വിശുദ്ധ ഖുർആനിലെ 95 ാ മത്തെ സൂറത്താണ് سورة التين (സൂറ: അത്തീൻ). 8 ആയത്തുകളാണ് മക്കയിൽ അവതരിച്ച ഈ സൂറത്തിലുള്ളത്. التين എന്നാൽ ‘അത്തി’ എന്നാണർത്ഥം. ഒന്നാമത്തെ ആയത്തിൽ അത്തിമരത്തെ കൊണ്ട് സത്യം ചെയ്ത് വന്നിട്ടുള്ളതാണ് ഈ പേരിനാധാരം. അത്തി, ഒലീവ്, സീനാ പര്‍വ്വതം, മക്കാ രാജ്യം എന്നീ നാല് കാര്യങ്ങളെകൊണ്ട് സത്യം ചെയ്തുകൊണ്ടാണ്  സൂറത്ത് ആരംഭിക്കുന്നത്.

وَٱلتِّينِ وَٱلزَّيْتُونِ

അത്തിയും, ഒലീവും തന്നെയാണ സത്യം. (ഖുർആൻ:95/1-3)

أَقْسَمَ اللَّهُ بِالتِّينِ وَمَكَانِ نَبَاتِهِ، وَبِالزَّيْتُونِ وَمَكَانِ نَبَاتِهِ فِي أَرْضِ فِلَسْطِينَ التِّي بُعِثَ فِيهَا عِيسَى عَلَيْهِ السَّلَامُ.

അത്തിപ്പഴം കൊണ്ടും, അത് വളരുന്ന സ്ഥലത്തെ കൊണ്ടും, ഒലീവിനെ കൊണ്ടും അത് വളരുന്ന സ്ഥലത്തെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു. ഈസാ  عَلَيْهِ السَّلَام  അയക്കപ്പെട്ട ഫലസ്ത്വീനാണ് ഉദ്ദേശം. (തഫ്സീർ മുഖ്തസ്വർ)

وَطُورِ سِينِينَ

സീനാ പര്‍വ്വതം തന്നെയാണ സത്യം. (ഖുർആൻ:95/1-3)

وَأَقْسَمَ بِجَبَلِ سَيْنَاءَ الذِّي نَاجَى عِنْدَهُ نَبِيَّهُ مُوسَى عَلَيْهِ السَّلَامُ.

സീനാ പർവ്വതത്തെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു. അവിടെ വെച്ചാണ് മൂസാ  عَلَيْهِ السَّلَام യോട് അല്ലാഹു സംസാരിച്ചത്. (തഫ്സീർ മുഖ്തസ്വർ)

وَهَٰذَا ٱلْبَلَدِ ٱلْأَمِينِ ‎

നിര്‍ഭയത്വമുള്ള ഈ രാജ്യവും തന്നെയാണ സത്യം. (ഖുർആൻ:95/1-3)

وَأَقْسَمَ بِمَكَّةَ البَلَدِ الحَرَامِ الذِّي يَأْمَنُ مَنْ دَخَلَ فِيهِ الذِّي بُعِثَ فِيهِ مُحَمَّدٌ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.

പ്രവേശിക്കുന്നവര്‍ നിർഭയരാകുന്ന പരിശുദ്ധ നാടായ മക്കയെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു. മുഹമ്മദ് നബി ﷺ നിയോഗിക്കപ്പെട്ടത് അവിടെയാണ്. (തഫ്സീർ മുഖ്തസ്വർ)

ഈ നാലു വസ്തുക്കളെക്കൊണ്ടും സത്യം ചെയ്തുകൊണ്ട് അല്ലാഹു പറയുന്ന കാര്യം ശ്രദ്ധേയമാണ്: മനുഷ്യനെ നാം ഏറ്റവും കൃത്യമായ ഘടനയിലും, അതിശ്രേഷ്ഠമായ രൂപത്തിലും സൃഷ്ടിച്ചിരിക്കുന്നു.

لَقَدْ خَلَقْنَا ٱلْإِنسَٰنَ فِىٓ أَحْسَنِ تَقْوِيمٍ

തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു. (ഖുർആൻ:95/4)

മനുഷ്യനെ അവൻ ഏറ്റവും നല്ല ഒരു പാകതയിലായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ശാരീരികമായും, ബുദ്ധിപരമായും, ആത്മീയമായും എല്ലാം തന്നെ അവൻ ഇതരജീവികളെക്കാൾ ഉല്‍കൃഷ്ടനാകുന്നു. അവനെക്കാൾ എത്രയോ വമ്പിച്ച വസ്തുക്കളെപ്പോലും കീഴൊതുക്കുവാനും, അടക്കി ഭരിക്കുവാനും വേണ്ടുന്ന പക്വതയും പാകതയും അവനു അല്ലാഹു നല്‍കിയിട്ടുണ്ട്. (അമാനി തഫ്സീര്‍)

أَيْ: تَامُّ الْخَلْقِ، مُتَنَاسِبُ الْأَعْضَاءِ، مُنْتَصِبُ الْقَامَةِ، لَمْ يَفْقِدْ مِمَّا يَحْتَاجُ إِلَيْهِ ظَاهِرًا أَوْ بَاطِنًا شَيْئًا،

അതായത് : പ്രത്യക്ഷമോ പരോക്ഷമോ ആയ മനുഷ്യന്റെ ഏതാവശ്യവും നിര്‍വഹിക്കാന്‍ അവന് യാതൊരു വിഷമവും നേരിടാത്ത വിധത്തില്‍ നിവര്‍ന്ന് നില്‍ക്കുന്ന ആകാരവും അവയവങ്ങളുടെ പരസ്പര ബന്ധവും സൃഷ്ടിപ്പിന്റെ പൂര്‍ണതയും ഉള്ള അന്യൂനമായ ഘടന. (തഫ്സീറുസ്സഅ്ദി)

എന്നാല്‍, അതേ മനുഷ്യനെ തന്നെ അവന്‍ സത്യവിശ്വാസവും സല്‍കര്‍മ്മവും സ്വീകരിക്കാത്ത പക്ഷം ഏറ്റവും വലിയ അധമനാക്കി അല്ലാഹു തരം താഴ്ത്തുകയും ചെയ്തിരിക്കയാണ്. അതാണ് അല്ലാഹു തുടര്‍ന്ന് പറയുന്നത്:

ثُمَّ رَدَدْنَٰهُ أَسْفَلَ سَٰفِلِينَ ‎﴿٥﴾‏ إِلَّا ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّٰلِحَٰتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍ ‎﴿٦﴾

പിന്നീട് അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു. വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അവര്‍ക്കാകട്ടെ മുറിഞ്ഞ് പോകാത്ത പ്രതിഫലമുണ്ടായിരിക്കും. (ഖുർആൻ:95/5-6)

സത്യവിശ്വാസവും സല്‍കര്‍മ്മവും സ്വീകരിക്കാത്തവൻ അല്ലാഹുവിന്റെ അടുക്കല്‍ അങ്ങേഅറ്റം ദുഷ്ടനും നികൃഷ്ടനുമായിരിക്കും. പരലോകത്ത് അവന് ലഭിക്കുന്ന പ്രതിഫലം പ്രതിഫലങ്ങളില്‍ വെച്ചു ഏറ്റവും ശോചനീയവും നിന്ദ്യവും ആയിരിക്കും. സത്യവിശ്വാസവും സല്‍കര്‍മ്മവും സ്വീകരിച്ചവരാകട്ടെ – സൃഷ്ട്യാ ഉള്ള അവരുടെ ഉല്‍കൃഷ്ടതക്കു പുറമെ – അല്ലാഹുവിന്റെ അടുക്കലും അവര്‍ ഉല്‍കൃഷ്ടന്മാര്‍ തന്നെ. അവര്‍ക്കു ലഭിക്കാനിരിക്കുന്ന പ്രതിഫലമാകട്ടെ, കാലാകാലം തേമാനമോ ഭംഗമോ കൂടാതെ ശാശ്വതമായിരിക്കും.

فَأَكْثَرُ الْخَلْقِ مُنْحَرِفُونَ عَنْ شُكْرِ الْمُنْعِمِ، مُشْتَغِلُونَ بِاللَّهْوِ وَاللَّعِبِ، قَدْ رَضَوْا لِأَنْفُسِهِمْ بِأَسَافِلَ الْأُمُورِ، وَسَفْسَافِ الْأَخْلَاقِ، فَرَدَّهُمُ اللَّهُ فِي أَسْفَلِ سَافِلِينَ، أَيْ: أَسْفَلِ النَّارِ، مَوْضِعِ الْعُصَاةِ الْمُتَمَرِّدِينَ عَلَى رَبِّهِمْ، إِلَّا مَنْ مَنَّ اللَّهُ عَلَيْهِ بِالْإِيمَانِ وَالْعَمَلِ الصَّالِحِ، وَالْأَخْلَاقِ الْفَاضِلَةِ الْعَالِيَةِ، فَلَهُمْ بِذَلِكَ الْمُنَازِلَ الْعَالِيَةُ، وَ أَجْرٌ غَيْرُ مَمْنُونٍ أَيْ: غَيْرُ مَقْطُوعٍ، بَلْ لَذَّاتٌ مُتَوَافِرَةٌ، وَأَفْرَاحٌ مُتَوَاتِرَةٌ، وَنِعَمٌ مُتَكَاثِرَةٌ، فِي أَبَدٍ لَا يَزُولُ، وَنَعِيمٍ لَا يُحَوَّلُ، أُكُلُهَا دَائِمٌ وَظِلُّهَا،

മനുഷ്യന്‍ അനിവാര്യമായും നന്ദി ചെയ്യേണ്ട ഇത്രയും മഹത്തായ അനുഗ്രഹങ്ങള്‍ നല്‍കിയിട്ടും അനുഗ്രഹം നല്‍കിയവന് നന്ദിചെയ്യുന്നതില്‍ നിന്നും അധികമാളുകളും തെറ്റിപ്പോയി. കളികളിലും വിനോദങ്ങളിലും വ്യാപൃതരായി. മോശമായ കാര്യങ്ങളിലും താഴ്ന്ന സ്വഭാവങ്ങളിലും അവന്‍ തൃപ്തി കണ്ടെത്തുകയും ചെയ്തു. അതിനാല്‍ അല്ലാഹു അവരെ മടക്കി {അധമരില്‍ അധമനായി}. അതായത് നരകത്തിന്റെ അഗാധതയില്‍ തങ്ങളുടെ രക്ഷിതാവിനോട് അതിക്രമം കാണിച്ച പാപികളുടെ സ്ഥാനമാണത്. ഉന്നതമായ സ്വഭാവഗുണങ്ങളും സല്‍പ്രവര്‍ത്തനങ്ങളും വിശ്വാസവും കൊണ്ട് അല്ലാഹു അനുഗ്രഹിച്ചവരൊഴികെ. {എന്നാല്‍ അവര്‍ക്കുണ്ട്} ആ ഉന്നത സ്ഥാനങ്ങള്‍ അവര്‍ക്ക് നേടിക്കൊടുക്കും. {മുറിഞ്ഞുപോകാത്ത പ്രതിഫലം}. അതു മാത്രമല്ല, സമ്പൂര്‍ണമായ ആസ്വാദനങ്ങള്‍, നിരന്തരമായ സന്തോഷങ്ങള്‍, ധാരാളം സുഖാനുഗ്രഹങ്ങള്‍. അതാവട്ടെ, എന്നെന്നും നിലനില്‍ക്കുന്നതും മാറ്റമില്ലാത്തതും അതിലെ പഴങ്ങളും തണലും ശാശ്വതവും ആയിരിക്കും. (തഫ്സീറുസ്സഅ്ദി)

മനുഷ്യന്റെ നിലയും, നിലവാരവും മേൽ പറഞ്ഞ പ്രകാരമാണ്. എന്നിരിക്കെ, അവൻ ഒരു വിചാരണയെയും പ്രതിഫലത്തെയും നേരിടേണ്ടി വരുമെന്ന് പറയുമ്പോൾ, അതിനെ വ്യാജമാക്കി നിഷേധിക്കുവാൻ പിന്നെ എന്തുണ്ടു ന്യായം?അല്ലാഹുവിന്റെ ശക്തിയുടെ ധാരാളം തെളിവുകൾ വീക്ഷിച്ചതിന് ശേഷവും  പ്രതിഫലനാളിനെ നിഷേധിക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്ന കാര്യം എന്താണ്? ഒന്നുമില്ല, കേവലം മർക്കടമുഷ്ടിയും ധിക്കാരവും തന്നെ. എന്നാൽ, അല്ലാഹു സാധാരണ വിധികർത്താക്കളെപ്പോലെയുള്ള ഒരു വിധികർത്താവല്ല. അവൻ എല്ലാ വിധികർത്താക്കളെക്കാളും ഏറ്റവും വലിയ യുക്തിമാനും, ശക്തിമാനും, അധികാരസ്ഥനുമായ വിധികർത്താവാണ്. ഇതവർ ഓർത്തിരിക്കട്ടെ. ഇക്കാര്യം ഓര്‍മ്മിച്ചുകൊണ്ടാണ് അല്ലാഹു ഈ സൂറത്ത് അവസാനിപ്പിക്കുന്നത്ൽ

فَمَا يُكَذِّبُكَ بَعْدُ بِٱلدِّينِ ‎﴿٧﴾‏ أَلَيْسَ ٱللَّهُ بِأَحْكَمِ ٱلْحَٰكِمِينَ ‎﴿٨﴾‏

എന്നിരിക്കെ ഇതിന് ശേഷം പരലോകത്തെ പ്രതിഫല നടപടിയുടെ കാര്യത്തില്‍ (നബിയേ,) നിന്നെ നിഷേധിച്ചു തള്ളാന്‍ എന്ത് ന്യായമാണുള്ളത്‌? അല്ലാഹു വിധികര്‍ത്താക്കളില്‍ വെച്ചു ഏറ്റവും വലിയ വിധികര്‍ത്താവല്ലയോ? (ഖുർആൻ:95/7-8)

 

 

kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *