പ്രവാചകന്‍ ﷺ യുടെ മനശാസ്ത്രപരമായ ഉപദേശം

(ഒന്ന്)

عَنْ أَبِي أُمَامَةَ رَضِيَ اَللَّهُ عَنْهُ قَالَ : إِنَّ فَتًى شَابًّا أَتَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ : يَا رَسُولَ اللَّهِ ، ائْذَنْ لِي بِالزِّنَا . فَأَقْبَلَ الْقَوْمُ عَلَيْهِ فَزَجَرُوهُ قَالُوا : مَهْ مَهْ ، فَقَالَ : ادْنُهْ ، فَدَنَا مِنْهُ قَرِيبًا ، قَالَ : فَجَلَسَ. قَالَ : أَتُحِبُّهُ لأُمِّكَ ؟ قَالَ : لا وَاللَّهِ جَعَلَنِي اللَّهُ فِدَاءَكَ . قَالَ : وَلا النَّاسُ يُحِبُّونَهُ لأُمَّهَاتِهِمْ . قَالَ : أَفَتُحِبُّهُ لابْنَتِكَ؟ قَالَ : لا وَاللَّهِ يَا رَسُولَ اللَّهِ جَعَلَنِي اللَّهُ فِدَاءَكَ . قَالَ : وَلا النَّاسُ يُحِبُّونَهُ لِبَنَاتِهِمْ . قَالَ : أَفَتُحِبُّهُ لأُخْتِكَ ؟ قَالَ : لا وَاللَّهِ جَعَلَنِي اللَّهُ فِدَاءَكَ . قَالَ : وَلا النَّاسُ يُحِبُّونَهُ لأَخَوَاتِهِمْ . قَالَ : أَفَتُحِبُّهُ لِعَمَّتِكَ ؟ قَالَ : لا وَاللَّهِ جَعَلَنِي اللَّهُ فِدَاءَكَ . قَالَ : وَلا النَّاسُ يُحِبُّونَهُ لِعَمَّاتِهِمْ . قَالَ : أَفَتُحِبُّهُ لِخَالَتِكَ ؟ قَالَ : لا وَاللَّهِ جَعَلَنِي اللَّهُ فِدَاءَكَ . قَالَ : وَلا النَّاسُ يُحِبُّونَهُ لِخَالَاتِهِمْ . قَالَ : فَوَضَعَ يَدَهُ عَلَيْهِ وَقَالَ : اللَّهُمَّ اغْفِرْ ذَنْبَهُ ، وَطَهِّرْ قَلْبَهُ ، وَحَصِّنْ فَرْجَهُ ، فَلَمْ يَكُنْ بَعْدُ ذَلِكَ الْفَتَى يَلْتَفِتُ إِلَى شَيْءٍ

അബൂ ഉമാമയില്‍ (റ) നിന്ന് നിവേദനം: ചുറുചുറുപ്പുള്ള ഒരു യാവാവ് നബി ﷺ യുടെ അടുക്കല്‍ വന്നിട്ട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലെ, എനിക്ക് വ്യഭിചരിക്കാന്‍ അനുവാദം നല്‍കണം. അപ്പോള്‍ ജനങ്ങളെല്ലാം അയാളെ തടഞ്ഞു. അവ൪ പറഞ്ഞു: ‘മിണ്ടാതിരി’. അപ്പോള്‍ നബി ﷺ പറഞ്ഞു: അദ്ദേഹത്തെ വിടുക. നബി ﷺ അദ്ദേഹത്തെ തന്നോട് ചേ൪ത്ത് നി൪ത്തി, എന്നിട്ട് അവനോട് ഇരിക്കാന്‍ പറഞ്ഞു: എന്നിട്ട് നബി ﷺ അവനോട് ചോദിച്ചു: വ്യഭിചാരം നിന്റെ ഉമ്മയോടാണെങ്കില്‍ നീ ഇഷ്ടപ്പെടുമോ? അവന്‍ പറഞ്ഞു: ഇല്ല, ഒരിക്കലുമില്ല പ്രവാചകരെ. നബി ﷺ പറഞ്ഞു: എങ്കില്‍ ജനങ്ങളും തങ്ങളുടെ മാതാക്കളോട് അതൊരിക്കലും ഇഷ്ടപ്പെടുന്നില്ല. നബി ﷺ വീണ്ടും ചോദിച്ചു: അത് നിന്റെ മകളോടാണെങ്കിലോ? അവന്‍ പറഞ്ഞു: ഇല്ല, ഒരിക്കലുമില്ല പ്രവാചകരെ. നബി ﷺ പറഞ്ഞു: എങ്കില്‍ ജനങ്ങളും തങ്ങളുടെ മക്കളോട് അതൊരിക്കലും ഇഷ്ടപ്പെടുന്നില്ല. നബി ﷺ വീണ്ടും ചോദിച്ചു: അത് നിന്റെ സഹോദരിയോടാണെങ്കിലോ? അവന്‍ പറഞ്ഞു: ഇല്ല, ഒരിക്കലുമില്ല പ്രവാചകരെ. നബി ﷺ പറഞ്ഞു: എങ്കില്‍ ജനങ്ങളും തങ്ങളുടെ സഹോദരിമാരോട് അതൊരിക്കലും ഇഷ്ടപ്പെടുന്നില്ല. നബി ﷺ വീണ്ടും ചോദിച്ചു: അത് നിന്റെ പിതൃസഹോദരിയോടാണെങ്കിലോ? അവന്‍ പറഞ്ഞു: ഇല്ല, ഒരിക്കലുമില്ല പ്രവാചകരെ. നബി ﷺ പറഞ്ഞു: എങ്കില്‍ ജനങ്ങളും തങ്ങളുടെ പിതൃസഹോദരിമാരോട് അതൊരിക്കലും ഇഷ്ടപ്പെടുന്നില്ല. നബി ﷺ വീണ്ടും ചോദിച്ചു: അത് നിന്റെ മാതൃസഹോദരിയോടാണെങ്കിലോ? അവന്‍ പറഞ്ഞു: ഇല്ല, ഒരിക്കലുമില്ല പ്രവാചകരെ. നബി ﷺ പറഞ്ഞു: എങ്കില്‍ ജനങ്ങളും തങ്ങളുടെ മാതൃസഹോദരിമാരോട് അതൊരിക്കലും ഇഷ്ടപ്പെടുന്നില്ല. പിന്നീട് നബി ﷺ ആ ചെറുപ്പക്കാരന്റെ മേല്‍ കൈവെച്ചു പ്രാ൪ത്ഥിച്ചു: അല്ലാഹുവെ, ഇദ്ദേഹത്തിന്റെ പാപം നീ പൊറുത്തുകൊടുക്കുകയും ഹൃദയം സംശുദ്ധമാക്കുകയും ഗുഹ്യഭാഗം സംരക്ഷിക്കുകയും ചെയ്യേണമേ. പിന്നീട് ആ ചെറുപ്പക്കാരന്‍ ഒരു തിന്മയിലേക്കും തിരിഞ്ഞുനോക്കുക പോലും ചെയ്തിട്ടില്ല. (അഹ്മദ്)

(രണ്ട്)

عَنْ أَنَسِ بْنِ مَالِكٍ، أَنَّ رَجُلاً، مِنَ الأَنْصَارِ جَاءَ إِلَى النَّبِيِّ ـ صلى الله عليه وسلم ـ يَسْأَلُهُ فَقَالَ ‏”‏ لَكَ فِي بَيْتِكَ شَىْءٌ ‏”‏ ‏.‏ قَالَ بَلَى حِلْسٌ نَلْبَسُ بَعْضَهُ وَنَبْسُطُ بَعْضَهُ وَقَدَحٌ نَشْرَبُ فِيهِ الْمَاءَ ‏.‏ قَالَ ‏”‏ ائْتِنِي بِهِمَا ‏”‏ ‏.‏ قَالَ فَأَتَاهُ بِهِمَا فَأَخَذَهُمَا رَسُولُ اللَّهِ ـ صلى الله عليه وسلم ـ بِيَدِهِ ثُمَّ قَالَ ‏”‏ مَنْ يَشْتَرِي هَذَيْنِ ‏”‏ ‏.‏ فَقَالَ رَجُلٌ أَنَا آخُذُهُمَا بِدِرْهَمٍ ‏.‏ قَالَ ‏”‏ مَنْ يَزِيدُ عَلَى دِرْهَمٍ ‏”‏ ‏.‏ مَرَّتَيْنِ أَوْ ثَلاَثًا قَالَ رَجُلٌ أَنَا آخُذُهُمَا بِدِرْهَمَيْنِ ‏.‏ فَأَعْطَاهُمَا إِيَّاهُ وَأَخَذَ الدِّرْهَمَيْنِ فَأَعْطَاهُمَا الأَنْصَارِيَّ وَقَالَ ‏”‏ اشْتَرِ بِأَحَدِهِمَا طَعَامًا فَانْبِذْهُ إِلَى أَهْلِكَ وَاشْتَرِ بِالآخَرِ قَدُومًا فَأْتِنِي بِهِ ‏”‏ ‏.‏ فَفَعَلَ فَأَخَذَهُ رَسُولُ اللَّهِ ـ صلى الله عليه وسلم ـ فَشَدَّ فِيهِ عُودًا بِيَدِهِ وَقَالَ ‏”‏ اذْهَبْ فَاحْتَطِبْ وَلاَ أَرَاكَ خَمْسَةَ عَشَرَ يَوْمًا ‏”‏ ‏.‏ فَجَعَلَ يَحْتَطِبُ وَيَبِيعُ فَجَاءَ وَقَدْ أَصَابَ عَشْرَةَ دَرَاهِمَ فَقَالَ ‏”‏ اشْتَرِ بِبَعْضِهَا طَعَامًا وَبِبَعْضِهَا ثَوْبًا ‏”‏ ‏.‏ ثُمَّ قَالَ ‏”‏ هَذَا خَيْرٌ لَكَ مِنْ أَنْ تَجِيءَ وَالْمَسْأَلَةُ نُكْتَةٌ فِي وَجْهِكَ يَوْمَ الْقِيَامَةِ إِنَّ الْمَسْأَلَةَ لاَ تَصْلُحُ إِلاَّ لِذِي فَقْرٍ مُدْقِعٍ أَوْ لِذِي غُرْمٍ مُفْظِعٍ أَوْ دَمٍ مُوجِعٍ ‏”‏ ‏.‏

അനസ് ബ്നു മാലികിൽ (റ) നിന്ന് നിവേദനം:  അന്‍സ്വാരികളില്‍പെട്ട ഒരാള്‍ നബി ﷺ യുടെ അടുത്ത് യാചിച്ചുവന്നു. അപ്പോള്‍ അവിടുന്ന് ചോദിച്ചു: താങ്കളുടെ വീട്ടിലൊന്നുമില്ലേ?’ ‘ഉണ്ട്. ഞങ്ങള്‍ ധരിക്കാനും വിരിക്കാനും ഉപയോഗിക്കുന്ന ഒരു പുതപ്പും വെള്ളം കുടിക്കാനുപയോഗിക്കുന്ന ഒരു പാത്രവുമുണ്ട്’. അയാള്‍ പറഞ്ഞു. ‘എങ്കില്‍ അവ രണ്ടുമായി എന്റെ അടുത്ത് വരിക’-തിരുമേനി ആവശ്യപ്പെട്ടു. അങ്ങനെ അദ്ദേഹം അവ രണ്ടുമായി വന്നു. അപ്പോള്‍ നബി ﷺ അത് രണ്ടും കയ്യില്‍ പിടിച്ച് ചോദിച്ചു: ‘ഇത് രണ്ടും ആര്‍ വാങ്ങും?’ ‘ഒരു ദിര്‍ഹമിന് അവ രണ്ടും ഞാനെടുത്തുകൊള്ളാം’- ഒരാള്‍ പറഞ്ഞു.’ഒരു ദിര്‍ഹമിലധികം ആര്‍ തരും?’- നബി ﷺ രണ്ടോ മൂന്നോ തവണ ചോദിച്ചു.’രണ്ട് ദിര്‍ഹമിന് ഞാന്‍ വാങ്ങിച്ചുകൊള്ളാം’- മറ്റൊരാള്‍ പറഞ്ഞു. അതനുസരിച്ച് അത് രണ്ടും അയാള്‍ക്ക് കൊടുക്കുകയും രണ്ട് ദിര്‍ഹം സ്വീകരിക്കുകയും ചെയ്തു. പിന്നീട് അത് പ്രസ്തുത അന്‍സ്വാരിക്ക് കൊടുത്തുകൊണ്ട് അവിടുന്ന് പറഞ്ഞു: ‘ഇവയിലൊന്നുകൊണ്ട് ആഹാരം വാങ്ങി കുടുംബത്തിന് കൊടുക്കുക. മറ്റേതുപയോഗിച്ച് ഒരു കോടാലി വാങ്ങി എന്റെ അടുത്ത് വരിക’. അതനുസരിച്ച് അയാള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. അങ്ങനെ നബി ﷺ കോടാലി ഒരു പിടിയിലുറപ്പിച്ചുകൊണ്ട് അദ്ദേഹത്തോട് ഇപ്രകാരം ആവശ്യപ്പെട്ടു: ‘താങ്കള്‍ പോയി വിറക് വെട്ടുക. പതിനഞ്ച് ദിവസത്തേക്ക് ഞാനിനി താങ്കളെ കാണാനിടവരരുത്’. നബി ﷺ യുടെ നിര്‍ദേശമനുസരിച്ച് അയാള്‍ വിറക് വെട്ടി വില്‍ക്കാന്‍ തുടങ്ങി. അതിലൂടെ അദ്ദേഹത്തിന് പത്ത് ദിര്‍ഹം ലഭിക്കുകയും ചെയ്തു. അതുമായി നബി ﷺ യുടെ അടുത്ത് വന്നു. അപ്പോള്‍ തിരുമേനി പറഞ്ഞു: ‘അതില്‍ അല്‍പമുപയോഗിച്ച് ആഹാരവും ബാക്കികൊണ്ട് വസ്ത്രവും വാങ്ങുക’ …… (ഇബ്‌നുമാജ: 2198)

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *