വഴിയിലെ മര്യാദകൾ

കഴിവതും വഴിയിലെ ഇരിപ്പിടങ്ങൾ വെടിയുക

قَالَ أَبُو طَلْحَةَ كُنَّا قُعُودًا بِالأَفْنِيَةِ نَتَحَدَّثُ فَجَاءَ رَسُولُ اللَّهِ صلى الله عليه وسلم فَقَامَ عَلَيْنَا فَقَالَ ‏”‏ مَا لَكُمْ وَلِمَجَالِسِ الصُّعُدَاتِ اجْتَنِبُوا مَجَالِسَ الصُّعُدَاتِ ‏”‏ ‏.‏ فَقُلْنَا إِنَّمَا قَعَدْنَا لِغَيْرِ مَا بَاسٍ قَعَدْنَا نَتَذَاكَرُ وَنَتَحَدَّثُ ‏.‏ قَالَ ‏”‏ إِمَّا لاَ فَأَدُّوا حَقَّهَا غَضُّ الْبَصَرِ وَرَدُّ السَّلاَمِ وَحُسْنُ الْكَلاَمِ ‏”‏ ‏.‏

അബൂത്വൽഹ رَضِيَ اللَّهُ عَنْهُ പറയുന്നു:ഞങ്ങൾ വീടുകൾക്ക് മുന്നിൽ ഇരുന്ന് പരസ്പരം സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ, അല്ലാഹുവിന്റെ റസൂൽ ﷺ അവിടെയെത്തി. അവിടുന്ന് ഞങ്ങളുടെ അടുത്ത് നിന്നുകൊണ്ട് പറഞ്ഞു: വഴികളിലെ ഇരിപ്പിടങ്ങളിൽ നിങ്ങൾ ഇരിക്കുന്നു, നിങ്ങൾക്കെന്തുപറ്റി? വഴികളിലെ ഇരിപ്പിടങ്ങളിൽ നിങ്ങൾ വെടിയുക. ഞങ്ങൾ പറഞ്ഞു: കുറ്റകരമല്ലാത്ത നിലക്ക് മാത്രമാണ് ഞങ്ങൾ ഇരുന്നത്, പരസ്പരം ഉൽബോധനം നടത്തിയും സംസാരിച്ചും മാത്രമാണ് ഞങ്ങൾ ഇരുന്നത്. അപ്പോൾ നബി ﷺ പറഞ്ഞു: എങ്കിൽ നിങ്ങൾ വഴികൾക്ക് അതിന്റെ അവകാശങ്ങൾ നൽകുക. ദൃഷ്ടികൾ താഴ്ത്തുക, സലാം മടക്കുക, നല്ലത് പറയുക (എന്നിവയാണവ). ( മുസ്ലിം:2161)

വഴിയുടെ അവകാശം നൽകുക

عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ إِيَّاكُمْ وَالْجُلُوسَ عَلَى الطُّرُقَاتِ ‏”‏‏.‏ فَقَالُوا مَا لَنَا بُدٌّ، إِنَّمَا هِيَ مَجَالِسُنَا نَتَحَدَّثُ فِيهَا‏.‏ قَالَ ‏”‏ فَإِذَا أَبَيْتُمْ إِلاَّ الْمَجَالِسَ فَأَعْطُوا الطَّرِيقَ حَقَّهَا ‏”‏ قَالُوا وَمَا حَقُّ الطَّرِيقِ قَالَ ‏”‏ غَضُّ الْبَصَرِ، وَكَفُّ الأَذَى، وَرَدُّ السَّلاَمِ، وَأَمْرٌ بِالْمَعْرُوفِ، وَنَهْىٌ عَنِ الْمُنْكَرِ ‏”‏‏.‏

അബൂസഈദുൽ ഖുദ്രിയ്യ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: വഴിയരികിൽ ഇരിക്കുന്നത് നിങ്ങൾ സൂക്ഷിക്കുവീൻ. അപ്പോൾ അനുചരൻമാർ പറഞ്ഞു: ഞങ്ങൾക്ക് അതല്ലാതെ മറ്റു സ്ഥലമില്ല; ഞങ്ങളിരുന്ന് സംസാരിക്കുന്ന സ്ഥലങ്ങളാണവ; അതിനാൽ അത് ഞങ്ങൾക്ക് അനിവാര്യമാണ്. നബി ﷺ പറഞ്ഞു: അവിടെയല്ലാതെ നിങ്ങൾക്കിരിക്കാൻ സാധ്യമല്ലങ്കിൽ വഴിക്ക് അതിന്റെ അവകാശം നിങ്ങൾ വിട്ട് കൊടുത്തു കൊള്ളുക. വഴിയുടെ അവകാശം എന്താണെന്ന് അവർ ചോദിച്ചു: നബി ﷺ പറഞ്ഞു: കണ്ണിനെ നിയന്ത്രിക്കുക; ഉപദ്രവത്തെ നീക്കുക; വല്ലവനും സലാം പറഞ്ഞാൽ സലാം മടക്കുക; നന്മ ഉപദേശിക്കുക; തിന്മ വിരോധിക്കുക. (ബുഖാരി:2465)

മറ്റെ് റിപ്പോര്‍ട്ടിൽ ഇപ്രകാരവുമുണ്ട്:

وَحُسْنُ الْكَلاَمِ

നല്ലത് പറയുക. (മുസ്ലിം:2161)

وَإِرْشَادُ السَّبِيلِ

വഴി അറിയിക്കുക.

وَتُغِيثُوا الْمَلْهُوفَ وَتَهْدُوا الضَّالَّ

ബുദ്ധിമുട്ടുന്നവനെ സഹായിക്കുക, വഴി തെറ്റിയവന് നിങ്ങൾ വഴി കാണിക്കുക. (അബൂദാവൂദ്:4817 – സ്വഹീഹ് അൽബാനി)

വഴിയിൽ കുഴപ്പമുണ്ടാക്കരുത്

ശുഐബ് നബി عليه  السلام തന്റെ ജനതയോട് പറഞ്ഞു:

‏ وَلَا تَقْعُدُوا۟ بِكُلِّ صِرَٰطٍ تُوعِدُونَ وَتَصُدُّونَ عَن سَبِيلِ ٱللَّهِ مَنْ ءَامَنَ بِهِۦ وَتَبْغُونَهَا عِوَجًا

ഭീഷണിയുണ്ടാക്കിക്കൊണ്ടും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് അതില്‍ വിശ്വസിച്ചവരെ തടഞ്ഞുകൊണ്ടും അത് (ആ മാര്‍ഗം) വക്രമായിരിക്കാന്‍ ആഗ്രഹിച്ചുകൊണ്ടും നിങ്ങള്‍ പാതകളിലെല്ലാം ഇരിക്കുകയും അരുത്‌. . (ഖുർആൻ:7/86)

വഴിയിലെ ഉപദ്രവങ്ങൾ നീക്കുക

عَنْ أَبِي ذَرٍّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ : تَبَسُّمُكَ فِي وَجْهِ أَخِيكَ لَكَ صَدَقَةٌ وَأَمْرُكَ بِالْمَعْرُوفِ وَنَهْيُكَ عَنِ الْمُنْكَرِ صَدَقَةٌ وَإِرْشَادُكَ الرَّجُلَ فِي أَرْضِ الضَّلاَلِ لَكَ صَدَقَةٌ وَبَصَرُكَ لِلرَّجُلِ الرَّدِيءِ الْبَصَرِ لَكَ صَدَقَةٌ وَإِمَاطَتُكَ الْحَجَرَ وَالشَّوْكَةَ وَالْعَظْمَ عَنِ الطَّرِيقِ لَكَ صَدَقَةٌ وَإِفْرَاغُكَ مِنْ دَلْوِكَ فِي دَلْوِ أَخِيكَ لَكَ صَدَقَةٌ ‏”‏

അബൂദ൪റ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിന്റെ സഹോദരന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കുന്നത് നിനക്ക് സ്വദഖയാണ്. നന്‍മ കല്‍പ്പിക്കുന്നതും തിന്‍മ വിരോധിക്കുന്നതും സ്വദഖയാണ്. വഴിയറിയാത്ത ആളിന് വഴി കാണിച്ചു കൊടുക്കല്‍ സ്വദഖയാണ്. കാഴ്ച ഇല്ലാത്ത ആളിന് കാഴ്ചയാകല്‍ (അഥവാ അയാളെ സഹായിക്കല്‍) സ്വദഖയാണ്. വഴിയില്‍ നിന്നും എല്ല്, കല്ല്, മുള്ള് എന്നിവ നീക്കം ചെയ്യല്‍ സ്വദഖയാണ്. നിന്റെ (വെള്ള)പാത്രത്തതില്‍ നിന്നും നിന്റെ സഹോദരന്റെ പാത്രത്തിലേക്ക് (വെള്ളം) ഒഴിച്ചു കൊടുക്കുന്നതും സ്വദഖയാണ്. (തി൪മിദി: 1956)

وَإِمَاطَةُ الأَذَى عَنِ الطَّرِيقِ صَدَقَةٌ‏

വഴിയിലെ ഉപദ്രവം നീക്കുന്നതും ധർമ്മമാണ്. (അദബുല്‍ മുഫ്രദ് : 422 – സ്വഹീഹ് അല്‍ബാനി)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ:‏ بَيْنَمَا رَجُلٌ يَمْشِي بِطَرِيقٍ وَجَدَ غُصْنَ شَوْكٍ عَلَى الطَّرِيقِ فَأَخَّرَهُ، فَشَكَرَ اللَّهُ لَهُ، فَغَفَرَ لَهُ ‏‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ ഒരു വഴിയിലൂടെ നടന്നുപോകുമ്പോള്‍ വഴിയില്‍ മുള്ളിന്റെ ഒരു കമ്പ് കണ്ടു.അയാള്‍ അത് എടുത്തു (നീക്കം ചെയ്തു). അല്ലാഹു അയാളോട് നന്ദികാണിക്കുകയും പൊറുത്തു കൊടുക്കുകയും ചെയ്തു.(ബുഖാരി:652)

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: مَرَّ رَجُلٌ بِغُصْنِ شَجَرَةٍ عَلَى ظَهْرِ طَرِيقٍ فَقَالَ وَاللَّهِ لأُنَحِّيَنَّ هَذَا عَنِ الْمُسْلِمِينَ لاَ يُؤْذِيهِمْ ‏.‏ فَأُدْخِلَ الْجَنَّةَ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാള്‍ റോഡില്‍ കിടക്കുന്ന ഒരു മരക്കൊമ്പിന്റെ സമീപത്ത് കൂടി നടന്നുപോയി. എന്നിട്ട് പറഞ്ഞു:അല്ലാഹുവാണെ, മുസ്ലിംകള്‍ നടക്കുന്ന പാതയില്‍ നിന്ന് അവ൪ക്ക് ഉപദ്രവം ഉണ്ടാതിരിക്കാന്‍ ഇത് ഞാന്‍ എടുത്ത് മാറ്റും. അങ്ങനെ അയാള്‍ സ്വ൪ഗത്തില്‍ പ്രവേശിച്ചു. (മുസ്ലിം:1914)

നരകത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനുള്ള കർമ്മങ്ങളെ നബി ﷺ എണ്ണിയ കൂട്ടത്തിൽ ഇപ്രകാരം പറഞ്ഞു:

وَعَزَلَ حَجَرًا عَنْ طَرِيقِ النَّاسِ أَوْ شَوْكَةً أَوْ عَظْمًا عَنْ طَرِيقِ النَّاسِ …… فَإِنَّهُ يَمْشِي يَوْمَئِذٍ وَقَدْ زَحْزَحَ نَفْسَهُ عَنِ النَّارِ

ജനങ്ങളുടെ വഴിയിൽ നിന്നും കല്ല് നീക്കിയിടുകയോ, മുള്ളോ എല്ലോ എടുത്തു മാറ്റുകയോ ചെയ്തവൻ അവന്റെ ശരീരത്തിൽ നരകത്തിൽ നിന്നും തെറ്റിച്ചു കൊണ്ടാണ് (സംരക്ഷിച്ചു കൊണ്ടാണ്) നടന്നുകൊണ്ടിരിക്കുന്നത്. (മുസ്ലിം:1007)

വഴിയിൽ മല മൂത്ര വിസര്‍ജ്ജനം പാടില്ല

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‌‏ اتَّقُوا اللَّعَّانَيْنِ ‏”‏ ‏.‏ قَالُوا وَمَا اللَّعَّانَانِ يَا رَسُولَ اللَّهِ قَالَ ‏”‏ الَّذِي يَتَخَلَّى فِي طَرِيقِ النَّاسِ أَوْ فِي ظِلِّهِمْ ‏”‏ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ശാപം ഏൽക്കുന്ന രണ്ട് കാര്യം നിങ്ങൾ സൂക്ഷിക്കണം. അവർ ചോദിച്ചു: ഏതാണവ? നബി ﷺ പറഞ്ഞു: ജനങ്ങളുടെ വഴിയിലും തണലുകളിലും വിസർജ്ജനം ചെയ്യലാണവ. (മുസ്‌ലിം: 269)

عَنْ مُعَاذِ بْنِ جَبَلٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ اتَّقُوا الْمَلاَعِنَ الثَّلاَثَ الْبَرَازَ فِي الْمَوَارِدِ وَقَارِعَةِ الطَّرِيقِ وَالظِّلِّ ‏”‏ ‏.‏

മുആദ് ബ്നു ജബൽ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഉറവകളിലും വഴികളിലും (മനുഷ്യൻ വിശ്രമിക്കുന്ന) തണലുകളിലും വിസർജ്ജിക്കുക എന്നീ ശാപാർഹമായ മൂന്ന് കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക. (അബൂദാവൂദ്:26)

عَنْ حُذَيْفَةَ بْنِ أُسَيْدٍ أَنَّ النَّبِيَّ صلى الله عليه وسلم قَالَ: مَنْ آذَى الْمُسْلِمِينَ فِي طُرُقِهِمْ وَجَبَتْ عَلَيْهِ لَعَنَتُهُمْ

ഹുദൈഫ ബ്നു ഉസൈദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:ആരാണോ മുസ്ലിമീങ്ങളെ അവരുടെ വഴികളുടെ വിഷയത്തിൽ ഉപദ്രവിച്ചിരിക്കുന്നത്, അവന് അവരുടെ ശാപം ഫലിക്കുന്നതാണ്. (ത്വബ്റാനി)

വഴിയില്‍ കിടന്നുറങ്ങരുത്

عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ إِذَا سَافَرْتُمْ فِي الْخِصْبِ فَأَعْطُوا الإِبِلَ حَظَّهَا مِنَ الأَرْضِ وَإِذَا سَافَرْتُمْ فِي السَّنَةِ فَأَسْرِعُوا عَلَيْهَا السَّيْرَ وَإِذَا عَرَّسْتُمْ بِاللَّيْلِ فَاجْتَنِبُوا الطَّرِيقَ فَإِنَّهَا مَأْوَى الْهَوَامِّ بِاللَّيْلِ

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: പുല്ലും മേച്ചില്‍ സ്ഥലവുമുള്ള സ്ഥലത്തിലൂടെ നിങ്ങള്‍ സഞ്ചരിച്ചാല്‍ ഒട്ടകത്തിന് ആ സ്ഥലത്തുള്ള വിഹിതം നല്‍കുക. വരണ്ട പ്രദേശത്തിലൂടെ നിങ്ങള്‍ സഞ്ചരിച്ചാല്‍ അവയുമായി നിങ്ങള്‍ ധൃതിയില്‍ പോകുക. ഉറങ്ങുവാനും വിശ്രമിക്കാനുമായി രാത്രിയില്‍ നിങ്ങള്‍ ഇറങ്ങിയാല്‍ വഴി നിങ്ങള്‍ ഒഴിവാക്കുക. കാരണം അത് വന്യമൃഗങ്ങളുടെ വഴിയും രാത്രിയില്‍ വിഷജന്തുക്കളുടെ അഭയസ്ഥാനവുമാകുന്നു’. (മുസ്‌ലിം:1926).

വീടിന് അകത്തുതന്നെ ആയിരുന്നാലും വഴിയില്‍ കിടക്കരുത്.അത് മറ്റുള്ളവരെ പ്രയാസപ്പെടുത്തലും ചിലപ്പോള്‍ തനിക്കുകതന്നെ വിഷമം വരുത്തിവെക്കലുമാകും.

വഴിയും സ്ത്രീകളും

عَنْ أَبِي أُسَيْدٍ الأَنْصَارِيِّ، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ وَهُوَ خَارِجٌ مِنَ الْمَسْجِدِ فَاخْتَلَطَ الرِّجَالُ مَعَ النِّسَاءِ فِي الطَّرِيقِ فَقَالَ رَسُولُ اللَّهِ صلى الله عليه وسلم لِلنِّسَاءِ ‏ “‏ اسْتَأْخِرْنَ فَإِنَّهُ لَيْسَ لَكُنَّ أَنْ تَحْقُقْنَ الطَّرِيقَ عَلَيْكُنَّ بِحَافَاتِ الطَّرِيقِ ‏”‏ ‏.‏ فَكَانَتِ الْمَرْأَةُ تَلْتَصِقُ بِالْجِدَارِ حَتَّى إِنَّ ثَوْبَهَا لَيَتَعَلَّقُ بِالْجِدَارِ مِنْ لُصُوقِهَا بِهِ ‏.‏

അബൂ ഉസാദ് അൽഅൻസ്വാരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പള്ളിയിൽ നിന്ന് പുറപ്പെടുന്ന അവസരത്തിൽ പറയുന്നതായി അദ്ദേഹം കേട്ടു, അപ്പോൾ വഴിയിൽ പുരുഷൻമാർ സ്ത്രീകളോട് കൂടിക്കലർന്നിരുന്നു. നബി ﷺ സ്ത്രീകളോട് പറഞ്ഞു: നിങ്ങൾ പിന്തുക, കാരണം വഴിമധ്യേ സഞ്ചരിക്കൽ നിങ്ങൾക്ക് പാടുള്ളതല്ല. വഴിയോരങ്ങളെ നിങ്ങൾ സ്വീകരിക്കുക. അതിൽപിന്നെ ഒരു സ്ത്രീ ചുമരിനോട് ചേർന്ന് നടക്കുമായിരുന്നു. എത്രത്തോളമെന്നാൽ അവൾ ചുമരിനോട് ഒട്ടുന്നതിനാൽ അവളുടെ വസ്ത്രം ചുമരിൽ കൊളുത്തി പിടിക്കുമായിരുന്നു. (അബൂദാവൂദ്: 5272)

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *