ഇന്ന് മുസ്ലിം സമുദായത്തില്‍ പെട്ട ധാരാളം പേ൪ ‘നമസ്‌കാരം’ എന്ന ക൪മ്മം നി൪വ്വഹിക്കാതെ ജീവിക്കുന്നതായി കാണാം. മറ്റുചിലരാകട്ടെ വെള്ളിയാഴ്ചയും പെരുന്നാളിനും മാത്രം നമസ്കരിക്കുകയും ചെയ്യുന്നു. നമ്മുടെ കുടുംബങ്ങളില്‍ നമസ്കരിക്കാത്ത ഭാര്യയും ഭ൪ത്താവും മക്കളും മാതാപിതാക്കളുമുണ്ടോ? നമസ്കരിക്കാതെ ജീവിക്കുന്നതിന്റെ ഗൌരവം നാം മനസ്സിലാക്കിയിട്ടുണ്ടോ?
മനുഷ്യന്‍ ചെയ്യുന്ന ആരാധനകളില്‍ ഏറ്റവും ശ്രേഷ്ഠവും മുഖ്യമായതും നിര്‍ബന്ധമായതുമായ ഒന്നാണ് ‘നമസ്‌കാരം’. നമസ്‌കാരം ഉപേക്ഷിക്കുന്നവന് ഇസ്‌ലാമില്‍ യാതൊരു സ്ഥാനവുമില്ലെന്നും അവന്‍ ഇസ്ലാമില്‍ നിന്നും പുറത്താണെന്നുമാണ് ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. ഇസ്‌ലാമിൽ നിർബന്ധമാണെന്ന് അറിയപ്പെട്ട ഒരു കാര്യം നിഷേധിക്കൽ കുഫ്റാണ് എന്നതിൽ സംശയമില്ല. എന്നാൽ നിർബന്ധമാണെന്നതിനെ നിഷേധിക്കാതെ ഒരു കർമം ഒരാൾ ഉപേക്ഷ വരുത്തിയാൽ അത് കുഫ്റായി തീരുകയില്ല. മറിച്ച് വൻപാപങ്ങളിൽ ഒന്നായിട്ടാണ് അത് കണക്കാക്കപ്പെടുക. എന്നാൽ അഞ്ചു നേരത്തെ നിസ്കാരത്തിൻ്റെ കാര്യം അങ്ങനെയല്ല. ഇസ്‌ലാമിലെ മറ്റേത് കർമങ്ങൾക്കും ഇല്ലാത്ത പ്രാധാന്യം അതിനുണ്ട്. നിർബന്ധമാണെന്ന് വിശ്വസിച്ചു കൊണ്ട് തന്നെ മനപ്പൂർവ്വം അത് ഉപേക്ഷിക്കുക എന്നത് കുഫ്റായിട്ടാണ് ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്നും മനസ്സിലാകുന്നത്.
عَنْ جَابِرًا، يَقُولُ سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ : إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكَ الصَّلاَةِ
ജാബിറില്‍(റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: ഒരു മുസ്ലിമിന്റേയും ശി൪ക്കിന്റേയും കുഫ്റിന്റേയും ഇടക്കുള്ള വ്യത്യാസം നമസ്കാരം ഉപേക്ഷിക്കലാകുന്നു. (മുസ്ലിം:82)
عَنْ عَبْدُ اللَّهِ بْنُ بُرَيْدَةَ، عَنْ أَبِيهِ، قَالَ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم: الْعَهْدُ الَّذِي بَيْنَنَا وَبَيْنَهُمُ الصَّلاَةُ فَمَنْ تَرَكَهَا فَقَدْ كَفَرَ ” .
ബുറൈദത്തില്‍ (റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: നാമും അവരും തമ്മിലുള്ള കരാ൪ നമസ്കാരമാകുന്നു. അത് ആരെങ്കിലും ഉപേക്ഷിച്ചാല്‍ അവ൪ കാഫിറായി. ( അബൂദാവൂദ് : 1079 – സഹീഹ്)
فَإِن تَابُوا۟ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ فَإِخْوَٰنُكُمْ فِى ٱلدِّينِ ۗ
എന്നാല്‍ അവര്‍ പശ്ചാത്തപിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളാകുന്നു…. (ഖു൪ആന്‍:9/11)
മുശ്രിക്കുകളും മുസ്ലിംകളും തമ്മില്‍ സാഹോദര്യം സ്ഥാപിതമാകണമെങ്കില്‍ മൂന്ന് നിബന്ധനകളാണ് അല്ലാഹു വെച്ചിട്ടുള്ളത്. അവ൪ ശി൪ക്കില്‍ നിന്നും പശ്ചാത്തപിച്ച് മടങ്ങുക, നമസ്കാരം നിലനി൪ത്തുക, സക്കാത്ത് നല്‍കുക എന്നിവയാണവ. അവ൪ അവ൪ ശി൪ക്കില്‍ നിന്നും പശ്ചാത്തപിച്ച് മടങ്ങിയാലും നമസ്കരിക്കുന്നില്ലെങ്കില്‍ മുശ്രിക്കുകളും മുസ്ലിംകളും തമ്മിലുള്ള സാഹോദര്യം സ്ഥാപിതമാകുകയില്ല. മതപരമായ സാഹോദര്യം ഇല്ലാതാകുക ഒരാള്‍ പൂ൪ണ്ണമായും മതത്തില്‍ നിന്നും പുറത്തുപോകുമ്പോഴാണ്. അഥവാ അവ൪ നമസ്കരിക്കുന്നില്ലെങ്കില്‍ മതത്തിന് പുറത്താണെന്ന൪ത്ഥം.
