وَمَا كَانَ لِنَبِىٍّ أَن يَغُلَّ ۚ وَمَن يَغْلُلْ يَأْتِ بِمَا غَلَّ يَوْمَ ٱلْقِيَٰمَةِ ۚ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ
ഒരു പ്രവാചകനും വല്ലതും വഞ്ചിച്ചെടുക്കുക എന്നത് ഉണ്ടാകാവുന്നതല്ല. വല്ലവനും വഞ്ചിച്ചെടുത്താല്‍ താന്‍ വഞ്ചിച്ചെടുത്ത സാധനവുമായി ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവന്‍ വരുന്നതാണ്. അനന്തരം ഓരോ വ്യക്തിക്കും താന്‍ സമ്പാദിച്ചുവെച്ചതിന്‍റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടും. അവരോട് ഒരു അനീതിയും കാണിക്കപ്പെടുന്നതല്ല. (ഖുര്‍ആൻ:3/161)
وَمَا كَانَ ഉണ്ടാകയില്ല, പാടില്ല, ഉണ്ടാകാവതല്ല لِنَبِيٍّ ഒരു നബിക്കും أَن يَغُلَّ അദ്ദേഹം വഞ്ചിച്ചെടുക്കല്‍ وَمَن يَغْلُلْ ആര്‍ വഞ്ചിച്ചെടുക്കുന്നുവോ يَأْتِ അവന്‍ വരും بِمَا غَلَّ അവന്‍ വഞ്ചിച്ചെടുത്തതുമായി يَوْمَ الْقِيَامَةِ ക്വിയാമത്ത് നാളില്‍ ثُمَّ تُوَفَّىٰ പിന്നീട് നിറവേറ്റിക്കൊടുക്കപ്പെടും, പൂര്‍ണമായി നല്‍കപ്പെടും كُلُّ نَفْسٍ എല്ലാ ആത്മാവിനും, ആള്‍ക്കും, വ്യക്തിക്കും مَّا كَسَبَتْ അത് സമ്പാദിച്ചത് وَهُمْ അവരാകട്ടെ لَا يُظْلَمُونَ അക്രമി [അനീതി]ക്കപ്പെടുകയില്ല
غلُول (ഗുലൂല്‍) എന്ന ധാതുവില്‍ നിന്നുള്ളതാണ് غَلَّ ،يغل (ഗല്ല, യഗുല്ലു) എന്നീ ക്രിയാരൂപങ്ങള്‍ വഞ്ചിച്ചെടുക്കുക, കബളിപ്പിക്കുക, ചതിക്കുക എന്നൊക്കെയാണതിന്‍റെ അര്‍ത്ഥം. യുദ്ധത്തില്‍ ശത്രുപക്ഷത്തുനിന്ന് കിട്ടുന്ന ‘ഗനീമത്ത്’ സ്വത്തുക്കളില്‍ നിന്ന് കബളിപ്പിച്ചെടുക്കുന്നതിലാണ് അധികവും ഉപയോഗമെങ്കിലും പൊതുസ്വത്തില്‍ നിന്നോ, അന്യന്‍റെ അവകാശത്തില്‍ നിന്നോ കബളിപ്പിച്ചെടുക്കുന്നതിലും അത് ഉപയോഗിക്കപ്പെടുക പതിവാണ്. പൊതുസ്വത്തായാലും ശരി, വ്യക്തികള്‍ക്കവകാശപ്പെട്ട സ്വത്തായാലും ശരി, വഞ്ചിച്ചെടുക്കല്‍ കടുത്ത അക്രമവും മഹാപാപവുമാകുന്നു. എന്നിരിക്കെ, ഒരു പ്രവാചകനും അതൊരിക്കലും ചെയ്കയില്ല. ചെയ്യാവതുമല്ല. എനി, ആരെങ്കിലും -അത് ഒരു പ്രവാചകന്‍ തന്നെ ആയിരുന്നാലും ശരി- വല്ലതും വഞ്ചിച്ചെടുക്കുന്ന പക്ഷം ആ വഞ്ചിച്ചെടുത്ത വസ്തുവും കൊണ്ടായിരിക്കും ക്വിയാമത്തുനാളില്‍ അവന്‍ വരുക. അങ്ങനെ, ആരും അറിയാതെ സ്വകാര്യമായി ചെയ്ത ആ കൃത്യം നിമിത്തം മഹ്ശറയിലെ മഹാസദസ്സില്‍ വെച്ച് അവന്‍ അങ്ങേ അറ്റം വഷളാക്കപ്പെടുന്നു. മാത്രമല്ല, അതിനുള്ള ശിക്ഷ അവന് കണക്കുതീര്‍ത്ത് നല്‍കപ്പെടുകയും ചെയ്യും. പക്ഷേ, കുറ്റത്തില്‍ കവിഞ്ഞ ശിക്ഷ നല്‍കിയോ മറ്റോ അവനോട് യാതൊരു അനീതിയും കാണിക്കപ്പെടുകയില്ലതാനും. (അമാനി തഫ്സീര്‍)
