ഇന്ന് ലോകം കൊറോണ ഭീതിയിലാണ്. ഈ രോഗം കാരണം ആയിരക്കണക്കിന് പേ൪ ഇതിനോടകം മരിച്ചു കഴിഞ്ഞു. ഇത്തരം സാഹചര്യത്തില്‍ സത്യവിശ്വാസികള്‍ അറിയേണ്ടതും ചെയ്യേണ്ടതുമായ ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നു.
അല്ലാഹുവിന്റെ വിധി
ലോകത്ത് നടക്കുന്ന മുഴുവന്‍ കാര്യങ്ങളും അല്ലാഹുവിന്റെ മുന്‍നിശ്ചയ പ്രകാരമാണ് നടക്കുന്നത്.
عَنْ عَبْدِ اللَّهِ بْنِ عَمْرِو، بْنِ الْعَاصِ قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : كَتَبَ اللَّهُ مَقَادِيرَ الْخَلاَئِقِ قَبْلَ أَنْ يَخْلُقَ السَّمَوَاتِ وَالأَرْضَ بِخَمْسِينَ أَلْفَ سَنَةٍ
അബ്ദില്ലാഹിബ്നു അംറില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:അല്ലാഹു സൃഷ്ടികളുടെ വിധിനി൪ണ്ണയങ്ങള് ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കുന്നതിന്റെ അമ്പതിനായിരം വ൪ഷങ്ങള്ക്ക് മുമ്പെ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. (മുസ്ലിം:2653)
قَالَ رَسُولَ اللَّهِ صلى الله عليه وسلم: إِنَّ أَوَّلَ مَا خَلَقَ اللَّهُ الْقَلَمَ فَقَالَ لَهُ اكْتُبْ . قَالَ رَبِّ وَمَاذَا أَكْتُبُ قَالَ اكْتُبْ مَقَادِيرَ كُلِّ شَىْءٍ حَتَّى تَقُومَ السَّاعَةُ
നബി(സ്വ) പറഞ്ഞു: അല്ലാഹു ആദ്യം സൃഷ്ടിച്ചത് പേനയാണ്. എന്നിട്ട് അതിനോട് പറഞ്ഞു: എഴുതുക. അത് ചോദിച്ചു: എന്റെ റബ്ബേ, ഞാന്‍ എന്താണ് എഴുതേണ്ടത് ? അല്ലാഹു പറഞ്ഞു: അന്ത്യദിനം സംഭവിക്കും വരെയുള്ള എല്ലാ വസ്തുക്കളുടെയും വിധിനി൪ണ്ണയങ്ങള് എഴുതുക. (അബൂദാവൂദ് :4700)
ഇന്ന് നാം നേരിടുന്ന ഈ പ്രതിസന്ധിയും ആയിരക്കണക്കിന് വ൪ഷങ്ങള്ക്ക് മുമ്പ് അല്ലാഹു രേഖപ്പെടുത്തി വെച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ അത് സംഭവിക്കുകതന്നെ ചെയ്യും.
مَآ أَصَابَ مِن مُّصِيبَةٍ فِى ٱلْأَرْضِ وَلَا فِىٓ أَنفُسِكُمْ إِلَّا فِى كِتَٰبٍ مِّن قَبْلِ أَن نَّبْرَأَهَآ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ
ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല, അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പെട്ടു കഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു.(ഖു൪ആന്‍:57/22)
ﻣَﺎٓ ﺃَﺻَﺎﺏَ ﻣِﻦ ﻣُّﺼِﻴﺒَﺔٍ ﺇِﻻَّ ﺑِﺈِﺫْﻥِ ٱﻟﻠَّﻪِ ۗ
അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ യാതൊരു വിപത്തും ബാധിച്ചിട്ടില്ല.…..(ഖു൪ആന്‍:64 /11)
ﻗُﻞ ﻟَّﻦ ﻳُﺼِﻴﺒَﻨَﺎٓ ﺇِﻻَّ ﻣَﺎ ﻛَﺘَﺐَ ٱﻟﻠَّﻪُ ﻟَﻨَﺎ ﻫُﻮَ ﻣَﻮْﻟَﻰٰﻧَﺎ ۚ ﻭَﻋَﻠَﻰ ٱﻟﻠَّﻪِ ﻓَﻠْﻴَﺘَﻮَﻛَّﻞِ ٱﻟْﻤُﺆْﻣِﻨُﻮﻥَ
പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപ്പെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്പിക്കേണ്ടത്.(ഖു൪ആന്‍:9/51)
അല്ലാഹുവിന്റെ വിധി പരിപൂ൪ണ്ണമായി ഉള്‍ക്കൊള്ളുക
അല്ലാഹു എന്താണോ ഉദ്ദേശിച്ചിട്ടുത് അത് സംഭവിക്കുകതന്നെ ചെയ്യും. അവന് ഉദ്ദേശിക്കാത്തത് സംഭവിക്കുകയുമില്ല. വിധിക്കാനുള്ള അധികാരം അവന് മാത്രമാകുന്നു.
إِنِ ٱلْحُكْمُ إِلَّا لِلَّهِ ۖ
….. തീരുമാനാധികാരം അല്ലാഹുവിന് മാത്രമാണ് …. (ഖു൪ആന്‍:6/57)
وَٱللَّهُ يَحْكُمُ لَا مُعَقِّبَ لِحُكْمِهِ
അല്ലാഹു വിധിക്കുന്നു. അവന്റെ വിധി ഭേദഗതി ചെയ്യാന്‍ ആരും തന്നെയില്ല. (ഖു൪ആന്‍:13/41)
അതുകൊണ്ടുതന്നെ അല്ലാഹുവിന്റെ വിധി പരിപൂ൪ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിയണം.
അല്ലാഹുവിന്റെ വിധിയില്‍ സമാധാനമടയുക
അല്ലാഹുവിന്റെ വിധിയിലുള്ള അചഞ്ചലമായ വിശ്വാസം കൊണ്ട് നമ്മുടെ മനസ്സ് സമാധാനമടയണം.
مَآ أَصَابَ مِن مُّصِيبَةٍ إِلَّا بِإِذْنِ ٱللَّهِ ۗ وَمَن يُؤْمِنۢ بِٱللَّهِ يَهْدِ قَلْبَهُۥ ۚ وَٱللَّهُ بِكُلِّ شَىْءٍ عَلِيمٌ
അല്ലാഹുവിന്റെ അനുമതി പ്രകാരമല്ലാതെ യാതൊരു വിപത്തും ബാധിച്ചിട്ടില്ല. ആരെങ്കിലും അല്ലാഹുവില്‍ വിശ്വസിക്കുന്ന പക്ഷം അവന്റെ ഹൃദയത്തെ അവന് നേര്‍വഴിയിലാക്കുന്നതാണ്. അല്ലാഹു ഏതു കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.(ഖു൪ആന്‍:64 /11)
“ആരെങ്കിലും അല്ലാഹുവില്‍ വിശ്വസിക്കുന്ന പക്ഷം അവന്റെ ഹൃദയത്തെ അവന് നേര്‍വഴിയിലാക്കുന്നതാണ്” എന്നതിനെ കുറിച്ച് ഇമാം അല്‍ക്വമ(റ) പറഞ്ഞു:
هو الرجل تصيبه المصيبة ، فيعلم أنها من عند الله ، فيرضى ويسلم
ഇവിടെ പറയപ്പെട്ട വ്യക്തി ഒരു മുസ്വീബത്ത് ഏല്ക്കുകയും അത് അല്ലാഹുവില്‍ നിന്നാണെന്ന് അറിയുകയും ചെയ്യുന്നവനാണ്. അയാള്‍ അതില്‍ തൃപ്തിയടയുകയും സമ൪പ്പിക്കുകയും ചെയ്യും. (തഫ്സീ൪ ഇബ്നുജരീ൪, തഫ്സീ൪ ഇബ്നു അബീഹാതിം)
എല്ലായ്പ്പോഴും മനുഷ്യന് അല്ലാഹുവിലേക്ക് ആവശ്യക്കാരനാണ്
മനുഷ്യന് എത്ര യോഗ്യനോയാലും അവന്റെ ഓരോ ചലനവും, ഓരോ അടക്കവും അല്ലാഹുവിന്റെ സഹായത്തെ മാത്രം ആശ്രയിക്കുന്നവയാണ്. അല്ലാഹുവില്‍നിന്നുള്ള സഹായം കൂടാതെ ഒരു വിരല്‍പോലും അനക്കുവാനും, മടക്കുവാനും അവന് സാധ്യമല്ല. അല്ലാഹുവിന്റെ സഹായത്തിന് ആവശ്യക്കാരനായിരിക്കുക എന്നത് മനുഷ്യന്റെ വിട്ടുപിരിയാത്ത അടിസ്ഥാന വിശേഷണങ്ങളിൽ പെട്ടതാണ്.
يَٰٓأَيُّهَا ٱلنَّاسُ أَنتُمُ ٱلْفُقَرَآءُ إِلَى ٱللَّهِ ۖ وَٱللَّهُ هُوَ ٱلْغَنِىُّ ٱلْحَمِيدُ
മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്റെ ആശ്രിതന്മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു. (ഖു൪ആന്‍:35/15)
ഐഹിക ജീവിതം പരീക്ഷണമാണ്.
ٱﻟَّﺬِﻯ ﺧَﻠَﻖَ ٱﻟْﻤَﻮْﺕَ ﻭَٱﻟْﺤَﻴَﻮٰﺓَ ﻟِﻴَﺒْﻠُﻮَﻛُﻢْ ﺃَﻳُّﻜُﻢْ ﺃَﺣْﺴَﻦُ ﻋَﻤَﻼً ۚ ﻭَﻫُﻮَ ٱﻟْﻌَﺰِﻳﺰُ ٱﻟْﻐَﻔُﻮﺭُ
നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്ത്തിക്കുന്നവന് എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്. അവന് പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.(ഖു൪ആന്‍:67/2)
ഐഹിക ജീവിതം നമ്മെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. അഥവാ ഇവിടെ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവര്‍ ആരൊക്കെയാണെന്ന് പരിശാധിക്കുന്നതിന് വേണ്ടിയാണ് ഐഹിക ജീവിതം അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. ആ പരീക്ഷണത്തിന്റെ ഭാഗമായിട്ടാണ് ഇവിടെ പ്രയാസങ്ങളും ദുരിതങ്ങളും സംഭവിക്കുന്നത്.
ﻭَﻧَﺒْﻠُﻮﻛُﻢ ﺑِﭑﻟﺸَّﺮِّ ﻭَٱﻟْﺨَﻴْﺮِ ﻓِﺘْﻨَﺔً ۖ ﻭَﺇِﻟَﻴْﻨَﺎ ﺗُﺮْﺟَﻌُﻮﻥَ
…… ഒരു പരീക്ഷണം എന്ന നിലയില്‍ തിന്മ നല്കിക്കൊണ്ടും നന്മ നല്കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്. നമ്മുടെ അടുത്തേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും.(ഖു൪ആന്‍:21/35)
ﻭَﻟَﻨَﺒْﻠُﻮَﻧَّﻜُﻢ ﺑِﺸَﻰْءٍ ﻣِّﻦَ ٱﻟْﺨَﻮْﻑِ ﻭَٱﻟْﺠُﻮﻉِ ﻭَﻧَﻘْﺺٍ ﻣِّﻦَ ٱﻷَْﻣْﻮَٰﻝِ ﻭَٱﻷَْﻧﻔُﺲِ ﻭَٱﻟﺜَّﻤَﺮَٰﺕِ ۗ ﻭَﺑَﺸِّﺮِ ٱﻟﺼَّٰﺒِﺮِﻳﻦَ
കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.(ഖു൪ആന്‍:2/155)
أَحَسِبَ ٱلنَّاسُ أَن يُتْرَكُوٓا۟ أَن يَقُولُوٓا۟ ءَامَنَّا وَهُمْ لَا يُفْتَنُونَ
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ ? (ഖു൪ആന്‍:29/2)
ഐഹിക ജീവിതം നമ്മെ പരീക്ഷിക്കുന്നതിന് വേണ്ടിയാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളതെന്ന് ഉള്ക്കൊള്ളുന്നവ൪ക്ക് ഐഹിക ജീവിതത്തിലെ പ്രയാസങ്ങളും പ്രതിസന്ധികളും അതിജയിക്കാന്‍ കഴിയും.
ക്ഷമ
തന്റെ അടിമ ക്ഷമ പാലിക്കുന്നുണ്ടോയെന്ന് അല്ലാഹു പരിശോധിക്കുന്നതാണ്. അതിന് വേണ്ടിയിട്ടുമാണ് പരീക്ഷണങ്ങള്‍ ഏ൪പ്പെടുത്തിയിട്ടുമുള്ളത്.
وَلَنَبْلُوَنَّكُمْ حَتَّىٰ نَعْلَمَ ٱلْمُجَٰهِدِينَ مِنكُمْ وَٱلصَّٰبِرِينَ وَنَبْلُوَا۟ أَخْبَارَكُمْ
നിങ്ങളുടെ കൂട്ടത്തില്‍ സമരം ചെയ്യുന്നവരെയും ക്ഷമ കൈക്കൊള്ളുന്നവരെയും നാം തിരിച്ചറിയുകയും, നിങ്ങളുടെ വര്‍ത്തമാനങ്ങള്‍ നാം പരിശോധിച്ചു നോക്കുകയും ചെയ്യുന്നത് വരെ നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (ഖു൪ആന്‍:47/31)
അല്ലാഹുവിന്റെ വിധിയിൽ വിശ്വസിച്ചു കൊണ്ട് ക്ഷമയോടെ ആ വിധിയെ സ്വീകരിക്കുക എന്നതാണ് ഒരു മുസ്ലിമിന് കരണീയമായിട്ടുള്ളത്. ഇത്തരം പ്രയാസങ്ങളിലും പ്രതിസന്ധികളിലും പരീക്ഷണങ്ങളിലും ക്ഷമിക്കുന്നവ൪ക്ക് വിശുദ്ധ ഖു൪ആന്‍ സന്തോഷവാര്‍ത്ത അറിയിച്ചിട്ടുണ്ട്.
ﻭَﻟَﻨَﺒْﻠُﻮَﻧَّﻜُﻢ ﺑِﺸَﻰْءٍ ﻣِّﻦَ ٱﻟْﺨَﻮْﻑِ ﻭَٱﻟْﺠُﻮﻉِ ﻭَﻧَﻘْﺺٍ ﻣِّﻦَ ٱﻷَْﻣْﻮَٰﻝِ ﻭَٱﻷَْﻧﻔُﺲِ ﻭَٱﻟﺜَّﻤَﺮَٰﺕِ ۗ ﻭَﺑَﺸِّﺮِ ٱﻟﺼَّٰﺒِﺮِﻳﻦَ
കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, വിഭവ നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.(ഖു൪ആന്‍:2/155)
وَٱصْبِرُوٓا۟ ۚ إِنَّ ٱللَّهَ مَعَ ٱلصَّٰبِرِينَ
……. നിങ്ങള്‍ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാകുന്നു.(ഖു൪ആന്‍:8/46)
കൊറോണ ബാധിച്ചവ൪, ബാധിച്ചോയെന്ന് സംശയിക്കപ്പെടുന്നവ൪, അതിന്റെ പേരില്‍ വ്യത്യസ്തങ്ങളായ രീതിയില്‍ പ്രയാസപ്പെടുന്നവ൪ എല്ലാവരും ക്ഷമ അവലംബിക്കുമ്പോള്‍ അത് ഗുണകരമായി മാറുന്നു.
