അല്ലാഹു സൃഷ്ഠിച്ചിട്ടുള്ള ദിവസങ്ങളും ആഴ്ചകളും അടങ്ങിയതാണ് മാസം. അല്ലാഹുവിന്റെ അടുത്ത് മാസങ്ങള്‍ പന്ത്രണ്ടാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
ﺇِﻥَّ ﻋِﺪَّﺓَ ٱﻟﺸُّﻬُﻮﺭِ ﻋِﻨﺪَ ٱﻟﻠَّﻪِ ٱﺛْﻨَﺎ ﻋَﺸَﺮَ ﺷَﻬْﺮًا ﻓِﻰ ﻛِﺘَٰﺐِ ٱﻟﻠَّﻪِ ﻳَﻮْﻡَ ﺧَﻠَﻖَ ٱﻟﺴَّﻤَٰﻮَٰﺕِ ﻭَٱﻷَْﺭْﺽَ ۚ
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു……. (ഖു൪ആന്‍ : 9/36)
ചില മാസങ്ങള്‍ക്ക് മറ്റ് മാസങ്ങളേക്കാള്‍ അല്ലാഹുവും അവന്റെ റസൂലും ശ്രേഷ്ടതയും പ്രത്യേകതയും നല്‍കിയിട്ടുണ്ട്. അത് അങ്ങനെ തന്നെ അംഗീകരിക്കുകയാണ് സത്യവിശ്വാസികള്‍ ചെയ്യേണ്ടത്.
ഇസ്‌ലാമിക് കലണ്ടറിലെ എട്ടാമത്തെ മാസമാണ് ശഅബാന്‍. മനുഷ്യരുടെ കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കലേക്ക് ഉയര്‍ത്തപ്പെടുന്നത് ഈ മാസത്തിലാണ്. അതുകൊണ്ടുതന്നെ റമളാന്‍ കഴിഞ്ഞാല്‍ നബി ﷺ ഏറ്റവും കൂടുതല്‍ നോമ്പ് പിടിച്ചിരുന്നത് ശഅബാന്‍ മാസത്തിലാണ്.
عَنْ أُسَامَةُ بْنُ زَيْدٍ، قَالَ قُلْتُ يَا رَسُولَ اللَّهِ لَمْ أَرَكَ تَصُومُ شَهْرًا مِنَ الشُّهُورِ مَا تَصُومُ مِنْ شَعْبَانَ . قَالَ “ ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُ بَيْنَ رَجَبٍ وَرَمَضَانَ وَهُوَ شَهْرٌ تُرْفَعُ فِيهِ الأَعْمَالُ إِلَى رَبِّ الْعَالَمِينَ فَأُحِبُّ أَنْ يُرْفَعَ عَمَلِي وَأَنَا صَائِمٌ ”
ഉസാമ ബ്ന്‍ സൈദ്(റ) പറഞ്ഞു: ഞാന്‍ (നബി ﷺ യോട്) ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, (റമളാന്‍ കഴിഞ്ഞാല്‍പ്പിന്നെ) ശഅബാന്‍ മാസത്തില്‍ അങ്ങ് വ്രതമനുഷ്ഠിക്കുന്നത് പോലെ മറ്റൊരു മാസത്തിലും അത്രയും വ്രതമെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ. അപ്പോള്‍ നബി ﷺ പറഞ്ഞു: ‘റജബിനും റമളാനിനും ഇടയില്‍ ആളുകള്‍ (പരിഗണിക്കാതെ) അശ്രദ്ധരായി വിടുന്ന ഒരു മാസമാണത്. അതാകട്ടെ അല്ലാഹുവിന്റെ പക്കലേക്ക് കര്‍മ്മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന ഒരു മാസമാണ്. അതുകൊണ്ട് ഞാന്‍ നോമ്പുകാരനായിരിക്കെ എന്റെ കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കലേക്ക് ഉയര്‍ത്തപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’. (നസാഇ: 2357 – അല്‍ബാനി ഹദീസിനെ ഹസനെന്ന് വിശേഷിപ്പിച്ചു)
പ്രത്യേക പ്രാധാന്യമുള്ള രണ്ടു മാസങ്ങള്‍ക്കിടയില്‍ വരുന്ന ഒരു മാസമാണ് ശഅബാന്‍. അഥവാ യുദ്ധം നിഷിദ്ധമാക്കപ്പെട്ട (പവിത്ര) മാസമായ റജബിനും ഖുര്‍ആന്‍ അവതരിച്ച മാസമായ റമളാനിനും ഇടയിലുള്ള മാസം. ‘ജനങ്ങള്‍ അതിനെക്കുറിച്ച് അശ്രദ്ധയിലാണ്’ എന്ന പരാമര്‍ശം അതാണ് സൂചിപ്പിക്കുന്നത്.
عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ، – رضى الله عنها – أَنَّهَا قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَصُومُ حَتَّى نَقُولَ لاَ يُفْطِرُ . وَيُفْطِرُ حَتَّى نَقُولَ لاَ يَصُومُ . وَمَا رَأَيْتُ رَسُولَ اللَّهِ صلى الله عليه وسلم اسْتَكْمَلَ صِيَامَ شَهْرٍ قَطُّ إِلاَّ رَمَضَانَ وَمَا رَأَيْتُهُ فِي شَهْرٍ أَكْثَرَ مِنْهُ صِيَامًا فِي شَعْبَانَ
ഉമ്മുല്‍ മുഅ്മിനീന്‍ ആഇശയില്‍ (റ) നിന്ന് നിവേദനം: അവര്‍ പറഞ്ഞു: നബി ﷺ ചിലപ്പോള്‍ തുടര്‍ച്ചയായി നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു. എത്രത്തോളമെന്നാല്‍ ഇനി അദ്ദേഹം ഒരിക്കലും നോമ്പ് ഒഴിവാക്കില്ല എന്ന് ഞങ്ങള്‍ പറയുമായിരുന്നു. അതുപോലെ അദ്ദേഹം നോമ്പ് നോല്‍ക്കാതിരിക്കാറുള്ള കാലവും ഉണ്ടായിരുന്നു. എത്രത്തോളമെന്നാല്‍ ഇനി അദ്ദേഹം നോമ്പ് എടുക്കില്ല എന്ന് ഞങ്ങള്‍ പറയുമാറ് അത് തുടരുമായിരുന്നു. റമളാനിലല്ലാതെ മറ്റൊരു മാസത്തിലും അല്ലാഹുവിന്റെ റസൂല്‍ പരിപൂര്‍ണമായി നോമ്പെടുത്തത് ഞാന്‍ കണ്ടിട്ടേയില്ല. അതുപോലെ (അതു കഴിഞ്ഞാല്‍ പിന്നെ) ശഅബാന്‍ മാസത്തേക്കാള്‍ കൂടുതല്‍ മറ്റൊരു മാസത്തിലും അദ്ദേഹം നോമ്പെടുക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല. ( മുസ്ലിം:1156)
قال الإمام ابن حجر رحمه الله: وفي الحديث دليل على فضل الصوم في شعبان
ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റ) പറയുന്നു: ശഅബാന്‍ മാസത്തില്‍ വ്രതമെടുക്കുന്നത് പ്രത്യേകം ശ്രേഷ്ഠകാരമാണ് എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം. (ഫത്ഹുല്‍ ബാരി: വോ: 4 പേജ്: 253)
قال الإمام الصنعاني رحمه الله: وفيه دليل على أنه يخصُّ شعبان بالصوم أكثر من غيره
ഇമാം സ്വന്‍ആനി (റ) പറയുന്നു: (റമളാന്‍ കഴിഞ്ഞാല്‍) ശഅബാന്‍ മാസത്തില്‍ പ്രത്യേകമായി മറ്റ് മാസങ്ങളെക്കാള്‍ കൂടുതല്‍ നോമ്പ് നോല്‍ക്കാറുണ്ടായിരുന്നുവെന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം. (സുബുലുസ്സലാം: വോ: 2 പേജ്: 342)
ശഅബാന്‍ മാസത്തില്‍ വളരെ കുറഞ്ഞ ദിവസങ്ങള്‍ മാത്രമേ നബി ﷺ നോമ്പ് ഒഴിവാക്കാറുണ്ടായിരുന്നുള്ളൂ.
عَنْ عَائِشَةَ – رضى الله عنها – قَالَتْ ….. وَلَمْ أَرَهُ صَائِمًا مِنْ شَهْرٍ قَطُّ أَكْثَرَ مِنْ صِيَامِهِ مِنْ شَعْبَانَ كَانَ يَصُومُ شَعْبَانَ كُلَّهُ كَانَ يَصُومُ شَعْبَانَ إِلاَّ قَلِيلاً
ഉമ്മുല്‍ മുഅമിനീന്‍ ആഇശ (റ) യില്‍ നിന്നും നിവേദനം: അദ്ദേഹം (നബി ﷺ) ശഅബാന്‍ മാസത്തില്‍ നോമ്പെടുക്കുന്നതിനേക്കാള്‍ മറ്റൊരു മാസത്തിലും നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ശഅബാന്‍ (ഏറെക്കുറെ) മുഴുവനും അദ്ദേഹം നോല്‍ക്കാറുണ്ടായിരുന്നു. വളരെ കുറഞ്ഞ ദിവസങ്ങളൊഴികെ ശഅബാന്‍ അദ്ദേഹം നോമ്പെടുത്തിരുന്നു. (മുസ്‌ലിം: 1156)
قَالَ النَّوَوِيُّ رَحِمَهُ اللَّهُ: وَبَيَان أَنَّ قَوْلَهَا (كُلَّهُ) أَيْ: غَالِبَهُ
ഇമാം നവവി (റ)പറഞ്ഞു: ശഅബാൻ മുഴുവനായും എന്നു പറഞ്ഞാൽ ഭൂരിഭാഗവും എന്നാണുദ്ദേശം. (ശർഹു മുസ്ലിം:8/37)
ജനങ്ങൾ ഒരു നന്മയെ കുറിച്ച് അശ്രദ്ധയിലായിരിക്കെ ആ കാര്യം ചെയ്യുക എന്നത് നല്ല കാര്യമാണ്. മറ്റൊന്ന് മനുഷ്യരുടെ പ്രവർത്തനങ്ങൾ വർഷത്തിൽ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്നത് ശഅബാനിലാണ്. അത് എന്നാണെന്ന് നമുക്കറിയില്ല. പ്രവർത്തനങ്ങൾ ഉയർത്തപ്പെടുന്ന ദിനങ്ങളിൽ നോമ്പുകാരനാവുക എന്നതു നല്ല കാര്യമാണല്ലോ.
ഈ ഹദീസിനെ വിശദീകരിച്ച് പണ്ഡിതന്മാർ ഇപ്രകാരം പറഞ്ഞിട്ടുള്ളതായി കാണാം.
أن أعمال العباد تعرض على الله تعالى كل يوم ثم تعرض عليه أعمال الجمعة في كل اثنين وخميس ثم تعرض عليه أعمال السنة في شعبان فتعرض عرضا بعد عرض ولكل عرض حكمة….(حاشية السندي على النسائي )
“അടിമകളുടെ അമലുകൾ എല്ലാ ദിനത്തിലും അല്ലാഹുവിന് മുന്നിൽ പ്രദർശിപ്പിക്കപ്പെടുന്നുണ്ട്. ആഴ്ചയിലേത് തിങ്കളും വ്യാഴവുമാണ്. വർഷത്തിലേത് ശഅബാനിലും! ഓരോന്നിനു ശേഷം ഓരോന്ന്. ഓരോന്നിനും ചില യുക്തികളുമുണ്ട്…. .”
ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു: പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്: നിർബന്ധ നിസ്കാരങ്ങളുമായി ബന്ധപ്പെട്ട റവാതിബ് സുന്നത്ത് നിസ്കാരങ്ങൾ പോലെയാണ് ശഅ്ബാനിലെ സുന്നത്തായ നോമ്പുകൾ. റമദാൻ മാസത്തിനുള്ള മുന്നൊരുക്കമാണത്. അതുകൊണ്ടുതന്നെ റമദാനിന് മുമ്പുള്ള ശഅ്ബാനിലെ നോമ്പും ശേഷമുള്ള ശവ്വാലിലെ ആറു നോമ്പും ഫർള് നിസ്കാരങ്ങൾക്ക് മുമ്പും ശേഷവുമുള്ള സുന്നത്ത് നിസ്കാരങ്ങളെ പോലെയാണ്. [ഫതാവാ അർകാനിൽ ഇസ്ലാം: 491]
ശഅബാന്‍ പൂര്‍ണമായി നോമ്പ് നോല്‍ക്കാമോ ?
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ، لَمْ يَكُنِ النَّبِيُّ صلى الله عليه وسلم يَصُومُ شَهْرًا أَكْثَرَ مِنْ شَعْبَانَ، فَإِنَّهُ كَانَ يَصُومُ شَعْبَانَ كُلَّهُ
ആഇശ (റ) യില്‍ നിന്നും നിവേദനം: അവര്‍ പറഞ്ഞു: ശഅബാൻ മാസത്തേക്കാൾ ധാരളമായി മറ്റൊരു മാസങ്ങളിലും നബി ﷺ നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നില്ല. അവിടുന്ന് ശഅബാൻ മുഴുവനായും നോമ്പനുഷ്ഠിച്ചിരുന്നു. ( ബുഖാരി:1970)
عَنْ أُمِّ سَلَمَةَ رضي الله عنها قَالَتْ : مَا رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَامَ شَهْرَيْنِ مُتَتَابِعَيْنِ إِلا أَنَّهُ كَانَ يَصِلُ شَعْبَانَ بِرَمَضَانَ .
ഉമ്മു സലമയില്‍ (റ) നിന്നും നിവേദനം: അവര്‍ പറഞ്ഞു: നബി ﷺ റമളാനും ശഅബാനും പരസ്പരം ചേര്‍ത്ത് നോമ്പ് പിടിക്കാറുണ്ടായിരുന്നു എന്നതൊഴിച്ചാല്‍, രണ്ട് മാസങ്ങള്‍ തുടര്‍ച്ചയായി അദ്ദേഹം നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. (അഹ്മദ്: 26022 – അബൂദാവൂദ് : 2336 – നസാഇ: 2175)
أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمْ يَكُنْ يَصُومُ مِنْ السَّنَةِ شَهْرًا تَامًّا إِلا شَعْبَانَ يَصِلُهُ بِرَمَضَانَ
നബി ﷺ ഒരു വര്‍ഷത്തില്‍ ഒരു മാസവും പൂര്‍ണമായി നോല്‍ക്കാറുണ്ടായിരുന്നില്ല. ശഅബാനല്ലാതെ. അതിനെ റമളാനുമായി ചേര്‍ത്ത് നോല്‍ക്കുമായിരുന്നു. (അബൂ ദാവൂദ് : 2048 – അല്‍ബാനി ഹദീസിനെ സ്വഹീഹ് എന്ന് വിശേഷിപ്പിച്ചു)
ഈ ഹദീസുകളുടെ അടിസ്ഥാനത്തില്‍ ശഅബാന്‍ മുഴുവനും നോമ്പ് എടുക്കാം എന്ന് പറഞ്ഞ പണ്ഡിതന്മാരുണ്ട്. മറ്റ് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത് നബി ﷺ ചിലപ്പോള്‍ അത് ഭാഗികമായും ചിലപ്പോള്‍ അത് പൂര്‍ണമായും നോമ്പെടുത്തിരുന്നിരിക്കാം എന്നതാണ്. അവരുടെ അഭിപ്രായ പ്രകാരം ആയിശയുടെ (റ) ഹദീസില്‍ ‘ശഅബാന്‍ പൂര്‍ണമായി നോറ്റിരുന്നു, കുറച്ച് ദിവസമൊഴികെ’ എന്ന് പറഞ്ഞിട്ടുള്ളത് തന്നെയാണ് ഉമ്മു സലമയുടെ (റ) ഹദീസില്‍ ‘ശഅബാന്‍ മുഴുവനും നോറ്റിരുന്നു’ എന്നതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. അഥവാ റമളാന്‍ കഴിഞ്ഞാല്‍ മറ്റേത് മാസങ്ങളെക്കാളും കൂടുതല്‍ ശഅബാനില്‍ നോറ്റിരുന്നു എന്ന അര്‍ത്ഥത്തില്‍ ശഅബാന്‍ ഏറെക്കുറെ മുഴുവനും നോറ്റിരുന്നു എന്ന൪ത്ഥം. ഇക്കാര്യം ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റ) ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതാണ് കൂടുതല്‍ പ്രബലമായിട്ടുള്ളത്. മറ്റ് ചില തെളിവുകളും ഇതിനെ ബലപ്പെടുത്തുന്നുണ്ട്.
عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ : مَا صَامَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ شَهْرًا كَامِلا قَطُّ غَيْرَ رَمَضَانَ
ഇബ്നു അബ്ബാസ് (റ) പറഞ്ഞു: നബി ﷺ റമളാന്‍ ഒഴികെ മറ്റൊരു മാസവും പൂര്‍ണമായി നോമ്പ് നോറ്റിട്ടില്ല. (ബുഖാരി – മുസ്ലിം)
അതുപോലെ ആഇശ (റ) യില്‍ നിന്നും വന്ന ഹദീസില്‍ ഇപ്രകാരം കാണാം:
وَلا صَامَ شَهْرًا كَامِلا غَيْرَ رَمَضَانَ .
ആഇശ (റ) പറഞ്ഞു: അദ്ദേഹം റമളാനല്ലാത്ത മറ്റൊരു മാസവും പൂര്‍ണമായി നോമ്പ് നോറ്റിട്ടില്ല. (മുസ്‌ലിം: 746)
ചുരുക്കത്തില്‍ ശഅബാന്‍ അധികദിവസവും നോമ്പ് എടുത്തു, എന്നാല്‍ മുഴുവനായും എടുത്തിട്ടില്ല എന്നതാണ് കൂടുതല്‍ പ്രബലമായിട്ടുള്ളത്.
കഴിഞ്ഞ റമദാനിൽ നഷ്ടപെട്ട നോമ്പുകൾ നോറ്റ് വീട്ടാൻ ബാക്കിയുള്ളവർ അക്കാര്യവും ഈ മാസത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. നബിപത്നിമാർ അക്കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഒരു ഹദീസ് കാണുക.
عَنْ عَائِشَةَ ـ رضى الله عنها ـ تَقُولُ كَانَ يَكُونُ عَلَىَّ الصَّوْمُ مِنْ رَمَضَانَ، فَمَا أَسْتَطِيعُ أَنْ أَقْضِيَ إِلاَّ فِي شَعْبَانَ
ആഇശ (റ) പറയുന്നു: റമളാനിലെ നോമ്പ് എനിക്ക് നോറ്റുവീട്ടാൻ ബാക്കിയുള്ളത് ശഅബാനിലാണ് നോറ്റ് വീട്ടാൻ എനിക്ക് കഴിഞ്ഞിരുന്നത്. (ബുഖാരി : 1950)
രോഗകാരണത്താലോ മറ്റോ നോമ്പനുഷ്ഠിക്കാൻ കഴിയാതിരുന്നവരും ഇക്കാര്യം ശ്രദ്ധിക്കണം. നോമ്പെടുത്ത് വീട്ടാൻ കഴിയാത്തവർ ഫിദ് യ നൽകണം. ഒരു മിസ്കീനിന് ഒരു നേരത്തെ ഭക്ഷണമാണ് ഫിദ് യ നൽകേണ്ടത്.
ശഅബാൻ :റമളാനിന് വേണ്ടി ഒരുങ്ങാനുള്ള മാസം
كان عمرو بن قيس رحمه الله:إذا دخل شعبان أغلق تجارته وتفرغ لقراءة القرآن، وكان يقول: طوبى لمن أصلح نفسه قبل رمضان.
അംറ് ബ്നു ഖൈസ്(റ) ശഅബാൻ ആഗതമായാൽ കച്ചവടം നിർത്തിവെക്കുകയും ഖുർആൻ പാരായണത്തിന് വേണ്ടി ഒഴിഞ്ഞിരിക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹം പറയാറുണ്ടായിരുന്നു: “റമാദാനിന് മുമ്പ് തന്റെ മനസ്സിനെ നന്നാക്കിയവന് മംഗംളം”. (ലത്വാഇഫുൽ മആരിഫ്:138)
قَالَ الْإِمَامُ ابْنُ رَجَبٍ الْحَنْبَلِيُّ رَحِمَهُ اللهُ: لَمَّا كَانَ شَعْبَانُ كَالْمُقَدِّمَةِ لِرَمَضَانَ شُرِعَ فِيهِ مَا يُشْرَعُ فِي رَمَضَانَ مِنَ الصِّيَامِ وَ قِرَاءَةِ الْقُرْآنِ لِيَحْصُلَ التَّأَهُبَ لِتَلقِّيَ رَمَضَانَ، وتَرْتَاضَ النُّفُوسُ بِذَلِكَ عَلَى طَاعَةِ الرَّحْمَنِ
ഇമാം ഇബ്നു റജബ് അൽ ഹംബലി (റഹി) പറഞ്ഞു: ‘ശഅബാൻ റമദാനിനൊരു മുഖവുര പോലെയാണ്’ എന്നതുകൊണ്ട് റമദാനിൽ ശറആക്കപ്പെടുന്ന (നിയമമാക്കപ്പെട്ട) നോമ്പ്, ഖുർആൻ പാരായണം തുടങ്ങിയ ഇബാദത്തുകൾ ശഅബാനിലും ശറആക്കപ്പെട്ടിരിക്കുന്നു. റമദാനിനെ വരവേൽക്കാനായുള്ള തയ്യാറെടുപ്പിനും, മനസ്സുകൾ ആ ഇബാദത്തുകളാൽ റഹ്‌മാനായ റബ്ബിലേക്ക് സർവാത്മനാ കീഴൊതുങ്ങാനും വേണ്ടിയാണത്. (ലത്വാഇഫുൽ മആരിഫ്:135)
ശഅബാന്‍ പതിനഞ്ചിന് എന്തെങ്കിലും പ്രത്യേകത ഉണ്ടോ?
ശഅബാൻ പതിനഞ്ചിലെ രാത്രിയിൽ അല്ലാഹു അവന്റെ അടിമകൾക്ക് പാപമോചനം നൽകുന്നതാണ്.
عَنْ أَبِي مُوسَى الأَشْعَرِيِّ، عَنْ رَسُولِ اللَّهِ ـ صلى الله عليه وسلم ـ قَالَ : إِنَّ اللَّهَ لَيَطَّلِعُ فِي لَيْلَةِ النِّصْفِ مِنْ شَعْبَانَ فَيَغْفِرُ لِجَمِيعِ خَلْقِهِ إِلاَّ لِمُشْرِكٍ أَوْ مُشَاحِنٍ
അബൂ മൂസൽ അശ്അരിയ്യിൽ (റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: നിശ്ചയമായും അല്ലാഹു ശഅബാൻ പകുതിയുടെ രാവിൽ (പതിനഞ്ചാം രാവ്) തന്റെ അടിമകളിലേക്ക് നോക്കും. എന്നിട്ട് മുഴുവൻ സൃഷ്ടികൾക്കും പൊറുത്തുകൊടുക്കും, മുശ്രിക്കിനും മുഷാഹിനും ഒഴികെ. (ഇബ്നുമാജ :5/588)
عَنْ معاذ بن جبل رضي الله عنه عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ : يطلع الله إلى خلقه في ليلة النصف من شعبان فيغفر لجميع خلقه إلا لمشرك أو مشاحن
മുആദ് ബ്ന്‍ ജബലില്‍ (റ) നിന്നും നിവേദനം: നബി ﷺ പറഞ്ഞു: ശഅബാന്‍ പതിനഞ്ചിന്റെ രാവില്‍ അല്ലാഹു തന്റെ സൃഷ്ടികളിലേക്ക് നോക്കുകയും മുശ്രിക്കിനും മുഷാഹിനും ഒഴികെയുള്ള സകല സൃഷ്ടികള്‍ക്കും അവന്‍ പൊറുത്ത് കൊടുക്കുകയും ചെയ്യും. (ത്വബറാനി: 20/108 – ഇബ്നു ഹിബ്ബാന്‍: 12/481)
قال ابن الأثير -رحمه اللّٰه-: المشاحن: هو المعادي
ഇമാം ഇബ്നുൽ അസീർ(റഹി) പറഞ്ഞു: ‘മുഷാഹിൻ’ എന്നാൽ ശത്രുതയും പകയുമുള്ളവൻ. [النهاية في غريب الأثر، ج: (٢). ص: (١١١١)]
قال الأوزاعي -رحمه اللّٰه-: أراد بالمشاحن ها هنا هو صاحب البدعة المفارق لجماعة الأمة
ഇമാം ഔസാഈ(റഹി) പറഞ്ഞു: ‘മുഷാഹിൻ’ എന്നതുകൊണ്ട് ഇവിടെ ഉദ്ദേശം മുസ്ലിം പൊതു സമൂഹത്തിൽ നിന്ന് ഭിന്നിച്ച് നിൽക്കുന്ന ബിദ്അത്തുകാരൻ എന്നാണ്.
إِنَّ اللَّهَ يَطَّلِعُ عَلَى عِبَادِهِ فِي لَيْلَةِ النِّصْفِ مِنْ شَعْبَانَ، فَيَغْفِرُ لِلْمُؤْمِنِينَ، وَيُمْلِي لِلْكَافِرِينَ، وَيَدَعُ أًهْلَ الحِقْدِ بِحِقْدِهِمْ حَتَّى يَدَعُوهُ
നബി ﷺ പറഞ്ഞു: നിശ്ചയമായും അല്ലാഹു ശഅബാൻ പകുതിയുടെ രാവിൽ (പതിനഞ്ചാം രാവ്) തന്റെ അടിമകളിലേക്ക് നോക്കും. എന്നിട്ട് സത്യവിശ്വാസികൾക്ക് പൊറുത്തുകൊടുക്കുകയും കാഫിറുകൾക്ക് അവധി നീട്ടിയിട്ടുകൊടുക്കുകയും പരസ്പരം പകയിലും വിദ്വേഷത്തിലും കഴിയുന്നവരെ അവ൪ അതുപേക്ഷിക്കുന്നതുവരെ (അവരെ പരിഗണിക്കാതെ) ഒഴിവാക്കുകയും ചെയ്യും. (സ്വഹീഹുൽജാമിഅ് :1898)
قال الشيخ الألباني رحمه الله : حديث صحيح ، روي عن جماعة من الصحابة من طرق مختلفة يشد بعضها بعضا و هم معاذ ابن جبل و أبو ثعلبة الخشني و عبد الله بن عمرو و أبي موسى الأشعري و أبي هريرة و أبي بكر الصديق و عوف ابن مالك و عائشة .
ശൈഖ് അല്‍ബാനി (റ) പറയുന്നു: ഈ ഹദീസ് സ്വഹീഹാണ്. വ്യത്യസ്ഥ പരമ്പരകളിലൂടെ ഒരു പറ്റം സ്വഹാബിമാരില്‍ നിന്നും ഇത് ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. ആ റിപ്പോര്‍ട്ടുകള്‍ പരസ്പരം മറ്റൊന്നിനെ ബലപ്പെടുത്തുന്നു. മുആദ് ബ്ന്‍ ജബല്‍ (റ), അബൂ സഅലബ (റ), അബ്ദല്ലാഹ് ബ്ന്‍ അംറുബ്നുല്‍ ആസ്വ് (റ), അബൂ മൂസ അല്‍അശ്അരി (റ), അബൂഹുറൈറ (റ), അബൂ ബക്കര്‍ സ്വിദ്ദീഖ് (റ), ഔഫ് ബ്ന്‍ മാലിക്ക് (റ), ആഇശ (റ) എന്നീ സ്വഹാബിമാരില്‍ നിന്നാണ് അത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.(സ്വില്‍സ്വിലത്തു സ്വഹീഹ : വോ: 3 പേജ്: 135)
ചുരുക്കത്തില്‍ ശഅബാന്‍ മാസത്തിന്റെ പ്രത്യേകതകള്‍ ഇപ്രകാരമാണ്.
- മനുഷ്യരുടെ കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കലേക്ക് ഉയര്‍ത്തപ്പെടുന്ന മാസം.
- റമളാന്‍ കഴിഞ്ഞാല്‍ നബി ﷺ ഏറ്റവും കൂടുതല്‍ നോമ്പ് പിടിച്ചിരുന്ന മാസം
- ശഅബാന്‍ പതിനഞ്ചിന്റെ രാവില്‍ അല്ലാഹു (മുശ്രിക്കോ, പകയോ വിദ്വേഷമോ വെച്ച് പുലര്‍ത്തുന്നവനോ അല്ലാത്ത)തന്റെ സൃഷ്ടികള്‍ക്ക് പൊറുത്ത് കൊടുക്കും.
റമളാനിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായിട്ടുള്ള ഒരു തയ്യാറെടുപ്പാണ് ‘ശഅബാൻ’ എന്ന് പണ്ഡിതൻമാർ രേഖപ്പെടുത്തിയതായി കാണാം.
قَالَ الْإِمَامُ ابْنُ رَجَبٍ الْحَنْبَلِيُّ رَحِمَهُ اللهُ: لَمَّا كَانَ شَعْبَانُ كَالْمُقَدِّمَةِ لِرَمَضَانَ شُرِعَ فِيهِ مَا يُشْرَعُ فِي رَمَضَانَ مِنَ الصِّيَامِ وَ قِرَاءَةِ الْقُرْآنِ لِيَحْصُلَ التَّأَهُبَ لِتَلقِّيَ رَمَضَانَ، وتَرْتَاضَ النُّفُوسُ بِذَلِكَ عَلَى طَاعَةِ الرَّحْمَنِ
ഇമാം ഇബ്നു റജബ് അൽഹംബലി (റഹി) പറഞ്ഞു: “ശഅബാൻ റമദാനിനൊരു മുഖവുര പോലെയാണ്. റമദാനിൽ നിയമമാക്കപ്പെട്ട നോമ്പ്, ഖുർആൻ പാരായണം തുടങ്ങിയ ഇബാദത്തുകൾ ശഅബാനിലും നിയമമാക്കപ്പെട്ടിരിക്കുന്നു. റമദാനിനെ വരവേൽക്കാനായുള്ള തയ്യാറെടുപ്പിനും, മനസ്സുകൾ ആ ഇബാദത്തുകളാൽ റഹ്‌മാനായ റബ്ബിലേക്ക് പരിപൂർണ്ണമായി കീഴൊതുങ്ങാനും വേണ്ടിയാണത്. (ലത്വാഇഫുൽ മആരിഫ്:135)
ശഅബാന്‍ മാസത്തിലെ അനാചാരങ്ങള്‍
1.ശഅബാന്‍ പതിനഞ്ച്
إِذَا كَانَ لَيْلَةُ النِّصْفِ مِنْ شَعْبَانَ، فَقُومُوا لَيْلَهَا وَصُومُوا نَهَارَهَا
ശഅബാൻ പതിനഞ്ചാം രാവായിക്കഴിഞ്ഞാൽ അതിന്റെ രാത്രിയിൽ നിങ്ങൾ നിന്ന് നമസ്‌കരിക്കുക, അതിന്റെ പകലിൽ നിങ്ങൾ നോമ്പനുഷ്ഠിക്കുക.
ശൈഖ് അൽബാനി (റഹി) പറഞ്ഞു: ഇതിന്റെ സനദ് കെട്ടിയുണ്ടാക്കപ്പെട്ടതാണ്. (സിൽസിലതുൽ അഹാദീസിദ്ദ്വഈഫ :2132)
أَتَانِي جِبْرِيلُ عَلَيْهِ السَّلَامُ فَقَالَ: هَذِهِ لَيْلَةُ النِّصْفِ مِنْ شَعْبَانَ، وَللَّهِ فِيهَا عُتَقَاءُ مِنَ النَّارِ بِعَدَدِ شُعُورِ غَنَمِ بَنِي كَلْبٍ.
ജിബ്‌രീൽ എന്റെയടുക്കൽ വന്നുകൊണ്ടു പറഞ്ഞു: ഇത് ശഅബാൻ പതിനഞ്ചാം രാവാണ്. ഈ രാത്രിയിൽ ബനൂ കൽബ് ഗോത്രത്തിലെ ആടുകളുടെ രോമങ്ങളോളം ആളുകളെ അല്ലാഹു നരകത്തിൽ നിന്നും മോചിപ്പിക്കും.
ശൈഖ് അൽബാനി (റഹി) പറഞ്ഞു: വളരെ ദുർബമായതാണിത്. (ദ്വഈഫുത്തർഗീബ് :1247)
ശഅബാന്‍ പതിനഞ്ചിന്റെ രാവില്‍ അല്ലാഹു (മുശ്രിക്കോ, പകയോ വിദ്വേഷമോ വെച്ച് പുലര്‍ത്തുന്നവനോ അല്ലാത്ത)തന്റെ സൃഷ്ടികള്‍ക്ക് പൊറുത്ത് കൊടുക്കുമെന്നുള്ളത് ശരിയാണ്. എന്നാല്‍ ഈ ദിവസം എന്തങ്കിലും ആരാധനയോ ആഘോഷങ്ങളോ നടത്താന്‍ മതത്തില്‍ നി൪ദ്ദേശമില്ല. കാരണം നബി ﷺ യില്‍ നിന്നോ നബി ﷺ യില്‍ നിന്ന് ദീന്‍ നേരിട്ട് പഠിച്ച സ്വഹാബികളില്‍ നിന്നോ അതിന് യാതൊരു മാതൃകയുമില്ല.
ശൈഖ് ഇബ്നുറജബ്(റ): ശഅ്ബാന്‍ പതിനഞ്ച് പുണ്യദിനമായി കരുതലും അന്ന് പ്രത്യേകം ആഘോഷങ്ങള്‍ സംഘടിപ്പിക്കലും ബിദ്അത്ത് (അനാചാരം) ആകുന്നു. ഇത് സംബന്ധമായി വന്നിട്ടുള്ളതായ എല്ലാ ഹദീസുകളും ദുര്‍ബലമായതാണ്, അവയില്‍ ചിലതാകട്ടെ വ്യാജനിര്‍മ്മിതവുമാണ്. (ഇബ്നുറജബ് കിതാബുല്‍ ലത്വാ ഇഫ്).
ഇമാം നവവിയുടെ(റ) ഗുരുവര്യനായ ശൈഖ് ശിഹാബുദ്ദീന്‍ അബൂശാമ (റ) പറയുന്നു: നമ്മുടെ പണ്ഢിതന്‍മാരില്‍ ഒരാളും തന്നെ ശഅ്ബാന്‍ പതിനഞ്ചാം രാവിന് പ്രത്യേകതയുള്ളതായി കാണുകയോ പ്രസ്തുത ദിവസത്തെ പ്രത്യേകം ശ്രദ്ധിച്ചിരുന്നതായോ നമ്മുടെ ശ്രദ്ധയില്‍പെട്ടിട്ടില്ല. അബൂമുലൈക എന്ന പണ്ഢിതനോട് സിയാദ് ബ്നു നുമൈര്‍, ശഅ്ബാന്‍ 15 ന്റെ മഹത്വം ലൈലത്തുല്‍ ഖദ്ര്‍ പോലെ പ്രതിഫലാര്‍ഹമാണെന്ന് പറയുന്നുണ്ടല്ലോ’ എന്ന് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇപ്രകാര മാണ്: ‘അങ്ങിനെ പറയുന്നത് ഞാന്‍ കേള്‍ക്കുകയും അന്നേരം എന്റെ കയ്യില്‍ ഒരു വടിയുമുണ്ടായിരുന്നുവെങ്കില്‍ തീര്‍ച്ചയായും നാം അവനെ അടിക്കുമായിരുന്നു. നബി ﷺ യില്‍ നിന്നും പ്രസ്തുത ദിവസത്തില്‍ പ്രത്യേകമായി ഒരു തരത്തിലുള്ള നമസ്കാരവും നിര്‍വ്വഹിക്കാന്‍ നിര്‍ദ്ദേശിക്കുന്ന യാതൊരു ഹദീസും സ്ഥിരപ്പെട്ടിട്ടില്ല. ഇത്തരത്തിലുള്ള ഒരു സമ്പ്രദായം ആദ്യമായി സമൂഹത്തില്‍ കടന്നുകൂടിയത് ബര്‍മക്കികളുടെ കാലഘട്ടത്തിലാണ് അവര്‍ ഭക്ഷണ വിഭവങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് മതത്തില്‍ പലതും കടത്തിക്കൂട്ടിയവരാണ്. ശഅ്ബാന്‍ മാസത്തിന്ന് ശ്രേഷ്ഠതയുള്ളതായി അലിയില്‍(റ) നിന്നും, ആയിഷയില്‍(റ) നിന്നും, അബൂമൂസയില്‍(റ) നിന്നും ഇബ്നുമാജ (റ)തന്റെ ഗ്രന്ഥത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ ഹദീസുകളും ദുര്‍ബ്ബലമായ പരമ്പര കളിലൂടെ മാത്രം ഉദ്ധരിക്കപ്പെടുന്നവയാണ്. (ശിഹാബുദ്ദീന്‍ അബൂശാമ: അല്‍ ബാഇസ് അലാ ഇന്‍കാരില്‍ ബിദഇ വല്‍ഹവാദിസി)
2. ശഅബാന്‍ പതിനഞ്ചിന് പ്രത്യേകമായുള്ള നോമ്പ്.
ബറാഅത്ത് നോമ്പ് എന്ന പേരില്‍ പൊതുവേ ആളുകള്‍ പറഞ്ഞു വരാറുള്ള നോമ്പ് ആണിത്. ശഅബാന്‍ മാസത്തില്‍ പൊതുവേ നോമ്പ് പിടിക്കലും ശഅബാന്‍ മാസത്തിന്റെ ഭൂരിഭാഗം ദിവസങ്ങളും നോമ്പെടുക്കലും നബി ﷺ യുടെ സുന്നത്താണ്. അതുപോലെ എല്ലാ ഹിജ്റ മാസങ്ങളിലെയും 13, 14, 15 ദിവസങ്ങള്‍ അയ്യാമുല്‍ ബീളിന്‍റെ ദിവസങ്ങള്‍ എന്ന നിലക്ക് നോമ്പെടുക്കലും സുന്നത്താണ്. അതേപോലെ ദാവൂദ് നബിയുടെ (അ) നോമ്പ് എന്ന് നബി ﷺ പഠിപ്പിച്ച ഒന്നിടവിട്ട് നോമ്പെടുക്കുന്നതും സുന്നത്താണ്. ആ നിലക്കെല്ലാം ശഅബാന്‍ പതിനഞ്ചിന് ഒരാള്‍ നോമ്പെടുക്കുകയാണെങ്കില്‍ അത് അനുവദനീയമാണ്. എന്നാല്‍ അതല്ലാതെ ശഅബാന്‍ പതിനഞ്ചിന് മാത്രം പ്രത്യേകമായി നോമ്പെടുക്കുന്നത് ബിദ്അത്താണ്.
‘ശഅബാന്‍ പകുതിയായാല്‍ (അഥവാ പതിനഞ്ചായാല്‍) അതിന്റെ രാവ് നിങ്ങള്‍ നിന്ന് നമസ്കരിക്കുകയും, അതിന്റെ പകല്‍ നിങ്ങള്‍ നോമ്പെടുക്കുകയും ചെയ്യുക ‘ എന്ന ഹദീസ് ഇബ്നു മാജ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ ഹദീസ് موضوع ആയ ഹദീസ്, അഥവാ കെട്ടിച്ചമക്കപ്പെട്ട ഹദീസ് ആണെന്നാണ് മുഹദ്ദിസീങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല ശഅബാന്‍ 15 ന് പ്രത്യേകമായി നോമ്പ് നോല്‍ക്കുന്നതോ, അതിന്റെ രാവില്‍ പ്രത്യേകമായി നിന്ന് നമസ്കരിക്കുന്നതോ പരാമര്‍ശിക്കുന്നതായി വന്ന എല്ലാ റിപ്പോര്‍ട്ടുകളും ഒന്നുകില്‍ മൗളൂആയ (കെട്ടിച്ചമക്കപ്പെട്ട) ഹദീസുകളോ അതല്ലെങ്കില്‍ ളഈഫായ (ദുര്‍ബലമായ) ഹദീസുകളോ ആണെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഇമാം ഇബ്നുല്‍ ജൗസിയുടെ (റ) كتاب الموضوعات ഇമാം ബൈഹഖിയുടെ(റ) شعب الإيمان ഇമാം അബുല്‍ഖത്താബ് ബ്ന്‍ ദഹിയയുടെ(റ) أداء ما وجي ഇമാം അബൂ ശാമ അശാഫിഇയുടെ(റ) الباعث على إنكار البدع والحوادث എന്നീ ഗ്രന്ഥങ്ങളില്‍ ശഅബാന്‍ പതിനഞ്ചിന് പ്രത്യേകമായി നോമ്പ് അല്ലെങ്കില്‍ നമസ്കാരം എന്നിവ പറയുന്നതായി വന്ന ഹദീസുകള്‍ എല്ലാം കെട്ടിച്ചമക്കപ്പെട്ടതോ ദുര്‍ബലമായതോ ആയ ഹദീസുകള്‍ ആണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
3. ശഅബാന്‍ പതിനഞ്ചിന്റെ രാവിലെ നമസ്കാരം
يَا عَلِيُّ، مَنْ صَلَّى لَيْلَةَ النِّصْفِ مِئَةَ رَكْعَةٍ بِأَلْفِ قُلْ هُوَ اللَّهُ أَحَدٌ، قَضَى اللَّهُ لَهُ كُلَّ حَاجَّةٍ طَلَبَهَا تِلْكَ الَّيْلَةِ
അല്ലയോ അലീ, ആരെങ്കിലും ശഅബാനിന്റെ പതിനഞ്ചാം രാവിൽ ആയിരം قُلْ هُوَ اللهُ أَحَد (സൂറ. ഇഖ്ലാസ്) ഓതി നൂറ് റകഅത് നമസ്ക്കരിച്ചാല്‍ ആ രാത്രിയിൽ അവൻ മൂന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അല്ലാഹു അവന് നിറവേറ്റി നൽകും.
ഇമാം ഇബ്നുൽ ഖയ്യിം (റഹി) പറഞ്ഞു: ഇത് മൗളൂആണ് (കെട്ടിയുണ്ടാക്കിയത്). (അൽമാനാറുൽ മുനീഫ് :78)
ചില ആളുകള്‍ അനുഷ്ടിക്കുന്ന ശഅബാന്‍ പതിനഞ്ചിന്റെ രാവിലെ ‘സ്വലാത്തുല്‍ അല്‍ഫിയ’ എന്ന നമസ്കാരം യാതൊരു പ്രമാണവുമില്ലാത്ത മറ്റൊരു ബിദ്അത്താണ്. ശഅബാന്‍ പതിനഞ്ചിന് നൂറ് റകഅത്ത് നമസ്കരിക്കുകയും അതില്‍ ഓരോ റകഅത്തിലും 10 വീതം തവണ സൂറത്തുല്‍ ഇഖ്‌ലാസ് പാരായണം ചെയ്യുകയും ചെയ്യുന്ന പ്രത്യേക നമസ്കാരമാണ് അത്. അതിനെക്കുറിച്ച് ഇമാം നവവി (റ) പറയുന്നു:
الصلاة المعروفة بصلاة الرغائب , وهي ثنتا عشرة ركعة تصلى بين المغرب والعشاء ليلة أول جمعة في رجب , وصلاة ليلة نصف شعبان مائة ركعة وهاتان الصلاتان بدعتان ومنكران قبيحتان ولا يغتر بذكرهما في كتاب قوت القلوب , وإحياء علوم الدين , ولا بالحديث المذكور فيهما فإن كل ذلك باطل ، ولا يغتر ببعض من اشتبه عليه حكمهما من الأئمة فصنف ورقات في استحبابهما فإنه غالط في ذلك , وقد صنف الشيخ الإمام أبو محمد عبد الرحمن بن إسماعيل المقدسي كتابا نفيسا في إبطالهما فأحسن فيه وأجاد رحمه الله
സ്വലാത്തുര്‍ റഗാഇബ് എന്നറിയപ്പെടുന്ന (ആഗ്രഹസഫലീകരണ) നമസ്കാരം, അതായത് റജബ് മാസത്തിലെ ആദ്യത്തെ ജുമുഅ ദിവസം മഗ്രിബിനും ഇഷാക്കും ഇടയില്‍ നമസ്കരിക്കുന്ന പന്ത്രണ്ട് റകഅത്ത് നമസ്കാരം, അതുപോലെ ശഅബാന്‍ പതിനഞ്ചിന് നമസ്കരിക്കുന്ന നൂറ് റകഅത്ത് നമസ്കാരം ഇവ രണ്ടും ബിദ്അത്താണ്. അവ അങ്ങേയറ്റം വലിയ തിന്മയും മ്ലേച്ചവുമാണ്. ‘ഖൂതുല്‍ ഖുലൂബ്’ എന്ന ഗ്രന്ഥത്തിലോ, ‘ഇഹ്’യാ ഉലൂമുദ്ദീന്‍’ എന്ന ഗ്രന്ധത്തിലോ അവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരും തന്നെ വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്. അതുപോലെ അതിന്റെ മതവിധി വ്യക്തമല്ലാത്തതിനാല്‍ അത് പുണ്യകരമാണ് എന്ന നിലക്ക് കൃതിയെഴുതിയ ഇമാമീങ്ങളുടെ വാക്കുകള്‍ കണ്ടും ആരും വഞ്ചിതരാകേണ്ട. കാരണം അവര്‍ക്ക് ആ വിഷയത്തില്‍ തെറ്റുപറ്റിയിരിക്കുന്നു. ശൈഖ് ഇമാം അബൂ മുഹമ്മദ് അബ്ദു റഹ്മാന്‍ ബ്ന്‍ ഇസ്മാഈല്‍ അല്‍ മഖ്ദിസി ആ രണ്ട് നമസ്കാരങ്ങളും (ബിദ്അത്തും) വ്യാജവുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. വളരെ നല്ല രൂപത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം ആ രചന നിര്‍വഹിച്ചിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ. (അല്‍മജ്മൂഅ് : 3/548)
ഈ നമസ്കാരത്തെ കുറിച്ച് അബൂശാമ(റ) പറയുന്നത് കാണുക:
وزينَ الشيطانُ لهم جعلها من أجل شعائر المسلمين
…….. ഇതെല്ലാം പിശാച് അവർക്ക് അലങ്കാരമായി കാണിച്ചുകൊടുക്കുകയും അവർ അത് മുസ്‌ലിംകളുടെ അടിസ്ഥാന ആരാധനകളുടെ ഭാഗമെന്ന നിലക്ക് നിർവ്വഹിച്ച് പോരികയും ചെയ്യുന്നു. (അൽബാഇസ് അലാ ഇൻകാരിൽ ബിദഇ വൽ ഹവാദിസ് : 124)
4. ശഅബാന്‍ പതിനഞ്ചാം രാവില്‍ ആയിരം തവണ സൂറ: ഇഖ്’ലാസ് പാരാണം ചെയ്യല്‍
5. ശഅബാന്‍ പതിനഞ്ചാം രാവില്‍ ആറ് റക്അത്ത് നമസ്കരിക്കല്‍
6. ശഅബാന്‍ പതിനഞ്ചാം രാവില്‍ സൂറത്തുല്‍ യാസീന്‍ പാരായണം ചെയ്യല്‍.
مَنْ قَرَأَ لَيْلَةَ النِّصْفِ مِنْ شَعْبَانَ أَلْفَ مَرَّةٍ قُلْ هُوَ اللَّهُ أَحَدٌ بَعَثَ اللَّهُ إِليْهِ مِئَةَ أَلْفِ مَلَكٍ يُبَشِّرُونَهُ
“ആരെങ്കിലും ശഅബാനിന്റെ പതിനഞ്ചാം രാവിൽ ആയിരം തവണ قُلْ هُوَ اللَّهُ أَحَدٌ (സൂറ. ഇഖ്ലാസ്) പാരായണം ചെയ്‌താല്‍ അവനിലേക്ക് അല്ലാഹു ആയിരം മലക്കുകളെ സന്തോഷവാർത്ത അറിയിക്കിന്നവരായി നിയോഗിക്കും.”
ഇമാം ഇബ്നുൽ ഖയ്യിം റഹിമഹുള്ള പറഞ്ഞു: “ഇത് മൗളൂആണ് (കെട്ടിയുണ്ടാക്കിയത്).” (അൽമാനാറുൽ മുനീഫ് :78)
ബലാഉകള്‍ (ദുരിതങ്ങള്‍) നീങ്ങുവാനും ദീര്‍ഘായുസ്സ് ലഭിക്കാനും ദാരിദ്ര്യം മാറാനുമെന്ന പേരില്‍ ആറ് റക്അത്ത് നമസ്‌കാരം ചില൪ നിര്‍വഹിക്കുന്നു. അതേപോലെ ശഅ്ബാന്‍ പതിനഞ്ചിനാണ് ഓരോരുത്തരുടേയും ഒരു വര്‍ഷത്തേക്കുള്ള ഉപജീവനവും മറ്റും കണക്കാക്കുകയെന്നും അതുകൊണ്ട് ഭക്ഷണ വിശാലതക്കും പിന്നെ ആയുസ്സ്വര്‍ദ്ധനവിനും മരണപ്പെട്ടുപോയിട്ടുള്ളവരുടെ നന്മക്ക് വേണ്ടിയും പ്രസ്തുത ദിവസത്തില്‍ മൂന്ന് യാസീനുകള്‍ പാരായണം ചെയ്യുന്നതും കണ്ടുവരുന്നു. ഇതെല്ലാം മതത്തിലെ പുത്തനാചാരവും പ്രമാണങ്ങളുടെ യാതൊരു പിന്‍ബലമില്ലാത്തതുമാണ്.
7. ശഅബാന്‍ പതിനഞ്ച് ആഘോഷിക്കല്‍
ശഅബാന്‍ പതിനഞ്ചാം രാവില്‍ മധുരം കൊടുത്തും പ്രത്യേകം ഭക്ഷണം പാകം ചെയ്തുമെല്ലാം ആഘോഷിക്കുന്ന രീതി കണ്ടുവരുന്നുണ്ട്. ഇതും മതത്തിലെ പുത്തനാചാരമാണ്. കാരണം അല്ലാഹുവിന്റെ റസൂൽ ﷺ യോ, സ്വഹാബത്തോ ആരും തന്നെ അപ്രകാരം ചെയ്തതായി യാതൊരു തെളിവുമില്ല.
ശൈഖ് അബ്ദുൽ അസീസിബ്നു ബാസ് (റഹി) പറഞ്ഞു: പ്രത്യേകം നോമ്പെടുത്തും നമസ്ക്കരിച്ചും അതല്ലാത്ത മറ്റു പലകാര്യങ്ങൾ ആചരിച്ചു കൊണ്ടും ശഅബാനിലെ പതിനഞ്ചാം രാവ് കൊണ്ടാടുക എന്നത് വെറുക്കപ്പെട്ട വളരെ മോശമായ ബിദ്അത്താണ്. ഇതിന് പരിശുദ്ധ ദീനുൽ ഇസ്‌ലാമിൽ യാതൊരു അടിസ്ഥാനവുമില്ല. മറിച്ച് സ്വാഹാബത്തിന്റെ കാലശേഷം ദീനിൽ കടത്തിക്കൂട്ടിയ പുത്തനാചാരങ്ങളിൽ പെട്ടതാണിത്. (മജ്മൂഉൽ ഫതാവ: 1/191)
ലജ്നതുദ്ദാഇമയുടെ ഫത്വയില്‍ ഇപ്രകാരം കാണാം: ലൈലത്തുല്‍ ഖദ്റോ അതുപോലുള്ള മറ്റു രാവുകളോ ആഘോഷിക്കരുത്. അതുപോലെ ഏതെങ്കിലും പ്രത്യേക അവസരങ്ങളില്‍ ഉദാ: ശഅബാന്‍ പതിനഞ്ചാം രാവ്, ഇസ്റാഅ് മിഅ്റാജ് , മൗലിദുന്നബവി തുടങ്ങിയ ആഘോഷങ്ങള്‍ നിഷിദ്ധമാണ്. കാരണം അല്ലാഹുവിന്റെ റസൂൽ ﷺ യോ സ്വഹാബത്തോ ആരും തന്നെ അപ്രകാരം ചെയ്തതായി സ്ഥിരപ്പെട്ടിട്ടില്ല. ‘നമ്മുടെ മതത്തില്‍ ഇല്ലാത്ത ഒരു കാര്യത്തെ (മതത്തിന്‍റെ പേരില്‍) ആരെങ്കിലും കടത്തിക്കൂട്ടിയാല്‍ അത് മടക്കപ്പെടുന്നതാണ്’ എന്ന് അല്ലാഹുവിന്റെ റസൂല്‍ പഠിപ്പിച്ചിട്ടുമുണ്ട്. (ഫതാവ ലജ്നതുദ്ദാഇമ : 2/257-258)
സത്യവിശ്വാസികളുടെ തന്നെ ഏതൊരു ക൪മ്മവും അല്ലാഹു സ്വീകരിക്കണമെങ്കില്‍ രണ്ട് കാര്യം നി൪ബന്ധമാണ്. 1) ചെയ്യുന്ന ക൪മ്മം അല്ലാഹുവിന്റെ പൊരുത്തം ഉദ്ദേശിച്ചുള്ളതായിരിക്കുക (ഇഖ്’ലാസ്.) 2) ചെയ്യുന്ന ക൪മ്മം നബി ﷺ യുടെ ചര്യക്കനുസൃതമായിരിക്കണം(സുന്നത്ത്.) ചെയ്യുന്ന ക൪മ്മം അല്ലാഹുവിന്റെ പൊരുത്തം മാത്രം ഉദ്ദേശിച്ചുള്ളതാണെങ്കിലും അതിന് നബി ﷺ യുടെ മാതൃകയില്ലെങ്കില്‍ അത് തള്ളപ്പെടും. ബിദ്അത്തായ ക൪മ്മം അല്ലാഹു സ്വീകരിക്കില്ലെന്ന൪ത്ഥം.
عَنْ عَائِشَةَ ـ رضى الله عنها ـ قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم : مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ
ആയിശയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ) അതിൽ ഇല്ലാത്തത് പുതുതായി വല്ലവനും ഉണ്ടാക്കിയാൽ അത് തള്ളേണ്ടതാണ്. (ബുഖാരി:2697)
ﻗَﺎﻝَ ﺭَﺏِّ ﺑِﻤَﺎٓ ﺃَﻏْﻮَﻳْﺘَﻨِﻰ ﻷَُﺯَﻳِّﻨَﻦَّ ﻟَﻬُﻢْ ﻓِﻰ ٱﻷَْﺭْﺽِ ﻭَﻷَُﻏْﻮِﻳَﻨَّﻬُﻢْ ﺃَﺟْﻤَﻌِﻴﻦَ
അവന്‍(പിശാച്) പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (അനിസ്ലാമിക പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും, തീര്‍ച്ച.(ഖു൪ആന്‍ : 15/39)
ഖു൪ആന്‍ അവതരിച്ചത് ബറാഅത്ത് രാവിലോ?
ﺇِﻧَّﺎٓ ﺃَﻧﺰَﻟْﻨَٰﻪُ ﻓِﻰ ﻟَﻴْﻠَﺔٍ ﻣُّﺒَٰﺮَﻛَﺔٍ ۚ ﺇِﻧَّﺎ ﻛُﻨَّﺎ ﻣُﻨﺬِﺭِﻳﻦَ
തീര്‍ച്ചയായും നാം അതിനെ (ഖു൪ആനിനെ) ഒരു അനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു. (ഖു൪ആന്‍:44/3)
ഇവിടെ അനുഗ്രഹീത രാത്രി കൊണ്ടുള്ള വിവക്ഷ ശഅ്ബാന്‍ 15 ആണെന്ന് ഒരു വിഭാഗം വാദിക്കുകയും അന്ന് അവ൪ പ്രത്യേകം ആരാധനകള്‍ നിര്‍വ്വഹിക്കുകയും ചെയ്തുവരുന്നുണ്ട്. യഥാ൪ത്ഥത്തില്‍ ഇത് വിശുദ്ധ ഖുര്‍ആനിന്റെ ഖണ്ഡിതമായ തെളിവുകള്‍ക്ക് കടകവിരുദ്ധമാണ്. കാരണം ഖുര്‍ആന്‍ പറയുന്നത്, അതിനെ ഒരു അനുഗ്രഹീത രാവിലാണ് അവതരിപ്പിച്ചിട്ടുള്ളതെന്നാണ്. പ്രസ്തുത രാവ് കൊണ്ട് ഉദ്ദേശിക്കുന്നത് ലൈലത്തുല്‍ ഖദ്റാണെന്ന് ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട് .
ﺇِﻧَّﺎٓ ﺃَﻧﺰَﻟْﻨَٰﻪُ ﻓِﻰ ﻟَﻴْﻠَﺔِ ٱﻟْﻘَﺪْﺭِ
തീര്‍ച്ചയായും നാം ഇതിനെ (ഖുര്‍ആനിനെ) ലൈലത്തുല്‍ ഖദ്റില്‍ (നിര്‍ണയത്തിന്റെ രാത്രിയില്‍) അവതരിപ്പിച്ചിരിക്കുന്നു. (ഖു൪ആന്‍:97/1)
ലൈലത്തുല്‍ ഖദ്൪ റമാദാനിലാണെന്ന കാര്യം ഏകാഭിപ്രായമുള്ള വിഷയവുമാണ്. നബി ﷺ അത് വ്യക്തമാക്കിയിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ فَرَضَ اللَّهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ تُفْتَحُ فِيهِ أَبْوَابُ السَّمَاءِ وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ
നിങ്ങള്‍ക്കിതാ അനുഗ്രഹീതമായ ഒരുമാസം (റമളാന്‍) വന്നെത്തിയിരിക്കുന്നു. …………. അതില്‍ ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ഒരു രാത്രിയുണ്ട്. (നസാഇ – അല്‍ബാനി: 4/129 നമ്പര്‍:2106)
മാത്രമല്ല, ഖുര്‍ആന്‍ അവതരിച്ചിട്ടുള്ളത് റമളാനിലാണെന്ന കാര്യം ഖുര്‍ആനില്‍ തന്നെ വന്നിട്ടുമുണ്ട്.
ﺷَﻬْﺮُ ﺭَﻣَﻀَﺎﻥَ ٱﻟَّﺬِﻯٓ ﺃُﻧﺰِﻝَ ﻓِﻴﻪِ ٱﻟْﻘُﺮْءَاﻥُ ﻫُﺪًﻯ ﻟِّﻠﻨَّﺎﺱِ ﻭَﺑَﻴِّﻨَٰﺖٍ ﻣِّﻦَ ٱﻟْﻬُﺪَﻯٰ ﻭَٱﻟْﻔُﺮْﻗَﺎﻥِ ۚ
ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. ……. (ഖു൪ആന്‍: 2/185)
ومن قال : إنها ليلة النصف من شعبان – كما روي عن عكرمة – فقد أبعد النجعة فإن نص القرآن أنها في رمضان
ആരെങ്കിലും പ്രസ്തുത അനുഗ്രഹീതരാവ് ശഅ്ബാന്‍ പതിനഞ്ചിനാണെന്ന് പറഞ്ഞാല്‍ അവന്‍ സത്യത്തില്‍ നിന്നും വളരെ ദൂരം അകലെയാണ്, കാരണം ഖുര്‍ആനിന്റെ നസ്സ് (ഖണ്ഡിതമായ അഭിപ്രായം) അത് റമളാന്‍ മാസത്തിലാണെന്ന് തന്നെയാണ്. (തഫ്സീര്‍ ഇബ്നുകസീര്‍ :4/13).
ശഅ്ബാന്‍ പകുതി പിന്നിട്ടാല്‍ പിന്നെ നോമ്പ് നോല്‍ക്കരുത് എന്ന ഹദീസിനെ കുറിച്ച് ചില കാര്യങ്ങള്‍
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: إِذَا بَقِيَ نِصْفٌ مِنْ شَعْبَانَ فَلاَ تَصُومُو
അബൂ ഹുറൈറയില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ശഅബാനിലെ പകുതി മാത്രം ബാക്കിയായാല്‍ നിങ്ങള്‍ നോമ്പ് പിടിക്കരുത്.(തിര്‍മിദി: 738 – അല്‍ബാനി ഹദീസിനെ സ്വഹീഹെന്ന് വിശേഷിപ്പിച്ചു )
ശൈഖ് ഇബ്നു ബാസ് (റഹി) പറയുന്നു: അതിന്റെ പൊരുള്‍ ശഅബാന്‍ പകുതിക്ക് വെച്ച് നോമ്പ് നോല്‍ക്കാന്‍ തുടങ്ങരുത് എന്നതാണ്. എന്നാല്‍ ഒരാള്‍ ശഅബാന്‍ പൂര്‍ണമായോ ഭൂരിഭാഗമോ നോമ്പെടുത്താല്‍ അവന്‍ അവന് ആ സുന്നത്ത് ലഭിച്ചിരിക്കുന്നു. (മജ്മൂഉ ഫതാവ : വോ: 25)
ശഅബാന്‍ ഏറെക്കുറെ പൂര്‍ണമായും നോമ്പെടുക്കണം എന്ന ഉദ്ദേശത്തോടെ നേരത്തെ നോമ്പ് എടുത്ത് തുടങ്ങിയവര്‍ക്ക് പകുതി പിന്നിട്ട ശേഷവും നോമ്പ് തുടരുന്നത് കുഴപ്പമില്ലെന്ന൪ത്ഥം.
അതേപോലെ ശഅബാന്‍ മാസത്തിന്റെ അവസാനത്തില്‍ റമളാന് ഒന്നോ രണ്ടോ ദിവസം മുന്‍പായി നോമ്പ് നോല്‍ക്കരുതെന്നും കല്‍പ്പനയുണ്ട്.
عَنْ أَبِي هُرَيْرَةَ، ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ : لاَ يَتَقَدَّمَنَّ أَحَدُكُمْ رَمَضَانَ بِصَوْمِ يَوْمٍ أَوْ يَوْمَيْنِ، إِلاَّ أَنْ يَكُونَ رَجُلٌ كَانَ يَصُومُ صَوْمَهُ فَلْيَصُمْ ذَلِكَ الْيَوْمَ
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളാരും തന്നെ റമളാനിന്റെ ഒന്നോ രണ്ടോ ദിവസങ്ങൾ മുമ്പ് നോമ്പെടുക്കരുത്. സ്ഥിരമായി അന്നേ ദിവസം (സുന്നത്ത്) നോമ്പ് പിടിക്കുന്നവനാണെങ്കിലോ അവന് ആ ദിവസം നോമ്പനുഷ്ഠിക്കാം. (ബുഖാരി: 1914)
ശഅഭാനിൽ നേരത്തെ നോമ്പ് എടുത്ത് വരുന്നവര്‍ക്ക് ഇതും ബാധകമല്ല.
ചുരുക്കത്തില്‍ ഒരാള്‍ അമല്‍ വര്‍ദ്ധിപ്പിക്കാനും വ൪ദ്ധിച്ച പ്രതിഫലം ലഭിക്കാനും ആഗ്രഹിക്കുന്നെങ്കില്‍ അയാള്‍ ശഅബാന്‍ ഭൂരിഭാഗവും നോമ്പ് പിടിച്ചുകൊള്ളട്ടെ. അതാണ് അല്ലാഹുവിന്റെ റസൂൽ ﷺ യുടെ ചര്യ. അതിന് സാധിക്കില്ലയെങ്കില്‍ അയാള്‍ എല്ലാ തിങ്കളും വ്യാഴവും അയ്യാമുല്‍ ബീളിലും (13, 14, 15 ദിനങ്ങള്‍) നോമ്പ് നോല്‍ക്കട്ടെ. അതും നബി ﷺ പഠിപ്പിച്ച സുന്നത്ത് ആണ്.
kanzululoom.com
5 Responses
جزاكم الله خيرا
تبارك الله
Ma sha Allah جزاكم اللّٰه خيرا الجزاء വളരെ അധികം ഉപകാരപ്രദമായ വിജ്ഞാനങ്ങളാണ് നമുക്ക് ഈ ഒരു പ്ലാറ്റ്ഫോമിലൂടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇനിയും ഇതുപോലെ ഒരുപാട് വിജ്ഞാനങ്ങൾ പകർന്നു നൽകാനുള്ള തൗഫീഖ് അള്ളാഹു പ്രദാനം ചെയ്ത് അനുഗ്രഹിക്കുമാറാകട്ടെ
الجزاء
പല ഉദ്ദരണികളിലും ഇമാമുകളുടെ അറബിയും മലയാളവും എടുത്ത് കൊടുക്കുമ്പോള്‍ ഒരുപാട് ഉപകാരപ്പെടുന്നുണ്ട്. ഉദാ: “സ്ത്രീ പള്ളി പ്രവേശനം” الحمد لله
അതുപോലെ മലയാളം മാത്രമാക്കാതെ അതിന്‍റെ അറബിയും കൂടി ഇടാന്‍ ആഗ്രഹിക്കുന്നു
‘ശഅബാന്‍ മാസത്തിന്റെ പ്രാധാന്യവും ശഅബാനിലെ അനാചാരങ്ങളും’ എന്ന വിഷയത്തിലും അത് പ്രതീക്ഷിക്കുന്നു .
الله തക്കതായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ . ആമീന്‍
جزاكم الله خير الجزاء
പല ഉദ്ദരണികളിലും ഇമാമുകളുടെ അറബിയും മലയാളവും എടുത്ത് കൊടുക്കുമ്പോള്‍ ഒരുപാട് ഉപകാരപ്പെടുന്നുണ്ട്. ഉദാ: “സ്ത്രീ പള്ളി പ്രവേശനം” الحمد لله
അതുപോലെ മലയാളം മാത്രമാക്കാതെ അതിന്‍റെ അറബിയും കൂടി ഇടാന്‍ ആഗ്രഹിക്കുന്നു
‘ശഅബാന്‍ മാസത്തിന്റെ പ്രാധാന്യവും ശഅബാനിലെ അനാചാരങ്ങളും’ എന്ന വിഷയത്തിലും അത് പ്രതീക്ഷിക്കുന്നു .
الله തക്കതായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ . ആമീന്‍
إنشاء الله