ജുമുഅ ഖുത്വുബ വേളയിൽ കൈകൾ കാൽ മുട്ടുകളിൽ കെട്ടി ഇരിക്കൽ
عَنْ مُعَاذٍ، أَنَّ النَّبِيَّ صلى الله عليه وسلم نَهَى عَنِ الْحَبْوَةِ يَوْمَ الْجُمُعَةِ وَالإِمَامُ يَخْطُبُ
മുആദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: വെള്ളിയാഴ്ച ഇമാം ഖുതുബ നിർവ്വഹിക്കുന്ന സമയത്തിൽ കൈകൾ കാൽ മുട്ടുകളിൽ കെട്ടി ഇരിക്കുന്നത് നബി ﷺ വിരോധിച്ചിരിക്കുന്നു. (അബൂദാവൂദ്: 1110 – തിർമുദി: 514 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
വഴിയുടെ അവകാശം നൽകാതെ വഴിയരികിൽ ഇരിക്കൽ
عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ” إِيَّاكُمْ وَالْجُلُوسَ عَلَى الطُّرُقَاتِ ”. فَقَالُوا مَا لَنَا بُدٌّ، إِنَّمَا هِيَ مَجَالِسُنَا نَتَحَدَّثُ فِيهَا. قَالَ ” فَإِذَا أَبَيْتُمْ إِلاَّ الْمَجَالِسَ فَأَعْطُوا الطَّرِيقَ حَقَّهَا ” قَالُوا وَمَا حَقُّ الطَّرِيقِ قَالَ ” غَضُّ الْبَصَرِ، وَكَفُّ الأَذَى، وَرَدُّ السَّلاَمِ، وَأَمْرٌ بِالْمَعْرُوفِ، وَنَهْىٌ عَنِ الْمُنْكَرِ ”.
അബൂ സഈദിൽ ഖുദ്രി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “വഴികളിൽ നിങ്ങൾ ഇരിക്കുന്നത് സൂക്ഷിക്കണം” അപ്പോൾ സ്വഹാബികൾ പറഞ്ഞു: ഞങ്ങൾക്കവിടെ ഇരിക്കാതിരിക്കാൻ നിവൃത്തിയില്ലല്ലോ. അവിടെ ഞ്ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇരുന്ന് സംസാരിച്ചിരിക്കാനുള്ള ഇരിപ്പിടങ്ങളാണ്. നബി ﷺ പറഞ്ഞു: “അവിടെ ഇരിക്കാതിരിക്കാൻ നിങ്ങൾക്ക് നിവൃത്തിയില്ലെങ്കിൽ വഴികൾക്ക് അതിന്റേതായ അവകാശങ്ങൾ നിങ്ങൾ നൽകണം അവർ ചോദിച്ചു: വഴിയുടെ അവകാശങ്ങൾ എന്തെല്ലാമാണ്? നബി ﷺ പറഞ്ഞു: ദൃഷ്ടികൾ താഴ്ത്തൽ, ഉപദ്രവം തടയൽ, സലാംമടക്കൽ, നന്മകൽപിക്കൽ, തിന്മവിരോധിക്കൽ എന്നിവയാണവ. (ബുഖാരി: 2465)
പിൻ ഭാഗത്തേക്ക് ഇടത് കയ്യിൽ ഉന്നൽ നൽകി ഇരിക്കൽ
عَن الشَّرِيدِ بْنِ سُوَيْدٍ، قَالَ مَرَّ بِي رَسُولُ اللَّهِ صلى الله عليه وسلم وَأَنَا جَالِسٌ هَكَذَا وَقَدْ وَضَعْتُ يَدِيَ الْيُسْرَى خَلْفَ ظَهْرِي وَاتَّكَأْتُ عَلَى أَلْيَةِ يَدِي فَقَالَ : أَتَقْعُدُ قِعْدَةَ الْمَغْضُوبِ عَلَيْهِمْ
ശരീദ് ബ്നു സുവൈദ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാൻ ഒരിക്കൽ എന്റെ ഇടതു കൈപ്പത്തി പരത്തിവെച്ച് ഇടതു കയ്യിൽ ഊന്നിക്കൊണ്ട് ഇരിക്കുമ്പോൾ നബി ﷺ എന്റെ നേരെ വന്നു. അപ്പോൾ നബി ﷺ പറഞ്ഞു: ‘നിങ്ങൾ അല്ലാഹു കോപിച്ചവരുടെ രീതിയിലാണോ ഇരിക്കുന്നത്?’ (അബൂദാവൂദ് :4848)
ഇങ്ങനെ ഇരിക്കുന്ന ഒരാളെ കണ്ടപ്പോൾ ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ അയാളോട് പറഞ്ഞു:
لاَ تَجْلِسْ هَكَذَا فَإِنَّ هَكَذَا يَجْلِسُ الَّذِينَ يُعَذَّبُونَ
താങ്കൾ ഇങ്ങനെ ഇരിക്കരുത്, ഇത് ശിക്ഷിക്കപ്പെടുന്നവരുടെ ഇരുത്തമാണ്. (അബൂദാവൂദ് :994)
ഇടത് കൈ മാത്രം ഊന്നി ഇരിക്കരുതിനെയാണ് ഇവിടെ ആക്ഷേപിച്ചിട്ടുള്ളത്. എന്നാൽ വലത് കൈ ഊന്നിയോ രണ്ട് കയ്യും പിന്നിലേക്ക് കുത്തിയോ ഇരിക്കുന്നതിൽ തെറ്റില്ല.
ഒരാൾ ഇരിക്കുന്ന സ്ഥലത്ത് നിന്ന് അയാളെ എഴുന്നേൽപ്പിച്ച് അവിടെ ഇരിക്കൽ
عَنِ ابْنِ عُمَرَ، عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ نَهَى أَنْ يُقَامَ الرَّجُلُ مِنْ مَجْلِسِهِ وَيَجْلِسَ فِيهِ آخَرُ، وَلَكِنْ تَفَسَّحُوا وَتَوَسَّعُوا. وَكَانَ ابْنُ عُمَرَ يَكْرَهُ أَنْ يَقُومَ الرَّجُلُ مِنْ مَجْلِسِهِ، ثُمَّ يُجْلِسَ مَكَانَهُ.
ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഒരാളെ തന്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽപ്പിക്കുന്നതും മറ്റൊരാളെ അവിടെ ഇരിപ്പിക്കുന്നതും നബി ﷺ വിരോധിച്ചിരിക്കുന്നു. എന്നാൽ നിങ്ങൾ ഇടം നൽകുകയും വിശാലത നൽകുകയും ചെയ്യുക. ഒരാളെ തന്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽക്കുന്നതും അവിടെ ഇരിക്കുന്നതും ഇബ്നു ഉമർ വെറുത്തിരുന്നു.(ബുഖാരി:6270)
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : لاَ يُقِيمُ الرَّجُلُ الرَّجُلَ مِنْ مَجْلِسِهِ، ثُمَّ يَجْلِسُ فِيهِ
ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളാരും തന്നെ മറ്റൊരാളെ തന്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽപ്പിച്ച് അവിടെ ഇരിക്കരുത്. (ബുഖാരി: 6269)
രണ്ടാളുകൾക്കിടയിൽ അവരെ അകറ്റി അതിനിടയിൽ ഇരിക്കൽ
عَنْ عَبْدِ اللَّهِ بْنِ عَمْرٍو، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ : لاَ يُجْلَسُ بَيْنَ رَجُلَيْنِ إِلاَّ بِإِذْنِهِمَا
അബ്ദില്ലാഹിബ്നു അംറ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രണ്ടാളുകൾക്കിടയിൽ അവരുടെ അനുവാദമില്ലാതെ ഒരാൾ ഇരുത്തപ്പെടാവതല്ല. (അബൂദാവൂദ്:4844)
മലമൂത്രവിസര്‍ജ്ജനത്തിന് ഖിബ്ലക്ക് അഭിമുഖമായോ പ്രതിമുഖമായോ ഇരിക്കൽ
عَنْ أَبِي أَيُّوبَ الأَنْصَارِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا أَتَى أَحَدُكُمُ الْغَائِطَ فَلاَ يَسْتَقْبِلِ الْقِبْلَةَ وَلاَ يُوَلِّهَا ظَهْرَهُ، شَرِّقُوا أَوْ غَرِّبُوا
അബൂഅയ്യൂബുല്‍ അന്‍സ്വാരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളാരെങ്കിലും മലമൂത്രവിസര്‍ജ്ജനത്തിന് ചെന്നാല്‍ ഖിബ്ലക്ക് അഭിമുഖമായോ പ്രതിമുഖമായോ ഇരിക്കരുത്. മറ്റു വശങ്ങളിലേക്ക് നിങ്ങള്‍ തിരിഞ്ഞിരിക്കുക. (ബുഖാരി:144)
ഈ നിയമം മരുഭൂമിപോലെ ഒഴിഞ്ഞ പ്രദേശത്ത് മാത്രം ബാധകമായതാണ്. എന്നാല്‍ കെട്ടിടങ്ങളിലും വിസര്ജ്ജനത്തിനിരിക്കുന്നവനും ഖിബ്ലക്കുമിടയില്‍ മറയുള്ളിടങ്ങളിലും അത് അനുവദനീയമാണ്.
kanzululoom.com