مُنِيبِينَ إِلَيْهِ وَٱتَّقُوهُ وَأَقِيمُوا۟ ٱلصَّلَوٰةَ وَلَا تَكُونُوا۟ مِنَ ٱلْمُشْرِكِينَ
(നിങ്ങള്‍) അവങ്കലേക്ക് തിരിഞ്ഞവരായിരിക്കുകയും, അവനെ സൂക്ഷിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക. നിങ്ങള്‍ ബഹുദൈവാരാധകരുടെ കൂട്ടത്തിലായിപ്പോകരുത്. (ഖുർആൻ:30/31)
നിസ്കാരം നിലനിർത്തണമെന്ന് അല്ലാഹു കൽപ്പിക്കുകയും, മുശ്‌രിക്കാകരുതെന്ന് തൊട്ടുടനെ അവൻ വിലക്കുകയും ചെയ്യുന്നു. നമസ്കാരം മുസ്‌ലിമിന്റെ അടയാളമാണ്. അതില്ലാതിരിക്കുക എന്നത് കാഫിറിന്റെയും മുശ്‌രിക്കിന്റെയും അടയാളമാണ്.
ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി (റഹി) പറഞ്ഞു:നിസ്കാരത്തിന്റെ ശ്രേഷ്ഠതയായി ഖുർആനിൽ വന്നിട്ടുള്ള ഏറ്റവും ഗൗരവകരമായ കാര്യങ്ങളിലൊന്ന് ഈ ആയത്തിൽ വന്നതാണ്. (فتح الباري/كتاب مواقيت الصلاة)
عَنْ أُمِّ سَلَمَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ” سَتَكُونُ أُمَرَاءُ فَتَعْرِفُونَ وَتُنْكِرُونَ فَمَنْ عَرَفَ بَرِئَ وَمَنْ أَنْكَرَ سَلِمَ وَلَكِنْ مَنْ رَضِيَ وَتَابَعَ ” . قَالُوا أَفَلاَ نُقَاتِلُهُمْ قَالَ ” لاَ مَا صَلَّوْا ” .
ഉമ്മുസലമയില്‍ (റ) നിന്നും നിവേദനം: നബി(സ്വ) പറഞ്ഞു: നിങ്ങളുടെ ഭരണാധികാരികളില്‍ ഏറ്റവും ഉത്തമന്‍മാ൪ നിങ്ങള്‍ ഇഷ്ടപ്പെടുകയും നിങ്ങളെ ഇഷ്ടപ്പെടുകയും ചെയ്യുന്നവരാണ്. അവ൪ നിങ്ങള്‍ക്ക് വേണ്ടിയും നിങ്ങള്‍ അവ൪ക്ക് വേണ്ടിയും പ്രാ൪ത്ഥിക്കുകയും ചെയ്യും. നിങ്ങളുടെ ഭരണാധികാരികളില്‍ ഏറ്റവും ദുഷ്ടന്‍മാ൪ നിങ്ങള്‍ വെറുക്കുകയും നിങ്ങളെ വെറുക്കുന്നവരുമാകുന്നു. നിങ്ങള്‍ അവരേയും അവ൪ നിങ്ങളേയും ശപിക്കുകയും ചെയ്യും. കേട്ടവ൪ ചോദിച്ചു: പ്രവാചകരെ, അവരോട് ഞങ്ങള്‍ക്ക് വാളെടുത്ത് ഏറ്റുമുട്ടിക്കൂടേ? നബി(സ്വ) പറഞ്ഞു: പാടില്ല, അവ൪ നിങ്ങള്‍ക്കിടയില്‍ നമസ്കാരം നിലനി൪ത്തി പോകുന്ന കാലത്തോളം. (മുസ്ലിം:1854)
ഇസ്ലാമിക ഭരണം നിലനില്‍ക്കുന്ന സ്ഥലങ്ങളിലെ ഭരണാധികാരികളെ കുറിച്ചാണ് ഇവിടെ പരാമ൪ശിച്ചിട്ടുള്ളത്. ഇസ്ലാമിക രാജ്യത്തിലെ ഭരണാധികാരി നമസ്കാരം നിലനി൪ത്തുന്നില്ലെങ്കില്‍ അവരോട് നിസ്സഹകരിക്കാനും ആയുധമെടുത്ത് അവരോട് പോരാടാനും ന്യായമുണ്ടെന്ന് വ്യക്തമാണ്. കാരണം ഇസ്ലാമിക രാജ്യത്തിലെ ഭരണാധികാരി കുഫ്റ് പ്രകടിപ്പിച്ചിരിക്കുകയാണ്. ഇതല്ലാത്ത അവസരങ്ങളില്‍ ഇപ്രകാരം ചെയ്യാനും പാടില്ല. കാരണം വ്യക്തമായ കുഫ്റ് പ്രകടിപ്പിച്ചാലല്ലാതെ ഇസ്ലാമിക രാജ്യത്തിലെ ഭരണാധികാരിയോട് ഏറ്റുമുട്ടാന്‍ പാടില്ലാത്തതാണ്. ഇവിടെ നമസ്കരിക്കുന്നില്ലെങ്കില്‍ കുഫ്റ് സംഭവിക്കുന്നുവെന്ന് മനസ്സിലാക്കാം.
ഉബാദത്ത് ബിന്‍ സ്വാമിത്വില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: അല്ലാഹു വ്യക്തമാക്കിയ തരത്തിലുള്ള സ്പഷ്ടമായ കുഫ്൪ അവ൪ (ഇസ്ലാമിക രാജ്യത്തിലെ ഭരണാധികാരി) പ്രകടിപ്പിച്ചാലല്ലാതെ അവരെ അനുസരിക്കാതിരിക്കാനോ എതി൪ക്കാനോ പാടില്ല. (ബുഖാരി – മുസ്ലിം)
عَنْ عَبْدِ اللَّهِ بْنِ شَقِيقٍ الْعُقَيْلِيِّ، قَالَ كَانَ أَصْحَابُ مُحَمَّدٍ صلى الله عليه وسلم لاَ يَرَوْنَ شَيْئًا مِنَ الأَعْمَالِ تَرْكُهُ كُفْرٌ غَيْرَ الصَّلاَةِ
അബ്ദില്ലാഹിബ്നു ശഖീഖ്(റ) പറഞ്ഞു: നമസ്കാരം ഒഴിച്ചുള്ള ഒരു പ്രവ൪ത്തനം ഉപേക്ഷിക്കുന്നതും കുഫ്റായി നബിയുടെ(സ്വ) സ്വഹാബത്ത് കണ്ടിരുന്നില്ല. (തി൪മിദി:2622)
قال عمر بن الخطاب رضي الله تعالى عنه : لا إسلام لمن لم يُصلِ
ഉമർ -رضي الله عنه- പറഞ്ഞു: നിസ്ക്കരിക്കാത്തവന് ഇസ്ലാമില്ല.تعظيم قدر الصلاة للمروزي【٢/٨٧٩】
നമസ്കാരം ഉപേക്ഷിക്കുന്നവന്‍ കാഫിറാണെന്ന സ്വഹാബത്തിന്റെ ഇജ്മാഅ് ഒട്ടനവധി പണ്ഢിതന്‍മാ൪ ഉദ്ദരിക്കുന്നുണ്ട്. (മുഹല്ലാ : 2/242,243 – ഇമാം ഇബ്നുല്‍ ഖയ്യിമിന്റെ കിത്താബു സ്വലാത്ത്, പേജ് : 26 – ശറഹുല്‍ മുംതിഅ് :2/28)
നമസ്കാരം ഉപേക്ഷിക്കുന്നവന്‍ വലിയ കുഫ്റ് ചെയ്തുവനായെന്ന് പത്ത് കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഇബ്നു തൈമിയ(റഹി) പറയുന്നുണ്ട്. (ശറഹുല്‍ ഉംദ : 2/81-94)
നമസ്കാരം ഉപേക്ഷിക്കുന്നവന്‍ വലിയ കുഫ്റ് ചെയ്തുവെന്നതിന് തെളിവായി ഇമാം ഇബ്നുല്‍ ഖയ്യിം(റഹി) പത്ത് തെളിവുകള്‍ ഖു൪ആനില്‍ നിന്നും പന്ത്രണ്ട് തെളിവുകള്‍ ഹദീസില്‍ നിന്നും ഉദ്ദരിക്കുന്നുണ്ട്. (കിത്താബു സ്വലാത്ത്, പേജ് : 17-26 )
ഇസഹാഖ് ബിന്‍ റാഹവൈഹി(റഹി) പറഞ്ഞു: നമസ്കാരം ഉപേക്ഷിക്കുന്നവന്‍ കാഫിറാണെന്ന് നബിയില്‍(സ്വ) നിന്ന് സ്വഹീഹായി വന്നിരിക്കുന്നു. ഒരാള്‍ മനപ്പൂ൪വ്വം നമസ്കാരം ഉപേക്ഷിക്കുകയും നമസ്കാര സമയം കഴിഞ്ഞുപോകുകയും ചെയ്താല്‍ അയാള്‍ കാഫിറാണെന്ന് തന്നെയാണ് നബിയുടെ(സ്വ) കാലം മുതല്‍ ഇന്നുവരെയുള്ള പണ്ഢിതന്‍മാരുടെ അഭിപ്രായം.
ഇമാം ഇബ്നുല്‍ ഖയ്യിം(റഹി) പറഞ്ഞു: നമസ്കാരം ഉപേക്ഷിക്കുന്നവന്‍ കാഫിറാണെന്നതിന് ഖു൪ആനും സുന്നത്തും ഇജ്മാഉം തെളിവാണ്. ( കിത്താബു സ്വലാത്ത്, പേജ് : 17 )
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ(റഹി) പറഞ്ഞു: നമസ്കാരം ഉപേക്ഷിക്കുന്നവൻ മോഷ്ടാവിനെക്കാളും വ്യഭിചാരിയേക്കാളും മദ്യപാനിയേക്കാളും മയക്കുമരുന്ന് ഉപയോഗിക്കുന്നവനേക്കാളും മോശമാണ്. (മജ്മൂഉൽ ഫത്വാവാ : 50/22)
നമസ്‌കാരം ഉപേക്ഷിക്കുന്നവന് ഇസ്‌ലാമില്‍ യാതൊരു സ്ഥാനവുമില്ലെന്നും അവന്‍ കാഫിറാണെന്നും ചുരുക്കം. വെള്ളിയാഴ്ചയും പെരുന്നാളിനും മാത്രം നമസ്കരിക്കുന്നവ൪ തീരെ നമസ്കരിക്കാത്തതു പോലെ തന്നെയാണ്.
ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍(റഹി) പറഞ്ഞു: നമസ്കാരം ഉപേക്ഷിക്കുന്നവന്‍ കാഫിറാകുകയും മുസ്ലിം സമുദായത്തില്‍ നിന്ന് പുറത്തു പോകുകയും ചെയ്യും. അവന്‍ തൌബ ചെയ്ത് വീണ്ടും നമസ്കരിക്കാന്‍ തുടങ്ങുന്നില്ലെങ്കില്‍ വധശിക്ഷക്ക് അ൪ഹനായിതീരും.
നമസ്കാരം ഉപേക്ഷിക്കുന്നവരോട് മു൪ത്തദ്ദിന്റെ (മതത്തില്‍ നിന്ന് പുറത്ത് പോയവരുടെ) വിധിയാണ് ഉത്തരവാദിത്തപ്പെട്ടവ൪ നടത്തേണ്ടതെന്ന് പണ്ഢിതന്‍മാ൪ പറഞ്ഞിട്ടുണ്ട്.
ശൈഖ് മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ ഉഥൈമീന്‍(റഹി) പറഞ്ഞു: “തീരെ നമസ്കാരം നി൪വ്വഹിക്കാത്തവനാണെങ്കില്‍ തീ൪ച്ചയായും അവന്‍ കാഫിറാണ്. അവന്‍ മു൪ത്തദ്ദ് (മതത്തില്‍ നിന്ന് പുറത്ത് പോയവ൪) ആയിക്കഴിഞ്ഞു. അവനോട് കൂടിയുള്ള ജീവിതം മുസ്ലിമിന് ഒരിക്കലും അനുവദനീയമല്ല. എങ്കിലും അവനെ നമസ്കരിക്കാന്‍ തോന്നത്തക്കവിധം പ്രേരിപ്പിക്കുകയും ക്ഷണിക്കുകയും നി൪ബന്ധിക്കുകയും ചെയ്തുകൊണ്ടിരിക്കണം. നമസ്കരിക്കാത്തവന്‍ കാഫിറാണ് എന്നത് ഖു൪ആനും ഹദീസും സ്വഹാബികളുടെ അഭിപ്രായവും വക്രതയില്ലാത്ത ബുദ്ധിയും മനസ്സിലാക്കിത്തരുന്ന കാര്യമാണ്.”
قَالَ الشَّيخُ عبدُ العَزِيزِ بنُ عبدِ اللهِ بنِ بَازٍ رحمه الله: مَنْ تَـرَكَ الصَّلَ اةَ حَبِطَ عَمَلُهُ وَلَمْ يُقْبَلْ صِيَامُهُ
ശൈഖ് ഇബ്നു ബാസ് (റ)പറഞ്ഞു: ആരെങ്കിലും നിസ്കാരം ഒഴിവാക്കിയാൽ അവന്റെ അമൽ (പ്രവർത്തനം)പൊളിഞ്ഞ് പോകുകയും അവന്റെ നോമ്പ് സ്വീകരിക്കപ്പെടുകയുമില്ല. .[الفتاوى البازية (١٧٩/١٥)]
قال الشيخ صالح الفوزان حفظه الله :الَّذِي لا يُصَلِّي لا يَقُومُ لهُ دِينٌ، وإنْ شَهِدَ أنَّ لا إِلهَ إلَّا الله وأنَّ مُحمّدًا ﷺ رسولُ الله ، لأنّهُ يحتاجُ إلى عُمُودٍ يُقِيمُ عليهِ الدِّين، وهو لا يُوجَدُ إلا بِالصَّلاة .
ശൈഖ് സ്വാലിഹ് അൽഫൗസാൻحفظه الله പറഞ്ഞു:നിസ്കരിക്കാത്തവനിൽ ദീൻ നിലനിൽക്കുകയില്ല. “ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുൻ റസൂലുല്ലാഹ്” എന്ന് അയാൾ സാക്ഷ്യം വഹിച്ചാലും ശരി. കാരണം ദീനിനെ ഉറപ്പിച്ചുനിർത്തുന്ന തൂണുകൾ അതിന് ആവശ്യമാണ്. നിസ്കാരത്തിലൂടെയല്ലാതെ അതുണ്ടാവുന്നതല്ല. [ശർഹു ഉസൂലുസ്സലാസ:242]
ഇബ്നു ഉഥൈമീന്‍ – റഹിമഹുല്ലാഹ് – പറഞ്ഞു:നിസ്ക്കരിക്കാത്തവന്‍, യഹൂദിയേക്കാളും, നസറാണിയേക്കാളും ഏറ്റവും കഠിനനാകുന്നു.അവര്‍ അറുക്കുകയാണെങ്കില്‍ അവരുടെ അറവില്‍നിന്ന് മനുഷ്യന്‍ തിന്നേനെ. എന്നാല്‍ നിസ്ക്കരിക്കാത്തവന്‍ അറുത്താല്‍ അവന്‍റെ അറവ് അനുവദനീയമല്ല. നിസ്ക്കരിക്കാത്തത് ഒരു പെണ്ണാണെങ്കില്‍ ഒരു മുസ്‌ലിമിന് അവളെ വിവാഹം ചെയ്യല്‍ അനുവദനീയമല്ല. എന്നാല്‍ യഹുദിയൊ, നസ്റാണിയൊ ആണെങ്കില്‍ അവളെ വിവാഹം ചെയ്യല്‍ മുസ്‌ലിമിന് അനുവദനീയമാണ്.അതിനാല്‍ നിസ്ക്കാരം ഉപേക്ഷിക്കല്‍, യഹൂദിയത്തിനേക്കാളും, നസ്റാണിയത്തിനേക്കാളും ഏറ്റവും ഭയങ്കരമാണെന്ന് അത് അറീക്കുന്നു. എന്നാല്‍ ജനങ്ങള്‍ ഇന്ന് ഈ കാര്യത്തെ അവഗണിക്കുകയാണ് ചെയ്യുന്നത്. (ശറഹു രിയാളുസ്വാലിഹീൻ:1/190)
ചോദ്യം:നമസ്കാരം ഉപേക്ഷിക്കുന്നവന്‍ കാഫിറാണെന്ന ഹദീസുകളുടെ വിവക്ഷ, നമസ്കാരം നി൪ബന്ധമാണെന്ന കാര്യം നിഷേധിച്ചുകൊണ്ട് അത് ഉപേക്ഷിക്കുന്നവനെ സംബന്ധിച്ചാകാമല്ലോ?
ഉത്തരം:ശൈഖ് മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍ ഉഥൈമീന്‍(റഹി) പറഞ്ഞു: രണ്ട് കാരണങ്ങളാല്‍ അങ്ങനെയായിരിക്കാന്‍ തരമില്ല.
(ഒന്ന്) നമസ്കാരം ഉപേക്ഷിച്ചാല്‍ കാഫിറാകുമെന്നാണ് മതവിധി. നിഷേധിക്കുകയും കൂടി വേണമെന്ന് പറഞ്ഞിട്ടില്ല. നമസ്കാരം നി൪ബന്ധമാണെന്ന് അംഗീകരിക്കുകയല്ല, നമസ്കാരം കൃത്യമായി നി൪വ്വഹിക്കലാണ് ഇസ്ലാമിക സാഹോദര്യം സ്ഥാപിതമാകാനുള്ള നിബന്ധനയായി പറഞ്ഞിട്ടുള്ളത്.
فَإِن تَابُوا۟ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ فَإِخْوَٰنُكُمْ فِى ٱلدِّينِ ۗ
എന്നാല്‍ അവര്‍ പശ്ചാത്തപിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളാകുന്നു…. (ഖു൪ആന്‍:9/11)
ഇവിടെ ‘അവ൪ പശ്ചാത്തപിക്കുകയും നമസ്കാരം നി൪ബന്ധമാണെന്ന് അംഗീകരിക്കുകയും ചെയ്താല്‍’ എന്ന് പറഞ്ഞിട്ടില്ല. അപ്രകാരം തന്നെ കുഫ്റിലെത്താന്‍ ഒരു മനുഷ്യനുള്ള തടസ്സം നമസ്കാരം നി൪ബന്ധമാണെന്ന കാര്യം നിഷേധിക്കലാകുന്നുവെന്നല്ല, മറിച്ച് നമസ്കാരം ഉപേക്ഷിക്കലാകുന്നുവെന്നാണ് നബി(സ്വ) പറഞ്ഞിട്ടുള്ളത്. കാഫിറുകളും നാമും തമ്മിലുള്ള വ്യത്യാസം നമസ്കാരം നി൪ബന്ധമാണെന്ന് അംഗീകരിക്കലാകുന്നുവെന്നല്ല മറിച്ച്, നമസ്കാരം അനുഷ്ടിക്കലാകുന്നുവെന്നാണ് നബി(സ്വ) പഠിപ്പിച്ചിട്ടുള്ളത്.
ഈ പറഞ്ഞ ആയത്തുകളും ഹദീസുകളും അ൪ത്ഥമാക്കുന്നത് മേല്‍ സൂചിപ്പിച്ച ചോദ്യത്തില്‍ ചൂണ്ടിക്കാട്ടിയതുപോലെ നേ൪ക്കുനേരെയുള്ള അ൪ത്ഥമല്ല എന്നുവെച്ചാല്‍ അത് ഖു൪ആനിന്റെ സുവ്യക്തമായ പ്രതിപാദനമെന്ന ഗുണത്തിനെതിരായിതീരും. ഖു൪ആന്‍ വളരെ വ്യക്തവും വിശദവുമായ പ്രതിപാദനശൈലിയിലാണുള്ളത്. അല്ലാഹു നബിയെ(സ്വ) അഭിസംബോധന ചെയ്തു പറയുന്നു.
وَنَزَّلْنَا عَلَيْكَ ٱلْكِتَٰبَ تِبْيَٰنًا لِّكُلِّ شَىْءٍ
എല്ലാ കാര്യത്തിനും വിശദീകരണമായിക്കൊണ്ട് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നു. (ഖു൪ആന്‍:16/89)
وَأَنزَلْنَآ إِلَيْكَ ٱلذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ
നിനക്ക് നാം ഉല്‍ബോധനം അവതരിപ്പിച്ച് തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടി.(ഖു൪ആന്‍:16/44)
(രണ്ട്) അഞ്ച് നേരത്തെ നമസ്കാരം നി൪ബന്ധമാണെന്ന കാര്യം നിഷേധിച്ചാല്‍ തന്നെ ഒരാള്‍ കാഫിറാകുവാന്‍ അതുമതി. നമസ്കാരം നി൪വ്വഹിച്ചാലും ഇല്ലെങ്കിലും ശരി. നമസ്കാരം നി൪ബന്ധമാണെന്ന നിയമം അറിഞ്ഞിട്ടില്ലാത്തവ൪ മാത്രമേ ഇതില്‍ നിന്ന് ഒഴിവാകുകയുള്ളൂ. അതിനാല്‍ ഒരു മനുഷ്യന്‍ അഞ്ച് നേരത്തെ നമസ്കാരങ്ങളും (അതിന്റെ ശ൪ത്തും ഫ൪ളും സുന്നത്തുമെല്ലാം കൃത്യമായി നി൪വ്വഹിച്ചുകൊണ്ട്) അനുഷ്ഠിക്കുകയും അതോടൊപ്പം നമസ്കാരം നി൪ബന്ധമാണെന്ന കാര്യം നിഷേധിക്കുകയും ചെയ്താല്‍, നമസ്കാരം ഉപേക്ഷിച്ചിട്ടില്ലാത്ത അയാളും കാഫിറായിത്തീരും.
ആകയാല്‍ നേരത്തെ സൂചിപ്പിച്ച വചനങ്ങളൊന്നും നമസ്കാരത്തിന്റെ നി൪ബന്ധത്തെ നിഷേധിച്ചുകൊണ്ട് അതുപേക്ഷിക്കുന്നവരെ സംബന്ധിച്ചാണെന്ന് വിചാരിക്കാന്‍ യാതൊരു ന്യായവുമില്ല. യഥാ൪ത്ഥത്തില്‍ നമസ്കാരം ഉപേക്ഷിക്കുന്നവന്‍ മുസ്ലിം സമൂഹത്തില്‍ നിന്ന് പുറത്ത് പോകത്തക്കവിധം കാഫിറായിത്തീരും. ഉബാദത്ത് ബിന്‍ സ്വാമിത്തില്‍(റ) നിന്ന് ഇബ്നു അബീ ഹാതിം തന്റെ സ്വഹീഹില്‍ ഇപ്രകാരം റിപ്പോ൪ട്ട് ചെയ്തിരിക്കുന്നു. നബി(സ്വ) ഞങ്ങളെ ഉപദേശിച്ചു:
നിങ്ങള്‍ അല്ലാഹുവില്‍ യാതൊന്നിനേയും പങ്ക് ചേ൪ക്കരുത്. മനപൂ൪വ്വം നമസ്കാരം ഉപേക്ഷിക്കരുത്. മനപൂ൪വ്വം ആരെങ്കിലും നമസ്കാരം ഉപേക്ഷിച്ചാല്‍ അവന്‍ സമുദായത്തില്‍ നിന്ന് പുറത്ത് പോകും.
മാത്രവുമല്ല, നമസ്കാരം നി൪ബന്ധമാണെന്ന കാര്യം നിഷേധിച്ചുകൊണ്ട് ഉപേക്ഷിക്കല്‍ കാഫിറാകുമെന്നാണ൪ത്ഥമെങ്കില്‍ അത് നമസ്കാരത്തിന്റെ കാര്യത്തില്‍ മാത്രം പരിമിതപ്പെടുത്തുന്നതില്‍ യാതൊരു ന്യായവുമില്ല. സക്കാത്തിനും നോമ്പിനും ഹജ്ജിനുമെല്ലാം ഇത് ബാധകമാകും. ഇവ ഏതെങ്കിലും നി൪ബന്ധമാണന്ന വസ്തുത ആരെങ്കിലും നിഷേധിച്ചാല്‍ അവന്‍ കാഫിറാകും. ഈ നി൪ബന്ധത്തെകുറിച്ച് അറിവില്ലാത്തവന്‍ മാത്രമേ അതില്‍ ഒഴിവാകുകയുള്ളൂ. ഇതിനെല്ലാം പുറമേ, നമസ്കാരം ഉപേക്ഷിക്കുന്നവന്‍ കാഫിറാണെന്ന് ബുദ്ധിപരമായിതന്നെ മനസ്സിലാക്കാന്‍ കഴിയും. (ഹുക്മു താരികി സ്വലാ)
عَنْ أَبِي الدَّرْدَاءِ، قَالَ أَوْصَانِي خَلِيلِي ـ صلى الله عليه وسلم ـ أَنْ : ……. وَلاَ تَتْرُكْ صَلاَةً مَكْتُوبَةً مُتَعَمِّدًا فَمَنْ تَرَكَهَا مُتَعَمِّدًا فَقَدْ بَرِئَتْ مِنْهُ الذِّمَّةُ
അബുദ്ദർദാഇ(റ)ൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: എന്റെ കൂട്ടുകാരൻ ﷺ എന്നോട് ഇങ്ങനെ ഉപദേശിച്ചു:……. നിർബന്ധ നമസ്ക്കാരം മനപ്പൂർവ്വം ഒരിക്കലും ഉപേക്ഷിക്കരുത്. ആർ മനപ്പൂർവ്വം നിർബന്ധ നമസ്ക്കാരം ഉപേക്ഷിച്ചുവോ അവന് അല്ലാഹുവിന്റെ സംരക്ഷണമുണ്ടായിരിക്കുകയില്ല ….(ഇബ്നു മാജ 4034)
قال عبدالله بن مسعود رضي الله عنه: من ترك الصلاة فلا دين له
അബ്ദുല്ലാഹിബ്നു മസ്ഊദ് رضي الله عنه പറഞ്ഞു: ആരെങ്കിലും നിസ്കാരം ഒഴിവാക്കിയാൽ അവന്നു ദീനില്ല തന്നെ. (സ്വഹീഹുത്തർഗീബ്: 574)
നമസ്കാരത്തിന്റെ ഗൌരവം അറിഞ്ഞാലും നമസ്കരിക്കാത്തവരുണ്ട്. വിശ്വാസം അവരുടെ ഹൃദയത്തിലേക്ക് കയറിയിട്ടില്ലാത്തതുകൊണ്ടാണ് അവ൪ നമസ്കരിക്കാത്തത്. ഒരാള്‍ ഒരു കടുക് മണിയോളമെങ്കിലും ഈമാനുള്ളവനും നമസ്കാരത്തിന്റെ ഗൌരവം മനസ്സിലാക്കിയിട്ടുള്ള വ്യക്തിയുമാണെങ്കില്‍ അവന്‍ ഒരിക്കലും നമസ്കാരം ഒഴിവാക്കുകയില്ല. ഇവിടെ സത്യവിശ്വാസികള്‍ക്ക് ചില ബാധ്യതകളുണ്ട്. അവ൪ക്ക് നമസ്കാരത്തിന്റെ ഗൌരവം പറഞ്ഞുകൊടുക്കുന്നതോടൊപ്പം അല്ലാഹുവിനെ കുറിച്ചും പരലോകത്തെ കുറിച്ചും കൃത്യമായ സന്ദേശം എത്തിച്ചു കൊടുക്കണം. അല്ലാഹുവിലുള്ള വിശ്വാസവും പരലോകത്തിലുള്ള വിശ്വാസവും മനസ്സില്‍ ഊട്ടിയുറപ്പിക്കുമ്പോഴാണ് തിന്‍മകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ സാധിക്കുന്നതും നമസ്കാരം കൃത്യമായി നി൪വ്വഹിച്ച് നിലനി൪ത്തി പോകാന്‍ സാധിക്കുന്നതും.
إِنَّمَا نَزَلَ أَوَّلَ مَا نَزَلَ مِنْهُ سُورَةٌ مِنَ الْمُفَصَّلِ فِيهَا ذِكْرُ الْجَنَّةِ وَالنَّارِ حَتَّى إِذَا ثَابَ النَّاسُ إِلَى الإِسْلاَمِ نَزَلَ الْحَلاَلُ وَالْحَرَامُ، وَلَوْ نَزَلَ أَوَّلَ شَىْءٍ لاَ تَشْرَبُوا الْخَمْرَ. لَقَالُوا لاَ نَدَعُ الْخَمْرَ أَبَدًا. وَلَوْ نَزَلَ. لاَ تَزْنُوا. لَقَالُوا لاَ نَدَعُ الزِّنَا أَبَدًا
ആയിശയില്‍ (റ) നിന്ന് നിവേദനം: ഖു൪ആനില്‍ ആദ്യമായി അവതരിച്ചത് മുഫസ്വലായ സൂറത്തുകളായിരുന്നു. അതില്‍ സ്വ൪ഗ നരകങ്ങളെ കുറിച്ചാണ് ഉള്ളത്. അങ്ങനെ ജനങ്ങള്‍ ഇസ്ലാമിലേക്ക് ധാരാളമായി വന്നു തുടങ്ങിയപ്പോള്‍ ഹലാലുകളേയും ഹറാമുകളേയും കുറിച്ചുള്ള ആയത്തുകള്‍ ഇറങ്ങി. ആദ്യം ഖു൪ആനില്‍ അവതരിച്ചത് ‘നിങ്ങള്‍ മദ്യം കഴിക്കരുത് ‘ എന്നായിരുന്നുവെങ്കില്‍ അവ൪ പറയുമായിരുന്നു: ‘ഞങ്ങള്‍ മദ്യം ഒരിക്കലും ഒഴിവാക്കുകയില്ല.’ ആദ്യം അവതരിച്ചത് ‘നിങ്ങള്‍ വ്യഭിചരിക്കരുത് ‘ എന്നായിരുന്നുവെങ്കില്‍ അവ൪ പറയുമായിരുന്നു: ‘ഞങ്ങള്‍ വ്യഭിചാരം ഒരിക്കലും ഒഴിവാക്കുകയില്ല.’ (ബുഖാരി :4993)
ﺭِﺟَﺎﻝٌ ﻻَّ ﺗُﻠْﻬِﻴﻬِﻢْ ﺗِﺠَٰﺮَﺓٌ ﻭَﻻَ ﺑَﻴْﻊٌ ﻋَﻦ ﺫِﻛْﺮِ ٱﻟﻠَّﻪِ ﻭَﺇِﻗَﺎﻡِ ٱﻟﺼَّﻠَﻮٰﺓِ ﻭَﺇِﻳﺘَﺎٓءِ ٱﻟﺰَّﻛَﻮٰﺓِ ۙ ﻳَﺨَﺎﻓُﻮﻥَ ﻳَﻮْﻣًﺎ ﺗَﺘَﻘَﻠَّﺐُ ﻓِﻴﻪِ ٱﻟْﻘُﻠُﻮﺏُ ﻭَٱﻷَْﺑْﺼَٰﺮُ
ചില ആളുകള്‍, അല്ലാഹുവെ സ്മരിക്കുന്നതില്‍ നിന്നും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നതില്‍ നിന്നും, സകാത്ത് നല്‍കുന്നതില്‍ നിന്നും കച്ചവടമോ ക്രയവിക്രയമോ അവരുടെ ശ്രദ്ധതിരിച്ചുവിടുകയില്ല. ഹൃദയങ്ങളും കണ്ണുകളും ഇളകിമറിയുന്ന ഒരു ദിവസത്തെ അവര്‍ ഭയപ്പെട്ടു കൊണ്ടിരിക്കുന്നു. (ഖു൪ആന്‍:24/37)
നിങ്ങള്‍ തിന്‍മകള്‍ ചെയ്യരുതെന്ന് പറഞ്ഞാലോ നമസ്കരിക്കണമെന്ന് പറഞ്ഞാലോ ആളുകള്‍ കേള്‍ക്കണമെന്നില്ല. ഹൃദയത്തിലേക്ക് ഈമാന്‍ കടക്കുമ്പോഴാണ് തിന്‍മകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും നന്‍മകള്‍ ചെയ്യുന്നതും.
kanzululoom.com