عَنْ أَبِي حُمَيْدٍ السَّاعِدِيِّ، قَالَ: اسْتَعْمَلَ النَّبِيُّ صلى الله عليه وسلم رَجُلاً مِنْ بَنِي أَسَدٍ يُقَالُ لَهُ ابْنُ الأُتَبِيَّةِ عَلَى صَدَقَةٍ فَلَمَّا قَدِمَ قَالَ هَذَا لَكُمْ وَهَذَا أُهْدِيَ لِي. فَقَامَ النَّبِيُّ صلى الله عليه وسلم عَلَى الْمِنْبَرِ ـ قَالَ سُفْيَانُ أَيْضًا فَصَعِدَ الْمِنْبَرَ ـ فَحَمِدَ اللَّهَ وَأَثْنَى عَلَيْهِ ثُمَّ قَالَ ” مَا بَالُ الْعَامِلِ نَبْعَثُهُ، فَيَأْتِي يَقُولُ هَذَا لَكَ وَهَذَا لِي. فَهَلاَّ جَلَسَ فِي بَيْتِ أَبِيهِ وَأُمِّهِ فَيَنْظُرُ أَيُهْدَى لَهُ أَمْ لاَ، وَالَّذِي نَفْسِي بِيَدِهِ لاَ يَأْتِي بِشَىْءٍ إِلاَّ جَاءَ بِهِ يَوْمَ الْقِيَامَةِ يَحْمِلُهُ عَلَى رَقَبَتِهِ، إِنْ كَانَ بَعِيرًا لَهُ رُغَاءٌ، أَوْ بَقَرَةً لَهَا خُوَارٌ، أَوْ شَاةً تَيْعَرُ ”. ثُمَّ رَفَعَ يَدَيْهِ حَتَّى رَأَيْنَا عُفْرَتَىْ إِبْطَيْهِ ” أَلاَ هَلْ بَلَّغْتُ ” ثَلاَثًا.
അബൂഹുമൈദിസ്സാഇദീ رَضِيَ اللَّهُ عَنْهُ പറയുന്നു: ‘അസ്ദു (اَزَد) ഗോത്രക്കാരനായ ഒരാളെ നബി ﷺ സദക്വഃ (സകാത്ത്) പിരിച്ചെടുക്കുന്ന ജോലിക്ക് നിശ്ചയിച്ചയച്ചു. അയാള്‍ വന്നപ്പോള്‍ ‘ഇത് നിങ്ങള്‍ക്കുള്ളതാണ്, ഇത് എനിക്ക് ‘ഹദ്‌യ’ (സമ്മാനം) ലഭിച്ചതാണ്’ എന്ന് പറയുകയുണ്ടായി. അപ്പോള്‍ നബി ﷺ മിമ്പറില്‍ കയറി ഇങ്ങനെ പറഞ്ഞു: ‘ചില ജോലിക്കാരുടെ സ്ഥിതിയെന്താണ്? അയാളെ നാം ഒരു ജോലിക്ക് നിയമിക്കുന്നു. എന്നിട്ട് അയാള്‍ പറയുന്നു: ഇത് നിങ്ങള്‍ക്കുള്ളതാണ്, ഇത് എനിക്ക് ഹദ്‌യ കിട്ടിയതാണ് എന്ന്. അയാള്‍ അയാളുടെ പിതാവിന്‍റെയും മാതാവിന്‍റെയും വീട്ടില്‍ ഇരിക്കവെ അയാള്‍ക്ക് ഹദ്‌യ കിട്ടുന്നുണ്ടോ, ഇല്ലേ എന്ന് നോക്കരുതോ? മുഹമ്മദിന്‍റെ ആത്മാവ് യാതൊരുവന്‍റെ കയ്യിലാണോ അവന്‍ തന്നെയാണ് (സത്യം)! നിങ്ങളില്‍ ആരും തന്നെ അങ്ങനെ വല്ലതും കൊണ്ടുവരുന്നതായാല്‍, അതവന്‍റെ പിരടിയില്‍ വഹിച്ചുകൊണ്ട് ക്വിയാമത്ത് നാളില്‍ അവന്‍ വരാതിരിക്കയില്ല. ഒട്ടകമാണെങ്കില്‍ അതിന് അലര്‍ച്ചയും, പശുവാണെങ്കില്‍ അതിന് അകറിച്ചയും, ആടാണെങ്കില്‍ അതിന് കരച്ചിലും ഉണ്ടായിരിക്കും.’ പിന്നീട് നബി ﷺ, കൈ രണ്ടും കക്ഷത്തിന്‍റെ നിറം കാണുമാറ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മൂന്ന് പ്രാവശ്യം ഇങ്ങനെ പറഞ്ഞു: ‘അല്ലാഹുവേ! ഞാന്‍ (ജനങ്ങള്‍ക്ക്) എത്തിച്ചുകൊടുത്തുവോ?!’ (ബുഖാരി:7174)
عَنْ عَدِيُّ بْنُ عُمَيْرَةَ الْكِنْدِيُّ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” يَا أَيُّهَا النَّاسُ مَنْ عَمِلَ مِنْكُمْ لَنَا عَلَى عَمَلٍ فَكَتَمَنَا مِنْهُ مِخْيَطًا فَمَا فَوْقَهُ فَهُوَ غُلٌّ يَأْتِي بِهِ يَوْمَ الْقِيَامَةِ ” . فَقَامَ رَجُلٌ مِنَ الأَنْصَارِ أَسْوَدُ كَأَنِّي أَنْظُرُ إِلَيْهِ فَقَالَ يَا رَسُولَ اللَّهِ اقْبَلْ عَنِّي عَمَلَكَ . قَالَ ” وَمَا ذَاكَ ” . قَالَ سَمِعْتُكَ تَقُولُ كَذَا وَكَذَا . قَالَ ” وَأَنَا أَقُولُ ذَلِكَ مَنِ اسْتَعْمَلْنَاهُ عَلَى عَمَلٍ فَلْيَأْتِ بِقَلِيلِهِ وَكَثِيرِهِ فَمَا أُوتِيَ مِنْهُ أَخَذَهُ وَمَا نُهِيَ عَنْهُ انْتَهَى ” .
അദിയ്യുബ്നുഉമൈറഃ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഹേ, മനുഷ്യരേ, നിങ്ങളില്‍ ആരെങ്കിലും നമുക്കുവേണ്ടി ഒരു ജോലി ചെയ്തിട്ട് അതില്‍ നിന്ന് ഒരു സൂചിയോ, അതിന് മീതെയുള്ള (അതിനെക്കാള്‍ വലിയ) വല്ലതുമോ ഒളിച്ചുവെക്കുന്നപക്ഷം, അത് വഞ്ചനയാകുന്നു. അവന്‍ അതും കൊണ്ട് ക്വിയാമത്തുനാളില്‍ വരും.’ അപ്പോള്‍, അന്‍സ്വാരികളില്‍ പെട്ട കറുത്ത ഒരു പുരുഷന്‍ – അത് സഅ്ദുബ്‌നുഉണ്ടാദഃ رضي الله عنه ആയിരുന്നു – എഴുന്നേറ്റ് നിന്ന് പറഞ്ഞു: ‘അല്ലാഹുവിന്റെ റസൂലേ, അവിടുത്തെ ഉദ്യോഗം എന്നില്‍ നിന്ന് അവിടുന്ന് (തിരിച്ച്) ഏറ്റുവാങ്ങിയാലും!’ നബി ﷺ ചോദിച്ചു: ‘അതെന്താ?’ അദ്ദേഹം പറഞ്ഞു: ‘അവിടുന്ന് ഇന്നിന്ന് പ്രകാരം പറയുന്നത് ഞാന്‍ കേട്ടു. (അതുതന്നെ)’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘ഞാനത് ഇപ്പോഴും പറയുന്നു. നാം ഒരാളെ ഒരു ജോലിയില്‍ ഏല്‍പിച്ചാല്‍, അയാള്‍ അതില്‍ (അതു വഴി ലഭിക്കുന്നതില്‍) ചെറുതും വലുതുമെല്ലാം (രംഗത്ത്) കൊണ്ടുവരണം. അതില്‍ നിന്ന് അവന് കൊടുക്കപ്പെടുന്നത് അവന് സ്വീകരിക്കാം. അവനോട് വിരോധിക്കപ്പെട്ടതില്‍ നിന്ന് അവന്‍ ഒഴിഞ്ഞ് നില്‍ക്കുകയും വേണം.’ (അബൂദാവൂദ്:3581)
kanzululoom.com