കുട്ടികളുടെ മതവിദ്യാഭ്യാസത്തിന്റെ പ്രസക്തിയും മദ്രസകളുടെ ആവശ്യകതയും

മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ടതിനെ കുറിച്ച് എല്ലാ രക്ഷിതാക്കളും നല്ല ബോധവാന്‍മാരാണ്. മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നത് എന്തിനാണെന്ന് ചോദിച്ചാല്‍ അധികമാളുകളുടേയും മറുപടി ‘മക്കളുടെ നല്ല ഭാവിക്ക് ‘ എന്നായിരിക്കും. നല്ല ഭാവികൊണ്ട് ഉദ്ദേശിക്കുന്നത് ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന നല്ല ജോലി എന്നതാണ്. അതിനപ്പുറം എന്റെ കുട്ടി ഒരു നല്ല മനുഷ്യനാകണം. സ്‌നേഹം, ദയ, കാരുണ്യം, വിട്ടുവീഴ്ച, സാഹോദര്യം, പരോപകാര മനസ്ഥിതി ….തുടങ്ങിയ മാനുഷിക ഗുണങ്ങളെല്ലാം ഒത്തുചേര്‍ന്ന നല്ല ഒരു വ്യക്തിയായി എന്റെ കുട്ടി മാറണം ഈയൊരു ചിന്തയില്‍ മക്കളെ വളര്‍ത്തുകയും പഠിപ്പിക്കുകയും ചെയ്യുന്ന എത്ര രക്ഷിതാക്കളുണ്ട്? മരണത്തിന് ശേഷമുള്ള ജീവിതത്തില്‍ മക്കള്‍ക്ക് പ്രയോജനം ലഭിക്കണമെന്ന ചിന്തയില്‍ മക്കളെ വളര്‍ത്തുകയും പഠിപ്പിക്കുകയും ചെയ്യുന്ന എത്ര രക്ഷിതാക്കളുണ്ട്?

ഐഹിക ജീവിതത്തില്‍ മക്കള്‍ അലങ്കാരമാണെന്നാണ് അല്ലാഹു അറിയിച്ചിട്ടുള്ളത്.

ٱلْمَالُ وَٱلْبَنُونَ زِينَةُ ٱلْحَيَوٰةِ ٱلدُّنْيَا ۖ

സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്റെ അലങ്കാരമാകുന്നു. ….. (ഖു൪ആന്‍ :18/46)

ഐഹിക ജീവിതത്തില്‍ മക്കള്‍ അലങ്കാരമാണെന്നതോടൊപ്പം അവ൪ നമുക്ക് പരീക്ഷണവുമാണ്.

إِنَّمَآ أَمْوَٰلُكُمْ وَأَوْلَٰدُكُمْ فِتْنَةٌ ۚ وَٱللَّهُ عِندَهُۥٓ أَجْرٌ عَظِيمٌ

നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാകുന്നു. അല്ലാഹുവിങ്കലാകുന്നു മഹത്തായ പ്രതിഫലമുള്ളത്‌. (ഖു൪ആന്‍ :64/15)

മക്കളെ ധാ൪മ്മികമായ ശിക്ഷണങ്ങള്‍ നല്‍കി ഇസ്ലാമികമായി വള൪ത്തിയാല്‍ ഐഹിക ജീവിതത്തിലും മരണത്തിന് ശേഷമുള്ള ജീവിതത്തിലും അവ൪ മാതാപിതാക്കള്‍ക്ക് പ്രയോജനകരമാണ്. ഒന്നാമത്, അവ൪ മാതാപിതാക്കളുടെ ദുന്‍യാവിന്റേയും ആഖിറത്തിലേയും നന്‍മകള്‍ക്ക് വേണ്ടി അല്ലാഹുവിനോട് പ്രാ൪ത്ഥിക്കുന്നവരായിരിക്കും.

ﺭَّﺏِّ ٱﺭْﺣَﻤْﻬُﻤَﺎ ﻛَﻤَﺎ ﺭَﺑَّﻴَﺎﻧِﻰ ﺻَﻐِﻴﺮًا

എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ. (ഖു൪ആന്‍ :17/23-24)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ : إِذَا مَاتَ الإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلاَّ مِنْ ثَلاَثَةٍ إِلاَّ مِنْ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം : റസൂൽ(സ്വ) പറഞ്ഞു: ആദമിന്റെ മക്കൾ മരണപ്പെട്ടു കഴിഞ്ഞാൽ മൂന്ന് കാര്യങ്ങളല്ലാത്തതെല്ലാം അവരിൽ നിന്ന് മുറിഞ്ഞു പോകുന്നതാണ്. നിലനിൽക്കുന്ന ദാനധർമ്മം, ഉപകാരപ്രദമായ വിജ്ഞാനം, അവനുവേണ്ടി പ്രാർത്ഥിക്കുന്ന നല്ലവരായ സന്താനങ്ങൾ എന്നിവയാണത്. (മുസ്‌ലിം: 1631)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ ـ صلى الله عليه وسلم ـ قَالَ:‏ إِنَّ الرَّجُلَ لَتُرْفَعُ دَرَجَتُهُ فِي الْجَنَّةِ فَيَقُولُ أَنَّى هَذَا فَيُقَالُ بِاسْتِغْفَارِ وَلَدِكَ لَكَ

അബൂഹുറൈറയില്‍ നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: നിശ്ചയം, അല്ലാഹു ഒരു സ്വാലിഹായ അടിമക്ക് സ്വ൪ഗത്തില്‍ തന്റെ പദവി ഉയ൪ത്തിക്കൊടുക്കും. അപ്പോള്‍ അയാള്‍ പറയും: എനിക്ക് ഇതെങ്ങനെയാണ് ലഭിച്ചത് ? അപ്പോള്‍ അല്ലാഹു പറയും: നിന്റെ മകന്‍ നിനക്ക് വേണ്ടി പാപമോചനത്തിന് തേടിയതുകൊണ്ട്. (സുനനുഇബ്നുമാജ:3660 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

രണ്ടാമതായി, മാതാപിതാക്കള്‍ മരണപ്പെട്ടാലും മക്കള്‍ ചെയ്തു കൊണ്ടിരിക്കുന്ന സല്‍ക൪മ്മങ്ങളുടെ ഒരു ഓഹരി അവ൪ക്ക് കുറയാതെ തന്നെ മാതാപിതാക്കളുടെ അക്കൌണ്ടിലേക്ക് വന്നുകൊണ്ടിരിക്കും. കാരണം ആ മക്കള്‍ സദ്’വൃത്തരാകാനുള്ള കാരണം മാതാപിതാക്കളാണ്.

അല്ലാഹുവിന്റെ റസൂൽ(സ്വ) പറഞ്ഞു: സത്യവിശ്വാസിക്ക് തന്റെ മരണശേഷവും വന്നണയുന്ന അമലുകളില്‍ പെട്ടതാണ് താന്‍ പഠിപ്പിച്ചതും പ്രചരിപ്പിച്ചതുമായ അറിവ്, താന്‍ (ദുന്‍യാവില്‍) ഉപേക്ഷിച്ച സ്വാലിഹായ സന്താനം, അല്ലെങ്കില്‍ അനന്തരമാക്കിയ മുസ്ഹഫ്, അല്ലെങ്കില്‍ നി൪മ്മിച്ച പള്ളി, അല്ലെങ്കില്‍ താന്‍ വഴി യാത്രക്കാ൪ക്ക് വേണ്ടി നി൪മ്മിച്ച വീട്, അല്ലെങ്കില്‍ ഒഴുക്കിയ പുഴ, അല്ലെങ്കില്‍ തന്റെ ജീവിത കാലത്തും ആരോഗ്യ സമയത്തും താന്‍ നല്‍കിയ സ്വദഖ എന്നിവയെല്ലാം. ഇവ അവന്റെ മരണശേഷവും അവന്റെയടുത്ത് വന്നുചേരുന്നതാണ്. (സുനനുഇബ്നുമാജ – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

ശൈഖ് നാസിറുദ്ദീന്‍ അൽ അൽബാനി رحمه الله പറഞ്ഞു : ഒരു സന്താനം ചെയ്തു കൊണ്ടിരിക്കുന്ന സൽകർമ്മങ്ങൾക്ക് അവൻ്റെ മാതാപിതാക്കള്‍ക്ക് അതിനു തുല്യമായ പ്രതിഫലമുണ്ട്. അവന്റെ പ്രതിഫലത്തിൽ നിന്നും ഒന്നും കുറയാതെ തന്നെ. കാരണം മാതാപിതാക്കളുടെ പരിശ്രമവും അധ്വാനവുമാണ് (അവരുടെ) കുട്ടി.

عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ إِنَّ أَطْيَبَ مَا أَكَلَ الرَّجُلُ مِنْ كَسْبِهِ وَإِنَّ وَلَدَهُ مِنْ كَسْبِهِ ‏

ആയിശയില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: തീർച്ചയായും ഒരു വ്യക്തി ഭക്ഷിക്കുന്നതിൽ ഏറ്റവും നല്ലത് അവൻ്റെ അധ്വാനത്തിൽ നിന്നുളളതാകുന്നു. തീര്‍ച്ചയായും അവന്റെ കുട്ടി അവന്റെ അധ്വാനത്തിൽ നിന്നുമാകുന്നു. (നസാഇ:4452)

മൂന്നാമതായി, ഖുര്‍ആന്‍ പാരായണം ചെയ്യുകയും പഠിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്തവരുടെ മാതാപിതാക്കളെ ഖിയാമത്ത് നാളില്‍ പ്രകാശം കൊണ്ടുള്ള കിരീടം ധരിപ്പിക്കും.

عن بريدة رضي الله عنه قال : قال رسول الله صلى الله عليه وسلم : من قرأ القرآن وتعلَّم وعمل به أُلبس والداه يوم القيامة تاجاً من نور ضوؤه مثل ضوء الشمس ، ويكسى والداه حلتين لا تقوم لهما الدنيا فيقولان : بم كسينا هذا ؟ فيقال : بأخذ ولدكما القرآن

ബരീദത്തില്‍(റ) നിന്ന് നിവേദനം :റസൂല്‍(സ്വ) പറഞ്ഞു: ആര് ഖുര്‍ആന്‍ പാരായണം ചെയ്യുകയും പഠിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്തുവോ അവന്റെ മാതാപിതാക്കളെ ഖിയാമത്ത് നാളില്‍ പ്രകാശം കൊണ്ടുള്ള കിരീടം ധരിപ്പിക്കും. അതിന്റെ പ്രകാശം സൂര്യനോടൊപ്പമാണ്. അവന്റെ മാതാപിതാക്കളെ ഐഹികലോകത്തോട് കിടപിടിക്കുന്ന പ്രത്യേക പുടവ അണിയിക്കും. അപ്പോള്‍ അവര്‍ രണ്ട് പേരും ചോദിക്കും ഇതെന്തിനാണ് ഞങ്ങളെ ധരിപ്പിച്ചത്? അപ്പോള്‍ പറയപ്പെടും നിങ്ങളുടെ മകനെ ഖുര്‍ആന്‍ പഠിപ്പിച്ചതിനാലാണ്.(ഹാകിം :1/756)

ഇനി മക്കളെ ധാ൪മ്മികമായ ശിക്ഷണങ്ങള്‍ നല്‍കാതെ ഇസ്ലാമികമായ അറിവുകള്‍ പക൪ന്ന് നല്‍കാതെ വള൪ത്തിയാല്‍ മക്കള്‍ ദുന്‍യാവിലും ആഖിറത്തിലും മാതാപിതാക്കള്‍ക്ക് ശത്രുക്കളായിരിക്കും.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ مِنْ أَزْوَٰجِكُمْ وَأَوْلَٰدِكُمْ عَدُوًّا لَّكُمْ فَٱحْذَرُوهُمْ ۚ

സത്യവിശ്വാസികളേ, തീര്‍ച്ചയായും നിങ്ങളുടെ ഭാര്യമാരിലും നിങ്ങളുടെ മക്കളിലും നിങ്ങള്‍ക്ക് ശത്രുവുണ്ട്‌. അതിനാല്‍ അവരെ നിങ്ങള്‍ സൂക്ഷിച്ചു കൊള്ളുക….. (ഖു൪ആന്‍ :64/14)

മാത്രവുമല്ല, മക്കൾ തിൻമയിൽ  ജീവിക്കുന്ന കാലത്തോളം രക്ഷിതാവിനും മക്കൾ തിൻമ പ്രവർത്തിച്ചതിന്റെ പ്രതിഫലത്തിന്റെ ഒരു ഓഹരി ഉണ്ടായിരിക്കും.

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله പറഞ്ഞു: മക്കൾക്ക് ദുഷിച്ച പരിചരണം നൽകുന്ന രക്ഷിതാവിന് അവരുടെ കുറ്റങ്ങൾ ലഭിച്ചുകൊണ്ടേയിരിക്കും. വഴികേടിലും,മത വ്യതിയാനത്തിലും, പാപത്തിലും, അധർമ്മത്തിലും, ധിക്കാരത്തിലുമായി മക്കൾ ജീവിക്കുന്ന കാലത്തോളം രക്ഷിതാവിനും ആ പാപമുണ്ടായിരിക്കും. കാരണം രക്ഷിതാവാണല്ലോ അവരെ അത് ശീലിപ്പിക്കുകയും ആ നിലക്ക്ക്ക് വളർത്തുകയും ചെയ്തത്. അതുമല്ലെങ്കിൽ അവരെ ചെറുപ്പത്തിൽ ശ്രദ്ധിക്കാതെ അവഗണിക്കുകയും മുതിർന്നപ്പോൾ അവർ കൈവിട്ട് പോകാൻ കാരണവുമായിത്തീർന്നത്. (അൽ ഖുതബുൽ മിമ്പരിയ്യ: 4/110)

ഇവിടെയാണ് മതവിദ്യാഭ്യാസത്തിന്റെ പ്രസക്തിയും മദ്രസകളുടെ ആവശ്യകതയും നാം തിരിച്ചറിയേണ്ടത്. ഇന്‍ഡ്യയെ പോലെയുള്ള ഇസ്ലാമികമല്ലാത്ത ഒരു രാജ്യത്ത് ഇസ്ലാമികമായ അറിവുകള്‍ പക൪ന്നു നല്‍കുന്നത് മദ്രസകള്‍ വഴിയാണ്. എന്നാല്‍ ഭൌതിക വിദ്യാഭ്യാസത്തിന് അധിക പ്രാധാന്യം നല്‍കുകയും മതവിദ്യാഭ്യാസത്തിന് തീരെ പ്രാധാന്യം നല്‍കുകയും ചെയ്യാത്ത ഒരു സാഹചര്യമാണ് നിലവിലുള്ളത്. കുട്ടികള്‍ക്ക് മതവിദ്യാഭ്യാസം നല്‍കുന്നവ൪ തന്നെയും അത് ആഴ്ചയില്‍ ഒന്നോ രണ്ടോ മണിക്കൂറിലായി പരിമിതപ്പെടുത്തുകയും ചെയ്യുന്നു.

إِنَّ هَٰٓؤُلَآءِ يُحِبُّونَ ٱلْعَاجِلَةَ وَيَذَرُونَ وَرَآءَهُمْ يَوْمًا ثَقِيلًا

തീര്‍ച്ചയായും ഇക്കൂട്ടര്‍ ക്ഷണികമായ ഐഹികജീവിതത്തെ ഇഷ്ടപ്പെടുന്നു. ഭാരമേറിയ ഒരു ദിവസത്തിന്റെ കാര്യം അവര്‍ തങ്ങളുടെ പുറകില്‍ വിട്ടുകളയുകയും ചെയ്യുന്നു.(ഖു൪ആന്‍ :76/27)

ആളുകള്‍ പരലോക ജീവിതത്തേക്കാള്‍ ഐഹിക ജീവിതത്തെ ഇഷ്‌ടപ്പെടുന്നു. അതുകൊണ്ടുതന്നെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുമ്പോള്‍ അവ൪ ഇഷ്‌ടപ്പെടുന്ന ഐഹിക ജീവിതത്തില്‍ പ്രയോജനം ലഭിക്കുന്നത് ലക്ഷ്യമാക്കുന്നു. പരലോക ജീവിതത്തിന് അത്ര പ്രാധാന്യം നല്‍കാത്തതുകൊണ്ടുതന്നെ മതവിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യം നല്‍കുന്നില്ല.

ഭൌതിക വിദ്യാഭ്യാസത്തെ ഇസ്ലാം ഒരിക്കലും നിരുല്‍സാഹപ്പെടുത്തുന്നില്ല. സമൂഹത്തില്‍ ഡോക്ടറും എഞ്ചിനീയറുമെല്ലാം അനിവാര്യവുമാണ്. അതോടൊപ്പം ഭൗതിക വിജ്ഞാനത്തിന് ഈ ജീവിതകാലം മാത്രമാണ് ആയുസ്സുള്ളതെന്നും തിരിച്ചറിയണം. നാം സമ്പാദിച്ച സര്‍ട്ടിഫിക്കറ്റുകളും അംഗീകാരങ്ങളും മരണത്തോടെ അവസാനിക്കുന്നതാണ്. മാത്രമല്ല ധാര്‍മികതയും മൂല്യവും പകര്‍ന്ന് നല്‍കാന്‍ ഭൗതിക വിജ്ഞാനത്തിന് പലപ്പോഴും സാധിക്കാറില്ല. മതവിദ്യാഭ്യാസം നേടുന്നതിലൂടെ ഐഹികവും പാരത്രികവുമായ ജീവിത വിജയവും സമാധാനവുമാണ് ലക്ഷ്യംവെക്കുന്നത്. പാരത്രിക ലോകത്ത് രക്ഷ നേടുവാന്‍ ആവശ്യമായ അറിവിനെ അവഗണിച്ചുകൊണ്ട് ഭൗതിക നേട്ടം മാത്രം ലഭിക്കുന്ന അറിവിന്റെ പിന്നാലെ പോയാല്‍ അത് ആത്യന്തിക നഷ്ടമായിരിക്കും സമ്മാനിക്കുക എന്ന് വിശ്വാസികള്‍ ഓര്‍ക്കേണ്ടതുണ്ട്.

بَلْ تُؤْثِرُونَ ٱلْحَيَوٰةَ ٱلدُّنْيَا وَٱلْءَاخِرَةُ خَيْرٌ وَأَبْقَىٰٓ

പക്ഷെ, നിങ്ങള്‍ ഐഹികജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും. (ഖു൪ആന്‍:87/16-17)

മക്കള്‍ക്ക് മതവിദ്യാഭ്യാസം നല്‍കല്‍ മാതാപിതാക്കളുടെ ബാധ്യതയാണ്.

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ قُوٓا۟ أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا ٱلنَّاسُ وَٱلْحِجَارَةُ عَلَيْهَا مَلَٰٓئِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ ٱللَّهَ مَآ أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ

സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക. …… (ഖു൪ആന്‍:66/6)

قال ابن_الجوزي – رحمه الله : وقد كان السلف إذا نشأ لأحدهم ولد ؛ شغلوه بحفظ القرآن وسماع الحديث ، فيثبت الإيمان في قلبه -[ صيد_الخاطر ص ٤٩١ ]

ഇബ്നുല്‍ജൗസി[ റഹിമഹുല്ലാഹ്] പറഞ്ഞു: സലഫുകളില്‍ ഒരാള്‍ക്ക് ഒരു കുട്ടി വളര്‍ന്നു വന്നാല്‍ അവനെ ഹദീസ് കേള്‍ക്കുന്നതിലും, കുര്‍ആന്‍ മനപാഠമാക്കുന്നതിലും വ്യാപൃതനാക്കുമായിരുന്നു. അങ്ങിനെ അവന്‍റെ ഹൃദയത്തില്‍ ഈമാന്‍ സ്‌ഥിരപ്പെടുന്നു.

മക്കളെ ധാ൪മ്മികമായ ശിക്ഷണങ്ങള്‍ നല്‍കാതെ ഇസ്ലാമികമായ അറിവുകള്‍ പക൪ന്ന് നല്‍കാതെ വള൪ത്തിയാല്‍ മക്കള്‍ വഴിതെറ്റിപ്പോകും. അതിന്റെ പരിപൂ൪ണ്ണമായ ഉത്തരവാദിത്തം മാതാപിതാക്കള്‍ക്ക് തന്നെയായിരിക്കും.

عَنْ أَبَا هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ مَا مِنْ مَوْلُودٍ إِلاَّ يُولَدُ عَلَى الْفِطْرَةِ، فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ أَوْ يُمَجِّسَانِهِ، كَمَا تُنْتَجُ الْبَهِيمَةُ بَهِيمَةً جَمْعَاءَ، هَلْ تُحِسُّونَ فِيهَا مِنْ جَدْعَاءَ ‏”‏‏.‏ ثُمَّ يَقُولُ أَبُو هُرَيْرَةَ ـ رضى الله عنه ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം :അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു:’എല്ലാ കുട്ടികളും ഫിത്‌റത്തിലാണ് (ഇസ്‌ലാമില്‍) ജനിക്കുന്നത്. അതില്‍പിന്നെ അവന്റെ മാതാപിതാക്കള്‍ അവനെ ജൂതനാക്കുന്നു, അല്ലെങ്കില്‍ അവര്‍ അവനെ ക്രിസ്ത്യാനിയാക്കുന്നു, അല്ലെങ്കില്‍ അവര്‍ അവനെ അഗ്‌നിയാരാധകനാക്കുന്നു’ …… (ബുഖാരി:1359).

മുസ്‌ലിമിന്റെ റിപ്പോര്‍ട്ടില്‍ ഇപ്രകാരം കൂടിയുണ്ട്:

فَأَبَوَاهُ يُهَوِّدَانِهِ وَيُنَصِّرَانِهِ وَيُشَرِّكَانِهِ

‘അതില്‍പിന്നെ അവന്റെ മാതാപിതാക്കള്‍ അവനെ ജൂതനോ ക്രിസ്ത്യാനിയോ അല്ലാഹുവില്‍ പങ്ക്‌ചേര്‍ക്കുന്നവനോ ആക്കുന്നു’.(മുസ്ലിം:2658)

മതവിദ്യാഭ്യാസത്തിന്റെ പ്രസക്തിയും മദ്രസകളുടെ ആവശ്യകതയും ഇതില്‍നിന്നും ബോധ്യമാണ്. ഐഹികവും പാരത്രികവുമായ ജീവിത വിജയത്തിനായി ഇസ്ലാമികമായ അറിവ് പക൪ന്നു ലഭിക്കുന്നതിന് മക്കളെ താല്‍പ്പര്യത്തോടെ മദ്രസയില്‍ അയക്കാന്‍ നമുക്ക് കഴിയണം. ഇന്ന് മദ്രസകളില്ലാത്ത ധാരാളം നാടുകളുണ്ട്. അവിടെയെല്ലാം മദ്രസകള്‍ പ്രവ൪ത്തിപ്പിക്കുന്നതിന് പരിശ്രമിക്കലും മദ്രസകള്‍ തുട൪ന്നു പ്രവ൪ത്തിക്കാന്‍ സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കലും സത്യവിശ്വാസികളുടെ ബാധ്യതയാണ്. അവ൪ക്ക് അതിന് അല്ലാഹുവില്‍ നിന്ന് ധാരാളം പ്രതിഫലം ലഭിക്കുന്നതാണ്.

ﻣَّﺜَﻞُ ٱﻟَّﺬِﻳﻦَ ﻳُﻨﻔِﻘُﻮﻥَ ﺃَﻣْﻮَٰﻟَﻬُﻢْ ﻓِﻰ ﺳَﺒِﻴﻞِ ٱﻟﻠَّﻪِ ﻛَﻤَﺜَﻞِ ﺣَﺒَّﺔٍ ﺃَﻧۢﺒَﺘَﺖْ ﺳَﺒْﻊَ ﺳَﻨَﺎﺑِﻞَ ﻓِﻰ ﻛُﻞِّ ﺳُﻨۢﺒُﻠَﺔٍ ﻣِّﺎ۟ﺋَﺔُ ﺣَﺒَّﺔٍ ۗ ﻭَٱﻟﻠَّﻪُ ﻳُﻀَٰﻌِﻒُ ﻟِﻤَﻦ ﻳَﺸَﺎٓءُ ۗ ﻭَٱﻟﻠَّﻪُ ﻭَٰﺳِﻊٌ ﻋَﻠِﻴﻢٌ

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്‌.(ഖു൪ആന്‍:2/261)

അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനം ചിലവഴിക്കുകയെന്ന നന്മക്ക് എഴുന്നൂറ് ഇരട്ടിവരെ പ്രതിഫലം നല്‍കുമെന്നും, അത്രയുമല്ല അല്ലാഹു ഉദ്ദേശിക്കുന്നവര്‍ക്ക് അതിലും കൂടുതലായും ലഭിക്കുമെന്നും ഈ വചനം മുഖേന അറിയിക്കുന്നു. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളെ സഹായിക്കുമ്പോള്‍ സ്വദഖയുടെ പ്രതിഫലം മാത്രമല്ല ലഭിക്കുന്നത്. ഏതെങ്കിലും നന്‍മക്ക് വേണ്ടിയോ അല്ലെങ്കില്‍ ആളുകള്‍ക്ക് ഉപകാരം ലഭിക്കുന്ന എന്തെങ്കിലും സംരഭത്തിന് വേണ്ടിയോ ആരെങ്കിലും സ്വദഖ ചെയ്താല്‍ ആ സ്ഥാപനങ്ങള്‍ മുഖേനെയുള്ള എല്ലാ നന്‍മകളുടെ ഒരു ഓഹരി അത് നിലനില്‍ക്കുന്ന കാലത്തോളം അവനും ലഭിക്കും.

അല്ലാഹുവിന്റെ റസൂൽ(സ്വ) പറഞ്ഞു: സത്യവിശ്വാസിക്ക് തന്റെ മരണശേഷവും വന്നണയുന്ന അമലുകളില്‍ പെട്ടതാണ് താന്‍ പഠിപ്പിച്ചതും പ്രചരിപ്പിച്ചതുമായ അറിവ്, താന്‍ (ദുന്‍യാവില്‍) ഉപേക്ഷിച്ച സ്വാലിഹായ സന്താനം, അല്ലെങ്കില്‍ അനന്തരമാക്കിയ മുസ്ഹഫ്, അല്ലെങ്കില്‍ നി൪മ്മിച്ച പള്ളി, അല്ലെങ്കില്‍ താന്‍ വഴി യാത്രക്കാ൪ക്ക് വേണ്ടി നി൪മ്മിച്ച വീട്, അല്ലെങ്കില്‍ ഒഴുക്കിയ പുഴ, അല്ലെങ്കില്‍ തന്റെ ജീവിത കാലത്തും ആരോഗ്യ സമയത്തും താന്‍ നല്‍കിയ സ്വദഖ എന്നിവയെല്ലാം. ഇവ അവന്റെ മരണശേഷവും അവന്റെയടുത്ത് വന്നുചേരുന്നതാണ്. (സുനനുഇബ്നുമാജ – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

ഇന്ന് മദ്രസകള്‍ കേവലം ചടങ്ങുകളായി കൊണ്ടുമാത്രം പ്രവ൪ത്തിക്കുന്ന അവസ്ഥയേയും ഗൌരവത്തോടെ കാണേണ്ടതുണ്ട്. അറബി അക്ഷരങ്ങള്‍ പഠിപ്പിക്കാനും ഖു൪ആനിന്റെ ഖിറാഅത്ത് പഠിപ്പിക്കാനും മാത്രമാകരുത് മദ്രസകള്‍. മഹാനായ പ്രവാചകന്‍(സ്വ) ജനങ്ങള്‍ക്ക് പ്രബോധനം നല്‍കിയതുപോലെ മുന്‍ഗണനാക്രമത്തില്‍ ഇസ്ലാമിന്റെ സന്ദേശങ്ങള്‍ മദ്രസകളില്‍ നിന്ന് കുട്ടികള്‍ക്ക് പക൪ന്ന് ലഭിക്കേണ്ടതുണ്ട്. ഐഹിക ജീവിതം ഒരു പരീക്ഷാ കാലഘട്ടം മാത്രമാണെന്നും യഥാ൪ത്ഥ ജീവിതം പരലോകമാണെന്നും അതുകൊണ്ടുതന്നെ നമ്മുടെ ജീവിതലക്ഷ്യം എങ്ങനെയും സ്വ൪ഗ്ഗത്തില്‍ കടക്കുകയെന്നുള്ളതാണെന്നും കുട്ടികളെ പഠിപ്പിക്കണം.

ﻭَﻣَﺎ ﻫَٰﺬِﻩِ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻟَﻬْﻮٌ ﻭَﻟَﻌِﺐٌ ۚ ﻭَﺇِﻥَّ ٱﻟﺪَّاﺭَ ٱﻻْءَﺧِﺮَﺓَ ﻟَﻬِﻰَ ٱﻟْﺤَﻴَﻮَاﻥُ ۚ ﻟَﻮْ ﻛَﺎﻧُﻮا۟ ﻳَﻌْﻠَﻤُﻮﻥَ

ഈ ഐഹികജീവിതം വിനോദവും കളിയുമല്ലാതെ മറ്റൊന്നുമല്ല. തീര്‍ച്ചയായും പരലോകം തന്നെയാണ് യഥാര്‍ത്ഥ ജീവിതം. അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍(ഖു൪ആന്‍:29/64)

ﻓَﻤَﻦ ﺯُﺣْﺰِﺡَ ﻋَﻦِ ٱﻟﻨَّﺎﺭِ ﻭَﺃُﺩْﺧِﻞَ ٱﻟْﺠَﻨَّﺔَ ﻓَﻘَﺪْ ﻓَﺎﺯَ ۗ ﻭَﻣَﺎ ٱﻟْﺤَﻴَﻮٰﺓُ ٱﻟﺪُّﻧْﻴَﺎٓ ﺇِﻻَّ ﻣَﺘَٰﻊُ ٱﻟْﻐُﺮُﻭﺭِ

…അപ്പോള്‍ ആര് നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്‌. ….(ഖു൪ആന്‍:3/185)

കുട്ടികളുടെ മനസ്സില്‍ അല്ലാഹുവിലുള്ള വിശ്വാസവും പരലോകത്തിലുള്ള വിശ്വാസവും മനസ്സില്‍ ഊട്ടിയുറപ്പിക്കുമ്പോഴാണ് തിന്‍മകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ സാധിക്കുന്നത്.

إِنَّمَا نَزَلَ أَوَّلَ مَا نَزَلَ مِنْهُ سُورَةٌ مِنَ الْمُفَصَّلِ فِيهَا ذِكْرُ الْجَنَّةِ وَالنَّارِ حَتَّى إِذَا ثَابَ النَّاسُ إِلَى الإِسْلاَمِ نَزَلَ الْحَلاَلُ وَالْحَرَامُ، وَلَوْ نَزَلَ أَوَّلَ شَىْءٍ لاَ تَشْرَبُوا الْخَمْرَ‏.‏ لَقَالُوا لاَ نَدَعُ الْخَمْرَ أَبَدًا‏.‏ وَلَوْ نَزَلَ‏.‏ لاَ تَزْنُوا‏.‏ لَقَالُوا لاَ نَدَعُ الزِّنَا أَبَدًا

ആയിശയില്‍ (റ) നിന്ന് നിവേദനം: ഖു൪ആനില്‍ ആദ്യമായി അവതരിച്ചത് മുഫസ്വലായ സൂറത്തുകളായിരുന്നു. അതില്‍ സ്വ൪ഗ നരകങ്ങളെ കുറിച്ചാണ് ഉള്ളത്. അങ്ങനെ ജനങ്ങള്‍ ഇസ്ലാമിലേക്ക് ധാരാളമായി വന്നു തുടങ്ങിയപ്പോള്‍ ഹലാലുകളേയും ഹറാമുകളേയും കുറിച്ചുള്ള ആയത്തുകള്‍ ഇറങ്ങി. ആദ്യം ഖു൪ആനില്‍ അവതരിച്ചത് ‘നിങ്ങള്‍ മദ്യം കഴിക്കരുത് ‘ എന്നായിരുന്നുവെങ്കില്‍ അവ൪ പറയുമായിരുന്നു: ‘ഞങ്ങള്‍ മദ്യം ഒരിക്കലും ഒഴിവാക്കുകയില്ല.’ ആദ്യം അവതരിച്ചത് ‘നിങ്ങള്‍ വ്യഭിചരിക്കരുത് ‘ എന്നായിരുന്നുവെങ്കില്‍ അവ൪ പറയുമായിരുന്നു: ‘ഞങ്ങള്‍ വ്യഭിചാരം ഒരിക്കലും ഒഴിവാക്കുകയില്ല.’ (ബുഖാരി :4993)

അതേപോലെ ഇസ്ലാമിന്റെ കേന്ദ്രം തൌഹീദാണ്. ‘ഏറ്റവും വലിയ പാപം ശി൪ക്കുമാണ്. അതിനെ കുറിച്ചെല്ലാം കുട്ടികള്‍ക്ക് മദ്രസയില്‍ നിന്ന് പഠിക്കാന്‍ കഴിയണം.

ലുഖ്മാന്‍(അ) തന്റെ മകന് നല്‍കിയ പത്ത് ഉപദേശങ്ങളെ അല്ലാഹു വിശുദ്ധ ഖു൪ആനില്‍ എടുത്ത് കൊടുത്തിട്ടുണ്ട് (ഖു൪ആന്‍:13-19.) ആരേയും അല്ലാഹുവിനോട് പങ്കുചേര്‍ക്കരുത്‌ അഥവാ ശി൪ക്ക് ചെയ്യരുതെന്നാണ് ഒന്നാമതായി അദ്ദേഹം മകനെ ഉപദേശിച്ചത്. നാം ചെയ്യുന്ന ഏതൊരു ചെറിയ കാര്യവും അല്ലാഹു അറിയുന്നുവെന്നുമാത്രമല്ല, പരലോകത്ത് വിചാരണവേളയില്‍ അവയെല്ലാം അവന്‍ ഹാജരാക്കുകയും ചെയ്യുമെന്ന് അദ്ദേഹം രണ്ടാമതായി മകനെ ഉപദേശിക്കുന്നു. അതിന് ശേഷം മൂന്നാമതായി നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കണമെന്നും ഉപദേശിക്കുന്നു. ഈ മുന്‍ഗണനാക്രമം മദ്രസാ വിദ്യാഭ്യാസത്തിലും പാലിക്കേണ്ടതുണ്ട്. ഇത്തരം വിശ്വാസകാര്യങ്ങള്‍ കുട്ടികള്‍ക്ക് പഠിപ്പിച്ചുകൊടുക്കാതെ നമസ്‌കാരത്തെകുറിച്ചും മറ്റ് ഫിഖ്ഇയായ കാര്യത്തെ കുറിച്ചും പഠിപ്പിച്ചുകഴിഞ്ഞാല്‍ മദ്രസാ പഠന കാലയളവ് കഴിയുമ്പോള്‍ കുട്ടികള്‍ നമസ്കാരം ഒഴിക്കുകയും ചെയ്യും. ഇത് ഇന്ന് നാം നമ്മുടെ നാടുകളില്‍ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചയുമാണ്. ചുരുക്കത്തില്‍, കുട്ടികളെ മദ്രസയിലേക്ക് അയക്കുന്നതോടൊപ്പം നമ്മുടെ ശ്രദ്ധ എല്ലാ കാര്യത്തിലും ഉണ്ടായിരിക്കണം. എല്ലാറ്റിനും ഉപരിയായി മക്കളുടെ കാര്യത്തില്‍ അല്ലാഹുവിനോട് നിരന്തരം പ്രാ൪ത്ഥിക്കുക.

ﺭَﺑَّﻨَﺎ ﻫَﺐْ ﻟَﻨَﺎ ﻣِﻦْ ﺃَﺯْﻭَٰﺟِﻨَﺎ ﻭَﺫُﺭِّﻳَّٰﺘِﻨَﺎ ﻗُﺮَّﺓَ ﺃَﻋْﻴُﻦٍ ﻭَٱﺟْﻌَﻠْﻨَﺎ ﻟِﻠْﻤُﺘَّﻘِﻴﻦَ ﺇِﻣَﺎﻣًﺎ

ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ.

 

 

kanzululoom.com        

Leave a Reply

Your email address will not be published. Required fields are marked *