عَنْ صُهَيْبٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : عَجَبًا لأَمْرِ الْمُؤْمِنِ إِنَّ أَمْرَهُ كُلَّهُ خَيْرٌ وَلَيْسَ ذَاكَ لأَحَدٍ إِلاَّ لِلْمُؤْمِنِ إِنْ أَصَابَتْهُ سَرَّاءُ شَكَرَ فَكَانَ خَيْرًا لَهُ وَإِنْ أَصَابَتْهُ ضَرَّاءُ صَبَرَ فَكَانَ خَيْرًا لَهُ
സുഹൈബില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:അത്ഭുകരമാണ് സത്യവിശ്വാസിയുടെ കാര്യം. അവൻറെ എല്ലാ കാര്യങ്ങളും അവന്ന് ഗുണകരമാണ്.ഇത് സത്യവിശ്വാസികൾക്കല്ലാതെ മറ്റാർക്കുമില്ല. സന്തോഷം ഉണ്ടാകുമ്പോൾ അവൻ നന്ദി കാണിക്കുന്നു. അങ്ങനെ അത് പുണ്യമായിത്തീരുന്നു. ദുരന്തം സംഭവിച്ചാൽ ക്ഷമപാലിക്കുന്നു. അങ്ങനെ അതും ഗുണകരമായിത്തീരുന്നു. (മുസ്ലിം: 2999)
അല്ലാഹുവില്‍ നിന്നുള്ള ശിക്ഷയോ?
ഇത്തരം പ്രയാസങ്ങള്‍ അല്ലാഹുവില്‍ നിന്നുള്ള ശിക്ഷയുടെ ഭാഗമാണെന്ന് ഖണ്ഢിതമായി പറയാന്‍ കഴിയില്ല. എന്നാല്‍ അല്ലാഹുവിന്റെ ധാര്‍മിക നിയമങ്ങളില്‍ നിന്ന് മനുഷ്യന് വിട്ടുപോകുമ്പോഴാണ് മനുഷ്യരെ മൊത്തം ബാധിക്കുന്ന ശിക്ഷകള്‍ സംഭവിച്ചേക്കാമെന്നത് ഖു൪ആനും സുന്നത്തും എടുത്ത് പറഞ്ഞിട്ടുള്ളതാണ്.
നബി ﷺ പറഞ്ഞു :കരാര്‍ പാലനത്തില്‍ കുറവ് വരുത്തുമ്പോള്‍ അവരില്‍ കൊലപാതകങ്ങള്‍ ഉണ്ടായിത്തീരും. മ്ലേഛ പ്രവൃത്തികള്‍ വ്യാപിക്കുമ്പോള്‍ മരണത്തെ അവരുടെ മേല്‍ അധീനപ്പെടുത്തും. (ഹാകിം)
മൈമൂന(റ) പറഞ്ഞു :നബി ﷺ പറയുന്നത് ഞാന്‍ കേട്ടു: എന്റെ സമുദായത്തില്‍ അവിഹിതബന്ധത്തിലുണ്ടായ കുട്ടികള്‍ വര്‍ധിക്കുമ്പോള്‍ അല്ലാഹു അവരെ മൊത്തത്തില്‍ ബാധിക്കുന്ന ശിക്ഷയിലകപ്പെടുത്തും. (അഹ്മദ്).
قال كعب الأحبار رضي اللّٰه عنه :إِذَا رَأَيْتَ الْوَبَاءَ قَدْ فَشَا فَاعْلَمْ أََنَّ الزِّنَا قَدْ فَ
ക’അബുൽ അഹ്ബാർ (رضي الله عنه) പറയുന്നു:പകർച്ചാവ്യാധികൾ പടർന്നു പിടിക്കുന്നത് നീ കണ്ടാൽ വ്യഭിചാരം വ്യാപിച്ചിട്ടുണ്ടെന്ന് നീ മനസ്സിലാക്കുക. [ഹിൽയത്തുൽ ഔലിയാ: (5/375)]
عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ أَقْبَلَ عَلَيْنَا رَسُولُ اللَّهِ ـ صلى الله عليه وسلم ـ فَقَالَ “ يَا مَعْشَرَ الْمُهَاجِرِينَ خَمْسٌ إِذَا ابْتُلِيتُمْ بِهِنَّ وَأَعُوذُ بِاللَّهِ أَنْ تُدْرِكُوهُنَّ لَمْ تَظْهَرِ الْفَاحِشَةُ فِي قَوْمٍ قَطُّ حَتَّى يُعْلِنُوا بِهَا إِلاَّ فَشَا فِيهِمُ الطَّاعُونُ وَالأَوْجَاعُ الَّتِي لَمْ تَكُنْ مَضَتْ فِي أَسْلاَفِهِمُ الَّذِينَ مَضَوْا
അബ്ദില്ലാഹിബ്നു ഉമറില്‍(റ) നിന്ന് നിവേദനം: അദ്ധേഹം പറഞ്ഞു:നബി(സ്വ) ഞങ്ങളിലേക്ക് തിരിഞ്ഞിരുന്നിട്ട് പറഞ്ഞു: മുഹാജിറുകളുടെ സമൂഹമേ, അഞ്ച് കാര്യങ്ങള്‍ അവ കൊണ്ട് നിങ്ങള്‍ പരീക്ഷിക്കപ്പെട്ടാല്‍, നിങ്ങള്‍ അവ അനുഭവിക്കുന്നതില്‍ നിന്ന് ഞാന്‍ അല്ലാഹുവിനോട് കാവല്‍ ചോദിക്കുന്നു. മ്ളേച്ഛത ഒരു ജനതയിൽ പരസ്യമായ രീതിയില്‍ വെളിവായാല്‍ അവരുടെ പൂ൪വ്വിക൪ക്ക് ബാധിച്ചിട്ടില്ലാത്ത പക൪ച്ച വ്യാധികള്‍ അവരില്‍ വ്യാപിക്കുന്നതാണ്. (ഇബ്നുമാജ:4019 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
അല്ലാഹുവില്‍ നിന്നുള്ള ശിക്ഷയായും പകര്‍ച്ച വ്യാധികള്‍ ഉണ്ടായിട്ടുണ്ട്.
عَنْ أُسَامَةُ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: الطَّاعُونُ رِجْسٌ أُرْسِلَ عَلَى طَائِفَةٍ مِنْ بَنِي إِسْرَائِيلَ أَوْ عَلَى مَنْ كَانَ قَبْلَكُمْ
ഉസാമയില്‍(റ) നിന്ന് നിവേദനം: അദ്ദേഹം ചോദിക്കപ്പെട്ടു: പ്ലേഗ് രോഗത്തെക്കുറിച്ച് അല്ലാഹുവിന്റെ റസൂലിൽ നിന്ന് താങ്കളെന്താണ് കേട്ടിട്ടുള്ളത്? ഉസാമ(റ) പറഞ്ഞു: പ്ലേഗ് ബനൂഇസ്രായീല്യരിലെ ഒരു വിഭാഗമാളുകളുടെ നേർക്ക് അല്ലെങ്കിൽ നിങ്ങളുടെ മുമ്പുണ്ടായിരുന്ന ഒരു ജനതക്ക് അയക്കപ്പെട്ട ഒരു ശിക്ഷയാണ് ….. . (ബുഖാരി: 3473)
ശിക്ഷയില്‍ എല്ലാവരും അകപ്പെടും
عَعَنْ زَيْنَبَ ابْنَةِ جَحْشٍ ـ رضى الله عنهن أَنَّ النَّبِيَّ صلى الله عليه وسلم دَخَلَ عَلَيْهَا فَزِعًا يَقُولُ ” لاَ إِلَهَ إِلاَّ اللَّهُ، وَيْلٌ لِلْعَرَبِ مِنْ شَرٍّ قَدِ اقْتَرَبَ فُتِحَ الْيَوْمَ مِنْ رَدْمِ يَأْجُوجَ وَمَأْجُوجَ مِثْلُ هَذِهِ ”. وَحَلَّقَ بِإِصْبَعِهِ الإِبْهَامِ وَالَّتِي تَلِيهَا. قَالَتْ زَيْنَبُ ابْنَةُ جَحْشٍ فَقُلْتُ يَا رَسُولَ اللَّهِ أَنَهْلِكُ وَفِينَا الصَّالِحُونَ قَالَ ” نَعَمْ، إِذَا كَثُرَ الْخُبْثُ ”.
സൈനബ് (റ) പറഞ്ഞു: ഒരിക്കല്‍ നബി -ﷺ- എന്റെയരികില്‍ ഭയവിഹ്വലനായി പ്രവേശിച്ചു. അവിടുന്ന് പറയുന്നുണ്ടായിരുന്നു: ‘അടുത്തു കൊണ്ടിരിക്കുന്ന തിന്മയില് നിന്ന് അറബികള്‍ക്ക് നാശം’. തന്റെ തള്ളവിരലും ചൂണ്ടുവിരലും വൃത്താകൃതിയില്‍ പിടിച്ചു കൊണ്ട് അവിടുന്ന് പറഞ്ഞു: ‘യഅ്ജൂജ് മഅ്ജൂജിന്റെ മതിലില്‍ നിന്ന് ഈ വലിപ്പത്തിലുള്ള വിടവുണ്ടായിരിക്കുന്നു ഇന്ന്.’ ഞാന്‍ (സയ്നബ്) ചോദിച്ചു: ‘അല്ലാഹുവിന്റെ റസൂലേ, ഞങ്ങളില്‍ സച്ചരിതര്‍ ജീവിച്ചിരിക്കുമ്പോള്‍ ഞങ്ങള്‍ നശിക്കുമോ?’ നബി -ﷺ- പറഞ്ഞു: ‘അതെ, അവരില്‍ മ്ലേഛത വര്‍ദ്ധിച്ചാല്‍’. (ബുഖാരി: 3346)
സത്യവിശ്വാസികള്‍ക്ക് കാരുണ്യം
ഇത്തരം രോഗങ്ങള്‍ ചിലപ്പോള്‍ അല്ലാഹുവിന്റെ ശിക്ഷയായേക്കാം. എന്നാല്‍ സത്യവിശ്വാസികള്‍ക്കത് കാരുണ്യമായിരിക്കും. ഇങ്ങനെയാണ് ഒരു സത്യവിശ്വാസി മനസ്സിലാക്കേണ്ടത്.
عَنْ عَائِشَةَ، زَوْجِ النَّبِيِّ صلى الله عليه وسلم أَنَّهَا أَخْبَرَتْنَا أَنَّهَا سَأَلَتْ رَسُولَ اللَّهِ صلى الله عليه وسلم عَنِ الطَّاعُونِ فَأَخْبَرَهَا نَبِيُّ اللَّهِ صلى الله عليه وسلم “ أَنَّهُ كَانَ عَذَابًا يَبْعَثُهُ اللَّهُ عَلَى مَنْ يَشَاءُ، فَجَعَلَهُ اللَّهُ رَحْمَةً لِلْمُؤْمِنِينَ، فَلَيْسَ مِنْ عَبْدٍ يَقَعُ الطَّاعُونُ فَيَمْكُثُ فِي بَلَدِهِ صَابِرًا، يَعْلَمُ أَنَّهُ لَنْ يُصِيبَهُ إِلاَّ مَا كَتَبَ اللَّهُ لَهُ، إِلاَّ كَانَ لَهُ مِثْلُ أَجْرِ الشَّهِيدِ ”
ആഇശയിൽ(റ) നിന്ന് നിവേദനം: പ്ലേഗിനെ കുറിച്ച് നബി(സ്വ) പറഞ്ഞു :അത് (മാരകമായ പകര്‍ച്ചരോഗങ്ങള്‍/പ്ലേഗ്) അല്ലാഹു അവന് ഉദ്ദേശിക്കുന്നവര്‍ക്ക് നേരെ അയക്കുന്ന ഒരു ശിക്ഷയാണ്. എന്നാല്‍ അത് വിശ്വാസികള്‍ക്ക് അല്ലാഹുവിന്റെ ഒരു കാരുണ്യവുമാണ്. പ്ലേഗ് പകര്‍ന്ന ഒരു നാട്ടില്‍ ഒരു അടിമ, അല്ലാഹു എനിക്ക് നിശ്ചയിച്ചതല്ലാത്ത ഒന്നും ബാധിക്കുകയില്ലെന്ന ദൃഢവിശ്വാസത്തിലായും കൊണ്ട് ക്ഷമാലുവായി കഴിഞ്ഞുകൂടിയാല്‍ അവന്ന് ഒരു രക്തസാക്ഷിക്ക് തുല്യമായ പ്രതിഫലം നല്‍കുന്നതാണ്. (ബുഖാരി:5734)
പാപങ്ങളില്‍ നിന്ന് മടങ്ങുക, പശ്ചാത്തപിക്കുക
മനുഷ്യ൪ അല്ലാഹുവിന്റെ ധാര്‍മിക നിയമങ്ങളില്‍ നിന്ന് അകന്നുപോകുകയും തെറ്റുകളും പാപങ്ങളും അധികരിക്കുകയും ചെയ്യുമ്പോഴാണ് നാട്ടില്‍ പ്രയാസങ്ങള്‍ വന്നു ഭവിക്കുകയെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്.
ظَهَرَ ٱلْفَسَادُ فِى ٱلْبَرِّ وَٱلْبَحْرِ بِمَا كَسَبَتْ أَيْدِى ٱلنَّاسِ لِيُذِيقَهُم بَعْضَ ٱلَّذِى عَمِلُوا۟ لَعَلَّهُمْ يَرْجِعُونَ
മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത് നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്റെ ഫലം അവര്‍ക്ക് ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്. അവര്‍ ഒരു വേള മടങ്ങിയേക്കാം.(ഖു൪ആന്‍: 30/41)
എല്ലാ കുഴപ്പങ്ങളുടെയും ഉത്ഭവം മനുഷ്യരുടെ പ്രവർത്തികളാണ്. അതിന് അല്ലാഹു ചിലപ്പോൾ ചില ശിക്ഷകൾ നൽകും, മനുഷ്യർ ഖേദിച്ചു മടങ്ങുന്നതിനു വേണ്ടി. ഇബ്നു അബ്ബാസിൽ നിന്ന് പല പണ്ഡിതന്മാരും ഉദ്ധരിച്ചതായി കാണാം: ഈ ആയത്തിൽ “അവർ ഒരുവേള മടങ്ങിയേക്കാം” എന്നു പറഞ്ഞതിന്റെ ഉദ്ദേശം, “അവർ പാപങ്ങളെ തൊട്ട് മടങ്ങിയേക്കാം” എന്നാകുന്നു. അതുകൊണ്ടുതന്നെ അല്ലാഹുവിന്റെ ദീനിലേക്ക് അവന്റെ അടിമകള്‍ മടങ്ങുന്നതിന് വേണ്ടിയായിരിക്കാം ചിലപ്പോള്‍ ഇത്തരം പരീക്ഷണങ്ങള്‍.
وَبَلَوْنَٰهُم بِٱلْحَسَنَٰتِ وَٱلسَّيِّـَٔاتِ لَعَلَّهُمْ يَرْجِعُونَ
അവര്‍ മടങ്ങേണ്ടതിനായി നാം അവരെ നന്മകള്കൊണ്ടും തിന്മകള് കൊണ്ടും പരീക്ഷിക്കുകയുണ്ടായി. (ഖു൪ആന്‍:7/168)
ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് ഇബ്നുല്‍ ജൌസി(റഹി) പറഞ്ഞു: നാം അവരെ നന്മകള് കൊണ്ട് പരീക്ഷിച്ചു. അതായത് സമൃദ്ധിയും ആയുരാരോഗ്യവും നല്കി പരീക്ഷിച്ചു. പട്ടിണിയും പ്രയാസങ്ങളും കഠിനതകളുമായി തിന്മകള് കൊണ്ടും പരീക്ഷിച്ചു. അങ്ങനെ അവ൪ അല്ലാഹുവിലേക്ക് മടങ്ങുകയും (അവരുടെ തെറ്റുകളില്‍ നിന്ന്) പശ്ചാത്തപിക്കുന്നതിനും വേണ്ടിയായിരുന്നു അത്. (സാദുല്‍ മസീ൪:2/165)
وَلَنُذِيقَنَّهُم مِّنَ ٱلْعَذَابِ ٱلْأَدْنَىٰ دُونَ ٱلْعَذَابِ ٱلْأَكْبَرِ لَعَلَّهُمْ يَرْجِعُونَ
ഏറ്റവും വലിയ ആ ശിക്ഷ കൂടാതെ (ഐഹികമായ) ചില ചെറിയതരം ശിക്ഷകളും നാം അവരെ ആസ്വദിപ്പിക്കുന്നതാണ്. അവര്‍ ഒരു വേള മടങ്ങിയേക്കാമല്ലോ. (ഖു൪ആന്‍:32/21)
ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് ഇബ്നു അബ്ബാസ്(റ) പറഞ്ഞു:
قال ابن عباس : يعني بالعذاب الأدنى مصائب الدنيا وأسقامها وآفاتها ، وما يحل بأهلها مما يبتلي الله به عباده ليتوبوا إليه
ചെറിയ ശിക്ഷ എന്നതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ദുന്‍യാവിലെ പരീക്ഷണങ്ങളാണ്. രോഗങ്ങളും ബുദ്ധിമുട്ടുകളും മനുഷ്യ൪ക്ക് വന്നുഭവിക്കുന്ന മറ്റ് ശിക്ഷകളും പോലുള്ളവ. അവയെല്ലാം കൊണ്ട് അല്ലാഹു തന്റെ ദാസന്മാരെ പരീക്ഷിക്കുന്നു. അവ൪ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് മടങ്ങുന്നതിനത്രെ അത്. (ഇബ്നു കസീ൪:6/369)
وَلَقَدْ أَرْسَلْنَآ إِلَىٰٓ أُمَمٍ مِّن قَبْلِكَ فَأَخَذْنَٰهُم بِٱلْبَأْسَآءِ وَٱلضَّرَّآءِ لَعَلَّهُمْ يَتَضَرَّعُونَ
നിനക്ക് മുമ്പ് നാം പല സമൂഹങ്ങളിലേക്കും (ദൂതന്മാരെ) അയച്ചിട്ടുണ്ട്. അനന്തരം അവരെ (ആ സമൂഹങ്ങളെ) കഷ്ടപ്പാടും ദുരിതവും കൊണ്ട് നാം പിടികൂടി; അവര്‍ വിനയശീലരായിത്തീരുവാന്‍ വേണ്ടി. (ഖു൪ആന്‍:6/42)
وَمَا نُرْسِلُ بِٱلْءَايَٰتِ إِلَّا تَخْوِيفًا
…. ഭയപ്പെടുത്താന്‍ മാത്രമാകുന്നു നാം ദൃഷ്ടാന്തങ്ങള്‍ അയക്കുന്നത്.(ഖു൪ആന്‍:17/59)
ഫുളൈൻ ബ്നു ഇയാള്‍ (റഹി) പറഞ്ഞു: രോഗങ്ങൾ നിശ്ചയിക്കപ്പെട്ടിട്ടുള്ളത് അതുമുഖേന അല്ലാഹു അവന്റെ അടിമകളെ അദബുള്ളവരാക്കാൻ വേണ്ടി മാത്രമാണ്. രോഗം ബാധിക്കുന്നവരെല്ലാം മരണമടയുന്നില്ല. (ഹിൽയതുൽ ഔലിയ 8:/109)
അതിനാൽ അല്ലാഹുവിന്റെ അടിമകൾ ഓരോരുത്തരും പാപങ്ങളിൽ നിന്ന് അല്ലാഹുവിലേക്ക് മടങ്ങാൻ കഠിന പരിശ്രമം ചെയ്യേണ്ടതുണ്ട്.
قال العباس رضي الله عنه : اللهم انه لم ينزل بلاء من السماء إلا بذنب، ولا يكشف إلا بتوبة
അബ്ബാസ് (റ) പറഞ്ഞു : അല്ലാഹുവേ, ആകാശത്തു നിന്ന് ഒരു പരീക്ഷണവും ഇറങ്ങുകയില്ലല്ലോ, പാപം കാരണമില്ലാതെ. അത് നീങ്ങിപ്പോവുകയുമില്ല, തൗബകൊണ്ടല്ലാതെ – المجالسة وجواهر العلم
قال النعمان بن بشير رضي الله عنه :إن الهلكة كل الهلكة أن تعمل السيئات في زمن البلاء
നുഅ’മാനുബ്നു ബശീർرضي الله عنه പറഞ്ഞു:(ദുരിതങ്ങളാൽ ) പരീക്ഷിക്കപ്പെടുന്ന ഘട്ടത്തിലും നീ തിന്മകൾ ചെയ്താൽ എല്ലാ അർഥത്തിലും നശിച്ചിരിക്കുന്നു. (അൽബിദായവന്നിഹായ :8/344)
അല്ലാഹുവിന്റെ കഴിവ്
وَهُوَ ٱلْقَاهِرُ فَوْقَ عِبَادِهِۦ ۚ وَهُوَ ٱلْحَكِيمُ ٱلْخَبِيرُ
അവന് തന്റെ ദാസന്മാരുടെ മേല്‍ പരമാധികാരമുള്ളവനാണ്. യുക്തിമാനും സൂക്ഷ്മമായി അറിയുന്നവനുമത്രെ അവന്. (ഖു൪ആന്‍ :6/18)
قُلْ هُوَ ٱلْقَادِرُ عَلَىٰٓ أَن يَبْعَثَ عَلَيْكُمْ عَذَابًا مِّن فَوْقِكُمْ أَوْ مِن تَحْتِ أَرْجُلِكُمْ أَوْ يَلْبِسَكُمْ شِيَعًا وَيُذِيقَ بَعْضَكُم بَأْسَ بَعْضٍ ۗ ٱنظُرْ كَيْفَ نُصَرِّفُ ٱلْءَايَٰتِ لَعَلَّهُمْ يَفْقَهُونَ
പറയുക: നിങ്ങളുടെ മുകള്‍ ഭാഗത്ത് നിന്നോ, നിങ്ങളുടെ കാലുകളുടെ ചുവട്ടില്‍ നിന്നോ നിങ്ങളുടെ മേല്‍ ശിക്ഷ അയക്കുവാന്‍, അല്ലെങ്കില്‍ നിങ്ങളെ ഭിന്നകക്ഷികളാക്കി ആശയക്കുഴപ്പത്തിലാക്കുകയും, നിങ്ങളില്‍ ചിലര്‍ക്ക് മറ്റു ചിലരുടെ പീഡനം അനുഭവിപ്പിക്കുകയും ചെയ്യാന്‍ കഴിവുള്ളവനത്രെ അവന്. നോക്കൂ; അവര്‍ ഗ്രഹിക്കുവാന്‍ വേണ്ടി നാം തെളിവുകള്‍ വിവിധ രൂപത്തില്‍ വിവരിച്ചുകൊടുക്കുന്നത് എങ്ങനെയാണെന്ന്. (ഖു൪ആന്‍ :6/65)
എല്ലാ പ്രയാസങ്ങളില്‍ നിന്നും രക്ഷ നല്കുന്നവന് അല്ലാഹു മാത്രം
قُلِ ٱللَّهُ يُنَجِّيكُم مِّنْهَا وَمِن كُلِّ كَرْبٍ ثُمَّ أَنتُمْ تُشْرِكُونَ
പറയുക: അല്ലാഹുവാണ് അവയില്‍നിന്നും മറ്റെല്ലാ ദുരിതങ്ങളില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്നത്. എന്നിട്ടും നിങ്ങളവനോട് പങ്ക് ചേര്‍ക്കുന്നുവല്ലോ. (ഖു൪ആന്‍:6/64)
ഭൗതികമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക
ഈ ഒരു സാഹചര്യത്തില്‍ ഭരണകൂടവും ആരോഗ്യവകുപ്പു് അധികൃതരും നല്കുന്ന എല്ലാ മുന്‍കരുതല്‍ നി൪ദ്ദേശങ്ങളും പാലിക്കുക. അല്ലയോ സത്യവിശ്വാസികളെ, നിങ്ങള്‍ മുന്‍കരുതല്‍ എടുക്കുക എന്നത് വിശുദ്ധ ഖു൪ആനിന്റെ (4/71) അദ്ധ്യാപനമാണ്. രോഗത്തെ പ്രതിരോധിക്കാന്‍ പൊതുജനങ്ങള്‍ക്ക് നല്കുന്ന നിര്‍ദേശങ്ങളില്‍ അധികവും വൃത്തിയുമായി ബന്ധപ്പെട്ടതാണ്. അതെല്ലാം നാം കൃത്യമായി പാലിക്കേണ്ടതുണ്ട്. അതില്‍ പ്രധാനപ്പെട്ട ചിലത് കാണുക:
ഇതുമായി ബന്ധപ്പെട്ട നബിയുടെ(സ്വ) ചില ചര്യകളും നി൪ദ്ദേശങ്ങളും കാണുക:
عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا عَطَسَ غَطَّى وَجْهَهُ بِيَدِهِ أَوْ بِثَوْبِهِ وَغَضَّ بِهَا صَوْتَهُ
അബൂഹുറൈറയില്‍(റ) നിന്നും നിവേദനം:നബി(സ്വ) തുമ്മിയാല്‍ തന്റെ കൈ കൊണ്ട് അല്ലെങ്കില്‍ തന്റെ വസ്ത്രം കൊണ്ട് മുഖം പൊത്തുമായിരുന്നു. അതുകൊണ്ട് തന്റെ ശബ്ദം താഴത്തുമായിരുന്നു. (തി൪മിദി: 43/2969)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِذَا تَثَاوَبَ أَحَدُكُمْ فَلْيُمْسِكْ بِيَدِهِ عَلَى فِيهِ
നബി(സ്വ)പറഞ്ഞു: നിങ്ങളിലൊരാള്‍ കോട്ടുവായിട്ടാല്‍ അവന് തന്റെ കൈ കൊണ്ട് വായ പൊത്തിപ്പിടിക്കട്ടെ …. (മുസ്ലിം: 2995)
لاَ ضَرَرَ وَلاَ ضِرَارَ
സ്വയം ഉപദ്രവം ചെയ്യുകയോ മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കുകയോ അരുത്. (മുവത്വ:36/1435)
فِرَّ مِنَ الْمَجْذُومِ فِرَارَكَ مِنَ الْأَسَدِ
കുഷ്ഠരോഗിയിൽ നിന്ന് സിംഹത്തിൽ നിന്നെന്ന പോലെ ഓടിയകലുക. (മുസ്നദു അഹ്മദ്: 9722)
لَا يُورِدَنَّ مُمْرِضٌ عَلَى مُصِحٍّ
രോഗമുള്ളവയെ ആരോഗ്യമുള്ളവയുടെ അടുക്കലേക്ക് കൊണ്ടു വരരുത്. (ബുഖാരി: 5771)
ഒട്ടകങ്ങളുടെ വിഷയത്തിലാണ് ഈ ഹദീസ് വന്നിട്ടുള്ളതെങ്കിലും പൊതുവെ ഏത് രോഗത്തിന്റെ കാര്യത്തിലും ഈ പറഞ്ഞത് പരിഗണിക്കാവുന്നതാണ് എന്ന് ഇസ്ലാമിലെ ചില അടിസ്ഥാന നിയമങ്ങളുടെ വെളിച്ചത്തില്‍ മനസ്സിലാക്കാവുന്നതാണ്.
عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ: غَطُّوا الإِنَاءَ وَأَوْكُوا السِّقَاءَ فَإِنَّ فِي السَّنَةِ لَيْلَةً يَنْزِلُ فِيهَا وَبَاءٌ لاَ يَمُرُّ بِإِنَاءٍ لَيْسَ عَلَيْهِ غِطَاءٌ أَوْ سِقَاءٍ لَيْسَ عَلَيْهِ وِكَاءٌ إِلاَّ نَزَلَ فِيهِ مِنْ ذَلِكَ الْوَبَاءِ
ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം : നബി(സ്വ) പറഞ്ഞു: നിങ്ങൾ പാത്രങ്ങൾ മൂടിവെക്കുകയും ജലസംഭരണികളുടെ വായ് ഭാഗം അടച്ച് മുറുക്കി കെട്ടിവെക്കുകയും ചെയ്യുക. കാരണം വർഷത്തിൽ ഒരു രാത്രി ഉണ്ട് , ആ രാത്രിയിൽ ഒരു പകർച്ചവ്യാധി ഇറങ്ങുകയും മൂടി വെക്കാത്തതായ ഏതൊക്കെ പാത്രങ്ങളും ജലസംഭരണികളുമുണ്ടോ അതിലൊക്കെയും അവ ബാധിക്കുകയുംചെയ്യും. (മുസ്ലിം:2014)
പ്ലേഗ് രോഗത്തെ കുറിച്ച് പറയവെ നബി(സ്വ) പറഞ്ഞു:
إِذَا وَقَعَ بِأَرْضٍ وَأَنْتُمْ بِهَا فَلَا تَخْرُجُوا مِنْهَا، وَإِذَا وَقَعَ بِأَرْضٍ وَلَسْتُمْ بِهَا فَلَا تَهْبِطُوا عَلَيْهَا
നിങ്ങള്‍ നില്ക്കുന്ന നാട്ടിലാണ് അത് പൊട്ടിപ്പുറപ്പെട്ടതെങ്കില്‍ അവിടെ നിന്ന് നിങ്ങള്‍ പുറത്തേക്ക് പോകരുത്. നിങ്ങള്‍ ഇല്ലാത്ത ഒരു നാട്ടിലാണ് അത് സംഭവിച്ചിട്ടുള്ളതെങ്കില്‍ അവിടേക്ക് നിങ്ങള്‍ പോവുകയും ചെയ്യരുത്. (തി൪മിദി:1065)
فَإِذَا سَمِعْتُمْ بِهِ بِأَرْضٍ فَلاَ تَقْدَمُوا عَلَيْهِ، وَإِذَا وَقَعَ بِأَرْضٍ وَأَنْتُمْ بِهَا فَلاَ تَخْرُجُوا فِرَارًا مِنْهُ ”. قَالَ أَبُو النَّضْرِ ” لاَ يُخْرِجُكُمْ إِلاَّ فِرَارًا مِنْهُ
ഒരു പ്രദേശത്ത് ആ രോഗമുണ്ടെന്ന് കേട്ടാല്‍ അവിടേക്ക് നിങ്ങൾ പോകരുത്. നിങ്ങളുടെ പ്രദേശത്ത് അത് ബാധിച്ചാൽ ഭയന്നുകൊണ്ട് അവിടെനിന്ന് നിങ്ങൾ ഓടിപ്പോവുകയുമരുത്.(ബുഖാരി: 3473)
ഈ ഹദീസുമായി ബന്ധപ്പെട്ട് ഉമര്‍(റ)വിന്റെ ചരിത്രമുണ്ട്. ഉമര്‍(റ) ശാമിലേക്ക് പുറപ്പെട്ടു. വഴിയില്‍ വെച്ചാണ് ശാമില്‍ പകര്‍ച്ചവ്യാധി വ്യാപിച്ചിട്ടുണ്ടെന്ന വിവരം കിട്ടുന്നത്. ശാമിലേക്ക് പോകണോ അതല്ല മടങ്ങിപ്പോകണമോ എന്ന വിഷയത്തില്‍ അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ടായി. ഈ സംഭവമറിഞ്ഞാണ് അബ്ദുറഹ്മാന് ഇബ്നു ഔഫ്(റ) കടന്നു വരുന്നത്. അദ്ദേഹം മുകളില്‍ സൂചിപ്പിച്ച ഹദീഥ് അവരെ ഓര്‍മപ്പെടുത്തുകയും അതനുസരിച്ച് ഉമര്‍(റ) മടങ്ങിപ്പോവുകയും ചെയ്തു.
عَنْ عَبْدِ اللَّهِ بْنِ عَامِرٍ ، أَنَّ عُمَرَ خَرَجَ إِلَى الشَّأْمِ، فَلَمَّا كَانَ بِسَرْغَ، بَلَغَهُ أَنَّ الْوَبَاءَ قَدْ وَقَعَ بِالشَّأْمِ، فَأَخْبَرَهُ عَبْدُ الرَّحْمَنِ بْنُ عَوْفٍ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ” *إِذَا سَمِعْتُمْ بِهِ بِأَرْضٍ فَلَا تَقْدَمُوا عَلَيْهِ، وَإِذَا وَقَعَ بِأَرْضٍ وَأَنْتُمْ بِهَا فَلَاتَخْرُجُوا فِرَارًا مِنْهُ* “.
അബ്ദില്ലാഹിബ്നു ആമിറില്‍(റ) നിന്നും നിവേദനം:ഒരിക്കൽ ഉമർ(റ) ശാമിലേക്ക് പുറപ്പെട്ടു. സർഅ് എന്ന സ്ഥലത്ത് എത്തിയപ്പോൾ ശാമിൽ പകർച്ചവ്യാധി (പ്ലേഗ്) ഉള്ളതായി അദ്ദേഹത്തിന് വിവരം ലഭിച്ചു: അപ്പോൾ അബ്ദുറഹ്മാൻ ബിൻ ഔഫ് (റ) ഉമറിനോട് (റ) പറഞ്ഞു: നബി(സ്വ) പറഞ്ഞിട്ടുണ്ട് : ഒരു പ്രദേശത്ത് പകർച്ചവ്യാധി ഉള്ളതായി കേട്ടാൽ പിന്നെ നിങ്ങൾ അവിടേക്ക് പോകരുത്, ഇനി നിങ്ങൾ നിലകൊള്ളുന്നതായ പ്രദേശത്താണ് പകർച്ചവ്യാധി ഉള്ളത് എങ്കിൽ അതിൽ നിന്നും രക്ഷപ്പെടാനായി അവിടെ നിന്നും പുറത്തുപോകരുത്. ( ബുഖാരി:5730)
خَمْسٌ مَنْ فعلَ واحدةً مِنْهُنَّ كان ضَامِنًا على اللهِ عزَّ وجلَّ …. أوْ قَعَدَ في بَيتِه فَسَلِمَ ، وسَلِمَ الناسُ مِنْهُ
നബി(സ്വ) പറഞ്ഞു: അഞ്ച് കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് നിർവഹിക്കുന്നവന് അല്ലാഹു സകല അനുഗ്രഹങ്ങളും ഉറപ്പ് നൽകുന്നു: ……….. (അതിൽ അഞ്ചാമത്തേത്) ആരെങ്കിലും വീട്ടിലിരിക്കുക വഴി സ്വയം സുരക്ഷിതനാവുകയും തന്നിൽ നിന്നും മറ്റുള്ളവർ സുരക്ഷിതരാവുകയും ചെയ്താൽ. (മുസ്നദ് അഹ്മദ്: 22146 – സ്വഹീഹ് അൽബാനി )
تولى أبو عبيدة حكم الشام فمات بالطاعون ، ثم تولى معاذ فمات بالطاعون ، فلما تولاها عمرو بن العاص خطب في الناس قائلاً :أيها الناس إن الطاعون كالنار المشتعلة وأنتم وقودها فتفرقوا وتجبلوا حتى لا تجد النار ما يشعلها فتنطفيء وحدها ، فلما سمعوا واستجابوا نجوا جميعاً ورفع الله البلاء
അബൂ ഉബൈദ ശാമിലെ ഗവർണറായി അധികാരമേറ്റു. പിന്നീട് പ്ലേഗ് നിമിത്തം മരണപ്പെടുകയുണ്ടായി.ശേഷം മുആദ് അധികാരമേറ്റു. അദ്ദേഹവും പ്ലേഗ് ബാധിച്ചു മരണപ്പെട്ടു.അനന്തരം അംറുബ്നൽ ആസ് അധികാരമേറ്റപ്പോൾ ജനങ്ങളെ അഭിമുഖീകരിച്ച് അദ്ദേഹം ഒരു പ്രസംഗം നിർവഹിച്ചു:ജനങ്ങളെ,പ്ലേഗ് പടർന്നു കത്തുന്ന തീ പോലെയാണ്. നിങ്ങളാണ് അതിന്റെ ഇന്ധനം. അതിനാൽ നിങ്ങൾ വേറിട്ട് കഴിയുകയും, മലയോരങ്ങളിൽ ഒഴിഞ്ഞിരിക്കുകയും ചെയ്യുക. അങ്ങനെ പ്ലേഗാകുന്ന തീയ്ക്ക് ആളിക്കത്താൻ ഇന്ധനം ലഭിക്കാതെ വരികയും സ്വമേധയാ കെട്ടടങ്ങുകയും ചെയ്തോളും. ഒടുവിൽ ജനങ്ങളദ്ദേഹത്തെ കേട്ടനുസരിച്ചപ്പോൾ എല്ലാവരും ( ആ പകർച്ചാവ്യാധിയിൽ നിന്ന്) രക്ഷെപ്പട്ടു. അല്ലാഹു ആ വിപത്ത് മാറ്റിക്കൊടുക്കുകയും ചെയ്തു. (അൽ ബിദായവന്നിഹായ)
ചുരുക്കത്തില്‍ ഒരു അടിമ താൻ ഭയക്കുന്ന രോഗത്തിൽ നിന്ന് രക്ഷിക്കുന്ന മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. അതവന്റെ മതപരമായ ബാധ്യതയുമാണ്.
ശൈഖ് സുലൈമാൻ അർറുഹൈലി(ഹ) പറഞ്ഞു:ആരോഗ്യ മുൻകരുതലുകൾ എന്നു പറയുന്നത് തുടക്കത്തിൽ കുറച്ചു ദിവസം ആവേശത്തോടെ കൊണ്ടുനടക്കുകയും പിന്നെ അലംഭാവം കാണിക്കുകയും ചെയ്യാവുന്ന വിഷയമല്ല. അതിനാൽ നിർദേശിക്കപ്പെട്ട എല്ലാ മുൻകരുതലുകളും കണിശമായി പാലിക്കുക ;കാരണം, അവ പാലിക്കുക വഴി വലിയ പ്രതിഫലം നേടിത്തരുന്ന ഒരു പുണ്യകർമമാണ് നീ ചെയ്യുന്നത്. ജനങ്ങളെക്കൊണ്ട് നിനക്കും നിന്നെക്കൊണ്ട് അവർക്കും ഉപദ്രവം വരാതെ നീ സൂക്ഷിക്കുകയാണ് ചെയ്യുന്നത്. നീ ആ വിഷയത്തിൽ അലംഭാവം കാണിക്കരുത്. അത്തരം നിർദേശങ്ങൾ പാലിക്കാതിരുന്നാൽ മു’മിനീങ്ങൾക്ക് നിന്നെക്കൊണ്ട് ഉപദ്രവമുണ്ടാകും. അതാകട്ടെ അല്ലാഹുവിന്റെ ശാപത്തിന് കരണവുമായേക്കും. ഒരുപക്ഷേ നിന്റെ അലംഭാവം ഒരു നിരപരാധിയുടെ മരണത്തിന് തന്നെ വഴിവെച്ചേക്കാം. അത് എന്തുമാത്രം ഗുരുതരമായ പാതകമാണ്!
കൊറോണ കാലത്തെ സലാം പറയലും പരസ്പരം കൈകൾ കൊടുക്കലും
മദീനയിലെ മസ്ജിദു നബവിയിലെ ശൈഖും ഉന്നത പണ്ഡിതനുമായ ശൈഖ് സുലൈമാൻ അർ റുഹൈലി حفظه الله പറഞ്ഞു : ശറഇൽ സലാം പറയൽ നാവു കൊണ്ടാണ്, കൈകൾ കൊടുക്കുക എന്നത് നന്മയിലെ വർദ്ധനവാണ്, ഇന്നത്തെ നന്മയിൽ പെട്ടത് പരസ്പരം കൈകൾ കൊടുക്കൽ ഒഴിവാക്കലാണ് , നന്മകൾ കരസ്ഥമാക്കുക എന്നതിനേക്കാൾ കുഴപ്പങ്ങൾ ഒഴിവാക്കുന്നതിനാണ് മുൻഗണന, അതിനാൽ സലാമിൽ ഒതുക്കുവാനും കൈകൾ കൊടുക്കുന്നതു ഒഴിവാക്കുവാനും വീട്ടിൽ നിന്ന് ഇറങ്ങുന്നത് കുറയ്ക്കുവാനും അനിവാര്യമല്ലാത്ത കൂടിച്ചേരലുകൾ കുറയ്ക്കുവാനും വൃത്തിയുടെ കാര്യത്തിൽ നന്നായി ശ്രദ്ധിക്കുവാനും മുമ്പും ശേഷവുമെല്ലാം അല്ലാഹുവിൽ തവക്കുൽ ചെയ്യുവാനും മുഴുവൻ മുസ്ലിമീങ്ങളെയും നാം പ്രേരിപ്പിക്കുന്നു.
സുരക്ഷിതത്വം ലഭിക്കാനുളള ദുആ-ദിക്റുകള്‍ പതിവാക്കുക
രാവിലെയും വൈകുന്നേരവും മൂന്ന് തവണ വീതം സൂറ: ഇഖ്ലാസ്, ഫലഖ്, നാസ് എന്നിവ പാരായണം ചെയ്യുക
عَنْ عَبْدِ اللَّهِ بْنِ خُبَيْبٍ، قَالَ خَرَجْنَا فِي لَيْلَةٍ مَطِيرَةٍ وَظُلْمَةٍ شَدِيدَةٍ نَطْلُبُ رَسُولَ اللَّهِ صلى الله عليه وسلم يُصَلِّي لَنَا – قَالَ – فَأَدْرَكْتُهُ فَقَالَ ” قُلْ ” . فَلَمْ أَقُلْ شَيْئًا ثُمَّ قَالَ ” قُلْ ” . فَلَمْ أَقُلْ شَيْئًا . قَالَ ” قُلْ ” . قُلْتُ مَا أَقُولُ قَالَ ” قُلْ : وَالْمُعَوِّذَتَيْنِ حِينَ تُمْسِي وَتُصْبِحُ ثَلاَثَ مَرَّاتٍ تَكْفِيكَ مِنْ كُلِّ شَيْءٍ ” .
അബ്ദില്ലാഹിബ്നു ഖുബൈബില്‍(റ) നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഞങ്ങള്‍ മഴയും ഇരുട്ടും നിറഞ്ഞ ഒരു രാത്രിയില്‍ പുറപ്പെട്ടു: എന്നിട്ട് ഞങ്ങള്‍ നബി(ﷺ)യെ ഞങ്ങള്‍ക്ക് വേണ്ടി നമസ്കരിക്കാനായി അന്വേഷിച്ചു. അദ്ദേഹത്തിന്റെ അടുക്കല്‍ എത്തിയപ്പോള്‍ അവിടുന്ന് പറഞ്ഞു: നീ പറയുക. അപ്പോള്‍ ഞാന്‍ ഒന്നും പറഞ്ഞില്ല. വീണ്ടും അവിടുന്ന് പറഞ്ഞു: നീ പറയുക. അപ്പോഴും ഞാന്‍ ഒന്നും പറഞ്ഞില്ല. പിന്നെയും ആവശ്യപ്പെട്ടു: നീ പറയുക. അപ്പോള്‍, ഞാന്‍ എന്താണ് പറയേണ്ടതെന്ന് ചോദിച്ചു. തുട൪ന്ന് നബി(ﷺ) പറഞ്ഞു : ഖുല്‍ ഹുവല്ലാഹു അഹദ്, മുഅവ്വിദതൈനി (സൂറ:ഫലഖ്, നാസ്) എന്നിവ രാവിലെയാകുമ്പോഴും വൈകുന്നേരമാകുമ്പോഴും മൂന്ന് തവണ പാരായണം ചെയ്താല്‍ നിനക്ക് എല്ലാത്തില്‍ നിന്നും രക്ഷയായി അത് മതിയാകുന്നതാണ്. (തി൪മിദി : 3575 )
രാവിലെയും വൈകുന്നേരവും മൂന്ന് തവണ പാരായണം ചെയ്യുക
بِسْمِ اللَّهِ الَّذِي لاَ يَضُرُّ مَعَ اسْمِهِ شَىْءٌ فِي الأَرْضِ وَلاَ فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ
ബിസ്മില്ലാഹില്ലദീ ലാ യളുര്‍റു മഅസ്മിഹി ശയ്ഉന്‍ ഫില്‍ അര്‍ള്വി വലാ ഫിസ്സമാഇ വഹുവ സ്സമീഉല്‍ അലീം.
അല്ലാഹുവിന്റെ നാമത്തില്‍ (ഞാന്‍ പ്രഭാതത്തില്‍ / പ്രദോഷത്തില്‍ പ്രവേശിച്ചിരിക്കുന്നു) അവന്റെ നാമത്തോടൊപ്പം (അല്ലാഹുവിന്റെ നാമം ഉച്ചരിച്ച് തുടങ്ങിയാല്‍) ഭൂമിയിലോ ആകാശത്തോ ഒരു വസ്തുവും ഉപദ്രവമേല്‍ക്കപ്പെടുകയില്ല. അവന് സര്‍വ്വവും കേള്‍ക്കുന്നവനും സര്‍വ്വവും അറിയുന്നവനുമാണ്.
عَنْ عُثْمَانَ بْنَ عَفَّانَ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ: مَا مِنْ عَبْدٍ يَقُولُ فِي صَبَاحِ كُلِّ يَوْمٍ وَمَسَاءِ كَلِّ لَيْلَةٍ بِسْمِ اللَّهِ الَّذِي لاَ يَضُرُّ مَعَ اسْمِهِ شَىْءٌ فِي الأَرْضِ وَلاَ فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ ثَلاَثَ مَرَّاتٍ – فَيَضُرَّهُ شَىْءٌ .
ഉസ്മാനുബ്നു അഫാനില്‍(റ) നിന്ന് നിവേദനം:നബി (സ്വ) അരുളി : ഒരാള്‍ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഇത് മൂന്ന് തവണ ചൊല്ലിയാല്‍ അവനെ യാതാന്നും ഉപദ്രവിക്കുകയില്ല. (ഇബ്നുമാജ :3869)
രാവിലെയും വൈകുന്നേരവും ഒരു തവണ പാരായണം ചെയ്യുക
اللّهُـمَّ إِنِّـي أسْـأَلُـكَ العَـفْوَ وَالعـافِـيةَ في الدُّنْـيا وَالآخِـرَة ، اللّهُـمَّ إِنِّـي أسْـأَلُـكَ العَـفْوَ وَالعـافِـيةَ في ديني وَدُنْـيايَ وَأهْـلي وَمالـي ، اللّهُـمَّ اسْتُـرْ عـوْراتي وَآمِـنْ رَوْعاتـي ، اللّهُـمَّ احْفَظْـني مِن بَـينِ يَدَيَّ وَمِن خَلْفـي وَعَن يَمـيني وَعَن شِمـالي ، وَمِن فَوْقـي ، وَأَعـوذُ بِعَظَمَـتِكَ أَن أُغْـتالَ مِن تَحْتـي
അല്ലാഹുമ്മ ഇന്നീ അസ്അലുകല്‍ അഫ്’വ വല്‍ ആഫിയത്ത ഫിദ്ദുന്യാ വല്‍ ആഖിറ, അല്ലാഹുമ്മ ഇന്നീ അസ്അലുകല്‍ അഫ്’വ വല്‍ ആഫിയത്ത ഫീ ദീനീ വ ദുന്യാ വ അഹ്’ലീ വ മാലീ, അല്ലാഹുമ്മ സ്തുര്‍ അവ്റാതീ, വ ആമിന് റവ്ആതീ, അല്ലാഹുമ്മ ഹ്ഫള്നീ മിന് ബയ്നി യദയ്യ വ മിന് ഖല്‍ഫീ വ അന് യമീനീ വ അന് ശിമാലീ വ മിന് ഫൌഖീ, വ അഊദു ബി അളമതിക അന് ഉഅ്താല മിന് തഹ്തീ.
അല്ലാഹുവേ, ഇഹത്തിലും പരത്തിലും മാപ്പും സൗഖ്യജീവിതവും ഞാന്‍ നിന്നോട് ചോദിക്കുന്നു. അല്ലാഹുവേ, എന്റെ മതകാര്യത്തിലും ഐഹിക ജീവിതത്തിലും കുടുംബത്തിലും ധനത്തിലും മാപ്പും സൗഖ്യവും നിന്നോട് ഞാന്‍ ചോദിക്കുന്നു. അല്ലാഹുവേ, എന്റെ ദൗര്‍ബല്യങ്ങള്‍ നീ മറച്ച് വെക്കുകയും എന്റെ ഭയപ്പാടില്‍ നിന്ന് എനിക്ക് സമാധാനം നല്‍കുകയും ചെയ്യേണമേ. അല്ലാഹുവേ, എന്റെ മുന്നിലൂടെയും പിന്നിലൂടെയും, വലത് ഭാഗത്തിലൂടെയും ഇടത് ഭാഗത്തിലൂടെയും, മുകളിലൂടെയും എന്നെ കാത്തു രക്ഷിക്കേണമേ. താഴ്ഭാഗത്തിലൂടെ (ഭൂമിയില്‍ നിന്ന്) ഞാന്‍ വഞ്ചിക്കപ്പെടുന്നതില്‍ നിന്ന് നിന്റെ അതിമഹത്വം കൊണ്ട് ഞാന്‍ രക്ഷതേടുന്നു. (സുനനുഇബ്നുമാജ :3871 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
ഈ പ്രാ൪ത്ഥനയില്‍ ഒരു അടിമക്ക് തന്റെ എല്ലാ ഭാഗത്ത് (മേഖലകളില്‍) നിന്നുമുള്ള (ആപത്തുകളില്‍ നിന്നും) ഒരു സംരക്ഷണ വലയം ഉള്ളതായി കാണാന്‍ കഴിയും. അബ്ദില്ലാഹിബ്നു ഉമ൪(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ ഈ പ്രാ൪ത്ഥന നബി(സ്വ) രാവിലെയും വൈകിട്ടും ഒഴിവാക്കാറുണ്ടായിരുന്നില്ല എന്ന് വന്നിട്ടുണ്ട്.
രാത്രി ഉറങ്ങാന്‍ വേണ്ടി തന്റെ വിരിപ്പിലെത്തിയാല്‍ ആമനറസൂല്‍ പാരായണം ചെയ്യുക
عَنْ أَبِي مَسْعُودٍ الأَنْصَارِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: مَنْ قَرَأَ هَاتَيْنِ الآيَتَيْنِ مِنْ آخِرِ سُورَةِ الْبَقَرَةِ فِي لَيْلَةٍ كَفَتَاهُ
അബൂമസ്ഊദിൽ(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു : ആരെങ്കിലും രാത്രിയിൽ (ഉറങ്ങാന്‍ വേണ്ടി തന്റെ വിരിപ്പിലെത്തിയാല്‍) സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകള്‍ പാരായണം ചെയ്യുന്നുവെങ്കിൽ അവന് (ഉപദ്രവങ്ങളില്‍ നിന്നും രക്ഷയാകാന്‍) അത് മതിയാകുന്നതാണ്. (മുസ്ലിം:808)
എല്ലാ ദിവസവും വൈകുന്നേരം ‘3 തവണ’ ചൊല്ലുക
أَعـوذُبِكَلِمـاتِ اللّهِ التّـامّـاتِ مِنْ شَـرِّ ما خَلَـق
അഊദു ബി കലിമാത്തില്ലാഹി ത്താമ്മാത്തി മിന് ശര്‍റി മാ ഖലക്
അല്ലാഹുവിന്റെ സമ്പൂര്‍ണ്ണമായ വചനങ്ങള്‍ (ഖുര്‍ആന്‍) കൊണ്ട് അവന് സൃഷ്ടിച്ചവയുടെ തിന്മയില് നിന്ന് ഞാന്‍ അല്ലാഹുവിനോട് രക്ഷ തേടുന്നു.(മുസ്ലിം:2709)
عَنْ أَبِي هُرَيْرَةَ، أَنَّهُ قَالَ جَاءَ رَجُلٌ إِلَى النَّبِيِّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ مَا لَقِيتُ مِنْ عَقْرَبٍ لَدَغَتْنِي الْبَارِحَةَ قَالَ : أَمَا لَوْ قُلْتَ حِينَ أَمْسَيْتَ أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ لَمْ تَضُرُّكَ
നബി (സ്വ) അരുളി : ഒരാള്‍ ‘അഊദു ബി കലിമാത്തില്ലാഹി ത്താമ്മാത്തി മിന് ശര്‍റി മാ ഖലക് ‘ ദിവസവും വൈകുന്നേരം (3 തവണ) ചൊല്ലിയാല്‍ (അന്ന്) ഒരു ആപത്തും ഉപദ്രവവും അയാള്‍ക്ക് ബാധിക്കില്ല. (മുസ്ലിം:2709)
യാത്രയില്‍ എവിടെയെങ്കിലും ഇറങ്ങുമ്പാഴും ഇതേ ദിക്റ് ഒരു തവണ ചൊല്ലുക.
عَنْ سَعْدِ بْنِ أَبِي وَقَّاصٍ، عَنْ خَوْلَةَ بِنْتِ حَكِيمٍ السُّلَمِيَّةِ، أَنَّهَا سَمِعَتْ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : إِذَا نَزَلَ أَحَدُكُمْ مَنْزِلاً فَلْيَقُلْ أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ . فَإِنَّهُ لاَ يَضُرُّهُ شَىْءٌ حَتَّى يَرْتَحِلَ مِنْهُ
നബി(സ്വ) അരുളി : ആരെങ്കിലും ഒരു സ്ഥലത്ത് ഇറങ്ങിയാല്‍ ഇപ്രകാരം പറഞ്ഞാല്‍ അയാള്‍ അവിടെ നിന്ന് വീണ്ടും യാത്ര തിരിക്കുന്നതുവരെ അയാളെ യാതൊരാപത്തും ബാധിക്കുകയില്ല തന്നെ. (മുസ്ലിം:2709)
പ്രാ൪ത്ഥന
ഏത് പ്രതിസന്ധിയായാലും അല്ലാഹുവിങ്കല്‍ പ്രാ൪ത്ഥനയേക്കാള് മഹത്തരമായ മറ്റൊരു കാര്യവുമില്ലെന്നുള്ളത് നാം തിരിച്ചറിയുക.
عَنْ أَبِي هُرَيْرَةَ، رضى الله عنه عَنِ النَّبِيِّ صلى الله عليه وسلم قَالَ : لَيْسَ شَيْءٌ أَكْرَمَ عَلَى اللَّهِ تَعَالَى مِنَ الدُّعَاءِ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: : നബി(സ്വ) പറഞ്ഞു: അല്ലാഹുവിന് പ്രാ൪ത്ഥനയേക്കാള് മഹത്തരമായ മറ്റൊന്നുമില്ല. (തി൪മിദി : 3370 – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
عَنْ سَلْمَانَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : إِنَّ رَبَّكُمْ تَبَارَكَ وَتَعَالَى حَيِيٌّ كَرِيمٌ يَسْتَحْيِي مِنْ عَبْدِهِ إِذَا رَفَعَ يَدَيْهِ إِلَيْهِ أَنْ يَرُدَّهُمَا صِفْرًا
സല്‍മാനുല്‍ ഫാരിസിയില്‍(റ) നിന്ന് നിവേദനം: : നബി(സ്വ) പറഞ്ഞു: തീ൪ച്ചയായും നിങ്ങളുടെ റബ്ബ് ലജ്ജയുള്ളവനും മാന്യനുമാണ്. തന്റെ അടിമ അവനിലേക്ക് ഇരുകരങ്ങളും ഉയ൪ത്തിയാല്‍ ഒന്നുമില്ലാതെ അത് മടക്കുന്നതില്‍ നിന്ന് അവന് ലജ്ജിക്കുന്നു.(അബൂദാവൂദ്: 1490)
അല്ലാഹുവിന്റെ ഉല്‍കൃഷ്ട നാമങ്ങളില്‍പെട്ട ഒന്നാണ് ശാഫീ എന്നത്. ശാഫീ എന്നു പറഞ്ഞാല്‍ രോഗം സുഖപ്പെടുത്തുന്നവന്‍ എന്നര്‍ഥം. രോഗം നല്കുന്നവനും ശിഫയേകുന്നവനും അല്ലാഹുവാണ്.
وَإِذَا مَرِضْتُ فَهُوَ يَشْفِينِ
(ഇബ്രാഹിം നബി പറഞ്ഞു): എനിക്ക് രോഗം ബാധിച്ചാല്‍ അവനാണ് എന്നെ സുഖപ്പെടുത്തുന്നത്. (ഖു൪ആന്‍ :26/80)
لاَ شِفَاءَ إِلاَّ شِفَاؤُكَ
നിന്നില്‍ നിന്നുള്ള ശമനമല്ലാതെ യാതൊരു ശമനവുമില്ല. (മുസ്ലിം: 2191)
അതുകൊണ്ട് തന്നെ രോഗം വന്നാല്‍ ചികിത്സിക്കുന്നതിന്റെ കൂടെ പ്രാര്‍ത്ഥന എന്ന ആയുധം നാം ഉപയോഗിക്കണം. “പകർച്ചവ്യാധികളും വേദനയും അകറ്റാൻ വേണ്ടി പ്രാർത്ഥിക്കുന്നതിന്റെ അധ്യായം” എന്ന ഒരു അധ്യായം സ്വഹീഹുൽ ബുഖാരിയിൽ കാണാം. ഇമാം നസാഈ (റഹി) തന്റെ ‘അസ്സുനനുൽ കുബ്റാ’യിൽ “പകർച്ച വ്യാധികൾ നാടുനീക്കാൻ വേണ്ടി ദുആ ചെയ്യുന്നതിന്റെ അധ്യായം” എന്ന പേരിൽ ഒരു അധ്യായം ചേർത്തിട്ടുണ്ട്. ഈ പ്രതിസന്ധികളില്‍ മുസ്ലിം സമൂഹം ഒന്നിച്ച് അല്ലാഹുവിലേക്ക് കൈ ഉയ൪ത്തുകയും അവനോട് മാത്രം തേടുകയും അവനില്‍ മാത്രം പ്രതീക്ഷയ൪പ്പിക്കുകയും ചെയ്യുക.
عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ” مَنْ فُتِحَ لَهُ مِنْكُمْ بَابُ الدُّعَاءِ فُتِحَتْ لَهُ أَبْوَابُ الرَّحْمَةِ وَمَا سُئِلَ اللَّهُ شَيْئًا يَعْنِي أَحَبَّ إِلَيْهِ مِنْ أَنْ يُسْأَلَ الْعَافِيَةَ ” . وَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” إِنَّ الدُّعَاءَ يَنْفَعُ مِمَّا نَزَلَ وَمِمَّا لَمْ يَنْزِلْ فَعَلَيْكُمْ عِبَادَ اللَّهِ بِالدُّعَاءِ ”
ഇബ്നു ഉമറില്‍(റ) നിന്ന് നിവേദനം : നബി(സ്വ) പറഞ്ഞു:അല്ലാഹുവിനോട് ദുആ ചെയ്യാനുള്ള അവസരം ആർക്ക് തുറന്ന് കിട്ടിയോ, അവന് അല്ലാഹുവിന്റെ റഹ്മത്തിന്റെ വാതിലുകളാണ് തുറക്കപ്പെട്ടിട്ടുള്ളത്, അല്ലാഹുവിനോട് സൗഖ്യം ചോദിക്കപ്പെടുന്നതിനേക്കാൾ അവൻ ഇഷ്ടപ്പെടുന്ന മറ്റൊന്നില്ല. നിശ്ചയമായും, ദുആ നിങ്ങൾക്ക് മേൽ വന്നിറങ്ങിയതും വരാനിരിക്കുന്നതുമായ പരീക്ഷണങ്ങൾക്ക് രക്ഷയാണ്, അതിനാൽ അല്ലാഹുവിന്റെ അടിയാറുകളെ നിങ്ങൾ ദുആ (മുറുകെപ്പിടിക്കുക)വർധിപ്പിക്കുക. (തി൪മിദി:3548)
നബി(സ്വ) ഇപ്രകാരം പ്രാ൪ത്ഥിച്ചിരുന്നതായി ഹദീസുകളില്‍ കാണാം.
اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْبَرَصِ وَالْجُنُونِ وَالْجُذَامِ وَمِنْ سَيِّئِ الأَسْقَامِ
അല്ലാഹുവേ വെള്ളപ്പാണ്ടിൽ നിന്നും ഭ്രാന്തിൽ നിന്നും കുഷ്ഠരോഗത്തിൽ നിന്നും മറ്റെല്ലാ മോശപ്പെട്ട രോഗങ്ങളിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. (ഇബ്നുഹിബ്ബാന്‍)
اللّٰهُمَّ إِنِّي أَعُوذُ بِكَ مِنْ جَهْدِ الْبَلَاءِ وَدَرَكِ الشَّقَاءِ، وَسُوءِ الْقَضَاءِ وَشَمَاتَةِ الْأَعْدَاء
അല്ലാഹുവേ, പ്രയാസപ്പെടുത്തുന്ന പരീക്ഷണങ്ങളിൽ നിന്നും നിർഭാഗ്യം വന്ന് ഭവിക്കുന്നതിൽ നിന്നും മോശമായ പര്യവസാനത്തിൽ കൊണ്ടെത്തിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും ശത്രുക്കളുടെ ആക്ഷേപങ്ങളിൽ നിന്നും ഞാന്‍ നിന്നോട് രക്ഷ ചോദിക്കുന്നു. (ബുഖാരി:6616)
യൂനുസ് നബിയുടെ(അ) പ്രാ൪ത്ഥന എടുത്ത് പറഞ്ഞ് പ്രാ൪ത്ഥിക്കുക
وَذَا ٱلنُّونِ إِذ ذَّهَبَ مُغَٰضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِى ٱلظُّلُمَٰتِ أَن لَّآ إِلَٰهَ إِلَّآ أَنتَ سُبْحَٰنَكَ إِنِّى كُنتُ مِنَٱ لظَّٰلِمِينَ – فَٱسْتَجَبْنَا لَهُۥ وَنَجَّيْنَٰهُ مِنَ ٱلْغَمِّ ۚ وَكَذَٰلِكَ نُۨجِى ٱلْمُؤْمِنِين
ദുന്നൂനി നെയും (ഓര്‍ക്കുക.) അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം. നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു. അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും ദുഃഖത്തില്‍ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു. (ഖു൪ആന്‍:21/87-88)
ഇബ്നു കസീർ (റഹി) പറഞ്ഞു :
(وكذلك ننجي المؤمنين ) أي : إذا كانوا في الشدائد ودعونا منيبين إلينا ، ولا سيما إذا دعوا بهذا الدعاء في حال البلاء
{സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു} എന്നതിന്റെ പൊരുൾ : അവർ (സത്യവിശ്വാസികൾ) എന്തെങ്കിലും പ്രയാസങ്ങളിൽ അകപ്പെടുകയും എന്നിട്ട് താഴ്മയുളളവരായി അല്ലാഹുവിലേക്ക് ദുആ ചെയ്ത് മടങ്ങുകയും ചെയ്താൽ, പ്രത്യേകിച്ച് പരീക്ഷണ ഘട്ടങ്ങളിൽ ഈ പറയപ്പെട്ട ദുആ കൊണ്ട് പ്രാർത്ഥിച്ചാൽ (അവരെ നാം രക്ഷിക്കും) എന്നാകുന്നു.
عَنْ سَعْدٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : دَعْوَةُ ذِي النُّونِ إِذْ دَعَا وَهُوَ فِي بَطْنِ الْحُوتِ لاَ إِلَهَ إِلاَّ أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ . فَإِنَّهُ لَمْ يَدْعُ بِهَا رَجُلٌ مُسْلِمٌ فِي شَيْءٍ قَطُّ إِلاَّ اسْتَجَابَ اللَّهُ لَهُ
സഅദ്ബ്നു അബീവക്വാസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) അരുളി: മല്‍സ്യത്തിന്റെ വയറ്റില്‍ വെച്ച് യൂനുസ് നബി പ്രാ൪ത്ഥിച്ചു: لا إله إلا أنت سبحانك إني كنت من الظالمين ലാ ഇലാഹ ഇല്ലാ അന്ത സുബ്ഹാനക ഇന്നീ കുന്തു മിന ളാലിമീന്‍ (അല്ലാഹുവേ, നീയല്ലാതെ ആരാധനക്ക൪ഹനായി ആരുംതന്നെ ഇല്ല, നീ എത്ര പരിശുദ്ധനാണ്, ഞാന്‍ അക്രമകാരികളില്‍ പെട്ടവനായിരിക്കുന്നു) മുസ്ലിമായ ഒരാള്‍ ഇത്കൊണ്ട് പ്രാ൪ത്ഥിക്കുകയാണെങ്കില്‍ അല്ലാഹു അവന് ഉത്തരം നല്കാതിരിക്കുകയില്ല. (തി൪മിദി:3505 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
قَالَ ابْنُ القَيِّمِ -رَحِمَهُ اللهُ تَعَالَى : فَمَا دُفِعَتْ شَدَائِدُ الدُّنْيَا بِمِثْلِ التَّوْحِيدِ، وَلِذَلِكَ كَانَ دُعَاءُ الكَرْبِ بِالتَّوْحِيدِ وَدَعْوَةُ ذِي النُّونِ الَّتِي مَا دَعَا بِهَا مَكْرُوبٌ إِلاَّ فَرَّجَ اللهُ كَرْبَهُ بِالتَّوْحِيدِ، فَلاَ يُلْقِي فِي الكُرَبِ العِظَامِ إِلاَّ الشِّرْكُ وَلاَ يُنْجِي مِنْهَا إِلاَّ التَّوْحِيدُ، فَهُوَ مَفْزَعُ الخَلِيقَةِ وَمَلْجَؤُهَا وَحِصْنُهَا وَغِيَاثُهَا، وَبِاللهِ التَّوْفِيقُ .
ഇബ്നുൽ ഖയ്യിം(റഹി) പറഞ്ഞു: ദുനിയാവിലെ കഷ്ടതകൾ തൗഹീദ് കൊണ്ട് തടുക്കപ്പെടുന്നത് പോലെ മറ്റൊന്നു കൊണ്ടും തടുക്കപ്പെടുകയില്ല, അതുകൊണ്ടാണ് കഷ്ടതകളിൽ ചൊല്ലേണ്ട ദുആ തൗഹീദിന്റെ വചനങ്ങൾ ഉൾക്കൊള്ളുന്നതായത്,അതുകൊണ്ട് തന്നെയാണ് പ്രയാസങ്ങളിൽ അകപ്പെട്ടവൻ പ്രാർത്ഥിച്ചാൽ അതുമൂലം അല്ലാഹു അവന്റെ പ്രയാസങ്ങൾ നീക്കിക്കൊടുക്കുന്ന ദുന്നൂനിന്റെ ദുആ തൗഹീദിന്റെ വചനങ്ങൾ നിറഞ്ഞ് നിൽക്കുന്നതായത്. ഒരാളെ പ്രയാസങ്ങളിൽ അകപ്പെടുത്തുന്നത് ശിർക്കാകുന്നു, അതിൽ നിന്നും തൗഹീദല്ലാതെ മറ്റൊന്നും അവനെ രക്ഷപ്പെടുത്തുകയില്ല;അതാകുന്നു അവന്റെ സംരക്ഷണവും സ്ഥായിയായ പരിഹാരവും. (അൽഫവാഇദ്)
അല്ലാഹു തന്റെ അടിമയെ പരീക്ഷിക്കുന്നത് അവന് തന്നോട് പരാതിപ്പെടുന്നതും പ്രാ൪ത്ഥിക്കുന്നതും കേള്‍ക്കാനാണ്. അവന് ആ വേളയില്‍ വിനയാന്വിതനാകുന്നതും ക്ഷമ കാണിക്കുന്നതും തന്റെ വിധിയില്‍ തൃപ്തനാകുന്നതുമെല്ലാം നോക്കിക്കാണുന്നതിനുമാണ്. അതുകൊണ്ടുതന്നെ നമുക്ക് രോഗമോ മറ്റ് വല്ല പ്രയാസങ്ങളോ ബാധിച്ചാല്‍ അതിന്റെ പേരില്‍ അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ചുകൊണ്ടും ക്ഷമിക്കുകയും അവനോട് സദാപ്രാ൪ത്ഥിക്കുന്നവനുമായിരിക്കണം നാം.
രോഗം ബാധിച്ചാല്‍
ഒരാള്‍ക്ക് ഈ രോഗം ബാധിച്ചാല്പിന്നെ അയാള്‍ ആകെ നിരാശനും ദുഖിതനുമായിട്ടാണ് പൊതുവേ കാണപ്പെടാറുള്ളത്. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും രോഗം ബാധിക്കുന്നത് ഒരു പരീക്ഷണമായിക്കൊണ്ടാണെന്ന് ഒരുവേള അതൊരു അനുഗ്രഹമായിക്കൊണ്ടാണെന്നുള്ള വസ്തുത നാം അറിഞ്ഞിരിക്കേണ്ടതാണ്.
عَنْ أَبِي سَعِيدٍ الْخُدْرِيِّ، وَعَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَا يُصِيبُ الْمُسْلِمَ مِنْ نَصَبٍ وَلاَ وَصَبٍ وَلاَ هَمٍّ وَلاَ حُزْنٍ وَلاَ أَذًى وَلاَ غَمٍّ حَتَّى الشَّوْكَةِ يُشَاكُهَا، إِلاَّ كَفَّرَ اللَّهُ بِهَا مِنْ خَطَايَاهُ
അബൂസഈദ്(റ) അബൂഹുറൈറ(റ) എന്നിവരിൽ നിന്ന് നിവേദനം: നബി(സ്വ) അരുളി: ഒരു മുസ്ലിമിന് വല്ല ക്ഷീണമോ രോഗമോ, ദുഖമോ, അസുഖമോ ബാധിച്ചാൽ അത് വഴി അല്ലാഹു അവന്റെ പാപങ്ങൾ പൊറുത്തുകൊടുക്കും. അത് അവന്റെ ശരീരത്തിൽ മുള്ള് തറക്കുന്നതായാലും ശരി.(ബുഖാരി: 5641,5642)
قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا مِنْ مُسْلِمٍ يُصِيبُهُ أَذًى مِنْ مَرَضٍ فَمَا سِوَاهُ إِلاَّ حَطَّ اللَّهُ بِهِ سَيِّئَاتِهِ كَمَا تَحُطُّ الشَّجَرَةُ وَرَقَهَا
നബി(സ്വ) അരുളി: ഒരു രോഗമോ മറ്റുവല്ല ദുരിതമോ ഒരു മുസ്ലിമിന് ബാധിക്കുകയില്ല. അല്ലാഹു അതിലൂടെ അല്ലാഹു അയാളുടെ പാപങ്ങള്‍ മാക്കാതെ. ഒരു വൃക്ഷം അതിന്റെ ഇലകള്‍ കൊഴിക്കുന്നതുപോലെ.(മുസ്ലിം:2571)
രോഗം ബാധിച്ചാല്‍ നിരാശരാവരുത്. അല്ലാഹുവിന്റെ വിധിയാണ് എന്ന് മനസ്സിലാക്കി ക്ഷമിക്കുക. രോഗം ഒരു പരീക്ഷണമാണെന്നും ആ പരീക്ഷയില്‍ വിജിയിക്കുന്നവരെ കാത്തിരിക്കുന്നത് മഹത്തായ സ്വര്‍ഗമാണെന്നും മറന്നുപോകരുത്. നിരാശയോടെ ജീവിതം തളളിനീക്കുകയല്ല, മറിച്ച് രോഗം ബാധിച്ചവര്‍ ഇസ്ലാം അനുവദിച്ച ചികിത്സാ രീതികള്‍ ഉപയോഗിച്ചു മുന്നോട്ടു പോവുകയാണ് വേണ്ടത്.
എല്ലാ രോഗത്തിനും മരുന്നുണ്ട്
അല്ലാഹു ഒരു രോഗം ഇറക്കിയിട്ടുണ്ടെങ്കില്‍ അതിന് മരുന്നും അവന് ഇറക്കിയിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : مَا أَنْزَلَ اللَّهُ دَاءً إِلاَّ أَنْزَلَ لَهُ شِفَاءً
അബൂഹുറൈറയില്‍(റ) നിന്നും നിവേദനം:നബി(സ്വ) പറഞ്ഞു: നബി ﷺ പറഞ്ഞു: അല്ലാഹു ഒരു രോഗവും ഇറക്കിയിട്ടില്ല, അതിനുള്ള ശമനവും ഇറക്കിയിട്ടല്ലാതെ. (ബുഖാരി:5678)
عَنْ عَبْدِ اللهِ، قَالَ: قَالَ رَسُولُ اللهِ ﷺ: مَا أَنْزَلَ اللهُ عَزَّ وَجَلَّ دَاءً، إِلَّا أَنْزَلَ لَهُ دَوَاءً، عَلِمَهُ مَنْ عَلِمَهُ، وَجَهِلَهُ مَنْ جَهِلَهُ
അബ്ദുല്ലാഹിബ്നു മസ്ഊദില്‍(റ) നിന്നും നിവേദനം:നബി(സ്വ) പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺപറഞ്ഞു: അല്ലാഹു ഒരു രോഗവും ഇറക്കിയിട്ടില്ല. അതിനുള്ള ഒരു മരുന്നും ഇറക്കിയിട്ടല്ലാതെ. അത് അറിഞ്ഞവർ അതറിഞ്ഞു. അറിയാതെ പോയവൻ അറിയാതെ പോയി. ( അഹ്മദ്: 3922)
പകർച്ചവ്യാധികളിൽ മരണപ്പെട്ടവന് രക്തസാക്ഷിത്വം
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : الشُّهَدَاءُ خَمْسَةٌ الْمَطْعُونُ، وَالْمَبْطُونُ، وَالْغَرِقُ وَصَاحِبُ الْهَدْمِ، وَالشَّهِيدُ فِي سَبِيلِ اللَّهِ
അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം : നബി (സ) പറഞ്ഞു: ശുഹദാഅ് (രക്തസാക്ഷികൾ) അഞ്ചാണ്. പ്ലേഗ് കാരണം മരിച്ചവന്, വയര്‍ സംബന്ധമായ രോഗം കാരണം മരിച്ചവന്, മുങ്ങി മരിച്ചവന്, കെട്ടിടം തകർന്നോ കെട്ടിടത്തില്‍ നിന്ന് വീണോ മരിച്ചവന്, അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലുള്ള സമരത്തില്‍ മരിച്ചവന് (ബുഖാരി:2829)
പക൪ച്ചവ്യാധി ഇല്ലെന്നോ?
