അന്ത്യനാളില്‍ മനുഷ്യ൪, അവർ ചെയ്ത നന്മ തിന്മകളുടെ അടിസ്ഥാനത്തില്‍ മൂന്ന് തരക്കാരായി തരം തിരിയുമെന്ന് വിശുദ്ധ ഖു൪ആനിലെ സൂറ : അല്‍ വാഖിഅയില്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു:
وَكُنتُمْ أَزْوَٰجًا ثَلَٰثَةً
നിങ്ങള്‍ മൂന്ന് തരക്കാരായിത്തീരുകയും ചെയ്യുന്ന സന്ദര്‍ഭമത്രെ അത്. (ഖു൪ആന്‍:56/7)
സൃഷ്ടിയുടെ ആദ്യനാള്‍ തൊട്ട് അന്ത്യനാള്‍ വരെ ജന്‍മംകൊണ്ട സകല മനുഷ്യരും അവസാനം മൂന്ന് തരക്കാരായി വിഭജിക്കപ്പെടുന്നു. വലതുപക്ഷക്കാര്‍, ഇടതുപക്ഷക്കാര്‍, മുന്‍കടന്നവര്‍ എന്നിവരാണ് ഈ മൂന്ന് വിഭാഗങ്ങളെന്ന് അല്ലാഹു തുട൪ന്ന് പറഞ്ഞിരിക്കുന്നു:
فَأَصْحَٰبُ ٱلْمَيْمَنَةِ مَآ أَصْحَٰبُ ٱلْمَيْمَنَةِ
അപ്പോള്‍ ഒരു വിഭാഗം വലതുപക്ഷക്കാര്‍. എന്താണ് ഈ വലതുപക്ഷക്കാരുടെ അവസ്ഥ!(ഖു൪ആന്‍:56/8)
وَأَصْحَٰبُ ٱلْمَشْـَٔمَةِ مَآ أَصْحَٰبُ ٱلْمَشْـَٔمَةِ
മറ്റൊരു വിഭാഗം ഇടതുപക്ഷക്കാര്‍. എന്താണ് ഈ ഇടതുപക്ഷക്കാരുടെ അവസ്ഥ!(ഖു൪ആന്‍:56/9)
وَٱلسَّٰبِقُونَ ٱلسَّٰبِقُونَ
(സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലും) മുന്‍കടന്നവര്‍ (പരലോകത്തും) മുന്നോക്കക്കാര്‍ തന്നെ.(ഖു൪ആന്‍:56/10)
- ഭാഗ്യം, അഭിവൃദ്ധി, വലത് ഭാഗം എന്നൊക്കെയുള്ള അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന يمن (യുംന്) എന്ന ധാതുവില്‍നിന്നുള്ള വാക്കാണ് ميمنة (മൈമനത്ത്). സൌഭാഗ്യത്തിന്റെ ആളുകള്‍ എന്ന അ൪ത്ഥത്തിലാണ് വലതുപക്ഷക്കാര്‍ എന്ന് പ്രയോഗിച്ചിട്ടുള്ളത്.
- ഇതിന്റെ നേരെ വിപരീതമാണ് مشئمة (മശ്അമത്ത്). ദൌ൪ഭാഗ്യത്തിന്റെ ആളുകള്‍ എന്ന അ൪ത്ഥത്തിലാണ് ഇടതുപക്ഷക്കാര്‍ എന്ന് പ്രയോഗിച്ചിട്ടുള്ളത് .
- السَّابِقُونَ (മുന്‍കടന്നവര്‍) എന്നാല്‍ സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലും മുന്‍കടന്നവര്‍ എന്നാണ്.
വലതുപക്ഷക്കാര്‍ (أَصْحَٰبُ ٱلْمَيْمَنَةِ)
وَهُمُ الَّذِينَ أَدَّوُا الْوَاجِبَاتِ وَتَرَكُوا الْمُحَرَّمَاتِ، وَإِنْ حَصَلَ مِنْهُمُ بَعْضُ التَّقْصِيرِ فِي بَعْضِ الْحُقُوقِ الَّتِي لَا تُخِلُّ بِتَوْحِيدِهِمْ وَإِيمَانِهِمْ
അവര്‍ നിര്‍ബന്ധങ്ങള്‍ നിറവേറ്റിയവരും നിഷിദ്ധങ്ങള്‍ ഉപേക്ഷിച്ചവരുമാണ്. ചില ന്യൂനതകളും, ബാധ്യത നിര്‍വഹണത്തില്‍ വിശ്വാസത്തിനോ തൗഹീദിനോ തകരാറ് സംഭവിക്കാത്ത ചില വീഴ്ചകളും സംഭവിച്ചിട്ടുണ്ട്.
ഇടതുപക്ഷക്കാര്‍ (أَصْحَٰبُ ٱلْمَشْـَٔمَةِ)
الَّذِينَ كَذَّبُوا بِالْحَقِّ وَضَلُّوا عَنِ الْهُدَى
സത്യത്തെ കളവാക്കിയവനും (അങ്ങനെ) സന്മാര്‍ഗത്തില്‍നിന്ന് വഴിതെറ്റിപ്പോയവനുമാണവൻ.
മുന്‍കടന്നവര്‍ (السَّابِقُونَ)
وَهُمُ الَّذِينَ أَدَّوُا الْوَاجِبَاتِ وَالْمُسْتَحِبَّاتِ، وَتَرْكِ الْمُحَرَّمَاتِ وَالْمَكْرُوهَاتِ وَفُضُولَ الْمُبَاحَاتِ
നിര്‍ബന്ധവും ഐച്ഛികവുമായ കാര്യങ്ങള്‍ അനുഷ്ഠിക്കുകയും നിഷിദ്ധവും നിരുത്സാഹപ്പെടുത്തപ്പെട്ടതുമായ കാര്യങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുന്നവർ.
മൂന്ന് വിഭാഗത്തില്‍ ഏറ്റവും ഉയ൪ന്ന പദവിയുള്ളവ൪
മൂന്ന് വിഭാഗങ്ങളില്‍ വലതുപക്ഷക്കാര്‍, മുന്‍കടന്നവര്‍ എന്നീ വിഭാഗം സ്വ൪ഗ്ഗത്തിലും ഇടതുപക്ഷക്കാര്‍ നരകത്തിലുമാണ്. സ്വ൪ഗ്ഗത്തില്‍ പ്രവേശിക്കുന്ന വലതുപക്ഷക്കാര്‍, മുന്‍കടന്നവര്‍ എന്നീ വിഭാഗങ്ങളില്‍ ഉയ൪ന്ന പദവിയുള്ളത് ആ൪ക്കാണ്? السَّابِقُونَ (മുന്‍കടന്നവര്‍) ആണ് ഏറ്റവും ഉയ൪ന്ന പദവിയുള്ളവ൪.
وَٱلسَّٰبِقُونَ ٱلسَّٰبِقُونَ ﴿١٠﴾ أُو۟لَٰٓئِكَ ٱلْمُقَرَّبُونَ ﴿١١﴾ فِى جَنَّٰتِ ٱلنَّعِيمِ ﴿١٢﴾
(സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലും) മുന്നേറിയവര്‍ (പരലോകത്തും) മുന്നോക്കക്കാര്‍ തന്നെ. അവരാകുന്നു സാമീപ്യം നല്‍കപ്പെട്ടവര്‍. സുഖാനുഭൂതികളുടെ സ്വര്‍ഗത്തോപ്പുകളില്‍.(ഖു൪ആന്‍:56/10-12)
{وَالسَّابِقُونَ السَّابِقُونَ أُولَئِكَ الْمُقَرَّبُونَ} أَيِ: السَّابِقُونَ فِي الدُّنْيَا إِلَى الْخَيِّرَاتِ، هُمُ السَّابِقُونَ فِي الْآخِرَةِ لِدُخُولِ الْجَنَّاتِ. أُولَئِكَ الَّذِينَ هَذَا وَصْفُهُمُ، الْمُقَرَّبُونَ عِنْدَ اللَّهِ، {فِي جَنَّاتِ النَّعِيمِ} فِي أَعْلَى عِلِّيِّينَ، فِي الْمَنَازِلِ الْعَالِيَاتِ، الَّتِي لَا مَنْزِلَةَ فَوْقَهَا.
{മുന്‍കടന്നവര്‍ മുന്നോക്കക്കാര്‍ തന്നെ} അതായത് : ഈ ലോകത്ത് നൻമകളിൽ (സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലും) മുന്നേറിയവർ സ്വര്‍ഗപ്രവേശനത്തിലും പരലോകത്തും മുന്നേറുക തന്നെ ചെയ്യും. അല്ലാഹുവിന്‍റെ അടുക്കല്‍ സാമീപ്യം സിദ്ധിച്ചവരുടെ പ്രത്യേകതകളാണിത്. {സുഖാനുഭൂതികളുടെ സ്വര്‍ഗത്തോപ്പുകളില്‍} ഇല്ലിയ്യൂന്‍ എന്ന സ്വര്‍ഗപദവിയുടെ ഉന്നതങ്ങളില്‍ ഉന്നത സ്ഥാനങ്ങളില്‍; അതിനു മുകളില്‍ സ്ഥാനങ്ങളില്ല. (തഫ്സീറുസ്സഅ്ദി)
അവ൪ സത്യത്തിലും സന്‍മാര്‍ഗത്തിലും മറ്റെല്ലാവരെക്കാളും മികച്ചുനില്‍ക്കുന്നവരാണ്. അവര്‍ എല്ലാ സല്‍ക്കര്‍മങ്ങളിലും മറ്റുള്ളവരെ അതിജയിക്കുന്നു. നന്‍മയുടെ കാര്യത്തില്‍ അതെത്ര ചെറുതാകട്ടെ വലുതാകട്ടെ അവ൪ മുന്‍പന്തിയിലായിരിക്കും. എല്ലാ പ്രതികൂലശക്തികളെയും തട്ടിനീക്കി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ത്യാഗം അനുഷ്ടിക്കുന്നതിലും, സല്‍കര്‍മ്മങ്ങള്‍ ചെയ്ത് പുണ്യം സമ്പാദിക്കുന്നതിലും മറ്റുള്ളവരെ കവച്ചുവെച്ചു മുന്നോട്ടുവന്ന മഹാഭാഗ്യവാന്മാരാണവര്‍. അല്ലാഹുവിന്റെ സാമീപ്യം ലഭിച്ചവരാണവ൪ എന്നാണ് അവരെ വിശേഷിപ്പിച്ചിട്ടുള്ളത്.
അവ൪ പൂര്‍വ്വികന്‍മാരില്‍ നിന്ന് ഒരു വിഭാഗം ആണെന്ന് പറഞ്ഞപ്പോള്‍ പില്‍ക്കാലക്കാരില്‍ നിന്ന് കുറച്ചു പേ൪ മാത്രം എന്നാണ് പറഞ്ഞിട്ടുള്ളത്.
ثُلَّةٌ مِّنَ ٱلْأَوَّلِينَ ﴿١٣﴾ وَقَلِيلٌ مِّنَ ٱلْـَٔاخِرِينَ ﴿١٤﴾
പൂര്‍വ്വികന്‍മാരില്‍ നിന്ന് ഒരു വിഭാഗവും, പില്‍ക്കാലക്കാരില്‍ നിന്ന് കുറച്ചു പേരുമത്രെ ഇവര്‍. (ഖു൪ആന്‍:56/13-14)
الْأَوَّلِينَ (ആദ്യത്തേവര്‍) എന്ന് പറഞ്ഞതു പൂര്‍വ്വസമുദായങ്ങളെ ഉദ്ദേശിച്ചും الْآخِرِينَ (പിന്നീടുള്ളവര്‍) എന്ന് പറഞ്ഞതു നബി ﷺ യുടെ സമുദായത്തെ ഉദ്ദേശിച്ചുമാണെന്നാണ് ഇബ്നു ജരീര്‍ رحمه الله തുടങ്ങിയ ഒരു വിഭാഗം മുഫസ്സിറുകളുടെ അഭിപ്രായം. ഇതേ സമുദായത്തില്‍തന്നെയുള്ള മുന്‍ഗാമികളെയും, പിന്‍ഗാമികളെയും ഉദ്ദേശിച്ചാണ് ‘ആദ്യത്തേവര്‍’ എന്നും, ‘പിന്നീടുള്ളവര്‍’ എന്നും പറഞ്ഞിരിക്കുന്നതു എന്നത്രെ ഇബ്നു കസീര്‍ رحمه الله തുടങ്ങിയ മറ്റൊരു വിഭാഗം വ്യാഖ്യാതാക്കളുടെ അഭിപ്രായം.
സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലും മുന്‍കടന്ന ഏറ്റവും ഉയ൪ന്ന പദവിയുള്ളവ൪ക്ക് സ്വ൪ഗത്തില്‍ ലഭിക്കുന്ന അനുഗ്രഹങ്ങളെ കുറിച്ച് അല്ലാഹു പറഞ്ഞിട്ടുള്ളത് കാണുക:
عَلَىٰ سُرُرٍ مَّوْضُونَةٍ ﴿١٥﴾ مُّتَّكِـِٔينَ عَلَيْهَا مُتَقَٰبِلِينَ ﴿١٦﴾ يَطُوفُ عَلَيْهِمْ وِلْدَٰنٌ مُّخَلَّدُونَ ﴿١٧﴾ بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِّن مَّعِينٍ ﴿١٨﴾ لَّا يُصَدَّعُونَ عَنْهَا وَلَا يُنزِفُونَ ﴿١٩﴾ وَفَٰكِهَةٍ مِّمَّا يَتَخَيَّرُونَ ﴿٢٠﴾ وَلَحْمِ طَيْرٍ مِّمَّا يَشْتَهُونَ ﴿٢١﴾ وَحُورٌ عِينٌ ﴿٢٢﴾ كَأَمْثَٰلِ ٱللُّؤْلُؤِ ٱلْمَكْنُونِ ﴿٢٣﴾ جَزَآءَۢ بِمَا كَانُوا۟ يَعْمَلُونَ ﴿٢٤﴾ لَا يَسْمَعُونَ فِيهَا لَغْوًا وَلَا تَأْثِيمًا ﴿٢٥﴾ إِلَّا قِيلًا سَلَٰمًا سَلَٰمًا ﴿٢٦﴾
സ്വര്‍ണനൂല്‍ കൊണ്ട് മെടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളില്‍ ആയിരിക്കും. അവര്‍. അവയില്‍ അവര്‍ പരസ്പരം അഭിമുഖമായി ചാരിയിരിക്കുന്നവരായിരിക്കും.നിത്യജീവിതം നല്‍കപ്പെട്ട ബാലന്‍മാര്‍ അവരുടെ ഇടയില്‍ ചുറ്റി നടക്കും. കോപ്പകളും കൂജകളും ശുദ്ധമായ ഉറവു ജലം നിറച്ച പാനപാത്രവും കൊണ്ട്. അതു (കുടിക്കുക) മൂലം അവര്‍ക്ക് തലവേദനയുണ്ടാവുകയോ, ലഹരി ബാധിക്കുകയോ ഇല്ല. അവര്‍ ഇഷ്ടപ്പെട്ടു തെരഞ്ഞെടുക്കുന്ന തരത്തില്‍ പെട്ട പഴവര്‍ഗങ്ങളും. അവര്‍ കൊതിക്കുന്ന തരത്തില്‍ പെട്ട പക്ഷിമാംസവും കൊണ്ട് (അവര്‍ ചുറ്റി നടക്കും.) വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും. (അവര്‍ക്കുണ്ട്.) (ചിപ്പികളില്‍) ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയുള്ളവര്‍, അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിനുള്ള പ്രതിഫലമായികൊണ്ടാണ് (അതെല്ലാം നല്‍കപ്പെടുന്നത്) അനാവശ്യവാക്കോ കുറ്റപ്പെടുത്തലോ അവര്‍ അവിടെ വെച്ച് കേള്‍ക്കുകയില്ല. സമാധാനം! സമാധാനം! എന്നുള്ള വാക്കല്ലാതെ. (ഖു൪ആന്‍:56/15-26)
സത്യവിശ്വാസത്തിലും സല്‍പ്രവൃത്തികളിലും മുന്‍കടന്നവരുടെ പരലോകത്തെ അവസ്ഥകളാണ് മേൽ പരാമര്‍ശിച്ചത്. അവരുടെ മരണത്തെയും അത് ആസന്നമാകുമ്പോഴുള്ള അവസ്ഥയെയും കുറിച്ച് വിശുദ്ധ ഖുർആൻ പരാമര്‍ശിക്കുന്നത് കൂടി കാണുക:
فَأَمَّآ إِن كَانَ مِنَ ٱلْمُقَرَّبِينَ ﴿٨٨﴾ فَرَوْحٌ وَرَيْحَانٌ وَجَنَّتُ نَعِيمٍ ﴿٨٩﴾
അപ്പോള്‍ അവന്‍ (മരിച്ചവന്‍) സാമീപ്യം സിദ്ധിച്ചവരില്‍ പെട്ടവനാണെങ്കില്‍- (അവന്) ആശ്വാസവും വിശിഷ്ടമായ ഉപജീവനവും സുഖാനുഭൂതിയുടെ സ്വര്‍ഗത്തോപ്പും ഉണ്ടായിരിക്കും. (ഖു൪ആന്‍:56/88-89)
{رَوْحٌ} أَيْ: رَاحَةٌ وَطُمَأْنِينَةٌ، وَسُرُورٌ وَبَهْجَةٌ، وَنَعِيمُ الْقَلْبِ وَالرُّوحِ
{ആശ്വാസം} അതായത് : സന്തോഷം, സമാധാനം, ആഹ്ലാദം, ഹൃദയാനന്ദം എന്നിവയെല്ലാം (അവർക്കുണ്ട്) (തഫ്സീറുസ്സഅ്ദി)
{وَرَيْحَانٌ} وَهُوَ اسْمٌ جَامِعٌ لِكُلِّ لَذَّةٍ بَدَنِيَّةٍ، مِنْ أَنْوَاعِ الْمَآكِلِ وَالْمَشَارِبِ وَغَيْرِهِمَا، وَقِيلَ: الرَّيْحَانُ هُوَ الطِّيبُ الْمَعْرُوفُ، فَيَكُونُ مِنْ بَابِ التَّعْبِيرِ بِنَوْعِ الشَّيْءِ عَنْ جِنْسِهِ الْعَامِّ .
{ഉപജീവനവും} റൈഹാന്‍ എന്നത് ശരീരത്തിന് ആനന്ദം നല്‍കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും അടങ്ങുന്ന സുഗന്ധങ്ങള്‍ക്കാണ്. മറ്റൊരഭിപ്രായം റൈഹാന്‍ എന്നത് പ്രസിദ്ധമായ സുഗന്ധമാണെന്നാണ്. അങ്ങനെ വരുമ്പോള്‍ ഒരു പൊതു ഇനത്തെ സൂചിപ്പിക്കുന്ന പദം ഒരു പ്രത്യേക വസ്തുവിന് ഉപയോഗിക്കുന്നതായിരിക്കും. (തഫ്സീറുസ്സഅ്ദി)
{وَجَنَّتُ نَعِيمٍ} جَامِعَةٌ لِلْأَمْرَيْنِ كِلَيْهِمَا، فِيهَا مَا لَا عَيْنٌ رَأَتْ، وَلَا أُذُنٌ سَمِعَتْ، وَلَا خَطَرَ عَلَى قَلْبِ بَشَرٍ، فَيُبَشَّرُ الْمُقَرَّبُونَ عِنْدَ الِاحْتِضَارِ بِهَذِهِ الْبِشَارَةِ، الَّتِي تَكَادُ تَطِيرُ مِنْهَا الْأَرْوَاحُ فَرَحًا وَسُرُورًا.
{സുഖാനുഭൂതിയുടെ സ്വര്‍ഗത്തോപ്പും ഉണ്ടായിരിക്കും} മാനസികവും ശാരീരികവുമായ രണ്ട് സുഖങ്ങളെയും സമന്വയിപ്പിക്കുന്നതാണ് സ്വര്‍ഗം. ഒരു കണ്ണും കാണാത്ത, ഒരു ചെവിയും കേള്‍ക്കാത്ത, ഒരു മനുഷ്യഹൃദയത്തിനും ചിന്തിക്കാനാവാത്തത്. ഇതില്‍ അല്ലാഹുവിന്‍റെ സാമീപ്യം സിദ്ധിച്ചവര്‍ക്ക് മരണാസന്ന സമയത്ത് ഈ സന്തോഷവാര്‍ത്ത അറിയിക്കപ്പെടും. ആത്മാവുകള്‍ സന്തോഷത്താലും ആഹ്ലാദത്താലും പറന്നുപോകാറാകും.
അല്ലാഹു പറഞ്ഞതുപോലെ:
إِنَّ ٱلَّذِينَ قَالُوا۟ رَبُّنَا ٱللَّهُ ثُمَّ ٱسْتَقَٰمُوا۟ تَتَنَزَّلُ عَلَيْهِمُ ٱلْمَلَٰٓئِكَةُ أَلَّا تَخَافُوا۟ وَلَا تَحْزَنُوا۟ وَأَبْشِرُوا۟ بِٱلْجَنَّةِ ٱلَّتِى كُنتُمْ تُوعَدُونَ ﴿٣٠﴾ نَحْنُ أَوْلِيَآؤُكُمْ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْـَٔاخِرَةِ ۖ وَلَكُمْ فِيهَا مَا تَشْتَهِىٓ أَنفُسُكُمْ وَلَكُمْ فِيهَا مَا تَدَّعُونَ ﴿٣١﴾ نُزُلًا مِّنْ غَفُورٍ رَّحِيمٍ ﴿٣٢﴾
ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കല്‍ മലക്കുകള്‍ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്: നിങ്ങള്‍ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കപ്പെട്ടിരുന്ന സ്വര്‍ഗത്തെപ്പറ്റി നിങ്ങള്‍ സന്തോഷമടഞ്ഞ് കൊള്ളുക. ഐഹിക ജീവിതത്തിലും പരലോകത്തിലും ഞങ്ങള്‍ നിങ്ങളുടെ മിത്രങ്ങളാകുന്നു. നിങ്ങള്‍ക്കവിടെ (പരലോകത്ത്) നിങ്ങളുടെ മനസ്സുകള്‍ കൊതിക്കുന്നതെല്ലാമുണ്ടായിരിക്കും. നിങ്ങള്‍ക്കവിടെ നിങ്ങള്‍ ആവശ്യപ്പെടുന്നതെല്ലാമുണ്ടായിരിക്കും. ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായ അല്ലാഹുവിങ്കല്‍ നിന്നുള്ള സല്‍ക്കാരമത്രെ അത്. (ഖുർആൻ:41/30-32)
ഈ ആശയം തന്നെയാണ് അല്ലാഹു മറ്റൊരു സ്ഥലത്തും പറഞ്ഞത്:
لَهُمُ ٱلْبُشْرَىٰ فِى ٱلْحَيَوٰةِ ٱلدُّنْيَا وَفِى ٱلْـَٔاخِرَةِ
അവര്‍ക്ക് ഐഹികജീവിതത്തിലും പരലോകത്തിലും സന്തോഷവാര്‍ത്തയാണുള്ളത്. (ഖുർആൻ:10/64)
ഈ പറഞ്ഞ സന്തോഷവാർത്ത, അത് ഐഹിക ജീവിതത്തിലുള്ള സന്തോഷവാർത്തയാണ്. (തഫ്സീറുസ്സഅ്ദി)
السَّابِقُونَ (മുന്‍കടന്നവര്‍) കഴിഞ്ഞാല്‍ അടുത്ത പദവിയുള്ളവ൪ വലതുപക്ഷക്കാരാണ്.
ഇമാം ഇബ്നു കസീ൪ رحمه الله പറഞ്ഞു:
لما ذكر تعالى مآل السابقين – وهم المقربون – عطف عليهم بذكر أصحاب اليمين – وهم الأبرار – كما قال ميمون بن مهران : أصحاب اليمين منزلة دون المقربين
സ്വ൪ഗത്തിലെ ഉന്നത സ്ഥാനം വഹിക്കുന്ന മുന്‍കടന്നവരെ കുറിച്ച് – അവരാണ് സാമീപ്യം ലഭിച്ചവ൪- അല്ലാഹു പറഞ്ഞിരിക്കുന്നു. അവ൪ക്ക് ശേഷം വലതുപക്ഷക്കാരെ- അവരാണ് പുണ്യവാളന്‍മാ൪ – അല്ലാഹു ചേ൪ത്ത് പറഞ്ഞിരിക്കുന്നു. മൈമൂന്‍ ബ്നു മഹ്റാന്‍ رحمه الله പറഞ്ഞതുപോലെ : المقربين – സാമീപ്യം ലഭിച്ചവ൪- ( ഒന്നാമത്തെ വിഭാഗമായ മുന്‍കടന്നവര്‍) ഇവ൪ക്ക് താഴെയാണ് വലതുപക്ഷക്കാരുടെ പദവി. (തഫ്സീ൪ ഇബ്നു കസീ൪)
സത്യവിശ്വാസം സ്വീകരിക്കുന്നതോടൊപ്പം അടിമകളെ മോചിപ്പിക്കുക, അനാഥകള്‍ക്കും, സാധുക്കള്‍ക്കും ഭക്ഷണം നല്‍കുക, ക്ഷമയെയും കാരുണ്യത്തെയും കുറിച്ചു പരസ്പരം ഉപദേശിക്കുക മുതലായവ അനുഷ്ഠിക്കുന്നവരെ കുറിച്ച് ‘അവരത്രെ വലതുപക്ഷക്കാര്‍’എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു:
فَلَا ٱقْتَحَمَ ٱلْعَقَبَةَ ﴿١١﴾ وَمَآ أَدْرَىٰكَ مَا ٱلْعَقَبَةُ ﴿١٢﴾ فَكُّ رَقَبَةٍ ﴿١٣﴾ أَوْ إِطْعَٰمٌ فِى يَوْمٍ ذِى مَسْغَبَةٍ ﴿١٤﴾ يَتِيمًا ذَا مَقْرَبَةٍ ﴿١٥﴾ أَوْ مِسْكِينًا ذَا مَتْرَبَةٍ ﴿١٦﴾ ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُوا۟ وَتَوَاصَوْا۟ بِٱلصَّبْرِ وَتَوَاصَوْا۟ بِٱلْمَرْحَمَةِ ﴿١٧﴾ أُو۟لَٰٓئِكَ أَصْحَٰبُ ٱلْمَيْمَنَةِ ﴿١٨﴾
എന്നിട്ട് ആ മലമ്പാതയില്‍ അവന്‍ തള്ളിക്കടന്നില്ല. ആ മലമ്പാത എന്താണെന്ന് നിനക്കറിയാമോ? ഒരു അടിമയെ മോചിപ്പിക്കുക. അല്ലെങ്കില്‍ പട്ടിണിയുള്ള നാളില്‍ ഭക്ഷണം കൊടുക്കുക. കുടുംബബന്ധമുള്ള അനാഥയ്ക്ക് അല്ലെങ്കില്‍ കടുത്ത ദാരിദ്യ്‌രമുള്ള സാധുവിന് അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്‍. (ഖു൪ആന്‍:90/11-18)
വലതുപക്ഷക്കാര്‍ പൂര്‍വ്വികന്‍മാരില്‍ നിന്ന് ഒരു വിഭാഗവും പില്‍ക്കാലക്കാരില്‍ നിന്ന് ഒരു വിഭാഗവുമാണ്.
ثُلَّةٌ مِّنَ ٱلْأَوَّلِينَ ﴿٣٩﴾ وَثُلَّةٌ مِّنَ ٱلْـَٔاخِرِينَ ﴿٤٠﴾
പൂര്‍വ്വികന്‍മാരില്‍ നിന്ന് ഒരു വിഭാഗവും, പിന്‍ഗാമികളില്‍ നിന്ന് ഒരു വിഭാഗവും ആയിരിക്കും അവര്‍. (ഖു൪ആന്‍:56/39-40)
സൗഭാഗ്യത്തിന്റെ ആള്‍ക്കാരായ വലതുപക്ഷക്കാര്‍ക്ക് സ്വ൪ഗത്തില്‍ ലഭിക്കുന്ന അനുഗ്രഹങ്ങളെ കുറിച്ച് അല്ലാഹു പറഞ്ഞിട്ടുള്ളത് കാണുക:
وَأَصْحَٰبُ ٱلْيَمِينِ مَآ أَصْحَٰبُ ٱلْيَمِينِ ﴿٢٧﴾ فِى سِدْرٍ مَّخْضُودٍ ﴿٢٨﴾ وَطَلْحٍ مَّنضُودٍ ﴿٢٩﴾ وَظِلٍّ مَّمْدُودٍ ﴿٣٠﴾ وَمَآءٍ مَّسْكُوبٍ ﴿٣١﴾ وَفَٰكِهَةٍ كَثِيرَةٍ ﴿٣٢﴾ لَّا مَقْطُوعَةٍ وَلَا مَمْنُوعَةٍ ﴿٣٣﴾ وَفُرُشٍ مَّرْفُوعَةٍ ﴿٣٤﴾ إِنَّآ أَنشَأْنَٰهُنَّ إِنشَآءً ﴿٣٥﴾ فَجَعَلْنَٰهُنَّ أَبْكَارًا ﴿٣٦﴾ عُرُبًا أَتْرَابًا ﴿٣٧﴾ لِّأَصْحَٰبِ ٱلْيَمِينِ ﴿٣٨﴾
വലതുപക്ഷക്കാര്‍! എന്താണീ വലതുപക്ഷക്കാരുടെ അവസ്ഥ! മുള്ളിലാത്ത ഇലന്തമരം, അടുക്കടുക്കായി കുലകളുള്ള വാഴ, വിശാലമായ തണല്‍, സദാ ഒഴുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വെള്ളം, ധാരാളം പഴവര്‍ഗങ്ങള്‍, നിലച്ചു പോവാത്തതും തടസ്സപ്പെട്ടുപോവാത്തതുമായ ഉയര്‍ന്നമെത്തകള്‍ എന്നീ സുഖാനുഭവങ്ങളിലായിരിക്കും അവര്‍. തീര്‍ച്ചയായും അവരെ (സ്വര്‍ഗസ്ത്രീകളെ) നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുകയാ അങ്ങനെ അവരെ നാം കന്യകമാരാക്കിയിരിക്കുന്നു. സ്നേഹവതികളും സമപ്രായക്കാരും ആക്കിയിരിക്കുന്നു. വലതുപക്ഷക്കാര്‍ക്ക് വേണ്ടിയത്രെ അത്. (ഖു൪ആന്‍:56/27-38)
وَأَمَّآ إِن كَانَ مِنْ أَصْحَٰبِ ٱلْيَمِينِ ﴿٩٠﴾ فَسَلَٰمٌ لَّكَ مِنْ أَصْحَٰبِ ٱلْيَمِينِ ﴿٩١﴾
എന്നാല്‍ അവന്‍ വലതുപക്ഷക്കാരില്‍ പെട്ടവനാണെങ്കിലോ, വലതുപക്ഷക്കാരില്‍പെട്ട നിനക്ക് സമാധാനം എന്നായിരിക്കും (അവന് ലഭിക്കുന്ന അഭിവാദ്യം) (ഖു൪ആന്‍:56/90-91)
മൂന്നാമത്തെ വിഭാഗമാണ് നിര്‍ഭാഗ്യവാന്മാരായ ഇടതുപക്ഷക്കാ൪. അവിശ്വാസവും ദുഷ്കര്‍മ്മവും മൂലം അല്ലാഹുവിന്റെ ശാപകോപത്തിനും ശിക്ഷക്കും അര്‍ഹരായവരാണവ൪. അല്ലാഹുവിന്റെ ആയത്തുകളില്‍ അവിശ്വസിക്കുന്നവരെ കുറിച്ച് ‘അവരത്രെ ഇടതുപക്ഷക്കാര്‍’ എന്ന് അല്ലാഹു പറഞ്ഞിരിക്കുന്നു:
وَٱلَّذِينَ كَفَرُوا۟ بِـَٔايَٰتِنَا هُمْ أَصْحَٰبُ ٱلْمَشْـَٔمَةِ ﴿١٩﴾ عَلَيْهِمْ نَارٌ مُّؤْصَدَةُۢ ﴿٢٠﴾
നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിഷേധിച്ചവരാരോ അവരത്രെ ഇടതുപക്ഷത്തിന്‍റെ ആള്‍ക്കാര്‍.അവരുടെ മേല്‍ അടച്ചുമൂടിയ നരകാഗ്നിയുണ്ട്. (ഖു൪ആന്‍:90/19-20)
ദൌ൪ഭാഗ്യത്തിന്റെ ആള്‍ക്കാരായ ഇടതുപക്ഷക്കാര്‍ക്ക് നരകത്തില്‍ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് അല്ലാഹു പറഞ്ഞിട്ടുള്ളത് കാണുക:
وَأَصْحَٰبُ ٱلشِّمَالِ مَآ أَصْحَٰبُ ٱلشِّمَالِ ﴿٤١﴾ فِى سَمُومٍ وَحَمِيمٍ ﴿٤٢﴾ وَظِلٍّ مِّن يَحْمُومٍ ﴿٤٣﴾ لَّا بَارِدٍ وَلَا كَرِيمٍ ﴿٤٤﴾
ഇടതുപക്ഷക്കാര്‍, എന്താണീ ഇടതുപക്ഷക്കാരുടെ അവസ്ഥ! തുളച്ചു കയറുന്ന ഉഷ്ണകാറ്റ്, ചുട്ടുതിളക്കുന്ന വെള്ളം, കരിമ്പുകയുടെ തണല്‍ തണുപ്പുള്ളതോ, സുഖദായകമോ അല്ലാത്ത (എന്നീ ദുരിതങ്ങളിലായിരിക്കും അവര്‍.) (ഖു൪ആന്‍:56/41-44)
وَأَمَّآ إِن كَانَ مِنَ ٱلْمُكَذِّبِينَ ٱلضَّآلِّينَ ﴿٩٢﴾ فَنُزُلٌ مِّنْ حَمِيمٍ ﴿٩٣﴾ وَتَصْلِيَةُ جَحِيمٍ ﴿٩٤﴾
ഇനി അവന്‍ ദുര്‍മാര്‍ഗികളായ സത്യനിഷേധികളില്‍ പെട്ടവനാണെങ്കിലോ, ചുട്ടുതിളക്കുന്ന വെള്ളം കൊണ്ടുള്ള സല്‍ക്കാരവും നരകത്തില്‍ വെച്ചുള്ള ചുട്ടെരിക്കലുമാണ്. (അവന്നുള്ളത്.) (ഖു൪ആന്‍:56/92-94)
തങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ അവര്‍ വരുമ്പോള്‍ അവര്‍ക്കുള്ള ആതിഥ്യം നരകത്തില്‍ വെച്ചുള്ള ചുട്ടെരിക്കലാണ്. അതവരെ വലയം ചെയ്യുകയും ഹൃദയങ്ങളിലേക്കെത്തുകയും ചെയ്യും. ദാഹകാഠിന്യത്താല്‍ അവര്‍ വെള്ളം ചോദിക്കുമ്പോള്‍ അവർക്ക് ലഭിക്കുന്നതോ? അല്ലാഹു പറയുന്നു:
إِنَّآ أَعْتَدْنَا لِلظَّٰلِمِينَ نَارًا أَحَاطَ بِهِمْ سُرَادِقُهَا ۚ وَإِن يَسْتَغِيثُوا۟ يُغَاثُوا۟ بِمَآءٍ كَٱلْمُهْلِ يَشْوِى ٱلْوُجُوهَ ۚ بِئْسَ ٱلشَّرَابُ وَسَآءَتْ مُرْتَفَقًا
അക്രമികള്‍ക്ക് നാം നരകാഗ്നി ഒരുക്കി വെച്ചിട്ടുണ്ട്. അതിന്‍റെ കൂടാരം അവരെ വലയം ചെയ്തിരിക്കുന്നു. അവര്‍ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം ഉരുക്കിയ ലോഹം പോലുള്ള ഒരു വെള്ളമായിരിക്കും. അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടുന്നത്. അത് മുഖങ്ങളെ എരിച്ച് കളയും. വളരെ ദുഷിച്ച പാനീയം തന്നെ. അത് (നരകം) വളരെ ദുഷിച്ച വിശ്രമ സ്ഥലം തന്നെ. (ഖുർആൻ:18/29)
ഇത്തരത്തിലൊരു പ്രതിഫലാവസ്ഥയിലേക്ക് അവര്‍ എത്താനുണ്ടായ പ്രവര്‍ത്തനങ്ങൾ അല്ലാഹു വിശദീകരിക്കുന്നത് കാണുക:
إِنَّهُمْ كَانُوا۟ قَبْلَ ذَٰلِكَ مُتْرَفِينَ ﴿٤٥﴾ وَكَانُوا۟ يُصِرُّونَ عَلَى ٱلْحِنثِ ٱلْعَظِيمِ ﴿٤٦﴾ وَكَانُوا۟ يَقُولُونَ أَئِذَا مِتْنَا وَكُنَّا تُرَابًا وَعِظَٰمًا أَءِنَّا لَمَبْعُوثُونَ ﴿٤٧﴾ أَوَءَابَآؤُنَا ٱلْأَوَّلُونَ ﴿٤٨﴾
എന്തുകൊണ്ടെന്നാല്‍ തീര്‍ച്ചയായും അവര്‍ അതിനു മുമ്പ് സുഖലോലുപന്‍മാരായിരുന്നു. അവര്‍ ഗുരുതരമായ പാപത്തില്‍ ശഠിച്ചുനില്‍ക്കുന്നവരുമായിരുന്നു. അവര്‍ ഇപ്രകാരം പറയുകയും ചെയ്തിരുന്നു: ഞങ്ങള്‍ മരിച്ചിട്ട് മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞിട്ടാണോ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടാന്‍ പോകുന്നത്? ഞങ്ങളുടെ പൂര്‍വ്വികരായ പിതാക്കളും (ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?) (ഖു൪ആന്‍:56/45-48)
{إِنَّهُمْ كَانُوا قَبْلَ ذَلِكَ مُتْرَفِينَ} أَيْ: قَدْ أَلْهَتْهُمْ دُنْيَاهُمْ، وَعَمِلُوا لَهَا، وَتَنَعَّمُوا وَتَمَتَّعُوا بِهَا، فَأَلْهَاهُمُ الْأَمَلُ عَنْ إِحْسَانِ الْعَمَلِ، فَهَذَا هُوَ التَّرَفُ الَّذِي ذَمَّهُمُ اللَّهُ عَلَيْهِ.
{എന്തുകൊണ്ടെന്നാല്‍ തീര്‍ച്ചയായും അവര്‍ അതിനുമുമ്പ് സുഖലോലുപരായിരുന്നു} ഇഹലോകജീവിതം അവരെ അശ്രദ്ധമാക്കി. അവര്‍ അതിനുവേണ്ടി പ്രവര്‍ത്തിച്ചു. അതില്‍ സുഖിച്ചും ആസ്വദിച്ചും അവര്‍ കഴിച്ചുകൂട്ടി. കര്‍മങ്ങള്‍ നല്ലതാക്കാനുള്ള താല്‍പര്യം അവര്‍ക്കില്ലാതെയായി. ഈ സുഖലോലുപതയെയാണ് അല്ലാഹു ആക്ഷേപിക്കുന്നത്. (തഫ്സീറുസ്സഅ്ദി)
{وَكَانُوا يُصِرُّونَ عَلَى الْحِنْثِ الْعَظِيمِ} أَيْ: وَكَانُوا يَفْعَلُونَ الذُّنُوبَ الْكِبَارَ وَلَا يَتُوبُونَ مِنْهَا، وَلَا يَنْدَمُونَ عَلَيْهَا، بَلْ يُصِرُّونَ عَلَى مَا يَسْخَطُ مَوْلَاهُمْ، فَقَدَّمُوا عَلَيْهِ بِأَوْزَارٍ كَثِيرَةٍ غَيْرِ مَغْفُورَةٍ .
{അവര്‍ ഗുരുതരമായ പാപത്തില്‍ ശഠിച്ചു നില്‍ക്കുന്നവരുമായിരുന്നു} മഹാപാപങ്ങള്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അതില്‍ ഖേദിക്കുകയോ പശ്ചാത്തപിക്കയോ ചെയ്തില്ല. തങ്ങളുടെ രക്ഷിതാവിനെ കോപിപ്പിക്കുന്ന കാര്യത്തില്‍ അവര്‍ ഉറച്ചുനിന്നു. പൊറുക്കപ്പെടാത്ത ഒട്ടനവധി പാപങ്ങള്‍ അവര്‍ അവനോട് ചെയ്തു. (തഫ്സീറുസ്സഅ്ദി)
وَكَانُوا يُنْكِرُونَ الْبَعْثَ،{فَيَقُولُونَ} اسْتِبْعَادًا لِوُقُوعِهِ : {أَإِذَا مِتْنَا وَكُنَّا تُرَابًا وَعِظَامًا أَإِنَّا لَمَبْعُوثُونَ أَوَآبَاؤُنَا الأَوَّلُونَ} أَيْ: كَيْفَ نَبْعَثُ بَعْدَ مَوْتِنَا وَقَدْ بُلِينَا، فَكُنَّا تُرَابًا وَعِظَامًا؟ هَذَا مِنَ الْمُحَالِ
ഉയിര്‍ത്തെഴുന്നേല്‍പിനെ അവര്‍ നിഷേധിച്ചു. അതിന്‍റെ സംഭവ്യതയെ വിദൂരമായി കണ്ടുകൊണ്ട് അവര്‍ പറയുമായിരുന്നു: {അവര്‍ ഇപ്രകാരം പറയുകയും ചെയ്തിരുന്നു: ഞങ്ങള്‍ മരിച്ചിട്ട് മണ്ണ് അസ്ഥിശകലങ്ങളായി കഴിഞ്ഞിട്ടാണോ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടാന്‍ പോകുന്നത്. ഞങ്ങളുടെ പൂര്‍വികരായ പിതാക്കളും ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുമെന്നോ?} അതായത്, എങ്ങനെയാണ് മരണശേഷം ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നത്, ഞങ്ങള്‍ നുരുമ്പി മണ്ണും അസ്ഥിയും ആയി കഴിഞ്ഞശേഷം ഇത് അസംഭവ്യമാണ്. (തഫ്സീറുസ്സഅ്ദി)
സത്യവിശ്വാസികളെ, അന്ത്യനാളില്‍ മനുഷ്യ൪ മൂന്ന് തരക്കാരായി തരം തിരിയുമെന്ന് നാം മനസ്സിലാക്കി. ഇതില്‍ നാം ഏത് വിഭാഗത്തില്‍ പെടും? ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിന് വേണ്ടിയാണ് നാം പരിശ്രമിക്കേണ്ടത് ? السَّابِقُونَ (മുന്‍കടന്നവര്‍) ല്‍ ഉള്‍പ്പെടുവാന്‍ വേണ്ടിയാണ് നാം ഓരോരുത്തരും ആഗ്രഹിക്കേണ്ടത്. അതിന് വേണ്ടിയാണ് നാം പരിശ്രമിക്കേണ്ടത്. ഖു൪ആനും സുന്നത്തും അതിലേക്കാണ് പ്രോല്‍സാഹിപ്പിക്കുന്നത്.
سَابِقُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ ٱلسَّمَآءِ وَٱلْأَرْضِ
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മുങ്കടന്നു വരുവിന്‍. (ഖു൪ആന്‍ :57/21)
عَنْ أَبِي سَعِيدٍ الْخُدْرِيِّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم رَأَى فِي أَصْحَابِهِ تَأَخُّرًا فَقَالَ لَهُ: تَقَدَّمُوا فَائْتَمُّوا بِي وَلْيَأْتَمَّ بِكُمْ مَنْ بَعْدَكُمْ لاَ يَزَالُ قَوْمٌ يَتَأَخَّرُونَ حَتَّى يُؤَخِّرَهُمُ اللَّهُ
അബൂസഈദുല്‍ ഖുദ്‌രിയ്യില്‍(റ) നിന്ന് നിവേദനം: നബിﷺ അവിടുത്തെ അനുചരന്മാരില്‍ ചിലര്‍ പിന്തുന്നത് കാണുകയുണ്ടായി. അപ്പോള്‍ അവരോട് നബിﷺ പറഞ്ഞു: ‘നിങ്ങള്‍ മുന്നോട്ട് വരുവിന്‍. (പരലോകത്തിന് വേണ്ടി മത്സരിക്കുന്നതില്‍) എന്നെ നിങ്ങള്‍ പിന്തുടരുവിന്‍. നിങ്ങള്‍ക്ക് ശേഷമുള്ളവര്‍ നിങ്ങളെയും പിന്തുടരട്ടെ. ഒരു സമൂഹം (പരലോകത്തിന് വേണ്ടി മത്സരിക്കുന്നതില്‍) പിന്തുന്നവരായിക്കൊണ്ടേയിരിക്കും. (അങ്ങനെ)അല്ലാഹു അവരുടെ കാര്യത്തെയും പിന്തിപ്പിക്കുന്നതാണ്. (മുസ്‌ലിം:438).
നബി ﷺ പറഞ്ഞു: പരലോകത്തേക്കുള്ള കര്‍മങ്ങളിലൊഴികെ എല്ലാ കാര്യത്തിലും ഒരു സാവകാശം വേണം.
ഈ വചനങ്ങളിലെല്ലാം കാണുന്നത് നന്മകളിലേക്ക് ധൃതികാണിക്കുവാനുള്ള കല്‍പനകളാണ്. അല്ലാഹുവിന്റെയും അവന്റെ അവന്റെ റസൂലിന്റെയും വിളിക്ക് ഉത്തരം നല്‍കാന്‍ അമാന്തം കാണിക്കരുത് എന്നര്‍ഥം.
മൂസാനബി(അ) തന്റെ ജനതയെ സഹോദരന്‍ ഹാറൂനിനെ(അ) ഏല്‍പിച്ചിട്ടാണ് തൗറാത്ത് സ്വീകരിക്കാനായി സീനാപര്‍വതത്തിലേക്ക് പോയത്. അവിടെ എത്തിയപ്പോള്‍ നിന്റെ ജനങ്ങളെ വിട്ടേച്ച് നീ ധൃതിപ്പെട്ട് വരാന്‍ കാരണമെന്താണെന്ന് അല്ലാഹു മൂസാ നബിയോട്(അ) ചോദിച്ചു. ‘എന്റെ രക്ഷിതാവേ, നീ തൃപ്തിപ്പെടുന്നതിന് വേണ്ടിയാണ് ഞാന്‍ നിന്റെ അടുത്തേക്ക് ധൃതിപ്പെട്ട് വന്നിരിക്കുന്നത് ‘ എന്നാണ് മൂസാ നബി(അ) മറുപടി നല്‍കിയത്.
وَمَآ أَعْجَلَكَ عَن قَوْمِكَ يَٰمُوسَىٰ ﴿٨٣﴾ قَالَ هُمْ أُو۟لَآءِ عَلَىٰٓ أَثَرِى وَعَجِلْتُ إِلَيْكَ رَبِّ لِتَرْضَىٰ ﴿٨٤﴾
(അല്ലാഹു ചോദിച്ചു:) ഹേ; മൂസാ, നിന്‍റെ ജനങ്ങളെ വിട്ടേച്ച് നീ ധൃതിപ്പെട്ട് വരാന്‍ കാരണമെന്താണ്? അദ്ദേഹം പറഞ്ഞു: അവരിതാ എന്‍റെ പിന്നില്‍ തന്നെയുണ്ട്. എന്‍റെ രക്ഷിതാവേ, നീ തൃപ്തിപ്പെടുന്നതിന് വേണ്ടിയാണ് ഞാന്‍ നിന്റെ അടുത്തേക്ക് ധൃതിപ്പെട്ട് വന്നിരിക്കുന്നത്. (ഖു൪ആന്‍ :20/83-84)
അല്ലാഹുവിന്റെ തൃപ്തി എത്രയും പെട്ടെന്ന് ലഭിക്കുവാനുള്ള അതിയായ ആഗ്രഹം ഒന്നുകൊണ്ട് മാത്രമാണ് അദ്ദേഹം ധൃതിപ്പെട്ട് ചെന്നത്. മൂസാനബിയുടെ(അ) ഈ മറുപടിയെ പണ്ഡിതന്മാര്‍ ധാരാളം വിവരിച്ചിട്ടുണ്ട്. ഇത് റബ്ബിനോടുള്ള സ്‌നേഹത്തിന്റെ ലക്ഷണമാണ്. തഫ്‌സീറുസ്സഅദിയില്‍ മൂസാനബിയുടെ(അ) മറുപടിയെ വിവരിക്കുന്നിടത്ത് ഇപ്രകാരം കാണാം:
يا رب طلبا لقربك ومسارعة في رضاك، وشوقا إليك
രക്ഷിതാവേ, ഞാന്‍ നിന്നിലേക്ക് ധൃതിപ്പെട്ടത് നിന്റെ സാമീപ്യം ആഗ്രഹിച്ചും നിന്റെ തൃപ്തി പെട്ടെന്ന് ലഭിക്കുന്നതിന് വേണ്ടിയും അടങ്ങാനാകാത്ത മോഹം കൊണ്ടുമാകുന്നു. (തഫ്‌സീറുസ്സഅദി)
ഈ വചനത്തെ കുറിച്ച് പണ്ഡിതന്മാര്‍ പറയുന്നിടത്ത് ഇപ്രകാരം കാണാം: ‘അല്ലാഹുവിന്റെ തൃപ്തി തേടുക എന്നത് അല്ലാഹുവിനെ അനുസരിക്കുന്നതിലേക്ക് ധൃതികൂട്ടുന്നതിലൂടെയാണ് എന്ന് ഈ വചനം അറിയിക്കുന്നുണ്ട്. അതിനാലാണ് ശറഇയ്യായ വിധികള്‍ നമ്മോട് ആവശ്യപ്പെടുന്നതിനായി മുന്നോട്ട് വരിക, മുന്‍കടന്ന് വരിക, ധൃതിപ്പെട്ട് മുന്നേറുക, വേഗതയില്‍ ആക്കുക എന്നീ (അര്‍ഥങ്ങള്‍ വരുന്ന) പദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത്. അല്ലാഹു പറഞ്ഞത് പോലെ:
فَٱسْعَوْا۟ إِلَىٰ ذِكْرِ ٱللَّهِ
അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരിക. (ഖു൪ആന്‍ :62/9)
سَابِقُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا كَعَرْضِ ٱلسَّمَآءِ وَٱلْأَرْضِ
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനത്തിലേക്കും ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മുങ്കടന്നു വരുവിന്‍. (ഖു൪ആന്‍ :57/21)
وَسَارِعُوٓا۟ إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا ٱلسَّمَٰوَٰتُ وَٱلْأَرْضُ
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. (ഖു൪ആന്‍ :3/133)
فَٱسْتَبِقُوا۟ ٱلْخَيْرَٰتِ
നല്ല കാര്യങ്ങളിലേക്ക് നിങ്ങള്‍ മത്സരിച്ച് മുന്നേറുക (ഖു൪ആന്‍ :5/48)
ثُمَّ أَوْرَثْنَا ٱلْكِتَٰبَ ٱلَّذِينَ ٱصْطَفَيْنَا مِنْ عِبَادِنَا ۖ فَمِنْهُمْ ظَالِمٌ لِّنَفْسِهِۦ وَمِنْهُم مُّقْتَصِدٌ وَمِنْهُمْ سَابِقٌۢ بِٱلْخَيْرَٰتِ بِإِذْنِ ٱللَّهِ ۚ ذَٰلِكَ هُوَ ٱلْفَضْلُ ٱلْكَبِيرُ
പിന്നീട് നമ്മുടെ ദാസന്‍മാരില്‍ നിന്ന് നാം തെരഞ്ഞെടുത്തവര്‍ക്ക് നാം വേദഗ്രന്ഥം അവകാശപ്പെടുത്തികൊടുത്തു. അവരുടെ കൂട്ടത്തില്‍ സ്വന്തത്തോട് അന്യായം ചെയ്തവരുണ്ട്. മദ്ധ്യനിലപാടുകാരും അവരിലുണ്ട്. അല്ലാഹുവിന്‍റെ അനുമതിയോടെ നന്‍മകളില്‍ മുങ്കടന്നവരും അവരിലുണ്ട്. അതു തന്നെയാണ് മഹത്തായ അനുഗ്രഹം. (ഖു൪ആന്‍ : 35/32)
ഇമാം ഇബ്നു കസീ൪(റഹി) പറഞ്ഞു:
فقال : ( فمنهم ظالم لنفسه ) وهو : المفرط في فعل بعض الواجبات ، المرتكب لبعض المحرمات . ( ومنهم مقتصد ) وهو : المؤدي للواجبات ، التارك للمحرمات ، وقد يترك بعض المستحبات ، ويفعل بعض المكروهات . ( ومنهم سابق بالخيرات بإذن الله ) وهو : الفاعل للواجبات والمستحبات ، التارك للمحرمات والمكروهات وبعض المباحات .
അല്ലാഹു പറഞ്ഞിരിക്കുന്നു: അവരുടെ കൂട്ടത്തില്‍ സ്വന്തത്തോട് അന്യായം ചെയ്തവരുണ്ട്. നിര്‍ബന്ധ കടമകളുടെ കാര്യത്തില്‍ കുറെയൊക്കെ വീഴ്ച്ചവരുത്തുകയും, നിരോധിക്കപ്പെട്ട ചില കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണവ൪. മദ്ധ്യനിലപാടുകാരും അവരിലുണ്ട്. നിര്‍ബന്ധ കടമകളെ മുഴുവന്‍ നിര്‍വ്വഹിക്കുന്നവരും, നിഷിദ്ധങ്ങളെയെല്ലാം ഉപേക്ഷിക്കുന്നവരുമാണവ൪.പക്ഷേ, ചിലപ്പോഴൊക്കെ മതത്തില്‍ തൃപ്തികരങ്ങളായ (പുണ്യകരങ്ങളായ) കാര്യങ്ങളെ ഉപേക്ഷിക്കുകയും, തൃപ്തികരങ്ങളല്ലാത്ത കാര്യങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തേക്കും. അല്ലാഹുവിന്‍റെ അനുമതിയോടെ നന്‍മകളില്‍ മുന്‍കടന്നവരും അവരിലുണ്ട്. നിര്‍ബന്ധ കടമകളും, മതത്തില്‍ തൃപ്തികരങ്ങളായ മറ്റു കാര്യങ്ങളും നിര്‍വ്വഹിക്കുകയും, നിഷിദ്ധമായതിനെയും തൃപ്തികരമല്ലാത്തതിനെയും ഉപേക്ഷിക്കുകയും ചെയ്യുന്നവരാകുന്നു. (തഫ്സീ൪ ഇബ്നു കസീ൪)
{അവരുടെ കൂട്ടത്തിൽ സ്വന്തത്തോട് അന്യായം ചെയ്തവരുണ്ട്} നിഷേധമല്ലാത്ത മറ്റു തെറ്റുകൾ ചെയ്തവർ. {മധ്യമനിലപാടുകാരും അവരിലുണ്ട്} നിഷിദ്ധങ്ങളെ ഉപേക്ഷിക്കുകയും നിർബന്ധമായത് മാത്രം ചെയ്യുകയും ചെയ്യുന്നവർ. {നന്മകളിൽ മുൻകടന്നവരും അവരിലുണ്ട്} അതായത് അവർ നന്മ ചെയ്യാൻ തിടുക്കം കൂട്ടുകയും കഠിനപരിശ്രമം നടത്തുകയും അവരതിൽ മറ്റുള്ളവരെ മുൻകടക്കുകയും ചെയ്യും. നിർബന്ധ കാര്യങ്ങൾ അവർ ചെയ്യും. സുന്നത്തുകൾ അധികരിപ്പിക്കും. നിഷിദ്ധവും നിരുത്സാഹപ്പെടുത്തപ്പെട്ടതുമായ കാര്യങ്ങളെ ഉപേക്ഷിക്കും. (തഫ്സീറുസ്സഅ്ദി)
ഈ ഒടുവില്‍ പറഞ്ഞവരാണ് ഏറ്റവും ഉയര്‍ന്ന പദവിയിലുള്ളവ൪. ഇവരെപ്പറ്റി പറഞ്ഞപ്പോള്‍ ‘അല്ലാഹുവിന്‍റെ അനുമതി അനുസരിച്ച്’ (بِإِذْنِ اللَّـهِ) എന്നുകൂടി വിശേഷിപ്പിച്ചതു ശ്രദ്ധേയമാണ്. അല്ലാഹുവിന്‍റെ അനുഗ്രഹവും സഹായവും അവര്‍ക്കു ലഭിച്ചതുകൊണ്ടാണവര്‍ ആ നിലയിലെത്തിയതെന്നും, അല്ലാഹു അവരെക്കുറിച്ചു നല്ലപോലെ തൃപ്തിപ്പെടുന്നുവെന്നും അതു സൂചിപ്പിക്കുന്നു. അതുതന്നെയാണല്ലോ വമ്പിച്ച ശ്രേഷ്ഠതയും.
{അല്ലാഹുവിന്റെ അനുമതിയോടെ} എന്ന വാചകം, നന്മ ചെയ്യുന്നതിൽ മുൻകടക്കുന്നവരെ കുറിച്ചാണ്. അവരുടെ പ്രവൃത്തികൾ കാരണം അഹങ്കാരികളാകരുത് എന്ന് സൂചിപ്പിക്കുന്നു. കൂടുതൽ പ്രവർത്തിക്കാനായത് അല്ലാഹുവിന്റെ സഹായവും തൗഫീഖും കൊണ്ടാണ്. അതിനാൽ അവന് അല്ലാഹു ചെയ്തുകൊടുത്ത അനുഗ്രഹത്തിൽ അവൻ നന്ദി കാണിക്കണം. (തഫ്സീറുസ്സഅ്ദി)
kanzululoom.com