സൂറ:ഗാഫിറിലെ 23-46 ആയത്തുകളിൽ മൂസാ നബി عليه السلام യുടെ ചരിത്രം വിവരിക്കുന്ന ഭാഗത്ത്, ഫിർഔനിന്റെ രാജകുടുംബത്തിൽപെട്ട ഒരു സത്യവിശ്വാസിയുടെ സംഭവമുണ്ട്. മനോഹരമായ ആ ചരിത്രത്തിലൂടെ ….
وَلَقَدْ أَرْسَلْنَا مُوسَىٰ بِـَٔايَٰتِنَا وَسُلْطَٰنٍ مُّبِينٍ ﴿٢٣﴾ إِلَىٰ فِرْعَوْنَ وَهَٰمَٰنَ وَقَٰرُونَ فَقَالُوا۟ سَٰحِرٌ كَذَّابٌ ﴿٢٤﴾
തീര്‍ച്ചയായും നാം നമ്മുടെ ദൃഷ്ടാന്തങ്ങളും വ്യക്തമായ പ്രമാണവും കൊണ്ട് മൂസായെ അയക്കുകയുണ്ടായി ഫിര്‍ഔന്റെയും ഹാമാന്റെയും ഖാറൂന്റെയും അടുക്കലേക്ക് . അപ്പോള്‍ അവര്‍ പറഞ്ഞു: വ്യാജവാദിയായ ഒരു ജാലവിദ്യക്കാരന് എന്ന്. (ഖുര്‍ആൻ:40/23-24)
ഫിർഔനിന്റെ മന്ത്രിയായിരുന്നു ഹാമാന്. മൂസാ നബി عليه السلام യുടെ ജനതയിൽ പെട്ടവരായിരുന്നു ഖാറൂൻ. അവന്റെ ധനംകൊണ്ട് മൂസാ عليه السلام ക്ക് നേരെ അതിക്രമം നടത്തിയവനുമായിരുന്നു അവൻ.
അല്ലാഹുവിന്റെ പക്കൽനിന്നുള്ള സത്യവുംകൊണ്ട് മൂസാ عليه السلام അവരുടെ അടുക്കൽ ചെന്നപ്പോൾ അവരതിനെ സ്വീകരിച്ചില്ല. അതിനെ അവഗണിക്കുകയും തള്ളിക്കളയുകയും ചെയ്തുവെന്ന് മാത്രമല്ല, അവരുടെ അസത്യമായ വാദഗതികൾകൊണ്ട് അതിനെ എതിർക്കുകയും നിഷേധിക്കുകയും ചെയ്തു. മാത്രവുമല്ല, വളരെ മോശമായ നിലപാടുകളിലേക്ക് അവരെത്തി. അല്ലാഹു പറയുന്നു:
فَلَمَّا جَآءَهُم بِٱلْحَقِّ مِنْ عِندِنَا قَالُوا۟ ٱقْتُلُوٓا۟ أَبْنَآءَ ٱلَّذِينَ ءَامَنُوا۟ مَعَهُۥ وَٱسْتَحْيُوا۟ نِسَآءَهُمْ ۚ وَمَا كَيْدُ ٱلْكَٰفِرِينَ إِلَّا فِى ضَلَٰلٍ
അങ്ങനെ നമ്മുടെ പക്കല്‍ നിന്നുള്ള സത്യവും കൊണ്ട് അദ്ദേഹം അവരുടെ അടുക്കല്‍ ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇവനോടൊപ്പം വിശ്വസിച്ചവരുടെ ആണ്മക്കളെ നിങ്ങള്‍ കൊന്നുകളയുകയും അവരുടെ സ്ത്രീകളെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക. (പക്ഷെ) സത്യനിഷേധികളുടെ കുതന്ത്രം വഴികേടില്‍ മാത്രമേ കലാശിക്കൂ. (ഖുര്‍ആൻ:40/25)
മൂസാ നബി عليه السلام യുടെ ജനന കാലത്ത് ഇസ്രാഈല്യരിൽ ജനിക്കുന്ന ആൺകുട്ടികളെയെല്ലാം കൊന്നൊടുക്കുവാൻ ഫിർഔൻ ചെയ്തിരുന്ന പ്രഖ്യാപനമല്ല ഇവിടെ ഉദ്ദേശ്യം. അതിനുശേഷം, മൂസാ നബി عليه السلام ക്ക് പ്രവാചകത്വം കിട്ടിയപ്പോൾ ജനങ്ങൾ അദ്ദേഹത്തിൽ വിശ്വസിക്കുന്നതു തടയുവാൻവേണ്ടി പിന്നീടു അവൻ ചെയ്ത പ്രഖ്യാപനമാണ് ഇത്.
وَقَالَ فِرْعَوْنُ ذَرُونِىٓ أَقْتُلْ مُوسَىٰ وَلْيَدْعُ رَبَّهُۥٓ ۖ إِنِّىٓ أَخَافُ أَن يُبَدِّلَ دِينَكُمْ أَوْ أَن يُظْهِرَ فِى ٱلْأَرْضِ ٱلْفَسَادَ
ഫിര്ഔന് പറഞ്ഞു: നിങ്ങള്‍ എന്നെ വിടൂ; മൂസായെ ഞാന്‍ കൊല്ലും. അവന് അവന്റെ രക്ഷിതാവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചു കൊള്ളട്ടെ. അവന് നിങ്ങളുടെ മതം മാറ്റി മറിക്കുകയോ ഭൂമിയില്‍ കുഴപ്പം കുത്തിപ്പൊക്കുകയോ ചെയ്യുമെന്ന് തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു. (ഖുര്‍ആൻ:40/26)
وَقَالَ مُوسَىٰٓ إِنِّى عُذْتُ بِرَبِّى وَرَبِّكُم مِّن كُلِّ مُتَكَبِّرٍ لَّا يُؤْمِنُ بِيَوْمِ ٱلْحِسَابِ
മൂസാ പറഞ്ഞു: എന്റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവുമായിട്ടുള്ളവനോട്, വിചാരണയുടെ ദിവസത്തില്‍ വിശ്വസിക്കാത്ത എല്ലാ അഹങ്കാരികളില്‍ നിന്നും ഞാന്‍ ശരണം തേടുന്നു. (ഖുര്‍ആൻ:40/27)
ആ അഹങ്കാരികളിൽനിന്നും കാരുണ്യംകൊണ്ട് അല്ലാഹു മൂസാ عليه السلام യെ പ്രതിരോധിച്ചു. ഫിർഔനിന്റെയും സംഘത്തിന്റെയും ഉപദ്രവങ്ങളിൽനിന്ന് തടയാനാവശ്യമായ കാരണങ്ങൾ നിശ്ചയിച്ചുകൊടുക്കുകയും ചെയ്തു. അതിൽപെട്ട ഒരു കാരണമാണ് ഫിർഔനിന്റെ രാജകുടുംബത്തിൽപെട്ട സത്യവിശ്വാസിയായ ഒരു മനുഷ്യൻ. അദ്ദേഹത്തിന്റെ സംഭവമാണ് തുടര്‍ന്ന് വിവരിക്കുകന്നത്.
وَقَالَ رَجُلٌ مُّؤْمِنٌ مِّنْ ءَالِ فِرْعَوْنَ يَكْتُمُ إِيمَٰنَهُۥٓ أَتَقْتُلُونَ رَجُلًا أَن يَقُولَ رَبِّىَ ٱللَّهُ وَقَدْ جَآءَكُم بِٱلْبَيِّنَٰتِ مِن رَّبِّكُمْ ۖ وَإِن يَكُ كَٰذِبًا فَعَلَيْهِ كَذِبُهُۥ ۖ وَإِن يَكُ صَادِقًا يُصِبْكُم بَعْضُ ٱلَّذِى يَعِدُكُمْ ۖ إِنَّ ٱللَّهَ لَا يَهْدِى مَنْ هُوَ مُسْرِفٌ كَذَّابٌ
ഫിര്‍ഔന്റെ ആള്‍ക്കാരില്‍പ്പെട്ട – തന്റെ വിശ്വാസം മറച്ചു വെച്ചുകൊണ്ടിരുന്ന – ഒരു വിശ്വാസിയായ മനുഷ്യന് പറഞ്ഞു: എന്റെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിനാല്‍ നിങ്ങള്‍ ഒരു മനുഷ്യനെ കൊല്ലുകയോ? അദ്ദേഹം നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവുകള്‍ കൊണ്ടു വന്നിട്ടുണ്ട്. അദ്ദേഹം കള്ളം പറയുന്നവനാണെങ്കില്‍ കള്ളം പറയുന്നതിന്റെ ദോഷം അദ്ദേഹത്തിന് തന്നെയാണ്. അദ്ദേഹം സത്യം പറയുന്നവനാണെങ്കിലോ അദ്ദേഹം നിങ്ങള്‍ക്ക് താക്കീത് നല്കുന്ന ചില കാര്യങ്ങള്‍ (ശിക്ഷകള്‍) നിങ്ങളെ ബാധിക്കുകയും ചെയ്യും. അതിക്രമകാരിയും വ്യാജവാദിയുമായിട്ടുള്ള ഒരാളെയും അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച. (ഖുര്‍ആൻ:40/28)
ഫിർഔനിന്റെ രാജകുടുംബത്തിൽപെട്ട ഈ വ്യക്തി യഥാർത്ഥത്തിൽ ഒരു സത്യവിശ്വാസിയാണ്. എങ്കിലും, പ്രത്യക്ഷത്തിൽ അദ്ദേഹം മൂസാ عليه السلام യിൽ വിശ്വസിക്കാത്തവരുടെ കൂട്ടത്തിലായിരുന്നു. അതിനാൽ അദ്ദേഹത്തിന് നിഷ്പക്ഷനായ ഒരു ഗുണകാംക്ഷി എന്ന നിലക്ക് കാര്യങ്ങൾ കൂടുതൽ തുറന്നു കാണിക്കുവാൻ അവസരം ലഭിച്ചു. മൂസാ عليه السلام സത്യവാദിയാണെന്ന് അദ്ദേഹം തീർത്തു പറഞ്ഞില്ലെങ്കിലും അതിലേക്കുള്ള സൂചനകൾ അദ്ദേഹം നൽകുന്നുണ്ട്. മൂസാ عليه السلام സത്യവാദിയാണെങ്കിൽ, അദ്ദേഹത്തിൽ വിശ്വസിക്കാത്തപക്ഷം ഉണ്ടായേക്കുന്ന ഭവിഷ്യത്തുകളെപ്പറ്റി ചിന്തിച്ചു നോക്കുവാൻ അദ്ദേഹം ഗൗരവപൂർവ്വം താക്കീതും ചെയ്തിരിക്കുന്നു.
ഏതവസ്ഥയിലും ബുദ്ധിയുള്ളവർക്ക് ബോധ്യപ്പെടുന്ന ഒരു വാക്കാണ് തുടർന്ന് അദ്ദേഹം അവരോട് പറഞ്ഞത്: {അദ്ദേഹം കള്ളം പറയുന്നവനാണെങ്കിൽ കള്ളം പറയുന്നതിന്റെ ദോഷം അദ്ദേഹത്തിനു തന്നെയാണ്. അദ്ദേഹം സത്യം പറയുന്നവനാണെങ്കിലോ അദ്ദേഹം നിങ്ങൾക്ക് താക്കീത് നൽകുന്ന ചില കാര്യങ്ങൾ നിങ്ങളെ ബാധിക്കുകയും ചെയ്യും} രണ്ടിലൊരു കാര്യത്തിലാണ് മൂസാ عليه السلام യുള്ളത്. ഒന്നുകിൽ അദ്ദേഹം പറയുന്ന കാര്യത്തിൽ സത്യവാൻ അല്ലെങ്കിൽ കളവ് പറയുന്നവൻ. ഇനി കളവ് പറയുന്നവനാണെങ്കിൽ അദ്ദേഹത്തിന്റെ കളവിന്റെ ദോഷം അദ്ദേഹത്തിൽ മാത്രം പരിമിതമാണ്. നിങ്ങൾ അദ്ദേഹത്തെ സത്യപ്പെടുത്തുകയോ സ്വീകരിക്കുകയോ ചെയ്യാതിരിക്കുന്നതിൽ നിങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല; ഇനി സത്യം പറയുന്നവനാണെങ്കിലോ, അദ്ദേഹം വ്യക്തമായ തെളിവ് കൊണ്ടുവരികയും നിങ്ങളെ അറിയിക്കുകയും ചെയ്തിട്ടും നിങ്ങൾ സ്വീകരിച്ചില്ലെങ്കിൽ അല്ലാഹു ഇഹലോകത്തും പരലോകത്തും നിങ്ങളെ ശിക്ഷിക്കും. (തഫ്സീറുസ്സഅ്ദി)
തുടർന്ന് അദ്ദേഹം – അദ്ദേഹത്തിന് അല്ലാഹു പൊറുത്തുകൊടുക്കുകയും അനുഗ്രഹം നൽകുകയും ചെയ്യട്ടെ – വിവരിക്കുന്നത് മൂസാ عليه السلام എങ്ങനെ സത്യത്തോട് അടുത്തുനിൽക്കുന്നു എന്നതാണ്. ഇതിനെക്കാൾ പ്രസക്തമായ കാര്യമാണത്. {അതിക്രമകാരി ആയിട്ടുള്ള ഒരാളെ അല്ലാഹു നേർവഴിയിലാക്കുകയില്ല} അസത്യം സ്വീകരിച്ചും സത്യം നിരാകരിച്ചും പരിധിവിട്ടവനെ. {വ്യാജവാദിയെയും} അല്ലാഹുവിലേക്ക് ക്ഷണിക്കുന്നതിൽ. ഇത് ചെയ്യുന്നവരെ അല്ലാഹു സത്യത്തിന്റെ വഴിയിലേക്കോ അതിലേക്കെത്തിച്ചേരാവുന്ന കാര്യങ്ങളിലേക്കോ എത്തിക്കില്ല. ശരിയായ മാർഗത്തിൽ അവനെത്തിച്ചേരാനും സാധ്യമല്ല. മൂസാ عليه السلام ക്ഷണിക്കുന്ന സത്യവും ദൈവിക ദൃഷ്ടാന്തങ്ങളുടെയും ബുദ്ധിപരമായ തെളിവുകളുടെയും അടിസ്ഥാനത്തിൽ മൂസാ عليه السلام ക്ഷണിക്കുന്ന കാര്യങ്ങളും നിങ്ങൾ കണ്ടുവല്ലോ. ഇത്തരം ഒരു സന്മാർഗത്തിൽ പരിധിവിട്ടവനോ വ്യാജനോ എത്തിച്ചേരുക എന്നതുണ്ടാവില്ല. ഈ സംസാരങ്ങൾ അദ്ദേഹത്തിന്റെത് തന്നെ. രക്ഷിതാവിനെക്കുറിച്ച് നന്നായി അറിയാമെന്നതിനും ബുദ്ധിമാനാണെന്നതിനും തെളിവുകൂടിയാണിത്. (തഫ്സീറുസ്സഅ്ദി)
ഫിർഔനിന്റെയും സംഘത്തിന്റെയും ഉപദ്രവങ്ങളിൽനിന്ന് തടയാനാവശ്യമായ കാരണങ്ങളിൽ ഒന്നായിരുന്നു അവരിൽപെട്ട ഈ സത്യവിശ്വാസി. മുഹമ്മദ് നബി ﷺ യുടെ ചരിത്രത്തിലും ഇപ്രകാരം പ്രതിരോധിക്കാൻ സഹായി ഉണ്ടായിട്ടുണ്ട്. അത് അബൂത്വാലിബ് ആയിരുന്നു.
ഫിർഔനിന്റെ രാജകുടുംബത്തിൽപെട്ട ഈ മനുഷ്യന്റെ വാക്കുകൾക്ക് സ്വീകാര്യതയുണ്ടാകുമെന്നുറപ്പാണല്ലോ. പ്രത്യേകിച്ചും അയാൾ പരസ്യമായി അവരോട് യോജിക്കുകയും വിശ്വാസം രഹസ്യമാക്കി വെക്കുകയും ചെയ്യുകകൂടി ചെയ്യുമ്പോൾ. പ്രത്യക്ഷത്തിൽ അയാൾ അവരോട് വിയോജിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ വാക്കുകൾ പലപ്പോഴും അവർ ശ്രദ്ധിച്ചു. ഇതുപോലെ തന്നെയാണ് ക്വുറൈശികളിൽപെട്ട പിതൃവ്യനായ അബൂത്വാലിബിനെക്കൊണ്ട് നബിയെ പ്രതിരോധിച്ചതും. അദ്ദേഹം അവരിൽ കാരണവരും അവരുടെ മതത്തിൽ യോജിക്കുന്നവനുമായിരുന്നു. അദ്ദേഹം മുസ്ലിമായിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ സംരക്ഷണം ഉപകരിക്കുമായിരുന്നില്ല. മൂസാ നബി عليه السلام യോട് ആശയപരമായി യോജിപ്പുള്ളവനും വിശ്വാസിയും ബുദ്ധിമാനും ശക്തനുമായ അദ്ദേഹം തന്റെ ജനത അദ്ദേഹത്തോട് ചെയ്യാൻ തീരുമാനിച്ച കാര്യത്തിലും അവരുടെ പ്രവർത്തനത്തിലും അവരെ ശാസിച്ചു: {എന്റെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുന്നതിനാൽ ഒരു മനുഷ്യനെ നിങ്ങൾ കൊല്ലുകയോ?} (തഫ്സീറുസ്സഅ്ദി)
മൂസാ നബി عليه السلام യെ വധിക്കുവാൻ ശ്രമിച്ചപ്പോൾ, “എന്റെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറഞ്ഞതിന്റെ പേരിൽ നിങ്ങൾ ഒരാളെ കൊലപ്പെടുത്തുകയാണോ” എന്ന് ഫിർഔനിന്റെ രാജകുടുംബത്തിൽപെട്ട ഈ സത്യവിശ്വാസി ആക്ഷേപിച്ചതുപോലെ, മുഹമ്മദ് നബി ﷺ യുടെ ജനത അദ്ദേഹത്തെ കൊല ചെയ്വാൻ ഉദ്ദേശിച്ച അവസരത്തിൽ, അതേ വാക്ക് പറഞ്ഞുകൊണ്ടു മുഹമ്മദ് നബി ﷺ യെ സഹായിച്ച ഒരു സത്യവിശ്വാസി ആ ജനതയിലും ഉണ്ടായിട്ടുണ്ട്. അത്, അബുബക്കർ رَضِيَ اللَّهُ عَنْهُ ആയിരുന്നു.
عَنْ عُرْوَةَ بْنِ الزُّبَيْرِ، قَالَ سَأَلْتُ عَبْدَ اللَّهِ بْنَ عَمْرٍو عَنْ أَشَدِّ، مَا صَنَعَ الْمُشْرِكُونَ بِرَسُولِ اللَّهِ صلى الله عليه وسلم قَالَ رَأَيْتُ عُقْبَةَ بْنَ أَبِي مُعَيْطٍ جَاءَ إِلَى النَّبِيِّ صلى الله عليه وسلم وَهُوَ يُصَلِّي، فَوَضَعَ رِدَاءَهُ فِي عُنُقِهِ فَخَنَقَهُ بِهِ خَنْقًا شَدِيدًا، فَجَاءَ أَبُو بَكْرٍ حَتَّى دَفَعَهُ عَنْهُ فَقَالَ أَتَقْتُلُونَ رَجُلاً أَنْ يَقُولَ رَبِّيَ اللَّهُ.
ഉര്‍വ്വത്ബ്നു സുബൈര്‍ رَضِيَ اللَّهُ عَنْهُ പറയുന്നു: മുശ്രിക്കുകളുടെ ഭാഗത്തുനിന്നും നബി ﷺ ക്ക് ഉണ്ടായ ഏറ്റവും ശക്തമായ മര്‍ദനത്തെക്കുറിച്ച് അബ്ദുല്ലാഹിബിനു അംറിനോട് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘നബി ﷺ നമസ്കരിച്ചുകൊണ്ടിരിക്കെ ഉക്വ്ബത്ബ്നു അബീമുഈത്വ് അങ്ങോട്ടു വന്നു. അയാള്‍ തന്റെ മുണ്ട് ഊരിയെടുത്ത് നബി ﷺ യുടെ കഴുത്തില്‍ ശക്തമായി വലിച്ചുമുറുക്കി. അപ്പോള്‍ അബൂബക്ര് رَضِيَ اللَّهُ عَنْهُ (അവിടേക്ക്) വരികയും ഉക്വ്ബതിനെ തള്ളിമാറ്റുകയും ചെയ്തു. എന്നിട്ട് ചോദിച്ചു: ‘എന്റെ റബ്ബ് അല്ലാഹുവാണ് എന്ന് പറയുകയും നിങ്ങളുടെ റബ്ബിന്റെ ഭാഗത്തുനിന്നും വ്യക്തമായ തെളിവുകളുമായി വരുകയും ചെയ്ത ഒരു വ്യക്തിയെ നിങ്ങള്‍ കൊല ചെയ്യുകയാണോ?‘ (ബുഖാരി: 3678)
ബാഹ്യമായ അധികാരങ്ങളിൽ വഞ്ചിതരാകാതിരിക്കാനും പരലോകശിക്ഷയെ ഭയപ്പെടാനും തുടർന്നദ്ദേഹം തന്റെ ജനതയെ ഉപദേശിക്കുകയും താക്കീത് ചെയ്യുകയും ചെയ്യുന്നു. അദ്ദേഹം തുടരുന്നു:
يَٰقَوْمِ لَكُمُ ٱلْمُلْكُ ٱلْيَوْمَ ظَٰهِرِينَ فِى ٱلْأَرْضِ فَمَن يَنصُرُنَا مِنۢ بَأْسِ ٱللَّهِ إِن جَآءَنَا ۚ قَالَ فِرْعَوْنُ مَآ أُرِيكُمْ إِلَّا مَآ أَرَىٰ وَمَآ أَهْدِيكُمْ إِلَّا سَبِيلَ ٱلرَّشَادِ
എന്റെ ജനങ്ങളേ, ഭൂമിയില്‍ മികച്ചുനില്ക്കുന്നവര് എന്ന നിലയില്‍ ഇന്ന് ആധിപത്യം നിങ്ങള്‍ക്ക് തന്നെ. എന്നാല്‍ അല്ലാഹുവിന്റെ ശിക്ഷ നമുക്ക് വന്നാല്‍ അതില്‍ നിന്ന് നമ്മെ രക്ഷിച്ചു സഹായിക്കാന്‍ ആരുണ്ട്? ഫിര്ഔന് പറഞ്ഞു: ഞാന്‍ (ശരിയായി) കാണുന്ന മാര്‍ഗം മാത്രമാണ് ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരുന്നത്. ശരിയായ മാര്‍ഗത്തിലേക്കല്ലാതെ ഞാന്‍ നിങ്ങളെ നയിക്കുകയില്ല. (ഖുര്‍ആൻ:40/29)
മനസ്സാക്ഷിയുള്ളവരുടെ ഹൃദയങ്ങളിലേക്ക് തുളച്ചു ചെല്ലുവാൻ പോരുന്നതാണ് ആ പ്രസ്താവന. അതിന്റെ ഉൾക്കനം മനസ്സിലാക്കിയതുകൊണ്ടായിരിക്കണം ഫിർഔൻ അദ്ദേഹത്തോട് കയർക്കുകയോ, തർക്കിക്കുകയോ ചെയ്യാതെ എന്റെ അഭിപ്രായത്തിൽ നന്നായിത്തോന്നുന്നതു മാത്രമാണ് ഞാൻ നിങ്ങളോടു പറയുന്നതെന്നും, ഞാൻ നിങ്ങളെ ശരിയായ വഴിക്കു തന്നെയാണ് നയിക്കുന്നതെന്നും സൗമ്യ സ്വരത്തിൽ പ്രസ്താവിക്കുന്നത്.
{ഫിർഔൻ പറഞ്ഞു} അതിനെ എതിർത്തുകൊണ്ടും മൂസായെ പിൻപറ്റുന്നതിൽനിന്നും തന്റെ ജനതയെ തടഞ്ഞുകൊണ്ടും. {ഞാൻ ശരിയായിക്കാണുന്ന മാർഗം മാത്രമാണ് ഞാൻ നിങ്ങൾക്ക് കാണിച്ചുതരുന്നത്. ശരിയായ മാർഗത്തിലേക്കല്ലാതെ ഞാൻ നിങ്ങളെ നയിക്കുകയുമില്ല} എന്നാൽ ശരിയായി അയാൾ കണ്ടതെന്താണ്? അയാൾ കണ്ടത് തന്റെ ജനതയെ വിഡ്ഢികളാക്കാനും അങ്ങനെ തന്റെ നേതൃത്വം നിലനിർത്താൻ അവരെ തന്റെ കൂടെ നിർത്താനുമാണ്. അയാൾ സത്യത്തിലാണെന്ന് അയാൾ കണ്ടില്ല. മറിച്ച സത്യം മൂസയോടൊപ്പമാണെന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ടുതന്നെ അദ്ദേഹത്തെ അയാൾ നിഷേധിച്ചു. {ശരിയായ മാർഗത്തിലേക്കല്ലാതെ ഞാൻ നിങ്ങളെ നയിക്കുകയില്ല} ഇത് സത്യത്തെ അട്ടിമറിക്കലാണ്. അവരോട് അയാളെ പിൻപറ്റാൻ അയാൾ കൽപിക്കുന്നത്, അയാൾ നിഷേധത്തിലും വഴികേടിലും ആണെങ്കിൽ അത് അപകടം കുറഞ്ഞതാണ്. എന്നാൽ അയാൾ അയാളെ പൻപറ്റാൻ കൽപിക്കുകയും അത് സത്യത്തിലാണെന്ന് വാദിക്കുകയും ചെയ്യുമ്പോൾ വഴികേടിനെ പിൻതുടരലാണ് ഇവിടെ സത്യത്തെ പിൻതുടരൽ. (തഫ്സീറുസ്സഅ്ദി)
അല്ലാഹുവിന്റെ അസ്തിത്വത്തെയും, അവന്റെ രക്ഷാകർത്തൃത്വത്തെയും, നിഷേധിക്കുന്നവരായിരുന്നില്ല യഥാർത്ഥത്തിൽ ഫിർഔനും കൂട്ടരും എന്നു ഈ പ്രസ്താവനയിൽനിന്നും മറ്റും മനസ്സിലാക്കാവുന്നതാണ്. പക്ഷേ, ധിക്കാരവും, അധികാരപ്രമത്തതയും നിമിത്തം മനസ്സാക്ഷിയെ വഞ്ചിച്ചുകൊണ്ട് അവൻ സത്യത്തെ വാക് മൂലവും, പ്രവൃത്തിമൂലവും നിഷേധിക്കുകയാണ് ചെയ്തത്. ക്രമേണ ഔദ്ധത്യം (ധാർഷ്ട്യം) വർദ്ധിക്കുകയും, ‘ഞാനല്ലാതെ നിങ്ങൾക്കു വേറെ ഒരു ആരാധ്യനുളളതായി എനിക്കറിവില്ല’ (ماَ عَلِمتُ لَكُم مِّنْ اِلَهِ غَيْرِي) എന്നും ‘ഞാനാണ് നിങ്ങളുടെ ഏറ്റവും ഉന്നതനായ റബ്ബ്’ (اَناَ رَبُّكُمُ الأَعْليَ) എന്നും പ്രഖ്യാപിക്കുവാൻ അവൻ ചങ്കൂറ്റം കാണിക്കുകയും ചെയ്തു. സത്യം മനസ്സിലാവാത്തതുകൊണ്ടോ, ദൃഷ്ടാന്തങ്ങൾ ബോധ്യപ്പെടാത്തതുകൊണ്ടോ അല്ല, നേരെമറിച്ച് ധിക്കാരവും അഹങ്കാരവും കാരണം മനസ്സാക്ഷിയെ മറച്ചുവെച്ചതുകൊണ്ടാണ് ഫിർഔനും ജനതയും മൂസാ നബി عليه السلام യെയും, തൗഹീദിനെയും നിഷേധിച്ചതെന്നു അല്ലാഹു വ്യക്തമായിത്തന്നെ പ്രസ്താവിച്ചിരിക്കുന്നു. മൂസാ നബി عليه السلام ക്ക് നൽകപ്പെട്ടിരുന്ന ഒമ്പത് ദൃഷ്ടാന്തങ്ങളെക്കുറിച്ചു പ്രസ്താവിച്ചശേഷം അവരെപ്പറ്റി സൂ: നംല് 14ൽ അല്ലാഹു പറയുന്നു: وَجَحَدُوا بِهاَ وَاسْتَيْقَنَتْهاَ اَنْفُسُهُمْ ظُلْمًا وَعُلُوَّا (തങ്ങളുടെ മനസ്സുകൾ അവയെ ദൃഢമായി ഉറപ്പിച്ചിരിക്കെ അക്രമവും, പൊങ്ങച്ചവുമായിക്കൊണ്ടു അവരതിനെ നിഷേധിച്ചു). (അമാനി തഫ്സീര്‍)
സാധാരണ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവരെപ്പോലെത്തന്നെ അവർ സന്മാർഗം സ്വീകരിക്കാത്തതിൽ നിരാശനാകാതെ തന്റെ ജനതയിൽ അദ്ദേഹം പ്രബോധനം തുടർന്നു.
وَقَالَ ٱلَّذِىٓ ءَامَنَ يَٰقَوْمِ إِنِّىٓ أَخَافُ عَلَيْكُم مِّثْلَ يَوْمِ ٱلْأَحْزَابِ ﴿٣٠﴾ مِثْلَ دَأْبِ قَوْمِ نُوحٍ وَعَادٍ وَثَمُودَ وَٱلَّذِينَ مِنۢ بَعْدِهِمْ ۚ وَمَا ٱللَّهُ يُرِيدُ ظُلْمًا لِّلْعِبَادِ ﴿٣١﴾
ആ വിശ്വസിച്ച ആള് പറഞ്ഞു: എന്റെ ജനങ്ങളേ, ആ കക്ഷികളുടെ ദിവസം പോലെയുള്ള ഒന്ന് തീര്‍ച്ചയായും നിങ്ങളുടെ കാര്യത്തിലും ഞാന്‍ ഭയപ്പെടുന്നു. അതായത് നൂഹിന്റെ ജനതയുടെയും ആദിന്റെയും ഥമൂദിന്റെയും അവര്‍ക്ക് ശേഷമുള്ളവരുടെയും അനുഭവത്തിന് തുല്യമായത്. ദാസന്മാരോട് യാതൊരു അക്രമവും ചെയ്യാന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല. (ഖുര്‍ആൻ:40/30-31)
പ്രവാചകന്മാർക്കെതിരെ സംഘടിക്കുകയും കക്ഷികളായി തിരിയുകയും ചെയ്ത പൂർവ സമുദായങ്ങൾക്ക് ബാധിച്ച ശിക്ഷയെ കുറിച്ചാണ് അദ്ധേഹം ഓര്‍മ്മിപ്പിച്ചത്. കളവാക്കുക, നിഷേധിക്കുക എന്നതാണ് ആ സമുദായങ്ങളുടെ പതിവ്. പരലോക ശിക്ഷയ്ക്ക് മുമ്പ് ഇഹലോകത്തുവെച്ചുതന്നെ വേഗത്തിൽ ശിക്ഷ നൽകുക എന്നതാണ് അല്ലാഹുവിന്റെ പതിവ്. അവരിൽ സംഭവിക്കാത്ത കുറ്റത്തിനോ അവർ പ്രവർത്തിക്കാത്ത തെറ്റിനോ അല്ലാഹു അവരെ ശിക്ഷിച്ചിട്ടുമില്ല.
ഇഹലോകത്തെ ശിക്ഷയെക്കുറിച്ച് താക്കീത് ചെയ്യുന്നതിനോടൊപ്പം പരലോകത്തെ ശിക്ഷയെക്കുറിച്ചും താക്കീത് ചെയ്യുന്നു:
وَيَٰقَوْمِ إِنِّىٓ أَخَافُ عَلَيْكُمْ يَوْمَ ٱلتَّنَادِ ﴿٣٢﴾ يَوْمَ تُوَلُّونَ مُدْبِرِينَ مَا لَكُم مِّنَ ٱللَّهِ مِنْ عَاصِمٍ ۗ وَمَن يُضْلِلِ ٱللَّهُ فَمَا لَهُۥ مِنْ هَادٍ ﴿٣٣﴾
എന്റെ ജനങ്ങളേ, (നിങ്ങള്‍) പരസ്പരം വിളിച്ചുകേഴുന്ന ദിവസത്തെ നിങ്ങളുടെ കാര്യത്തില്‍ തീര്‍ച്ചയായും ഞാന്‍ ഭയപ്പെടുന്നു. അതായത് നിങ്ങള്‍ പിന്നോക്കം തിരിഞ്ഞോടുന്ന ദിവസം. അല്ലാഹുവിന്റെ ശിക്ഷയില്‍ നിന്നും രക്ഷനല്‍കുന്ന ഒരാളും നിങ്ങള്‍ക്കില്ല. ഏതൊരാളെ അല്ലാഹു വഴിതെറ്റിക്കുന്നുവോ, അവന് നേര്‍വഴി കാണിക്കാന്‍ ആരുമില്ല. (ഖുര്‍ആൻ:40/32-33)
‘പരസ്പരം വിളിച്ചുകേഴുന്ന ദിവസം’ എന്നാൽ ഉയിർത്തെഴുന്നേൽപ് ദിനമാണ് ഉദ്ദേശം. ആ വിശ്വാസിയായ മനുഷ്യൻ ഈ ഭയാനക ദിവസത്തെപ്പറ്റി അവരെ താക്കീത് ചെയ്യുന്നു. അവർ അവരുടെ ബഹുദൈവ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നതിൽ അദ്ദേഹം വേദന പ്രകടിപ്പിക്കുകയും ചെയ്യുന്നു. അതാണദ്ദേഹം പറഞ്ഞത്:
{അതായത് നിങ്ങൾ പിന്നാക്കം തിരിഞ്ഞോടുന്ന ദിവസം} അതായത് നരകത്തിലേക്ക് കൊണ്ടുപോകുന്ന ദിവസം. {അല്ലാഹുവിന്റെ ശിക്ഷയിൽനിന്നും രക്ഷ നൽകുന്ന ഒരാളും നിങ്ങൾക്കില്ല} അല്ലാഹുവിന്റെ ശിക്ഷയെ പ്രതിരോധിക്കുവാൻ നിങ്ങൾക്ക് സ്വന്തമായ ശക്തിയില്ല. ഒരാളും അല്ലാഹുവിന് പുറമെ നിങ്ങളെ സഹായിക്കുന്നവരായും ഇല്ല. അല്ലാഹു പറഞ്ഞതുപോലെ:
يَوْمَ تُبْلَى ٱلسَّرَآئِرُ ﴿٩﴾ فَمَا لَهُۥ مِن قُوَّةٍ وَلَا نَاصِرٍ ﴿١٠﴾
രഹസ്യങ്ങൾ പരിശോധിക്കപ്പെടുന്ന ദിവസം. അപ്പോൾ അവന് യാതൊരു ശക്തിയോ സഹായിയോ ഉണ്ടായിരിക്കുകയില്ല. (ഖുർആൻ:86/9-10)
{ഏതൊരാളെ അല്ലാഹു വഴിതെറ്റിക്കുന്നുവോ അവന് നേർവഴി കാണിക്കാൻ ആരുമില്ല} കാരണം, സന്മാർഗം അല്ലാഹുവിന്റെ അടുക്കലാണ്. സന്മാർഗത്തെ അവൻ തന്റെ ദാസന് തടഞ്ഞാൽ അവന്റെ മോശം പ്രവർത്തനങ്ങൾകൊണ്ട് അവനതിന് അർഹനല്ലെന്ന് മനസ്സിലാക്കാം. പിന്നീട് അവന്റെ സന്മാർഗത്തിന് വഴികളില്ല. (തഫ്സീറുസ്സഅ്ദി)
‘അല്ലാഹു വഴിപിഴവിലാക്കിയവർ’ എന്നു പറഞ്ഞതു ആരെ ഉദ്ദേശിച്ചാണെന്നു അടുത്ത വചനങ്ങളിൽനിന്നു മനസ്സിലാക്കാം. ആ ജനത വളരെ മുമ്പു മുതൽക്കേ സത്യത്തിൽനിന്നു വ്യതിചലിച്ചു പോയിട്ടുളള ഒരു ജനതയാണെന്നും, അതുകൊണ്ടു എനിയെങ്കിലും ആ നില അവർ മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം അവരെ ഓർമിപ്പിക്കുന്നു. അദ്ദേഹം തുടരുന്നു:
وَلَقَدْ جَآءَكُمْ يُوسُفُ مِن قَبْلُ بِٱلْبَيِّنَٰتِ فَمَا زِلْتُمْ فِى شَكٍّ مِّمَّا جَآءَكُم بِهِۦ ۖ حَتَّىٰٓ إِذَا هَلَكَ قُلْتُمْ لَن يَبْعَثَ ٱللَّهُ مِنۢ بَعْدِهِۦ رَسُولًا ۚ كَذَٰلِكَ يُضِلُّ ٱللَّهُ مَنْ هُوَ مُسْرِفٌ مُّرْتَابٌ ﴿٣٤﴾ ٱلَّذِينَ يُجَٰدِلُونَ فِىٓ ءَايَٰتِ ٱللَّهِ بِغَيْرِ سُلْطَٰنٍ أَتَىٰهُمْ ۖ كَبُرَ مَقْتًا عِندَ ٱللَّهِ وَعِندَ ٱلَّذِينَ ءَامَنُوا۟ ۚ كَذَٰلِكَ يَطْبَعُ ٱللَّهُ عَلَىٰ كُلِّ قَلْبِ مُتَكَبِّرٍ جَبَّارٍ ﴿٣٥﴾
വ്യക്തമായ തെളിവുകളും കൊണ്ട് മുമ്പ് യൂസുഫ് നിങ്ങളുടെ അടുത്ത് വരികയുണ്ടായിട്ടുണ്ട്. അപ്പോള്‍ അദ്ദേഹം നിങ്ങള്‍ക്ക് കൊണ്ടുവന്നതിനെ പറ്റി നിങ്ങള്‍ സംശയത്തിലായിക്കൊണേ്ടയിരുന്നു. എന്നിട്ട് അദ്ദേഹം മരണപ്പെട്ടപ്പോള്‍ ഇദ്ദേഹത്തിനു ശേഷം അല്ലാഹു ഇനി ഒരു ദൂതനെയും നിയോഗിക്കുകയേ ഇല്ല എന്ന് നിങ്ങള്‍ പറഞ്ഞു. അപ്രകാരം അതിക്രമകാരിയും സംശയാലുവുമായിട്ടുള്ളതാരോ അവരെ അല്ലാഹു വഴിതെറ്റിക്കുന്നു. അതായത് തങ്ങള്‍ക്ക് യാതൊരു ആധികാരിക പ്രമാണവും വന്നുകിട്ടാതെ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ തര്‍ക്കം നടത്തുന്നവരെ. അത് അല്ലാഹുവിന്റെ അടുക്കലും സത്യവിശ്വാസികളുടെ അടുക്കലും വലിയ കോപഹേതുവായിരിക്കുന്നു. അപ്രകാരം അഹങ്കാരികളും ഗര്‍വ്വിഷ്ഠരും ആയിട്ടുള്ളവരുടെ ഹൃദയങ്ങളിലെല്ലാം അല്ലാഹു മുദ്രവെക്കുന്നു. (ഖുർആൻ:40/34-35)
ഈജിപ്തിൽ നിലവിലുളള ഖിബ്ത്ത്വീ വർഗ്ഗത്തിന്റെയും ഫറോവ രാജകുടുംബത്തിലെ പൂർവ്വ പിതാക്കളുടെയും കാലത്തായിരുന്നു യൂസുഫ് നബി عليه السلام ഈജിപ്തിൽ ഭരണമേധാവിയായിരുന്നതും, അദ്ദേഹത്തിന്റെ കുടുംബം അവിടെ കുടി താമസമാക്കിയതും, അക്കാലത്ത് ഇവരുടെ പൂർവ്വപിതാക്കൾ യൂസുഫ് നബി عليه السلام യെ ഭരണനേതാവെന്ന നിലക്കു അനുസരിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ദൗത്യമാകുന്ന തൗഹീദിൽ വേണ്ടതുപോലെ ഉറച്ചിട്ടുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ശേഷമാകട്ടെ, അവർ കൂടുതൽ കൂടുതൽ അതിൽനിന്നു അകന്നും കൊണ്ടിരുന്നു. അദ്ദേഹത്തിനുശേഷം ഒരു റസൂൽ വന്നേക്കുമെന്ന പ്രതീക്ഷയാകട്ടെ, വന്നാൽ സ്വീകരിക്കുവാനുളള സന്നദ്ധതയാകട്ടെ, വന്നാൽ കൊള്ളാമെന്ന ആഗ്രഹമാകട്ടെ, അവർക്കില്ലായിരുന്നു. അങ്ങിനെ, സത്യത്തിൽ സംശയാലുക്കളും, ദുർമാർഗ്ഗത്തിൽ അതിരുകവിഞ്ഞവരുമായിക്കൊണ്ടു ഒരു ദീർഘകാല പാരമ്പര്യം പുലർത്തിവന്ന ജനതയായിരുന്നു അത്. ഇങ്ങിനെയുള്ള ജനത നന്നായിത്തീരുക പ്രയാസമാണല്ലോ.
സത്യത്തെ പരാജയപ്പെടുത്തുവാനും, സ്വന്തം താല്പര്യങ്ങളെ ന്യായീകരിക്കുവാനും വേണ്ടി തർക്കം നടത്തുന്നത് അപലപനീയമാണ്. ഇവർക്ക് അല്ലാഹുവിന്റെ കഠിനമായ കോപമുണ്ട്. കാരണം, സത്യത്തെ തള്ളിക്കളയുകയും അസത്യത്തെ സത്യപ്പെടുത്തുകയും ചെയ്യുന്നു. മാത്രവുമല്ല, ഈ അസത്യം അല്ലാഹുവിലേക്ക് ചേർത്ത് പറയുകകൂടി ചെയ്യുന്നു. ഇത്തരം കാര്യങ്ങളോടും അതുകൊണ്ട് നടക്കുന്നവരോടും അല്ലാഹുവിന്റെ കോപം കഠിനമാകുന്നു.
