വിശുദ്ധ ഖുർആനിലെ 101 ാ മത്തെ സൂറത്താണ് سورة القارعة (സൂറ: അല്ഖാരിഅഃ). 11 ആയത്തുകളാണ് മക്കയിൽ അവതരിച്ച ഈ സൂറത്തിലുള്ളത്. القارعة എന്നാൽ ‘ഭയങ്കര സംഭവം’ എന്നാണർത്ഥം. ഒന്നാമത്തെ ആയത്തിൽ ഇപ്രകാരം വന്നിട്ടുള്ളതാണ് ഈ പേരിനാധാരം.
അന്യനാളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ടാണ് സൂറത്ത് ആരംഭിക്കുന്നത്.
ٱلْقَارِعَةُ ﴿١﴾ مَا ٱلْقَارِعَةُ ﴿٢﴾ وَمَآ أَدْرَىٰكَ مَا ٱلْقَارِعَةُ ﴿٣﴾
ഭയങ്കരമായ ആ സംഭവം. ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു? ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? (ഖു൪ആന്‍:101/1-3)
الْقَارِعَةُ مِنْ أَسْمَاءِ يَوْمِ الْقِيَامَةِ، سُمِّيَتْ بِذَلِكَ، لِأَنَّهَا تُقَرِّعُ النَّاسَ وَتُزْعِجُهُمْ ] بِأَهْوَالِهَا
الْقَارِعَةُ എന്നത് അന്ത്യദിനത്തിന്റെ പേരുകളില്‍ ഒന്നാണ്. അതിന്റെ ഭയാനകത ജനങ്ങളെ ഭീതിപ്പെടുത്തുകയും ആഘാതമേല്പിക്കുകയും ചെയ്യുന്നതിനാലാണ് ആ പേരു വന്നത്. (തഫ്സീറുസ്സഅ്ദി)
‘വളരെ ഊക്കോടെ മുട്ടി അലക്കുന്നത്, മുട്ടി അലക്കുന്നത് മൂലം ഉണ്ടാകുന്ന കടുത്ത ശബ്ദം’ എന്നൊക്കെയാണ് الْقَارِعَةُ (ഖാരിഅത്ത്) എന്ന വാക്കിന്റെ അര്‍ത്ഥം. ഖിയാമത്ത് നാളാണ് ഇവിടെ വിവക്ഷ. കാഹളം ഊതുന്നതുകൊണ്ടും, ലോകമാസകലം തട്ടിത്തകരുന്നതുകൊണ്ടും ഉണ്ടാകുന്ന ഘോരശബ്ദവും, തുടര്‍ന്നുണ്ടാകുന്ന വമ്പിച്ച ഭീകരാവസ്ഥകളും കാരണമായി ഖിയാമത്തിന് ആ പേര് നല്കപ്പെട്ടിരിക്കുന്നു. (അമാനി തഫ്സീര്‍)
ഈ വചനങ്ങളില്‍ ആ ദിവസത്തിന്റെ ഗൗരവത്തിലേക്ക് ശ്രദ്ധതിരിച്ച് കൊണ്ട് അന്നത്തെ ചില സംഭവവികാസങ്ങളെ അല്ലാഹു ചൂണ്ടിക്കാട്ടുന്നു.
يَوْمَ يَكُونُ ٱلنَّاسُ كَٱلْفَرَاشِ ٱلْمَبْثُوثِ
മനുഷ്യന്മാര് ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം! (ഖു൪ആന്‍:101/4)
يَوْمَ تُقْرَعُ قُلُوبُ النَّاسِ يَكُوُنُونَ كَالفَرَاشِ المُنْتَشِرِ المُتَنَاثِرِ هُنَا وَهُنَاكَ.
മനുഷ്യരുടെ ഹൃദയങ്ങളെ അത് ഭീതിയിലാഴ്ത്തുകയും, അവർ അങ്ങുമിങ്ങുമായി ചിന്നിച്ചിതറിയ പാറ്റകളെ പോലെ ആയിത്തീരുകയും ചെയ്യും. (തഫ്സീർ മുഖ്തസ്വർ)
{يَوْمَ يَكُونُ النَّاسُ} مِنْ شِدَّةِ الْفَزَعِ وَالْهَوْلِ، {كَالْفَرَاشِ الْمَبْثُوثِ} أَيْ: كَالْجَرَادِ الْمُنْتَشِرِ، الَّذِي يَمُوجُ بَعْضُهُ فِي بَعْضٍ، وَالْفَرَاشُ: هِيَ الْحَيَوَانَاتُ الَّتِي تَكُونُ فِي اللَّيْلِ، يَمُوجُ بَعْضُهَا بِبَعْضٍ لَا تَدْرِي أَيْنَ تُوَجَّهُ، فَإِذَا أُوقِدَ لَهَا نَارٌ تَهَافَتَتْ إِلَيْهَا لِضَعْفِ إِدْرَاكِهَا، فَهَذِهِ حَالُ النَّاسِ أَهْلِ الْعُقُولِ،
{മനുഷ്യര്‍ ആയിത്തീരുന്ന ദിവസം} ഭയത്തിന്റെയും ഭീകരതയുടെയും കാഠിന്യത്താല്‍ {ചിന്നിച്ചിതറിയ പാറ്റപോലെ} അതായത്: ഒന്നിനു മേല്‍ ഒന്നായി തിരയടിക്കുന്ന വെട്ടുകിളികളെപ്പോലെ. രാത്രി കാലങ്ങളിലല് മേല്ക്കുമേല് തിരയടിച്ചുകൊണ്ടിരിക്കുന്ന ലക്ഷ്യമറിയാത്ത ഒരുതരം ജീവികളാണ് പാറ്റകള്‍. തീ കത്തിക്കപ്പെട്ടാല്‍ അതിന്റെ അപകടമറിയാതെ അതില്‍ പതിച്ചുകൊണ്ടിരിക്കും. അങ്ങനെയെങ്കില്‍ ബുദ്ധിയുള്ള മനുഷ്യന്റെ അവസ്ഥ എന്തായിരിക്കും. (തഫ്സീറുസ്സഅ്ദി)
وَتَكُونُ ٱلْجِبَالُ كَٱلْعِهْنِ ٱلْمَنفُوشِ
പര്‍വ്വതങ്ങള്‍ കടഞ്ഞ ആട്ടിന്‍ രോമം പോലെയും. (ഖു൪ആന്‍:101/5)
وَتَكُونُ الجِبَالُ مِثْلَ الصُّوفِ المَنْدُوفِ فِي خِفَّةِ سَيْرِهَا وَحَرَكَتِهَا.
പർവ്വതങ്ങൾ കടഞ്ഞ പഞ്ഞി കണക്കെ പോലെ – ഭാരമില്ലാതെ ചലിച്ചു കൊണ്ടിരിക്കുന്ന – അവസ്ഥയിലാകും. (തഫ്സീർ മുഖ്തസ്വർ)
وَأَمَّا الْجِبَالُ الصُّمُّ الصِّلَابُ، {فَتَكُونُ كَالْعِهْنِ الْمَنْفُوشِ} أَيْ: كَالصُّوفِ الْمَنْفُوشِ، الَّذِي بَقِيَ ضَعِيفًا جِدًّا، تُطَيِّرُ بِهِ أَدْنَى رِيحٍ، قَالَ تَعَالَى: {وَتَرَى الْجِبَالَ تَحْسَبُهَا جَامِدَةً وَهِيَ تَمُرُّ مَرَّ السَّحَابِ} ثُمَّ بَعْدَ ذَلِكَ، تَكُونُ هَبَاءً مَنْثُورًا، فَتَضْمَحِلُّ وَلَا يَبْقَى مِنْهَا شَيْءٌ يُشَاهَدُ،
എന്നാല്‍ ഉറപ്പുള്ളതും ശക്തവുമായ പര്‍വതങ്ങള്‍ {കടഞ്ഞു വിതറപ്പെട്ട പഞ്ഞി പോലെയും} ആയിത്തീരും. നേരിയ കാറ്റില്‍ പോലും പറന്നുപോകുന്ന വളരെ ദുര്‍ബലമായ കടഞ്ഞ പഞ്ഞിപോലെ. അല്ലാഹു പറയുന്നു: {പര്‍വതങ്ങളെ നീ കാണുമ്പോള്‍ അവ ഉറച്ചുനില്‍ക്കുന്നതാണ് എന്ന് നീ ധരിച്ചുപോകും. എന്നാല്‍ അവ മേഘങ്ങള്‍ ചലിക്കുന്നതു പോലെ ചലിക്കുന്നതാണ് (സൂറത്തുന്നംല് 88)} പിന്നീട് അത് ചിന്നിച്ചിതറിയ ധൂളികളെപ്പോലെ ആയിത്തീരും. കാഴ്ചയില്‍ ഒന്നും അവശേഷിക്കാത്ത വിധത്തില്‍ അത് ഇല്ലാതാവുന്നു. (തഫ്സീറുസ്സഅ്ദി)
فَحِينَئِذٍ تُنْصَبُ الْمَوَازِينُ، وَيَنْقَسِمُ النَّاسُ قِسْمَيْنِ: سُعَدَاءَ وَأَشْقِيَاءَ
ഈ സമയം തുലാസ്സുകള്‍ സ്ഥാപിക്കപ്പെടുകയും ജനങ്ങള്‍ ദൗര്ഭാഗ്യവാന്മാരും സൗഭാഗ്യവാന്മാരുമായി രണ്ടു വിഭാഗമായി വേര്‍തിരിയും. (തഫ്സീറുസ്സഅ്ദി)
അതാണ് അല്ലാഹു തുടര്‍ന്ന് പറയുന്നത്:
فَأَمَّا مَن ثَقُلَتْ مَوَٰزِينُهُۥ ﴿٦﴾ فَهُوَ فِى عِيشَةٍ رَّاضِيَةٍ ﴿٧﴾
അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ, അവന് സംതൃപ്തമായ ജീവിതത്തിലായിരിക്കും. (ഖു൪ആന്‍:101/6-7)
{فَأَمَّا مَنْ ثَقُلَتْ مَوَازِينُهُ} أَيْ: رَجَحَتْ حَسَنَاتُهُ عَلَى سَيِّئَاتِهِ فَهُوَ {فِي عِيشَةٍ رَاضِيَةٍ} فِي جَنَّاتِ النَّعِيمِ.
{അപ്പോള്‍ ഏതൊരാളുടെ തുലാസ്സുകള്‍ ഘനം തൂങ്ങിയോ} നന്മയെക്കാള് അവന്റെ തിന്മകള് അധികമില്ലാതായാല് അവന് {സംതൃപ്തമായ ജീവിതത്തിലായിരിക്കും} സുഖാനുഗ്രഹത്തിന്റെ സ്വര്‍ഗത്തില്‍. (തഫ്സീറുസ്സഅ്ദി)
وَأَمَّا مَنْ خَفَّتْ مَوَٰزِينُهُۥ ﴿٨﴾ فَأُمُّهُۥ هَاوِيَةٌ ﴿٩﴾ وَمَآ أَدْرَىٰكَ مَا هِيَهْ ﴿١٠﴾ نَارٌ حَامِيَةُۢ ﴿١١﴾
എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ അവന്റെ സങ്കേതം ഹാവിയഃ ആയിരിക്കും. ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ? ചൂടേറിയ നരകാഗ്നിയത്രെ അത്. (ഖു൪ആന്‍:101/8-11)
{وَأَمَّا مَنْ خَفَّتْ مَوَازِينُهُ} بِأَنْ لَمْ تَكُنْ لَهُ حَسَنَاتٌ تُقَاوِمُ سَيِّئَاتِهِ. {فَأُمُّهُ هَاوِيَةٌ} أَيْ: مَأْوَاهُ وَمَسْكَنُهُ النَّارُ، الَّتِي مِنْ أَسْمَائِهَا الْهَاوِيَةُ، تَكُونُ لَهُ بِمَنْزِلَةِ الْأُمِّ الْمُلَازِمَةِ كَمَا قَالَ تَعَالَى: {إِنَّ عَذَابَهَا كَانَ غَرَامًا} وَقِيلَ: إِنَّ مَعْنَى ذَلِكَ، فَأَمُّ دِمَاغِهِ هَاوِيَةٌ فِي النَّارِ، أَيْ: يُلْقَى فِي النَّارِ عَلَى رَأْسِهِ. {وَمَا أَدْرَاكَ مَا هِيَهْ} وَهَذَا تَعْظِيمٌ لِأَمْرِهَا، ثُمَّ فَسَّرَهَا بِقَوْلِهِ: {نَارٌ حَامِيَةٌ} أَيْ: شَدِيدَةُ الْحَرَارَةِ، قَدْ زَادَتْ حَرَارَتُهَا عَلَى حَرَارَةِ نَارِ الدُّنْيَا سَبْعِينَ ضِعْفًا. نَسْتَجِيرُ بِاللَّهِ مِنْهَا.
{എന്നാല്‍ ഏതൊരാളുടെ തുലാസ്സുകള്‍ തൂക്കം കുറഞ്ഞതായോ} അവന്റെ തിന്മകളെ അതിജീവിക്കാവുന്ന നന്മകള് ഇല്ലാതിരുന്നാല്‍ {അവന്റെ സങ്കേതം ഹാവിയ ആയിരിക്കും}. ഹാവിയ എന്ന് പേരുള്ളതായ നരകത്തിലാണ് അവന്റെ താമസവും സങ്കേതവും. ഒരു ഉമ്മയെപ്പോലെ അതെപ്പോഴും അവന്റെ കൂടെ ഉണ്ടായിരിക്കും. മറ്റൊരിടത്ത് അല്ലാഹു പറയുന്നു: {തീര്‍ച്ചയായും അതിലെ ശിക്ഷ വിട്ടൊഴിയാത്ത വിപത്താകുന്നു’ (സൂറ: ഫുര്‍ക്വാന്‍ 65)} അതായത്: തലകീഴായി നരകത്തില്‍ അവന് എറിയപ്പെടും. {ഹാവിയ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?} അതിന്റെ ഗൗരവത്തെയാണ് ഈ ചോദ്യം സൂചിപ്പിക്കുന്നത്. എന്നിട്ട് അതിനെ വിശദീകരിച്ചുകൊണ്ട് പറയുന്നു: {ചൂടേറിയ നരകാഗ്നിയത്രെ അത്} കഠിനമായ ചൂടുള്ളത്. ഇവിടത്തെ തീയിനെക്കാള്‍ എഴുപതിരട്ടി വര്‍ധിച്ചതാണ് അതിന്റെ ചൂട്. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. (തഫ്സീറുസ്സഅ്ദി)
മനുഷ്യന്റെ കര്‍മങ്ങളെല്ലാം ഖിയാമത്തുനാളിൽ തൂക്കിക്കണക്കാക്കപ്പെടുന്നതാണെന്നും, അതിനായി അല്ലാഹു ഒരു തുലാസ് ഏര്പ്പെടുത്തപ്പെടുമെന്നും ഖുര്‍ആനിലും, ഹദീസിലും, വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാകുന്നു.
ﻭَٱﻟْﻮَﺯْﻥُ ﻳَﻮْﻣَﺌِﺬٍ ٱﻟْﺤَﻖُّ ۚ
അന്നത്തെ ദിവസം (കര്‍മ്മങ്ങള്‍) തൂക്കികണക്കാക്കുന്നത് സത്യമായിരിക്കും….. (ഖു൪ആന്‍ :7/8)
ﻭَﻧَﻀَﻊُ ٱﻟْﻤَﻮَٰﺯِﻳﻦَ ٱﻟْﻘِﺴْﻂَ ﻟِﻴَﻮْﻡِ ٱﻟْﻘِﻴَٰﻤَﺔِ ﻓَﻼَ ﺗُﻈْﻠَﻢُ ﻧَﻔْﺲٌ ﺷَﻴْـًٔﺎ ۖ ﻭَﺇِﻥ ﻛَﺎﻥَ ﻣِﺜْﻘَﺎﻝَ ﺣَﺒَّﺔٍ ﻣِّﻦْ ﺧَﺮْﺩَﻝٍ ﺃَﺗَﻴْﻨَﺎ ﺑِﻬَﺎ ۗ ﻭَﻛَﻔَﻰٰ ﺑِﻨَﺎ ﺣَٰﺴِﺒِﻴﻦَ
ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ നീതിപൂര്‍ണ്ണമായ തുലാസുകള്‍ നാം സ്ഥാപിക്കുന്നതാണ്. അപ്പോള്‍ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. അത് (കര്‍മ്മം) ഒരു കടുക്മണിതൂക്കമുള്ളതാണെങ്കിലും നാമത് കൊണ്ട് വരുന്നതാണ്. കണക്ക് നോക്കുവാന്‍ നാം തന്നെ മതി.(ഖു൪ആന്‍ :21/47)
മനുഷ്യന്റെ കര്‍മങ്ങളെല്ലാം ഖിയാമത്തുനാളില്‍ തൂക്കിക്കണക്കാക്കപ്പെടുന്നതാണെന്ന് ഖുര്‍ആന്‍ പല സ്ഥലത്തും പ്രസ്താവിച്ചിട്ടുള്ളതാണ്. എന്നാല്‍, എങ്ങനെയാണ് കര്‍മങ്ങള്‍ തൂക്കിക്കണക്കാക്കുക? ആ തുലാസ്സ് ഏത് തരത്തിലുള്ളതായിരിക്കും? ഇതൊന്നും തിട്ടപ്പെടുത്തുവാൻ നമുക്ക് സാദ്ധ്യമല്ല. യാതൊരു ദുര്‍വ്യാഖ്യാനവും നൽകാതെയും, ഭൗതിക തുലാസ്സുകളോട് താരതമ്യപ്പെടുത്താതെയും നാം അത് വിശ്വസിക്കുന്നു. അതെ, വിശ്വസിക്കണം. പക്ഷേ, ഒരു കാര്യം നമുക്ക് ഓര്‍മിക്കാം. നമ്മുടെ ബാഹ്യദൃഷ്ടികൊണ്ട് കാണുവാൻ കഴിയാത്ത പല വസ്തുക്കളുടെയും അളവും തൂക്കവും കണക്കാക്കുന്നതിന് അല്പജ്ഞാനിയായ മനുഷ്യൻ വിവിധ ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തി വരുന്നു. അപ്പോള്‍, ഈ ലോക പ്രകൃതിക്കതീതമായ പരലോകത്തുവെച്ച് മനുഷ്യകര്മങ്ങളടക്കമുള്ള ഏത് കാര്യവും തൂക്കിക്കണക്കാക്കുവാനുള്ള ഒരു മാര്‍ഗം എല്ലാറ്റിന്റെയും സൃഷ്ടാവായ അല്ലാഹുവിങ്കലുണ്ടായിരിക്കുമെന്ന് കാണുവാന്‍ പ്രയാസമുണ്ടോ?! ഇല്ല തന്നെ. (അമാനി തഫ്സീര്‍)
kanzululoom.com