സ്വദഖ സമ്പത്തില്‍ കുറവ് വരുത്തുമോ?

അല്ലാഹുവിന്റെ പൊരുത്തവും പ്രീതിയും ഉദ്ദേശിച്ച് അവന്റെ മാർഗത്തിൽ ധനം ചെലവഴിക്കുന്നത് ഏറെ പുണ്യകരമായ കാര്യമാണ്. അല്ലാഹുവിന്റെ മാർഗത്തിൽ സമ്പത്ത് ചെലവഴിക്കുന്നവർക്ക് ഒട്ടനവധി പ്രതിഫലങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ٱﻟَّﺬِﻳﻦَ ﻳُﻨﻔِﻘُﻮﻥَ ﺃَﻣْﻮَٰﻟَﻬُﻢ ﺑِﭑﻟَّﻴْﻞِ ﻭَٱﻟﻨَّﻬَﺎﺭِ ﺳِﺮًّا ﻭَﻋَﻼَﻧِﻴَﺔً ﻓَﻠَﻬُﻢْ ﺃَﺟْﺮُﻫُﻢْ ﻋِﻨﺪَ ﺭَﺑِّﻬِﻢْ ﻭَﻻَ ﺧَﻮْﻑٌ ﻋَﻠَﻴْﻬِﻢْ ﻭَﻻَ ﻫُﻢْ ﻳَﺤْﺰَﻧُﻮﻥَ

രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കള്‍ ചെലവഴിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്‌. അവര്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.(ഖു൪ആന്‍:2/274)

അല്ലാഹുവിന്റെ മാർഗത്തിൽ സമ്പത്ത് ചെലവഴിക്കുന്നവർക്ക് ദുനിയാവിലും ആഖിറത്തിലുമായി എണ്ണിയാല്‍ ഒതുങ്ങാത്ത പ്രതിഫലങ്ങള്‍ ലഭിക്കുന്നതാണെന്ന് ഖു൪ആനില്‍ നിന്നും സുന്നത്തില്‍ നിന്നും മനസ്സിലാക്കാം. എത്ര വലിയ പ്രതിഫലം ലഭിക്കുമെന്നറിഞ്ഞാലും അല്ലാഹുവിന്റെ മാർഗത്തിൽ സമ്പത്ത് ചെലവഴിക്കുവാൻ ആളുകൾക്ക് പ്രയാസമാണ്. തങ്ങളുടെ കൈവശമുള്ള സമ്പത്ത് കുറഞ്ഞുപോകുമോയെന്ന് ഭയന്നാണ് പലരും സ്വദഖ നല്‍കാന്‍ വിസമ്മതിക്കുന്നത്. യഥാ൪ത്ഥത്തില്‍ സ്വദഖ നല്‍കുന്നത് സമ്പത്തില്‍ കുറവ് വരുത്തുമോ? അല്ലാഹുവിന്റെ മാർഗത്തിൽ സമ്പത്ത് ചെലവഴിക്കുന്നതുവഴി സമ്പത്തില്‍ കുറവ് വരുത്തുന്നില്ലെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ :مَا نَقَصَتْ صَدَقَةٌ مِنْ مَالٍ وَمَا زَادَ اللَّهُ عَبْدًا بِعَفْوٍ إِلاَّ عِزًّا وَمَا تَوَاضَعَ أَحَدٌ لِلَّهِ إِلاَّ رَفَعَهُ اللَّهُ

അബൂഹുറൈറയില്‍(റ)നിന്ന് നിവേദനം: നബി(സ്വ)പറഞ്ഞു: ദാനം ധനത്തെ കുറക്കുകയില്ല. വിട്ടുവീഴ്ച ചെയ്യുന്ന ദാസന്റെ അന്തസ്സ് അല്ലാഹു വര്‍ധിപ്പിക്കുകയേയുള്ളൂ. അല്ലാഹുവിനുവേണ്ടി വിനയം കാണിക്കുന്നവനെ അല്ലാഹു ഉന്നതനാക്കും. (മുസ്‌ലിം:2588)

لَا يَنْقُصُ مَالٌ مِنْ صَدَقَةٍ فَتَصَدَّقُوا

അല്ലാഹുവിന്റെ റസൂല്‍(സ്വ) പറഞ്ഞു: സ്വദഖ നൽകുന്നതിലൂടെ സമ്പത്ത് കുറയുകയില്ല. അതിനാൽ നിങ്ങൾ സ്വദഖ കൊടുക്കുക.(അഹ്മദ് : 1584 – സ്വഹീഹു ത്ത൪ഗീബ് വ ത്ത൪ഹീബ് : 2462)

عَنْ سَعِيدٍ الطَّائِيِّ أَبِي الْبَخْتَرِيِّ، أَنَّهُ قَالَ حَدَّثَنِي أَبُو كَبْشَةَ الأَنْمَارِيُّ، أَنَّهُ سَمِعَ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏”‏ ثَلاَثَةٌ أُقْسِمُ عَلَيْهِنَّ وَأُحَدِّثُكُمْ حَدِيثًا فَاحْفَظُوهُ ‏”‏ ‏.‏ قَالَ ‏”‏ مَا نَقَصَ مَالُ عَبْدٍ مِنْ صَدَقَةٍ وَلاَ ظُلِمَ عَبْدٌ مَظْلِمَةً فَصَبَرَ عَلَيْهَا إِلاَّ زَادَهُ اللَّهُ عِزًّا وَلاَ فَتَحَ عَبْدٌ بَابَ مَسْأَلَةٍ إِلاَّ فَتَحَ اللَّهُ عَلَيْهِ بَابَ فَقْرٍ

അബൂകബ്ഷത്തല്‍ അന്‍മാരിയ്യില്‍(റ)നിന്ന് നിവേദനം: നബി(സ്വ)പറഞ്ഞു: മൂന്ന് കാര്യങ്ങളെ സംബന്ധിച്ച് ഞാന്‍ സത്യം ചെയ്തു പറയുന്നു. ഞാന്‍ നിങ്ങളോട് ഒരു ഹദീസ് പറയാന്‍ പോകുന്നു, നിങ്ങള്‍ അത് ഗ്രഹിക്കണം. എന്നിട്ട് നബി(സ്വ)പറഞ്ഞു: സ്വദഖ ഒരു അടിമയുടെ ധനത്തെ കുറക്കുകയില്ല. അക്രമിക്കപ്പെട്ടിട്ടും ക്ഷമിക്കുന്ന അടിമക്ക് പ്രതാപമല്ലാതെ അല്ലാഹു വർദ്ധിപ്പിച്ചിട്ടില്ല. ഏതൊരു അടിമയാണോ യാചനയുടെ വാതില്‍ തുറക്കുന്നത് അവന് അല്ലാഹു ദാരിദ്ര്യമല്ലാതെ വർദ്ധിപ്പിച്ചിട്ടില്ല………… (തി൪മിദി :2325 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

സ്വദഖ കൊടുക്കുന്നതുവഴി ആരുടെയും സമ്പത്ത് കുറയുന്നില്ലെന്നാണ്  നബി(സ്വ) കൃത്യമായി പഠിപ്പിച്ചിട്ടുള്ളത്. അക്കാര്യം നബി(സ്വ) സത്യം ചെയ്തുകൊണ്ട് പറഞ്ഞിട്ടുള്ളത് പ്രത്യേകം ശ്രദ്ധിക്കുക. പതിനായിരത്തില്‍ നിന്ന് ആയിരം രൂപ സ്വദഖ നല്‍കുമ്പോള്‍ ധനത്തില്‍ കുറവ് വരുന്നുവെന്നുള്ളത് സത്യമാണ്. പിന്നെങ്ങനെയാണ് സ്വദഖവഴി സമ്പത്ത് കുറയുന്നില്ലെന്ന് പറയുന്നത്? ഈ ഹദീസുകളെ വിശദീകരിച്ചുകൊണ്ട് സ്വദഖ സമ്പത്തില്‍ കുറവ് വരുത്തുകയില്ല എന്നതിനെ അഹ്ലുസുന്നത്തി വല്‍ ജമാഅയുടെ പണ്ഢിതന്‍മാ൪ വിശദീകരിച്ചിട്ടുള്ളത് പ്രധാനമായും മൂന്ന് രീതിയിലാണ്.

(1)മിച്ചമുള്ള സമ്പത്തില്‍ അല്ലാഹു ബറകത്ത് നല്‍കും

സ്വദഖ കൊടുക്കുന്ന  സമയത്ത് സമ്പത്തിന്റെ അളവ് കുറയുമെങ്കിലും പിന്നീട് മിച്ചമുള്ള സമ്പത്തിൽ ബറകത്ത് നൽകി അല്ലാഹു അതിന് വർധനവുണ്ടാക്കും.

(2)സമ്പത്തില്‍ ബാധിക്കാവുന്ന വിപത്തുകളെ തടയും.

സമ്പത്ത് ഒരു പരീക്ഷണമാണ്. അതില്‍ നഷ്ടം വരുത്തിയും അത് നീക്കം ചെയ്തുമെല്ലാം അല്ലാഹു മനുഷ്യരെ പരീക്ഷിക്കുന്നതാണ്.

إِنَّمَآ أَمْوَٰلُكُمْ وَأَوْلَٰدُكُمْ فِتْنَةٌ ۚ وَٱللَّهُ عِندَهُۥٓ أَجْرٌ عَظِيمٌ

നിങ്ങളുടെ സ്വത്തുക്കളും നിങ്ങളുടെ സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാകുന്നു. അല്ലാഹുവിങ്കലാകുന്നു മഹത്തായ പ്രതിഫലമുള്ളത്‌.(ഖു൪ആന്‍:64/15)

ﻭَﻟَﻨَﺒْﻠُﻮَﻧَّﻜُﻢ ﺑِﺸَﻰْءٍ ﻣِّﻦَ ٱﻟْﺨَﻮْﻑِ ﻭَٱﻟْﺠُﻮﻉِ ﻭَﻧَﻘْﺺٍ ﻣِّﻦَ ٱﻷَْﻣْﻮَٰﻝِ ﻭَٱﻷَْﻧﻔُﺲِ ﻭَٱﻟﺜَّﻤَﺮَٰﺕِ ۗ ﻭَﺑَﺸِّﺮِ ٱﻟﺼَّٰﺒِﺮِﻳﻦَ

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവ നഷ്ടം, സമ്പത്ത് നഷ്ടം എന്നിവ മുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.(ഖു൪ആന്‍:2/155)
എന്നാല്‍ അല്ലാഹുവിന്റെ മാ൪ഗത്തില്‍ ധനം ചെലവഴിക്കുന്നവരുടെ സമ്പത്തില്‍ എന്തെങ്കിലും വിപത്ത് ബാധിക്കുന്നത് അല്ലാഹു തടയുന്നതാണ്.

(3)അല്ലാഹു പകരം സമ്പത്ത് നല്‍കും

ﻭَﻣَﺎٓ ﺃَﻧﻔَﻘْﺘُﻢ ﻣِّﻦ ﺷَﻰْءٍ ﻓَﻬُﻮَ ﻳُﺨْﻠِﻔُﻪُۥ ۖ ﻭَﻫُﻮَ ﺧَﻴْﺮُ ٱﻟﺮَّٰﺯِﻗِﻴﻦَ

നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അവന്‍ അതിന് പകരം നല്‍കുന്നതാണ്‌. അവന്‍ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനത്രെ.(ഖു൪ആന്‍:34/39)

{وَمَا أَنْفَقْتُمْ مِنْ شَيْءٍ} نفقة واجبة, أو مستحبة, على قريب, أو جار, أو مسكين, أو يتيم, أو غير ذلك، {فَهُوَ} تعالى {يُخْلِفُهُ} فلا تتوهموا أن الإنفاق مما ينقص الرزق, بل وعد بالخلف للمنفق, الذي يبسط الرزق لمن يشاء ويقدر {وَهُوَ خَيْرُ الرَّازِقِينَ} فاطلبوا الرزق منه, واسعوا في الأسباب التي أمركم بها.

{നിങ്ങൾ എന്തൊന്ന് ചെലവഴിച്ചാലും അവൻ അതിന് പകരം നൽകുന്നതാണ്} ബന്ധുക്കൾ, അയൽക്കാർ, ദരിദ്രർ എന്നിവർക്കായി നിർബന്ധദാനമായോ ഐച്ഛിക ദാനമായോ നൽകുന്നത്. {അവൻ} അല്ലാഹു {അതിന് പകരം നൽകും} അതിനാൽ ദാനം ചെയ്യുന്നത് ഒരാളുടെ സമ്പത്ത് കുറക്കുമെന്ന് വിചാരിക്കരുത്. മറിച്ച്, ചെലവഴിക്കുന്നവന് വീണ്ടും നൽകുമെന്നും ഉപജീവനം വിശാലമാക്കുമെന്നും ഉറപ്പ് നൽകുന്നു.{അവൻ ഉപജീവനം നൽകുന്നവരിൽ ഏറ്റവും ഉത്തമനത്രെ} അതിന് വേണ്ടി കൽപിക്കപ്പെട്ട കാരണങ്ങളിൽ പരിശ്രമിക്കുകയും ചെയ്യുക. (തഫ്സീറുസ്സഅ്ദി)

ﺇِﻥَّ ٱﻟْﻤُﺼَّﺪِّﻗِﻴﻦَ ﻭَٱﻟْﻤُﺼَّﺪِّﻗَٰﺖِ ﻭَﺃَﻗْﺮَﺿُﻮا۟ ٱﻟﻠَّﻪَ ﻗَﺮْﺿًﺎ ﺣَﺴَﻨًﺎ ﻳُﻀَٰﻌَﻒُ ﻟَﻬُﻢْ ﻭَﻟَﻬُﻢْ ﺃَﺟْﺮٌ ﻛَﺮِﻳﻢٌ

തീര്‍ച്ചയായും സ്വദഖ നല്‍കുന്ന പുരുഷന്‍മാരും സ്ത്രീകളും അല്ലാഹുവിന് നല്ല കടം കൊടുത്തവരും ആരോ അവര്‍ക്കത് ഇരട്ടിയായി നല്‍കപ്പെടുന്നതാണ്‌. അവര്‍ക്കത്രെ മാന്യമായ പ്രതിഫലമുള്ളത്‌.(ഖു൪ആന്‍:57/18)

ﻣَّﻦ ﺫَا ٱﻟَّﺬِﻯ ﻳُﻘْﺮِﺽُ ٱﻟﻠَّﻪَ ﻗَﺮْﺿًﺎ ﺣَﺴَﻨًﺎ ﻓَﻴُﻀَٰﻌِﻔَﻪُۥ ﻟَﻪُۥٓ ﺃَﺿْﻌَﺎﻓًﺎ ﻛَﺜِﻴﺮَﺓً ۚ ﻭَٱﻟﻠَّﻪُ ﻳَﻘْﺒِﺾُ ﻭَﻳَﺒْﺼُۜﻂُ ﻭَﺇِﻟَﻴْﻪِ ﺗُﺮْﺟَﻌُﻮﻥَ

അല്ലാഹുവിന് ഉത്തമമായ കടം നല്‍കുവാനാരുണ്ട്‌? എങ്കില്‍ അല്ലാഹു അതവന് അനേകം ഇരട്ടികളായി വര്‍ദ്ധിപ്പിച്ച് കൊടുക്കുന്നതാണ്‌. (ധനം) പിടിച്ചു വെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാകുന്നു. അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നതും.(ഖു൪ആന്‍:2/245)

ﻭَﻣَﺎٓ ءَاﺗَﻴْﺘُﻢ ﻣِّﻦ ﺭِّﺑًﺎ ﻟِّﻴَﺮْﺑُﻮَا۟ ﻓِﻰٓ ﺃَﻣْﻮَٰﻝِ ٱﻟﻨَّﺎﺱِ ﻓَﻼَ ﻳَﺮْﺑُﻮا۟ ﻋِﻨﺪَ ٱﻟﻠَّﻪِ ۖ ﻭَﻣَﺎٓ ءَاﺗَﻴْﺘُﻢ ﻣِّﻦ ﺯَﻛَﻮٰﺓٍ ﺗُﺮِﻳﺪُﻭﻥَ ﻭَﺟْﻪَ ٱﻟﻠَّﻪِ ﻓَﺄُﻭ۟ﻟَٰٓﺌِﻚَ ﻫُﻢُ ٱﻟْﻤُﻀْﻌِﻔُﻮﻥَജനങ്ങളുടെ

സ്വത്തുക്കളിലൂടെ വളര്‍ച്ച നേടുവാനായി നിങ്ങള്‍ വല്ലതും പലിശയ്ക്ക് കൊടുക്കുന്ന പക്ഷം അല്ലാഹുവിങ്കല്‍ അത് വളരുകയില്ല. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കിക്കൊണ്ട് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്ന പക്ഷം അങ്ങനെ ചെയ്യുന്നവരത്രെ ഇരട്ടി സമ്പാദിക്കുന്നവര്‍.(ഖു൪ആന്‍:30/39)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ :  قَالَ اللَّهُ أَنْفِقْ يَا ابْنَ آدَمَ أُنْفِقْ عَلَيْكَ ‏

അബൂഹുറൈറയില്‍(റ)നിന്ന് നിവേദനം: നബി(സ്വ)പറഞ്ഞു: അല്ലാഹു പറഞ്ഞിരിക്കുന്നു: ഹേ മനുഷ്യപുത്രാ നീ ചെലവഴിക്കുക, (എങ്കില്‍) നിന്റെമേല്‍ ചെലവഴിക്കപ്പെടും. (ബുഖാരി:5352)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّ النَّبِيَّ صلى الله عليه وسلم قَالَ: ‏ مَا مِنْ يَوْمٍ يُصْبِحُ الْعِبَادُ فِيهِ إِلاَّ مَلَكَانِ يَنْزِلاَنِ فَيَقُولُ أَحَدُهُمَا اللَّهُمَّ أَعْطِ مُنْفِقًا خَلَفًا، وَيَقُولُ الآخَرُ اللَّهُمَّ أَعْطِ مُمْسِكًا تَلَفًا

അബൂഹുറൈറ(റ) പറയുന്നു: നബി(സ്വ)പറഞ്ഞു: എല്ലാ ദിവസവും പ്രഭാതത്തിൽ രണ്ട് മലക്കുകൾ ഇറങ്ങിവരികയും എന്നിട്ട് അവരിൽ ഒരു മലക്ക്‌ അല്ലാഹുവേ, (സമ്പത്ത് നല്ലകാര്യത്തിന്) ചിലവ് ചെയ്യുന്നവന് നീ പകരം കൊടുക്കേണമേ എന്നും മറ്റേ മലക്ക് അല്ലാഹുവേ, ചെലവഴിക്കാത്തവന് (പിശുക്ക് കാണിക്കുന്നവന്) നീ നാശം ഉണ്ടാക്കണമേ എന്നും പ്രാർത്ഥിക്കുന്നതാണ്.(ബുഖാരി: 1442 – മുസ്ലിം:1010)

قال ابن بطال رحمه الله :وَمَعْلُومٌ أنَّ دُعَاءَ المَلاَئِكَةِ مُجَابٌ

ഇബ്നു ബത്താൽ(റ) പറഞ്ഞു: തീർച്ചയായും മലക്കുകളുടെ പ്രാർത്ഥന ഉത്തരം ലഭിക്കപ്പെടുന്ന(പ്രാർത്ഥനയാണന്നത്) അറിയപ്പെട്ട കാര്യമാണ്. (ശറഹ് സ്വഹീഹുല്‍ ബുഖാരി : 3/439)

ഇബ്നു  ഉസൈമീന്‍(റഹി) പറഞ്ഞു :

أن الصدقات لا تنقص الأموال كما يتوهمه الإنسان

മനുഷ്യൻ തെറ്റിദ്ധരിച്ചതുപോലെ സ്വദഖ അവന്റെ ധനത്തിൽ കുറവ് വരുത്തുകയില്ല. (ശറഹു രിയാളുസ്വാലിഹീൻ)

പതിനായിരത്തില്‍ നിന്ന് ആയിരം രൂപ സ്വദഖ നല്‍കുമ്പോള്‍ ധനത്തില്‍ കുറവ് വരുന്നുണ്ടല്ലോ എന്നതിനെ സംബന്ധിച്ച് ഇബ്നു  ഉസൈമീന്‍(റഹി) പറഞ്ഞത് കാണുക :

هذا نقص كم، ولكنها تزيد في الكيف، ثم يفتح الله للإنسان أبوابا من الرزق ترد عليه ما أنفق، كما قال الله تعالى: { وَمَا أَنْفَقْتُم مِّن شَيْءٍ فَهُوَ يُخْلِفُهُ وَهُوَ خَيْرُ الرَّازِقِينَ } أي يجعل بدله خلفا .

സ്വദഖ നല്‍കിയതു വഴി അളവില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും ആ സാധനത്തില്‍ അല്ലാഹു വ൪ദ്ധനവ് കൊടുക്കും. പിന്നീട് അല്ലാഹു സ്വദഖ കൊടുത്ത മനുഷ്യന് ഉപജീവനത്തിന്റെ വാതില്‍ തുറന്നുകൊടുക്കും. അങ്ങനെ അല്ലാഹുവിന്റെ മാ൪ഗത്തില്‍ അവന്‍ ചെലവഴിച്ചതിന് അല്ലാഹു പകരം കൊടുക്കുന്നു. അല്ലാഹു പറഞ്ഞതുപോലെ : നിങ്ങള്‍ എന്തൊന്ന് ചെലവഴിച്ചാലും അവന്‍ അതിന് പകരം നല്‍കുന്നതാണ്‌. അവന്‍ ഉപജീവനം നല്‍കുന്നവരില്‍ ഏറ്റവും ഉത്തമനത്രെ (ഖു൪ആന്‍:34/39). അല്ലാഹു അതിന് പകരം അതിന്റെ പിന്നാലെ കൊടുക്കും. (ശറഹു രിയാളുസ്വാലിഹീൻ)

പ്രത്യക്ഷത്തിൽ ദാനധർമ്മങ്ങൾ ധനത്തെ കുറക്കുമെന്ന് തോന്നിച്ചാലും ദാനധർമ്മം ചെയ്തതിന്റെ പേരിൽ ഇന്നേവരെ ആരും പാപ്പരായിട്ടില്ല എന്നുള്ളത് സാന്ദ൪ഭികമായി ഓ൪ക്കുക.

അല്ലാഹുവിന്റെ മാർഗത്തിൽ സമ്പത്ത് ചെലവഴിക്കുന്നതുവഴി സമ്പത്തില്‍ കുറവ് വരുത്തുന്നില്ലെന്ന് അല്ലാഹുവിന്റെ റസൂല്‍(സ്വ) നമുക്ക് കൃത്യമായി പഠിപ്പിച്ചു തന്നിട്ടും സമ്പത്തില്‍ കുറവ് വരുമെന്ന് പറഞ്ഞ് ആളുകളെ ഭയപ്പെടുത്തുന്നത് ആരാണ്? പിശാചാണ് ഇത് ആളുകളുടെ മനസ്സില്‍ തോന്നിപ്പിക്കുന്നത്. പിശാച് ദാരിദ്യത്തെപ്പറ്റി മനുഷ്യനെ പേടിപ്പെടുത്തും.കയ്യില്‍ ഉളളത് ചിലവഴിച്ചാല്‍ തീ൪ന്ന് പോകും, സ്വന്തം അത്യാവശ്യങ്ങളില്‍ വിനിയോഗിക്കുവാന്‍ മാര്‍ഗമില്ലാതെ ദാരിദ്ര്യം പിടികൂടം എന്നിങ്ങനെയുള്ള ചിന്ത അവന്‍ മനുഷ്യന്റെ മനസ്സില്‍ ഇട്ടു കൊടുക്കും. മനുഷ്യ മനസ്സില്‍ ദുര്‍മന്ത്രം നടത്തി വഴി ആളുകളെ പിഴപ്പിക്കലാണല്ലോ പിശാചിന്റെ ജോലി.

ٱﻟﺸَّﻴْﻄَٰﻦُ ﻳَﻌِﺪُﻛُﻢُ ٱﻟْﻔَﻘْﺮَ ﻭَﻳَﺄْﻣُﺮُﻛُﻢ ﺑِﭑﻟْﻔَﺤْﺸَﺎٓءِ ۖ ﻭَٱﻟﻠَّﻪُ ﻳَﻌِﺪُﻛُﻢ ﻣَّﻐْﻔِﺮَﺓً ﻣِّﻨْﻪُ ﻭَﻓَﻀْﻼً ۗ ﻭَٱﻟﻠَّﻪُ ﻭَٰﺳِﻊٌ ﻋَﻠِﻴﻢٌ

പിശാച് ദാരിദ്യത്തെപ്പറ്റി നിങ്ങളെ പേടിപ്പെടുത്തുകയും, നീചവൃത്തികള്‍ക്ക് നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ അവന്റെ പക്കല്‍ നിന്നുള്ള മാപ്പും അനുഗ്രഹവും നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാകുന്നു. (ഖു൪ആന്‍:2/268)

ഇബ്നു  ഉസൈമീന്‍(റഹി) പറഞ്ഞു :

إذا أراد الإنسان أن يتصدق قال: لا تتصدق هذا ينقص مالك، هذا يجعلك فقيرا، لا تتصدق، أمسك ولكن النبي صلى الله عليه وسلم أخبرنا بأن الصدقة لا تنقص المال

ഒരു മനുഷ്യന്‍ സ്വദഖ ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ പിശാച് പറയും: നീ സ്വദഖ കൊടുക്കരുത്, അത് നിന്റെ ധനത്തില്‍ കുറവ് വരുത്തും. അത് നിന്നെ ദരിദ്രനാക്കും, അതുകൊണ്ട് നീ സ്വദഖ കൊടുക്കരുത്, അത് നീ പിടിച്ചു വെക്കുക. എന്നാല്‍ നബി(സ്വ) നമുക്ക് പറഞ്ഞത് സ്വദഖ ധനത്തില്‍ കുറവ് വരുത്തില്ല എന്നാണ്.(ശറഹു രിയാളുസ്വാലിഹീൻ)

സത്യവിശ്വാസികളെ, നമുക്ക് ധാരാളമായി അല്ലാഹുവിന്റെ മാ൪ഗത്തില്‍ ചെലവഴിക്കാം, അത് ധനത്തെ കുറക്കുകയില്ലെന്ന് ബോധ്യപ്പെട്ടുകൊണ്ട്. അല്ലാഹു തൌഫീഖ് നല്‍കുമാറാകട്ടെ.

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *