ഗുഹാവാസികളുടെ സംഭവം : ചില പാഠങ്ങള്‍

മുന്ന് ആളുകള്‍ ഒരു ഗുഹയില്‍ അകപ്പെട്ട് പുറത്തുകടക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയ ഒരു സംഭവം നബി ﷺ പറഞ്ഞു തന്നിട്ടുണ്ട്. പ്രസ്തുത സംഭവത്തില്‍ സത്യവിശ്വാസികള്‍ക്ക് ധാരാളം ഗുണപാഠങ്ങളുണ്ട്.

عَنْ عَبْدِ اللَّهِ بْنِ عُمَرَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ ‏”‏ بَيْنَمَا ثَلاَثَةُ نَفَرٍ يَتَمَشَّوْنَ أَخَذَهُمُ الْمَطَرُ فَأَوَوْا إِلَى غَارٍ فِي جَبَلٍ فَانْحَطَّتْ عَلَى فَمِ غَارِهِمْ صَخْرَةٌ مِنَ الْجَبَلِ فَانْطَبَقَتْ عَلَيْهِمْ فَقَالَ بَعْضُهُمْ لِبَعْضٍ انْظُرُوا أَعْمَالاً عَمِلْتُمُوهَا صَالِحَةً لِلَّهِ فَادْعُوا اللَّهَ تَعَالَى بِهَا لَعَلَّ اللَّهَ يَفْرُجُهَا عَنْكُمْ

അബ്ദുല്ലാഹിബ്‌നു ഉമറില്‍(റ) നിന്നും നിവേദനം : നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു: നിങ്ങളുടെ പൂര്‍വികരായ മൂന്ന് ആളുകള്‍ ഒരു യാത്ര പുറപ്പെട്ടു. ഒരു രാത്രി അവര്‍ ഒരു ഗുഹയില്‍ വിശ്രമിച്ചു. അവ൪ അതില്‍ പ്രവേശിച്ചപ്പോള്‍ അപ്രതീക്ഷിതമായി  മലമുകളില്‍ നിന്നും ഉരുണ്ട് വന്ന ഒരു പാറ ഗുഹാമുഖം മൂടിക്കളഞ്ഞു. നമ്മുടെ സല്‍കര്‍മങ്ങള്‍ മുന്‍നിര്‍ത്തി അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചാലല്ലാതെ ഇവിടെ നിന്നും നമുക്ക് രക്ഷപ്പെടാനാവില്ല എന്ന് അവര്‍ പരസ്പരം അഭിപ്രായപ്പെട്ടു.

فَقَالَ أَحَدُهُمُ اللَّهُمَّ إِنَّهُ كَانَ لِي وَالِدَانِ شَيْخَانِ كَبِيرَانِ وَامْرَأَتِي وَلِيَ صِبْيَةٌ صِغَارٌ أَرْعَى عَلَيْهِمْ فَإِذَا أَرَحْتُ عَلَيْهِمْ حَلَبْتُ فَبَدَأْتُ بِوَالِدَىَّ فَسَقَيْتُهُمَا قَبْلَ بَنِيَّ وَأَنَّهُ نَأَى بِي ذَاتَ يَوْمٍ الشَّجَرُ فَلَمْ آتِ حَتَّى أَمْسَيْتُ فَوَجَدْتُهُمَا قَدْ نَامَا فَحَلَبْتُ كَمَا كُنْتُ أَحْلُبُ فَجِئْتُ بِالْحِلاَبِ فَقُمْتُ عِنْدَ رُءُوسِهِمَا أَكْرَهُ أَنْ أُوقِظَهُمَا مِنْ نَوْمِهِمَا وَأَكْرَهُ أَنْ أَسْقِيَ الصِّبْيَةَ قَبْلَهُمَا وَالصِّبْيَةُ يَتَضَاغَوْنَ عِنْدَ قَدَمَىَّ فَلَمْ يَزَلْ ذَلِكَ دَأْبِي وَدَأْبَهُمْ حَتَّى طَلَعَ الْفَجْرُ فَإِنْ كُنْتَ تَعْلَمُ أَنِّي فَعَلْتُ ذَلِكَ ابْتِغَاءَ وَجْهِكَ فَافْرُجْ لَنَا مِنْهَا فُرْجَةً نَرَى مِنْهَا السَّمَاءَ ‏.‏ فَفَرَجَ اللَّهُ مِنْهَا فُرْجَةً فَرَأَوْا مِنْهَا السَّمَاءَ

അവരില്‍ ഒരാള്‍ പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ, എനിക്ക് പ്രായം ചെന്ന മാതാപിതാക്കളുണ്ടായിരുന്നു. അവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനു മുമ്പായി എന്റെ കുടുംബത്തിനോ ഭൃത്യ൪ക്കോ ഞാനൊന്നും നല്‍കാറുണ്ടായിരുന്നില്ല. ഒരു ദിവസം ഞാന്‍ കാലികള്‍ക്ക് ഇല തേടി കുറെ ദൂരം പോയി. മടങ്ങിവരുമ്പോഴേക്ക് അവര്‍ ഉറങ്ങിപ്പോയിരുന്നു. അവ൪ക്ക് രാത്രി ഭക്ഷണവുമായി ഞാന്‍ പാല്‍ കറന്ന്  ചെന്നപ്പോഴും അവര്‍ ഉറങ്ങുകയായിരുന്നു. അവരെ വിളിച്ചുണ൪ത്തുന്നതും അവര്‍ക്കു മുമ്പായി കുടുംബത്തിനും ഭൃത്യ൪ക്കും ഭക്ഷണം കൊടുക്കുന്നതും എനിക്ക് അരോചകമായി തോന്നി. പാത്രം കയ്യില്‍ പിടിച്ചു ഞാന്‍ ഉറക്കമൊഴിച്ചു കാത്തുനിന്നു. പ്രഭാതം വിടരുന്നതുവരെ അവ൪ ഉണരുന്നതും കാത്ത് ഞാന്‍ നിന്നു. കുട്ടികള്‍ എന്റെ കാല്‍ക്കല്‍ വിശന്ന് കരയുന്നുണ്ടായിരുന്നു. രാവിലെ അവ൪ ഉണര്‍ന്നു പാല്‍ കുടിച്ചു. അവരെ കുടിപ്പിച്ചു. “അല്ലാഹുവേ, നിന്റെ തൃപ്തി ആഗ്രഹിച്ചാണ് ഞാന്‍ ഇങ്ങനെ ചെയ്തതെങ്കില്‍ ഞങ്ങളെ മൂടിയിട്ടുള്ള ഈ പാറ നീക്കേണമേ!”.അപ്പോള്‍ പാറ അല്‍പം നീങ്ങി. എന്നാല്‍ ആ വിടവിലൂടെ അവര്‍ക്കു പുറത്തു കടക്കാന്‍ പറ്റുമായിരുന്നില്ല.

‏ وَقَالَ الآخَرُ اللَّهُمَّ إِنَّهُ كَانَتْ لِيَ ابْنَةُ عَمٍّ أَحْبَبْتُهَا كَأَشَدِّ مَا يُحِبُّ الرِّجَالُ النِّسَاءَ وَطَلَبْتُ إِلَيْهَا نَفْسَهَا فَأَبَتْ حَتَّى آتِيَهَا بِمِائَةِ دِينَارٍ فَتَعِبْتُ حَتَّى جَمَعْتُ مِائَةَ دِينَارٍ فَجِئْتُهَا بِهَا فَلَمَّا وَقَعْتُ بَيْنَ رِجْلَيْهَا قَالَتْ يَا عَبْدَ اللَّهِ اتَّقِ اللَّهَ وَلاَ تَفْتَحِ الْخَاتَمَ إِلاَّ بِحَقِّهِ ‏.‏ فَقُمْتُ عَنْهَا فَإِنْ كُنْتَ تَعْلَمُ أَنِّي فَعَلْتُ ذَلِكَ ابْتِغَاءَ وَجْهِكَ فَافْرُجْ لَنَا مِنْهَا فُرْجَةً ‏.‏ فَفَرَجَ لَهُمْ ‏.‏

രണ്ടാമത്തെ ആള്‍ പ്രാര്‍ത്ഥിച്ചു: അല്ലാഹുവേ, എനിക്കൊരു പിതൃവ്യ പുത്രിയുണ്ടായിരുന്നു. ഞാന്‍ അവളെ സ൪വ്വോപരി സ്നേഹിച്ചിരുന്നു. പുരുഷന്‍ എങ്ങനെ സ്ത്രീകളെ ഇഷ്ടപ്പെടുമോ അത്ര തീവ്രമായി ഞാന്‍ അവളെ ഇഷ്ടപ്പെട്ടു. അവളുമായി വേഴ്ച നടത്താന്‍ ഞാന്‍ ആഗ്രഹിച്ചുവെങ്കിലും അവളത് നിരസിച്ചു കളഞ്ഞു. പിന്നീട് അവള്‍ക്ക് ക്ഷാമ വന്നപ്പോള്‍ അവള്‍ എന്നെ സമീപിച്ചു. അവളുടെ ശരീരം എനിക്ക് അനുവദിച്ചുതരാം എന്ന വ്യവസ്ഥയില്‍  ഞാനവള്‍ക്ക് നൂറ്റി ഇരുപത് ദീനാര്‍ നല്‍കി. അങ്ങനെ ഞാന്‍ അവളില്‍ കഴിവുള്ളവനായപ്പോള്‍ ഞാന്‍ അവളുടെ രണ്ട് കാലുകള്‍ക്കിടയില്‍ ഇരുന്നു. അപ്പോള്‍ അവള്‍ പറഞ്ഞു: അല്ലാഹുവെ സൂക്ഷിക്കുക (ഭയപ്പെടുക), അവകാശമില്ലാതെ (നിക്കാഹ് വഴി അനുവദനീയമാവാതെ) എന്റെ ചാരിത്ര്യം നശിപ്പിക്കരുത്. അവളെനിക്ക് എല്ലാറ്റിനേക്കാളും പ്രിയപ്പെട്ടവളായിരുന്നിട്ടും തല്‍ക്ഷണം ഞാന്‍ അവളില്‍ നിന്നും പിന്‍മാറി. അവള്‍ക്ക് നല്‍കിയിരുന്ന പണം ഞാന്‍ വിട്ടുകൊടുക്കുകയും ചെയ്തു. “അല്ലാഹുവെ, ഞാനിത് ചെയ്തത് നിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ടാണെങ്കില്‍ ഞങ്ങള്‍ അകപ്പെട്ടതില്‍ നിന്നു ഞങ്ങളെ രക്ഷപ്പെടുത്തേണമേ.” പാറ അല്‍പം നീങ്ങി. എന്നാല്‍ ആ വിടവിലൂടെ അവര്‍ക്കു പുറത്തു കടക്കാന്‍ കഴിയുമായിരുന്നില്ല.

وَقَالَ الآخَرُ اللَّهُمَّ إِنِّي كُنْتُ اسْتَأْجَرْتُ أَجِيرًا بِفَرَقِ أَرُزٍّ فَلَمَّا قَضَى عَمَلَهُ قَالَ أَعْطِنِي حَقِّي ‏.‏ فَعَرَضْتُ عَلَيْهِ فَرَقَهُ فَرَغِبَ عَنْهُ فَلَمْ أَزَلْ أَزْرَعُهُ حَتَّى جَمَعْتُ مِنْهُ بَقَرًا وَرِعَاءَهَا فَجَاءَنِي فَقَالَ اتَّقِ اللَّهَ وَلاَ تَظْلِمْنِي حَقِّي ‏.‏ قُلْتُ اذْهَبْ إِلَى تِلْكَ الْبَقَرِ وَرِعَائِهَا فَخُذْهَا ‏.‏ فَقَالَ اتَّقِ اللَّهَ وَلاَ تَسْتَهْزِئْ بِي ‏.‏ فَقُلْتُ إِنِّي لاَ أَسْتَهْزِئُ بِكَ خُذْ ذَلِكَ الْبَقَرَ وَرِعَاءَهَا ‏.‏ فَأَخَذَهُ فَذَهَبَ بِهِ فَإِنْ كُنْتَ تَعْلَمُ أَنِّي فَعَلْتُ ذَلِكَ ابْتِغَاءَ وَجْهِكَ فَافْرُجْ لَنَا مَا بَقِيَ ‏.‏ فَفَرَجَ اللَّهُ مَا بَقِيَ

മൂന്നാമത്തെ ആള്‍ പ്രാര്‍ത്ഥിച്ചു: അല്ലാഹുവെ, ഞാന്‍ കുറെ ജോലിക്കാരെ ജോലിക്കു വിളിച്ചിരുന്നു. അവരില്‍ ഒരാള്‍ക്കൊഴികെ എല്ലാവ൪ക്കും ഞാന്‍ കൂലി നല്‍കുകയും ചെയ്തിരുന്നു. (അവന്‍ കൂലി വാങ്ങാതെ പോയി). അവന്റെ കൂലി സംഖ്യ ഞാന്‍ വള൪ത്തികൊണ്ടുവന്നു.  അങ്ങനെ അത് വലിയൊരു സമ്പത്തായി മാറി. കുറെ കാലം കഴിഞ്ഞു പ്രസ്തുത തൊഴിലാളി എന്റെ അടുത്തു വന്നു. അയാള്‍ പറഞ്ഞു: അല്ലാഹുവിന്റെ ദാസാ, എനിക്കെന്റെ കൂലി തരണം. ഞാന്‍ പറഞ്ഞു: ഈ കൊണുന്ന ഒട്ടകങ്ങളും ആടുകളും അടിമകളുമെല്ലാം നിന്റെ കൂലിയാണ്. അയാള്‍  പറഞ്ഞു: അല്ലാഹുവിന്റെ ദാസാ, എന്നെ പരിഹസിക്കരുത്. ഞാന്‍ പറഞ്ഞു: ഞാന്‍ നിങ്ങളെ പരിഹസിക്കുകയല്ല. അങ്ങനെ അയാള്‍ ഒന്നും ബാക്കിയാക്കാതെ അതെല്ലാം തെളിച്ച് കൊണ്ടുപോയി. :അല്ലാഹുവെ, ഞാന്‍ ഈ പ്രവ൪ത്തിച്ചത് നിന്റെ പൊരുത്തം ഉദ്ദേശിച്ചാണെങ്കില്‍ ഞങ്ങള്‍ അകപ്പെട്ടതില്‍ നിന്നും ഞങ്ങളെ നീ രക്ഷപ്പെടുത്തേണമേ.” അപ്പോള്‍ ആ പാറ മുഴുവനായും നീങ്ങി. (അവര്‍ പുറത്തു കടന്ന് രക്ഷപെടുകയും ചെയ്തു (മുസ്ലിം:2743)

ഈ സംഭവത്തിലെ ചില ഗുണപാഠങ്ങള്‍

1.അല്ലാഹു മനുഷ്യനെ പല നിലക്കും പരീക്ഷിക്കും

ﻭَﻟَﻨَﺒْﻠُﻮَﻧَّﻜُﻢ ﺑِﺸَﻰْءٍ ﻣِّﻦَ ٱﻟْﺨَﻮْﻑِ ﻭَٱﻟْﺠُﻮﻉِ ﻭَﻧَﻘْﺺٍ ﻣِّﻦَ ٱﻷَْﻣْﻮَٰﻝِ ﻭَٱﻷَْﻧﻔُﺲِ ﻭَٱﻟﺜَّﻤَﺮَٰﺕِ ۗ ﻭَﺑَﺸِّﺮِ ٱﻟﺼَّٰﺒِﺮِﻳﻦَ

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.(ഖു൪ആന്‍:2/155)

2.പരീക്ഷണങ്ങളില്‍ വിശ്വാസം പിഴക്കാതെ അല്ലാഹുവില്‍ മാത്രം അവലംബമ൪പ്പിക്കണം.
3.ഏത് പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാന്‍ കഴിവുള്ളവനാണ് അല്ലാഹു

قُلْ مَن يُنَجِّيكُم مِّن ظُلُمَٰتِ ٱلْبَرِّ وَٱلْبَحْرِ تَدْعُونَهُۥ تَضَرُّعًا وَخُفْيَةً لَّئِنْ أَنجَىٰنَا مِنْ هَٰذِهِۦ لَنَكُونَنَّ مِنَ ٱلشَّٰكِرِينَ –  قُلِ ٱللَّهُ يُنَجِّيكُم مِّنْهَا وَمِن كُلِّ كَرْبٍ ثُمَّ أَنتُمْ تُشْرِكُونَ

പറയുക: ഇതില്‍ നിന്ന് (ഈ വിപത്തുകളില്‍ നിന്ന്‌) അല്ലാഹു ഞങ്ങളെ രക്ഷപ്പെടുത്തുകയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തില്‍ ആയിക്കൊള്ളാം. എന്ന് പറഞ്ഞുകൊണ്ട് അവനോട് നിങ്ങള്‍ താഴ്മയോടെയും രഹസ്യമായും പ്രാര്‍ത്ഥിക്കുന്ന സമയത്ത് കരയിലെയും കടലിലെയും അന്ധകാരങ്ങളില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്നത് ആരാണ്‌?പറയുക: അല്ലാഹുവാണ് അവയില്‍നിന്നും മറ്റെല്ലാ ദുരിതങ്ങളില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്നത്‌. എന്നിട്ടും നിങ്ങളവനോട് പങ്ക് ചേര്‍ക്കുന്നുവല്ലോ. (ഖു൪ആന്‍:6/63-64)

أَمَّن يُجِيبُ ٱلْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ ٱلسُّوٓءَ وَيَجْعَلُكُمْ خُلَفَآءَ ٱلْأَرْضِ ۗ أَءِلَٰهٌ مَّعَ ٱللَّهِ ۚ قَلِيلًا مَّا تَذَكَّرُونَ

അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ അവന് ഉത്തരം നല്‍കുകയും വിഷമം നീക്കികൊടുക്കുകയും, നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ച് മാത്രമേ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ. (ഖു൪ആന്‍:27/62)

4.പ്രാ൪ത്ഥന അല്ലാഹുവിനോട് മാത്രം

الدُّعَاءُ هُوَ الْعِبَادَةُ

നബി ﷺ പറഞ്ഞു: നിശ്ചയം പ്രാർത്ഥന അതുതന്നെയാണ്‌ ആരാധന. (തിർമിദി)

ശേഷം അവിടുന്ന് പാരായണം ചെയ്തു:

ﻭَﻗَﺎﻝَ ﺭَﺑُّﻜُﻢُ ٱﺩْﻋُﻮﻧِﻰٓ ﺃَﺳْﺘَﺠِﺐْ ﻟَﻜُﻢْ ۚ ﺇِﻥَّ ٱﻟَّﺬِﻳﻦَ ﻳَﺴْﺘَﻜْﺒِﺮُﻭﻥَ ﻋَﻦْ ﻋِﺒَﺎﺩَﺗِﻰ ﺳَﻴَﺪْﺧُﻠُﻮﻥَ ﺟَﻬَﻨَّﻢَ ﺩَاﺧِﺮِﻳﻦَ

നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്‌, തീര്‍ച്ച.(ഖു൪ആന്‍ : 40/60)

5.നമ്മുടെ ക൪മ്മങ്ങള്‍ ഇഹലോകത്തും പരലോകത്തും ഗുണം ചെയ്യും. അതിനാല്‍ ക൪മ്മങ്ങള്‍ ചെയ്തു വെക്കണം.
6.അല്ലാഹുവിന്റെ പൊരുത്തം ഉദ്ദേശിച്ചുള്ള ക൪മ്മങ്ങള്‍ മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ
7.ക൪മ്മങ്ങളെ മുന്‍നി൪ത്തി അല്ലാഹുവിനോട് പ്രാ൪ത്ഥിക്കാം. അത് അല്ലാഹുവിന് ഇഷ്ടമുള്ള കാര്യമാണ്.

സൃഷ്ടികൾ ഏതെങ്കിലും ഒരു പുണ്യകർമം മുഖേന അല്ലാഹുവിങ്കലേക്കടുക്കുവാനുള്ള ശ്രമത്തിന്നാണ്‌ ശറഇൽ തവസ്സുൽ എന്നു പറയുന്നത്‌. അല്ലാഹു പ്രാർത്ഥന സ്വീകരിക്കാൻ അവനിലേക്ക്‌ വസീല തേടുന്നത്‌ നല്ലതാണ്‌. ഖുർആനിന്റെ ആഹ്വാനം കാണുക:

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَٱبْتَغُوٓا۟ إِلَيْهِ ٱلْوَسِيلَةَ وَجَٰهِدُوا۟ فِى سَبِيلِهِۦ لَعَلَّكُمْ تُفْلِحُونَ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും അവനിലേക്ക് അടുക്കുവാനുള്ള മാര്‍ഗം തേടുകയും, അവന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്യുക. നിങ്ങള്‍ക്ക് (അത് വഴി) വിജയം പ്രാപിക്കാം. (ഖു൪ആന്‍:5/35)

مِنْ فِعْلِ الطَّاعَاتِ وَتَرْكِ الْمَعَاصِي ، (البيْضاوِي)

കുറ്റകൃത്യങ്ങൾ വെടിഞ്ഞു  കൊണ്ടും സൽക്കർമ്മങ്ങൾ അനുഷ്ഠിച്ച്‌ കൊണ്ടും നിങ്ങൾ അവനിലേക്കടുക്കുക. (ബൈളാവി 2/321)

مَا يُقَرِّبُكُمْ إِلَيْهِ مِنْ طَاعَتِهِ -(تفسير الجلالين)

നിങ്ങളെ അവനിലേക്കടുപ്പിക്കുന്ന സൽക്കർമ്മങ്ങൾ അനുഷ്ഠിച്ചു കൊണ്ട്‌ നിങ്ങൾ അവനിലേക്കടുക്കുക (ജലാലൈനി – 2/211)

يعني بالوسيلة القربة (جامع البيان)

വസീല കൊണ്ടുദ്ദേശിക്കുന്നത്‌ പുണ്യകർമ്മമാണ്‌. (ത്വബ്‌രി 10/290)

പ്രസ്തുത ദുരന്തത്തില്‍ നിന്ന് അവരെ രക്ഷപ്പെടുത്തിയത് അല്ലാഹുവിന്റെ പ്രീതി മാത്രം ലക്ഷ്യമാക്കി അവര്‍ ചെയ്ത പുണ്യകര്‍മങ്ങള്‍ മുന്‍നിറുത്തിയുള്ള ലോക രക്ഷിതാവും സര്‍വശക്തനും അളവറ്റ ദയാപരനുമായ അല്ലാഹുവിനോടുള്ള സത്യസന്ധമായ പ്രാര്‍ഥനകളായിരുന്നു.

8. തഖ്‌വ പ്രതിസന്ധികളെ അതിജയിക്കും

وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا

അല്ലാഹുവിനെ ആര് സൂക്ഷിക്കുന്നുവോ അവന് തന്റെ കാര്യത്തെക്കുറിച്ച് അല്ലാഹു എളുപ്പം [സൗകര്യം] ഉണ്ടാക്കിക്കൊടുക്കുന്നതാണ്. (ഖു൪ആന്‍:65/4)

وَمَن يَتَّقِ اللَّـه يَجْعَل لَّهُ مَخْرَجًا

ആര് അല്ലാഹുവിനെ സൂക്ഷിക്കുന്നുവോ അല്ലാഹു അവന് ഒരു പോംവഴി ഏര്‍പ്പെടുത്തി കൊടുക്കും. (ഖു൪ആന്‍:65/2)

قال عبد الله بن مسعود – رضي الله عنه -:إن أكبر آية في القرآن فرجًا :
” وَمَنْ يَتَّقِ اللهَ يَجْعَلْ لَهُ مَخْرَجًا “

അബ്ദുല്ലാഹിബ്നു മസ്ഊദ്رضي الله عنه പറഞ്ഞു: ഖുർആനിലെ ഏറ്റവും വലിയ ആശ്വാസത്തിന്റെ വചനം ഇതാണ്:
{അല്ലാഹുവെ വല്ലവനും സൂക്ഷിക്കുന്ന പക്ഷം അല്ലാഹു അവന്നൊരു പോംവഴി ഉണ്ടാക്കികൊടുക്കുന്നതാണ്}
[സൂറ: അത്വലാഖ്:2] (തഫ്സീർ ഇബ്നു കഥീർ:4/400)

8.തഖ്‌വയുള്ളവരോടൊപ്പമാണ് അല്ലാഹു

وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ

…..അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.(ഖു൪ആന്‍:9/123)

8.അല്ലാഹുവിനെ കുറിച്ചുള്ള ഭയം തിന്മയില്‍ നിന്നും മനുഷ്യനെ തടയും

لَئِنۢ بَسَطتَ إِلَىَّ يَدَكَ لِتَقْتُلَنِى مَآ أَنَا۠ بِبَاسِطٍ يَدِىَ إِلَيْكَ لِأَقْتُلَكَ ۖ إِنِّىٓ أَخَافُ ٱللَّهَ رَبَّ ٱلْعَٰلَمِينَ

എന്നെ കൊല്ലുവാന്‍ വേണ്ടി നീ എന്‍റെ നേരെ കൈനീട്ടിയാല്‍ തന്നെയും, നിന്നെ കൊല്ലുവാന്‍ വേണ്ടി ഞാന്‍ നിന്‍റെ നേരെ കൈനീട്ടുന്നതല്ല. (കാരണം) തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു.(ഖു൪ആന്‍:5/28)

9.മാതാപിതാക്കളോട് പുണ്യം ചെയ്യണം
10.വ്യഭിചാരം മഹാപാപം
11.മറ്റുള്ളവരുടെ അവകാശങ്ങളില്‍ അല്ലാഹുവിനെ ഭയപ്പെടണം

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *