സത്യം ചെയ്യുമ്പോൾ സൂക്ഷിക്കുക

അല്ലാഹു പറഞ്ഞു:

وَٱحْفَظُوٓا۟ أَيْمَٰنَكُمْ

നിങ്ങളുടെ സത്യങ്ങളെ നിങ്ങള്‍ സൂക്ഷിച്ച് കൊള്ളുക. (ഖുര്‍ആൻ:5/89)

عن أبي هريرة رضي الله عنه قال: سمعت رسول الله صلى الله عليه وسلم يقول: الحلف منفقة للسلعة، ممحقة للكسب.

അബൂഹുറൈറ  رَضِيَ اللَّهُ عَنْهُ വിൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ  പറയുന്നത് ഞാൻ കേട്ടിരിക്കുന്നു: സത്യം (കച്ചവട) ചരക്കിനെചിലവാക്കുന്നതാണ്. സമ്പാദ്യത്തിന്റെ (ബർക്കത്ത്) നഷ്‌ടപ്പെടുത്തുന്നതുമാണ്. (ബുഖാരി, മുസ്‌ലിം)

عن سلمان: أن رسول الله صلى الله عليه وسلم قال: ثلاثة لا يكلمهم الله، ولا يزكيهم، ولهم عذاب أليم: أشيمط زان، وعائل مستكبر، ورجل جعل (الله) بضاعته: لا يشتري إلا بيمينه، ولا يبيع إلا بيمينه.

സൽമാൻ رَضِيَ اللَّهُ عَنْهُ വിൽനിന്നും നിവേദനം : അല്ലാഹുവിന്റെ റസൂൽ ﷺപറഞ്ഞു: മൂന്ന് കൂട്ടർ, അല്ലാഹു അവരോട് സംസാരിക്കുകയോ, അവരെ സംസ്ക്‌കരിക്കുകയോ ഇല്ല. അവർക്ക് വേദനിക്കുന്ന ശിക്ഷയുണ്ട്. വ്യഭിചാരിയായ വൃദ്ധൻ, അഹങ്കാരിയായ അന്യാശ്രയക്കാരൻ, അല്ലാഹുവിനെ തന്റെ കച്ചവടചരക്കാക്കിയ വ്യക്തി; അയാൾ വാങ്ങുകയില്ല, അല്ലാഹുവിനെകൊണ്ട് സത്യം ചെയ്യാതെ. അയാൾ വിൽക്കുകയില്ല അല്ലാഹുവെ കൊണ്ട് സത്യം ചെയ്യാതെ. (ത്വബറാനി. അൽബാനി ഹദീഥിനെ’സ്വഹീഹ്’ ആക്കിയിട്ടുണ്ട്.)

عن عمران بن حصين رضي الله عنه قال: قال رسول الله صلى الله عليه وسلم خير أمتي قرني، ثم الذين يلونهم، ثم الذين يلونهم – قال عمران فلا أدري أذكر بعد قرنه مرتين أو ثلاثا – ثم إن بعدكم قوما يشهدون ولا يستشهدون، ويخونون ولا يؤتمنون، وينذرون ولا يوفون، ويظهر فيهم السمن.

ഇംറാൻ ഇബ്‌നു ഹുസ്വൈൻ رَضِيَ اللَّهُ عَنْهُ വിൽനിന്നും നിവേദനം : അല്ലാഹുവിന്റെ റസൂൽ ﷺപറഞ്ഞു: എന്റെ ഉമ്മത്തികളിൽ ഉത്തമർ എന്റെ തലമുറയാണ്. പിന്നീട് അവരെ തുടർന്നുവരുന്നവർ, പിന്നീട് അവരെ തുടർന്നുവരുന്നവർ – (ഇംറാൻ رضي الله عنه പറയുന്നു: എനിക്കറിയില്ല, നബി ﷺ തന്റെ തലമുറക്ക് ശേഷം രണ്ട് തലമുറയേയാണോ അതല്ല മൂന്ന് തലമുറ യേയാണോ പറഞ്ഞതെന്ന്) – പിന്നീട് നിങ്ങൾക്കു ശേഷം ഒരു വിഭാഗമുണ്ട്. സാക്ഷ്യം ആവശ്യപ്പെടാതെ തന്നെ അവർ സാക്ഷ്യം പറയും. അവർ ചതിക്കും, അവർ വിശ്വസിക്കപ്പെടില്ല. അവർ നേർച്ചയാക്കും; അത് അവർ പൂർത്തീകരിക്കില്ല. അവരിൽ (പരലോക വിശ്വാസം കുറഞ്ഞതിനാലും ഐഹിക വിഭവങ്ങളോടുള്ള ആർത്തിയാലും) ‘സിമൻ’ (തടിയും കൊഴുപ്പും) പ്രകടമാകും. (ബുഖാരി, മുസ്‌ലിം)

عن ابن مسعود: أن النبي صلى الله عليه وسلم قال: خير الناس قرني، ثم الذين يلونهم، ثم الذين يلونهم، ثم الذين يلونهم. ثم يجيء قوم تسبق شهادة أحدهم يمينه، ويمينه شهادته.

ഇബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽനിന്നും നിവേദനം : നബി ﷺ പറഞ്ഞു: എന്റെ ഉമ്മത്തികളിൽ ഉത്തമർ എന്റെ തലമുറയാണ്, പിന്നീട് അവരെ തുടർന്ന് വരുന്നവർ, പിന്നീട് അവരെ തുടരുന്നവർ. പിന്നെ ഒരു വിഭാഗം വരും. അവരിൽ ഒരാളുടെ ‘ശഹാദത്ത് (സാക്ഷ്യം) അവന്റെ സത്യത്തെ മുൻകടക്കും. അവന്റെ സത്യം, സാക്ഷ്യത്തെ മുൻകടക്കും. (ബുഖാരി, മുസ്‌ലിം)

قال إبراهيم: كانوا يضربوننا على الشهادة والعهد ونحن صغار.

ഇബ്‌റാഹീം رحمه الله പറഞ്ഞു: അവർ (സലഫുകൾ), സാക്ഷ്യത്തിന്റേയും കരാറിന്റേയും വിഷയത്തിൽ ഞങ്ങൾ കുട്ടികളായിരിക്കേ ഞങ്ങളെ അടിക്കാറുണ്ടായിരുന്നു. (ബുഖാരി)

ഈ അദ്ധ്യായം ഉൾക്കൊണ്ട വിഷയങ്ങൾ :

1. സത്യങ്ങൾ സൂക്ഷിക്കുവാനുള്ള വസ്വിയ്യത്.

2. സത്യം, കച്ചവടചരക്കുകളെ ചിലവാക്കും ബർക്കത്തിനെ നഷ്ടപ്പെടുത്തുമെന്നുള്ള പ്രവചനം.

3. സത്യം ചെയ്തുമാത്രം വില്ക്കുകയോ, വാങ്ങുകയോ ചെയ്യുന്നവർക്കുള്ള ശക്തമായ താക്കീത്.

4. തെറ്റ് ചെയ്യുവാനുള്ള പ്രേരകം കുറവാണെങ്കിലും പ്രസ്തുത പാപം ഗൗരവമാകുമെന്ന ഉണർത്തൽ.

5. സത്യം ചെയ്യുവാൻ ആവശ്യപ്പെടാതെതന്നെ സത്യം ചെയ്യുന്നവരെ ആക്ഷേപിക്കൽ.

6. മൂന്നോ, നാലോ തലമുറകളെ പ്രവാചകൻ ﷺ പുകഴ്ത്തിയത്. അവർക്ക് ശേഷം സംഭവിക്കുന്നതിനെ ഉണർത്തിയതും.

7. സാക്ഷ്യം ആവശ്യപ്പെടാതെ തന്നെ സാക്ഷ്യം വഹിക്കുന്നവരെ ആക്ഷേപിക്കൽ.

8. ‘സലഫുകൾ’ സാക്ഷ്യത്തിൻറേയും, കരാറിന്റേയും വിഷയത്തിൽ കുട്ടികളെ അടിച്ചിരുന്നു എന്നത്.

 

ശൈഖ് മുഹമ്മദ് ബ്നു അബ്ദിൽ വഹാബ് رحمه الله യുടെ كتاب التوحيد എന്ന ഗ്രന്ഥത്തിൽ നിന്നും

 

www.kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *