സൂര്യൻതടഞ്ഞ് വെക്കപ്പെട്ട പ്രവാചകന്‍
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ غَزَا نَبِيٌّ مِنَ الأَنْبِيَاءِ فَقَالَ لِقَوْمِهِ لاَ يَتْبَعْنِي رَجُلٌ مَلَكَ بُضْعَ امْرَأَةٍ وَهْوَ يُرِيدُ أَنْ يَبْنِيَ بِهَا وَلَمَّا يَبْنِ بِهَا، وَلاَ أَحَدٌ بَنَى بُيُوتًا وَلَمْ يَرْفَعْ سُقُوفَهَا، وَلاَ أَحَدٌ اشْتَرَى غَنَمًا أَوْ خَلِفَاتٍ وَهْوَ يَنْتَظِرُ وِلاَدَهَا. فَغَزَا فَدَنَا مِنَ الْقَرْيَةِ صَلاَةَ الْعَصْرِ أَوْ قَرِيبًا مِنْ ذَلِكَ فَقَالَ لِلشَّمْسِ إِنَّكِ مَأْمُورَةٌ وَأَنَا مَأْمُورٌ، اللَّهُمَّ احْبِسْهَا عَلَيْنَا. فَحُبِسَتْ، حَتَّى فَتَحَ اللَّهُ عَلَيْهِ، فَجَمَعَ الْغَنَائِمَ، فَجَاءَتْ ـ يَعْنِي النَّارَ ـ لِتَأْكُلَهَا، فَلَمْ تَطْعَمْهَا، فَقَالَ إِنَّ فِيكُمْ غُلُولاً، فَلْيُبَايِعْنِي مِنْ كُلِّ قَبِيلَةٍ رَجُلٌ. فَلَزِقَتْ يَدُ رَجُلٍ بِيَدِهِ فَقَالَ فِيكُمُ الْغُلُولُ. فَلْتُبَايِعْنِي قَبِيلَتُكَ، فَلَزِقَتْ يَدُ رَجُلَيْنِ أَوْ ثَلاَثَةٍ بِيَدِهِ فَقَالَ فِيكُمُ الْغُلُولُ، فَجَاءُوا بِرَأْسٍ مِثْلِ رَأْسِ بَقَرَةٍ مِنَ الذَّهَبِ فَوَضَعُوهَا، فَجَاءَتِ النَّارُ فَأَكَلَتْهَا، ثُمَّ أَحَلَّ اللَّهُ لَنَا الْغَنَائِمَ، رَأَى ضَعْفَنَا وَعَجْزَنَا فَأَحَلَّهَا لَنَا ”.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പ്രവാചകൻമാരിൽ പ്പെട്ട ഒരു പ്രവാചകൻ യുദ്ധം ചെയ്തു. അദ്ദേഹം തന്റെ സമൂഹത്തോട് പറഞ്ഞു: വിവാഹം കഴിക്കുകയും എന്നിട്ട് ഭാര്യയുമായി കൂടുകയും ചെയ്തിട്ടില്ലാത്തവരും, വീടുണ്ടാക്കുകയും മേൽക്കൂരപണി പൂർത്തിയാക്കിയിട്ടില്ലാത്തവരും, ആടുകളെ വാങ്ങുകയും എന്നിട്ട് അവയുടെ പ്രസവം കാത്ത് നിൽക്കുന്നവരും എന്റെ കൂടെ (യുദ്ധത്തിന് ) പോരരുത്. അങ്ങിനെ ആ പ്രവാചകൻ യുദ്ധം ചെയ്തു. അദ്ദേഹം വൈകുന്നേരമായപ്പോൾ ഒരു ഗ്രാമത്തിലെത്തി സൂര്യനോട് ഇങ്ങനെ പറഞ്ഞു. നീ കൽപ്പിക്കപ്പെട്ടവളാണ്, ഞാനും കൽപ്പിക്കപ്പെട്ടവനാണ്. അല്ലാഹുവേ, ഞങ്ങൾക്ക് വേണ്ടി (അതിനെ) സൂര്യനെ നീ തടഞ്ഞു നിർത്തേണമേ. അങ്ങിനെ സൂര്യൻ തടഞ്ഞുവെക്കപ്പെട്ടു. അവർ ആ ഗ്രാമത്തെ പിടിച്ചെടുക്കും വരെ അത് അങ്ങനെതന്നെ (നിശ്ചലമായി) നിന്നു. അവർ യുദ്ധാർജിത സ്വത്ത് ഒരുമിച്ച് കൂട്ടുകയും ചെയ്തു. പക്ഷേ തീ ആ ഗനീമത്ത് (യുദ്ധാർജിത സ്വത്ത്) തിന്നില്ല. അപ്പോൾ ആ പ്രവാചകൻ പറഞ്ഞു: നിങ്ങളിൽ ഒരു മോഷ്ടാവുണ്ട്. എല്ലാ ഗോത്രത്തിൽ നിന്നും ഓരോ ആളുകൾ വന്ന് എന്നോട് ഉടമ്പടി ചെയ്യണം . ഉടമ്പടി ചെയ്യുവാൻ ആളുകൾ വന്നപ്പോൾ ഒരു വ്യക്തിയുടെ കൈ പ്രവാചകന്റെ കൈയുമായി ഒട്ടി ചേർന്നു. പ്രവാചകൻ പറഞ്ഞു: നിങ്ങളിൽ മോഷ്ടാവുണ്ട്. അപ്പോൾ അവർ പശുവിന്റെ തല പോലുള്ള ഒരു സ്വർണ്ണം കൊണ്ട് വന്ന് പ്രവാചകന്റെ മുമ്പിൽ വെച്ചു . ആ സമയത്ത് (ആകാശത്ത് നിന്ന് ) തീ വരുകയും ആ യുദ്ധാർജിത സ്വത്ത് തിന്നുകയും ചെയ്തു. നബി ﷺ പറയുന്നു: പിന്നീട് അല്ലാഹു യുദ്ധാർജിത സ്വത്ത് നമുക്ക് അനുവദനീയമാക്കി. നമ്മുടെ ദുർബലതയും അശക്തിയും കണ്ട് കൊണ്ടാണ് നമുക്കത് അനുവദനീയമാക്കിയത്. (ബുഖാരി 3124 )
അനുബന്ധം
1 ) മറ്റൊരു പ്രവാചകന് വേണ്ടിയും ഇപ്രകാരം സൂര്യനെ തടഞ്ഞു വെക്കപ്പെട്ടില്ല.
عن أبي هريرة: ما حُبِسَتِ الشمسُ على بَشَرٍ قطُّ، إلّا على يُوشَعَ بنِ نُونَ
യൂശഅ് ബ്നു നൂനിന് (അ) വേണ്ടിയല്ലാതെ വേറൊരാൾക്കും സൂര്യനെ തടഞ്ഞു വെച്ചിട്ടില്ല .(അഹ്മദ് )
2) ആദ്യ കാലത്ത് യുദ്ധാർജിത സ്വത്ത് തീ വന്ന് ഭക്ഷിക്കലായിരുന്നുരീതി. ബദ്൪ യുദ്ധവുമായി ബന്ധപ്പെട്ട വചനത്തോടെ യുദ്ധാർജിത സ്വത്ത് ഈ ഉമ്മത്തിന് അനുവദനീയമാക്കി.
فَكُلُوا۟ مِمَّا غَنِمْتُمْ حَلَٰلًا طَيِّبًا ۚ وَٱتَّقُوا۟ ٱللَّهَ ۚ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
എന്നാല്‍ (യുദ്ധത്തിനിടയില്‍) നിങ്ങള്‍ നേടിയെടുത്തതില്‍ നിന്ന് അനുവദനീയവും ഉത്തമവുമായത് നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.(ഖു൪ആന്‍:8/69)
ഗുണപാഠങ്ങള്‍
1.ദുന്‍യാവിന്റെ താല്‍പ്പര്യങ്ങളോട് മനസ് വശീകരിക്കപ്പെടുമ്പോള്‍ അല്ലാഹുവിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങളില്‍ നിന്ന് മനസ് അശ്രദ്ധമാകും. അതുകൊണ്ടാണ് ഇന്നിന്ന ആളുകള്‍ വരരുത് എന്ന് പ്രവാചകന്‍ പറഞ്ഞത്.
2.പ്രധാനപ്പെട്ട കാര്യം ചെയ്യുമ്പോള്‍ മറ്റ് ചിന്തകളില്‍ നിന്നെല്ലാം മുക്തമായി മനസ് കേന്ദ്രീകരിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ലക്ഷ്യം നേടുക അസാധ്യമാകും.
3) ചതിയും മോഷണവും കർമ്മങ്ങൾ സ്വീകരിക്കാതിരിക്കാൻ കാരണമാവും .
4 ) മുൻ കാലക്കാരെ സംബദ്ധിച്ചിടത്തോളം അവരുടെ യുദ്ധം അല്ലാഹു സ്വീകരിച്ചു എന്നതിന്റെ അടയാളമായിരുന്നു യുദ്ധ സ്വത്ത് തീ വന്ന് കരിച്ചു കളയൽ .
5) ഈ സമുദായത്തിന് യുദ്ധാർജിത സ്വത്ത് അനുവദിച്ചതിലൂടെ അല്ലാഹുവിന്റെ പ്രത്യേക കാരുണ്യം.
സുലൈമാൻ നബി(അ)യുടെ ന്യായവിധി
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ كَانَتِ امْرَأَتَانِ مَعَهُمَا ابْنَاهُمَا، جَاءَ الذِّئْبُ فَذَهَبَ بِابْنِ إِحْدَاهُمَا فَقَالَتْ لِصَاحِبَتِهَا إِنَّمَا ذَهَبَ بِابْنِكِ. وَقَالَتِ الأُخْرَى إِنَّمَا ذَهَبَ بِابْنِكِ. فَتَحَاكَمَتَا إِلَى دَاوُدَ ـ عَلَيْهِ السَّلاَمُ ـ فَقَضَى بِهِ لِلْكُبْرَى، فَخَرَجَتَا عَلَى سُلَيْمَانَ بْنِ دَاوُدَ ـ عَلَيْهِمَا السَّلاَمُ ـ فَأَخْبَرَتَاهُ فَقَالَ ائْتُونِي بِالسِّكِّينِ أَشُقُّهُ بَيْنَهُمَا. فَقَالَتِ الصُّغْرَى لاَ تَفْعَلْ يَرْحَمُكَ اللَّهُ. هُوَ ابْنُهَا. فَقَضَى بِهِ لِلصُّغْرَى ”.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്ത്രീകൾ തങ്ങളുടെ കുട്ടികളുമായി ഇരിക്കെ ഒരു ചെന്നായ വന്ന് അതിൽ ഒരു സ്ത്രീയുടെ കുട്ടിയെ പിടിച്ച് കൊണ്ട് പോയി. നിന്റെ കുട്ടിയെയാണ് ചെന്നായ കൊണ്ട് പോയതെന്ന് രണ്ട് സ്ത്രീകളും പരസ്പരം പഴിചാരാൻ തുടങ്ങി. രണ്ട് പേരും ദാവൂദ് നബി(അ)യുടെ അടുക്കലേക്ക് വിധി തേടിപോവുകയും അവരിലെ വലിയ സ്ത്രീക്ക് അനുകൂലമായി ദാവൂദ് നബി(അ) വിധിക്കുകയും ചെയ്തു. അപ്പോൾ അവ൪ ദാവൂദ് നബി(അ)യുടെ മകൻ സുലൈമാൻ നബിയെ സമീപിച്ചു. സുലൈമാൻ നബി(അ) പറഞ്ഞു: ഒരു കത്തി കൊണ്ട് വരൂ. ഞാൻ കുട്ടിയെ മുറിച്ച് രണ്ട് പേർക്കും വീതിച്ചു തരാം. അപ്പോൾ ചെറിയ സ്ത്രീ പറഞ്ഞു: നിങ്ങൾ അങ്ങനെ ചെയ്യരുത്. അല്ലാഹു നിങ്ങളോട് കരുണ കാണിക്കട്ടെ. അത് അവളുടെ കുട്ടിയായിരുന്നു. അങ്ങനെ ചെറിയവൾക്ക് വേണ്ടി കുട്ടിയെ വിധിച്ചു. (ബുഖാരി:6769)
അനുബന്ധം
1) വലിയ സ്ത്രീയുടെ വാചാലത കാരണമാണ് ദാവൂദ് നബി (അ) കുട്ടി അവരുടേതാണെന്ന് വിധിച്ചത് .
2) കുട്ടിയെ അറുക്കാന്‍ വേണ്ടിയല്ല സുലൈമാൻ നബി(അ) കത്തി ആവിശ്യപ്പെട്ടത് . മറിച്ച് നിജസ്ഥിതി പുറത്ത് കൊണ്ട് വരാൻ വേണ്ടിയായിരുന്നു. .
ഗുണപാഠങ്ങൾ
1) ബുദ്ധി സാമർഥ്യവും ഗ്രാഹ്യശക്തിയും പ്രായം കൊണ്ട് മാത്രം നേടാൻ കഴിയുന്ന ഒന്നല്ല. മറിച്ച് അല്ലാഹുവിന്റെ അനുഗ്രഹമാണ് .
2 ) അമ്പിയാക്കന്മാർക്ക് അല്ലാഹു അറിയിച്ച് കൊടുത്തതല്ലാതെ മറഞ്ഞ കാര്യം അറിയാൻ കഴിയില്ല .
3) സത്യം എപ്പോഴും ഒരു ഭാഗത്ത് മാത്രമേയുണ്ടാവുകയുള്ളൂ
4) യാഥാർത്ഥ്യങ്ങൾ പുറത്ത് കൊണ്ട് വരാൻ തന്ത്രങ്ങൾ പ്രയോഗിക്കാം .
ഉറുമ്പും ഒരു പ്രവാചകനും
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ “ قَرَصَتْ نَمْلَةٌ نَبِيًّا مِنَ الأَنْبِيَاءِ، فَأَمَرَ بِقَرْيَةِ النَّمْلِ فَأُحْرِقَتْ، فَأَوْحَى اللَّهُ إِلَيْهِ أَنْ قَرَصَتْكَ نَمْلَةٌ أَحْرَقْتَ أُمَّةً مِنَ الأُمَمِ تُسَبِّحُ اللَّهِ.”
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബിﷺ ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടു. “ഒരിക്കൽ ഒരു പ്രവാചകനെ ഒരു ഉറുമ്പ് കടിച്ചു. അപ്പോൾ അദ്ദേഹം ഉറുമ്പുകൾ താമസിക്കുന്ന പുറ്റ് ഒന്നടങ്കം ചുട്ടു കരിക്കാൻ കല്പിച്ചു. അപ്പോൾ അല്ലാഹു അദ്ദേഹത്തിന് വഹ്‌യ് നൽകി. “ഒരു ഉറുമ്പ് കടിച്ചതിന്റെ പേരിൽ അല്ലാഹുവിനെ പ്രകീർത്തനം ചെയ്യുന്ന ഒരു സമൂഹത്തെ താങ്കൾ കരിച്ച് കളഞ്ഞുവോ? (ബുഖാരി:3019)
ഗുണപാഠങ്ങൾ
1.ഈ ശരീഅത്തില്‍ തീ കൊണ്ട് ശിക്ഷിക്കാന്‍ പാടുള്ളതല്ല.
عَنْ عَبْدِ اللَّهِ …….. وَرَأَى قَرْيَةَ نَمْلٍ قَدْ حَرَّقْنَاهَا فَقَالَ ” مَنْ حَرَّقَ هَذِهِ ” . قُلْنَا نَحْنُ . قَالَ ” إِنَّهُ لاَ يَنْبَغِي أَنْ يُعَذِّبَ بِالنَّارِ إِلاَّ رَبُّ النَّارِ ” .
അബ്ദില്ലാഹിബ്നു മസ്ഊദില്‍(റ) നിന്ന് നിവേദനം: ………… ഞങ്ങള്‍ കരിച്ച് കളഞ്ഞിരുന്ന ഒരു ഉറുമ്പിന്‍ സമൂഹത്തെ നബി ﷺ കണ്ടു. നബി ﷺ ചോദിച്ചു : ആരാണ് (ഉറുമ്പിന്‍ സമൂഹത്തെ) ഇങ്ങനെ കരിച്ചത് ? തീ കൊണ്ട് ശിക്ഷിക്കാന്‍ ആ൪ക്കും അനുവാദമില്ല, തീയുടെ റബ്ബിനല്ലാതെ (അഥവാ അല്ലാഹുവിനല്ലാതെ). (അബൂദാവൂദ്:2675 – സ്വഹീഹ് അല്‍ബാനി)
2.ദ്രോഹം ചെയ്യുന്ന ഉറുമ്പുകളെയല്ലാതെ കൊല്ലാന്‍ പാടില്ല
عَنِ ابْنِ عَبَّاسٍ، قَالَ إِنَّ النَّبِيَّ صلى الله عليه وسلم نَهَى عَنْ قَتْلِ أَرْبَعٍ مِنَ الدَّوَابِّ النَّمْلَةُ وَالنَّحْلَةُ وَالْهُدْهُدُ وَالصُّرَدُ
ഇബനു അബ്ബാസില്‍(റ) നിന്ന് നിവേദനം:അദ്ദേഹം പറയുന്നു : നാല് ജീവികളെ കൊല്ലുന്നതില്‍ നിന്നും നബി ﷺ ഞങ്ങളെ വിലക്കിയിരിക്കുന്നു. (അബൂദാവൂദ്:5267 – സ്വഹീഹ് അല്‍ബാനി)
3.എല്ലാ ജീവികളും അല്ലാഹുവിനെ തസ്ബീഹ് ചൊല്ലിക്കൊണ്ടിരിക്കും.
تُسَبِّحُ لَهُ ٱلسَّمَٰوَٰتُ ٱلسَّبْعُ وَٱلْأَرْضُ وَمَن فِيهِنَّ ۚ وَإِن مِّن شَىْءٍ إِلَّا يُسَبِّحُ بِحَمْدِهِۦ وَلَٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ ۗ إِنَّهُۥ كَانَ حَلِيمًا غَفُورًا
ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു യാതൊരു വസ്തുവും അവനെ സ്തുതിച്ച് കൊണ്ട് (അവന്‍റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷെ അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു. (ഖു൪ആന്‍:17/44)
4.ശിക്ഷാ നടപടിയില്‍ അനീതി കാണിക്കാനോ കുറ്റം ചെയ്യാത്തവ൪ ശിക്ഷിക്കപ്പെടാനോ പാടില്ല.
അല്ലാഹു കൊടുത്ത ഭക്ഷണം
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മുമ്പ് കാലത്ത് ഒരു വ്യക്തിക്ക് ദാരിദ്ര്യം പിടികൂടി . (വിശപ്പ് സഹിക്കാൻ വയ്യാതെ) അയാൾ ഭക്ഷണം തേടി മരുഭൂമിയിലേക്കിറങ്ങി. അപ്പോൾ അദ്ധേഹത്തിന്റെ ഭാര്യ ഇങ്ങനെ പ്രാർത്ഥിച്ച:”അല്ലാഹുവേ മാവ് കുഴക്കാനും റൊട്ടിയുണ്ടാക്കാനും നീ അനുഗ്രഹിക്കേണമേ”. ഭർത്താവ് തിരിച്ചു വന്നപ്പോൾ വീട്ടിലെ പാത്രം നിറയെ മാവും അടുപ്പത്ത് ചുട്ട ഇറച്ചിയും കറങ്ങുന്ന ആട്ടുകല്ലും കണ്ടു. ( ഇത് കണ്ട ) ഭർത്താവ് ചോദിച്ചു : എവിടെ നിന്നാണിത് ? (ഭാര്യ പറഞ്ഞു ) അല്ലാഹു തന്ന ഭക്ഷണമാണിത്. ആ ഭർത്താവ് ആട്ടുകല്ലിന് ചുറ്റും വീണത് അടിച്ചുവാരിയെടുത്തു . നബി ﷺ പറഞ്ഞു. അന്ന് അവർ (ആ ദമ്പതികൾ ) ആ ആട്ടുകല്ല് അങ്ങിനെ വിട്ടിരുന്നുവെങ്കിൽ ഖിയാമത്ത് നാൾ വരെ അത് കറങ്ങുമായിരുന്നു . (സിൽസിലത്തു സ്വഹീഹ)
ഗുണപാഠങ്ങൾ
I) കറാമത്ത് ഒരു യാഥാർഥ്യമാണ്. അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കുന്ന ചില സത്യവിശ്വാസികൾക്ക് (ഔലിയാക്കൾക്ക്) അല്ലാഹു നൽകുന്ന ആദരവാണ് കറാമത്ത്. ഇത് ചിലപ്പോൾ അസാധാരണ കാര്യങ്ങളായും അല്ലാഹു വെളിപ്പെടുത്താം.
2) കറാമത്ത് നൽകുന്നവനും അത് പ്രകടിപ്പിക്കുന്നവനും അല്ലാഹുവാണ്. അത് അവൻ ഉദ്ദേശിക്കുമ്പോൾ മാത്രമേ നടപ്പിൽ വരുകയുള്ളൂ .
3)പ്രവാചകൻമാർ ഉദ്ദേശിക്കുമ്പോഴെല്ലാം മുഅ്ജിസുത്തുകൾ പ്രകടമാവാത്തതു പോലെ തന്നെ അല്ലാഹുവിന്റെ ഇഷ്ടദാസൻമാർ (വലിയ്യുകൾ) ഉദ്ദേശിക്കുന്ന സന്ദർഭങ്ങളിലെല്ലാം കറാമത്തും പ്രകടമാവുന്നതല്ല. അല്ലാഹു അവന്‍ ഉദ്ദേശിക്കുന്ന സമയത്ത് കറാമത്ത് വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്.
3) ഔലിയാക്കൾക്കും മുത്തഖീങ്ങൾക്കും മാത്രമേ കറാമത്ത് ഉണ്ടാവുകയുള്ളൂ .
أَلَآ إِنَّ أَوْلِيَآءَ ٱللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ – ٱلَّذِينَ ءَامَنُوا۟ وَكَانُوا۟ يَتَّقُونَ
ശ്രദ്ധിക്കുക: തീര്‍ച്ചയായും അല്ലാഹുവിന്‍റെ മിത്രങ്ങളാരോ അവര്‍ക്ക് യാതൊരു ഭയവുമില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍. (ഖു൪ആന്‍:10/62-63)
4) ഏത് വിപൽഘട്ടത്തിലും പ്രാർത്ഥന ഒരു ആയുധമാണ് .
5) ആ സ്ത്രീയുടെ ആത്മാർഥമായ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചു .
മരിച്ച ശേഷം ജീവിച്ചവ൪
നബിﷺ പറഞ്ഞു: ബനൂഇസ്റാഈലില്‍ നിന്ന് ഒരു വിഭാഗം ആളുകള്‍ യാത്രചെയ്തുകൊണ്ടിരിക്കെ അവരുടെ ഒരു ഖബ്൪ സ്ഥാനിന്റെ പരിസരത്തെത്തി. അപ്പോള്‍ അവ൪ പറഞ്ഞു: നമ്മള്‍ രണ്ട് റക്അത്ത് നമസ്കരിക്കുകയും മരണത്തെകുറിച്ച് നമുക്ക് ചോദിക്കാന്‍ ഒരാളെ (ഖബ്റില്‍ നിന്ന്) പുറത്തുകൊണ്ടുവരാന്‍ നമുക്ക് പ്രാ൪ത്ഥിക്കുകയും ചെയ്യാം. അവ൪ അപ്രകാരം ചെയ്തു. അങ്ങനെയിരിക്കെ ഖബ്റില്‍ നിന്ന് ഒരാള്‍ തന്റെ തല പുറത്തേക്കിട്ടു. ഇരുണ്ട നിറമുള്ള അദ്ദേഹത്തിന്റെ നെറ്റിയില്‍ സുജൂദിന്റെ അടയാളമുണ്ടായിരുന്നു. എന്നിട്ടദ്ദേഹം ചോദിച്ചു : നിങ്ങളെന്താണ് എന്നില്‍ നിന്നും ഉദ്ദേശിച്ചത്? ഞാന്‍ മരിച്ചിട്ട് നൂറ് വ൪ഷം കഴിഞ്ഞു. ഇതുവരെയും മരണത്തിന്റെ ചൂട് എന്നില്‍ നിന്നും കെട്ടണഞ്ഞിട്ടില്ല. ഞാന്‍ ആദ്യമുണ്ടായിരുന്ന അവസ്ഥയിലേക്ക് മടങ്ങാന്‍ നിങ്ങള്‍ അല്ലാഹുവോട് പ്രാ൪ത്ഥിക്കുക. (അഹ്മദ് സുഹ്ദിലും ഇബ്നു അബീശൈബ മുസ്വന്നഫിലും ഉദ്ദരിച്ചത് – ഈ ഹദീസ് സ്വഹീഹാണെന്ന് അല്‍ബാനി രേഖപ്പെടുത്തി)
ഗുണപാഠങ്ങൾ
1.മരിച്ചവരെ ജീവിപ്പിക്കുവാനുള്ള അല്ലാഹുവിന്റെ കഴിവ്
ﺫَٰﻟِﻚَ ﺑِﺄَﻥَّ ٱﻟﻠَّﻪَ ﻫُﻮَ ٱﻟْﺤَﻖُّ ﻭَﺃَﻧَّﻪُۥ ﻳُﺤْﻰِ ٱﻟْﻤَﻮْﺗَﻰٰ ﻭَﺃَﻧَّﻪُۥ ﻋَﻠَﻰٰ ﻛُﻞِّ ﺷَﻰْءٍ ﻗَﺪِﻳﺮٌ
അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു തന്നെയാണ് സത്യമായുള്ളവന്‍. അവന്‍ മരിച്ചവരെ ജീവിപ്പിക്കും. അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനാണ്. (ഖു൪ആന്‍:22/6)
2.മുഖ്യവിഷയങ്ങള്‍ക്കായി പ്രാ൪ത്ഥിക്കുമ്പോള്‍ പ്രാ൪ത്ഥനക്ക് മുമ്പായി രണ്ട് റക്അത്ത് നമസ്കരിക്കല്‍ നല്ലതാണ്.
3. ഖബ്റില്‍ നിന്ന് പുറത്ത് വന്ന വ്യക്തി ഖബ്റിലേക്ക് തന്നെ മടക്കപ്പെട്ടു. മരണപ്പെട്ടവ൪ക്ക് പിന്നെ ഇഹലോകത്ത് ജീവിതമില്ല
ചതിയുടെ ഫലം
നബിﷺ പറഞ്ഞു: കപ്പലിൽ മദ്യം വിറ്റിരുന്ന ഒരാളുണ്ടായിരുന്നു. മദ്യത്തിൽ വെള്ളം ചേർത്തായിരുന്നു അദ്ധേഹം വിറ്റിരുന്നത് . അദ്ധേഹത്തിന് ഒരു കുരങ്ങനും ഉണ്ടായിരുന്നു . കുരങ്ങൻ അദ്ദേഹത്തിന്റെ പണക്കിഴിയെടുത്ത് കപ്പലിന്റെ പായ കെട്ടുന്ന വടിയുടെ മുകളിൽ കയറി നിന്ന് പണക്കിഴി യിലെ ഒരു ദീനാർ കപ്പലിലേക്കും ഒരു ദീനാർ കടലിലേക്കും ഇടാൻ തുടങ്ങി . അങ്ങിനെ പണം പകുതിയാക്കി .( പകുതി കടലിലേക്ക് എറിഞ്ഞ് പകുതി മാത്രം മുതലാളിക്ക് കൊടുത്തു എന്നർത്ഥം ) (മുസ്നദ് – അഹ്മദ് / സിൽസിലതു സ്വഹീഹ- അൽബാനി )
അനുബന്ധം
1.ഈ കച്ചവടക്കാരന്റെ കാലത്ത് മദ്യം നിഷിദ്ധമായിരുന്നില്ല. ഇസ്ലാമിന്റെ ആദ്യകാലത്തും അങ്ങിനെ തന്നെയായിരുന്നു. പിന്നീടാണത് നിഷിദ്ധമാക്കപ്പെട്ടത് .
ഗുണപാഠങ്ങൾ
1) ജനങ്ങൾ പാഠം പഠിക്കാൻ അല്ലാഹു മറ്റു ജീവികളിൽ കൂടിയും ചിലത് നടപ്പിൽ വരുത്തും .
2 ) ചതിയും വഞ്ചനയും പാടില്ല .
3) നിഷിദ്ധമായ സമ്പാദ്യം രണ്ട് ലോകത്തും നശിക്കാനുള്ളതാണ്
പശുവും ചെന്നായയും സംസാരിക്കുന്നു
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ صَلَّى رَسُولُ اللَّهِ صلى الله عليه وسلم صَلاَةَ الصُّبْحِ، ثُمَّ أَقْبَلَ عَلَى النَّاسِ، فَقَالَ ” بَيْنَا رَجُلٌ يَسُوقُ بَقَرَةً إِذْ رَكِبَهَا فَضَرَبَهَا فَقَالَتْ إِنَّا لَمْ نُخْلَقْ لِهَذَا، إِنَّمَا خُلِقْنَا لِلْحَرْثِ ”. فَقَالَ النَّاسُ سُبْحَانَ اللَّهِ بَقَرَةٌ تَكَلَّمُ. فَقَالَ ” فَإِنِّي أُومِنُ بِهَذَا أَنَا وَأَبُو بَكْرٍ وَعُمَرُ ـ وَمَا هُمَا ثَمَّ ـ وَبَيْنَمَا رَجُلٌ فِي غَنَمِهِ إِذْ عَدَا الذِّئْبُ فَذَهَبَ مِنْهَا بِشَاةٍ، فَطَلَبَ حَتَّى كَأَنَّهُ اسْتَنْقَذَهَا مِنْهُ، فَقَالَ لَهُ الذِّئْبُ هَذَا اسْتَنْقَذْتَهَا مِنِّي فَمَنْ لَهَا يَوْمَ السَّبُعِ، يَوْمَ لاَ رَاعِيَ لَهَا غَيْرِي ”. فَقَالَ النَّاسُ سُبْحَانَ اللَّهِ ذِئْبٌ يَتَكَلَّمُ. قَالَ ” فَإِنِّي أُومِنُ بِهَذَا أَنَا وَأَبُو بَكْرٍ وَعُمَرُ ”.
അബൂ ഹുറൈറയില്‍(റ) നിന്ന് നിവേദനം:” ഒരു ദിവസം നബിﷺ സുബ്ഹി നമസ്കരിച്ച ശേഷം ആളുകളിലേക്ക് തിരിഞ്ഞു നിന്ന് കൊണ്ട് പറഞ്ഞു:മുമ്പ് കാലത്ത് ഒരാൾ പശുവിനെയും തെളിച്ച് പോവുകയായിരുന്നു . അങ്ങനെയിരിക്കെ അദ്ദേഹം പശുവിന്റെ പുറത്ത് കയറി ഇരിക്കുകയും , പശുവിനെ അടിക്കുകയും ചെയ്തു .അപ്പോൾ പശു പറഞ്ഞു : ഞങ്ങളെ ഇതിന് വേണ്ടി ( യാത്ര ചെയ്യാൻ ) സൃഷ്ടിക്കപ്പെട്ടവയല്ല . ഞങ്ങള്‍ കൃഷി ആവിശ്യ ങ്ങൾക്കായി സൃഷ്ടിക്കപ്പെട്ടവയാണ് .അപ്പോൾ സഹാബികൾ പറഞ്ഞു . സുബ്ഹാനല്ലാഹ് ! പശു സംസാരിക്കുന്നുവല്ലോ . നബിﷺ പറഞ്ഞു : ഞാനും അബൂബക്കറും ഉമറും ഈ സംഭവത്തിൽ വിശ്വസിക്കുന്നു . അബൂബക്കറും , ഉമറും ആ സദസ്സിൽ ഉണ്ടായിരുന്നില്ല .*
മറ്റൊരാൾ തന്റെ ആടുകളുമായി നടക്കുമ്പോൾ ഒരു ചെന്നായ വന്ന് അതിൽ ഒന്നിനെ പിടിച്ചു കൊണ്ട് പോയി. ഇടയൻ പിന്നാലെ ചെന്ന് ചെന്നായയിൽ നിന്നും ആടിനെ പിടിച്ചു വാങ്ങി (രക്ഷപ്പെടുത്തി ) അപ്പോൾ ചെന്നായ അദ്ധേഹത്തോട് ചോദിച്ചു : എന്നിൽ നിന്നും നീ അതിനെ പിടിച്ചു വാങ്ങുകയോ ? ഞാനല്ലാത്ത ഒരു മേച്ചില്‍കാരനും ഇല്ലാത്ത ദിവസം വന്യമൃഗങ്ങളിൽ നിന്നും ആരാണ് ഇവകളെ സംരക്ഷിക്കാനുള്ളത് ? സഹാബികൾ പറഞ്ഞു : . സുബ്ഹാനല്ലാഹ് ! ചെന്നായ സംസാരിക്കു ന്നല്ലോ ! നബിﷺപറഞ്ഞു . ഞാനും അബൂ മ്പക്കറും , ഉമറും ഈ സംഭവത്തിൽ വിശ്വസി ക്കുന്നു . അവർ ആ സദസ്സിൽ ഉണ്ടായിരുന്നില്ല .(ബുഖാരി:3471)
ഗുണപാഠങ്ങൾ
1 ) നബിﷺ പറഞ്ഞു തരുന്ന എല്ലാ കാര്യങ്ങളും വിമർശനങ്ങളോ , നിഷേധങ്ങളോ ഇല്ലാതെ വിശ്വസിക്കുക . അത് എത്ര ആശ്ചര്യകമായ വിഷയമാണെങ്കിലും ശരി.
2 ) അബൂബക്കറും (റ) , ഉമറും ( റ ) എന്ത് നബിയിൽ നിന്ന് കേട്ടാലും അപ്പടി വിശ്വസിച്ചിരുന്നു . അത് കൊണ്ടാണ് അവർ അതിൽ ഇല്ലാതിരിന്നിട്ട് പോലും അവർ അതിൽ വിശ്വസിച്ചിരിക്കുന്നു എന്ന് നബി ﷺ പറഞ്ഞത് .
3) അബൂബക്കറിന്റെയും(റ) ഉമറിന്റെയും(റ) ശ്രേഷ്ഠത .
4) നമസ്കാര ശേഷം ജനങ്ങൾക്ക് ഉപദേശം കൊടുക്കൽ അനുവദനീയമാണ് .
തോട്ടത്തിലേക്കൊരു കാ൪മേഘം
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : بَيْنَا رَجُلٌ بِفَلاَةٍ مِنَ الأَرْضِ فَسَمِعَ صَوْتًا فِي سَحَابَةٍ اسْقِ حَدِيقَةَ فُلاَنٍ . فَتَنَحَّى ذَلِكَ السَّحَابُ فَأَفْرَغَ مَاءَهُ فِي حَرَّةٍ فَإِذَا شَرْجَةٌ مِنْ تِلْكَ الشِّرَاجِ قَدِ اسْتَوْعَبَتْ ذَلِكَ الْمَاءَ كُلَّهُ فَتَتَبَّعَ الْمَاءَ فَإِذَا رَجُلٌ قَائِمٌ فِي حَدِيقَتِهِ يُحَوِّلُ الْمَاءَ بِمِسْحَاتِهِ فَقَالَ لَهُ يَا عَبْدَ اللَّهِ مَا اسْمُكَ قَالَ فُلاَنٌ . لِلاِسْمِ الَّذِي سَمِعَ فِي السَّحَابَةِ فَقَالَ لَهُ يَا عَبْدَ اللَّهِ لِمَ تَسْأَلُنِي عَنِ اسْمِي فَقَالَ إِنِّي سَمِعْتُ صَوْتًا فِي السَّحَابِ الَّذِي هَذَا مَاؤُهُ يَقُولُ اسْقِ حَدِيقَةَ فُلاَنٍ لاِسْمِكَ فَمَا تَصْنَعُ فِيهَا قَالَ أَمَّا إِذَا قُلْتَ هَذَا فَإِنِّي أَنْظُرُ إِلَى مَا يَخْرُجُ مِنْهَا فَأَتَصَدَّقُ بِثُلُثِهِ وَآكُلُ أَنَا وَعِيَالِي ثُلُثًا وَأَرُدُّ فِيهَا ثُلُثَهُ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം :നബിﷺ പറഞ്ഞു: ഒരാൾ ഒരു ഭൂമിയിലൂടെ സഞ്ചരിക്കവെ മേഘത്തിൽ നിന്നും ഒരു ശബ്ദം കേട്ടു. ഇന്നയാളുടെ തോട്ടം നീ നനക്കൂ” അങ്ങനെ ആ കാർമേഘം അവിടെ നിന്ന് തെന്നിമാറി ഒരു ചരൽ പ്രദേശത്ത് അതിലുള്ള വെള്ളം ചൊരിഞ്ഞു. അവിടെയുള്ള തോടുകളിൽ ഒന്ന് ആ വെള്ളം മുഴുവൻ സ്വീകരിച്ചു. ആ ശബ്ദം കേട്ട വ്യക്തി ആ വെള്ളത്തെ പിന്തുടർന്നു. അപ്പോൾ ഒരാൾ തന്റെ തോട്ടത്തിൽ നിൽക്കുന്നതായി കണ്ടു. അദ്ദേഹം മൺവെട്ടികൊണ്ട് വെള്ളം തിരിച്ച് വിടുകയാണ്. ആഗതൻ തോട്ടക്കാരനോട് ചോദിച്ചു: “അല്ലാഹുവിന്റെ ദാസാ നിന്റെ പേരെന്താണ്? അദ്ദേഹം തന്റെ പേര് പറഞ്ഞു. മേഘത്തിൽ നിന്ന് കേട്ട അതേ പേര്. തോട്ടക്കാരൻ ചോദിച്ചു. അല്ലാഹുവിന്റെ ദാസാ നീ എന്താണ് എന്റെ പേര് ചോദിക്കുന്നത്? അദ്ദേഹം മറുപടി പറഞ്ഞു: ഈ വെള്ളം വഹിച്ച് കൊണ്ട് വരുന്ന മേഘത്തിൽ നിന്ന് ഞാനൊരു സന്ദേശം കേട്ടു. നിന്റെ പേരുള്ള വ്യക്തിയുടെ തോട്ടം നനക്കാൻ താങ്കളുടെ പേരാണ് കേട്ടത്. ഇത്രമാത്രം പരിഗണന ലഭിക്കാൻ ഇവിടെ താങ്കൾ എന്ത് സുകൃതമാണ് ചെയ്യുന്നത്? തോട്ടക്കാരൻ പറഞ്ഞു: നീ ചോദിച്ചത് കൊണ്ട് മാത്രം ഞാൻ പറയുന്നു. കാര്യമിതാണ്. ഈ തോട്ടത്തിൽ നിന്ന് ഉല്പന്നങ്ങളെ മൂന്നായി ഭാഗിക്കുന്നു മൂന്നിലൊന്ന്ഞാൻ ധർമ്മം ചെയ്യുന്നു.മൂന്നിലൊന്ന് ഞാനും കുടുംബവും ഭക്ഷിക്കുന്നു. മൂന്നിലൊന്ന് അതിൽ തന്നെ വിളവിറക്കുകയും ചെയ്യുന്നു. (മുസ്ലിം:2984)
ഗുണപാഠങ്ങള്‍
1.അല്ലാഹു ഒരു വ്യക്തിയെ തൃപ്തിപ്പെട്ട് കഴിഞ്ഞാല്‍ അവന് എന്തും ചെയ്തു കൊടുക്കും
2.സ്വന്തം കൈ കൊണ്ട് അദ്ധ്വാനിക്കുന്നതിന്റെയും കുടുംബത്തിന് വേണ്ടി ചിലവഴിക്കുന്നതിന്റെയും ശ്രേഷ്ടത.
3.സാധുക്കള്‍ക്ക് ധ൪മം നല്‍കുന്നതിന്റെ ശ്രേഷ്ടത.
4.അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണ്. ആ൪ക്കും മഴ കിട്ടാതെ ഒരു വ്യക്തിയുടെ തോട്ടത്തിലേക്ക് മാത്രമായി മഴ കിട്ടി.
ജനങ്ങളോട് വിട്ടു വീഴ്ച ചെയ്തവന് അല്ലാഹു കൊടുത്ത പ്രതിഫലം
قَالَ حُذَيْفَةُ وَسَمِعْتُهُ يَقُولُ ” إِنَّ رَجُلاً كَانَ فِيمَنْ كَانَ قَبْلَكُمْ أَتَاهُ الْمَلَكُ لِيَقْبِضَ رُوحَهُ فَقِيلَ لَهُ هَلْ عَمِلْتَ مِنْ خَيْرٍ قَالَ مَا أَعْلَمُ، قِيلَ لَهُ انْظُرْ. قَالَ مَا أَعْلَمُ شَيْئًا غَيْرَ أَنِّي كُنْتُ أُبَايِعُ النَّاسَ فِي الدُّنْيَا وَأُجَازِيهِمْ، فَأُنْظِرُ الْمُوسِرَ، وَأَتَجَاوَزُ عَنِ الْمُعْسِرِ. فَأَدْخَلَهُ اللَّهُ الْجَنَّةَ ”.
ഹുദൈഫ(റ) പറയുന്നു : നബിﷺ പറഞ്ഞു : നിങ്ങൾക്ക് മുമ്പുണ്ടായിരുന്ന ഒരാളുടെ റൂഹിനെ( ആത്മാവിനെ ) പിടിക്കാൻ മലക് സമീപിച്ച് അദ്ദേഹത്തോട് ചോദിച്ചു .” നീ വല്ലതും ചെയ്തിട്ടുണ്ടോ ” ?അയാൾ പറഞ്ഞു എനിക്കറിയില്ല മലക്ക് വീണ്ടും ചോദിച്ചു . ഒന്നോർത്ത് നോക്കൂ ?ഞാൻ ജനങ്ങളോട് കച്ചവടങ്ങൾ നടത്തിയിരുന്നു . അവർക്ക് ഞാൻ കടം കൊടുക്കാറുണ്ടായിരുന്നു . (തിരിച്ചടക്കാൻ ) പ്രായാസം അനുഭവിക്കുന്നവർക്ക് അവധി നീട്ടി കൊടുക്കുകയും ഞെരുക്ക മുളളവർക്ക് ഒഴിവാക്കി കൊടുക്കുകയും ചെയ്തിരുന്നു . ഇതല്ലാതെ മറ്റൊന്നും എനിക്ക് ഓർമ്മയില്ല . അങ്ങിനെ അല്ലാഹു അദ്ദേഹത്തെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിച്ചു. (ബുഖാരി:3451)
ഗുണപാഠങ്ങൾ
1 ) അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വിശാലത
2 ) പ്രയാസപ്പെടുന്നവനെ സഹായിക്കുന്നതിന്റെ ശ്രേഷ്ഠത .
3) ഇഹലോകത്തെ പ്രയാ സങ്ങൾ ജനങ്ങൾക്ക് മാറ്റി കൊടുത്താൽ പരലോകത്തെ പ്രയാസങ്ങൾ അല്ലാഹു മാറ്റിത്തരും
നബി ﷺ പറഞ്ഞു: ആരെങ്കിലും ഒരു പ്രയാസപ്പെടുന്നവന് എളുപ്പമാക്കിക്കൊടുത്താല്‍ അല്ലാഹു അവന് ദുന്‍യാവിലും ആഖിറത്തിലും എളുപ്പം നല്‍കും. (മുസ്ലിം).
4)കടത്തിന്റെ അവധിയെത്തിയെങ്കിലും കടം വാങ്ങിയവന്‍ ഞെരുക്കക്കാരനാണെങ്കില്‍ അവധി നീട്ടിനല്‍കുകയോ വിട്ടുവീഴ്ച ചെയ്യുകയോ ചെയ്യുന്നതിന്റെ ശ്രേഷ്ടത .
عَنْ عَبْدِ اللَّهِ بْنِ أَبِي قَتَادَةَ ….. قَالَ فَإِنِّي سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : مَنْ سَرَّهُ أَنْ يُنْجِيَهُ اللَّهُ مِنْ كُرَبِ يَوْمِ الْقِيَامَةِ فَلْيُنَفِّسْ عَنْ مُعْسِرٍ أَوْ يَضَعْ عَنْهُ
അബൂക്വതാദ(റ) പറഞ്ഞു: നബി ﷺ പറയുന്നത് ഞാന്‍ കേട്ടിരിക്കുന്നു : അന്ത്യനാളിലെ ദുഃഖങ്ങളില്‍ നിന്ന് അല്ലാഹു തന്നെ രക്ഷപ്പെടുത്തുന്നത് ആര്‍ക്കെങ്കിലും സന്തോഷമാണെങ്കില്‍, അവന്‍ ഞെരുക്കക്കാരന് ആശ്വാസം നല്‍കുകയോ അവന് വിട്ടുകൊടുക്കുകയോ ചെയ്തുകൊള്ളട്ടെ (മുസ്‌ലിം:1563).
നായക്ക് വെള്ളെ കൊടുത്തു, പാപങ്ങള്‍ പൊറുക്കപ്പെട്ടു
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ ” بَيْنَا رَجُلٌ بِطَرِيقٍ، اشْتَدَّ عَلَيْهِ الْعَطَشُ فَوَجَدَ بِئْرًا فَنَزَلَ فِيهَا فَشَرِبَ، ثُمَّ خَرَجَ، فَإِذَا كَلْبٌ يَلْهَثُ يَأْكُلُ الثَّرَى مِنَ الْعَطَشِ، فَقَالَ الرَّجُلُ لَقَدْ بَلَغَ هَذَا الْكَلْبَ مِنَ الْعَطَشِ مِثْلُ الَّذِي كَانَ بَلَغَ مِنِّي، فَنَزَلَ الْبِئْرَ، فَمَلأَ خُفَّهُ مَاءً، فَسَقَى الْكَلْبَ، فَشَكَرَ اللَّهُ لَهُ، فَغَفَرَ لَهُ ”. قَالُوا يَا رَسُولَ اللَّهِ وَإِنَّ لَنَا فِي الْبَهَائِمِ لأَجْرًا فَقَالَ ” فِي كُلِّ ذَاتِ كَبِدٍ رَطْبَةٍ أَجْرٌ ”
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: ‘ഒരാള്‍ ഒരു വഴിയിലൂടെ നടന്നുപോകവേ അയാള്‍ ദാഹിച്ചുവലഞ്ഞു. അയാള്‍ അവിടെ ഒരു കിണര്‍ കണ്ടു. അതിലിറങ്ങി വെള്ളം കുടിച്ചു. പുറത്തുവന്നപ്പോള്‍ ഒരു നായ ദാഹാധിക്യത്താല്‍ മണ്ണ് കപ്പുന്നതു കണ്ടു. ‘ഈ നായക്ക് കഠിനമായ ദാഹമുണ്ട്; എനിക്കുണ്ടായിരുന്നപോലെ’ എന്ന് ആത്മഗതം ചെയ്ത് അയാള്‍ കിണറ്റിലിറങ്ങി. ഷൂവില്‍ വെള്ളം നിറച്ച് വായകൊണ്ട് കടിച്ചുപിടിച്ച് കരക്കുകയറി നായയെ കുടിപ്പിച്ചു. ഇതിന്റെ പേരില്‍ അല്ലാഹു അയാളോട് നന്ദികാണിച്ചു. അയാള്‍ക്ക് പൊറുത്തു കൊടുത്തു.’ ഇതുകേട്ട് അവിടത്തെ അനുചരന്മാര്‍ ചോദിച്ചു: മൃഗങ്ങളുടെ കാര്യത്തിലും ഞങ്ങള്‍ക്കു പ്രതിഫലമുണ്ടോ? നബി ﷺ പ്രതിവചിച്ചു: പ’ച്ചക്കരളുള്ള എല്ലാറ്റിന്റെ കാര്യത്തിലും നിങ്ങള്‍ക്കു പ്രതിഫലമുണ്ട്.'(ബുഖാരി:2466)
ഗുണപാഠങ്ങൾ
1.കരുണ മനുഷ്യനോട് മാത്രമല്ല, മറ്റ് ജീവികളോടും വേണം
2.സ്വന്തം വേദനയിലൂടെ മറ്റുള്ളവരുടെ വേദനയും മനസ്സിലാക്കണം
3.ജീവികളോട് കാണിക്കുന്ന സ്നേഹം അല്ലാഹുവിന് ഏറെ ഇഷ്ടമാണ്
4.അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വിശാലത. ചെറിയ പ്രവ൪ത്തനത്തിന് വലിയ പ്രതിഫലം
പൂച്ചയെ കെട്ടിയിട്ട് നരകത്തിലേക്ക്
عَنْ عَبْدِ اللَّهِ بْنِ عُمَرَ ـ رضى الله عنهما ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ عُذِّبَتِ امْرَأَةٌ فِي هِرَّةٍ سَجَنَتْهَا حَتَّى مَاتَتْ، فَدَخَلَتْ فِيهَا النَّارَ، لاَ هِيَ أَطْعَمَتْهَا وَلاَ سَقَتْهَا إِذْ حَبَسَتْهَا، وَلاَ هِيَ تَرَكَتْهَا تَأْكُلُ مِنْ خَشَاشِ الأَرْضِ ”.
ഇബ്‌നു ഉമറില്‍(റ) നിന്ന് നിവേദനം: നബിﷺപറഞ്ഞു: ഒരു പൂച്ചയുടെ പേരിൽ ഒരു സ്ത്രീ ശിക്ഷിക്കപ്പെട്ടു. മരിക്കുന്നത് വരെ അവൾ അതിനെ കെട്ടിയിട്ടു. അക്കാരണത്താൽ അവൾ നരകത്തിൽ പ്രവേശിച്ചു. അവൾ അതിന് ഭക്ഷണ പാനീയങ്ങൾ നൽകിയില്ലെന്ന് മാത്രമല്ല, പുറത്തിറങ്ങിഭൂമിയിൽ നിന്ന് പ്രാണികളെ ഭക്ഷിക്കുന്നതിൽ നിന്നും അതിനെ തടയുകയും ചെയ്തു. (ബുഖാരി:3482)
ഗുണപാഠങ്ങൾ
1.അല്ലാഹു യുക്തിമാനാണ്. അവന്‍ ഉദ്ദേശിക്കുന്ന ശിക്ഷകള്‍ ഏത് തെറ്റിന്റെ പേരിലും നിശ്ചയിക്കും.
2.അക്രമം ആരോടും ഒന്നിനോടും പാടില്ല
3.ജീവികളോട് കാരുണ്യം കാണിക്കണം
വഴിയിലെ തടസം നീക്കി സ്വ൪ഗത്തിലേക്ക്
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ بَيْنَمَا رَجُلٌ يَمْشِي بِطَرِيقٍ، وَجَدَ غُصْنَ شَوْكٍ فَأَخَذَهُ، فَشَكَرَ اللَّهُ لَهُ، فَغَفَرَ لَهُ ”.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ഒരാള്‍ ഒരു വഴിയിലൂടെ നടന്നുപോകുമ്പോള്‍ വഴിയില്‍ മുള്ളിന്റെ ഒരു കമ്പ് കണ്ടു.അയാള്‍ അത് എടുത്തു(നീക്കം ചെയ്തു). അല്ലാഹു അയാളോട് നന്ദികാണിക്കുകയും പൊറുത്തു കൊടുക്കുകയും ചെയ്തു.(ബുഖാരി:2472)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَرَّ رَجُلٌ بِغُصْنِ شَجَرَةٍ عَلَى ظَهْرِ طَرِيقٍ فَقَالَ وَاللَّهِ لأُنَحِّيَنَّ هَذَا عَنِ الْمُسْلِمِينَ لاَ يُؤْذِيهِمْ . فَأُدْخِلَ الْجَنَّةَ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ഒരാള്‍ റോഡില്‍ കിടക്കുന്ന ഒരു മരക്കൊമ്പിന്റെ സമീപത്ത് കൂടി നടന്നുപോയി. എന്നിട്ട് പറഞ്ഞു:അല്ലാഹുവാണെ, മുസ്ലിംകള്‍ നടക്കുന്ന പാതയില്‍ നിന്ന് അവ൪ക്ക് ഉപദ്രവം ഉണ്ടാതിരിക്കാന്‍ ഇത് ഞാന്‍ എടുത്ത് മാറ്റും. അങ്ങനെ അയാള്‍ സ്വ൪ഗത്തില്‍ പ്രവേശിച്ചു. (മുസ്ലിം:1914)
അനുബന്ധം
1.വഴിയിലെ തടസം നീക്കല്‍ ഈമാനിന്റെ ഭാഗമാണ്
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : الإِيمَانُ بِضْعٌ وَسَبْعُونَ أَوْ بِضْعٌ وَسِتُّونَ شُعْبَةً فَأَفْضَلُهَا قَوْلُ لاَ إِلَهَ إِلاَّ اللَّهُ وَأَدْنَاهَا إِمَاطَةُ الأَذَى عَنِ الطَّرِيقِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഈമാനിന് എഴുപതോളം അല്ലെങ്കില്‍ അറുപതോളം ശാഖകളുണ്ട്. അതില്‍ ഏറ്റവും ശ്രേഷ്ഠമായത് ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്യം പറയലാണ്. അതില്‍ ഏറ്റവും താഴെയുള്ളത് വഴിയില്‍ നിന്നും ബുദ്ധിമുട്ടുകള്‍ നീക്കലാണ്. (മുസ്‌ലിം:35)
ഗുണപാഠങ്ങൾ
1.വഴിയിലെ തടസം നീക്കം ചെയ്യലിന്റെ പ്രാധാന്യം
2.ചെറിയ നന്‍മകള്‍ക്ക് വലിയ പ്രതിഫലം
അല്ലാഹുവിന്റെ സ്നേഹം ലഭിച്ചയാൾ
عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم “ أَنَّ رَجُلاً زَارَ أَخًا لَهُ فِي قَرْيَةٍ أُخْرَى فَأَرْصَدَ اللَّهُ لَهُ عَلَى مَدْرَجَتِهِ مَلَكًا فَلَمَّا أَتَى عَلَيْهِ قَالَ أَيْنَ تُرِيدُ قَالَ أُرِيدُ أَخًا لِي فِي هَذِهِ الْقَرْيَةِ . قَالَ هَلْ لَكَ عَلَيْهِ مِنْ نِعْمَةٍ تَرُبُّهَا قَالَ لاَ غَيْرَ أَنِّي أَحْبَبْتُهُ فِي اللَّهِ عَزَّ وَجَلَّ . قَالَ فَإِنِّي رَسُولُ اللَّهِ إِلَيْكَ بِأَنَّ اللَّهَ قَدْ أَحَبَّكَ كَمَا أَحْبَبْتَهُ فِيهِ ” .
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരു വ്യക്തി മറ്റൊരു നാട്ടിലുള്ള തന്റെ സഹോദരനെ കാണാനിറങ്ങി . അദ്ദേഹം പോകുന്ന വഴിയിൽ (അല്ലാഹു )ഒരു മലക്കിനെ ( മനുഷ്യ രൂപത്തിൽ ) നിയോഗിച്ച് അവിടെ പ്രതീക്ഷിച്ചിരുന്നു . ഈ വ്യക്തി വന്നപ്പോൾ മലക്ക് ചോദിച്ചു . എങ്ങോട്ടാണ് പോകുന്നത് ? (യാത്ര ചെയ്യുന്ന ) വ്യകതി പറഞ്ഞു . ഈ ഗ്രാമത്തി ലുള്ള തന്റെ സഹോദ രനെ സന്ദർശിക്കാൻ വന്നതാണ്. മലക്ക് ചോദിച്ചു . നിങ്ങൾ ക്ക് അദ്ദേഹത്തിൽ നിന്ന് കിട്ടിയ വല്ല അനുഗ്രഹത്തിനും പകരമായ് അദ്ദേഹത്തിന് വല്ലതും കൊടുക്കാനാണോ ( ഇത്ര ദൂരം യാത്ര ചെയ്ത് ) പോവുന്നത് ? യാത്രചെയ്യുന്ന വ്യക്തി പറഞ്ഞു . ഇല്ല . പക്ഷേ ഞാൻ അല്ലാഹുവിന് വേണ്ടി ഞാനാ സഹോദരനെ സ്നേഹിക്കുന്നു . മലക്ക് പറഞ്ഞു .ഞാൻ താങ്കളിലേക്ക് അയക്കപ്പെട്ട അല്ലാഹു വിന്റെ ദൂതനാണ് . താങ്കൾ ആ സഹോദരനെ സ്നേഹിച്ച പോലെ അല്ലാഹു നിങ്ങളേയും സ്നേഹിച്ചിരിക്കുന്നു .( മുസ്ലിം: 2567 )
ഗുണപാഠങ്ങൾ
1) അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള സ്നേഹത്തിലുളള പ്രാധാന്യം .
ഒരു സത്യവിശ്വാസി ഒരാളെ സ്‌നേഹിക്കുമ്പോള്‍ ആ സ്നേഹവും ബന്ധവുമെല്ലാം അല്ലാഹുവിന്റെ പൊരുത്തം മാത്രം ഉദ്ദേശിച്ചുകൊണ്ടായിരിക്കണം. ഇനി നാളെ ഭിന്നിക്കുകയും പിരിയുകയും ചെയ്യേണ്ടി വന്നാല്‍ പോലും അതും അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കണം. ഇത്തരം ആളുകള്‍ക്ക് പരലോകത്ത് വെച്ച് അല്ലാഹു തണല്‍ ഇട്ടു കൊടുക്കുന്നതാണ്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ اللَّهَ يَقُولُ يَوْمَ الْقِيَامَةِ أَيْنَ الْمُتَحَابُّونَ بِجَلاَلِي الْيَوْمَ أُظِلُّهُمْ فِي ظِلِّي يَوْمَ لاَ ظِلَّ إِلاَّ ظِلِّي
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: തീ൪ച്ചയായും അല്ലാഹു പറയും: എന്റെ മഹത്വം കൊണ്ട് പരസ്പരം സ്നേഹിച്ചവ൪ എവിടെയാണ് ? എന്റെ തണലല്ലാതെ വേറെ യാതൊരു തണലും ലഭിക്കാത്ത ഇന്നേ ദിവസം അവ൪ക്ക് എന്റെ തണല്‍ ഞാന്‍ നല്‍കുന്നതാണ്. (മുസ്ലിം:2566)
2)അല്ലാഹുവിന് വേണ്ടി ഒരു വ്യക്തിയെ സ്നേഹിച്ചാൽ അല്ലാഹു സ്നേഹിക്കും .
3 ) പരസ്പര സന്ദർശനത്തിന്റെ പ്രാധാന്യം
ورجل زار أخاه في ناحية المصر يزوره في الله في الجنة
നബി ﷺ പറഞ്ഞു: പട്ടണത്തിന്റെ ഓരത്തുള്ള തന്റെ സഹോദരനെ സന്ദ൪ശിക്കുന്ന വ്യക്തി, അവന്റെ സന്ദ൪ശനം അല്ലാഹുവിന് വേണ്ടിയാണെങ്കില്‍(അഥവാ അവന്റെ പൊരുത്തം ഉദ്ദേശിച്ച്) അവന്‍ സ്വ൪ഗത്തിലാണ്. (ത്വബ്റാനി – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
إذا عاد الرجلُ أخاه أو زاره ، قال اللهُ له : طِبتَ و طاب ممشاكَ ، و تبوَّأتَ منزلًا في الجنةِ
നബി ﷺ പറഞ്ഞു: ഒരു മനുഷ്യൻ തന്റെ സഹോദരനെ രോഗാവസ്ഥയിൽ സന്ദർശനം നടത്തി അല്ലെങ്കിൽ ( ഇസ്ലാമിക ആദ൪ശത്തിന്റെ പേരില്‍) ഒരു സൗഹൃദ സന്ദർശനം നടത്തി, അയാളോട് അല്ലാഹു പറയും ‘നീ നല്ലത് ചെയ്തു .നീ നിന്റെ നടത്തം നന്നാക്കി, സ്വർഗത്തിൽ നിനക്കൊരു വീട് നി തയ്യാറാക്കി (മുസ്’നദ് അഹ്മദ്, സ്വഹീഹ് ഇബ്നു ഹിബ്ബാൻ , അൽബാനി ഹസനുൻ ലിഗയ്’രിഹി എന്ന് വിശേഷിപ്പിച്ചു)
4) കൊടുക്കാനോ, വാങ്ങാനോ ആയിരുന്നില്ല സന്ദർശനം മറിച്ച് അല്ലാഹുവിന്റെ പൊരുത്തം ഉദ്ദേശിച്ച് മാത്രം
മാറിപ്പോയ സ്വദഖ
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ قَالَ رَجُلٌ لأَتَصَدَّقَنَّ بِصَدَقَةٍ. فَخَرَجَ بِصَدَقَتِهِ فَوَضَعَهَا فِي يَدِ سَارِقٍ فَأَصْبَحُوا يَتَحَدَّثُونَ تُصُدِّقَ عَلَى سَارِقٍ. فَقَالَ اللَّهُمَّ لَكَ الْحَمْدُ لأَتَصَدَّقَنَّ بِصَدَقَةٍ. فَخَرَجَ بِصَدَقَتِهِ فَوَضَعَهَا فِي يَدَىْ زَانِيَةٍ، فَأَصْبَحُوا يَتَحَدَّثُونَ تُصُدِّقَ اللَّيْلَةَ عَلَى زَانِيَةٍ. فَقَالَ اللَّهُمَّ لَكَ الْحَمْدُ عَلَى زَانِيَةٍ، لأَتَصَدَّقَنَّ بِصَدَقَةٍ. فَخَرَجَ بِصَدَقَتِهِ فَوَضَعَهَا فِي يَدَىْ غَنِيٍّ فَأَصْبَحُوا يَتَحَدَّثُونَ تُصُدِّقَ عَلَى غَنِيٍّ فَقَالَ اللَّهُمَّ لَكَ الْحَمْدُ، عَلَى سَارِقٍ وَعَلَى زَانِيَةٍ وَعَلَى غَنِيٍّ. فَأُتِيَ فَقِيلَ لَهُ أَمَّا صَدَقَتُكَ عَلَى سَارِقٍ فَلَعَلَّهُ أَنْ يَسْتَعِفَّ عَنْ سَرِقَتِهِ، وَأَمَّا الزَّانِيَةُ فَلَعَلَّهَا أَنْ تَسْتَعِفَّ عَنْ زِنَاهَا، وَأَمَّا الْغَنِيُّ فَلَعَلَّهُ يَعْتَبِرُ فَيُنْفِقُ مِمَّا أَعْطَاهُ اللَّهُ ”.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബിﷺപറഞ്ഞു: ഞാൻ ഇന്ന് ഒരു ദാനധർമ്മം ചെയ്യുമെന്ന് ഒരാൾ പറഞ്ഞു. എന്നിട്ട് ദാനവുമായി അയാൾ പുറപ്പെട്ടു. (അറിയാതെ) ഒരു കള്ളന്റെ കയ്യിലാണ് അദ്ദേഹം അത് വെച്ചത്. പ്രഭാതത്തിൽ ആളുകൾ പറഞ്ഞു: ഒരു കള്ളന് ദാനം ചെയ്തു. അപ്പോൾ അദ്ദേഹം പറഞ്ഞു. അല്ലാഹുവേ നിനക്ക് സ്തുതി. തീർച്ചയായും ഞാൻ ഇന്നും മറ്റൊരു ദാനം ചെയ്യും. അതുമായി അദ്ദേഹം പുറപ്പെട്ടു. (അറിയാതെ) അത് ഒരു വ്യഭിചാരികക്കാണ് നൽകിയത്. പ്രഭാതമായപ്പോൾ (ജനങ്ങൾ) പറഞ്ഞു. വ്യഭിചാരികക്ക് രാത്രി ദാനം ചെയ്തു എന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹുവേ നിനക്ക് സ്തുതി. ഞാൻ ഇന്നും ഒരു ദാനം തീർച്ചയായും ചെയ്യുന്നതാണ്. അതുമായി അദ്ദേഹം പുറപ്പെട്ടു. അത് ഒരു ധനികനാണ് കൊടുത്തത്. ധനികന് ദാനം ചെയ്തു എന്ന് പ്രഭാതമായപ്പോൾ ജനങ്ങൾ പറഞ്ഞു. അല്ലാഹുവേ! നിനക്ക് സ്തുതി! കള്ളനും വ്യഭിചാരിണിക്കും ധനികനുമാണ് ഞാൻ ദാനം ചെയ്തത്. അപ്പോൾ അദ്ദേഹത്തോട് ഇപ്രകാരം പറയപ്പെട്ടു. താങ്കൾ കള്ളന് കൊടുത്ത ദാനം കൊണ്ട് കളവിൽ നിന്ന് അയാൾ വിരമിക്കാൻ ഇടയുണ്ട്. വ്യഭിചാരിണി വ്യഭിചാരത്തിൽ നിന്ന്വിരമിച്ചേക്കാം. ധനികൻ താങ്കളുടെ ദാനത്തിൽ നിന്ന് ഗുണപാഠം ഉൾകൊണ്ട് അല്ലാഹു നൽകിയ ധനത്തിൽ നിന്നുംദാനം ചെയ്യാൻ ഇടയുണ്ട്. (ബുഖാരി:1421)
ഗുണപാഠങ്ങൾ
1) ഉദ്ദേശത്തിന് പ്രതിഫലം ലഭിക്കും . കള്ളനെയും , വ്യഭിചാരിയെയും , ധനിക നെയുമല്ല അദ്ദേഹം ലക്ഷ്യം വെച്ചത് .
2) സ്വദഖ രഹസ്യമാക്കലിന്റെ പ്രത്യേകത .
ﺇِﻥ ﺗُﺒْﺪُﻭا۟ ٱﻟﺼَّﺪَﻗَٰﺖِ ﻓَﻨِﻌِﻤَّﺎ ﻫِﻰَ ۖ ﻭَﺇِﻥ ﺗُﺨْﻔُﻮﻫَﺎ ﻭَﺗُﺆْﺗُﻮﻫَﺎ ٱﻟْﻔُﻘَﺮَآءَ ﻓَﻬُﻮَ ﺧَﻴْﺮٌ ﻟَّﻜُﻢْ ۚ ﻭَﻳُﻜَﻔِّﺮُ ﻋَﻨﻜُﻢ ﻣِّﻦ ﺳَﻴِّـَٔﺎﺗِﻜُﻢْ ۗ ﻭَٱﻟﻠَّﻪُ ﺑِﻤَﺎ ﺗَﻌْﻤَﻠُﻮﻥَ ﺧَﺒِﻴﺮٌ
നിങ്ങള്‍ ദാനധര്‍മ്മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ അത് നല്ലതു തന്നെ. എന്നാല്‍ നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രര്‍ക്ക് കൊടുക്കുകയുമാണെങ്കില്‍ അതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം. നിങ്ങളുടെ പല തിന്‍മകളെയും അത് മായ്ച്ചു കളയുകയും ചെയ്യും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി അറിയുന്നവനാകുന്നു.(ഖു൪ആന്‍:2/271)
സ്വർണ്ണത്തിന്റെ ഭരണി
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم : اشْتَرَى رَجُلٌ مِنْ رَجُلٍ عَقَارًا لَهُ، فَوَجَدَ الرَّجُلُ الَّذِي اشْتَرَى الْعَقَارَ فِي عَقَارِهِ جَرَّةً فِيهَا ذَهَبٌ، فَقَالَ لَهُ الَّذِي اشْتَرَى الْعَقَارَ خُذْ ذَهَبَكَ مِنِّي، إِنَّمَا اشْتَرَيْتُ مِنْكَ الأَرْضَ، وَلَمْ أَبْتَعْ مِنْكَ الذَّهَبَ. وَقَالَ الَّذِي لَهُ الأَرْضُ إِنَّمَا بِعْتُكَ الأَرْضَ وَمَا فِيهَا، فَتَحَاكَمَا إِلَى رَجُلٍ، فَقَالَ الَّذِي تَحَاكَمَا إِلَيْهِ أَلَكُمَا وَلَدٌ قَالَ أَحَدُهُمَا لِي غُلاَمٌ. وَقَالَ الآخَرُ لِي جَارِيَةٌ. قَالَ أَنْكِحُوا الْغُلاَمَ الْجَارِيَةَ، وَأَنْفِقُوا عَلَى أَنْفُسِهِمَا مِنْهُ، وَتَصَدَّقَا
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബിﷺപറഞ്ഞു: ഒരാൾ മറ്റൊരാളിൽ നിന്നും ഒരു വീട് വാങ്ങി. വാങ്ങിയ വ്യക്തിക്ക് അതിൽ നിന്നും സ്വർണ്ണത്തിന്റെ ഒരു ഭരണി കിട്ടി. അപ്പോൾ ആദ്യത്തെ ഉടമയോടു പറഞ്ഞു: ‘നിങ്ങളുടെ സ്വർണ്ണം നിങ്ങൾ എടുത്തുകൊള്ളുക. ഞാൻ താങ്കളിൽ നിന്നും ഭൂമി മാത്രമേ വാങ്ങിയിട്ടുള്ളൂ. സ്വർണ്ണം വാങ്ങിയിട്ടില്ല. വിറ്റ വ്യക്തി പറഞ്ഞു.’ ഞാൻ താങ്കൾക്ക് ഭൂമിയും അതിലുള്ളതും കൂടിയാണ് വിറ്റത്.’ ഇവർ രണ്ടുപേരും മറ്റൊരാളിലേക്ക് വിധി തേടിപോയി. വിധികർത്താവ് ചോദിച്ചു: നിങ്ങൾക്ക് മകളുണ്ടോ? ഒരാൾ പറഞ്ഞു: എനിക്കൊരു ആൺകുട്ടിയുണ്ട്. മറ്റയാൾ പറഞ്ഞു: എനിക്കൊരു പെൺകുട്ടിയുണ്ട്. വിധികർത്താവ് പറഞ്ഞു: പെൺകുട്ടിയെ ആൺകുട്ടിയെ കൊണ്ട് കല്ല്യാണം കഴിപ്പിക്കുകയും എന്നിട്ട് ഈ സ്വർണ്ണത്തിൽ നിന്ന് അവർക്ക് വേണ്ടി ചെലവഴിക്കുകയും സ്വദഖ (ധർമ്മം) നൽകുകയും ചെയ്യുക. (ബുഖാരി:3472)
ഗുണപാഠങ്ങൾ
1.സത്യസന്ധത. തനിക്ക് അ൪ഹമല്ലാത്ത മുതലാണെങ്കില്‍ തനിക്കത് ആവശ്യമില്ലെന്ന ചിന്താഗതി
2.കുഴിച്ചിടപ്പെട്ടതായി വല്ലതും കിട്ടിയാല്‍ അതിന്റെ ആളെ കണ്ടെത്താന്‍ സാധിക്കുമെങ്കില്‍ കളഞ്ഞ് കിട്ടിയ വസ്തുവിന്റെ വിധിയാണ് അതിലുള്ളത്. ആളെ അന്വേഷിച്ച് തിരിച്ച് നല്‍കണം. (കച്ചവടം നടന്നിട്ട് അധിക കാലമായിട്ടില്ലെങ്കില്‍)
3.കാലം കുറെ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിനെ നിധിയായി കണ
ക്കാക്കുകയും 20 % സക്കാത്ത് നല്‍കുകയും വേണം
അഹങ്കാരി ഭൂമിക്കടിയിലേക്ക്
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم : بَيْنَمَا رَجُلٌ يَمْشِي فِي حُلَّةٍ، تُعْجِبُهُ نَفْسُهُ مُرَجِّلٌ جُمَّتَهُ، إِذْ خَسَفَ اللَّهُ بِهِ، فَهْوَ يَتَجَلَّلُ إِلَى يَوْمِ الْقِيَامَةِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബിﷺപറഞ്ഞു: മുമ്പ് കാലത്ത് ഒരാള്‍ തലയില്‍ എണ്ണതേച്ച് മിനുക്കി വസ്ത്രം ധരിച്ച് അഹങ്കാരത്തോടെ നടക്കുകയായിരുന്നു. അല്ലാഹു അയാളെ ഭൂമിയിലേക്ക് താഴ്ത്തി കളഞ്ഞു. ഖിയാമത്ത് നാള്‍ വരെ അയാള്‍ ഭൂമിക്കടിയില്‍ പിടഞ്ഞു കൊണ്ടിരിക്കുകയാണ്. (ബുഖാരി:5789)
അനുബന്ധം
1.അല്ലാഹുവിന്റെ ഈ ലോകത്തുള്ള ശിക്ഷാനടപടികളില്‍ ഒന്നാണ് ഭൂമിയിലേക്ക് ആഴ്ത്തിക്കളയല്‍
فَكُلًّا أَخَذْنَا بِذَنۢبِهِۦ ۖ فَمِنْهُم مَّنْ أَرْسَلْنَا عَلَيْهِ حَاصِبًا وَمِنْهُم مَّنْ أَخَذَتْهُ ٱلصَّيْحَةُ وَمِنْهُم مَّنْ خَسَفْنَا بِهِ ٱلْأَرْضَ وَمِنْهُم مَّنْ أَغْرَقْنَا ۚ وَمَا كَانَ ٱللَّهُ لِيَظْلِمَهُمْ وَلَٰكِن كَانُوٓا۟ أَنفُسَهُمْ يَظْلِمُونَ
അങ്ങനെ എല്ലാവരെയും അവരവരുടെ കുറ്റത്തിന് നാം പിടികൂടി. അവരില്‍ ചിലരുടെ നേരെ നാം ചരല്‍കാറ്റ് അയക്കുകയാണ് ചെയ്തത്. അവരില്‍ ചിലരെ ഘോരശബ്ദം പിടികൂടി. അവരില്‍ ചിലരെ നാം ഭൂമിയില്‍ ആഴ്ത്തികളഞ്ഞു. അവരില്‍ ചിലരെ നാം മുക്കിനശിപ്പിച്ചു.അല്ലാഹു അവരോട് അക്രമം ചെയ്യുകയായിരുന്നില്ല. പക്ഷെ അവര്‍ അവരോട് തന്നെ അക്രമം ചെയ്യുകയായിരുന്നു. (ഖു൪ആന്‍:29/40)
2.സമ്പന്നതയാല്‍ അഹങ്കാരം നടിച്ച മൂസാനബിയുടെ(അ) ജനതയില്‍ പെട്ടവനായിരുന്നു ഖാറൂനിനെ അല്ലാഹു ഭൂമിയില്‍ ആഴ്ത്തികളഞ്ഞു.
فَخَسَفْنَا بِهِۦ وَبِدَارِهِ ٱلْأَرْضَ فَمَا كَانَ لَهُۥ مِن فِئَةٍ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مِنَ ٱلْمُنتَصِرِينَ
അങ്ങനെ അവനെയും അവന്റെ ഭവനത്തേയും നാം ഭൂമിയില്‍ ആഴ്ത്തികളഞ്ഞു. അപ്പോള്‍ അല്ലാഹുവിന് പുറമെ തന്നെ സഹായിക്കുന്ന ഒരു കക്ഷിയും അവനുണ്ടായില്ല. അവന്‍ സ്വയം രക്ഷിക്കുന്നവരുടെ കൂട്ടത്തിലുമായില്ല. (ഖു൪ആന്‍:28/81)
ഗുണപാഠങ്ങള്‍
1. അഹങ്കാരത്തിന്റെ പര്യവസാനം ഇഹലോകത്തും പരലോകത്തും ചീത്തയായിരിക്കും
2.ഖബ്൪ ശിക്ഷ യാഥാ൪ത്ഥ്യമാണ്. ഖിയാമത്ത് നാള്‍ വരെ അയാള്‍ ഭൂമിക്കടിയില്‍ ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
3.ചില തിന്‍മകളുടെ ശിക്ഷ ഇഹലോകത്ത് തന്നെ അല്ലാഹു നല്‍കും
അല്ലാഹുവിന്റെ കാര്യത്തില്‍ ഇടപെട്ടാല്‍
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : كَانَ رَجُلاَنِ فِي بَنِي إِسْرَائِيلَ مُتَآخِيَيْنِ فَكَانَ أَحَدُهُمَا يُذْنِبُ وَالآخَرُ مُجْتَهِدٌ فِي الْعِبَادَةِ فَكَانَ لاَ يَزَالُ الْمُجْتَهِدُ يَرَى الآخَرَ عَلَى الذَّنْبِ فَيَقُولُ أَقْصِرْ . فَوَجَدَهُ يَوْمًا عَلَى ذَنْبٍ فَقَالَ لَهُ أَقْصِرْ فَقَالَ خَلِّنِي وَرَبِّي أَبُعِثْتَ عَلَىَّ رَقِيبًا فَقَالَ وَاللَّهِ لاَ يَغْفِرُ اللَّهُ لَكَ أَوْ لاَ يُدْخِلُكَ اللَّهُ الْجَنَّةَ . فَقُبِضَ أَرْوَاحُهُمَا فَاجْتَمَعَا عِنْدَ رَبِّ الْعَالَمِينَ فَقَالَ لِهَذَا الْمُجْتَهِدِ أَكُنْتَ بِي عَالِمًا أَوْ كُنْتَ عَلَى مَا فِي يَدِي قَادِرًا وَقَالَ لِلْمُذْنِبِ اذْهَبْ فَادْخُلِ الْجَنَّةَ بِرَحْمَتِي وَقَالَ لِلآخَرِ اذْهَبُوا بِهِ إِلَى النَّارِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബിﷺപറഞ്ഞു:ബനൂ ഇസ്രാഈല്യരിൽ രണ്ട് സുഹൃത്തുക്കളുണ്ടാ യിരുന്നു. ഒരാൾ കുറ്റ കൃത്യങ്ങൾ ചെയ്യുന്നവനും മറ്റെയാൾ ആരാധനകളിൽ കഠിന ത്യാഗിയുമായിരുന്നു. കുറ്റം ചെയ്യുന്ന ആളെ കാണുമ്പോഴൊക്കെ മറ്റെ സുഹൃത്ത് പറയും . നീ (ഈ ചെയ്യുന്ന തിൻമ ) അവസാനിപ്പിക്കുക .ഒരു ദിവസം തിൻമയിൽ മുഴുകി കൊണ്ടിരിക്കുന്ന അവസ്ഥ യിൽ തന്റെ സുഹൃത്തിനെ കണ്ടപ്പോൾ മറ്റെയാൾ പറഞ്ഞു :നീ അവസാനിപ്പിക്കുക . അപ്പോൾ ( തിൻമയിൽ മുഴുകിയ ) സൃഹൃത്ത് പറഞ്ഞു .എന്നെ എന്റെ പാട്ടിൽ വിടുക . എന്റെ റബ്ബുമായി ബന്ധപ്പെട്ട കാര്യം ഞാൻ നോക്കി കൊള്ളാം . എന്റെ കാര്യത്തിൽ നിരീക്ഷകനായി നിന്നെ ഏൽപ്പിക്കപ്പെട്ടിറ്റുണ്ടോ ? ഉടനെ മറ്റെയാൾ പറഞ്ഞു . അല്ലാഹുവാണ് സത്യം . അവൻ നിനക്ക് പൊറുത്ത് തരുകയില്ല . അല്ലാഹു നിന്നെ സ്വർഗ്ഗത്തിൽ പ്രവേശി പ്പിക്കുകയുമില്ല .അങ്ങിനെ രണ്ടു പേരും മരിച്ചു . അല്ലാഹുവിന്റെ മുമ്പിൽ അവരെ ഒരുമിച്ചു കൂട്ടി ആരാധനയിൽ ത്യാഗം സഹിച്ച വ്യക്തിയോട് അല്ലാഹു ചോദിച്ചു . എന്റെ കാര്യത്തിൽ അറിവുള്ളവനായിരുന്ന നീ ? എന്റെ കയ്യിലുള്ള കാര്യത്തിൽ കഴിവുള്ള വനായിരുന്നോ നീ ? തിൻമയിൽ മുഴുകിയവ നോട് അല്ലാഹു പറഞ്ഞു . എന്റെ കാരുണ്യം കൊണ്ട് നീ സ്വർഗ്ഗത്തിൽ പ്രവേശിക്കുക .മറ്റേ വ്യക്തിയോട് അല്ലാഹു പറഞ്ഞു . ഇവനെ നരകത്തിലേക്ക് കൊണ്ടുപോവുക .(അബൂ ദാവൂദ് :4901 – സ്വഹീഹ് അല്‍ബാനി)
ഗുണപാഠങ്ങൾ
1) അല്ലാഹുവിന് മാത്രമറിയാവുന്ന കാര്യങ്ങളിൽ നാം അഭിപ്രായം പറയരുത് . അത് മഹാപാപമാണ് . കർമ്മങ്ങൾ തകർത്തു കളയും . അത് നരകത്തിലെത്തിക്കും.
عَنْ أَبِي هُرَيْرَةَ، سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : إِنَّ الْعَبْدَ لَيَتَكَلَّمُ بِالْكَلِمَةِ مَا يَتَبَيَّنُ فِيهَا، يَزِلُّ بِهَا فِي النَّارِ أَبْعَدَ مِمَّا بَيْنَ الْمَشْرِقِ ”.
അബൂഹുറൈറയില്‍(റ) നിന്നും നിവേദനം: നബി ﷺ പറയുന്നത് അദ്ധേഹം കേട്ടു. ‘മുന്നാലോചന ഇല്ലാതെ ഒരു വർത്തമാനം ഒരാൾ പറഞ്ഞാൽ ചക്രവാളത്തേക്കാൾ അഗാധമായ നരകക്കുണ്ടിൽ അവൻ പതിക്കുന്നതാണ്. (ബുഖാരി: 6477)
2 ) ചീത്ത പര്യവസാനത്തെ എപ്പോഴും ഭയപ്പെടണം .
3) ശിർക്കല്ലാത്ത പാപങ്ങ ളെല്ലാം അല്ലാഹു പൊറുത്ത് കൊടുത്തേക്കാം . അത് കൊണ്ടാണ് കുറ്റം ചെയ്തവന് മാപ്പ് ലഭിച്ചത്.
മൃതശരീരം കത്തിക്കപ്പെട്ട മനുഷ്യന്‍
عَنْ أَبِي سَعِيدٍ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم “ أَنَّ رَجُلاً كَانَ قَبْلَكُمْ رَغَسَهُ اللَّهُ مَالاً فَقَالَ لِبَنِيهِ لَمَّا حُضِرَ أَىَّ أَبٍ كُنْتُ لَكُمْ قَالُوا خَيْرَ أَبٍ. قَالَ فَإِنِّي لَمْ أَعْمَلْ خَيْرًا قَطُّ، فَإِذَا مُتُّ فَأَحْرِقُونِي ثُمَّ اسْحَقُونِي ثُمَّ ذَرُّونِي فِي يَوْمٍ عَاصِفٍ. فَفَعَلُوا، فَجَمَعَهُ اللَّهُ عَزَّ وَجَلَّ، فَقَالَ مَا حَمَلَكَ قَالَ مَخَافَتُكَ. فَتَلَقَّاهُ بِرَحْمَتِهِ ”.
അബൂസഈദില്‍(റ) നിന്ന് നിവേദനം: നബിﷺപറഞ്ഞു: നിങ്ങള്‍ക്ക് മുമ്പ് കാലത്ത് സമ്പന്നനായ ഒരു വ്യക്തിയുണ്ടായിരുന്നു. മരണം ആസന്നമായപ്പോള്‍ അദ്ദേഹം തന്റെ കുടുംബത്തെ വിളിച്ചു വരുത്തി ചോദിച്ചു: നിങ്ങളുടെ പിതാവിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം? അവ൪ പറഞ്ഞു: നല്ല അഭിപ്രായം. അദ്ദേഹം പറഞ്ഞു: ഞാന്‍ സല്‍ക൪മ്മങ്ങളൊന്നും ചെയ്തിട്ടില്ല. ഞാന്‍ മരിച്ചാല്‍ (വിറകുകള്‍ ശേഖരിച്ച്) എന്നെ കത്തിച്ച് കരിച്ച് കളയണം. ശേഷം ആ എല്ലുകള്‍ എടുത്ത് പൊടിച്ചരച്ച് ശക്തമായ കാറ്റുള്ള ദിവസം കടലില്‍ കൊണ്ടുപോയി ഒഴുക്കണം. അദ്ദേഹത്തിന്റെ കുടംബം അപ്രകാരം ചെയ്തു. അല്ലാഹു അദ്ദേഹത്തെ ഒരുമിച്ച് കൂട്ടി ചോദിച്ചു: എന്തിനാണിങ്ങനെ ചെയ്തത് ? അദ്ദേഹം പറഞ്ഞു: അല്ലാഹുവേ, നിന്നെ കുറിച്ചുള്ള ഭയത്താലാണ് (ഇപ്രകാരം ചെയ്തത്). അല്ലാഹു അദ്ദേഹത്തിന് കാരുണ്യം ചൊരിഞ്ഞു കൊടുത്തു. (ബുഖാരി:3478)
إِنَّ رَجُلاً حَضَرَهُ الْمَوْتُ، لَمَّا أَيِسَ مِنَ الْحَيَاةِ، أَوْصَى أَهْلَهُ إِذَا مُتُّ فَاجْمَعُوا لِي حَطَبًا كَثِيرًا، ثُمَّ أَوْرُوا نَارًا حَتَّى إِذَا أَكَلَتْ لَحْمِي، وَخَلَصَتْ إِلَى عَظْمِي، فَخُذُوهَا فَاطْحَنُوهَا، فَذَرُّونِي فِي الْيَمِّ فِي يَوْمٍ حَارٍّ أَوْ رَاحٍ. فَجَمَعَهُ اللَّهُ، فَقَالَ لِمَ فَعَلْتَ قَالَ خَشْيَتَكَ. فَغَفَرَ لَهُ ”
ഒരാള്‍ക്ക് മരണമാസന്നമാകുകയും ശേഷിക്കുന്ന ജീവിതത്തില്‍ ആശയില്ലാതാകുകയും ചെയ്തപ്പോള്‍ അദ്ദേഹം കുടുംബത്തിന് വസ്വിയത്ത് നല്‍കി: ഞാന്‍ മരിച്ചാല്‍ ധാരാളം വിറകുകള്‍ ശേഖരിച്ച് എന്നെ കത്തിക്കണം. അങ്ങനെ തീ എന്റെ മാംസം തിന്നുകഴിയുമ്പോള്‍ ആ എല്ലുകള്‍ എടുത്ത് പൊടിച്ചരച്ച് ഛിന്നഭിന്നമാക്കി ശക്തമായ കാറ്റുള്ള ദിവസം കടലില്‍ കൊണ്ടുപോയി ഒഴുക്കണം. (അദ്ദേഹത്തിന്റെ കുടംബം അപ്രകാരം ചെയ്തു.) അല്ലാഹു അദ്ദേഹത്തെ ഒരുമിച്ച് കൂട്ടി ചോദിച്ചു: എന്തിനാണിങ്ങനെ ചെയ്തത് ? അദ്ദേഹം പറഞ്ഞു: അല്ലാഹുവേ, നിന്നെ കുറിച്ചുള്ള ഭയത്താലാണ് ഇപ്രകാരം ചെയ്തത്. അല്ലാഹു അദ്ദേഹത്തിന് പൊറുത്ത് കൊടുത്തു. (ബുഖാരി:3479)
അനുബന്ധം
1.ഇസ്ലാമില്‍ മയ്യിത്ത് കത്തിക്കല്‍ നിഷിദ്ധമാണ്.
ഗുണപാഠങ്ങൾ
1.അല്ലാഹുവിനെ ഭയപ്പെടുന്നതിന്റെ മഹത്വം
2.നിയ്യത്ത് നോക്കി അല്ലാഹു പ്രതിഫലം നല്‍കും
നൂറ് ആളുകളെ വധിച്ചിട്ടും സ്വ൪ഗത്തിലേക്ക്
عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّ نَبِيَّ اللَّهِ صلى الله عليه وسلم قَالَ :كَانَ فِيمَنْ كَانَ قَبْلَكُمْ رَجُلٌ قَتَلَ تِسْعَةً وَتِسْعِينَ نَفْسًا فَسَأَلَ عَنْ أَعْلَمِ أَهْلِ الأَرْضِ فَدُلَّ عَلَى رَاهِبٍ فَأَتَاهُ فَقَالَ إِنَّهُ قَتَلَ تِسْعَةً وَتِسْعِينَ نَفْسًا فَهَلْ لَهُ مِنَ تَوْبَةٍ فَقَالَ لاَ . فَقَتَلَهُ فَكَمَّلَ بِهِ مِائَةً ثُمَّ سَأَلَ عَنْ أَعْلَمِ أَهْلِ الأَرْضِ فَدُلَّ عَلَى رَجُلٍ عَالِمٍ فَقَالَ إِنَّهُ قَتَلَ مِائَةَ نَفْسٍ فَهَلْ لَهُ مِنْ تَوْبَةٍ فَقَالَ نَعَمْ وَمَنْ يَحُولُ بَيْنَهُ وَبَيْنَ التَّوْبَةِ انْطَلِقْ إِلَى أَرْضِ كَذَا وَكَذَا فَإِنَّ بِهَا أُنَاسًا يَعْبُدُونَ اللَّهَ فَاعْبُدِ اللَّهَ مَعَهُمْ وَلاَ تَرْجِعْ إِلَى أَرْضِكَ فَإِنَّهَا أَرْضُ سَوْءٍ . فَانْطَلَقَ حَتَّى إِذَا نَصَفَ الطَّرِيقَ أَتَاهُ الْمَوْتُ فَاخْتَصَمَتْ فِيهِ مَلاَئِكَةُ الرَّحْمَةِ وَمَلاَئِكَةُ الْعَذَابِ فَقَالَتْ مَلاَئِكَةُ الرَّحْمَةِ جَاءَ تَائِبًا مُقْبِلاً بِقَلْبِهِ إِلَى اللَّهِ . وَقَالَتْ مَلاَئِكَةُ الْعَذَابِ إِنَّهُ لَمْ يَعْمَلْ خَيْرًا قَطُّ . فَأَتَاهُمْ مَلَكٌ فِي صُورَةِ آدَمِيٍّ فَجَعَلُوهُ بَيْنَهُمْ فَقَالَ قِيسُوا مَا بَيْنَ الأَرْضَيْنِ فَإِلَى أَيَّتِهِمَا كَانَ أَدْنَى فَهُوَ لَهُ . فَقَاسُوهُ فَوَجَدُوهُ أَدْنَى إِلَى الأَرْضِ الَّتِي أَرَادَ فَقَبَضَتْهُ مَلاَئِكَةُ الرَّحْمَةِ
അബൂസഈദ് അല്‍ ഖുദ്‌രിയില്‍ നിന്നും നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: ‘തൊണ്ണൂറ്റി ഒമ്പത് ആളുകളെ കൊലപ്പെടുത്തിയ ഒരു മനുഷ്യന്‍ നിങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നു. അങ്ങനെ അയാള്‍ ലോകത്തെ ഏറ്റവും വലിയ പണ്ഡിതനെ കുറിച്ച് അന്വേഷിക്കുകയും ഒരു പുരോഹിതന്റെ അടുക്കല്‍ ചെന്നിട്ട് ചോദിക്കുകയും ചെയ്തു: ‘തൊണ്ണൂറ്റി ഒമ്പത് ആളുകളെ കൊന്നവന് പശ്ചാത്താപമുണ്ടോ’? പുരോഹിതന്‍ പറഞ്ഞു: ‘ഇല്ല’. അങ്ങനെ അയാള്‍ ആ പുരോഹിതനെ കൊല്ലുകയും നൂറ് എണ്ണം പൂര്‍ത്തീകരിക്കുകയും ചെയ്തു. പിന്നീട് അയാള്‍ മറ്റൊരു വലിയ പണ്ഡിതനെ കുറിച്ച് അന്വേഷിക്കുകയും ഒരു പണ്ഡിതന്റെ അടുത്ത് ചെന്നിട്ട് അദ്ദേഹത്തോട് ചോദിച്ചു: ‘നൂറാളുകളെ കൊന്നവന് പശ്ചാത്താപമുണ്ടോ’? പണ്ഡിതന്‍ പ്രതിവചിച്ചു: ‘തീര്‍ച്ചയായും. ആരാണ് അവന്റെയും തൗബയുടെയും ഇടയില്‍ മറയിടുക’? അദ്ദേഹം തുടര്‍ന്നു: ‘നീ ഇന്ന ഇന്ന രാജ്യത്തേക്ക് പോവുക. അവിടെ അല്ലാഹുവിനെ ആരാധിക്കുന്ന ആളുകളുണ്ടാവും. അവരോടൊപ്പം നീ അല്ലാഹുവിനെ ആരാധിക്കുക. നിന്റെ പഴയ നാട്ടിലേക്ക് പോവരുത്. അത് ദുഷിച്ച സ്ഥലമാണ്’. അങ്ങനെ ആ മനുഷ്യന്‍ പണ്ഡിതന്‍ പറഞ്ഞ സ്ഥലത്തേക്ക് പുറപ്പെട്ടു. വഴിമധ്യേ അയാള്‍ മരണമടഞ്ഞു. അയാളുടെ കാര്യത്തില്‍ കാരുണ്യത്തിന്റെ മലക്കുകളും ശിക്ഷയുടെ മലക്കുകളും തമ്മില്‍ തര്‍ക്കിച്ചു. കാരുണ്യത്തിന്റെ മാലാഖമാര്‍ പറഞ്ഞു: ‘അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച ഹൃദയവുമായിട്ടാണ് ഇയാള്‍ വന്നിരിക്കുന്നത്’. ശിക്ഷയുടെ മലക്കുകള്‍ പറഞ്ഞു: ‘ഇയാള്‍ ഇതുവരെ തീരെ നന്മ ചെയ്തിട്ടില്ല’. അപ്പോള്‍ മനുഷ്യരൂപത്തില്‍ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു. എന്നിട്ട് പറഞ്ഞു: ‘നിങ്ങള്‍ ഈ രണ്ട് ഭൂമികള്‍ക്കിടയിലെ (അയാളുടെ പഴയ നാടും അയാള്‍ പോവാനുദ്ദേശിച്ച നാടും) ദൂരം അളക്കുക; ഏതാണോ അടുത്ത് നില്‍ക്കുന്നത് അത് അയാള്‍ക്കുള്ളതാകുന്നു’. അങ്ങനെ അവര്‍ അളക്കുകയും അയാള്‍ പോവാന്‍ ഉദ്ദേശിച്ച സ്ഥലമാണ് കൂടുതല്‍ അടുത്തത് എന്ന് അവര്‍ക്ക് ബോധ്യപ്പെടുകയും ചെയ്തു. അങ്ങനെ ആ മനുഷ്യനെ കാരുണ്യത്തിന്റെ മാലാഖമാര്‍ സ്വീകരിക്കുകയും ചെയ്തു.'(മുസ്‌ലിം: 2766)
അനുബന്ധം
1.ഇസ്ലാമില്‍ കൊലപാതകം നിഷിദ്ധമാണ്
ﻣَﻦ ﻗَﺘَﻞَ ﻧَﻔْﺴًۢﺎ ﺑِﻐَﻴْﺮِ ﻧَﻔْﺲٍ ﺃَﻭْ ﻓَﺴَﺎﺩٍ ﻓِﻰ ٱﻷَْﺭْﺽِ ﻓَﻜَﺄَﻧَّﻤَﺎ ﻗَﺘَﻞَ ٱﻟﻨَّﺎﺱَ ﺟَﻤِﻴﻌًﺎ ﻭَﻣَﻦْ ﺃَﺣْﻴَﺎﻫَﺎ ﻓَﻜَﺄَﻧَّﻤَﺎٓ ﺃَﺣْﻴَﺎ ٱﻟﻨَّﺎﺱَ ﺟَﻤِﻴﻌًﺎ ۚ
മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന്തുല്യമാകുന്നു. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. (ഖു൪ആന്‍:5/32)
ഗുണപാഠങ്ങൾ
1.ആത്മാ൪ത്ഥമായി പശ്ചാത്തപിക്കുകയാണെങ്കില്‍ ഏത് തെറ്റും അല്ലാഹു പൊറുത്ത് തരും
2.തിന്‍മക്ക് കളമൊരുക്കുന്ന ചുറ്റുപാടുകള്‍ വെടിഞ്ഞ് നല്ല സ്ഥലങ്ങളിലേക്ക് മാറുന്നത് തൌബയുടെ അവസരത്തില്‍ നല്ലതാണ്
3.പണ്ഢിതന്‍മാരുടെ ശ്രേഷ്ടത. അറിവാണ് അദ്ദേഹത്തെ തൌബയിലേക്ക് നയിച്ചത്.
അല്ലാഹു എത്തിച്ചു കൊടുത്ത പണം
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنْ رَسُولِ اللَّهِ صلى الله عليه وسلم “ أَنَّهُ ذَكَرَ رَجُلاً مِنْ بَنِي إِسْرَائِيلَ سَأَلَ بَعْضَ بَنِي إِسْرَائِيلَ أَنْ يُسْلِفَهُ أَلْفَ دِينَارٍ، فَقَالَ ائْتِنِي بِالشُّهَدَاءِ أُشْهِدُهُمْ. فَقَالَ كَفَى بِاللَّهِ شَهِيدًا. قَالَ فَأْتِنِي بِالْكَفِيلِ. قَالَ كَفَى بِاللَّهِ كَفِيلاً. قَالَ صَدَقْتَ. فَدَفَعَهَا إِلَيْهِ إِلَى أَجَلٍ مُسَمًّى، فَخَرَجَ فِي الْبَحْرِ، فَقَضَى حَاجَتَهُ، ثُمَّ الْتَمَسَ مَرْكَبًا يَرْكَبُهَا، يَقْدَمُ عَلَيْهِ لِلأَجَلِ الَّذِي أَجَّلَهُ، فَلَمْ يَجِدْ مَرْكَبًا، فَأَخَذَ خَشَبَةً، فَنَقَرَهَا فَأَدْخَلَ فِيهَا أَلْفَ دِينَارٍ، وَصَحِيفَةً مِنْهُ إِلَى صَاحِبِهِ، ثُمَّ زَجَّجَ مَوْضِعَهَا، ثُمَّ أَتَى بِهَا إِلَى الْبَحْرِ، فَقَالَ اللَّهُمَّ إِنَّكَ تَعْلَمُ أَنِّي كُنْتُ تَسَلَّفْتُ فُلاَنًا أَلْفَ دِينَارٍ، فَسَأَلَنِي كَفِيلاً، فَقُلْتُ كَفَى بِاللَّهِ كَفِيلاً، فَرَضِيَ بِكَ، وَسَأَلَنِي شَهِيدًا، فَقُلْتُ كَفَى بِاللَّهِ شَهِيدًا، فَرَضِيَ بِكَ، وَأَنِّي جَهَدْتُ أَنْ أَجِدَ مَرْكَبًا، أَبْعَثُ إِلَيْهِ الَّذِي لَهُ فَلَمْ أَقْدِرْ، وَإِنِّي أَسْتَوْدِعُكَهَا. فَرَمَى بِهَا فِي الْبَحْرِ حَتَّى وَلَجَتْ فِيهِ، ثُمَّ انْصَرَفَ، وَهْوَ فِي ذَلِكَ يَلْتَمِسُ مَرْكَبًا، يَخْرُجُ إِلَى بَلَدِهِ، فَخَرَجَ الرَّجُلُ الَّذِي كَانَ أَسْلَفَهُ، يَنْظُرُ لَعَلَّ مَرْكَبًا قَدْ جَاءَ بِمَالِهِ، فَإِذَا بِالْخَشَبَةِ الَّتِي فِيهَا الْمَالُ، فَأَخَذَهَا لأَهْلِهِ حَطَبًا، فَلَمَّا نَشَرَهَا وَجَدَ الْمَالَ وَالصَّحِيفَةَ، ثُمَّ قَدِمَ الَّذِي كَانَ أَسْلَفَهُ، فَأَتَى بِالأَلْفِ دِينَارٍ، فَقَالَ وَاللَّهِ مَا زِلْتُ جَاهِدًا فِي طَلَبِ مَرْكَبٍ لآتِيَكَ بِمَالِكَ، فَمَا وَجَدْتُ مَرْكَبًا قَبْلَ الَّذِي أَتَيْتُ فِيهِ. قَالَ هَلْ كُنْتَ بَعَثْتَ إِلَىَّ بِشَىْءٍ قَالَ أُخْبِرُكَ أَنِّي لَمْ أَجِدْ مَرْكَبًا قَبْلَ الَّذِي جِئْتُ فِيهِ. قَالَ فَإِنَّ اللَّهَ قَدْ أَدَّى عَنْكَ الَّذِي بَعَثْتَ فِي الْخَشَبَةِ فَانْصَرِفْ بِالأَلْفِ الدِّينَارِ رَاشِدًا ”.
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബിﷺപറഞ്ഞു: ഇസ്രായേൽ സന്തതികളിൽ പെട്ട ഒരാൾ മറ്റൊരാളോട് ആയിരം ദീനാർ കടം ചോദിച്ചു.അപ്പോൾ അയാൾ സാക്ഷിയെ കൊണ്ട് വരാൻ പറഞ്ഞു. സാക്ഷിയായി അല്ലാഹു മതിയായവനാണ് എന്ന് കടം ചോദിച്ചയാൾ പറഞ്ഞു. അപ്പോൾ അയാൾ കഫീലിനെ (ഉത്തരവാദിത്വം ഏറ്റെടുക്കുന്നയാൾ) കൊണ്ട് വരാൻ പറഞ്ഞു. കഫീലായി അല്ലാഹു മതി എന്ന് പറഞ്ഞു. നീ പറഞ്ഞത് സത്യമാണെന്ന് കടം കൊടുക്കുന്ന വ്യക്തിയും പറഞ്ഞു.
അങ്ങനെ നിശ്ചിത അവധിവെച്ച് കടം കൊടുത്തു. കടം വാങ്ങിയ വ്യക്തി (കച്ചവടാവശ്യാർത്ഥം) കടൽമാർഗ്ഗം യാത്ര പോയി. തന്റെ ആവശ്യങ്ങൾ നിർവഹിച്ച ശേഷം നിശ്ചിത അവധിക്ക് കടം തിരിച്ച് കൊടുക്കാൻ കപ്പൽ തേടി കടൽ തീരത്തെത്തി. പക്ഷെ തിരിച്ച് പോകാൻ വാഹനം കിട്ടിയില്ല.അപ്പോൾ അദ്ദേഹം ഒരു മരപ്പലകയെടുത്ത് തുളച്ച് അതിൽ ആയിരം ദീനാർ വെച്ചു. ശേഷം ദ്വാരം ഭദ്രമായി അടച്ചു. എന്നിട്ടതുമായി കടലിലെത്തിശേഷം ഇങ്ങനെ പ്രാർത്ഥിച്ചു. “അല്ലാഹുവേ ഞാൻ ആയിരം ദീനാർ കടം വാങ്ങിയതായി നിനക്കറിയാം. കഫീലിനെ കുറിച്ച് അദ്ദേഹം എന്നോട് ചോദിച്ചപ്പോൾ കഫീൽ അല്ലാഹുവാണെന്ന് പറഞ്ഞു. അദ്ദേഹം നിന്നെ കൊണ്ട് തൃപ്തിപെട്ടു. സാക്ഷിയെ ചോദിച്ചപ്പോൾ സാക്ഷി അല്ലാഹുവാണെന്ന് പറഞ്ഞു. അപ്പോഴും അദ്ദേഹം നിന്നെകൊണ്ട് തൃപ്തിപെട്ടു. ഇപ്പോൾ പണം എത്തിക്കാൻ വേണ്ടി ഞാൻ വാഹനം അന്വേഷിച്ചു. പക്ഷെ എനിക്ക് കഴിഞ്ഞില്ല. അല്ലാഹുവേ, അതു ഞാൻ നിന്നെ ഏല്പിക്കുന്നു. എന്നിട്ടദ്ദേഹം ആ മരപ്പലക കടലിലെറിഞ്ഞു. അത് കടലിലേക്ക് പ്രവേശിച്ചു. അദ്ദേഹം അവിടം വിട്ട്പോയി. തന്റെ നാട്ടിലേക്ക് തിരിച്ചു പോകാനുള്ള വാഹനം അന്വേഷിക്കുക തന്നെയായിരുന്നു അദ്ദേഹം.
കടം കൊടുത്ത വ്യക്തി കടലിന്നിപ്പുറത്ത് തന്റെ പണവുമായി വല്ല വാഹനവും വരുമെന്ന പ്രതീക്ഷയിലായിരുന്നു. അപ്പോഴതാ കടലിലൂടെ ഒരു മരം ഒഴുകി വരുന്നു. അദ്ദേഹം വിറക് എന്ന നിലക്ക് ആ മരം എടുത്തുകൊണ്ട് പോയി (വീട്ടിലെത്തി) അതു കീറിയപ്പോൾ ഒരു കത്തും ആയിരം ദീനാറും അതിൽ നിന്ന് കിട്ടി. അപ്പോഴേക്കും പണം വാങ്ങിയ വ്യക്തി (ആയിരം ദീനാറുമായി) അവിടെ എത്തുകയും ചെയ്തു.അദ്ദേഹം പറഞ്ഞു: അല്ലാഹുവാണെ സത്യം താങ്കളുടെ പണവുമായി വരാൻ ഒരു വാഹനം ഒരു പാട് അന്വേഷിച്ചു. പക്ഷേ വാഹനം കിട്ടിയില്ല. അങ്ങനെയാണ് ഇപ്പോൾ ഞാൻ എത്തിയത്. കടം കൊടുത്ത വ്യക്തി ചോദിച്ചു: താങ്കള്‍ എനിക്ക് വല്ലതും അയച്ചിട്ടുണ്ടോ? കടം വാങ്ങിയ വ്യക്തി പറഞ്ഞു: ഞാന്‍ പറഞ്ഞല്ലോ, എനിക്ക് വരാന്‍ വാഹനമൊന്നും കിട്ടിയില്ലെന്ന്. കടം കൊടുത്ത വ്യക്തി പറഞ്ഞു: മരത്തിൽ താങ്കൾ അയച്ച പണം അല്ലാഹു എനിക്ക് എത്തിച്ചുതന്നിട്ടുണ്ട്. അങ്ങനെ സന്തോഷത്തോടെ ആയിരം ദീനാറും കൊണ്ട് കടം കൊടുത്തയാൾമടങ്ങി. (ബുഖാരി:2291)
ഗുണപാഠങ്ങൾ
1) കടം വാങ്ങുമ്പോൾ അവധി നിശ്ചയിക്കാം . കരാർ പാലിക്കുക .
2) കടം കൊടുക്കുമ്പോൾ സാക്ഷിയെ ആവിശ്യപ്പെടാം .
3) തവക്കുലിന്റെ ശ്രേഷ്ഠത . തവക്കുൽ സത്യസന്ധമാണെങ്കിൽ അല്ലാഹു സഹായിക്കും .
4) ഒരു വിലയുമില്ലാത്ത ശ്രദ്ധിക്കപ്പെടാത്ത വസ്തുക്കൾ കളഞ്ഞു കിട്ടിയാൽ എടുക്കാം .
5) ശിക്ഷാ നടപടിയിൽ അനീതി കാണിക്കാനോ , കുറ്റം ചെയ്യാത്തവർ ശിക്ഷിക്കപ്പെടാനോ പാടില്ല
ക്ഷമാ ശീലനായ ദൈവദൂതൻ
قَالَ عَبْدُ اللَّهِ كَأَنِّي أَنْظُرُ إِلَى النَّبِيِّ صلى الله عليه وسلم يَحْكِي نَبِيًّا مِنَ الأَنْبِيَاءِ ضَرَبَهُ قَوْمُهُ فَأَدْمَوْهُ، وَهْوَ يَمْسَحُ الدَّمَ عَنْ وَجْهِهِ، وَيَقُولُ “ اللَّهُمَّ اغْفِرْ لِقَوْمِي فَإِنَّهُمْ لاَ يَعْلَمُونَ ”.
ഇബ്‌നു മസൂദ്(റ)പറയുന്നു: മുൻ പ്രവാചകന്മാരിൽ ഒരാളെ കുറിച്ച് നബിﷺപറഞ്ഞത് ഞാനിപ്പോഴും നബിﷺയെ നോക്കിക്കാണുന്നത് പോലെ തോന്നുന്നു. ആ പ്രവാചകനെ ജനങ്ങൾ അടിച്ച് രക്തമൊലിപ്പിച്ചു. അദ്ദേഹമാകട്ടെ തന്റെ മുഖത്ത് നിന്ന് രക്തം തുടച്ചുകൊണ്ട് പ്രാർത്ഥിച്ചു. അല്ലാഹുവേ എന്റെ ജനങ്ങൾക്ക് നീ പൊറുത്തുകൊടുക്കേണമേ. അവർ അറിവില്ലാത്തവരാകുന്നു. (ബുഖാരി:3477)
ഗുണപാഠങ്ങൾ
1.ക്ഷമയുടെ ശ്രേഷ്ടത.
2.ഏറ്റവും കൂടുതല്‍ പരീക്ഷിക്കപ്പെട്ടത് പ്രവാചകന്‍മാരാണ്
عَنْ مُصْعَبِ بْنِ سَعْدٍ، عَنْ أَبِيهِ، قَالَ قُلْتُ يَا رَسُولَ اللَّهِ أَىُّ النَّاسِ أَشَدُّ بَلاَءً قَالَ “ الأَنْبِيَاءُ ثُمَّ الأَمْثَلُ فَالأَمْثَلُ فَيُبْتَلَى الرَّجُلُ عَلَى حَسَبِ دِينِهِ فَإِنْ كَانَ دِينُهُ صُلْبًا اشْتَدَّ بَلاَؤُهُ وَإِنْ كَانَ فِي دِينِهِ رِقَّةٌ ابْتُلِيَ عَلَى حَسَبِ دِينِهِ فَمَا يَبْرَحُ الْبَلاَءُ بِالْعَبْدِ حَتَّى يَتْرُكَهُ يَمْشِي عَلَى الأَرْضِ مَا عَلَيْهِ خَطِيئَةٌ ”
മിസ്ബബ്(റ) തന്റെ പിതാവില്‍ നിന്ന് നിവേദനം: അദ്ദേഹം നബിﷺയോട് ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരെ, മനുഷ്യരുടെ കൂട്ടത്തില്‍ ഏറ്റവും കഠിന പരീക്ഷണം ആര്‍ക്കാണ് നബി ﷺ പറഞ്ഞു: ‘പ്രവാചകന്മാര്‍. ശേഷം അവരോട് അടുത്തവ൪, ശേഷം അവരോട് അടുത്തവ൪. ഓരോരുത്തരും അവരുടെ മതത്തിന്റെ കണക്കനുസിച്ച് പരീക്ഷിക്കപ്പെടും. ഒരാള്‍ മതത്തില്‍ നല്ല ഉറപ്പിലാണെങ്കില്‍ അവന്റെ (പരീക്ഷണത്തിന്റെ) ശക്തിയും അധികരിക്കപ്പെടും. അവന്‍ മതത്തില്‍ നേരിയ തോതിലാണെങ്കില്‍ അവന് (പരീക്ഷണത്തിന്റെ) ശക്തിയും ലഘൂകരിക്കപ്പെടും. ഒരു ദാസന് ഭൂമിയില്‍ നടക്കുമ്പോള്‍ അവനില്‍ പാപങ്ങളൊന്നും ഇല്ലാത്തവിധം പരീക്ഷണം ഉണ്ടായിക്കൊണ്ടേയിരിക്കും’. (തിര്‍മുദി:2398)
സത്യവിശ്വാസികളും പീഢനങ്ങളും
عَنْ خَبَّابِ بْنِ الأَرَتِّ، قَالَ شَكَوْنَا إِلَى رَسُولِ اللَّهِ صلى الله عليه وسلم وَهْوَ مُتَوَسِّدٌ بُرْدَةً لَهُ فِي ظِلِّ الْكَعْبَةِ، قُلْنَا لَهُ أَلاَ تَسْتَنْصِرُ لَنَا أَلاَ تَدْعُو اللَّهَ لَنَا قَالَ : كَانَ الرَّجُلُ فِيمَنْ قَبْلَكُمْ يُحْفَرُ لَهُ فِي الأَرْضِ فَيُجْعَلُ فِيهِ، فَيُجَاءُ بِالْمِنْشَارِ، فَيُوضَعُ عَلَى رَأْسِهِ فَيُشَقُّ بِاثْنَتَيْنِ، وَمَا يَصُدُّهُ ذَلِكَ عَنْ دِينِهِ، وَيُمْشَطُ بِأَمْشَاطِ الْحَدِيدِ، مَا دُونَ لَحْمِهِ مِنْ عَظْمٍ أَوْ عَصَبٍ، وَمَا يَصُدُّهُ ذَلِكَ عَنْ دِينِهِ
ഖബ്ബാബ് ബ്‌നുൽ അറത്ത്(റ)പറയുന്നു: നബിﷺ കഅബയുടെ തണലിൽ തന്റെ പുതപ്പു ചാരി ഇരിക്കവെ, ഞങ്ങൾ ഇങ്ങനെ ആവലാതിപെട്ടു.“ഞങ്ങൾക്ക് വേണ്ടി അങ്ങ് സഹായമഭ്യാർത്ഥിക്കുന്നില്ലേ? ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നില്ലേ?”നബിﷺ പറഞ്ഞു: നിങ്ങൾക്ക് മുമ്പുള്ള ചിലരെ നിലത്ത് കുഴികുഴിച്ച് അതിൽ നിർത്തി ഈർച്ചവാൾ കൊണ്ട് വന്ന് അവരുടെ തലയിൽ വെച്ച് രണ്ടായി പിളർത്തിയിരുന്നു. അതൊന്നുംഅവരെ തങ്ങളുടെ സത്യമതത്തിൽ നിന്ന് പിന്തിരിപ്പിച്ചില്ല. അതുപോലെഇരുമ്പിന്റെ ചീർപ്പുകൾ കൊണ്ട് എല്ലിൻ പുറത്തുള്ള മാംസവും ഞരമ്പുകളും വാർന്നെടുക്കുമായിരുന്നു. അതൊന്നും സത്യമതത്തിൽ നിന്ന് അവരെ പിന്തിരിപ്പിച്ചില്ല. (ബുഖാരി:3612)
ഗുണപാഠങ്ങൾ
1.സത്യവിശ്വാസം സ്വീകരിച്ചവരെ അല്ലാഹു കഠിനമായി പരീക്ഷിക്കും, അവന്‍ തന്റെ ദീനില്‍ ഉറച്ച് നില്ലക്കുന്നുണ്ടോ എന്നറിയുന്നതിനായി.
أَحَسِبَ ٱلنَّاسُ أَن يُتْرَكُوٓا۟ أَن يَقُولُوٓا۟ ءَامَنَّا وَهُمْ لَا يُفْتَنُونَ – وَلَقَدْ فَتَنَّا ٱلَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ ٱللَّهُ ٱلَّذِينَ صَدَقُوا۟ وَلَيَعْلَمَنَّ ٱلْكَٰذِبِينَ
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ? അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീക്ഷിച്ചിട്ടുണ്ട്. അപ്പോള്‍ സത്യം പറഞ്ഞവര്‍ ആരെന്ന് അല്ലാഹു അറിയുകതന്നെ ചെയ്യും. കള്ളം പറയുന്നവരെയും അവനറിയും. (ഖു൪ആന്‍:29/2-3)
2.പരീക്ഷണത്തില്‍ വിജയിക്കുന്നവ൪ക്കാണ് സ്വ൪ഗം
أَمْ حَسِبْتُمْ أَن تَدْخُلُوا۟ ٱلْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ ٱلَّذِينَ خَلَوْا۟ مِن قَبْلِكُم ۖ مَّسَّتْهُمُ ٱلْبَأْسَآءُ وَٱلضَّرَّآءُ وَزُلْزِلُوا۟ حَتَّىٰ يَقُولَ ٱلرَّسُولُ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ مَتَىٰ نَصْرُ ٱللَّهِ ۗ أَلَآ إِنَّ نَصْرَ ٱللَّهِ قَرِيبٌ
അല്ല, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവര്‍ (വിശ്വാസികള്‍) ക്കുണ്ടായതു പോലുള്ള അനുഭവങ്ങള്‍ നിങ്ങള്‍ക്കും വന്നെത്താതെ നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാനാകുമെന്ന് നിങ്ങള്‍ ധരിച്ചിരിക്കയാണോ ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിക്കുകയുണ്ടായി. അല്ലാഹുവിന്റെ സഹായം എപ്പോഴായിരിക്കും എന്ന് അവരിലെ ദൈവദൂതനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും പറഞ്ഞുപോകുമാറ് അവര്‍ വിറപ്പിക്കപ്പെടുകയും ചെയ്തു. എന്നാല്‍ അല്ലാഹുവിന്റെ സഹായം അടുത്തു തന്നെയുണ്ട്. (ഖു൪ആന്‍:2/214)
മലക്കിലൂടെ പരീക്ഷണം
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم : إِنَّ ثَلاَثَةً فِي بَنِي إِسْرَائِيلَ أَبْرَصَ وَأَقْرَعَ وَأَعْمَى بَدَا لِلَّهِ أَنْ يَبْتَلِيَهُمْ، فَبَعَثَ إِلَيْهِمْ مَلَكًا، فَأَتَى الأَبْرَصَ. فَقَالَ أَىُّ شَىْءٍ أَحَبُّ إِلَيْكَ قَالَ لَوْنٌ حَسَنٌ وَجِلْدٌ حَسَنٌ، قَدْ قَذِرَنِي النَّاسُ. قَالَ فَمَسَحَهُ، فَذَهَبَ عَنْهُ، فَأُعْطِيَ لَوْنًا حَسَنًا وَجِلْدًا حَسَنًا. فَقَالَ أَىُّ الْمَالِ أَحَبُّ إِلَيْكَ قَالَ الإِبِلُ ـ أَوْ قَالَ الْبَقَرُ هُوَ شَكَّ فِي ذَلِكَ، إِنَّ الأَبْرَصَ وَالأَقْرَعَ، قَالَ أَحَدُهُمَا الإِبِلُ، وَقَالَ الآخَرُ الْبَقَرُ ـ فَأُعْطِيَ نَاقَةً عُشَرَاءَ. فَقَالَ يُبَارَكُ لَكَ فِيهَا. وَأَتَى الأَقْرَعَ فَقَالَ أَىُّ شَىْءٍ أَحَبُّ إِلَيْكَ قَالَ شَعَرٌ حَسَنٌ، وَيَذْهَبُ عَنِّي هَذَا، قَدْ قَذِرَنِي النَّاسُ. قَالَ فَمَسَحَهُ فَذَهَبَ، وَأُعْطِيَ شَعَرًا حَسَنًا. قَالَ فَأَىُّ الْمَالِ أَحَبُّ إِلَيْكَ قَالَ الْبَقَرُ. قَالَ فَأَعْطَاهُ بَقَرَةً حَامِلاً، وَقَالَ يُبَارَكُ لَكَ فِيهَا. وَأَتَى الأَعْمَى فَقَالَ أَىُّ شَىْءٍ أَحَبُّ إِلَيْكَ قَالَ يَرُدُّ اللَّهُ إِلَىَّ بَصَرِي، فَأُبْصِرُ بِهِ النَّاسَ. قَالَ فَمَسَحَهُ، فَرَدَّ اللَّهُ إِلَيْهِ بَصَرَهُ. قَالَ فَأَىُّ الْمَالِ أَحَبُّ إِلَيْكَ قَالَ الْغَنَمُ. فَأَعْطَاهُ شَاةً وَالِدًا، فَأُنْتِجَ هَذَانِ، وَوَلَّدَ هَذَا، فَكَانَ لِهَذَا وَادٍ مِنْ إِبِلٍ، وَلِهَذَا وَادٍ مِنْ بَقَرٍ، وَلِهَذَا وَادٍ مِنَ الْغَنَمِ. ثُمَّ إِنَّهُ أَتَى الأَبْرَصَ فِي صُورَتِهِ وَهَيْئَتِهِ فَقَالَ رَجُلٌ مِسْكِينٌ، تَقَطَّعَتْ بِيَ الْحِبَالُ فِي سَفَرِي، فَلاَ بَلاَغَ الْيَوْمَ إِلاَّ بِاللَّهِ ثُمَّ بِكَ، أَسْأَلُكَ بِالَّذِي أَعْطَاكَ اللَّوْنَ الْحَسَنَ وَالْجِلْدَ الْحَسَنَ وَالْمَالَ بَعِيرًا أَتَبَلَّغُ عَلَيْهِ فِي سَفَرِي. فَقَالَ لَهُ إِنَّ الْحُقُوقَ كَثِيرَةٌ. فَقَالَ لَهُ كَأَنِّي أَعْرِفُكَ، أَلَمْ تَكُنْ أَبْرَصَ يَقْذَرُكَ النَّاسُ فَقِيرًا فَأَعْطَاكَ اللَّهُ فَقَالَ لَقَدْ وَرِثْتُ لِكَابِرٍ عَنْ كَابِرٍ. فَقَالَ إِنْ كُنْتَ كَاذِبًا فَصَيَّرَكَ اللَّهُ إِلَى مَا كُنْتَ، وَأَتَى الأَقْرَعَ فِي صُورَتِهِ وَهَيْئَتِهِ، فَقَالَ لَهُ مِثْلَ مَا قَالَ لِهَذَا، فَرَدَّ عَلَيْهِ مِثْلَ مَا رَدَّ عَلَيْهِ هَذَا فَقَالَ إِنْ كُنْتَ كَاذِبًا فَصَيَّرَكَ اللَّهُ إِلَى مَا كُنْتَ. وَأَتَى الأَعْمَى فِي صُورَتِهِ فَقَالَ رَجُلٌ مِسْكِينٌ وَابْنُ سَبِيلٍ وَتَقَطَّعَتْ بِيَ الْحِبَالُ فِي سَفَرِي، فَلاَ بَلاَغَ الْيَوْمَ إِلاَّ بِاللَّهِ، ثُمَّ بِكَ أَسْأَلُكَ بِالَّذِي رَدَّ عَلَيْكَ بَصَرَكَ شَاةً أَتَبَلَّغُ بِهَا فِي سَفَرِي. فَقَالَ قَدْ كُنْتُ أَعْمَى فَرَدَّ اللَّهُ بَصَرِي، وَفَقِيرًا فَقَدْ أَغْنَانِي، فَخُذْ مَا شِئْتَ، فَوَاللَّهِ لاَ أَجْهَدُكَ الْيَوْمَ بِشَىْءٍ أَخَذْتَهُ لِلَّهِ. فَقَالَ أَمْسِكْ مَالَكَ، فَإِنَّمَا ابْتُلِيتُمْ، فَقَدْ رَضِيَ اللَّهُ عَنْكَ وَسَخِطَ عَلَى صَاحِبَيْكَ ”.
ബനൂഈഇസ്റാഈലില്‍ പെട്ട വെള്ള പാണ്ഢുകാരന്‍, കഷണ്ടിക്കാരന്‍, അന്ധന്‍ എന്നീ മൂന്ന് പേരെ അല്ലാഹു പരീക്ഷിക്കാന്‍ തീരുമാനിച്ചു. അവരുടെ അടുക്കലേക്ക് ഒരു മലക്കിനെ അയച്ചു. മലക്ക് പാണ്ഢു രോഗിയെ സമീപിച്ചുകൊണ്ട് ചോദിച്ചു: നിനക്ക് ഏറ്റവും ഇഷ്ടമുള്ളത് എന്താണ്? അദ്ദേഹെ പറഞ്ഞു: നല്ല വ൪ണ്ണം, ഭംഗിയാ൪ന്ന ച൪മ്മം, ജനങ്ങള്‍ എന്നെ വെറുക്കാന്‍ കാരണമായ ഈ പാണ്ഢുരോഗം മാറികിട്ടണം. മലക്ക് അദ്ദേഹത്തെ സ്പ൪ശിച്ചു. അതോടെ അദ്ദേഹത്തിന്റെപാണ്ഢുരോഗം വിട്ടുമാറി. ഭംഗിയാ൪ന്ന വ൪ണ്ണം കൈവന്നു. പിന്നീട് ചോദിച്ചു: നിനക്ക് ഏറ്റവും ഇഷ്ടമുള്ള ധനം ഏതാണ്? ഒട്ടകമെന്നോ പശുവെന്നോ അദ്ദേഹം മറുപടി നല്‍കി. അദ്ദേഹത്തിന് പ്രസവിക്കാനായ ഒരു ഒട്ടകത്തെ നല്‍കി. അല്ലാഹു നിനക്കതില്‍ അഭിവൃദ്ധി നല്‍കട്ടെയെന്ന് പ്രാ൪ത്ഥിക്കുകയും ചെയ്തു.
പിന്നീട് മലക്ക് കഷണ്ടിക്കാരനെ സമീപിച്ചു കൊണ്ട് ചോദിച്ചു: നിനക്ക് ഏറ്റവും ഇഷ്ടമുള്ളത് എന്താണ്? അദ്ദേഹെ പറഞ്ഞു: അഴകാ൪ന്ന മുടി. ജനങ്ങള്‍ എന്നെ വെറുക്കാന്‍ കാരണമായ ഈ കഷണ്ടി മാറികിട്ടണം. തുട൪ന്ന് മലക്ക് അദ്ദേഹത്തെ തലോടിയപ്പോള്‍ കഷണ്ടി നീങ്ങുകയും സുന്ദരമായ മുടി ലഭിക്കുകയും ചെയ്തു. പിന്നീട് ചോദിച്ചു: നിനക്ക് ഏറ്റവും ഇഷ്ടമുള്ള ധനം ഏതാണ്? പശുവാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഒരു പശു നല്‍കുകയും അല്ലാഹു നിനക്കതില്‍ അഭിവൃദ്ധി നല്‍കട്ടെയെന്ന് പ്രാ൪ത്ഥിക്കുകയും ചെയ്തു.
പിന്നീട് മലക്ക് അന്ധനെ സമീപിച്ചു കൊണ്ട് ചോദിച്ചു: നിനക്ക് ഏറ്റവും ഇഷ്ടമുള്ളത് എന്താണ്? അദ്ദേഹം പറഞ്ഞു: അല്ലാഹു എനിക്ക് കാഴ്ച തിരിച്ചു നല്‍കണം, അങ്ങനെ എനിക്ക് ആളുകലെ കാണണം. തുട൪ന്ന് മലക്ക് അദ്ദേഹത്തെ തലോടിയപ്പോള്‍ അദ്ദേഹത്തിന് കാഴ്ച തിരിച്ചു കിട്ടി. പിന്നീട് ചോദിച്ചു: നിനക്ക് ഏറ്റവും ഇഷ്ടമുള്ള ധനം ഏതാണ്? ആടാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഒരു ഗ൪ഭിണിയായ ഒരാടിനെ നല്‍കുകയും ചെയ്തു.
പിന്നീട് മലക്ക് പാണ്ഢുരോഗിയുടെ രൂപഭാവങ്ങളില്‍ വെള്ളപാണ്ഢുകാരനെ സമീപിച്ചു. മലക്ക് പറഞ്ഞു: ആഗതന്‍ പരമ ദരിദ്രനാണ്. യാത്രയുടെ സന്നാഹങ്ങളെല്ലാം തീ൪ന്നിരിക്കുന്നു. ഇന്നീ ദിവസം എനിക്ക് അല്ലാഹുവും പിന്നെ നിങ്ങളുമല്ലാതെ ഒരു ഗദ്യന്തരവുമില്ല. നിങ്ങള്‍ക്ക് അഴകാ൪ന്ന വ൪ണ്ണവും സുന്ദരമായ ച൪മ്മവും ധനവും നല്‍കിയ അല്ലാഹുവിനെ മുന്‍നി൪ത്തി ഞാന്‍ നിങ്ങളോട് ചോദിക്കുകയാണ്.യാത്ര ചെയ്ത് ഉദ്ദിഷ്ട സ്ഥാനത്തേക്ക് എത്തുവാന്‍ ഒരു ഒട്ടകം നല്‍കുമോ? അദ്ദേഹം പറഞ്ഞു: ഒരുപാട് ബാധ്യതകളുണ്ട്. മലക്ക് പറഞ്ഞു: എനിക്ക് നിങ്ങളെ മുന്‍പരിചയമുള്ളതുപോലെ തോന്നുന്നു. നിങ്ങള്‍ വെള്ളപാണ്ഢുകാരന്‍ ആയിരുന്നില്ലേ? ജനങ്ങള്‍ വെറുത്തിരുന്ന ദരിദ്രമായിരുന്നില്ലേ? പിന്നീട് അല്ലാഹു നിങ്ങള്‍ക്ക് ഇതെല്ലാം നല്‍കിയില്ലേ? അദ്ദേഹം പറഞ്ഞു: ഈ സമ്പത്തെല്ലാം ഞാന്‍ പരമ്പരാഗതമായി സമ്പാദിച്ചതാണ്. മലക്ക് പറഞ്ഞു: നീ പറഞ്ഞത് കള്ളമാണെങ്കില്‍ അല്ലാഹു നിന്നെ പൂ൪വ്വ സ്ഥിതിയിലാക്കട്ടെ.
മലക്ക് കഷണ്ടിക്കാരന്റെ പഴയ വേഷത്തിലും രൂപത്തിലും കഷണ്ടിക്കാരനെ സമീപിച്ചു. ആദ്യത്തെയാളോട് പറഞ്ഞതുപോലെ ഇയാളോടും പറഞ്ഞു. ആദ്യത്തെയാളെപോലെ ഇയാളും മറുപടി പറഞ്ഞു. മലക്ക് പറഞ്ഞു: നീ പറഞ്ഞത് കള്ളമാണെങ്കില്‍ അല്ലാഹു നിന്നെ പൂ൪വ്വ സ്ഥിതിയിലാക്കട്ടെ.
പിന്നട് അന്ധന്റെ പഴയ വേഷത്തില്‍ അന്ധനെ സമീപിച്ചു പറഞ്ഞു: ആഗതന്‍ പരമ ദരിദ്രനാണ്. യാത്രയില്‍ എല്ലാ മാ൪ഗങ്ങളും അടഞ്ഞ സാധുവാണ്. ഇന്നെനിക്ക് അല്ലാഹുവും പിന്നെ നിങ്ങളുമല്ലാതെ ഒരു ഗദ്യന്തരവുമില്ല. നിങ്ങള്‍ക്ക് കാഴ്ച ശക്തി തിരിച്ചു നല്‍കിയ അല്ലാഹുവിനെ മുന്‍നി൪ത്തി ഞാന്‍ നിങ്ങളോട് ചോദിക്കുകയാണ്. എന്റെ യാത്രക്ക് പാഥേയമായി ഒരു ആടിനെ നല്‍കുമോ? അദ്ദേഹം പറഞ്ഞു: ഞാന്‍ മുമ്പ് അന്ധനായിരുന്നു. പിന്നീട് അല്ലാഹു എനിക്ക് കാഴ്ച തിരിച്ചു തന്നു. ആയതിനാല്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് എടുത്തുകൊള്ളുക. അല്ലാത്തവ വിട്ടേക്കുക. അല്ലാഹുവാണെ സത്യം, അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ എന്തെടുക്കുകയാണെങ്കിലും ഇന്നെനിക്ക് പരാതിയൊന്നുമില്ല. മലക്ക് പറഞ്ഞു: നിങ്ങളുടെ ധനം അവിടെ വെച്ചുകൊള്ളുക. ഇത് നിങ്ങള്‍ക്ക് കേവലം ഒരു പരീക്ഷണമായിരുന്നു.അല്ലാഹു നിങ്ങളെ കുറിച്ച് സംതൃപ്തനാണ്. നിങ്ങളുടെ രണ്ട് കൂട്ടുകാരില്‍ രോഷാകുലനുമാണ്. (ബുഖാരി:3464)
അനുബന്ധം
عَنِ ابْنِ بُجَيْدٍ الأَنْصَارِيِّ، عَنْ جَدَّتِهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ رُدُّوا السَّائِلَ وَلَوْ بِظِلْفٍ ” . فِي حَدِيثِ هَارُونَ مُحْرَقٍ .
ഉമ്മുബുജയ്ദ് അല്‍അന്‍സ്വാരിയ്യ(റ)യില്‍ നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: സഹായം ചോദിച്ചുവരുന്നവരെ വെറുംകയ്യോടെ മടക്കി അയക്കരുത്; ഒരു കരിഞ്ഞ കുളമ്പ് മാത്രമേ നിങ്ങൾക്ക് കൊടുക്കാൻ കഴിയുന്നതായി ഉള്ളൂ എങ്കിൽ അതെങ്കിലും കൊടുക്കൂ! (നസാഇ 2565)
ഗുണപാഠങ്ങള്‍
1.സ്വദഖയുടെ പ്രാധാന്യം. ചോദിച്ചു വരുന്നവരെ അവഗണിക്കരുത്
2.നന്ദികേട് കാണിച്ചാല്‍ അല്ലാഹു കോപിക്കും
3.പിശുക്ക് കാണിക്കരുത്. പിശുക്കാണ് കളവ് പറയാനും അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിഷേധിക്കാനും പ്രേരിപ്പിച്ചത്.
4.സമ്പത്തിന്റെ ആധിക്യം അല്ലാഹുവിന്റെ സ്നേഹത്തിന് തെളിവല്ല, മറിച്ച് പരീക്ഷണമാകാം.
5.അല്ലാഹു എല്ലാ രോഗങ്ങളും മാറ്റാന്‍ കഴിവുള്ളവനാണ്
6.പരീക്ഷണത്തില്‍ അടിമ വിജയിക്കുന്നത് അല്ലാഹുവിന് ഇഷ്ടം, പരാജയപ്പെടുന്നത് അല്ലാഹുവിന് വെറുപ്പാണ്.
18 കൊല്ലം രോഗിയായ പ്രവാചകന്‍
عن أنس بن مالك رضي الله عنه ، أن رسول الله – صلى الله عليه وسلم – قال : إنَّ أيوب نبي الله لبث به بلاؤه خمسة عشرة سنة، فرفضه القريب والبعيد، إلا رجلين من إخوانه، كانا من أخصِّ إخوانه، قد كانا يغدوان إليه، ويروحان.فقال أحدهما لصاحبه ذات يوم: نعلم والله، لقد أذنب أيوب ذنبا ما أذنبه أحد من العالمين.فقال له صاحبه: وما ذاك؟ قال: منذ ثمانية عشر سنة لم يرحمه الله، فكشف عنه ما به. فلما راحا إلى أيوب، لم يصبر الرجل حتى ذكر له ذلك.فقال له أيوب: لا أدري ما تقول، غير أنَّ الله يعلم أني كنت أمرُّ بالرجلين يتنازعان يذكران الله، فأرجع إلى بيتي، فأكفر عنهما، كراهية أن يذكر الله إلا في حق.وكان يخرج لحاجته، فإذا قضى حاجته أمسكت امرأته بيده حتى يبلغ. فلما كان ذات يوم أبطأ عليها، فأوحى الله إلى أيوب في مكانه: أن اركض برجلك، هذا مغتسل بارد وشراب.فاستبطأته، فتلقته، وأقبل عليها، قد أذهب الله ما به من البلاء، وهو أحسن ما كان.فلما رأته، قالت: أي بارك الله فيك، هل رأيت نبي الله هذا المبتلى؟ والله على ذلك ما رأيت رجلا أشبه به منك إذ كان صحيحا! قال: فإني أنا هو.وكان له أندران: أندر للقمح، وأندر للشعير. فبعث الله سحابتين، فلما كانت أحدهما على أندر القمح أفرغت فيه الذهب حتى فاض، وأفرغت الأخرى في أندر الشعير الورق حتى فاض.
അനസിബ്നു മാലികില്‍ (റ)നിവേദനം. നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകന്‍ അയ്യൂബ് നബി(അ)ക്ക് പതിനെട്ട് വ൪ഷം ശക്തമായ രോഗ പരീക്ഷണം ബാധിച്ചു. രണ്ട് സഹോദരന്‍മാ൪ ഒഴികെ അടുത്തവരും അകന്നവരും അദ്ദേഹത്തെ കൈവിട്ടു. ആ രണ്ട് സഹോദരന്‍മാ൪ അദ്ദേഹത്തെ സന്ദ൪ശിച്ച് തിരിച്ച് പോകാറുണ്ടായിരുന്നു.
ഒരു ദിവസം ഈ സഹോദരന്‍മാരില്‍ ഒരാള്‍ പറഞ്ഞു: ലോകത്താരും ചെയ്യാത്ത എന്തോ തെറ്റ് അയ്യൂബ് (അ) ചെയ്തിട്ടുണ്ട്. അപ്പോള്‍ മറ്റേ സഹോദരന്‍ ചോദിച്ചു: എന്താണത് ? സഹോദരന്‍ പറഞ്ഞു: പതിനെട്ട് വ൪ഷമായി അല്ലാഹു അല്ലാഹു അയ്യൂബിനോട്(അ) കരുണ കാണിച്ച്, അസുഖം മാറ്റി കൊടുത്തില്ല. അവ൪ രണ്ട് പേരും അയ്യൂബിനെ(അ) സന്ദ൪ശിച്ച് അക്ഷമയോടെ ഈ കാര്യം പറഞ്ഞു.
അയ്യൂബ് നബി(അ) തന്റെ ആവശ്യനി൪വ്വഹണങ്ങള്‍ക്ക് വേണ്ടി പുറത്ത് പോയാല്‍ ഭാര്യ കാത്ത് നിന്ന് ഭാര്യ കാത്ത് നിന്ന് അദ്ദേഹത്തിന്റെ കൈ പിടിച്ച് എത്തിക്കേണ്ടിടത്ത് എത്തിക്കുമായിരുന്നു. ഒരു ദിവസം അദ്ദേഹം ആവശ്യനി൪വ്വഹണം കഴിഞ്ഞ് പുറത്ത് വരാന്‍ വൈകി.
അപ്പോള്‍ അല്ലാഹു അയ്യൂബ് നബിക്ക്(അ) വഹ്’യ് നല്‍കി.
ٱرْكُضْ بِرِجْلِكَ ۖ هَٰذَا مُغْتَسَلٌۢ بَارِدٌ وَشَرَابٌ – وَوَهَبْنَا لَهُۥٓ أَهْلَهُۥ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنَّا وَذِكْرَىٰ لِأُو۟لِى ٱلْأَلْبَٰبِ – وَخُذْ بِيَدِكَ ضِغْثًا فَٱضْرِب بِّهِۦ وَلَا تَحْنَثْ ۗ إِنَّا وَجَدْنَٰهُ صَابِرًا ۚ نِّعْمَ ٱلْعَبْدُ ۖ إِنَّهُۥٓ أَوَّاب
(നാം നിര്‍ദേശിച്ചു:) നിന്‍റെ കാലുകൊണ്ട് നീ ചവിട്ടുക, ഇതാ! തണുത്ത സ്നാനജലവും കുടിനീരും. അദ്ദേഹത്തിന് അദ്ദേഹത്തിന്‍റെ സ്വന്തക്കാരെയും അവരോടൊപ്പം അവരുടെ അത്ര ആളുകളെയും നാം പ്രദാനം ചെയ്യുകയും ചെയ്തു. നമ്മുടെ പക്കല്‍ നിന്നുള്ള കാരുണ്യവും ബുദ്ധിമാന്‍മാര്‍ക്ക് ഒരു ഉല്‍ബോധനവുമെന്ന നിലയില്‍. നീ ഒരു പിടി പുല്ല് നിന്‍റെ കൈയില്‍ എടുക്കുക. എന്നിട്ട് അതു കൊണ്ട് നീ അടിക്കുകയും ശപഥം ലംഘിക്കാതിരിക്കുകയും ചെയ്യുക. തീര്‍ച്ചയായും അദ്ദേഹത്തെ നാം ക്ഷമാശീലനായി കണ്ടു. വളരെ നല്ല ദാസന്‍! തീര്‍ച്ചയായും അദ്ദേഹം ഏറെ ഖേദിച്ചുമടങ്ങുന്നവനാകുന്നു. (ഖു൪ആന്‍:38/42-44)
അങ്ങനെ ഭാര്യ വരാന്‍ വൈകി. ഭാര്യവന്ന് അദ്ദേഹത്തെ കാത്തുനിന്നു. അദ്ദേഹം മലമൂത്ര വിസ൪ജ്ജനം കഴിഞ്ഞു വന്നപ്പോള്‍ ശരീരത്തിലെ അസുഖങ്ങളെല്ലാം മാറിയിരുന്നു. അദ്ദേഹം ആദ്യത്തേക്കാള്‍ നല്ല അവസ്ഥയില്‍ എത്തിയിരുന്നു. അപ്പോള്‍ ഭാര്യ അദ്ദേഹത്തോട് പറഞ്ഞു: അല്ലാഹു നിങ്ങളോട് കരുണ കാണിക്കട്ടെ, നിങ്ങള്‍ പ്രയാസം ബാധിച്ച അയ്യൂബ് നബിയെ(അ) കണ്ടുവോ? അല്ലാഹുവാണെ സത്യം, അദ്ദേഹം ഏതാണ്ട് നിങ്ങളെ പോലെതന്നെയാണ്. അദ്ദേഹം പറഞ്ഞു:ഞാന്‍ തന്നെയാണ് അയ്യൂബ്.
അയ്യൂബ് നബിക്ക്(അ) കൂട്ടിയിട്ട ഗോതമ്പിന്റെയും ബാ൪ളിയുടെയും രണ്ട് കൂമ്പാരങ്ങളുണ്ടായിരുന്നു. അല്ലാഹു രണ്ട് മേഘ കൂട്ടങ്ങളെ നിയോഗിച്ചു. ഒരു മേഘം ഗോതമ്പ് കൂമ്പാരത്തില്‍ സ്വ൪ണമായി പെയ്തിറങ്ങി. അത് നിറഞ്ഞു കവിഞ്ഞു. മറ്റേ മേഘം ബാ൪ളിയുടെ കൂമ്പാരത്തില്‍ വെള്ളിയായി പെയ്തിറങ്ങി. അതും നിറഞ്ഞു കവിഞ്ഞു. (മുസ്നദ് – അബൂയഅ്ല / ഹില്‍യ – അബൂനഈം – സ്വഹീഹ് അല്‍ബാനി)
ഗുണപാഠങ്ങൾ
1.അല്ലാഹു ഇഷ്ടപ്പെടുന്നവരെ അവന്‍ കൂടുതല്‍ പരീക്ഷിക്കും
2.പ്രവാചകന്‍മാരാണ് കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാകുക.
3.ക്ഷമയുടെ പര്യവസാനം ഇഹലോകത്തും പരലോകത്തും നന്‍മയാണ്.
4.എന്തുതന്നെ പ്രതിസന്ധിയുണ്ടായാലും അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശരാകരുത്.
5.രോഗം മറ്റാന്‍ കഴിവുള്ളവന്‍ അല്ലാഹു മാത്രം
6.അയ്യൂബ് നബിയുടെ(അ) ഭാര്യയുടെ സ്നേഹം. സഹോദരന്‍മാരെ പോലെ ഭാര്യയും അദ്ദേഹത്തെ കയ്യൊഴിഞ്ഞിരുന്നില്ല
ആദം നബി (അ) യെ സൃഷ്ടിച്ചപ്പോൾ
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ لَمَّا خَلَقَ اللَّهُ آدَمَ مَسَحَ ظَهْرَهُ فَسَقَطَ مِنْ ظَهْرِهِ كُلُّ نَسَمَةٍ هُوَ خَالِقُهَا مِنْ ذُرِّيَّتِهِ إِلَى يَوْمِ الْقِيَامَةِ وَجَعَلَ بَيْنَ عَيْنَىْ كُلِّ إِنْسَانٍ مِنْهُمْ وَبِيصًا مِنْ نُورٍ ثُمَّ عَرَضَهُمْ عَلَى آدَمَ فَقَالَ أَىْ رَبِّ مَنْ هَؤُلاَءِ قَالَ هَؤُلاَءِ ذُرِّيَّتُكَ فَرَأَى رَجُلاً مِنْهُمْ فَأَعْجَبَهُ وَبِيصُ مَا بَيْنَ عَيْنَيْهِ فَقَالَ أَىْ رَبِّ مَنْ هَذَا فَقَالَ هَذَا رَجُلٌ مِنْ آخِرِ الأُمَمِ مِنْ ذُرِّيَّتِكَ يُقَالُ لَهُ دَاوُدُ . فَقَالَ رَبِّ كَمْ جَعَلْتَ عُمْرَهُ قَالَ سِتِّينَ سَنَةً قَالَ أَىْ رَبِّ زِدْهُ مِنْ عُمْرِي أَرْبَعِينَ سَنَةً . فَلَمَّا انْقَضَى عُمْرُ آدَمَ جَاءَهُ مَلَكُ الْمَوْتِ فَقَالَ أَوَلَمْ يَبْقَ مِنْ عُمْرِي أَرْبَعُونَ سَنَةً قَالَ أَوَلَمْ تُعْطِهَا ابْنَكَ دَاوُدَ قَالَ فَجَحَدَ آدَمُ فَجَحَدَتْ ذُرِّيَّتُهُ وَنَسِيَ آدَمُ فَنَسِيَتْ ذُرِّيَّتُهُ وَخَطِئَ آدَمُ فَخَطِئَتْ ذُرِّيَّتُهُ ” .
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹു ആദം നബി (അ) യെ സൃഷ്ടിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പുറം തടവി.അപ്പോൾ അന്ത്യനാൾ വരെ അദ്ദേഹത്തിന്റെ സന്താന പരമ്പരകളിൽ നിന്ന് അല്ലാഹു സൃഷ്ടിക്കാൻ പോകുന്നവരെല്ലാം പുറത്തു വന്നു. ഓരോരുത്തരുടെയും ഇരു കണ്ണുകൾക്കിടയിൽ പ്രകാശം കൊണ്ടുളള ഒരു തിളക്കമുണ്ടായിരുന്നു. പിന്നെ അവരെ ആദം നബി (അ) ക്ക് മുമ്പിൽ പ്രദർശിപ്പിച്ചു. അദ്ദേഹം ചോദിച്ചു റബ്ബേ, ആരാണിവരൊക്കെ? അല്ലാഹു പറഞ്ഞു: ഇവർ നിന്റെ സന്തതികളാണ്. അപ്പോൾ അദ്ദേഹം അക്കൂട്ടത്തിൽ ഒരാളെ കണ്ടു. അയാളുടെ കണ്ണുകൾക്കിടയിലുളള തിളക്കം അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തി. അദ്ദേഹം ചോദിച്ചു: റബ്ബേ, ആരാണിത്? അല്ലാഹു പറഞ്ഞു; നിന്റെ സന്തതികളിൽ അവസാന സമുദായങ്ങളിൽ പെട്ട ഒരാളാണിത്. ദാവൂദ് എന്നാണ് പേര്. അദ്ദേഹം ചോദിച്ചു: റബ്ബേ, ഇദ്ദേഹത്തിന് നീ എത്രയാണ് ആയുസ് നിശ്ചയിച്ചത്? അല്ലാഹു പറഞ്ഞു: അറുപത് വർഷം. അദ്ദേഹം പറഞ്ഞു: റബ്ബേ, എന്റെ ആയുസിൽ നിന്ന് നാൽപ്പത് വർഷം അദ്ദേഹത്തിന് കൊടുക്കൂ. അങ്ങനെ ആദം നബി (അ) യുടെ ആയുസിന്റെ അവധി എത്തിയപ്പോൾ അദ്ദേഹത്തിന്റെ അടുക്കൽ മലക്കുൽ മൌത്തു വന്നു. അദ്ദേഹം ചോദിച്ചു എന്റെ ആയുസിൽ നാൽപ്പത് വർഷം കൂടി അവശേഷിക്കുന്നില്ലേ? മലക്കുൽ മൌത്ത് ചോദിച്ചു താങ്കൾ അത് താങ്കളുടെ മകൻ ദാവൂദിന് നൽകിയില്ലേ? തിരുദൂതർ (സ്വ) പറഞ്ഞു; അങ്ങനെ ആദം നബി (അ) നിഷേധിച്ചു. അദ്ദേഹത്തിന്റെ സന്തതികളും നിഷേധിക്കുന്നു. അദ്ദേഹത്തിന് മറവി സംഭവിച്ചു. അദ്ദേഹത്തിന്റെ സന്തതികൾക്കും മറവി സംഭവിക്കുന്നു. അദ്ദേഹത്തിന് അബദ്ധം സംഭവിച്ചു. അദ്ദേഹത്തിന്റെ സന്തതികൾക്കും അബദ്ധം സംഭവിക്കുന്നു.( തിർമുദി:47/3356)
ഗുണപാഠങ്ങള്‍
1.സൃഷ്ടിക്കാനും അന്ത്യ ദിനത്തിൽ പുനർജീവിപ്പിക്കാനുമുളള അല്ലാഹുവിന്റെ കഴിവ്.
2.വഴി തെറ്റിയവരുടെ ഹൃദയങ്ങളെ ശിർക്കും പാപങ്ങളും മലീമസമാക്കുന്നതിന് മുമ്പ് അവർ ശുദ്ധ പ്രകൃതയിലായിരുന്നു.
3.ആദം നബി (അ) തന്റെ സന്തതികളെ കണ്ടിട്ടുണ്ട്.
4.സ്വഭാവങ്ങളും പ്രകൃതങ്ങളും ചിലപ്പോൾ പിതാക്കളിൽ നിന്ന് മക്കളിലേക്ക് പകർന്നു കിട്ടിയേക്കാം.
kanzululoom.com