وَقَالَ فِرْعَوْنُ يَٰهَٰمَٰنُ ٱبْنِ لِى صَرْحًا لَّعَلِّىٓ أَبْلُغُ ٱلْأَسْبَٰبَ ﴿٣٦﴾ أَسْبَٰبَ ٱلسَّمَٰوَٰتِ فَأَطَّلِعَ إِلَىٰٓ إِلَٰهِ مُوسَىٰ وَإِنِّى لَأَظُنُّهُۥ كَٰذِبًا ۚ وَكَذَٰلِكَ زُيِّنَ لِفِرْعَوْنَ سُوٓءُ عَمَلِهِۦ وَصُدَّ عَنِ ٱلسَّبِيلِ ۚ وَمَا كَيْدُ فِرْعَوْنَ إِلَّا فِى تَبَابٍ ﴿٣٧﴾
ഫിര്ഔന് പറഞ്ഞു. ഹാമാനേ, എനിക്ക് ആ മാര്‍ഗങ്ങളില്‍ എത്താവുന്ന വിധം എനിക്കു വേണ്ടി നീ ഒരു ഉന്നത സൌധം പണിതു തരൂ! അഥവാ ആകാശമാര്‍ഗങ്ങളില്‍. എന്നിട്ടു മൂസായുടെ ദൈവത്തിന്റെ അടുത്തേക്ക് എത്തിനോക്കുവാന്‍. തീര്‍ച്ചയായും അവന് (മൂസാ) കളവു പറയുകയാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അപ്രകാരം ഫിര്ഔന് തന്റെ ദുഷ്പ്രവൃത്തി അലംകൃതമായി തോന്നിക്കപ്പെട്ടു. നേരായ മാര്‍ഗത്തില്‍ നിന്ന് അവന് തടയപ്പെടുകയും ചെയ്തു. ഫറോവയുടെ തന്ത്രം നഷ്ടത്തില്‍ തന്നെയായിരുന്നു. (ഖുർആൻ:40/36-37)
ഒരു വമ്പിച്ച സൗധം കെട്ടിപ്പൊക്കിയാൽ അതിന്റെ മുകളിൽ കയറിച്ചെന്ന് ആകാശത്തിൽ പ്രവേശിക്കാമെന്നും, മൂസാ നബി عليه السلام യുടെ ഇലാഹായ അല്ലാഹുവിനെ കാണുവാൻ കഴിയുമെന്നും ഫിർഔൻ യഥാർത്ഥത്തിൽ ധരിച്ചിരിക്കുമെന്നു തോന്നുന്നില്ല. കേവലം പൊതുജനങ്ങളെ കബളിപ്പിക്കുവാനും, മൂസാ عليه السلام യെ പരിഹസിക്കുവാനും ഉദ്ദേശിച്ചുകൊണ്ടായിരിക്കും അത്. كَيدُ فِرْعَوْنَ (ഫിർഔന്റെ ഉപായം അഥവാ തന്ത്രം) എന്ന് അതിനെക്കുറിച്ചു പറഞ്ഞതിൽ നിന്നു ഇതു മനസ്സിലാക്കാവുന്നതാണ്. (അമാനി തഫ്സീര്‍)
ഫിർഔനിന് തന്റെ ദുഷ്പ്രവൃത്തി പിശാച് നല്ലതെന്ന് തോന്നിപ്പിച്ചുകൊണ്ടിരിക്കുകയും അതിലേക്ക് അവനെ ക്ഷണിക്കുകയും ചെയ്തു. അങ്ങനെ അത് അവന് നല്ലതെന്ന് തോന്നി. ഇത്രയും ധിക്കാരപരമായ ഒരുവാക്ക് പറയാൻ ഫിർഔനിനെ പ്രേരിപ്പിച്ച കാര്യം അതാണ്.
തന്റെ ആത്മാർത്ഥമായ ഉപദേശങ്ങൾക്കു അവരുടെ ഇടയിൽ സ്വീകരണം ലഭിക്കുന്നില്ലെന്നു കണ്ടപ്പോൾ, ആ സത്യവിശ്വാസിയായ മനുഷ്യൻ, അവരെ വീണ്ടും വീണ്ടും ഉപദേശിച്ചുനോക്കുന്നു. നശ്വരമായ ഈ ജീവിത താല്പര്യത്തിൽ മുഴുകി വഞ്ചിതരാകാതെ, ശാശ്വതമായ പാരത്രികജീവിതത്തിലെ സൗഭാഗ്യത്തിനുവേണ്ടി അതിന്റേതായ സത്യമാര്‍ഗ്ഗം കൈക്കൊള്ളുവാൻ ആഹ്വാനം ചെയ്കയും ചെയ്യുന്നു. ഹൃദയസ്പർശിയായ അതിലെ ഓരോ വാചകവും അദ്ദേഹത്തിന്റെ വിശ്വാസദാർഢ്യതയും, അദ്ദേഹത്തിനു ആ ജനതയുടെ നന്മയിലുള്ള ഗുണകാംക്ഷയും എത്രത്തോളമാണെന്നു വെളിപ്പെടുത്തുന്നു:
وَقَالَ ٱلَّذِىٓ ءَامَنَ يَٰقَوْمِ ٱتَّبِعُونِ أَهْدِكُمْ سَبِيلَ ٱلرَّشَادِ
ആ വിശ്വസിച്ച വ്യക്തി പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങള്‍ എന്നെ പിന്തുടരൂ. ഞാന്‍ നിങ്ങള്‍ക്ക് വിവേകത്തിന്റെ മാര്‍ഗം കാട്ടിത്തരാം. (ഖുർആൻ:40/38)
يَٰقَوْمِ إِنَّمَا هَٰذِهِ ٱلْحَيَوٰةُ ٱلدُّنْيَا مَتَٰعٌ وَإِنَّ ٱلْـَٔاخِرَةَ هِىَ دَارُ ٱلْقَرَارِ
എന്റെ ജനങ്ങളേ, ഈ ഐഹികജീവിതം ഒരു താല്‍ക്കാലിക വിഭവം മാത്രമാണ്. തീര്‍ച്ചയായും പരലോകം തന്നെയാണ് സ്ഥിരവാസത്തിനുള്ള ഭവനം. (ഖുർആൻ:40/39)
അത് അനുഭവിക്കാനും ആസ്വദിക്കാനും കുറച്ചുകാലം മാത്രം. അത് കഴിഞ്ഞാൽ അത് നഷ്ടപ്പെടുകയും നിന്നുപോവുകയും ചെയ്യും. അതിനാൽ നിങ്ങൾ എന്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടു എന്നത് മറന്ന് നിങ്ങൾ വഞ്ചിതരാവരുത്. {തീർച്ചയായും പരലോകം തന്നെയാണ് സ്ഥിരവാസത്തിനുള്ള ഭവനം} അതാണ് സ്ഥിരതാമസത്തിന്റെ സ്ഥലം. സമാധാനത്തിന്റെയും നിത്യതയുടെയും ഭവനം. അതിനാണ് നിങ്ങൾ മുൻഗണന നൽകേണ്ടത്. അവിടെ സൗഭാഗ്യം ലഭിക്കാനാവശ്യമായ പ്രവർത്തനങ്ങളാണ് നിങ്ങൾ ചെയ്യേണ്ടത്. (തഫ്സീറുസ്സഅ്ദി)
مَنْ عَمِلَ سَيِّئَةً فَلَا يُجْزَىٰٓ إِلَّا مِثْلَهَا ۖ وَمَنْ عَمِلَ صَٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُو۟لَٰٓئِكَ يَدْخُلُونَ ٱلْجَنَّةَ يُرْزَقُونَ فِيهَا بِغَيْرِ حِسَابٍ
ആരെങ്കിലും ഒരു തിന്മപ്രവര്ത്തിച്ചാല് തത്തുല്യമായ പ്രതിഫലമേ അവന്നു നല്കപ്പെടുകയുള്ളൂ സത്യവിശ്വാസിയായികൊണ്ട് സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്നതാരോ -പുരുഷനോ സ്ത്രീയോ ആകട്ടെ- അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. കണക്കുനോക്കാതെ അവര്‍ക്ക് അവിടെ ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കും. (ഖുർആൻ:40/40)
وَيَٰقَوْمِ مَا لِىٓ أَدْعُوكُمْ إِلَى ٱلنَّجَوٰةِ وَتَدْعُونَنِىٓ إِلَى ٱلنَّارِ
എന്റെ ജനങ്ങളേ, എനിക്കെന്തൊരനുഭവം! ഞാന്‍ നിങ്ങളെ രക്ഷയിലേക്ക് ക്ഷണിക്കുന്നു. നിങ്ങളാകട്ടെ എന്നെ നരകത്തിലേക്കും ക്ഷണിക്കുന്നു. (ഖുർആൻ:40/41)
تَدْعُونَنِى لِأَكْفُرَ بِٱللَّهِ وَأُشْرِكَ بِهِۦ مَا لَيْسَ لِى بِهِۦ عِلْمٌ وَأَنَا۠ أَدْعُوكُمْ إِلَى ٱلْعَزِيزِ ٱلْغَفَّٰرِ
ഞാന്‍ അല്ലാഹുവില്‍ അവിശ്വസിക്കുവാനും എനിക്ക് യാതൊരു അറിവുമില്ലാത്തത് അവനോട് ഞാന്‍ പങ്കുചേര്‍ക്കുവാനും നിങ്ങളെന്നെ ക്ഷണിക്കുന്നു. ഞാനാകട്ടെ, പ്രതാപശാലിയും ഏറെ പൊറുക്കുന്നവനുമായ അല്ലാഹുവിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു.(ഖുർആൻ:40/42)
ഫിർഔനിന്റെ രാജകുടുംബത്തിൽപെട്ട സത്യവിശ്വാസി, ആദ്യം തന്റെ സത്യവിശ്വാസം മൂടിവെക്കുകയായിരുന്നുവെങ്കിലും ക്രമേണ അദ്ദേഹം അതു തുറന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. അങ്ങനെ, വ്യക്തമായ ഭാഷയിൽ തന്നെ അദ്ദേഹം അവരെ തൗഹീദിലേക്കു ക്ഷണിക്കുകയും, ശിർക്കിനെ ആക്ഷേപിക്കുകയും ചെയ്യുന്നു. അല്ലാഹുവിനു യാതൊരു പങ്കുകാരും ഉള്ളതായി എനിക്കറിവില്ല; വല്ലവരും ഉണ്ടെന്നു എനിക്കറിവുണ്ടായിരുന്നെങ്കിൽ ഞാനവനെ ആരാധിക്കുമായിരുന്നു: പക്ഷെ ആരും ഇല്ലല്ലോ; എന്നിരിക്കെ ഇല്ലാത്ത ഒന്നിനെ ഞാൻ എങ്ങിനെ അവനോടു പങ്കുചേർക്കും? എന്നൊക്കെയാണ് അദ്ദേഹം അവരെ ഓർമ്മിപ്പിക്കുന്നത്. അദ്ദേഹം തുടരുന്നു:
لَا جَرَمَ أَنَّمَا تَدْعُونَنِىٓ إِلَيْهِ لَيْسَ لَهُۥ دَعْوَةٌ فِى ٱلدُّنْيَا وَلَا فِى ٱلْـَٔاخِرَةِ وَأَنَّ مَرَدَّنَآ إِلَى ٱللَّهِ وَأَنَّ ٱلْمُسْرِفِينَ هُمْ أَصْحَٰبُ ٱلنَّارِ
നിങ്ങള്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിച്ചു കൊണ്ടിരിക്കുന്നുവോ അതിന് ഇഹലോകത്താകട്ടെ പരലോകത്താകട്ടെ യാതൊരു പ്രാര്‍ത്ഥനയും ഉണ്ടാകാവുന്നതല്ല എന്നതും, നമ്മുടെ മടക്കം അല്ലാഹുവിങ്കലേക്കാണ് എന്നതും, അതിക്രമകാരികള്‍ തന്നെയാണ് നരകാവകാശികള്‍ എന്നതും ഉറപ്പായ കാര്യമാകുന്നു. (ഖുർആൻ:40/43)
അല്ലാഹുവിനെയല്ലാതെ, മറ്റേതൊന്നിനെ ആരാധിക്കുവാൻ വേണ്ടി നിങ്ങളെന്നെ ക്ഷണിക്കുന്നതായാലും ശരി, അവയ്ക്കൊന്നും തന്നെ ഇഹത്തിലും പരത്തിലും ആരാധനക്കു അർഹതയില്ല; അവയുടെ ആരാധനക്കുവേണ്ടി ക്ഷണമോ പ്രചാരണമോ നടത്തപ്പെടുവാൻ പാടുള്ളതുമല്ല; നാമെല്ലാം മരണാനന്തരം തിരിച്ചെത്തുന്നതു അല്ലാഹുവിലേക്കല്ലാതെ മറ്റാരുടെ അടുക്കലേക്കുമല്ല; അപ്പോൾ അവനു പങ്കുകാരെ സ്വീകരിച്ചുവന്ന അതിക്രമികൾ ആരൊക്കെയാണോ അവർ തന്നെയായിരിക്കും നരകശിക്ഷക്കു വിധേയരാകുന്നതും എന്നിങ്ങിനെയുള്ള വസ്തുതകൾ നിങ്ങൾ മനസ്സിരുത്തണം – യാതൊരു നീക്കുപോക്കും അതിലില്ല – എന്നു സാരം. (അമാനി തഫ്സീര്‍)
അതായത് പ്രാർഥിക്കപ്പെടാനോ അഭയംതേടാനോ യാതൊരർഹതയും ഇഹലോകത്തോ പരലോകത്തോ അവയ്ക്കില്ല. അവൻ അശക്തനും അപൂർണനുമാണ്. ഗുണമോ ദോഷമോ ജീവിതമോ മരണമോ ഉയിർത്തെഴുന്നേൽപോ അവൻ ഉടമപ്പെടുത്തുന്നില്ല. (തഫ്സീറുസ്സഅ്ദി)
വിശ്വാസിയായ ആ മനുഷ്യൻ അവരെ ഉപദേശിക്കുകയും താക്കീത് ചെയ്യുകയും ചെയ്തെങ്കിലും അവർ അദ്ദേഹത്തെ അനുസരിക്കാൻ തയ്യാറായില്ല. അപ്പോൾ അദ്ദേഹം അവരോട് പറഞ്ഞു:
فَسَتَذْكُرُونَ مَآ أَقُولُ لَكُمْ ۚ وَأُفَوِّضُ أَمْرِىٓ إِلَى ٱللَّهِ ۚ إِنَّ ٱللَّهَ بَصِيرُۢ بِٱلْعِبَادِ
എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നത് വഴിയെ നിങ്ങള്‍ ഓര്‍ക്കും. എന്റെ കാര്യം ഞാന്‍ അല്ലാഹുവിങ്കലേക്ക് ഏല്പിച്ച് വിടുന്നു. തീര്‍ച്ചയായും അല്ലാഹു ദാസന്മാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു. (ഖുർആൻ:40/44)
മഹത്തായ പ്രതിഫലം നിങ്ങൾക്ക് നിരാകരിക്കപ്പെടുകയും ശിക്ഷ ബാധിക്കുകയും ചെയ്യുമ്പോൾ എന്റെ ഉപദേശങ്ങൾ സ്വീകരിക്കാത്തതിന്റെ പരിണിതി നിങ്ങൾക്ക് മനസ്സിലാകും എന്നര്‍ത്ഥം.
ഹൃദയം നൊന്തുകൊണ്ട് ആ മനുഷ്യൻ ചെയ്ത അവസാനത്തെ താക്കീതാണിത്. പക്ഷേ, അതൊന്നും ചെവിക്കൊള്ളുവാൻ അവർക്കു സന്മനസ്സുണ്ടായില്ല. അദ്ദേഹത്തെ ഏതോ പ്രകാരത്തിൽ അക്രമിക്കുവാൻ പോലും ഗൂഢമായി പരിപാടിയിടുകയാണു അവർ ചെയ്തത് എന്നത്രെ മനസ്സിലാകുന്നത്. അല്ലാഹു പറയുന്നതു കാണുക:
فَوَقَىٰهُ ٱللَّهُ سَيِّـَٔاتِ مَا مَكَرُوا۟ ۖ وَحَاقَ بِـَٔالِ فِرْعَوْنَ سُوٓءُ ٱلْعَذَابِ
അപ്പോള്‍ അവര്‍ നടത്തിയ കുതന്ത്രങ്ങളുടെ ദുഷ്ഫലങ്ങളില്‍ നിന്ന് അല്ലാഹു അദ്ദേഹത്തെ കാത്തു. ഫിര്‍ഔന്റെ ആളുകളെ കടുത്ത ശിക്ഷ വലയം ചെയ്യുകയുമുണ്ടായി. (ഖുർആൻ:40/45)
അവർ പരിപാടിയിട്ടിരുന്ന ആ കുതന്ത്രം എന്തായിരുന്നുവെന്നു അല്ലാഹുവിനറിയാം. ഏതായാലും അതൊന്നും ബാധിക്കാതെ അല്ലാഹു അദ്ദേഹത്തെ കാത്തുരക്ഷിച്ചു. പരലോകത്തും അല്ലാഹു അദ്ദേഹത്തിനു രക്ഷ നൽകുമെന്നു പറയേണ്ടതില്ല. അദ്ദേഹത്തിന്റെ ഉപദേശങ്ങളെ സ്വീകരിക്കുന്നതിനു പകരം അദ്ദേഹത്തിന്റെ നേരെ അക്രമത്തിനു വട്ടം കൂട്ടിയ ഫിർഔന്നും ജനതക്കും സംഭവിച്ചതോ? ഈ ലോകത്തുവെച്ചും ശിക്ഷ, പിന്നീട് ഖിയാമത്തുനാൾവരെയും ശിക്ഷ, അവസാനം കാലാകാലം ഒഴിവില്ലാത്ത ശിക്ഷയും! ഈ മൂന്നിൽ ആദ്യത്തേതിനെക്കുറിച്ചാണ് ‘ഫിർഔന്റെ ആൾക്കാരിൽ കടുത്ത ശിക്ഷ വന്നു വലയം ചെയ്തു’ എന്നു പറഞ്ഞത്. അതെ, അവരെല്ലാം ചെങ്കടലിൽ അതിദാരുണമാംവണ്ണം മുങ്ങി നശിച്ചു. തുടർന്നുള്ള രണ്ടു ശിക്ഷകളെക്കുറിച്ചും അടുത്ത വചനത്തിൽ പറയുന്നു:
ٱلنَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا ۖ وَيَوْمَ تَقُومُ ٱلسَّاعَةُ أَدْخِلُوٓا۟ ءَالَ فِرْعَوْنَ أَشَدَّ ٱلْعَذَابِ
നരകം! രാവിലെയും വൈകുന്നേരവും അവര്‍ അതിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടും. ആ അന്ത്യസമയം നിലവില്‍ വരുന്ന ദിവസം ഫിര്‍ഔന്റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയില്‍ നിങ്ങള്‍ പ്രവേശിപ്പിക്കുക. (എന്ന് കല്പിക്കപ്പെടും)(ഖുർആൻ:40/46)
ഈ പ്രദര്‍ശിപ്പിക്കല്‍ ഖിയാമത്തുനാളിലെ സംഭവമായിട്ടല്ല പറഞ്ഞിരിക്കുന്നത്. കാരണം, അതേ ആയത്തില്‍ തന്നെ തുടര്‍ന്നു കൊണ്ട് ‘അന്ത്യനാള്‍ സംഭവിക്കുമ്പോള്‍, ഫിര്‍ഔന്റെ ആള്‍ക്കാരെ അതി കഠിനമായ ശിക്ഷയില്‍ പ്രവേശിപ്പിക്കുവിന്‍’ എന്നു കല്പനയുണ്ടാകുമെന്ന് പറയുന്നു.അപ്പോള്‍ സമുദ്രത്തില്‍ മുങ്ങി നശിച്ചതിന് ശേഷം ഖിയാമത്തുനാളിന് മുമ്പായി ഫിര്‍ഔന്റെ ആള്‍ക്കാര്‍ക്ക് ചില പ്രത്യേക ശിക്ഷാനുഭവങ്ങള്‍ ഉണ്ടെന്നും, അത് അവരുടെ പ്രവര്‍ത്തനങ്ങളുടെ യഥാര്‍ത്ഥ പ്രതിഫലമാകുന്ന നരക ശിക്ഷയല്ലെന്നും ഇതില്‍ നിന്നു വ്യക്തമാണ്. ഈ പ്രദ൪ശനം ഉണ്ടാകുന്നത് മരണത്തിന് ശേഷം ഐഹിക ജീവിതത്തിനും പുനരുത്ഥാനത്തിനും ഇടക്കുള്ള ഘട്ടത്തില്‍ വെച്ച് അഥവാ ഖബറില്‍ വെച്ച് നടക്കുന്നതാണ്.
അല്ലാഹുവിന്റെ ദൂതന്മാരുടെ കൽപനകൾ ധിക്കരിക്കുകയും അവരെ കളവാക്കുകയും ചെയ്യുന്നവർക്കുള്ള നിന്ദ്യമായ ശിക്ഷയാണിത്. അല്ലാഹുവിൽ അഭയം.
മേൽ ആയത്തുകളിലൂടെ സഞ്ചരിക്കുമ്പോൾ വരികൾക്കിടയിൽ ചില കാര്യങ്ങൾ കൂടി മനസ്സിലാക്കാവുന്നതാണ്. ഫിര്ഔൻ മൂസാ നബി عليه السلام യെ കൊല്ലാൻ ഉദ്യമിച്ചപ്പോൾ മൂസാ നബി عليه السلام അല്ലാഹുവിൽ അഭയം തേടിയല്ലോ:
وَقَالَ مُوسَىٰٓ إِنِّى عُذْتُ بِرَبِّى وَرَبِّكُم مِّن كُلِّ مُتَكَبِّرٍ لَّا يُؤْمِنُ بِيَوْمِ ٱلْحِسَابِ
മൂസാ പറഞ്ഞു: എന്റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവുമായിട്ടുള്ളവനോട്, വിചാരണയുടെ ദിവസത്തില്‍ വിശ്വസിക്കാത്ത എല്ലാ അഹങ്കാരികളില്‍ നിന്നും ഞാന്‍ ശരണം തേടുന്നു. (ഖുര്‍ആൻ:40/27)
أَيِ: امْتَنَعَتْ بِرُبُوبِيَّتِهِ الَّتِي دَبَّرَ بِهَا جَمِيعَ الْأُمُورِ
അതായത്: എല്ലാ കാര്യങ്ങളെയും നിയന്ത്രിക്കാൻ കഴിയുന്ന അവന്റെ രക്ഷാകർതൃത്വത്തെ പ്രതിരോധമാക്കി. (തഫ്സീറുസ്സഅ്ദി)
അപ്പോൾ സംഭവിച്ചതോ? എല്ലാ അഹങ്കാരികളിൽനിന്നും കാരുണ്യംകൊണ്ട് അല്ലാഹു അദ്ദേഹത്തെ പ്രതിരോധിച്ചു. ഫിർഔനിന്റെ രാജകുടുംബത്തിൽപെട്ട ഒരാളെക്കൊണ്ടുതന്നെ അല്ലാഹു സഹായിച്ചു. അതെ, എല്ലാ കാര്യത്തിലും അഭയം തേടേണ്ടത് അല്ലാഹുവിനോടാണ്.
മൂസാ നബി عليه السلام യുടെ പ്രാര്‍ത്ഥനയിൽ “വിചാരണയുടെ ദിവസത്തില്‍ വിശ്വസിക്കാത്ത എല്ലാ അഹങ്കാരികളില്‍ നിന്നും ഞാന്‍ ശരണം തേടുന്നു” എന്നാണല്ലോ ഉള്ളത്.
يَحْمِلُهُ تَكَبُّرُهُ وَعَدَمُ إِيمَانِهِ بِيَوْمِ الْحِسَابِ عَلَى الشَّرِّ وَالْفَسَادِ
അഹങ്കാരവും വിചാരണ ദിവസത്തിൽ വിശ്വസിക്കാതിരിക്കുന്നതും അക്രമത്തിനും തിന്മക്കും പ്രേരണയാകുന്നു. (തഫ്സീറുസ്സഅ്ദി)
ഒരു പ്രബോധകൻ നിരാശനാകാതെ ദഅ്വത്തിൽ ഉറച്ചു നിൽക്കണമെന്ന സന്ദേശവും ഇതിലുണ്ട്.
وَقَالَ ٱلَّذِىٓ ءَامَنَ يَٰقَوْمِ إِنِّىٓ أَخَافُ عَلَيْكُم مِّثْلَ يَوْمِ ٱلْأَحْزَابِ
ആ വിശ്വസിച്ച ആള് പറഞ്ഞു: എന്റെ ജനങ്ങളേ, ആ കക്ഷികളുടെ ദിവസം പോലെയുള്ള ഒന്ന് തീര്‍ച്ചയായും നിങ്ങളുടെ കാര്യത്തിലും ഞാന്‍ ഭയപ്പെടുന്നു. (ഖുര്‍ആൻ:40/30)
{وَقَالَ} الَّذِي آمَنَ مُكَرِّرًا دَعْوَةَ قَوْمِهِ غَيْرَ آيِسٍ مِنْ هِدَايَتِهِمْ، كَمَا هِيَ حَالَةُ الدُّعَاةِ إِلَى اللَّهِ تَعَالَى، لَا يَزَالُونَ يَدْعُونَ إِلَى رَبِّهِمْ، وَلَا يَرُدُّهُمْ عَنْ ذَلِكَ رَادٌّ، وَلَا يَثْنِيهِمْ عُتُوُّ مَنْ دَعَوْهُ عَنْ تَكْرَارِ الدَّعْوَةِ فَقَالَ لَهُمْ: {يَا قَوْمِ إِنِّي أَخَافُ عَلَيْكُمْ مِثْلَ يَوْمِ الأَحْزَابِ} يَعْنِي الْأُمَمَ الْمُكَذِّبِينَ، الَّذِينَ تَحَزَّبُوا عَلَى أَنْبِيَائِهِمْ، وَاجْتَمَعُوا عَلَى مُعَارَضَتِهِمْ،
{ആ വിശ്വസിച്ച ആൾ പറഞ്ഞു} സാധാരണ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവരെപ്പോലെത്തന്നെ അവർ സന്മാർഗം സ്വീകരിക്കാത്തതിൽ നിരാശനാകാതെ തന്റെ ജനതയിൽ അദ്ദേഹം പ്രബോധനം തുടർന്നു. പ്രബോധകർ തങ്ങളുടെ ശ്രമം തുടർന്നുകൊണ്ടേയിരിക്കും. ഒരു തടസ്സവും അവർ പരിഗണിക്കുകയില്ല. അദ്ദേഹം അവരോട് പറഞ്ഞു: {എന്റെ ജനങ്ങളേ, ആ കക്ഷികളുടെ ദിവസം പോലെയുള്ള ഒന്ന് തീർച്ചയായും നിങ്ങളുടെ കാര്യത്തിലും ഞാൻ ഭയപ്പെടുന്നു} അതായത് പ്രവാചകന്മാർക്കെതിരെ സംഘടിക്കുകയും കക്ഷികളായി തിരിയുകയും ചെയ്ത പൂർവ സമുദായങ്ങൾക്ക്. (തഫ്സീറുസ്സഅ്ദി)
kanzululoom.com