പക൪ച്ചവ്യാധി എന്നൊന്ന് ഇല്ലെന്ന് തെറ്റിദ്ധരിച്ചിട്ടുള്ള ചിലരുണ്ട്. ചില ഹദീസുകളില്‍ لاَ عَدْوَى (പക൪ച്ചവ്യാധി ഇല്ല) എന്ന് വന്നിട്ടുള്ളതില്‍ നിന്നാണ് അവ൪ അപ്രകാരം മനസ്സിലാക്കിയിട്ടുള്ളത്.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ :لاَ عَدْوَى وَلاَ طِيَرَةَ وَلاَ هَامَةَ وَلاَ صَفَرَ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: പക൪ച്ചവ്യാധിയോ അവലക്ഷണമോ ഹാമത്തോ സ്വഫറോ ഒന്നും തന്നെയില്ല … (ബുഖാരി: 5707)
എന്നാല്‍ പ്രസ്തുത ഹദീസുകളെ വിശദീകരിച്ച് പണ്ഢിതന്‍മാ൪ പറഞ്ഞിട്ടുള്ളതിന്റെ ചുരുക്കം ഇപ്രകാരമാണ് : പക൪ച്ചവ്യാധി ഉണ്ട് എന്നുള്ളത് ഹദീസുകള്‍ കൊണ്ട് സ്ഥിരപ്പെട്ട കാര്യമാണ്. പക൪ച്ചവ്യാധി സ്വന്തം നിലക്ക് സംഭവിക്കുന്നതാണെന്ന ജാഹിലിയ കാലഘട്ടത്തിലെ വിശ്വാസമാണ് ഇവിടെ നിഷേധിക്കുന്നത്. അല്ലാഹുവിന്റെ വിധിപ്രകാരമല്ല ഇതെന്നും അവ൪ കരുതുന്നു. എന്നാല്‍ അല്ലാഹുവിന്റെ വിധിപ്രകാരമേ പക൪ച്ചവ്യാധി സംഭവിക്കുകയുള്ളൂവെന്നുള്ളതാണ് യാഥാ൪ത്ഥ്യം. പക൪ച്ചവ്യാധി പിടിപെട്ടിട്ടുള്ള അടുത്തുള്ള എല്ലാവ൪ക്കും അതും പകരുന്നുമില്ലല്ലോ.
മനുഷ്യനെ പ്രതിസന്ധിയിലാക്കുന്ന ഇത്തരം ദൃഷ്ടാന്തങ്ങള്‍ നമുക്ക് പാഠമാകേണ്ടതുണ്ട്. മനുഷ്യനും അവന്റെ കഴിവുകള്‍ക്കും മുകളില്‍ അവനെ നിയന്ത്രിക്കാന്‍ കഴിവുള്ള സ്രഷ്ടാവിനെ കുറിച്ച് ചിന്തിക്കാനും അവന്റെ മാര്ഗമനുസരിച്ചുള്ള ഒരു ജീവിതത്തിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്താനും ഇത്തരം തെളിവുകള്‍ മനുഷ്യന് സഹായകമാവേണ്ടതാണ്. ഇത്തരം സാഹചര്യങ്ങളില്‍ സത്യവിശ്വാസികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടി സൂചിപ്പിക്കുന്നു.
1.അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുക.
ഓരോ മുസ്ലിമിന്റെയും മേല്‍ ബാധ്യതയായിട്ടുള്ള കാര്യമാണ് അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുക എന്നത്. അത് അവന്റെ കല്‍പ്പനകള്‍ അനുസരിച്ചുകൊണ്ടും അവന് നിരോധിച്ചവ വെടിഞ്ഞുകൊണ്ടും ആയിരിക്കണം. അപ്പോള്‍ അല്ലാഹുവിന്റെ സഹായം ലഭിക്കും.
പ്രവാചകൻ ഒരിക്കൽ ഇബ്നു അബ്ബാസിനോട് പറഞ്ഞു :
احْفَظِ اللَّهَ يَحْفَظْكَ احْفَظِ اللَّهَ تَجِدْهُ تُجَاهَكَ
നീ അല്ലാഹുവിനെ സൂക്ഷിക്കുക. അവൻ നിന്നെ സംരക്ഷിച്ചുകൊള്ളും. നീ അല്ലാഹുവിനെ സൂക്ഷിക്കുക. നിനക്കവനെ നിന്റെ മുന്നിൽ കാണാം. തി൪മിദി: 37/2706
وَٱتَّقُوا۟ ٱللَّهَ وَٱعْلَمُوٓا۟ أَنَّ ٱللَّهَ مَعَ ٱلْمُتَّقِينَ
…… നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക.(ഖു൪ആന്‍:2/194)
2.അല്ലാഹുവില്‍ ഭാരമേല്പ്പിക്കുക
ﻭَﻣَﻦ ﻳَﺘَﻮَﻛَّﻞْ ﻋَﻠَﻰ ٱﻟﻠَّﻪِ ﻓَﻬُﻮَ ﺣَﺴْﺒُﻪُۥٓا
…….വല്ലവനും അല്ലാഹുവില്‍ ഭരമേല്പിക്കുന്ന പക്ഷം അവന് അല്ലാഹു തന്നെ മതിയാകുന്നതാണ്. ….(ഖു൪ആന്‍ : 65/3)
3.രാത്രി നമസ്കാരം പതിവാക്കുക.
عَنْ بِلاَلٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” عَلَيْكُمْ بِقِيَامِ اللَّيْلِ فَإِنَّهُ دَأْبُ الصَّالِحِينَ قَبْلَكُمْ وَإِنَّ قِيَامَ اللَّيْلِ قُرْبَةٌ إِلَى اللَّهِ وَمَنْهَاةٌ عَنِ الإِثْمِ وَتَكْفِيرٌ لِلسَّيِّئَاتِ وَمَطْرَدَةٌ لِلدَّاءِ عَنِ الْجَسَدِ
ബിലാലില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നിങ്ങൾ രാത്രി നമസ്കാരം പതിവാക്കുക; നിശ്ചയമായും അത് നിങ്ങൾക്ക് മുൻപുള്ള സ്വാലിഹീങ്ങളുടെ(സദ്വൃത്തരുടെ) ശീലമാണ്, അത് അല്ലാഹുവിനോടുള്ള സാമീപ്യം സിദ്ധിക്കലാണ്,അത് തിന്മകളിൽ നിന്നും(തടയുന്ന) സുരക്ഷയാണ്, പാപങ്ങൾ മായ്ച്ച് കളയുന്ന(പ്രായശ്ചിത്ത)മാണ്, ശരീരത്തിൽ നിന്നും രോഗത്തെ ആട്ടിയകറ്റുന്ന(ശമന)മാണ്. (തിർമിദി: 3549)
4.ജനങ്ങൾക്ക് നന്മകൾ ചെയ്യുന്നത് വർദ്ധിപ്പിക്കുക
عَنْ أَنسِ رضي الله عنه قالَ: قال رسولُ اللهِ صلى الله عليه وسلم: “المعرُوفُ إِلى النَّاسِ يَـقِي صاحِبَها مَصارِعَ السُّوءِ، والآفاتِ، والهَلَكَاتِ، وأَهْلُ المعرُوفِ في الدُّنيا هُمْ أَهلُ المعرُوفِ في الآخِرَةِ”.
അനസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ജനങ്ങൾക്ക് നന്മകൾ ചെയ്യുന്നവന് തന്റെ പ്രവർത്തനം അപകടങ്ങളിൽ നിന്നും ആപത്തുകളിൽ നിന്നും നാശങ്ങളിൽ നിന്നും രക്ഷയേകും. ഭൂമിയിലെ നന്മയുടെ ആളുകളാണ് പരലോകത്തിലെയും നന്മയുടെ ആളുകൾ. (മുസ്തദറകുൽ ഹാകിം)
5.തെറ്റായ വാ൪ത്തകള്‍ പ്രചരിപ്പിക്കരുത്
ഓരോ മുസ്ലിമും നി൪ബന്ധമായും പാലിക്കേണ്ട ഒരു മര്യാദയാണ് കള്ള പ്രചരണങ്ങളുടെ കൂടെകൂടാതിരിക്കുകയെന്നുള്ളത്. ഗൗരവമുള്ള വിഷയങ്ങളിൽ ആധികാരിക സ്രോതസ്സുകളിൽ നിന്നു വരുന്ന വിവരങ്ങളും വാർത്തകളും മാത്രം വിശ്വാസത്തിലെടുക്കുകയും വ്യാജപ്രചാരണങ്ങളെ സൂക്ഷിക്കുകയും ചെയ്യുക. കൊറോണയുടെ പേരില്‍ തെറ്റായ പല വാ൪ത്തകളും പ്രചരിക്കുന്നുണ്ട്.
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِن جَآءَكُمْ فَاسِقٌۢ بِنَبَإٍ فَتَبَيَّنُوٓا۟ أَن تُصِيبُوا۟ قَوْمًۢا بِجَهَٰلَةٍ فَتُصْبِحُوا۟ عَلَىٰ مَا فَعَلْتُمْ نَٰدِمِينَ
സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.(ഖു൪ആന്‍ :49/6)
وَإِذَا جَآءَهُمْ أَمْرٌ مِّنَ ٱلْأَمْنِ أَوِ ٱلْخَوْفِ أَذَاعُوا۟ بِهِۦ ۖ وَلَوْ رَدُّوهُ إِلَى ٱلرَّسُولِ وَإِلَىٰٓ أُو۟لِى ٱلْأَمْرِ مِنْهُمْ لَعَلِمَهُ ٱلَّذِينَ يَسْتَنۢبِطُونَهُۥ مِنْهُمْ ۗ
സമാധാനവുമായോ (യുദ്ധ) ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്‍ത്തയും അവര്‍ക്ക് വന്നുകിട്ടിയാല്‍ അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില്‍ അവരുടെ കൂട്ടത്തില്‍ നിന്ന് നിരീക്ഷിച്ച് മനസ്സിലാക്കാന്‍ കഴിവുള്ളവര്‍ അതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു. (ഖു൪ആന്‍ :4/83)
മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: അസത്യാവസ്ഥയും, ഭവിഷ്യത്തും ആലോചിക്കാതെ, കേട്ട വാര്‍ത്തകളെല്ലാം പരസ്യപ്പെടുത്തലും പ്രചരിപ്പിക്കലും എല്ലായ്പോഴും വളരെ സൂക്ഷിക്കേണ്ടുന്ന ഒരു സംഗതിയാണ്. ചില സന്ദര്‍ഭങ്ങളില്‍ അടിസ്ഥാനരഹിതമായ ചെറിയൊരു വാര്‍ത്ത നിമിത്തം അതിഭയങ്കരമായ ഭവിഷ്യത്തുകളായിരിക്കും സംഭവിക്കുക. സംഭവിച്ചു കഴിഞ്ഞശേഷം, പിന്നീട് ആ വാര്‍ത്ത ശരിയായിരുന്നില്ലെന്ന് അറിഞ്ഞത് കൊണ്ട് പ്രയോജനമില്ലല്ലോ. അതേ സമയത്ത് ആ വാര്ത്തപ്രചരിപ്പിച്ചവരെല്ലാം ആ പാതകത്തിന് ഉത്തരവാദികളായിത്തീരുകയും ചെയ്യുന്നു. നബി(സ്വ) അരുളിച്ചെയ്യുന്നു: ‘കേട്ടതെല്ലാം പറയുന്നത് തന്നെ മതി, ഒരു മനുഷ്യനില്‍ വ്യാജം ഉണ്ടായിരിക്കുവാന്‍.’ (മു; ദാ.) (അമാനി തഫ്സീ൪ – ഖു൪ആന്‍ : 4/83 ന്റെ വിശദീകരണത്തില്‍ നിന്ന്)
6.ജീവിതത്തില്‍ ശുചിത്വം പാലിക്കുക
عَنْ أَبِي مَالِكٍ الأَشْعَرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : الطُّهُورُ شَطْرُ الإِيمَانِ
അബൂമാലിക്കില്‍(റ) നിന്ന് നിവേദനം: നബി(സ്വ)പറഞ്ഞു: ശുദ്ധി, വിശ്വാസത്തിന്റെ നേര്‍പകുതിയാകുന്നു. (മുസ്ലിം:223)
ﻭَٱﻟﻠَّﻪُ ﻳُﺤِﺐُّ ٱﻟْﻤُﻄَّﻬِّﺮِﻳﻦَ
……ശുദ്ധികൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. (ഖു൪ആന്‍:2/222)
ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാ ക൪മ്മമായ നമസ്കാരം സ്വീകാര്യമാവാൻ സ്വന്തം ശരീരവും വസ്ത്രവും നമസ്കാര സ്ഥലവും മാലിന്യങ്ങളിൽ നിന്ന് ശുദ്ധിയാവണം എന്ന് ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്. ശുദ്ധിയില്ലാതെയുള്ള നമസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല. ശുദ്ധി നമസ്കാരത്തിന്റെ ശ൪ത്വില് പെട്ടതാണ്.
عَنْ عَلِيٍّ، رضى الله عنه قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مِفْتَاحُ الصَّلاَةِ الطُّهُورُ
അലിയ്യില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: നമസ്കാരത്തിന്റെ താക്കോല്‍ ശുദ്ധിയാകുന്നു…… (അബൂദാവൂദ്:61)
عَنْ عَبْدُ اللَّهِ بْنُ عُمَرَ عَنِ النَّبِيِّ صلى الله عليه وسلم أَنَّهُ قَالَ: لاَ تُقْبَلُ صَلاَةٌ بِغَيْرِ طُهُورٍ
അബ്ദില്ലാഹിബ്നു ഉമറില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: ശുദ്ധി ഇല്ലാതെയുള്ള നമസ്കാരം സ്വീകരിക്കപ്പെടുകയില്ല.(മുസ്ലിം:224)
എല്ലായ്പ്പോഴും വുളൂഅ് ഉണ്ടായിരിക്കുക എന്നത് ഇസ്ലാം പ്രോല്‍സാഹിപ്പിച്ചിട്ടുള്ള കാര്യമാണ്. മനുഷ്യരുടെ രഹസ്യ ഭാഗങ്ങൾ ശുദ്ധീകരിക്കാൻ ഇസ്ലാം നിർദേശിക്കുന്ന ധാരാളം ഹദീസുകൾ കാണാം.
عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ عَشْرٌ مِنَ الْفِطْرَةِ قَصُّ الشَّارِبِ وَإِعْفَاءُ اللِّحْيَةِ وَالسِّوَاكُ وَاسْتِنْشَاقُ الْمَاءِ وَقَصُّ الأَظْفَارِ وَغَسْلُ الْبَرَاجِمِ وَنَتْفُ الإِبْطِ وَحَلْقُ الْعَانَةِ وَانْتِقَاصُ الْمَاءِ ” . قَالَ زَكَرِيَّاءُ قَالَ مُصْعَبٌ وَنَسِيتُ الْعَاشِرَةَ إِلاَّ أَنْ تَكُونَ الْمَضْمَضَةَ . زَادَ قُتَيْبَةُ قَالَ وَكِيعٌ انْتِقَاصُ الْمَاءِ يَعْنِي الاِسْتِنْجَاءَ .
ആയിശയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ (സ്വ)പറഞ്ഞു: 10 കാര്യം നബിമാരുടെ ചര്യകളില്‍ പെട്ടതാകുന്നു.
1-മീശ വെട്ടുക
2- താടി വളര്‍ത്തുക
3-പല്ല് തേക്കുക
4-(വുളുവില്‍ ) മൂക്കില്‍ വെള്ളം കയറ്റുക
5- നഖം വെട്ടുക
6-ബറാജിം (വിരലിന്റെ മടക്കുകള്‍, ഇടഭാഗം, ശരീരത്തിലെ മടക്കുകളും ചുളിവുകളുമായ ഭാഗം ) കഴുകുക
7-കക്ഷം പറിക്കുക
8-ഗുഹ്യഭാഗത്തെ രോമങ്ങള്‍ കളയുക
9-ശൗച്യം ചെയ്യുക
റിപ്പോര്‍ട്ടര്‍ പറയുന്നു: പത്താമത്തേത് ഞാന്‍ മറന്നുപോയി. അത് വായ കഴുകലായേക്കാം. (മുസ്ലിം:261)
عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ أَنَسٌ وُقِّتَ لَنَا فِي قَصِّ الشَّارِبِ وَتَقْلِيمِ الأَظْفَارِ وَنَتْفِ الإِبْطِ وَحَلْقِ الْعَانَةِ أَنْ لاَ نَتْرُكَ أَكْثَرَ مِنْ أَرْبَعِينَ لَيْلَةً .
അനസിബ്നു മാലികില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു:മീശവെട്ടുക, നഖം മുറിക്കുക, കക്ഷരോമം നീക്കല്‍, ഗുഹ്യരോമം നീക്കല്‍ തുടങ്ങി കാര്യങ്ങള്‍ 40 രാത്രികളിലധികം വിട്ടേക്കരുത് എന്ന് നബി(സ്വ) ഞങ്ങള്‍ക്ക് നിശ്ചയിച്ചു തന്നു. (മുസ്ലിം:258)
വ്യക്തിശുചിത്വത്തില്‍ ഇസ്ലാം വലിയ പ്രാധാന്യം നല്കിയ ഒന്നാണ് ‘ദന്തശുദ്ധീകരണം.’ അത് വായക്ക് ശുദ്ധീകരണവും അല്ലാഹുവിന് തൃപ്തിയുള്ള കാര്യവുമാണ്
عَنْ عَبْدُ الرَّحْمَنِ بْنُ أَبِي عَتِيقٍ، قَالَ حَدَّثَنِي أَبِي قَالَ، سَمِعْتُ عَائِشَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : السِّوَاكُ مَطْهَرَةٌ لِلْفَمِ مَرْضَاةٌ لِلرَّبِّ
അബ്ദുറഹ്മാനിബ്നു അബൂഅതീഖില്(റ) നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: എന്റെ പിതാവ് എന്നോട് പറഞ്ഞു: നബി(സ്വ) പറഞ്ഞതായി ആയിശയില്‍(റ) നിന്നും ഞാന്‍ കേട്ടു: പല്ല് തേക്കല്‍ വായക്ക് ശുദ്ധീകരണവും അല്ലാഹുവിന് തൃപ്തിയുള്ള കാര്യവുമാണ്. (നസാഇ:5)
ചുരുക്കത്തല്‍ രോഗവ്യാപന പ്രതിരോധിന്റെ ഭാഗമായി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതോടൊപ്പം പാപങ്ങള്‍ വെടിയുവാനും അല്ലാഹുവിനേക്ക് കൂടുതല്‍ അടുക്കുവാനും അവനില്‍ ഭരമേല്പിക്കുവാനും അവനോട് പ്രാര്‍ഥിക്കുവാനുമാണ് സത്യവിശ്വാസികള്‍ ശ്രദ്ധിക്കേണ്ടത്.
إِنَّ ٱللَّهَ لَا يُغَيِّرُ مَا بِقَوْمٍ حَتَّىٰ يُغَيِّرُوا۟ مَا بِأَنفُسِهِمْ
….. ഏതൊരു ജനതയും തങ്ങളുടെ സ്വന്തം നിലപാടുകളില്‍ മാറ്റം വരുത്തുന്നത് വരെ അല്ലാഹു അവരുടെ സ്ഥിതിക്ക് വ്യത്യാസം വരുത്തുകയില്ല; തീര്‍ച്ച…. (ഖു൪ആന്‍:13/11)
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജുമുഅ ജമാഅത്തുകൾക്ക് പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് സൗദി ഉന്നത പണ്ഡിത സഭ നൽകിയ പ്രധാനപ്പെട്ട മൂന്ന് നിർദേശങ്ങൾ
(ഒന്ന്) രോഗം ബാധിച്ചവർ ജുമുഅക്കോ ജമാഅതിനോ പങ്കെടുക്കുന്നത് നിഷിദ്ധമാകുന്നു.
തെളിവ്:
عَنْ أَبِي هُرَيْرَةَ: قَالَ النَّبِيُّ -ﷺ-: لاَ يُورِدَنَّ مُمْرِضٌ عَلَى مُصِحٍّ
നബി -ﷺ- പറഞ്ഞു: രോഗികളായ (ഒട്ടകങ്ങളെ) ആരോഗ്യമുള്ളവയുടെ അരികിലേക്ക് തെളിച്ചു കൊണ്ടുവരരുത്. (ബുഖാരി: 5771)
عَنْ سَعْدٍ عَنِ النَّبِيِّ -ﷺ- أَنَّهُ قَالَ: إِذَا سَمِعْتُمْ بِالطَّاعُونِ بِأَرْضٍ فَلاَ تَدْخُلُوهَا، وَإِذَا وَقَعَ بِأَرْضٍ وَأَنْتُمْ بِهَا فَلاَ تَخْرُجُوا مِنْهَا
നബി -ﷺ- പറഞ്ഞു: പറഞ്ഞു: ഏതെങ്കിലും നാട്ടിൽ പ്ലേഗ് ഉണ്ട് എന്ന് നിങ്ങൾ അറിഞ്ഞാൽ അവിടേക്ക് നിങ്ങൾ പ്രവേശിക്കരുത്. നിങ്ങൾ ഏതെങ്കിലും നാട്ടിൽ ഉള്ള സന്ദർഭത്തിൽ അത് പൊട്ടിപ്പുറപ്പെട്ടാൽ അവിടെ നിന്ന് നിങ്ങൾ പുറത്തു പോവുകയുമരുത്. (ബുഖാരി: 5728)
(രണ്ട്) ചികിത്സയുടെ ഭാഗമായി ജനങ്ങളിൽ നിന്ന് മാറിനിൽക്കണമെന്ന് നിർദേശിക്കപ്പെട്ടിട്ടുള്ളവർ അത് പാലിക്കുക എന്നത് നിർബന്ധമാണ്. അവർ ജുമുഅക്കും ജമാഅത്തിനും മസ്ജിദിൽ വരേണ്ടതില്ല. നിസ്കാരം അയാളുടെ വീട്ടിൽ നിന്നോ, രോഗം നിരീക്ഷിക്കുന്നതിനായുള്ള ഐസൊലേഷൻ വാർഡുകളിലോ നിർവ്വഹിക്കുകയാണ് വേണ്ടത്.
തെളിവ്:
عَنْ عَمْرِو بْنِ الشَّرِيدِ، عَنْ أَبِيهِ، قَالَ كَانَ فِي وَفْدِ ثَقِيفٍ رَجُلٌ مَجْذُومٌ فَأَرْسَلَ إِلَيْهِ النَّبِيُّ صلى الله عليه وسلم “ إِنَّا قَدْ بَايَعْنَاكَ فَارْجِعْ ” .
നബി -ﷺ- യുടെ കാലഘട്ടത്തിൽ ഥഖീഫ് ഗോത്രത്തിൽ പാണ്ഡ് രോഗം ബാധിച്ച ഒരാളുണ്ടായിരുന്നു. നബി -ﷺ- അയാളുടെ അടുക്കലേക്ക് ദൂതനെ അയച്ചിട്ട് അറിയിച്ചു: ഞാൻ താങ്കൾക്ക് ബയ്അത് ചെയ്തിരിക്കുന്നു, അതിനാൽ തിരിച്ചു പൊയ്ക്കൊള്ളൂ. (മുസ്ലിം: 2231)
(സാധാരണ ബയ്അത് ചെയ്യേണ്ടവർ നബി -ﷺ- അടുത്തേക്ക് വരികയും, അവിടുത്തെ കൈയ്യിൽ പിടിച്ച് ബയ്അത് ചെയ്യുകയുമാണ് പതിവ്)
(മൂന്ന്) (രോഗപ്രതിരോധ ശേഷി കുറവായതിനാലോ, പ്രായാധിക്യത്താലോ) തനിക്കോ തന്നെ കൊണ്ട് മറ്റാർക്കെങ്കിലുമോ ഉപദ്രവം ഉണ്ടാകുമെന്ന് ഭയക്കുന്നെങ്കിൽ അയാൾക്ക് ജുമുഅയിലും ജമാഅതിലും പങ്കെടുക്കാതിരിക്കാനുള്ള ഇളവുണ്ട്.
തെളിവ്:
عَنْ عُبَادَةَ بْنِ الصَّامِتِ، أَنَّ رَسُولَ اللَّهِ -ﷺ-، قَضَى أَنْ لَا ضَرَرَ وَلَا ضِرَارَ
നബി -ﷺ- വിധിച്ചിരിക്കുന്നു: ഉപദ്രവിക്കുകയോ, (പരസ്പരം) ഉപദ്രവം ഉദ്ദേശിക്കുകയോ പാടില്ല.
ഈ പറയപ്പെട്ട സാഹചര്യങ്ങളിലെല്ലാം ഒരാൾ ജുമുഅക്ക് പങ്കെടുത്തിട്ടില്ലെങ്കിൽ അയാൾ നാല് റക്അത് ദ്വുഹർ നിസ്കരിക്കുകയാണ് വേണ്ടത്.
അതോടൊപ്പം ഉത്തരവാദിത്തപ്പെട്ട വിഭാഗങ്ങൾ നൽകുന്ന ഉപദേശ നിർദേശങ്ങളും ക്രമീകരണങ്ങളും പാലിക്കാൻ ഏവരും ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാഹുവിനെ സൂക്ഷിക്കുകയും, അവനിലേക്ക് അഭയം തേടിച്ചെല്ലുകയും, ഈ പ്രയാസം നീക്കാൻ വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥനയും തേട്ടങ്ങളുമായി കഴിയുകയും ചെയ്യേണ്ട സന്ദർഭമാണിത്.
അല്ലാഹു പറയുന്നു:
وَإِن يَمْسَسْكَ ٱللَّهُ بِضُرٍّ فَلَا كَاشِفَ لَهُۥٓ إِلَّا هُوَ ۖ وَإِن يُرِدْكَ بِخَيْرٍ فَلَا رَآدَّ لِفَضْلِهِۦ ۚ يُصِيبُ بِهِۦ مَن يَشَآءُ مِنْ عِبَادِهِۦ ۚ وَهُوَ ٱلْغَفُورُ ٱلرَّحِيمُ
നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാന്‍ ഒരാളുമില്ല. അവന് നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാളുമില്ല. തന്റെ ദാസന്മാരില് നിന്ന് താന്‍ ഇച്ഛിക്കുന്നവര്‍ക്ക് അത് (അനുഗ്രഹം) അവന് അനുഭവിപ്പിക്കുന്നു. അവന് ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ. (ഖു൪ആന്‍:10/107)
അല്ലാഹു പറയുന്നു:
وَقَالَ رَبُّكُمُ ٱدْعُونِىٓ أَسْتَجِبْ لَكُمْ ۚ
നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം …. (ഖു൪ആന്‍:40/60) (www.spa.gov.sa/2047028)
قال عبد العزيز الريس حفظه الله: على المؤمن ألا يخاف في الأزمات بل يزداد تعلقا بالله و طمأنينة و انشراح صدر وإحسان ظن به. فلا أرحم ولا أكرم من الله، فهو أرحم بنا من آبائنا و أمهاتنا، فلا يقضى إلا خيرا، علمه من علمه جهله من جهله
അബ്ദുൽ അസീസ് അർറയ്യിസ് حفظه الله പറഞ്ഞു: വിശ്വാസി പ്രതിസന്ധികളിൽ ഭയപ്പെടാതിരിക്കുകയാണ് വേണ്ടത്. എന്നു മാത്രമല്ല, അല്ലാഹുവുമായുള്ള ബന്ധം രൂഡമാകണം. ഹൃദയത്തിന് ശാന്തിയും വിശാലതയും വർധിപ്പിക്കണം. അല്ലാഹുവിനെ കുറിച്ച് സൽവിചാരം വെച്ചു പുലർത്തണം. അല്ലാഹുവിനെക്കാൾ കരുണയുള്ളവനോ, ഔദാര്യവാനോ ഇല്ല. അവൻ നമ്മുടെ മാതാപിതാക്കളെക്കാൾ നമ്മോട് കരുണയുള്ളവനാണ്. നന്മയല്ലാതെ വിധിക്കുകയില്ല. അതറിഞ്ഞവൻ അറിഞ്ഞു. അറിയാത്തവൻ അറിഞ്ഞില്ല.(അത്രതന്നെ ) (ഖനാത്തു ഡോ. അബ്ദുൽ അസീസ് അർറയ്യിസ്)
قال الإمام المفسر ابن كثير رحمه الله :إنه فــي سنة ٤٧٨ هـ كثـــرت الأمراض بالحمى والطاعون بالعراق والحجاز والشــام وماتت الوحــوش في البـــراري ثم تلاها موت البهائم وهاجت ريح سوداء وتساقطت الأشجار ووقـعت الصواعق. فأمر الخليفة المقتدي بأمر الله بتجديد الأمر بالمعــروف والنهــي عن المنكــر وكســـر آلات المــــلاهي فانجلى ذلك الطاعون وذهبت تلك الأمراض
ഇമാം ഇബ്നു കഥീർ (رحمه الله) പറഞ്ഞു:ഹിജ്റ വർഷം 478-ൽ ഇറാഖിലും, ഹിജാസിലും, ശാമിലും പനിയും ,പ്ലേഗും തുടങ്ങീ രോഗങ്ങൾ പടർന്നു പിടിക്കുകയുണ്ടായി. മരുഭൂമിയിലെ വന്യമൃഗങ്ങൾപോലും ചത്തുമലച്ചു.അതിനു പിന്നാലെ കന്നുകാലികളും ചത്തു തുടങ്ങി. ഇരുണ്ട നിറത്തിൽ കാറ്റ് അടിച്ചു വീശി. മരങ്ങൾ കടപുഴകി വീണു.ശക്തമായ ഇടിനാദങ്ങൾ മുഴങ്ങി. ഒടുവിൽ അന്നത്തെ ഖലീഫയായ അൽ മുഖ്തദീ ബിഅംരില്ല നന്മ കൽപ്പിച്ചും തിന്മകൾ വിരോധിച്ചും ഒരു വീണ്ടെടുപ്പുണ്ടാക്കാൻ ആജ്ഞ പുറപ്പെടുവിച്ചു.സംഗീത വാദ്യോപകരണങ്ങൾ പോലുള്ള നിശിദ്ധമായ വെറും വിനോദത്തിന്റെ ഉപകരണങ്ങൾ നശിപ്പിച്ച് കളയാനും ഉത്തരവിട്ടു. അനന്തരം വൈകാതെ തന്നെ പ്ലേഗ് നിലയ്ക്കുകയും, മറ്റു രോഗങ്ങൾ വിടവാങ്ങുകയും ചെയ്തു. [അൽബിദായവന്നിഹായ : (16/93)]
kanzululoom.com
One Response
തികച്ചും ഉപകാരപ്രദമായ അറിവുകൾ
ലളിതമായും എന്നാൽ വസ്തുനിഷ്ഠമായും വിശദമാക്കിയിട്ടുണ്ട്.
പണ്ഡിതർക്കും സാധാരണക്കാർക്കും ഒരുപോലെ പ്രയോജനകരമാണ്
അല്ലാഹു തക്ക പ്രതിഫലം നൽകട്ടെ
അബ്ദുർ റഹിം പാലാറ