عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، قَالَ: أَنَّ النَّبِيَّ صلى الله عليه وسلم كَانَ يُصَلِّي عِنْدَ الْبَيْتِ، وَأَبُو جَهْلٍ وَأَصْحَابٌ لَهُ جُلُوسٌ، إِذْ قَالَ بَعْضُهُمْ لِبَعْضٍ أَيُّكُمْ يَجِيءُ بِسَلَى جَزُورِ بَنِي فُلاَنٍ فَيَضَعُهُ عَلَى ظَهْرِ مُحَمَّدٍ إِذَا سَجَدَ فَانْبَعَثَ أَشْقَى الْقَوْمِ فَجَاءَ بِهِ، فَنَظَرَ حَتَّى إِذَا سَجَدَ النَّبِيُّ صلى الله عليه وسلم وَضَعَهُ عَلَى ظَهْرِهِ بَيْنَ كَتِفَيْهِ وَأَنَا أَنْظُرُ، لاَ أُغَيِّرُ شَيْئًا، لَوْ كَانَ لِي مَنْعَةٌ. قَالَ فَجَعَلُوا يَضْحَكُونَ وَيُحِيلُ بَعْضُهُمْ عَلَى بَعْضٍ، وَرَسُولُ اللَّهِ صلى الله عليه وسلم سَاجِدٌ لاَ يَرْفَعُ رَأْسَهُ، حَتَّى جَاءَتْهُ فَاطِمَةُ، فَطَرَحَتْ عَنْ ظَهْرِهِ، فَرَفَعَ رَأْسَهُ ثُمَّ قَالَ ” اللَّهُمَّ عَلَيْكَ بِقُرَيْشٍ ”. ثَلاَثَ مَرَّاتٍ، فَشَقَّ عَلَيْهِمْ إِذْ دَعَا عَلَيْهِمْ ـ قَالَ وَكَانُوا يُرَوْنَ أَنَّ الدَّعْوَةَ فِي ذَلِكَ الْبَلَدِ مُسْتَجَابَةٌ ـ ثُمَّ سَمَّى ” اللَّهُمَّ عَلَيْكَ بِأَبِي جَهْلٍ، وَعَلَيْكَ بِعُتْبَةَ بْنِ رَبِيعَةَ، وَشَيْبَةَ بْنِ رَبِيعَةَ، وَالْوَلِيدِ بْنِ عُتْبَةَ، وَأُمَيَّةَ بْنِ خَلَفٍ، وَعُقْبَةَ بْنِ أَبِي مُعَيْطٍ ”. وَعَدَّ السَّابِعَ فَلَمْ يَحْفَظْهُ قَالَ فَوَالَّذِي نَفْسِي بِيَدِهِ، لَقَدْ رَأَيْتُ الَّذِينَ عَدَّ رَسُولُ اللَّهِ صلى الله عليه وسلم صَرْعَى فِي الْقَلِيبِ قَلِيبِ بَدْرٍ.
അബ്ദില്ലാഹിബ്നു മസ്ഊദ് رضى الله عنه പറയുന്നു: നബി ﷺ കഅ്ബയുടെ അടുക്കല്‍ നമസ്‌കരിക്കുകയായിരുന്നു. അബൂജഹലും അനുയായികളും സമീപത്തുതന്നെ ഇരിക്കുന്നുണ്ട്. അപ്പോള്‍ ചിലര്‍ ചിലരോട് പറഞ്ഞു: ‘നിങ്ങളില്‍ ആരാണ് ഇന്ന ഗോത്രത്തില്‍ പോയി പഴകിയ കുടല്‍മാല കൊണ്ടുവരിക? എന്നിട്ട് മുഹമ്മദ് സുജൂദ് ചെയ്യുമ്പോള്‍ അവന്റെ മുതുകത്ത് ഇടുക?’ ഇത് കേട്ടയുടനെ അവരിലെ വൃത്തികെട്ട ഒരാള്‍ പോയി അത് കൊണ്ടുവന്നു. നബി ﷺ സുജൂദ് ചെയ്യാന്‍ അയാള്‍ കാത്തുനിന്നു. നബി ﷺ സുജൂദ് ചെയ്തപ്പോള്‍ നബി ﷺയുടെ ചുമലിലൂടെ ആ കുടല്‍മാലയിട്ടു. ഞാനത് നോക്കിനില്‍ക്കുകയായിരുന്നു. അത് തടയാനുള്ള കരുത്ത് എനിക്കുണ്ടായിരുന്നില്ല. അങ്ങനെ അവര്‍ പരസ്പരം ചിരിക്കുവാനും ആഹ്ലാദിക്കുവാനും തുടങ്ങി. നബിയാകട്ടെ സുജൂദില്‍ നിന്ന് ഉയരാന്‍ പോലും കഴിയാതെ അതേ അവസ്ഥയില്‍ തുടര്‍ന്നു. അങ്ങനെയിരിക്കെ മകള്‍ ഫാത്വിമ കടന്നുവരികയും നബി ﷺ യുടെ മുതുകത്തുനിന്നും അത് എടുത്ത് വലിച്ചെറിയുകയും ചെയ്തു. നബി ﷺ തന്റെ തല ഉയര്‍ത്തി. എന്നിട്ട് പറഞ്ഞു: ‘അല്ലാഹുവേ, ക്വുറൈശികളുടെ കാര്യത്തില്‍ നീ മതിയായവനാണ്.’ മൂന്ന് തവണ ഇത് ആവര്‍ത്തിച്ചു. അവര്‍ക്കെതിരെയുള്ള നബിയുടെ പ്രാര്‍ഥന അവര്‍ക്ക് വലിയ പ്രയാസമായി തോന്നി. കാരണം മക്കയില്‍ വെച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന ഉത്തരം ലഭിക്കപ്പെടുന്ന ഒന്നാണ് എന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. ശേഷം ഓരോരുത്തരുടെയും പേര് എടുത്തുപറഞ്ഞുകൊണ്ട് നബി ﷺ പ്രാര്‍ഥിച്ചു: ‘അല്ലാഹുവേ, അബൂജഹലിന്റെ കാര്യം ഞാന്‍ നിന്നെ ഏല്‍പിക്കുകയാണ്. ഉത്ബയുടെയും ശൈബയുടെയും ഈ വലീദിന്റെയും ഉമയ്യത്തുബ്‌നു ഖലഫിന്റെയും ഉക്വ്ബതുബ്‌നു അബീമുഈത്വിന്റെയും കാര്യം ഞാന്‍ നിന്നെ ഏല്‍പിക്കുകയാണ്.’ അബ്ദില്ലാഹിബ്നു മസ്ഊദ് رضى الله عنه പറയുന്നു: ‘നബി ﷺ എണ്ണിപ്പറഞ്ഞ ആളുകളെല്ലാം ബദ്ര്‍ യുദ്ധ ദിവസത്തില്‍ ഖലീബില്‍ വീണ് കിടക്കുന്നത് ഞാന്‍ കണ്ടു. (ബുഖാരി: 240)
عَنْ أَبِي هُرَيْرَةَ، قَالَ قَالَ أَبُو جَهْلٍ هَلْ يُعَفِّرُ مُحَمَّدٌ وَجْهَهُ بَيْنَ أَظْهُرِكُمْ قَالَ فَقِيلَ نَعَمْ . فَقَالَ وَاللاَّتِ وَالْعُزَّى لَئِنْ رَأَيْتُهُ يَفْعَلُ ذَلِكَ لأَطَأَنَّ عَلَى رَقَبَتِهِ أَوْ لأُعَفِّرَنَّ وَجْهَهُ فِي التُّرَابِ – قَالَ – فَأَتَى رَسُولَ اللَّهِ صلى الله عليه وسلم وَهُوَ يُصَلِّي زَعَمَ لِيَطَأَ عَلَى رَقَبَتِهِ – قَالَ – فَمَا فَجِئَهُمْ مِنْهُ إِلاَّ وَهُوَ يَنْكِصُ عَلَى عَقِبَيْهِ وَيَتَّقِي بِيَدَيْهِ – قَالَ – فَقِيلَ لَهُ مَا لَكَ فَقَالَ إِنَّ بَيْنِي وَبَيْنَهُ لَخَنْدَقًا مِنْ نَارٍ وَهَوْلاً وَأَجْنِحَةً . فَقَالَ رَسُولُ اللَّهِ صلى الله عليه وسلم ” لَوْ دَنَا مِنِّي لاَخْتَطَفَتْهُ الْمَلاَئِكَةُ عُضْوًا عُضْوًا ” . قَالَ فَأَنْزَلَ اللَّهُ عَزَّ وَجَلَّ لاَ نَدْرِي فِي حَدِيثِ أَبِي هُرَيْرَةَ أَوْ شَىْءٌ بَلَغَهُ { كَلاَّ إِنَّ الإِنْسَانَ لَيَطْغَى * أَنْ رَآهُ اسْتَغْنَى * إِنَّ إِلَى رَبِّكَ الرُّجْعَى * أَرَأَيْتَ الَّذِي يَنْهَى * عَبْدًا إِذَا صَلَّى * أَرَأَيْتَ إِنْ كَانَ عَلَى الْهُدَى * أَوْ أَمَرَ بِالتَّقْوَى * أَرَأَيْتَ إِنْ كَذَّبَ وَتَوَلَّى} – يَعْنِي أَبَا جَهْلٍ – { أَلَمْ يَعْلَمْ بِأَنَّ اللَّهَ يَرَى * كَلاَّ لَئِنْ لَمْ يَنْتَهِ لَنَسْفَعًا بِالنَّاصِيَةِ * نَاصِيَةٍ كَاذِبَةٍ خَاطِئَةٍ * فَلْيَدْعُ نَادِيَهُ * سَنَدْعُ الزَّبَانِيَةَ * كَلاَّ لاَ تُطِعْهُ} زَادَ عُبَيْدُ اللَّهِ فِي حَدِيثِهِ قَالَ وَأَمَرَهُ بِمَا أَمَرَهُ بِهِ . وَزَادَ ابْنُ عَبْدِ الأَعْلَى فَلْيَدْعُ نَادِيَهُ يَعْنِي قَوْمَهُ .
അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അബൂജഹ്ല്‍ ചോദിച്ചു: ‘മുഹമ്മദ് നിങ്ങളുടെ മുന്നില്‍വെച്ച് അവന്‍റെ മുഖം നിലത്ത് കുത്താറുണ്ടോ?’ അപ്പോള്‍ പറയപ്പെട്ടു: ‘അതെ.’ അപ്പോള്‍ അവന്‍ പറഞ്ഞു: ‘ലാത്തയും ഉസ്സയും തന്നെയാണ് സത്യം, അവന്‍ അങ്ങനെ ചെയ്യുന്നത് ഞാന്‍ കണ്ടാല്‍ അവന്‍റെ പിരടിയില്‍ ഞാന്‍ ചവിട്ടുകതന്നെ ചെയ്യുന്നതാണ്. അല്ലെങ്കില്‍ അവന്‍റെ മുഖത്തെ ഞാന്‍ മണ്ണില്‍ പൂഴ്ത്തുന്നതാണ്.’ (അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറഞ്ഞു:) ‘അങ്ങനെ അവന്‍ അല്ലാഹുവിന്‍റെ റസൂല്‍ ﷺ നമസ്കരിച്ചുകൊണ്ടിരിക്കെ (നബി ﷺ യുടെ അടുത്തേക്ക്) ചെന്നു. (അങ്ങനെ) അവിടുത്തെ പിരടിയില്‍ ചവിട്ടാനായി അവന്‍ മുന്നോട്ട് വന്നു. അപ്പോള്‍ അവന്‍ അവന്‍റെ ഇരു കാലുകളും പിന്നോട്ട് വലിച്ചതും അവന്‍റെ ഇരു കൈകള്‍കൊണ്ടും (രക്ഷപ്പെടാന്‍ വേണ്ടി) സൂക്ഷിക്കുന്നതുമല്ലാതെ അവനില്‍ നിന്ന് അവരെ അമ്പരപ്പിച്ചില്ല.’ (അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറഞ്ഞു:) അപ്പോള്‍ അവനോട് പറയപ്പെട്ടു: ‘എന്തുപറ്റി?’ അവന്‍ പറഞ്ഞു: ‘എനിക്കും അവനും (നബിക്കും) ഇടയില്‍ തീയാലുള്ള ഒരു കിടങ്ങും ഭയാനകരൂപങ്ങളും ചിറകുകളും (ഞാന്‍ കണ്ടു).’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘അവന്‍ എന്നോട് (അതിനായി) അടുത്തിരുന്നുവെങ്കില്‍ മലക്കുകള്‍ അവനെ കഷ്ണം കഷ്ണമായി റാഞ്ചിക്കൊണ്ടു പോകുക തന്നെ ചെയ്യുമായിരുന്നു.’ (അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറഞ്ഞു:) അപ്പോള്‍ അല്ലാഹു, “നിസ്സംശയം മനുഷ്യന്‍ ധിക്കാരിയായിത്തീരുന്നു; തന്നെ സ്വയംപര്യാപ്തനായി കണ്ടതിനാല്‍. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിലേക്കാണ് മടക്കം. വിലക്കുന്നവനെ നീ കണ്ടുവോ? ഒരു അടിയനെ, അവന്‍ നമസ്കരിച്ചാല്‍. അദ്ദേഹം സന്‍മാര്‍ഗത്തിലാണെങ്കില്‍, (ആ വിലക്കുന്നവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്) നീ കണ്ടുവോ? അഥവാ അദ്ദേഹം സൂക്ഷ്മത കൈക്കൊള്ളാന്‍ കല്‍പിച്ചിരിക്കുകയാണെങ്കില്‍. അവന്‍ (ആ വിലക്കുന്നവന്‍) നിഷേധിച്ചുതള്ളുകയും തിരിഞ്ഞുകളയുകയും ചെയ്തിരിക്കയാണെങ്കില്‍ (അവന്‍റെ അവസ്ഥ എന്തായിരിക്കുമെന്ന്) നീ കണ്ടുവോ? (അബൂജ്ഹല്‍ ആണ് ഉദ്ദേശിക്കപ്പെടുന്നത്) അവന്‍ മനസ്സിലാക്കിയിട്ടില്ലേ, അല്ലാഹു കാണുന്നുണ്ടെന്ന്? നിസ്സംശയം,; അവന്‍ വിരമിച്ചിട്ടില്ലെങ്കില്‍ നാം ആ കുടുമ പിടിച്ചു വലിക്കുകതന്നെ ചെയ്യും. കള്ളം പറയുന്ന, പാപം ചെയ്യുന്ന കുടുമ. എന്നിട്ട് അവന്‍ അവന്‍റെ സഭയിലുള്ളവരെ വിളിച്ചുകൊള്ളട്ടെ. നാം സബാനിയത്തിനെ (ശിക്ഷ നടപ്പാക്കുന്ന മലക്കുകളെ) വിളിച്ചുകൊള്ളാം. നിസ്സംശയം; നീ അവനെ അനുസരിച്ചുപോകരുത്, നീ പ്രണമിക്കുകയും സാമീപ്യം നേടുകയും ചെയ്യുക“ (അല്‍അലക്വ് 6-19) എന്ന വചനങ്ങള്‍ ഇറക്കി. (മുസ്‌ലിം: 2797)
عَنِ ابْنِ عَبَّاسٍ، قَالَ كَانَ النَّبِيُّ صلى الله عليه وسلم يُصَلِّي فَجَاءَ أَبُو جَهْلٍ فَقَالَ أَلَمْ أَنْهَكَ عَنْ هَذَا أَلَمْ أَنْهَكَ عَنْ هَذَا أَلَمْ أَنْهَكَ عَنْ هَذَا فَانْصَرَفَ النَّبِيُّ صلى الله عليه وسلم فَزَبَرَهُ فَقَالَ أَبُو جَهْلٍ إِنَّكَ لَتَعْلَمُ مَا بِهَا نَادٍ أَكْثَرُ مِنِّي فَأَنْزَلَ اللَّهُ : ( فَلْيَدْعُ نَادِيَهُۥ ﴿١٧﴾ سَنَدْعُ ٱلزَّبَانِيَةَ ﴿١٨﴾) فَقَالَ ابْنُ عَبَّاسٍ فَوَاللَّهِ لَوْ دَعَا نَادِيَهُ لأَخَذَتْهُ زَبَانِيَةُ اللَّهِ .
ഇബ്നു അബ്ബാസ് رضى الله عنهما വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ നമസ്കരിക്കുകയായിരുന്നു. അപ്പോള്‍ അബൂജഹ്ല്‍ (അവിടെ) വന്നു. എന്നിട്ട് അവന്‍ (നബി ﷺ യോട്) ചോദിച്ചു: ‘നിന്നെ ഇതില്‍നിന്ന് ആരും വിലക്കിയില്ലേ? നിന്നെ ഇതില്‍ നിന്ന് ആരും വിലക്കിയില്ലേ? നിന്നെ ഇതില്‍ നിന്ന് ആരും വിലക്കിയില്ലേ?’ അങ്ങനെ നബി ﷺ (നമസ്കാരത്തില്‍ നിന്ന്) പിരിഞ്ഞു. എന്നിട്ട് അവനെ (ധീരതയോടെ) തടഞ്ഞു. അപ്പോള്‍ അബൂജഹ്ല്‍ ചോദിച്ചു: ‘ഇവിടെവെച്ച് വിളിച്ചാല്‍ ഏറ്റവും കൂടുതല്‍ (ജനശക്തി എനിക്കാണുള്ളത് എന്ന്) തീര്‍ച്ചയായും നിനക്ക് അറിയാമല്ലോ.’ അപ്പോള്‍ അല്ലാഹു “എന്നിട്ട് അവന്‍ അവന്‍റെ സഭയിലുള്ളവരെ വിളിച്ചുകൊള്ളട്ടെ. നാം സബാനിയത്തിനെ (ശിക്ഷ നടപ്പാക്കുന്ന മലക്കുകളെ) വിളിച്ചുകൊള്ളാം“ (എന്ന സൂക്തം) ഇറക്കി. ഇബ്നു അബ്ബാസ് رضى الله عنهما പറഞ്ഞു: ‘അല്ലാഹുവാണ് സത്യം, അവന്‍ അവന്‍റെ ആളുകളെ വിളിച്ചിരുന്നുവെങ്കില്‍ അല്ലാഹുവിന്‍റെ സബാനിയത്ത് അവനെ പിടിക്കുക തന്നെ ചെയ്യുമായിരുന്നു. (തിര്‍മിദി:3349).
عَنْ عُرْوَةَ بْنِ الزُّبَيْرِ، قَالَ سَأَلْتُ عَبْدَ اللَّهِ بْنَ عَمْرٍو عَنْ أَشَدِّ، مَا صَنَعَ الْمُشْرِكُونَ بِرَسُولِ اللَّهِ صلى الله عليه وسلم قَالَ رَأَيْتُ عُقْبَةَ بْنَ أَبِي مُعَيْطٍ جَاءَ إِلَى النَّبِيِّ صلى الله عليه وسلم وَهُوَ يُصَلِّي، فَوَضَعَ رِدَاءَهُ فِي عُنُقِهِ فَخَنَقَهُ بِهِ خَنْقًا شَدِيدًا، فَجَاءَ أَبُو بَكْرٍ حَتَّى دَفَعَهُ عَنْهُ فَقَالَ أَتَقْتُلُونَ رَجُلاً أَنْ يَقُولَ رَبِّيَ اللَّهُ. وَقَدْ جَاءَكُمْ بِالْبَيِّنَاتِ مِنْ رَبِّكُمْ.
ഉര്‍വ്വത്ബ്‌നു സുബൈർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു:മുശ്‌രിക്കുകളുടെ ഭാഗത്തുനിന്നും നബിക്ക് ഉണ്ടായ ഏറ്റവും ശക്തമായ മര്‍ദനത്തെക്കുറിച്ച് അബ്ദുല്ലാഹിബിനു അംറിനോട് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘നബി ﷺ നമസ്‌കരിച്ചുകൊണ്ടിരിക്കെ ഉക്വ്ബത്ബ്‌നു അബീമുഈത്വ് അങ്ങോട്ടു വന്നു. അയാള്‍ തന്റെ മുണ്ട് ഊരിയെടുത്ത് നബി ﷺയുടെ കഴുത്തില്‍ ശക്തമായി വലിച്ചുമുറുക്കി. അപ്പോള്‍ അബൂബക്ര്‍ رَضِيَ اللَّهُ عَنْهُ വരികയും ഉക്വ്ബതിനെ തള്ളിമാറ്റുകയും ചെയ്തു. എന്നിട്ട് ചോദിച്ചു: ‘എന്റെ റബ്ബ് അല്ലാഹുവാണ് എന്ന് പറയുകയും നിങ്ങളുടെ റബ്ബിന്റെ ഭാഗത്തുനിന്നും വ്യക്തമായ തെളിവുകളുമായി വരുകയും ചെയ്ത ഒരു വ്യക്തിയെ നിങ്ങള്‍ കൊല ചെയ്യുകയാണോ?(ഗാഫിര്‍ 28) (ബുഖാരി: 3678)
عَنْ عُرْوَةُ، أَنَّ عَائِشَةَ ـ رضى الله عنها ـ زَوْجَ النَّبِيِّ صلى الله عليه وسلم حَدَّثَتْهُ أَنَّهَا قَالَتْ لِلنَّبِيِّ صلى الله عليه وسلم هَلْ أَتَى عَلَيْكَ يَوْمٌ كَانَ أَشَدَّ مِنْ يَوْمِ أُحُدٍ قَالَ “ لَقَدْ لَقِيتُ مِنْ قَوْمِكِ مَا لَقِيتُ، وَكَانَ أَشَدُّ مَا لَقِيتُ مِنْهُمْ يَوْمَ الْعَقَبَةِ، إِذْ عَرَضْتُ نَفْسِي عَلَى ابْنِ عَبْدِ يَالِيلَ بْنِ عَبْدِ كُلاَلٍ، فَلَمْ يُجِبْنِي إِلَى مَا أَرَدْتُ، فَانْطَلَقْتُ وَأَنَا مَهْمُومٌ عَلَى وَجْهِي، فَلَمْ أَسْتَفِقْ إِلاَّ وَأَنَا بِقَرْنِ الثَّعَالِبِ، فَرَفَعْتُ رَأْسِي، فَإِذَا أَنَا بِسَحَابَةٍ قَدْ أَظَلَّتْنِي، فَنَظَرْتُ فَإِذَا فِيهَا جِبْرِيلُ فَنَادَانِي فَقَالَ إِنَّ اللَّهَ قَدْ سَمِعَ قَوْلَ قَوْمِكَ لَكَ وَمَا رَدُّوا عَلَيْكَ، وَقَدْ بَعَثَ إِلَيْكَ مَلَكَ الْجِبَالِ لِتَأْمُرَهُ بِمَا شِئْتَ فِيهِمْ، فَنَادَانِي مَلَكُ الْجِبَالِ، فَسَلَّمَ عَلَىَّ ثُمَّ قَالَ يَا مُحَمَّدُ، فَقَالَ ذَلِكَ فِيمَا شِئْتَ، إِنْ شِئْتَ أَنْ أُطْبِقَ عَلَيْهِمِ الأَخْشَبَيْنِ، فَقَالَ النَّبِيُّ صلى الله عليه وسلم بَلْ أَرْجُو أَنْ يُخْرِجَ اللَّهُ مِنْ أَصْلاَبِهِمْ مَنْ يَعْبُدُ اللَّهَ وَحْدَهُ لاَ يُشْرِكُ بِهِ شَيْئًا ”.
ഉര്‍വ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ യുടെ പത്‌നി ആഇശ رضى الله عنها അദ്ദേഹത്തോട് (ഉര്‍വയോട്) പറഞ്ഞു: ഉഹ്ദ് ദിനത്തെക്കാള്‍ കഠിനമായ ഒരു ദിവസം അങ്ങേക്ക് വന്നിട്ടുണ്ടോ എന്ന് നബി ﷺ യോട് അവര്‍ ചോദിച്ചു: നബി ﷺ പറഞ്ഞു: ‘തീര്‍ച്ചയായും, നിന്റെ ജനതയില്‍നിന്ന് (മക്കക്കാരില്‍നിന്ന്) എനിക്ക് ധാരാളം കിട്ടിയിട്ടുണ്ട്. ഞാന്‍ എന്റെ ശരീരം ഇബ്‌നു അബ്ദിയാലീല്‍ ഇബ്‌നും അബ്ദുകുലാലിന് പ്രദര്‍ശിപ്പിച്ച സന്ദര്‍ഭം; ഞാന്‍ ഉദ്ദേശിച്ചതിലേക്ക് എനിക്ക് അയാള്‍ മറുപടി നല്‍കിയില്ല.അങ്ങനെ ഞാന്‍ വിഷമിതനായി പോന്നു. ഞാന്‍ ക്വര്‍നുസ്സആലിബില്‍ (എത്തിയപ്പോള്‍) അല്ലാതെ എനിക്ക് ബോധംവന്നിരുന്നില്ല. അങ്ങനെ ഞാന്‍ എന്റെ തലയുയര്‍ത്തി. അപ്പോഴതാ, ഞാന്‍ ഒരു മേഘത്തിന്റെ തണലില്‍! അങ്ങനെ ഞാന്‍ നോക്കിയപ്പോള്‍ അതില്‍ ജിബ്‌രീല്‍ (ഉണ്ടായിരുന്നു). അദ്ദേഹം എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു: തീര്‍ച്ചയായും അങ്ങയോടുള്ള അങ്ങയുടെ ജനതയുടെ വാക്കുകളും അവര്‍ അങ്ങേക്ക് മറുപടി തരാത്തതും അല്ലാഹു കേട്ടിരിക്കുന്നു. (അതിനാല്‍) അങ്ങയിലേക്ക് പര്‍വതത്തിന്റെ മലക്കിനെ അല്ലാഹു അയച്ചിരിക്കുന്നു. അദ്ദേഹത്തോട് അവരില്‍ അങ്ങ് ഉദ്ദേശിക്കുന്നത് (സംഭവിക്കാനായി) കല്‍പിക്കുന്നതിനായി (മലക്കിനെ അയച്ചിരിക്കുന്നു).’ അങ്ങനെ മലക്കുല്‍ ജിബാല്‍ എന്നെ വിളിക്കുകയും എന്നിട്ട് എന്റെമേല്‍ സലാം പറയുകയും ചെയ്തു. പിന്നീട് (മലക്ക്) പറഞ്ഞു: ‘ഓ, മുഹമ്മദ്!’ എന്നിട്ട് പറഞ്ഞു: ‘നിങ്ങള്‍ ഉദ്ദേശിക്കുന്നതില്‍ അത് (സംഭവിക്കുന്നതാണ്). നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ രണ്ട് ഭാഗങ്ങളായി കിടക്കുന്ന (മലകള്‍) അവരുടെമേല്‍ ഞാന്‍ മറിച്ചിടുന്നതാണ്.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘വേണ്ട, അവരുടെ മുതുകുകളില്‍നിന്ന് അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന, അവനില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാത്തവരെ അല്ലാഹു പുറത്തെടുക്കുന്നതിനെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. (ബുഖാരി:3231)
عَنْ مَسْرُوقٍ، قَالَ كُنَّا عِنْدَ عَبْدِ اللَّهِ فَقَالَ إِنَّ النَّبِيَّ صلى الله عليه وسلم لَمَّا رَأَى مِنَ النَّاسِ إِدْبَارًا قَالَ ” اللَّهُمَّ سَبْعٌ كَسَبْعِ يُوسُفَ ”. فَأَخَذَتْهُمْ سَنَةٌ حَصَّتْ كُلَّ شَىْءٍ حَتَّى أَكَلُوا الْجُلُودَ وَالْمَيْتَةَ وَالْجِيَفَ، وَيَنْظُرَ أَحَدُهُمْ إِلَى السَّمَاءِ فَيَرَى الدُّخَانَ مِنَ الْجُوعِ، فَأَتَاهُ أَبُو سُفْيَانَ فَقَالَ يَا مُحَمَّدُ إِنَّكَ تَأْمُرُ بِطَاعَةِ اللَّهِ وَبِصِلَةِ الرَّحِمِ وَإِنَّ قَوْمَكَ قَدْ هَلَكُوا، فَادْعُ اللَّهَ لَهُمْ قَالَ اللَّهُ تَعَالَى {فَارْتَقِبْ يَوْمَ تَأْتِي السَّمَاءُ بِدُخَانٍ مُبِينٍ} إِلَى قَوْلِهِ {عَائِدُونَ * يَوْمَ نَبْطِشُ الْبَطْشَةَ الْكُبْرَى} فَالْبَطْشَةُ يَوْمَ بَدْرٍ، وَقَدْ مَضَتِ الدُّخَانُ وَالْبَطْشَةُ وَاللِّزَامُ وَآيَةُ الرُّومِ.
മസ്റൂഖ് رضى الله عنه പറയുന്നു: ഞങ്ങൾ അബ്ദില്ലാ رضى الله عنه വിന്റെ അടുക്കലായിരുന്നു. ഖുറൈശികൾ തന്നോട് അങ്ങേയറ്റത്തെ അനുസരണക്കേട് കാണിക്കുന്നത് നബി ﷺ കണ്ടു. അങ്ങനെ അവിടുന്ന് പ്രാര്‍ഥിച്ചു: “യൂസുഫിന്‍റെ (നാട്ടിലെ) ഏഴു കൊല്ലത്തെ പോലെ ഒരു ഏഴുകൊണ്ട് അവരുടെ മേലും (ചെയ്ത്) നീ എന്നെ സഹായിക്കേണമേ.” അങ്ങനെ അവരുടെ എല്ലാതും നീങ്ങിപ്പോകുന്നതുവരെ അവരെ വരള്‍ച്ച പിടികൂടി. അവര്‍ എല്ലുകളും തോലുകളും ഭക്ഷിക്കുന്നതുവരെ (ആയിത്തീര്‍ന്നു). അപ്പോള്‍ അവരില്‍ ഒരാള്‍ പറഞ്ഞു: ‘അവര്‍ (ജനങ്ങള്‍) തോലുകളും ശവങ്ങളും തിന്നുന്നവര്‍ വരെ (ആയിരിക്കുന്നു). ഭൂമിയില്‍നിന്ന് പുകപോലെ എന്തോ പുറത്തുവരാന്‍ തുടങ്ങിയിരിക്കുന്നു.’ അങ്ങനെ അബൂസുഫ്യാന്‍ നബി ﷺ യുടെ അടുത്ത് ചെന്നു. എന്നിട്ട് പറഞ്ഞു: ‘ഓ… മുഹമ്മദ്, അല്ലാഹുവിനെ അനുസരിക്കാനും ബന്ധുക്കളുമായി നല്ല ബന്ധം പുലർത്താനും നിങ്ങൾ ആളുകളോട് കൽപ്പിക്കുന്നു. നിങ്ങളുടെ ഗോത്രത്തിലെ ആളുകൾ മരിക്കുന്നു എന്നതിൽ സംശയമില്ല, അതിനാൽ അവർക്ക് വേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുക.’ അപ്പോൾ അല്ലാഹു പറഞ്ഞു: “അതിനാല്‍ ആകാശം, തെളിഞ്ഞുകാണാവുന്ന ഒരു പുകയും കൊണ്ട് വരുന്ന ദിവസം നീ പ്രതീക്ഷിച്ചിരിക്കുക. മനുഷ്യരെ അത് പൊതിയുന്നതാണ്. ഇത് വേദനയേറിയ ഒരു ശിക്ഷയായിരിക്കും. (അവര്‍ പറയും:) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍നിന്ന് നീ ഈ ശിക്ഷ ഒഴിവാക്കിത്തരേണമേ, തീര്‍ച്ചയായും ഞങ്ങള്‍ വിശ്വസിച്ചുകൊള്ളാം. എങ്ങനെയാണ് അവര്‍ക്ക് ഉല്‍ബോധനം ഫലപ്പെടുക? (കാര്യം) വ്യക്തമാക്കുന്ന ഒരു ദൂതന്‍ അവരുടെ അടുക്കല്‍ ചെന്നിട്ടുണ്ട്. എന്നിട്ട് അദ്ദേഹത്തെ വിട്ട് അവന്‍ പിന്തിരിഞ്ഞുകളയുകയാണ് ചെയ്തത്. ആരോ പഠിപ്പിച്ചുവിട്ടവന്‍, ഭ്രാന്തന്‍ എന്നൊക്കെ അവര്‍ പറയുകയും ചെയ്തു. തീര്‍ച്ചയായും നാം ശിക്ഷ അല്‍പം ഒഴിവാക്കിത്തരാം. എന്നാല്‍ നിങ്ങള്‍ (പഴയ അവസ്ഥയിലേക്ക്) മടങ്ങുക തന്നെ ചെയ്യുമല്ലോ. ഏറ്റവും വലിയ പിടുത്തം നാം പിടിക്കുന്ന ദിവസം തീര്‍ച്ചയായും നാം ശിക്ഷാനടപടി സ്വീകരിക്കുന്നതാണ്.“ (ദുഖാന്‍ 10-16) ബദ്ര്‍ യുദ്ധത്തില്‍വെച്ചു അല്ലാഹു അവരില്‍ ശിക്ഷാനടപടി എടുക്കുകയും ചെയ്തു. (ബുഖാരി:1007)
kanzululoom.com