ഇസ്‌ലാമെന്ന മഹത്തായ കെട്ടിടം അഞ്ച് സ്തംഭങ്ങളിലായിട്ടാണ് പടുത്തുയര്‍ത്തപ്പെട്ടിട്ടുള്ളത്. അതില്‍ ഒന്നാമത്തേത് ‘അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാണ്’ എന്നുമുള്ള സാക്ഷ്യവചനം അഥവാ ‘ശഹാദത്ത് കലിമ’യാകുന്നു.
عَنِ ابْنِ عُمَرَ ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: بُنِيَ الإِسْلاَمُ عَلَى خَمْسٍ شَهَادَةِ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، وَإِقَامِ الصَّلاَةِ، وَإِيتَاءِ الزَّكَاةِ، وَالْحَجِّ، وَصَوْمِ رَمَضَانَ
ഇബ്നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഇസ്‌ലാം അഞ്ച് കാര്യങ്ങളിൽ സ്ഥാപിതമാണ്. അല്ലാഹു അല്ലാതെ ആരാധ്യാനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണെന്നും സാക്ഷ്യം വഹിക്കുക, നമസ്കാരം നിലനിർത്തുക, സകാത്ത് നൽകുക, ഹജ്ജ് നിർവഹിക്കുക, റമദാനിൽ നോമ്പ് നോൽക്കുക, എന്നിവയാണവ. (ബുഖാരി:8 – മുസ്ലിം:16)
ഒരു മനുഷ്യനെ ഇസ്ലാമിൽ പ്രവേശിപ്പിക്കുന്നത് ഈ രണ്ട് ശഹാദത്തുകളിലൂടെയാണ്.
أشهد أن لا إله إلا الله و أشهد أن محمد رسول الله
യഥാർത്ഥ ആരാധ്യനായി അല്ലാഹുവെല്ലാതെ മറ്റാരുമില്ലെന്നും , മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ റസൂലാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു
‘ഞാന്‍ സാക്ഷ്യം വഹിക്കുന്നു’ എന്നു പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത്: (1) ഞാന്‍ എന്റെ മനസ്സു കൊണ്ട് സാക്ഷ്യം വഹിക്കുകയും; (2) അറിഞ്ഞു മനസ്സിലാക്കുകയും ചെയ്ത കാര്യം; (3) എന്റെ നാവ് കൊണ്ട് ഞാന്‍ പ്രഖ്യാപിക്കുകയും അറിയിക്കുകയും ചെയ്യുന്നു എന്നാണ്. അഥവാ ‘ലാ ഇലാഹ ഇല്ലല്ലാഹ്’, ‘മുഹമ്മദുൻ റസൂലുല്ലാഹ്’ എന്നത് സാക്ഷ്യം വഹിക്കുമ്പോള്‍ അക്കാര്യം ഹൃദയം കൊണ്ട് കണ്ടറിഞ്ഞതു പോലെ അതിനെ കുറിച്ചുള്ള ഉറപ്പും ദൃഡതയും ഉണ്ടായിരിക്കണം. ശഹാദതിന്റെ തുടക്കം ഈ ദൃഡവിശ്വാസത്തില്‍ നിന്നാണ്. സാക്ഷ്യം പറയുന്ന കാര്യത്തെ കുറിച്ച് പഠിക്കുകയും അറിയുകയും വേണം. അതിന്റെ ഉദ്ദേശം കൃത്യമായി അറിഞ്ഞിരിക്കണം. ശേഷം അത് പ്രഖ്യാപിക്കുകയും വേണം.
രണ്ട് സാക്ഷ്യ വചനം ആത്മാർത്ഥമായി ഉച്ചരിക്കുകയും അതിന്റെ ആശയമനുസരിച്ച് കർമ്മങ്ങൾ ചെയ്താൽ അയാൾ വിശ്വാസിയും മുസ്ലിമും ആയി. എന്നാൽ കപടമനസ്സോടെ ഉച്ചരിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ അയാൾ വിശ്വാസിയല്ല.
إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ ءَامَنُوا۟ بِٱللَّهِ وَرَسُولِهِۦ ثُمَّ لَمْ يَرْتَابُوا۟ وَجَٰهَدُوا۟ بِأَمْوَٰلِهِمْ وَأَنفُسِهِمْ فِى سَبِيلِ ٱللَّهِ ۚ أُو۟لَٰٓئِكَ هُمُ ٱلصَّٰدِقُونَ
അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളുംകൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തതാരോ അവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അവന്‍ തന്നെയാകുന്നു സത്യവാന്മാര്‍. (ഖുർആൻ:49/15)
ശൈഖ് അബ്ദുൽ മുഹ്സിൻ അബ്ബാസ് حَفِظَهُ اللَّهُ പറഞ്ഞു: ഇസ്‌ലാം പടുത്തുയർത്തപ്പെട്ടിരിക്കുന്നത് ഈ അഞ്ച് സ്തംഭങ്ങൾക്ക് മേലാണ്. അവയിൽ ഒന്നാമത്തെ കാര്യം രണ്ട് ശഹാദതുകളാണ്. ദീനിന്റെ എല്ലാ അടിസ്ഥാനങ്ങളുടെയും മൂലക്കല്ല് ഈ രണ്ട് വാക്യങ്ങളാണ്. ഇസ്ലാമിലെ മറ്റെല്ലാ കാര്യങ്ങളും അവയുടെ ബാക്കിപത്രം മാത്രമാണ്. ഇസ്‌ലാമിലെ ബാക്കിയെല്ലാ സ്തംഭങ്ങളും മറ്റു പ്രവർത്തനങ്ങളും പരലോകത്ത് ഉപകാരപ്പെടണമെങ്കിൽ അവയെല്ലാം ഈ രണ്ട് ശഹാദത് കലിമക്ക് മേൽ പടുത്തുയർത്തപ്പെട്ടതായിരിക്കണം. (ശർഹുൽ അർബഈൻ: 30)
وَمَن لَّمْ يُؤْمِنۢ بِٱللَّهِ وَرَسُولِهِۦ فَإِنَّآ أَعْتَدْنَا لِلْكَٰفِرِينَ سَعِيرًا
അല്ലാഹുവിലും അവന്‍റെ റസൂലിലും വല്ലവനും വിശ്വസിക്കാത്ത പക്ഷം അത്തരം സത്യനിഷേധികള്‍ക്ക് വേണ്ടി നാം ജ്വലിക്കുന്ന നരകാഗ്നി ഒരുക്കിവെച്ചിരിക്കുന്നു. (ഖു൪ആന്‍:48/13)
ഈ രണ്ട് സാക്ഷ്യ വചനങ്ങളെ കുറിച്ച് അറിയാതെ കര്‍മ്മങ്ങൾ ചെയ്യുന്നത്കൊണ്ട് കാര്യമില്ല. വേദക്കാരായ ജനതയിലേക്ക് പ്രബോധകനായി പറഞ്ഞയക്കുമ്പോൾ മുആദ് ബ്നു ജബൽ رَضِيَ اللَّهُ عَنْهُ വിനോട് നബി ﷺ നൽകിയ ഉപദേശം ‘അവർക്ക് ശഹാദത്ത് പഠിപ്പിക്കുക’ എന്നതായിരുന്നു. അത് അവർ സ്വീകരിച്ചാൽ മാത്രം നമസ്കാരവും സകാത്തുമെല്ലാം പഠിപ്പിക്കണമെന്നും അവിടുന്ന് നിര്‍ദ്ദേശിച്ചു.
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم لِمُعَاذِ بْنِ جَبَلٍ حِينَ بَعَثَهُ إِلَى الْيَمَنِ “ إِنَّكَ سَتَأْتِي قَوْمًا أَهْلَ كِتَابٍ، فَإِذَا جِئْتَهُمْ فَادْعُهُمْ إِلَى أَنْ يَشْهَدُوا أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، فَإِنْ هُمْ أَطَاعُوا لَكَ بِذَلِكَ، فَأَخْبِرْهُمْ أَنَّ اللَّهَ قَدْ فَرَضَ عَلَيْهِمْ خَمْسَ صَلَوَاتٍ فِي كُلِّ يَوْمٍ وَلَيْلَةٍ، فَإِنْ هُمْ أَطَاعُوا لَكَ بِذَلِكَ فَأَخْبِرْهُمْ أَنَّ اللَّهَ قَدْ فَرَضَ عَلَيْهِمْ صَدَقَةً تُؤْخَذُ مِنْ أَغْنِيَائِهِمْ فَتُرَدُّ عَلَى فُقَرَائِهِمْ، فَإِنْ هُمْ أَطَاعُوا لَكَ بِذَلِكَ فَإِيَّاكَ وَكَرَائِمَ أَمْوَالِهِمْ، وَاتَّقِ دَعْوَةَ الْمَظْلُومِ، فَإِنَّهُ لَيْسَ بَيْنَهُ وَبَيْنَ اللَّهِ حِجَابٌ ”.
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽനിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ മുആദ് ബ്നു ജബലിനെ (പ്രബോധകനായി) യമനിലേക്ക് അയച്ചപ്പോള്‍ ഇപ്രകാരം ഉപദേശിച്ചു:ഹേ മുആദ്, വേദക്കാരുടെ നാട്ടിലേക്കാണ് താങ്കള്‍ പോകുന്നത്. നീ അവരെ ആദ്യം ക്ഷണിക്കുന്നത് ‘ലാഇലാഹ ഇല്ലല്ലാഹ്’, ‘മുഹമ്മദുൻ റസൂലുല്ലാഹ്’ എന്ന സാക്ഷ്യത്തിലേക്കായിരിക്കണം. അതില്‍ അവര്‍ താങ്കളെ അനുസരിച്ചാല്‍, അല്ലാഹു അവരുടെ മേല്‍ പകലും രാത്രിയുമായി അഞ്ച് നേരത്തെ നമസ്കാരം നി൪ബന്ധമാക്കിയിരിക്കുന്നുവെന്നുള്ള കാര്യം അവരെ ബോധ്യപ്പെടുത്തുക. അവർ നമസ്കാരം നിർവ്വഹിക്കുന്നവരായാൽ, അല്ലാഹു അവരുടെ മേല്‍ അവരിലെ ധനികരില്‍ നിന്ന് വാങ്ങുകയും അവരിലെ തന്നെ ദരിദ്രര്‍ക്കു തിരിച്ചു കൊടുക്കുകയും ചെയ്യുന്ന സക്കാത്ത് നി൪ബന്ധമാക്കിയിരിക്കുന്നുവെന്നുള്ള കാര്യം അവരെ ബോധ്യപ്പെടുത്തുക. അവർ അതിൽ നിങ്ങളെ അനുസരിച്ചാൽ അവരുടെ സ്വത്തുക്കളിൽ നിന്ന് ഏറ്റവും മികച്ചത് എടുക്കുന്നത് ഒഴിവാക്കുക. മർദ്ദിതന്റെ പ്രാര്‍ത്ഥനയെ താങ്കൾ ഭയപ്പെടുകയും ചെയ്യുക. കാരണം, അവന്റെ പ്രാർത്ഥനയ്ക്കും അല്ലാഹുവിനും ഇടയിൽ ഒരു മറയുമില്ല. (ബുഖാരി:73
ഈ ലോകവും അതിലെ സകലതിനെയും സൃഷ്ടിച്ച് സംവിധാനിച്ച് സംരക്ഷിക്കുന്ന അല്ലാഹു മാത്രമാണ് യഥാ൪ത്ഥ ആരാധ്യനെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ റസൂലാണെന്നും ഒരാള്‍ക്ക് ബോധ്യപ്പെടുമ്പോഴാണ് അയാള്‍ അത് അംഗീകരിച്ചുകൊണ്ട് സാക്ഷ്യം (ശഹാദത്ത്) വഹിക്കുന്നത്. ഏകനായ സ്രഷ്ടാവിനല്ലാതെ മറ്റാര്‍ക്കും ഞാന്‍ യാതൊരു ആരാധനയും അര്‍പ്പിക്കുകയില്ലെന്നും മുഹമ്മദ് നബി ﷺ യുടെ ജീവിതത്തെ മാതൃകയാക്കി സ്വന്തം ജീവിതത്തെ മുന്നോട്ടുനയിച്ചുകൊള്ളാമെന്നും പ്രതിജ്ഞയെടുക്കുകയാണ് ഈ സാക്ഷ്യവചനം ചൊല്ലുന്നയാള്‍ ചെയ്യുന്നത്. ഒരാൾ ഈ ശഹാദത്ത് പറയുന്നതോടു കൂടിയാണ് ഇസ്‌ലാമിന്റെ വൃത്തത്തിലേക്ക് കടക്കുന്നത്. ഇത് അല്ലാഹുവുമായിട്ടുള്ള ഒരു കരാറാണ്.
ഒരു മനുഷ്യൻ മുസ്‌ലിമാകുന്നത് അവൻ അല്ലാഹുവുമായി ഈ കരാറിൽ ഏർപ്പെടുമ്പോഴാണ്. ശേഷം ‘ലാ ഇലാഹ ഇല്ലല്ലാഹ്’, ‘മുഹമ്മദുൻ റസൂലുല്ലാഹ്’ എന്നീ ആദര്‍ശം അഥവാ തൌഹീദും സുന്നത്തും അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താൻ അയാൾ ബാധ്യസ്ഥനാണ്. സാക്ഷ്യവാക്യം (ശഹാദത്ത് കലിമ) നാവുകൊണ്ട് ഉച്ചരിച്ചത്‌കൊണ്ട് മാത്രമായില്ല; ജീവിതത്തില്‍ അതിന്റെ ആശയം പ്രതിഫലിക്കണം. ആരാധ്യന്‍ അല്ലാഹു മാത്രമാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു എന്ന് പറയുന്നവന്‍ അല്ലാഹുവിനെ മാത്രമെ ആരാധിക്കാവൂ. ആരാധനയുടെ ഏതൊക്കെ വശങ്ങളുണ്ടോ അവയൊക്കെയും അല്ലാഹുവിന് വേണ്ടി മാത്രമെ അര്‍പ്പിക്കാവൂ. അതവൻ ജീവിതം കൊണ്ട് തെളിയിക്കണം. അല്ലാഹു അയച്ച സര്‍വ ദൂതന്‍മാരും കാല, ദേശ വ്യത്യാസമില്ലാതെ അവരുടെ ജനതയെ പ്രഥമവും പ്രധാനവുമായി ക്ഷണിച്ചത് ഈ ഏകദെവാരാധനയിലേക്കായിരുന്നു.
ﻭَﻣَﺎٓ ﺃَﺭْﺳَﻠْﻨَﺎ ﻣِﻦ ﻗَﺒْﻠِﻚَ ﻣِﻦ ﺭَّﺳُﻮﻝٍ ﺇِﻻَّ ﻧُﻮﺣِﻰٓ ﺇِﻟَﻴْﻪِ ﺃَﻧَّﻪُۥ ﻻَٓ ﺇِﻟَٰﻪَ ﺇِﻻَّٓ ﺃَﻧَﺎ۠ ﻓَﭑﻋْﺒُﺪُﻭﻥِ
ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്‍കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു ദൂതനെയും നാം അയച്ചിട്ടില്ല. (ഖു൪ആന്‍:21/25)
ﻭَﻟَﻘَﺪْ ﺑَﻌَﺜْﻨَﺎ ﻓِﻰ ﻛُﻞِّ ﺃُﻣَّﺔٍ ﺭَّﺳُﻮﻻً ﺃَﻥِ ٱﻋْﺒُﺪُﻭا۟ ٱﻟﻠَّﻪَ ﻭَٱﺟْﺘَﻨِﺒُﻮا۟ٱﻟﻄَّٰﻐُﻮﺕَ ۖ
തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് പ്രബോധനം ചെയ്യുന്നതിന് വേണ്ടി. (ഖു൪ആന്‍:16/36)
മുഴുവൻ ജനങ്ങളിലേക്കുമായി അല്ലാഹു നിയോഗിച്ച റസൂലാണ് മുഹമ്മദ് നബി ﷺ എന്ന് സത്യസന്ധമായി അംഗീകരിക്കുകയും സത്യപ്പെടുത്തുകയും ഉറച്ചു വിശ്വസിക്കുകയും ചെയ്യലാണ് ‘അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്’ എന്നതിന്റെ ഉദ്ദേശം. മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാണ് എന്ന് അംഗീകരിക്കുന്നവന്‍ നബി ﷺ യുടെ കല്‍പനകളും നിര്‍ദേശങ്ങളും പാലിക്കുവാനും അദ്ദേഹത്തിന്റെ ചര്യകള്‍ പിന്‍പറ്റുവാനും ബാധ്യസ്ഥനാണ്. അവിടുന്ന് വിരോധിച്ച കാര്യങ്ങളില്‍ നിന്ന് പരിപൂ൪ണ്ണമായും വിട്ടു നില്‍ക്കുകയും വേണം. അതവൻ ജീവിതം കൊണ്ട് തെളിയിക്കണം. നബിﷺയുടെ കല്‍പ്പനകള്‍ക്ക് എതിര് പ്രവ൪ത്തിക്കുന്നവ൪ക്ക് കടുത്ത പ്രതിസന്ധിയും പരാജയവും ശിക്ഷയും വന്നു ഭവിക്കുന്നതാണ്.
فَلْيَحْذَرِ ٱلَّذِينَ يُخَالِفُونَ عَنْ أَمْرِهِۦٓ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ
ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. (ഖു൪ആന്‍:24/63)
ചുരുക്കത്തിൽ, തൗഹീദിന് എതിരായി വരുന്ന ശിര്‍ക്കിനെ തൊട്ടും സുന്നത്തിന് എതിരായി വരുന്ന ബിദ്അത്തിനെ തൊട്ടും അവൻ അകന്നു നിൽക്കണം. അല്ലാഹുവുമായിട്ടുള്ള ഈ കരാർ പാലിക്കുന്നവർക്ക് സ്വർഗവും നരകമോചനവുമാണ് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്.
إِنَّ ٱللَّهَ ٱشْتَرَىٰ مِنَ ٱلْمُؤْمِنِينَ أَنفُسَهُمْ وَأَمْوَٰلَهُم بِأَنَّ لَهُمُ ٱلْجَنَّةَ ۚ يُقَٰتِلُونَ فِى سَبِيلِ ٱللَّهِ فَيَقْتُلُونَ وَيُقْتَلُونَ ۖ وَعْدًا عَلَيْهِ حَقًّا فِى ٱلتَّوْرَىٰةِ وَٱلْإِنجِيلِ وَٱلْقُرْءَانِ ۚ وَمَنْ أَوْفَىٰ بِعَهْدِهِۦ مِنَ ٱللَّهِ ۚ فَٱسْتَبْشِرُوا۟ بِبَيْعِكُمُ ٱلَّذِى بَايَعْتُم بِهِۦ ۚ وَذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ
തീര്‍ച്ചയായും സത്യവിശ്വാസികളുടെ പക്കല്‍ നിന്ന്, അവര്‍ക്ക് സ്വര്‍ഗമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അങ്ങനെ അവര്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. (അങ്ങനെ അവര്‍ സ്വര്‍ഗാവകാശികളാകുന്നു.) തൌറാത്തിലും ഇന്‍ജീലിലും ഖുര്‍ആനിലും തന്‍റെ മേല്‍ ബാധ്യതയായി അല്ലാഹു പ്രഖ്യാപിച്ച സത്യവാഗ്ദാനമത്രെ അത്. അല്ലാഹുവെക്കാളധികം തന്‍റെ കരാര്‍ നിറവേറ്റുന്നവനായി ആരുണ്ട്? അതിനാല്‍ നിങ്ങള്‍ (അല്ലാഹുവുമായി) നടത്തിയിട്ടുള്ള ആ ഇടപാടില്‍ സന്തോഷം കൊള്ളുവിന്‍. അതു തന്നെയാണ് മഹത്തായ ഭാഗ്യം. (ഖു൪ആന്‍:9/11)
عَنْ أَبِي هُرَيْرَةَ، قَالَ:قَالَ رَسُولُ اللَّهِ -ﷺ-: أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ، وَأَنِّي رَسُولُ اللَّهِ، لَا يَلْقَى اللَّهَ بِهِمَا عَبْدٌ غَيْرَ شَاكٍّ فِيهِمَا، إِلَّا دَخَلَ الْجَنَّةَ
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്’ എന്ന രണ്ട് സാക്ഷ്യവചനങ്ങളിൽ ഒരു സംശയവുമില്ലാതെ അല്ലാഹുവിനെ കണ്ടു മുട്ടുന്ന ഏതൊരാളും സ്വർഗത്തിൽ പ്രവേശിക്കാതിരിക്കില്ല. (മുസ്‌ലിം)
عَنْ أَنَسِ بْنِ مَالِكٍ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَا مِنْ أَحَدٍ يَشْهَدُ أَنْ لاَ إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ، صِدْقًا مِنْ قَلْبِهِ، إِلَّا حَرَّمَهُ اللَّهُ عَلَى النَّارِ
അനസിബ്നു മാലിക് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്’ എന്ന കാര്യം ഹൃദയത്തിൽ നിന്ന് സത്യസന്ധമായി ആരെങ്കിലും സാക്ഷ്യം വഹിക്കുന്നെങ്കിൽ അവന്റെ മേൽ അല്ലാഹു നരകം നിഷിദ്ധമാക്കാതിരിക്കില്ല. (ബുഖാരി:128)
عَن عُبَادَةُ بْنُ الصَّامِتِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ قَالَ أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ وَأَنَّ عِيسَى عَبْدُ اللَّهِ وَابْنُ أَمَتِهِ وَكَلِمَتُهُ أَلْقَاهَا إِلَى مَرْيَمَ وَرُوحٌ مِنْهُ وَأَنَّ الْجَنَّةَ حَقٌّ وَأَنَّ النَّارَ حَقٌّ أَدْخَلَهُ اللَّهُ مِنْ أَىِّ أَبْوَابِ الْجَنَّةِ الثَّمَانِيَةِ شَاءَ
ഉബാദത്തുബ്നു സ്വാമിത് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: “അല്ലാഹു അല്ലാതെ യാതൊരു ആരാധ്യനില്ലെന്നും അവന്‍ ഏകനാണെന്നും അവന് യാതൊരു പങ്കുകാരുമില്ലെന്നും തീ൪ച്ചയായും മുഹമ്മദ് അല്ലാഹുവിന്റെ ദാസനും റസൂലുമാണെന്നും തീ൪ച്ചയായും ഈസാ അല്ലാഹുവിന്റെ ദാസനും അവന്റെ ദാസിയുടെ പുത്രനും മ൪യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും അവങ്കല്‍ നിന്നുള്ള ഒരു ആത്മാവുമാണെന്നും സ്വ൪ഗ്ഗം സത്യമാണെന്നും നരകം സത്യമാണെന്നും ഞാന്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു” എന്ന് ആരെങ്കിലും പറഞ്ഞാല്‍ സ്വ൪ഗ്ഗത്തിന്റെ എട്ട് കവാടങ്ങളില്‍ താന്‍ ഉദ്ദേശിക്കുന്നതിലൂടെ അല്ലാഹു അവനെ സ്വ൪ഗ്ഗത്തില്‍ പ്രവേശിപ്പിക്കും. (മുസ്ലിം:28)
عَنْ عَبْدَ اللَّهِ بْنَ عَمْرِو بْنِ الْعَاصِ، قَالَ رَسُولُ اللَّهِ صلى الله عليه وسلم “ إِنَّ اللَّهَ سَيُخَلِّصُ رَجُلاً مِنْ أُمَّتِي عَلَى رُءُوسِ الْخَلاَئِقِ يَوْمَ الْقِيَامَةِ فَيَنْشُرُ عَلَيْهِ تِسْعَةً وَتِسْعِينَ سِجِلاًّ كُلُّ سِجِلٍّ مِثْلُ مَدِّ الْبَصَرِ ثُمَّ يَقُولُ أَتُنْكِرُ مِنْ هَذَا شَيْئًا أَظَلَمَكَ كَتَبَتِي الْحَافِظُونَ فَيَقُولُ لاَ يَا رَبِّ . فَيَقُولُ أَفَلَكَ عُذْرٌ فَيَقُولُ لاَ يَا رَبِّ . فَيَقُولُ بَلَى إِنَّ لَكَ عِنْدَنَا حَسَنَةً فَإِنَّهُ لاَ ظُلْمَ عَلَيْكَ الْيَوْمَ فَتَخْرُجُ بِطَاقَةٌ فِيهَا أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ فَيَقُولُ احْضُرْ وَزْنَكَ فَيَقُولُ يَا رَبِّ مَا هَذِهِ الْبِطَاقَةُ مَعَ هَذِهِ السِّجِلاَّتِ فَقَالَ إِنَّكَ لاَ تُظْلَمُ . قَالَ فَتُوضَعُ السِّجِلاَّتُ فِي كِفَّةٍ وَالْبِطَاقَةُ فِي كِفَّةٍ فَطَاشَتِ السِّجِلاَّتُ وَثَقُلَتِ الْبِطَاقَةُ فَلاَ يَثْقُلُ مَعَ اسْمِ اللَّهِ شَيْءٌ ”
അബ്ദുല്ലാഹിബ്നു അംറുബ്നു ആസ്വ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: തീ൪ച്ചയായും ഉന്നതനും പ്രതാപവാനുമായ അല്ലാഹു അന്ത്യനാളില്‍ എന്റെ സമുദായത്തില്‍ പെട്ട ഒരാളെ സൃഷ്ടികള്‍ക്ക് മുന്നില്‍ വെച്ച് വിളിക്കുന്നു. തുട൪ന്ന് അവന് തൊണ്ണൂറ്റി ഒമ്പത് വലിയ ഗ്രന്ഥങ്ങള്‍ നല്‍കുന്നു. ഓരോ ഗ്രന്ഥങ്ങളും കണ്ണെത്താ ദൂരത്തോളം ഉണ്ടായിരിക്കുന്നതാണ്. എന്നിട്ട് അവനോട് ചോദിക്കും : ഇതില്‍ നിന്ന് നീ വല്ലതും നിഷേധിക്കുന്നുവോ? എല്ലാം കൃത്യമായി രേഖപ്പെടുത്തുന്ന എന്റെ എഴുത്തുകാ൪ നിന്നോട് വല്ല അക്രമം കാണിച്ചിട്ടുണ്ടോ? അവന്‍ പറയും : എന്റെ രക്ഷിതാവേ, ഇല്ല. അവനോട് ചോദിക്കും : നിനക്ക് വല്ല ഒഴിവു കഴിവുമുണ്ടോ? അതല്ലെങ്കില്‍ വല്ല നന്‍മയുമുണ്ടോ? അപ്പോള്‍ അവന്‍ പേടിക്കുന്നു.എന്നിട്ട് അവന്‍ പറയും : എന്റെ രക്ഷിതാവേ, ഇല്ല. അങ്ങനെ അല്ലാഹു പറയും : അങ്ങനെയെങ്കില്‍ നമ്മുടെ അടുത്ത് നിനക്കൊരു നന്‍മയുണ്ട്. ഇന്നേദിവസം നിനക്കൊരു അനീതിയുമുണ്ടാകില്ല. അങ്ങനെ അവന് ഒരു കാ൪ഡ് പുറത്തുകൊണ്ടു വരുന്നു. അതില്‍ അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ് വ അശ്ഹദു അന്ന മുഹമ്മദന്‍ അബ്ദുഹു വ റസൂലുഹു എന്ന വാക്യം ഉണ്ടാകും. അവന്‍ ചോദിക്കും: എന്റെ രക്ഷിതാവേ, എന്താണ് ഈ കാ൪ഡിന് ഈ വലിയ ഗ്രന്ഥങ്ങള്‍ക്ക് മുമ്പിലുള്ള വില? പറയപ്പെടും : നീ അനീതിക്ക് വിധേയമാകില്ല. അങ്ങനെ ആ ഗ്രന്ഥങ്ങള്‍ മുഴുവനും ഒരു തട്ടില്‍ ഇടുന്നു. അപ്പോള്‍ ആ ഗ്രന്ഥങ്ങളുടെ ഘനം കുറയുന്നു. ആ കാ൪ഡ് ഘനം തൂങ്ങുകയും ചെയ്യുന്നു. പരമകാരുണികനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തേക്കാള്‍ ഘനം തൂങ്ങുന്ന ഒന്നും തന്നെയില്ല. (തി൪മിദി:2639)
عَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا أَنَّ رَسُوْلَ اللهِ قَالَ: (أُمِرْتُ أَنْ أُقَاتِلَ النَّاسَ حَتَّى يَشْهَدُوا أَنْ لاَ إِلَهَ إِلاَّ اللهُ وَأَنَّ مُحَمَّدَاً رَسُوْلُ اللهِ وَيُقِيْمُوْا الصَّلاةَ وَيُؤْتُوا الزَّكَاةَ فَإِذَا فَعَلُوا ذَلِكَ عَصَمُوا مِنِّي دِمَاءهَمْ وَأَمْوَالَهُمْ إِلاَّ بِحَقِّ الإِسْلامِ وَحِسَابُهُمْ عَلَى اللهِ تَعَالَى)
ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം, അല്ലാഹുവിന്റെ ദൂതൻ ﷺ പറഞ്ഞു: “അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും, മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യപ്പെടുത്തുകയും, നമസ്കാരം നിലനിർത്തുകയും, സകാത്ത് നൽകുകയും, നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നത് വരെ ജനങ്ങളോട് യുദ്ധം ചെയ്യുവാൻ ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നു. അങ്ങിനെയവരത് ചെയ്താൽ അവരുടെ ധനവും, രക്തവും എന്നിൽ നിന്ന് സുരക്ഷിതമായി, അവ ഇസ്‌ലാം അനുവദിച്ച മാർഗ്ഗത്തിലല്ലാതെ അതനുവദനീയമാകുകയില്ല, അവരുടെ വിധി നടപ്പിലാക്കുന്നത് അല്ലാഹുവാകുന്നു” (ബുഖാരി:25)
قـال شـيخ الإسـلام ابـن تيـمـية رحــمه الله :كل صلاح في الأرض فسببه توحيد الله وعبادته، وطاعة رسوله صلى الله عليه وسلم .. وكل شر في العالم و فتنة وبلاء وقحط وتسليط عدو وغير ذلك ؛ فسببه مخالفة الرسول صلى الله عليه وسلم والدعوة إلى غير الله.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ رحمه الله പറഞ്ഞു : ഭൂമിയിൽ ഉണ്ടാകുന്ന ഏതൊരു നന്മയ്ക്കും കാരണം അല്ലാഹുവിന്റെ (തൗഹീദ്) ഏകത്വം അംഗീകരിക്കുന്നതിനാലും അവനു മാത്രം ഇബാദത്ത് ചെയ്തതു കൊണ്ടും, അവന്റെ റസൂലിനോടുള്ള അനുസരണത്താലുമാണ്. ലോകത്ത് സംഭവിച്ചിട്ടുള്ള ഏതൊരു കുഴപ്പത്തിനും, പരീക്ഷണത്തിനും, ക്ഷാമത്തിനും, ശത്രുക്കളുടെ അധിനിവേശത്തിനും തുടങ്ങിയ വിപത്തുകൾക്ക് കാരണമായിട്ടുള്ളത് റസൂലിനോട് എതിരായതും, അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിച്ചതിനാലുമാണ്. (ജാമിഉ റസാഇൽ: 15/25)
‘ലാ ഇലാഹ ഇല്ലല്ലാഹ്’, ‘മുഹമ്മദുൻ റസൂലുല്ലാഹ്’ എന്ന ആദര്‍ശത്തെ കുറിച്ച് അറിഞ്ഞാൽ മാത്രമേ അതിന് സാക്ഷ്യം വഹിക്കാൻ കഴിയുകയുള്ളൂ. അതിനെ കുറിച്ച് പഠിക്കുന്നതിന് താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിക്കാവുന്നതാണ്.