയും – മുഅ്മിനുകളുടെയും – മുഴുവന്‍ മനുഷ്യരുടെയും ആവശ്യങ്ങള്‍ നി൪വ്വഹിക്കുക, അവരെ സഹായിക്കുക എന്നെല്ലാം ഹദീസില്‍ വന്നിട്ടുണ്ട്. ഓരോ സാഹചര്യങ്ങളില്‍ ഓരോന്നിന്റെയും പ്രാധാന്യവും പ്രതിഫലവും എടുത്തു പറയുകയാണ് ചെയ്തിട്ടുള്ളത്. ചുരുക്കത്തില്‍ മുഴുവന്‍ മനുഷ്യരെയും അവരുടെ ജാതിയും മതവും നോക്കാതെ പരിഗണിക്കണമെന്നാണ് ഖു൪ആനിന്റെയും സുന്നത്തിന്റെയും ആഹ്വാനം.
വാ൪ത്തകള്‍ അറിയാന്‍
ദിവസം മുഴുവന്‍ ന്യൂസ് ചാനലുകള്‍ക്ക് മുമ്പില്‍ കഴിച്ച് കൂട്ടുന്നത് ഒഴിവാക്കണം. വാ൪ത്തകള്‍ അറിയാനും മറ്റും ദിവസത്തില്‍ രാവിലെയും ഉച്ചക്കും വൈകിട്ടും ഏതാനും സമയം നിശ്ചയിക്കണം.സമയത്തെ ഇഹപര ജീവിതങ്ങള്‍ക്കായി പ്രയോജനപ്പെടുത്താതെ അത് പാഴാക്കിയാല്‍ അവന്‍ പിന്നീട് ഖേദിക്കേണ്ടി വരും, പ്രത്യേകിച്ച് പരലോക വിഷയത്തിന്റെ കാര്യത്തില്‍.
قال سفيان الثوري رحمه الله : من لعب بعمره ضيع ايام حرثه ومن ضيع ايام حرثه ندم ايام حصاده ( حفظ العمر لابن الجوزي ٦٥)
സുഫ്‌യാനു സൌരീ(റഹി)പറഞ്ഞു : ആരാണോ തന്റെ പ്രായം കൊണ്ട് കളിച്ചത് , അവൻ തന്റെ വിതക്കാനുള്ള ദിവസങ്ങൾ നഷ്ടപ്പെടുത്തും , തന്റെ വിതക്കാനുള്ള ദിവസങ്ങൾ ആരാണോ നഷ്ടപ്പെടുത്തിയത് അവൻ കൊയ്യുന്ന ദിവസങ്ങളിൽ ഖേദിക്കും.
kanzululoom.com