നമസ്കാരത്തില്‍ ഭയഭക്തി ലഭിക്കാന്‍……..

ഞാന്‍ അനേകം വ൪ഷങ്ങളായി നമസ്കരിക്കുന്നു, എനിക്ക് നമസ്കാരത്തില്‍ ഭയഭക്തി ലഭിക്കുന്നില്ല, നമസ്കാരത്തില്‍ ഒരു ഏകാഗ്രത ലഭിക്കുന്നില്ല, നമസ്കാരത്തില്‍ പല ചിന്തകളും കടന്നുവരുന്നു, ഞാന്‍ എന്തുചെയ്യും?

നമ്മുടെ കൂട്ടത്തിലെ ധാരാളം ആളുകള്‍ ഉത്തരം തേടുന്ന ഒരു ചോദ്യമാണ് ഇത്. ഇത്തരം ആളുകള്‍ക്കായി ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നു.

നമസ്‌കാരത്തിന്റെ ചൈതന്യമാണ് ഖുശൂഅ് അഥവാ ഭയഭക്തി. അല്ലാഹുവിനോടുള്ള ഭക്തിയോടെയും അവന്‍ തന്നെ നിരീക്ഷിക്കുന്നുവെന്ന ബോധത്തോടെയുമുള്ള അടക്കത്തിനാണ് ഖുശൂഅ് എന്ന് പറയുന്നത്.

അല്ലാഹു തന്നെ സദാ വീക്ഷിക്കുന്നുവെന്ന വിചാരമാണ് ഒരാളില്‍ ഖുശൂഅ് ഉണ്ടാക്കുന്നത്. (തഫ്സീ൪ ഇബിനു കസീ൪)

വിനയത്തോടെയും സമ൪പ്പണത്തോടെയും ഹൃദയത്തെ അല്ലാഹുവിങ്കല്‍ നി൪ത്തുക എന്നാണ് ഖുശൂഇന്റെ അ൪ത്ഥം. (അല്‍മദാരിജ്)

قَدْ أَفْلَحَ ٱلْمُؤْمِنُونَ – ٱلَّذِينَ هُمْ فِى صَلَاتِهِمْ خَٰشِعُونَ

തങ്ങളുടെ നമസ്കാരത്തില്‍ ഖുശൂഅ് (ഭയഭക്തി) ഉള്ളവരായ, സത്യവിശ്വാസികള്‍ വിജയിച്ചിരിക്കുന്നു. (ഖു൪ആന്‍:23/1-2)

والخشوع في الصلاة: هو حضور القلب بين يدي الله تعالى، مستحضرا لقربه، فيسكن لذلك قلبه، وتطمئن نفسه، وتسكن حركاته، ويقل التفاته، متأدبا بين يدي ربه، مستحضرا جميع ما يقوله ويفعله في صلاته، من أول صلاته إلى آخرها، فتنتفي بذلك الوساوس والأفكار الردية، وهذا روح الصلاة، والمقصود منها، وهو الذي يكتب للعبد، فالصلاة التي لا خشوع فيها ولا حضور قلب، وإن كانت مجزئة مثابا عليها، فإن الثواب على حسب ما يعقل القلب منها.

നിസ്കാരത്തിലെ خشوع എന്നാൽ അല്ലാഹുവിനോടുള്ള സാമീപ്യം പ്രകടമാക്കിക്കൊണ്ട് അവന്റെ മുമ്പിൽ ഹൃദയം ഹാജരാവലാണ്. അപ്പോൾ തന്റെ റബ്ബിനു മുമ്പിൽ സ്വീകരിക്കേണ്ട അദബ് പാലിച്ചുകൊണ്ട്, നിസ്കാരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ താൻ പറയുന്നതും ചെയ്യുന്നതും ശ്രദ്ധവെച്ചുകൊണ്ട്. അതിന്അവന്റെ ഹൃദയം ശാന്തമാവും. മനസ്സ് അടങ്ങും. ചലനങ്ങൾ നിലയ്ക്കും. അവന്റെ തിരിഞ്ഞുനോട്ടം കുറയും. അപ്പോൾ വസ്വാസുകളും മോശം ചിന്തകളും ഇല്ലാതാവും. അതാണ് നമസ്കാരത്തിന്റെ ആത്മാവും നമസ്കാരത്തിലൂടെ ലക്ഷ്യമാക്കപ്പെടുന്നതും. അതാണ് ഒരടിമക്ക് രേഖപ്പെടുത്തപ്പെടുന്നത്. ഭയഭക്തിയും ( خشوع) ഉം ഹൃദയസാന്നിധ്യവുമില്ലാത്ത നമസ്കാരം വരവുവെക്കപ്പെടുന്നതും പ്രതിഫലം ലഭിക്കുന്നതുമായേക്കാമെങ്കിലും (യഥാർത്ഥ) പ്രതിഫലം ലഭിക്കുന്നത് ആ നിസ്കാരത്തിൽ ഹൃദയം പങ്കുവഹിക്കുന്നതിന്റെ തോതനുസരിച്ചാണ്. (തഫ്സീറുസ്സഅ്ദി)

നമസ്കാരത്തില്‍ ഖുശൂഅ് വേണമെന്ന് പറയുമ്പോള്‍ അത് ശരീരത്തിലെ അവയവങ്ങള്‍ക്കും ഹൃദയങ്ങള്‍ക്കും ആവശ്യമാണ്. അല്ലാഹുവിന്റെ മഹത്വവും താന്‍ അല്ലാഹുവിന്റെ മുന്നിലാണ് നില്‍ക്കുന്നതെന്ന ബോധവും അവന്‍ തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന ബോധവും നമസ്‌കാരത്തിലേക്ക് കൊണ്ടുവരലാണ് ഹൃദയത്തിന്റെ ഖുശൂഅ്. ഹൃദയത്തിന്റെ ഖുശൂഇന്റെ പൂര്‍ത്തീകരണമാണ് അവയവങ്ങളുടെ ഖുശൂഅ്. അഥവാ ഒരാളുടെ ഹൃദയം ഖുശൂഅ് ഉള്ളതാകുമ്പോള്‍ മാത്രമേ അവയവങ്ങളും ഖുശൂഅ് ഉള്ളതാകുകയുള്ളൂ. നമസ്കാരത്തില്‍ ഖുശൂഅ് ലഭിക്കുന്നതിനായി ധാരാളം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

1. ജീവിതത്തില്‍ ഭയഭക്തി കാത്തു സൂക്ഷിക്കുക

നമസ്കാരത്തില്‍ ഭയഭക്തി ലഭിക്കുന്നില്ലെന്ന് കരുതുന്നവ൪ ഒന്നാമതായി അറിഞ്ഞിരിക്കേണ്ട കാര്യമാണിത്. നമസ്കാരത്തിന് പുറത്ത് അഥവാ ജീവിതത്തിലെ മറ്റ് രംഗങ്ങളില്‍ ഭയഭക്തി കാത്തു സൂക്ഷിക്കുന്നവന് മാത്രമേ നമസ്കാരത്തില്‍ ഭയഭക്തി ലഭിക്കുകയുള്ളൂ. നമസ്കാരത്തിന് പുറത്ത് യാതൊരു ഭയഭക്തിയുമില്ലാതെ ജീവിച്ചിട്ട് നമസ്കാരത്തില്‍ ഭയഭക്തി ലഭിക്കുന്നില്ലെന്ന് പറയുന്നതില്‍‌ യാതൊരു അ൪ത്ഥവുമില്ല. നമസ്കാരത്തില്‍ ഭയഭക്തി ലഭിക്കുക എന്നത് അല്ലാഹു നല്‍കുന്ന ഒരു തൌഫീഖാണ്.

وَاتَّقُوا اللَّهَ وَاعْلَمُوا أَنَّ اللَّهَ مَعَ الْمُتَّقِينَ

…. നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെ ആയിരിക്കുമെന്ന് നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍. (ഖു൪ആന്‍:2/194)

إِنَّمَا يَتَقَبَّلُ اللَّهُ مِنَ الْمُتَّقِينَ

സൂക്ഷ്മത പാലിക്കുന്നവരില്‍ (തഖ്‌വയുള്ളവരില്‍) നിന്നേ അല്ലാഹു ക൪മ്മങ്ങള്‍ സ്വീകരിക്കുകയുള്ളൂ. (ഖു൪ആന്‍:5 /27)

ഇമാം ഇബ്നു ഖുദാമ رحمه الله പറഞ്ഞു: നമസ്കാരത്തിൽ നിൻ്റെ ഹൃദയത്തിൻ്റെ സാന്നിധ്യമില്ലാത്തതായി നീ കണ്ടാൽ, ഈമാനിൻ്റെ ദൗർബല്യമാണ് അതിൻ്റെ കാരണമെന്ന് നീ മനസ്സിലാക്കുക. അതുകൊണ്ട് അതിനെ (ഈമാനിനെ) ശക്തിപ്പെടുത്തുന്നതിൽ നീ നന്നായി പരിശ്രമിക്കുക. مختصر منهاج القاصدين (ص- 30)

2. നമസ്കാരത്തിലെ മുഴുവന്‍ കാര്യങ്ങളും സുന്നത്തിന്റെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തുക

നമസ്കാരത്തില്‍ കൈ ഉയ൪ത്തുന്നതും കൈ കെട്ടുന്നതും തുടങ്ങി നമസ്കാരം അവസാനിക്കുന്നതു വരെയുള്ള മുഴുവന്‍ കാര്യങ്ങളും സുന്നത്തിന്റെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തുക.

صَلُّوا كَمَا رَأَيْتُمُونِي أُصَلِّي

നബി ﷺ പറഞ്ഞു: ഞാൻ എങ്ങനെ നമസ്ക്കരിക്കുന്നത്‌ നിങ്ങൾ കണ്ടുവോ അങ്ങനെ നിങ്ങളും നമസ്ക്കരിക്കുക. (ബുഖാരി: 631)

3.അല്ലാഹുവിന്റെ മുന്നിലാണ് നില്‍ക്കുന്നതെന്ന ചിന്ത കൊണ്ടുവരിക

അല്ലാഹുവിന്റെ മുമ്പില്‍ നില്‍ക്കുകകയാണെന്ന ബോധത്തോടെയും ചിന്തയോടെയുമാണ് നമസ്‌കരിക്കേണ്ടത്. നമുക്ക് അല്ലാഹുവിനെ കാണാന്‍ സാധ്യമല്ലെങ്കിലും അവന്‍ നമ്മെ കാണുന്നുണ്ടെന്ന് ചിന്തിക്കുക.

قَالَ: فَأَخْبِرْنِي عَنْ الْإِحْسَانِ قَالَ: أَنْ تَعْبُدَ اللَّهَ كَأَنَّك تَرَاهُ، فَإِنْ لَمْ تَكُنْ تَرَاهُ فَإِنَّهُ يَرَاك

അദ്ദേഹം(ജിബ്രീല്‍) പറഞ്ഞു: …….. ഇഹ്സാന്‍ എന്താണെന്ന് അറിയിച്ച്‌ തന്നാലും, നബി ﷺ പറഞ്ഞു: അല്ലാഹുവിനെ കാണുന്നത് പോലെ നീ അവനെ ആരാധിക്കുക, ഇനി നിനക്ക് അല്ലാഹുവിനെ കാണാന്‍ സാധ്യമല്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്………. (മുസ്ലിം)

4.അല്ലാഹുവുമായുള്ള അഭിമുഖ സംഭാഷണമാണ് നമസ്കാരമെന്ന് ചിന്തിക്കുക

നമസ്കാരം അല്ലാഹുവിനോടുള്ള മുനാജാത്ത് അഥവാ അഭിമുഖ സംഭാഷണമാണ്. അശ്രദ്ധയോടെയുള്ള കേവല സംസാരത്തെ മുനാജാത്ത് എന്ന് പറയാവതല്ല.

നബി ﷺ പറഞ്ഞു: നിങ്ങളിലൊരാൾ നമസ്കരിക്കുമ്പോൾ തന്റെ നാഥനുമായി അഭിമുഖ സംഭാഷണത്തിലാണുള്ളത്. ആയതിനാൽ, അവനോടുള്ള സംഭാഷണത്തിൽ അയാൾ കൂടുതൽ ശ്രദ്ധാലുവായിരിക്കട്ടെ. നിങ്ങളുടെ സൃഷ്ടാവുമായുള്ള ബന്ധത്തെ വിഛേദിക്കാതിരിക്കുക.

قَالَ رَسُولُ اللَّهِ صلى الله عليه وسلم :إِنَّ أَحَدَكُمْ إِذَا قَامَ فِي صَلاَتِهِ، فَإِنَّهُ يُنَاجِي رَبَّهُ ـ أَوْ إِنَّ رَبَّهُ بَيْنَهُ وَبَيْنَ الْقِبْلَةِ ـ

നബി ﷺ പറഞ്ഞു:: നിങ്ങളിലൊരാൾ നമസ്കാരത്തിന് നിന്നാൽ അവൻ തന്റെ നാഥനോട് രഹസ്യ സംഭാഷണം നടത്തുകയാണ്. അവന്റെയും ഖിബ് ലക്കുമിടയിൽ തന്റെ നാഥന്റെ സാന്നിധ്യമുണ്ട്. ബുഖാരി: 405

5.ജീവിതത്തിലെ അവസാനത്തെ നമസ്‌കാരമാണെന്ന് കരുതുക.

താന്‍ നിര്‍വഹിക്കുന്ന നമസ്‌കാരം തന്റെ ജീവിതത്തിലെ അവസാനത്തെ നമസ്‌കാരമാണെന്ന് കരുതുക. ഇനിയൊരു കൂടിക്കാഴ്ചക്ക് സാധ്യമാകില്ലെന്നു കരുതി, ആത്മസുഹൃത്തിനോട് വിടപറയുന്നവന്റെ മനോവികാരത്തോടെ നമസ്‌കാരത്തെ സമീപിക്കുക. എങ്കില്‍ ആത്മാര്‍ത്ഥതയോടെയും ഭയഭക്തിയോടെയും നമസ്‌കാരം നിര്‍വ്വഹിക്കാന്‍ സാധിക്കും.

നബി ﷺ പറഞ്ഞു: ഈ ലോകത്തോട് യാത്ര പറഞ്ഞ് പിരിയുന്ന ഒരാളുടെ നമസ്കാരം പോലെ നീ നമസ്കരിക്കുക. അതായത് നീ അല്ലാഹുവിനെ കാണുന്ന രൂപത്തില്‍. നീ അവനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ട്. (അഹ്മദ്, ഇബ്‌നുമാജ, ത്വബ്റാനി – ശൈഖ് അല്‍ബാനിയുടെ സ്വിഫത്തു സ്വലാ)

6.മനസ്സിനെ മറ്റു് ചിന്തകളില്‍ നിന്നും ഒഴിവാക്കുക

നബി ﷺ യുടെ വുളൂഅ് ജനങ്ങള്‍ക്ക് കാണിച്ചുകൊടുത്ത ശേഷം ഉസ്മാന്‍(റ) അവരോട് പറഞ്ഞു: നബി ﷺ ഇപ്രകാരം അരുളിയിട്ടുണ്ട് :

مَنْ تَوَضَّأَ نَحْوَ وُضُوئِي هَذَا، ثُمَّ صَلَّى رَكْعَتَيْنِ، لاَ يُحَدِّثُ فِيهِمَا نَفْسَهُ، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ

ഏതൊരാള്‍ ഞാന്‍ ചെയ്ത്‌ കാണിച്ച ഇതേ പ്രകാരം വുളുചെയ്തു. എന്നിട്ടു രണ്ടു രണ്ടു റക്കഅത്തു നമസ്കരിച്ചു. ആ നമസ്കാരത്തിനിടയില്‍ തന്റെ മനസ്സില്‍ മറ്റു ചിന്തകള്‍ക്കൊന്നും പ്രവേശനം നല്‍കിയില്ല. എന്നാല്‍ അവന്‍ മുമ്പ്‌ ചെയ്ത കുറ്റങ്ങളില്‍ നിന്ന്‌ അല്ലാഹു അവന്‌ പൊറുത്തുകൊടുക്കും. (ബുഖാരി: 159)

7. നമസ്കാരത്തിലുടനീളം അല്ലാഹുവിനെ കുറിച്ചുള്ള ഓ൪മ്മ നിലനി൪ത്താന്‍ പരിശ്രമിക്കണം

وَأَقِمِ ٱلصَّلَوٰةَ لِذِكْرِىٓ

എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുക. (ഖു൪ആന്‍: 20/14)

وَلَذِكْرُ ٱللَّهِ أَكْبَرُ ۗ

……..അല്ലാഹുവെ ഓര്‍മിക്കുക എന്നത് ഏറ്റവും മഹത്തായ കാര്യം തന്നെയാകുന്നു. …….. (ഖു൪ആന്‍: 29/45)

ﺃَﻻَ ﺑِﺬِﻛْﺮِ ٱﻟﻠَّﻪِ ﺗَﻄْﻤَﺌِﻦُّ ٱﻟْﻘُﻠُﻮﺏُ

…… അറിയുക, അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായി തീരുന്നത്‌.(ഖു൪ആന്‍ :13:28)

انا عند ظن عبدى بى وانا معه اذا ذكر فى

നബി ﷺ പറഞ്ഞു:അല്ലാഹു പറഞ്ഞിരിക്കുന്നു: എന്റെ ദാസന്‍ എന്നെ വിചാരിക്കും പോലയാണ് ഞാന്‍. അവന്‍ എന്നെ ഓര്‍ക്കുമ്പോള്‍ ഞാന്‍ അവന്റെ കൂടെയുണ്ടായിരിക്കും. (ബുഖാരി, മുസ്ലിം)

നമസ്കാരത്തില്‍ അല്ലാഹുവിനെ കുറിച്ചുള്ള ഓ൪മ നിലനി൪ത്തുന്ന സമയമത്രയും അല്ലാഹു അടിമയുടെ നമസ്കാരം ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നതാണ്. അല്ലാഹുവിനെ കുറിച്ചുള്ള ഓ൪മയില്‍ അടിമ പിന്‍മാറുമ്പോള്‍ അല്ലാഹുവും അടിമയില്‍ നിന്ന് തിരിഞ്ഞു കളയും.

عَنْ أَبَا ذَرٍّ، يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ يَزَالُ اللَّهُ عَزَّ وَجَلَّ مُقْبِلاً عَلَى الْعَبْدِ فِي صَلاَتِهِ مَا لَمْ يَلْتَفِتْ فَإِذَا صَرَفَ وَجْهَهُ انْصَرَفَ عَنْهُ ‏

നബി ﷺ പറഞ്ഞു: അല്ലാഹു തന്റെ അടിമയുടെ നേരെ അയാളുടെ നമസ്കാരത്തിന്റെ സമയത്ത് മുന്നിട്ട് നോക്കിക്കൊണ്ടേയിരിക്കും, അയാള്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് നോക്കുന്നില്ലെങ്കില്‍. അയാള്‍ തന്റെ മുഖം തിരിച്ചു കളഞ്ഞാലോ അല്ലാഹുവും അയാളില്‍ നിന്ന് തിരിഞ്ഞു കളയും. (നസാഇ:1195 – അബൂദാവൂദ് – സ്വഹീഹുത്ത൪ഗീബ് :555)

قال الإمام ابن القيم – رحمه الله تبارك و تعالىٰ – الالتفات المنهي عنه في الصلاة قسمان :- ‏أحدهما : التفات القلب عن الله عز وجل إلى غير الله تعالى.- ‏الثاني : التفات البصر وكلاهما منهي عنه. – ‏ولا يزال الله مقبلاً على عبده ما دام العبد مقبلاً على صلاته، فإذا التفت بقلبه أو بصره أعرض الله تعالى عنه.

ഇബ്നുല്‍ഖയ്യിം (റഹി) പറഞ്ഞു: നിസ്ക്കാരത്തില്‍, വിരോധിക്കപ്പെട്ട തിരിഞ്ഞുനോട്ടം രണ്ട് തരത്തിലാകുന്നു.അതില്‍ ഒന്നാമത്തേത്:അല്ലാഹുവില്‍നിന്ന് അല്ലാഹുവല്ലാത്തതിലേക്കുള്ള ഹൃദയത്തിന്‍റെ തിരിഞ്ഞു നോട്ടമാണ്. രണ്ടാമത്തേത്:ദൃഷ്ടിയുടെ തിരിഞ്ഞു നോട്ടമാകുന്നു. അവരണ്ടും, നിസ്ക്കരിക്കുന്നവനെ തൊട്ട് വിരോധിക്കപ്പെട്ടതാകുന്നു. ഒരടിമ തന്‍റെ നിസ്ക്കാരത്തില്‍ വ്യാപൃതനാവുന്നിടത്തോളം, അല്ലാഹു അവന്‍റെമേല്‍ മുന്നിടുന്നവനായി ക്കൊണ്ടേയിരിക്കും. അവന്‍ തന്‍റെ ഹൃദയംകൊണ്ടൊ, ദൃഷ്ടികൊണ്ടൊ, (അല്ലാഹുവില്‍നിന്ന്)തിരിയുംമ്പോള്‍,അല്ലാഹു അവനെതൊട്ടും തിരിഞ്ഞ് കളയുന്നു.الوابل الصيب – ٥١

8.വൃത്തിയിലും നല്ല വേഷം ധരിച്ചു കൊണ്ടുമാണ് നമസ്കരിക്കേണ്ടത്.

ഇന്ന് ആളുകള്‍ പുറത്തേക്കും മറ്റ് പരിപാടികള്‍ക്കും പോകുമ്പോള്‍ ഏറ്റവും നല്ല വസ്ത്രം ധരിക്കുകയും നമസ്കരിക്കുന്നതിനായി നില്‍ക്കുമ്പോള്‍ വീട്ടില്‍ ധരിക്കുന്ന ലുങ്കിയോ അല്ലെങ്കില്‍ മറ്റ് വസ്ത്രമോ ധരിച്ച് നമസ്കരിക്കുന്നതായി കാണാം. അല്ലാഹുവുമായി അഭിമുഖ സംഭാഷണം നടത്തുമ്പോള്‍ ഏറ്റവും നല്ല വസ്ത്രമാണ് ധരിക്കേണ്ടത്.

يَٰبَنِىٓ ءَادَمَ خُذُوا۟ زِينَتَكُمْ عِندَ كُلِّ مَسْجِدٍ وَكُلُوا۟ وَٱشْرَبُوا۟ وَلَا تُسْرِفُوٓا۟ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْرِفِينَ

ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (അഥവാ എല്ലാ ആരാധനാവേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊള്ളുക നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്‌. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല. (ഖു൪ആന്‍ :7/31)

9.പിശാചിന്റെ കുതന്ത്രത്തെ കരുതിയിരിക്കുക

قَالَ فَبِمَآ أَغْوَيْتَنِى لَأَقْعُدَنَّ لَهُمْ صِرَٰطَكَ ٱلْمُسْتَقِيمَ – ثُمَّ لَءَاتِيَنَّهُم مِّنۢ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَٰنِهِمْ وَعَن شَمَآئِلِهِمْ ۖ وَلَا تَجِدُ أَكْثَرَهُمْ شَٰكِرِينَ

അവന്‍ (ഇബ്ലീസ്‌ അല്ലാഹുവിനോട്) പറഞ്ഞു: നീ എന്നെ വഴിപിഴപ്പിച്ചതിനാല്‍ നിന്റെ നേരായ പാതയില്‍ അവര്‍ (മനുഷ്യര്‍) പ്രവേശിക്കുന്നത് തടയാന്‍ ഞാന്‍ കാത്തിരിക്കും.പിന്നീട് അവരുടെ മുന്നിലൂടെയും, അവരുടെ പിന്നിലൂടെയും, അവരുടെ വലതുഭാഗങ്ങളിലൂടെയും, ഇടതുഭാഗങ്ങളിലൂടെയും ഞാന്‍ അവരുടെ അടുത്ത് ചെല്ലുക തന്നെ ചെയ്യും. അവരില്‍ അധികപേരെയും നന്ദിയുള്ളവരായി നീ കണ്ടെത്തുന്നതല്ല. (ഖു൪ആന്‍ :7/16-17)

അല്ലാഹുവിന്റെ മുന്നില്‍ ഒരു അടിമ നമസ്കരിക്കാന്‍ നിന്നാല്‍ പിശാച് വിവിധ രീതികളിലൂടെയും മാര്‍ഗങ്ങളിലൂടെയും ദുര്‍മന്ത്രണം നടത്തുകയും അതുവഴി പ്രതിഫലം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. തക്ബീര്‍ ചൊല്ലിക്കഴിഞ്ഞാല്‍ പിശാച് ഹൃദയത്തില്‍ ദുര്‍മന്ത്രണം തുടങ്ങുന്നു. അവന്റെ ചിന്തകളെ മാറ്റിമറിക്കുന്നു. ചിലപ്പോള്‍ ഭൗതികാസ്വാദനങ്ങളെയും വിനോദങ്ങളെയും കുറിച്ച ഓര്‍മയുണര്‍ത്തി അവനെ കുഴപ്പത്തിലാക്കുന്നു. മറ്റുചിലപ്പോള്‍ സ്വന്തം അവസ്ഥയെയും ദുന്‍യാവിനെയും കുറിച്ചോര്‍മിപ്പിക്കുന്നു. ചിലപ്പോള്‍ ജീവിതത്തിലെ പ്രതിബന്ധങ്ങളെക്കുറിച്ച് ആലോചനയിലാഴ്ത്തുന്നു. മറ്റുചിലപ്പോള്‍ നമസ്‌കാരത്തില്‍ എത്ര റക്അത്ത് കഴിഞ്ഞുവെന്നതിനെ സംബന്ധിച്ച് സംശയംജനിപ്പിക്കുന്നു.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ :إِذَا نُودِيَ لِلصَّلاَةِ أَدْبَرَ الشَّيْطَانُ وَلَهُ ضُرَاطٌ حَتَّى لاَ يَسْمَعَ التَّأْذِينَ، فَإِذَا قَضَى النِّدَاءَ أَقْبَلَ، حَتَّى إِذَا ثُوِّبَ بِالصَّلاَةِ أَدْبَرَ، حَتَّى إِذَا قَضَى التَّثْوِيبَ أَقْبَلَ حَتَّى يَخْطُرَ بَيْنَ الْمَرْءِ وَنَفْسِهِ، يَقُولُ اذْكُرْ كَذَا، اذْكُرْ كَذَا‏.‏ لِمَا لَمْ يَكُنْ يَذْكُرُ، حَتَّى يَظَلَّ الرَّجُلُ لاَ يَدْرِي كَمْ صَلَّى

അബൂഹുറൈറയില്‍ (റ) നിന്ന് നിവേദനം: ………. പിശാച് നമസ്കരിക്കുന്ന മനുഷ്യന്റെ ഹൃദയത്തിൽ ചില ദുർബോധനങ്ങൾ ഇട്ടുകൊടുത്ത് കൊണ്ടിരിക്കും. ഇന്നതു ചിന്തിക്കുക, ഇന്നത് ഓർമ്മിക്കുക എന്നിങ്ങനെ. നമസ്കരിക്കുന്നവൻ അന്നേരം ചിന്തിക്കാത്ത കാര്യങ്ങളായിരിക്കും പിശാച് ഓർമ്മപ്പെടുത്തുന്നത്. അവസാനം താൻ എത്ര റക്അത്ത് നമസ്കരിച്ചുവെന്ന് പോലും മനുഷ്യന് ഓർമ്മയില്ലാത്തവിധം അവന്റെ മനസ്സിന്റെയും ഇടയിൽ അവൻ മറയിടും. (ബുഖാരി:608)

10. നമസ്കാരത്തിന് ഭംഗം വരുത്തുന്ന കാര്യങ്ങള്‍ നമസ്കാര സ്ഥലത്ത് നിന്ന് ഒഴിവാക്കുക

നമസ്കാരത്തിന് ഭംഗം വരുത്തുന്ന കാര്യങ്ങള്‍ നമസ്കാര സ്ഥലത്ത് നിന്ന് ഒഴിവാക്കേണ്ടതാണ്. അതായത് ചിത്രങ്ങളുള്ള മുസ്വല്ല, മുന്‍ഭാഗത്തുള്ള ഭിത്തിയിലോ വിരിപ്പിലോ ചിത്രങ്ങളോ മറ്റോ ഉണ്ടെങ്കില്‍ നമസ്കാര സ്ഥലത്ത് നിന്ന് ഒഴിവാക്കുക

عَنْ أَنَسٍ، كَانَ قِرَامٌ لِعَائِشَةَ سَتَرَتْ بِهِ جَانِبَ بَيْتِهَا فَقَالَ النَّبِيُّ صلى الله عليه وسلم ‏ :‏ أَمِيطِي عَنَّا قِرَامَكِ هَذَا، فَإِنَّهُ لاَ تَزَالُ تَصَاوِيرُهُ تَعْرِضُ فِي صَلاَتِي

അനസില്‍(റ) നിന്ന് നിവേദനം: ആയിശ(റ) തന്റെ വീടിന്റെ ഒരു ഭാഗം ചിത്രങ്ങളുള്ള വിരികൊണ്ടു മറച്ചിരുന്നു. നബി ﷺ പറഞ്ഞു: ഈ വിരി എന്റെ മുന്നിൽ നിന്നും മാറ്റുക. അതിലെ ചിത്രപ്പണികൾ എന്റെ നമസ്‌കാരത്തിൽ അശ്രദ്ധയുണ്ടാക്കുന്നു. (ബുഖാരി: 374)

11. നമസ്കാരത്തില്‍ സുത്റ സ്വീകരിക്കുക

നമസ്കരിക്കുന്ന ആളുടെ മുമ്പിൽ, ഖിബ്’ലക്ക് നേരെ സുജൂദിന്റെ സ്ഥാനത്ത്‌ നിന്നും ഏതാണ്ട്‌ ഒരു മുഴം മാറി നമസ്ക്കരിക്കുന്നയാൾ വെക്കുന്ന ഒരു ‘മറ’യാണ്‌ സുത്‌റ. ചുമരുകൾ, തൂണുകള്‍, മുമ്പിൽ നാട്ടപ്പെടുന്ന കുന്തം എന്നിവയെല്ലാം സുത്‌റയായി ഉപയോഗിക്കാവുന്നതാണ്. നമസ്കാരത്തിൽ സുത്‌റ സ്വീകരിക്കുന്നത് , നമസ്കാരത്തില്‍ ശൈത്വാന്‍ ശല്യപ്പെടുത്തുന്നതില്‍ നിന്നുള്ള രക്ഷയുമാണ്.

عَنْ سَهْلِ بْنِ أَبِي حَثْمَةَ، يَبْلُغُ بِهِ النَّبِيَّ صلى الله عليه وسلم قَالَ ‏: إِذَا صَلَّى أَحَدُكُمْ إِلَى سُتْرَةٍ فَلْيَدْنُ مِنْهَا لاَ يَقْطَعُ الشَّيْطَانُ عَلَيْهِ صَلاَتَهُ

നബി ﷺ പറയുന്നു :നിങ്ങളില്‍ ആരെങ്കിലും സുത്റ സ്വീകരിച്ചുകൊണ്ട് നമസ്കരിക്കുന്നതായാല്‍ അവന്‍ അതിനടുത്ത് നില്‍ക്കേണ്ടതാണ്. പിശാചിന് അവന്റെ നമസ്കാരം മുറിക്കാന്‍ സാധിക്കരുത്. (അബൂദാവൂദ്:695 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു )

12.ഫാത്തിഹയും സൂറത്തും ഓതുമ്പോള്‍ ഓരോ സൂക്തത്തിന്റേയും അവസാനം ഇടവേള നല്‍കുക

ﻭَﺭَﺗِّﻞِ ٱﻟْﻘُﺮْءَاﻥَ ﺗَﺮْﺗِﻴﻼً

…….. ഖുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക.(ഖു൪ആന്‍:73/4)

13.നമസ്കാരത്തില്‍ പറയുന്ന കാര്യങ്ങള്‍ അ൪ത്ഥവും ആശയവും ചിന്തിച്ച് പറയുക

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَقْرَبُوا۟ ٱلصَّلَوٰةَ وَأَنتُمْ سُكَٰرَىٰ حَتَّىٰ تَعْلَمُوا۟ مَا تَقُولُونَ

സത്യവിശ്വാസികളേ, ലഹരിബാധിച്ചവരായിക്കൊണ്ട് നിങ്ങള്‍ നമസ്കാരത്തെ സമീപിക്കരുത്‌, നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് അറിയുമാറാകുന്നതുവരെ ……. (ഖു൪ആന്‍:4/43)

ലഹരി ബാധിച്ചവരായിക്കൊണ്ട് നമസ്‌കാരത്തെ സമീപിക്കരുതെന്നാണ് അല്ലാഹു ഈ ആയത്തിലൂടെ അറിയിക്കുന്നത്. കാരണം അത് മനസ്സാന്നിധ്യവും, ഭക്തിവിനയവും നഷ്ടപ്പെടുകയും വാക്കുകളിലും പ്രവൃത്തികളിലും കൃത്യവും ചിട്ടയും പാലിക്കുവാന്‍ കഴിയാതെ വരികയും ചെയ്യും. حَتَّىٰ تَعْلَمُوا۟ مَا تَقُولُونَ ‘നിങ്ങള്‍ പറയുന്നത് നിങ്ങള്‍ക്ക് അറിയുമാറാകുന്നതുവരെ’ എന്നതില്‍ നിന്ന് നമസ്‌കാരത്തില്‍ ഓതുന്ന ദിക്ര്‍, ദുആ ഖു൪ആന്‍ എന്നിവയുടെ അര്‍ത്ഥവും ആശയവും അറിയലും അത് ഓര്‍മിക്കലും ശ്രേഷ്ടകരമാണെന്ന് മനസ്സിലാക്കാം.

14.അല്ലാഹു സംസാരിക്കുന്ന കാര്യം ഓ൪ക്കുക

ഖുദ്‌സിയായ ഒരു ഹദീസില്‍ അല്ലാഹു പറയുന്നു :

: قَسَمْتُ الصَّلَاةَ بَيْنِي وَبَيْنَ عَبْدِي نِصْفَيْنِ، وَلِعَبْدِي مَا سَأَلَ، فَإِذَا قَالَ الْعَبْدُ:{ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ } قَالَ اللَّهُ عَزَّ وَجَلَّ: حَمِدَنِي عَبْدِي، وَإِذَا قَالَ:{ الرَّحْمَنِ الرَّحِيمِ } قَالَ اللَّهُ عَزَّ وَجَلَّ: أَثْنَى عَلَيَّ عَبْدِي، وَإِذَا قَالَ:{ مَالِكِ يَوْمِ الدِّينِ } قَالَ اللَّهُ: مَجَّدَنِي عَبْدِي – وَقَالَ مَرَّةً: فَوَّضَ إِلَيَّ عَبْدِي، فَإِذَا قَالَ:{ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ } قَالَ: هَذَا بَيْنِي وَبَيْنَ عَبْدِي وَلِعَبْدِي مَا سَأَلَ، فَإِذَا قَالَ:{ اهْدِنَا الصِّرَاطَ الْمُسْتَقِيمَ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ } قَالَ: هَذَا لِعَبْدِي وَلِعَبْدِي مَا سَأَلَ”.

നമസ്‌കാരത്തെ എനിക്കും എന്റെ അടിമക്കുമിടയില്‍ രണ്ടായി പകുത്തിരിക്കുന്നു. എന്റെ അടിമ എന്താണോ ചോദിക്കുന്നത് അത് അവന് ലഭിക്കുന്നതാണ്. അടിമ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ (ലോകരക്ഷിതാവായ അല്ലാഹുവിനാണ് സര്‍വ സ്തുതിയും) എന്ന് പറയുമ്പോള്‍ അല്ലാഹു പറയും: ‘എന്റെ അടിമ എന്നെ സ്തുതിച്ചിരിക്കുന്നു’.അവന്‍ الرَّحْمَنِ الرَّحِيمِ (അല്ലാഹു കരുണാവാരിധിയും കരുണാനിധിയുമാണ്)എന്ന് പറയുമ്പോള്‍ അല്ലാഹു പറയും : ‘എന്റെ അടിമ എന്നെ വാഴ്ത്തിയിരിക്കുന്നു’. مَالِكِ يَوْمِ الدِّينِ (അല്ലാഹു പ്രതിഫല ദിനത്തിന്റെ ഉടമയാണ്) എന്ന് അടിമ പറഞ്ഞാല്‍ അല്ലാഹു പറയും: ‘എന്റെ അടിമ എന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു’. إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ (നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു) എന്ന് അവന്‍ പറഞ്ഞാല്‍ അല്ലാഹു പറയും: ‘ഇത് എനിക്കും എന്റെ അടിമക്കുമിടയിലുള്ളതാണ് ’. اهْدِنَا الصِّرَاطَ الْمُسْتَقِيمَ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ (ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. അതായ്തത് നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ , നിന്റെ കോപത്തിന് ഇരയായവരുടേയോ പിഴച്ചുപോയവരുടേയോ മാര്‍ഗത്തിലല്ല ഞങ്ങളെ ചേ൪ക്കേണ്ടത്) എന്ന് പറയുമ്പോള്‍ അല്ലാഹു പറയും: ‘ഇത് എന്റെ അടിമക്കുള്ളതാണ്, അവന്‍ ചോദിച്ചത് അവനുണ്ട്.’ (മുസ്‌ലിം)

15.ചൊല്ലുന്ന ദിക്റുകളും ദുആകളും സൂറത്തുകളും വൈവിധ്യവല്‍ക്കരിക്കുക

നമസ്കാരത്തില്‍ നാം തക്ബീറത്തുല്‍ ഇഹ്റാം കെട്ടികഴിഞ്ഞാല്‍ ആദ്യമായി ദുആഉല്‍ ഇഫ്ത്തിത്താഅ് ആണ് നി൪വ്വഹിക്കുന്നത്. ഇതില്‍ വജ്ജഹ്തു, അല്ലാഹുമ്മ ബാഇദ് ബൈനീ, എന്ന് തുടങ്ങുന്ന പലതുണ്ട്. റുകൂഇലും സുജൂദിലും ഇഅ്തിദാലിലുമെല്ലാം വ്യത്യസ്ഥങ്ങളായ ദിക്റികളും ദുആകളും നബി ﷺ പഠിപ്പിച്ചിട്ടുണ്ട്. ഇവിടെയെല്ലാം വ്യത്യസ്ഥങ്ങളായ പ്രാരംഭ പ്രാ൪ത്ഥനകളും ദിക്റുകളും ദുആകളും നി൪വ്വഹിക്കുക. അതേപോലെ ഖു൪ആന്‍ പാരായണവും വ്യത്യസ്ഥങ്ങളായ സൂറത്തുകള്‍ ആക്കുക.

ശൈഖ് അല്‍ബാനിയുടെ(റഹി) പറഞ്ഞു: നബി ﷺ ദുആഉല്‍ ഇഫ്ത്തിത്താഅ്, റുകൂഇലേയും സുജൂദിലേയും പ്രാ൪ത്ഥനകള്‍ എന്നിവയില്‍ ഒരിക്കല്‍ ഒന്ന് മറ്റൊരിക്കല്‍ വേറൊന്ന് എന്ന രീതിയില്‍ ചൊല്ലുമായിരുന്നു. (സ്വിഫത്തു സ്വലാത്തിന്നബിയ്യി മിന തക്ബീരി ഇല ത്തസ്ലീമി ക അന്നക്ക തറാഹാ)

16. നമസ്കാരത്തില്‍ സുജൂദിന്റെ ഭാഗത്തേക്ക് മാത്രം നോക്കുക

عَنْ أَنَسَ بْنَ مَالِكٍ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏”‏ مَا بَالُ أَقْوَامٍ يَرْفَعُونَ أَبْصَارَهُمْ إِلَى السَّمَاءِ فِي صَلاَتِهِمْ “‏‏. ‏ فَاشْتَدَّ قَوْلُهُ فِي ذَلِكَ حَتَّى قَالَ ‏”‏ لَيَنْتَهُنَّ عَنْ ذَلِكَ أَوْ لَتُخْطَفَنَّ أَبْصَارُهُمْ ‏”‏‏

അനസ് ബ്നു മാലികില്‍(റ) നിന്നും നിവേദം:അദ്ദേഹം പറയുന്നു: നബി ﷺ പറഞ്ഞു: ചില ആളുകളുടെ സ്ഥിതിയെന്താണ്. അവർ അവരുടെ നമസ്‌കാരങ്ങളിൽ അവരുടെ ദൃഷ്ടികൾ ആകാശത്തേക്ക് ഉയർത്തുന്നു. ആ വിഷയത്തിൽ നബി ﷺ യുടെ വാക്കുകൾ ശക്തമായിരുന്നു. എന്നിട്ട് ഇങ്ങിനെ പറഞ്ഞു: “അവർ അത് അവസാനിപ്പിക്കട്ടെ”. അല്ലെങ്കിൽ അവരുടെ കാഴ്ച്ചകൾ റാഞ്ചിയെടുക്കപ്പെടും (കാഴ്ച്ച നഷ്ടപ്പെടും). (ബുഖാരി: 750)

عَنْ عَائِشَةَ، قَالَتْ سَأَلْتُ رَسُولَ اللَّهِ صلى الله عليه وسلم عَنْ الاِلْتِفَاتِ فِي الصَّلاَةِ فَقَالَ ‏ : ‏ هُوَ اخْتِلاَسٌ يَخْتَلِسُهُ الشَّيْطَانُ مِنْ صَلاَةِ الْعَبْدِ‏

ആയിശയില്‍(റ) നിന്ന് നിവേദനം: അവ൪ പറയുന്നു: നമസ്‌കാരത്തിൽ തിരിഞ്ഞു നോക്കുന്നതിനെക്കുറിച്ച് ഞാൻ നബി ﷺ യോട് ചോദിച്ചു. അപ്പോൾ അവിടുന്നു പറഞ്ഞു: അത് ഒരു അടിമയെ തന്റെ നമസ്‌കാരത്തിൽ നിന്ന് പിശാച് തട്ടിയെടുക്കുന്ന രംഗമാണ്. (ബുഖാരി: 751)

عَنْ أَبَا ذَرٍّ، يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم : لاَ يَزَالُ اللَّهُ عَزَّ وَجَلَّ مُقْبِلاً عَلَى الْعَبْدِ فِي صَلاَتِهِ مَا لَمْ يَلْتَفِتْ فَإِذَا صَرَفَ وَجْهَهُ انْصَرَفَ عَنْهُ ‏

നബി ﷺ പറഞ്ഞു: അല്ലാഹു തന്റെ അടിമയുടെ നേരെ അയാളുടെ നമസ്കാരത്തിന്റെ സമയത്ത് മുന്നിട്ട് നോക്കിക്കൊണ്ടേയിരിക്കും, അയാള്‍ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് നോക്കുന്നില്ലെങ്കില്‍. അയാള്‍ തന്റെ മുഖം തിരിച്ചു കളഞ്ഞാലോ അല്ലാഹുവും അയാളില്‍ നിന്ന് തിരിഞ്ഞു കളയും. (നസാഇ:1195 – അബൂദാവൂദ് – സ്വഹീഹുത്ത൪ഗീബ് :555)

17. ത്വമഅ്നീനത്ത്

നമസ്‌കാരത്തിലെ ഓരോ റുക്‌നുകളും നിര്‍വഹിക്കുമ്പോഴും അത് പൂര്‍ത്തിയാക്കുമ്പോഴും അതിലുടനീളം അടക്കം(ശാന്തത) പാലിക്കേണ്ടതുണ്ട്. നമസ്‌കാരം തിടുക്കത്തില്‍ പൂര്‍ത്തിയാക്കി സ്ഥലംവിടാനുള്ള ശ്രമം അതിന്റെ ആത്മാവിനെ ചോര്‍ത്തിക്കളയുകയും ഭയഭക്തി നഷ്ടപ്പെടുത്തുകയുംചെയ്യും. ധൃതിയില്‍ നമസ്‌കാരം പൂര്‍ത്തിയാക്കിയ ആളെ നബി ﷺ അടുത്തുവിളിച്ച് പറഞ്ഞു:

رْجِعْ فَصَلِّ، فَإِنَّكَ لَمْ تُصَلِّ

‘മടങ്ങിച്ചെല്ലൂ, നീ നമസ്‌കരിച്ചിട്ടില്ല.വീണ്ടും നമസ്‌കരിക്കുക’ (ബുഖാരി:757)

ത്വമഅ്നീനത്ത് അഥവാ നമസ്കാരത്തില്‍ അടക്കവും ഒതുക്കവും നമസ്കാരത്തിന്റെ റുക്നാകുന്നു. റുക്ന് ഉപേക്ഷിച്ചാല്‍ നമസ്കാരം ശരിയാകുകയില്ല. റുകൂഇലും ഇഅ്തിദാലിലും സുജൂദിലും സുജൂദുകള്‍ക്കിടയിലെ ഇരുത്തത്തിലും ത്വമഅ്നീനത്ത് വേണം.

عَنْ أَبِي عَبْدِ اللَّهِ الأَشْعَرِيِّ، قَالَ: صَلَّى رَسُولُ اللَّهِ صلى الله عليه وسلمَ بِأَصْحَابِهِ، ثُمَّ جَلَسَ فِي طَائِفَةٍ مِنْهُمْ، فَدَخَلَ رَجُلٌ، فَقَامَ يُصَلِّي، فَجَعَلَ يَرْكَعُ وَيَنْقُرُ فِي سُجُودِهِ، فَقَالَ النَّبِيُّ صلى الله عليه وسلم: “أَتَرَوْنَ هَذَا، مَنْ مَاتَ عَلَى هَذَا، مَاتَ عَلَى غَيْرِ مِلَّةِ مُحَمَّدٍ، يَنْقُرُ صَلاتَهُ كَمَا يَنْقُرُ الْغُرَابُ الدَّمَ، إِنَّمَا مَثَلُ الَّذِي يَرْكَعُ وَيَنْقُرُ فِي سُجُودِهِ، كَالْجَائِعِ لا يَأْكُلُ إِلا التَّمْرَةَ وَالتَّمْرَتَيْنِ، فَمَاذَا تُغْنِيَانِ عَنْهُ

അബൂഅബ്ദുല്ല അല്‍ അശ്അരി (റ) പറയുന്നു: നബി ﷺ അവിടുത്തെ സ്വഹാബികളുമായി നമസ്കരിച്ച ശേഷം അവരില്‍ ഒരു വിഭാഗത്തോടൊപ്പം ഇരുന്നു. അപ്പോള്‍ ഒരാള്‍ പ്രവേശിക്കുകയും നിന്ന് നമസ്കാരം തുടങ്ങുകയും ചെയ്തു. തുട൪ന്ന് റുകൂഅ് ചെയ്യുകയും സുജൂദില്‍ പറവകള്‍ കൊത്തിപ്പെറുക്കുന്നതു പോലെ പൊടുന്നനെ കുമ്പിട്ട് നിവരുകയും ചെയ്തു. അപ്പോള്‍ നബി ﷺ പറഞ്ഞു: ഇത് നിങ്ങള്‍ കണ്ടുവോ? ആരെങ്കിലും ഈ അവസ്ഥയിലാണ് മരിക്കുന്നതെങ്കില്‍ മുഹമ്മദ് നബി ﷺ യുടെ മില്ലത്തിലല്ല അവന്‍ മരണമടഞ്ഞത്. നമസ്കാരത്തില്‍ കാക്ക രക്തം കൊത്തിപ്പെറുക്കുന്നതു പോലെയാണ് അവന്‍ പെറുക്കുന്നത്. റുകൂഅ് ചെയ്യുകയും സുജൂദില്‍ കൊത്തിപ്പെറുക്കുന്നതു പോലെ പെട്ടെന്ന് കുമ്പിട്ട് നിവരുകയും ചെയ്യുന്നവന്‍ ഒന്നോ രണ്ടോ കാരക്ക തിന്ന് വിശപ്പടക്കുന്ന വിശന്ന് അവശനായവനെ പോലെയാണ്. ആ കാരക്കകള്‍ വിശപ്പില്‍ നിന്ന് എത്രമാത്രം ധന്യക പകരും? (ഇബ്നുഖുസൈമ:1/332)

عَنْ أَبِي مَسْعُودٍ الْبَدْرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ لاَ تُجْزِئُ صَلاَةُ الرَّجُلِ حَتَّى يُقِيمَ ظَهْرَهُ فِي الرُّكُوعِ وَالسُّجُودِ

അബൂമസ്ഊദ് അല്‍ ബദ്രിയ്യില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: റുകൂഇലും സുജൂദിലും മുതുക് നേരെയാക്കുന്നതു വരെ നമസ്കാരം ശരിയാകുകയില്ല. (അബൂദാവൂദ് : 855)

أسوأ الناس سرقة الذي يسرق صلاته. قالوا: يا رسول الله وكيف يسرقها. قال: لا يتم ركوعها ولا سجودها

നബി ﷺ പറഞ്ഞു: നമസ്കാരത്തിലുള്ള കള്ളത്തരമാണ് ഏറ്റവും വലിയ കളവ്. അവ൪(സ്വഹാബികള്‍) ചോദിച്ചു : നമസ്കാരത്തില്‍ എങ്ങനെയാണ് കളവ് ചെയ്യുന്നത്? നബി ﷺ പറഞ്ഞു: റുകൂഉം സുജൂദും പൂ൪ണ്ണമായി നി൪വ്വഹിക്കാതിരിക്കല്‍. (അഹ്മദ്:5/310-സ്വഹീഹുല്‍ ജാമിഅ്:997)

18. നമസ്കാരത്തില്‍ അനാവശ്യ ചലനങ്ങള്‍ ഒഴിവാക്കുക

നമസ്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ ശരീരം ചൊറിയുക, വസ്ത്രം ശരിപ്പെടുത്തുക തുടങ്ങിയ അനാവശ്യമായ ചലനങ്ങള്‍‌ ഒഴിവാക്കേണ്ടതാണ്.

وَقُومُوا۟ لِلَّهِ قَٰنِتِينَ

അല്ലാഹുവിന്റെ മുമ്പില്‍ ഭയഭക്തിയോടു കൂടി നിന്നുകൊണ്ടാകണം നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നത്‌. (ഖു൪ആന്‍:2/238)

19. കോട്ടുവാ ഇടരുത്

നമസ്കാരത്തില്‍ കോട്ടുവാ ഇടാതിരിക്കാനായി പരമാവധി പരിശ്രമിക്കേണ്ടതാണ്. ഇനി കോട്ടുവാ വന്നാല്‍ തന്നെ കൈ കൊണ്ട് പൊത്തിപ്പിടിക്കണം.

عَنْ أَبِي سَعِيدٍ الْخُدْرِيِّ قَعَنِ النَّبِيِّ صلى الله عليه وسلم قَالَ: إِذَا تَثَاوَبَ أَحَدُكُمْ فِي الصَّلاَةِ فَلْيَكْظِمْ مَا اسْتَطَاعَ فَإِنَّ الشَّيْطَانَ يَدْخُلُ

അബൂ സഈദുൽ ഖുദ്‌രീ(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു. നിങ്ങൾ ആരെങ്കിലും നമസ്കാരത്തില്‍ കോട്ടുവാ ഇടുന്നുവെങ്കിൽ തനിക്ക് കഴിയുന്ന രീതിയില്‍ അവന്‍ തടുത്തുകൊള്ളട്ടെ, കാരണം പിശാച് അതിൽ പ്രവേശിക്കുന്നതണ് (മുസ്‌ലിം:2995)

عَنْ أَبِي سَعِيدٍ الْخُدْرِيِّ قَعَنِ النَّبِيِّ صلى الله عليه وسلم قَالَ: إِذَا تَثَاوَبَ أَحَدُكُمْ فَلْيُمْسِكْ بِيَدِهِ عَلَى فِيهِ فَإِنَّ الشَّيْطَانَ يَدْخُلُ ‏

അബൂ സഈദുൽ ഖുദ്‌രീ(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു. നിങ്ങൾ ആരെങ്കിലും കോട്ടുവാ ഇടുന്നുവെങ്കിൽ സ്വന്തം കൈകൊണ്ട് വായ പൊത്തിപ്പിടിക്കണം. കാരണം പിശാച് അതിൽ പ്രവേശിക്കുന്നതണ് (മുസ്‌ലിം:2995)

عَنْ أَبِي سَعِيدٍ الْخُدْرِيِّ قَعَنِ النَّبِيِّ صلى الله عليه وسلم قَالَ: إِذَا تَثَاوَبَ أَحَدُكُمْ فِي الصَّلاَةِ فَلْيَكْظِمْ مَا اسْتَطَاعَ فَإِنَّ الشَّيْطَانَ يَدْخُلُ

അബൂ സഈദുൽ ഖുദ്‌രീ(റ)വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു. നിങ്ങൾ ആരെങ്കിലും നമസ്കാരത്തില്‍ കോട്ടുവാ ഇടുന്നുവെങ്കിൽ തനിക്ക് കഴിയുന്ന രീതിയില്‍ അവന്‍ തടുത്തുകൊള്ളട്ടെ, കാരണം പിശാച് അതിൽ പ്രവേശിക്കുന്നതണ് (മുസ്‌ലിം:2995)

20.നമസ്കാരത്തില്‍ ധൃതി കാണിക്കാതിരിക്കുക

കൃത്യമായ രീതിയില്‍ നമസ്കാരത്തില്‍ ചലിക്കാത്തവ൪ക്ക് ഭയഭക്തി ലഭിക്കുകയില്ല. കാരണം ധൃതി ഭയഭക്തിക്ക് തടസ്സമാണ്. കാക്കയെപോലെ കൊത്തിപോകുന്നത് പ്രതിഫലം കിട്ടുന്നതിന് തടസ്സമാണ്.

നബി ﷺ പറഞ്ഞു: ‘സാവകാശം അല്ലാഹുവില്‍ നിന്നും ധൃതി പിശാചില്‍ നിന്നുമാണ്. (ബൈഹഖി:10/104)

21.നമസ്കാരത്തിന്റെ ശ്രേഷ്ടത മനസ്സിലാക്കുക

وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ

ക്ഷമയും, നമസ്‌കാരവും വഴി നിങ്ങള്‍ (അല്ലാഹുവിനോട്) സഹായം തേടിക്കൊള്ളുക. (ഖു൪ആന്‍:2/45)

عَلَيْكَ بِكَثْرَةِ السُّجُودِ لِلَّهِ فَإِنَّكَ لاَ تَسْجُدُ لِلَّهِ سَجْدَةً إِلاَّ رَفَعَكَ اللَّهُ بِهَا دَرَجَةً وَحَطَّ عَنْكَ بِهَا خَطِيئَةً

സൌബാനില്‍(റ) നിന്ന് നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു : താങ്കള്‍ സുജൂദ് അധികരിപ്പിക്കുക.കാരണം താങ്കള്‍ അല്ലാഹുവിനുവേണ്ടി സുജൂദ് ചെയ്യുമ്പോഴെല്ലാം അത് മുഖേന അല്ലാഹു താങ്കള്‍ക്ക് ഒരു പദവി ഉയർത്തുകയും താങ്കളുടെ ഒരു പാപം പൊറുത്ത് തരികയും ചെയ്യുന്നതാണ്.(മുസ്‌ലിം: 488)

حَدَّثَنِي رَبِيعَةُ بْنُ كَعْبٍ الأَسْلَمِيُّ، قَالَ كُنْتُ أَبِيتُ مَعَ رَسُولِ اللَّهِ صلى الله عليه وسلم فَأَتَيْتُهُ بِوَضُوئِهِ وَحَاجَتِهِ فَقَالَ لِي ‏”‏ سَلْ ‏”‏ ‏.‏ فَقُلْتُ أَسْأَلُكَ مُرَافَقَتَكَ فِي الْجَنَّةِ ‏.‏ قَالَ ‏”‏ أَوَغَيْرَ ذَلِكَ ‏”‏ ‏.‏ قُلْتُ هُوَ ذَاكَ ‏.‏ قَالَ ‏”‏ فَأَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ

റബീഅത്തുബ്‌നു മാലികില്‍ അസ്‌ലമി(റ) പറയുന്നു. നബി ﷺ പറഞ്ഞു: ‘ആവശ്യമുള്ളത് ചോദിച്ച് കൊള്ളുക.’ ഞാന്‍ പറഞ്ഞു: ‘സ്വര്‍ഗത്തില്‍ താങ്കളോടൊപ്പമുള്ള സഹവാസമാണ് എനിക്ക് താങ്കളോട് ചോദിക്കുവാനുള്ളത്.’ നബി ﷺ ചോദിച്ചു: ‘മറ്റു വല്ലതുമുണ്ടോ?’ ഞാന്‍ പറഞ്ഞു: ‘അതു തന്നെയാണുള്ളത്.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘എന്നാല്‍ സുജൂദ് (നമസ്‌ക്കാരം) വര്‍ദ്ധിപ്പിക്കുക വഴി നിന്റെ കാര്യത്തില്‍ നീ എന്നെ സഹായിച്ചു കൊള്ളുക’ (മുസ്‌ലിം:489)

عَنْ أَبِي هُرَيْرَةَ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: إِنَّ أَوَّلَ مَا يُحَاسَبُ النَّاسُ بِهِ يَوْمَ الْقِيَامَةِ مِنْ أَعْمَالِهِمُ الصَّلاَةُ قَالَ يَقُولُ رَبُّنَا جَلَّ وَعَزَّ لِمَلاَئِكَتِهِ وَهُوَ أَعْلَمُ انْظُرُوا فِي صَلاَةِ عَبْدِي أَتَمَّهَا أَمْ نَقَصَهَا فَإِنْ كَانَتْ تَامَّةً كُتِبَتْ لَهُ تَامَّةً وَإِنْ كَانَ انْتَقَصَ مِنْهَا شَيْئًا قَالَ انْظُرُوا هَلْ لِعَبْدِي مِنْ تَطَوُّعٍ فَإِنْ كَانَ لَهُ تَطَوُّعٌ قَالَ أَتِمُّوا لِعَبْدِي فَرِيضَتَهُ مِنْ تَطَوُّعِهِ ثُمَّ تُؤْخَذُ الأَعْمَالُ عَلَى ذَاكُمْ

നബി ﷺ പറഞ്ഞു: ‘അന്ത്യനാളില്‍ മനഷ്യരുടെ കര്‍മങ്ങളില്‍ ആദ്യമായി വിചാരണ ചെയ്യുക നമസ്‌കാരത്തെ കുറിച്ചായിരിക്കും. അല്ലാഹു മലക്കുകളോട് പറയും: (അവനാണ് കുടുതല്‍ അറിയുന്നവന്‍)എന്റ അടിമയുടെ നമസ്‌കാരത്തില്‍ കുറവോ ന്യൂനതയോ വന്നിട്ടുണ്ടോ? ഇല്ലെങ്കില്‍ അവന്റ കര്‍മങ്ങളെ പൂര്‍ണമായി രേഖപ്പെടുത്തുക. കുറവ് വല്ലതും സംഭവിച്ചിട്ടുണ്ടെങ്കില്‍ അടിമ ഐഛികമായി (സുന്നത്തായി) വല്ലതും നിര്‍വഹിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ നിര്‍ബന്ധ നമസ്‌കാരത്തില്‍ വന്ന ന്യൂനതകള്‍ ഐഛികമായത് കൊണ്ട് പൂര്‍ത്തിയാക്കുവിന്‍. അപ്രകാരമായിരിക്കും അവന്റ ഓരോ കര്‍മവും സ്വീകരിക്കുക’. (അബൂദാവൂദ്:864- സ്വഹീഹുല്‍ ജാമിഉ: 2/355)

22.നമസ്കാരത്തിലൂടെ പാപം പൊറുക്കപ്പെടുമെന്ന കാര്യം ഓ൪ക്കുക

عَلَيْكَ بِكَثْرَةِ السُّجُودِ لِلَّهِ فَإِنَّكَ لاَ تَسْجُدُ لِلَّهِ سَجْدَةً إِلاَّ رَفَعَكَ اللَّهُ بِهَا دَرَجَةً وَحَطَّ عَنْكَ بِهَا خَطِيئَةً

സൌബാനില്‍(റ) നിന്ന് നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു : താങ്കള്‍ സുജൂദ് അധികരിപ്പിക്കുക.കാരണം താങ്കള്‍ അല്ലാഹുവിനുവേണ്ടി സുജൂദ് ചെയ്യുമ്പോഴെല്ലാം അത് മുഖേന അല്ലാഹു താങ്കള്‍ക്ക് ഒരു പദവി ഉയർത്തുകയും താങ്കളുടെ ഒരു പാപം പൊറുത്ത് തരികയും ചെയ്യുന്നതാണ്.(മുസ്‌ലിം: 488)

مَا مِنِ امْرِئٍ مُسْلِمٍ تَحْضُرُهُ صَلاَةٌ مَكْتُوبَةٌ فَيُحْسِنُ وُضُوءَهَا وَخُشُوعَهَا وَرُكُوعَهَا إِلاَّ كَانَتْ كَفَّارَةً لِمَا قَبْلَهَا مِنَ الذُّنُوبِ مَا لَمْ يُؤْتِ كَبِيرَةً وَذَلِكَ الدَّهْرَ كُلَّهُ

ഉസ്‌മാൻ ഇബ്നു അഫ്ഫാനില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്. മുസ്‌ലിമായ ഏതൊരാൾക്കും ഫ൪ള്‌ നമസ്‌കാരം സമാഗതമാവുകയും അതിന് വേണ്ടി കൃത്യമായ രീതിയിൽ വുളു ചെയ്ത് സൂക്ഷ്മതയോടു കൂടി അതിലെ റുകൂഉകളും മറ്റ് കർമ്മങ്ങളും നിർവ്വഹിക്കുകയും മഹാപാപം ചെയ്തിട്ടുമില്ലെങ്കിൽ തന്റെ മുൻകഴിഞ്ഞ പാപങ്ങൾക്ക് അത് പരിഹാരമാകാതിരിക്കുകയില്ല. എല്ലാകാലത്തും ഇത് ബാധകമാണ്. (മുസ്‌ലിം)

23. നമസ്കാരം സ്വ൪ഗ പ്രവവേശനത്തിന് കാരണമാണെന്ന് ക൪മ്മമാണെന്ന് ഓ൪ക്കുക

حَدَّثَنِي رَبِيعَةُ بْنُ كَعْبٍ الأَسْلَمِيُّ، قَالَ كُنْتُ أَبِيتُ مَعَ رَسُولِ اللَّهِ صلى الله عليه وسلم فَأَتَيْتُهُ بِوَضُوئِهِ وَحَاجَتِهِ فَقَالَ لِي ‏”‏ سَلْ ‏”‏ ‏.‏ فَقُلْتُ أَسْأَلُكَ مُرَافَقَتَكَ فِي الْجَنَّةِ ‏.‏ قَالَ ‏”‏ أَوَغَيْرَ ذَلِكَ ‏”‏ ‏.‏ قُلْتُ هُوَ ذَاكَ ‏.‏ قَالَ ‏”‏ فَأَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ

റബീഅത്തുബ്‌നു മാലികില്‍ അസ്‌ലമി(റ) പറയുന്നു. നബി ﷺ പറഞ്ഞു: ‘ആവശ്യമുള്ളത് ചോദിച്ച് കൊള്ളുക.’ ഞാന്‍ പറഞ്ഞു: ‘സ്വര്‍ഗത്തില്‍ താങ്കളോടൊപ്പമുള്ള സഹവാസമാണ് എനിക്ക് താങ്കളോട് ചോദിക്കുവാനുള്ളത്.’ നബി ﷺ ചോദിച്ചു: ‘മറ്റു വല്ലതുമുണ്ടോ?’ ഞാന്‍ പറഞ്ഞു: ‘അതു തന്നെയാണുള്ളത്.’ അപ്പോള്‍ നബി ﷺ പറഞ്ഞു: ‘എന്നാല്‍ സുജൂദ് (നമസ്‌ക്കാരം) വര്‍ദ്ധിപ്പിക്കുക വഴി നിന്റെ കാര്യത്തില്‍ നീ എന്നെ സഹായിച്ചു കൊള്ളുക’ (മുസ്‌ലിം:489)

നബി ﷺ പറഞ്ഞു: ആരെങ്കിലും അഞ്ച് നേരത്തെ നമസ്കാരങ്ങള്‍ അവയുടെ റുകൂഉകളും സുജൂദുകളും സമയങ്ങളും സൂക്ഷിച്ച് യഥാവിധം നി൪വ്വഹിക്കുകയും അവ അല്ലാഹുവില്‍ നിന്നുള്ള ബാധ്യതകളാണെന്ന് അവന്‍ സ്വ൪ഗത്തില്‍ പ്രവേശിച്ചു. അല്ലെങ്കില്‍ അവന് സ്വ൪ഗം നി൪ബന്ധമായി. അല്ലെങ്കില്‍ അവന്‍ നരകത്തിന് നി‍ഷിദ്ധമായി. (മുസ്നദ് അഹ്മദ് – അല്‍ബാനി ഹസനുല്‍ ലി ഗയ്’രിഹീ എന്ന് വിശേഷിപ്പിച്ചു)

عَنْ أَبِي مُوسَى، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ صَلَّى الْبَرْدَيْنِ دَخَلَ الْجَنَّةَ ‏‏‏

അബൂമൂസയില്‍(റ) നിന്ന് നിവേദനം: നബി ﷺ അരുളി: തണുപ്പ്‌ നേരത്തുള്ള രണ്ട്‌ നമസ്കാരം (സുബ്ഹിയും അസ്റും) വല്ലവനും നമസ്കരിച്ചാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചുകഴിഞ്ഞു. (ബുഖാരി:574 – മുസ്ലിം:635)

عَنْ عُقْبَةَ بْنِ عَامِرٍ قَالَ, قَالَ رَسُولَ اللَّهِ صلى الله عليه وسلم : يَعْجَبُ رَبُّكَ مِنْ رَاعِي غَنَمٍ فِي رَأْسِ شَظِيَّةِ الْجَبَلِ يُؤَذِّنُ بِالصَّلاَةِ وَيُصَلِّي فَيَقُولُ اللَّهُ عَزَّ وَجَلَّ انْظُرُوا إِلَى عَبْدِي هَذَا يُؤَذِّنُ وَيُقِيمُ الصَّلاَةَ يَخَافُ مِنِّي قَدْ غَفَرْتُ لِعَبْدِي وَأَدْخَلْتُهُ الْجَنَّةَ

നബി ﷺ പറഞ്ഞു: ഒരു മലമേട്ടില്‍ നമസ്കാരത്തിന് ബാങ്ക് വിളിക്കുകയും നമസ്കരിക്കുകയും ചെയ്യുന്ന ആട്ടിടയനില്‍ നിന്റെ റബ്ബ് അല്‍ഭുതം കൂറുന്നു. അല്ലാഹു പറയും: എന്റെ ഈ ദാസനെ നോക്കൂ. അവന്‍ ബാങ്ക് വിളിക്കുന്നു. നമസ്കാരം കൃത്യമായി നി൪വ്വഹിക്കുന്നു. അവന്‍ എന്നെ ഭയക്കുന്നു.തി൪ച്ചയായും എന്റെ ദാസന് ഞാന്‍ പൊറുത്തുകൊടുത്തിരിക്കുന്നു. ഞാന്‍ അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. (സുനനുന്നസാഇ:7/674 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

24. പരലോകത്ത് ആദ്യമായി വിചാരണ ചെയ്യുന്നത് നമസ്‌കാരത്തെ കുറിച്ചായിരിക്കുമെന്ന് ചിന്തിക്കുക

إِنَّ أَوَّلَ مَا يُحَاسَبُ النَّاسُ بِهِ يَوْمَ الْقِيَامَةِ مِنْ أَعْمَالِهِمُ الصَّلاَةُ

നബി ﷺ പറഞ്ഞു: ‘അന്ത്യനാളില്‍ മനഷ്യരുടെ കര്‍മങ്ങളില്‍ ആദ്യമായി വിചാണ ചെയ്യുക നമസ്‌കാരത്തെ കുറിച്ചായിരിക്കും. …… (അബൂദാവൂദ്:864- സ്വഹീഹുല്‍ ജാമിഉ: 2/355)

عَنْ أَبِي هُرَيْرَةَ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: إِنَّ أَوَّلَ مَا يُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ مِنْ عَمَلِهِ صَلاَتُهُ فَإِنْ صَلُحَتْ فَقَدْ أَفْلَحَ وَأَنْجَحَ وَإِنْ فَسَدَتْ فَقَدْ خَابَ وَخَسِرَ فَإِنِ انْتَقَصَ مِنْ فَرِيضَتِهِ شَيْءٌ قَالَ الرَّبُّ عَزَّ وَجَلَّ انْظُرُوا هَلْ لِعَبْدِي مِنْ تَطَوُّعٍ فَيُكَمَّلَ بِهَا مَا انْتَقَصَ مِنَ الْفَرِيضَةِ ثُمَّ يَكُونُ سَائِرُ عَمَلِهِ عَلَى ذَلِكَ

അബൂഹുറൈറ(റ) നിവേദനം: തീര്‍ച്ചയായും അല്ലാഹുവിന്‍റെ റസൂല്‍ – സ്വല്ലള്ളാഹു അലൈഹിവസല്ലം – പറഞ്ഞു: അന്ത്യനാളില്‍ മനഷ്യരുടെ കര്‍മങ്ങളില്‍ ആദ്യമായി വിചാണ ചെയ്യുക നമസ്‌കാരത്തെ കുറിച്ചായിരിക്കും. അത് നന്നാകുകയാണെങ്കില്‍ അവന്‍ വിജയിച്ചു.അത് മോശമായാല്‍ അവന്‍ നഷ്ടക്കാരനും, നിര്‍ഭാഗ്യവാനുമായി. ( തിര്‍മുദി 413)

عَنْ أَبِي هُرَيْرَةَ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏: إِنَّ أَوَّلَ مَا يُحَاسَبُ النَّاسُ بِهِ يَوْمَ الْقِيَامَةِ مِنْ أَعْمَالِهِمُ الصَّلاَةُ قَالَ يَقُولُ رَبُّنَا جَلَّ وَعَزَّ لِمَلاَئِكَتِهِ وَهُوَ أَعْلَمُ انْظُرُوا فِي صَلاَةِ عَبْدِي أَتَمَّهَا أَمْ نَقَصَهَا فَإِنْ كَانَتْ تَامَّةً كُتِبَتْ لَهُ تَامَّةً وَإِنْ كَانَ انْتَقَصَ مِنْهَا شَيْئًا قَالَ انْظُرُوا هَلْ لِعَبْدِي مِنْ تَطَوُّعٍ فَإِنْ كَانَ لَهُ تَطَوُّعٌ قَالَ أَتِمُّوا لِعَبْدِي فَرِيضَتَهُ مِنْ تَطَوُّعِهِ ثُمَّ تُؤْخَذُ الأَعْمَالُ عَلَى ذَاكُمْ

നബി ﷺ പറഞ്ഞു: ‘അന്ത്യനാളില്‍ മനഷ്യരുടെ കര്‍മങ്ങളില്‍ ആദ്യമായി വിചാണ ചെയ്യുക നമസ്‌കാരത്തെ കുറിച്ചായിരിക്കും. അല്ലാഹു മലക്കുകളോട് പറയും: (അവനാണ് കുടുതല്‍ അറിയുന്നവന്‍)എന്റ അടിമയുടെ നമസ്‌കാരത്തില്‍ കുറവോ ന്യൂനതയോ വന്നിട്ടുണ്ടോ? ഇല്ലെങ്കില്‍ അവന്റ കര്‍മങ്ങളെ പൂര്‍ണമായി രേഖപ്പെടുത്തുക. കുറവ് വല്ലതും സംഭവിച്ചിട്ടുണ്ടെങ്കില്‍ അടിമ ഐഛികമായി (സുന്നത്തായി) വല്ലതും നിര്‍വഹിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കില്‍ നിര്‍ബന്ധ നമസ്‌കാരത്തില്‍ വന്ന ന്യൂനതകള്‍ ഐഛികമായത് കൊണ്ട് പൂര്‍ത്തിയാക്കുവിന്‍. അപ്രകാരമായിരിക്കും അവന്റ ഓരോ കര്‍മവും സ്വീകരിക്കുക’. (അബൂദാവൂദ്:864- സ്വഹീഹുല്‍ ജാമിഉ: 2/355)

25. ഹലാലായ സമ്പാദ്യം

നമസ്‌കാരത്തില്‍ ഭയഭക്തി ഉണ്ടാക്കിയെടുക്കാനുള്ള മാ൪ഗങ്ങളില്‍ പെട്ടതാണ് ഹലാലായ സമ്പാദ്യത്തിലൂടെ ജീവിതം നയിക്കുക എന്നത്. അത് ഹൃദയത്തെ നിര്‍മലമാക്കും. അതുവഴി ആരാധനകളുടെ മാധുര്യം ആസ്വദിക്കാനുമാകും.

وَإِنَّ فِي الْجَسَدِ مُضْغَةً إِذَا صَلَحَتْ صَلَحَ الْجَسَدُ كُلُّهُ، وَإِذَا فَسَدَتْ فَسَدَ الْجَسَدُ كُلُّهُ‏.‏ أَلاَ وَهِيَ الْقَلْبُ

നബി ﷺ പറഞ്ഞു: അറിയുക, ശരീരത്തിൽ ഒരു മാംസ പിണ്ഡമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവനും നന്നായി. അത് ചീത്തയാകുന്ന പക്ഷം ശരീരം മുഴുവനും ചീത്തയായി. അറിയു, അത് ഹൃദയമാണ്.(ബുഖാരി:52)

ഇമാം ഇബ്നു ഹജ൪ (റഹി) പറഞ്ഞു: ഈ ഹദീസില്‍ ഹൃദയത്തിന്റെ പദവിയെ മഹത്വപ്പെടുത്തലും ഹൃദയം നന്നാക്കണമെന്ന പ്രോല്‍സാഹനവുമാണുള്ളത്. നല്ല സമ്പാദ്യങ്ങള്‍ക്ക് ഹൃദയത്തില്‍ സ്വാധീനമുണ്ട് എന്നതിലേക്ക് സൂചനയും ഈ ഹദീസിലുണ്ട്. (ഫത്ഹുല്‍ ബാരി : 1/128)

ഇമാം അഹ്മദ്(റഹി) ചോദിക്കപ്പെട്ടു: ഹൃദയങ്ങള്‍ ലോലമാകാന്‍ എന്തുവേണം? അദ്ദേഹം പറഞ്ഞു: ഹലാല്‍ ഭക്ഷിക്കുക. (മനാക്വിബുല്‍ ഇമാം അഹ്മദ് :255)

26. ദുന്‍യാവിനോടുള്ള അമിതമായ സ്‌നേഹം ഒഴിവാക്കുക

ദുന്‍യാവിനോട് അമിതമായ സ്‌നേഹം വെച്ചുപുല൪ത്തുന്ന ഒരാളിന് ഭയഭക്തിയുള്ള നമസ്കാരം നി൪വ്വഹിക്കാന്‍ കഴിയുകയില്ല. ഇവിടെ ചില തിരിച്ചറിവുകള്‍ അത്യവശ്യമാണ്. ദുന്‍യാവിലെ ജീവിതം ഏത് നിമിഷവും അവസാനിക്കാവുന്നതാണ്. സുഖിച്ച് ജീവിക്കുന്നതിനുള്ള സംവിധാനം അല്ലാഹു ഏ൪പ്പെടുത്തിയിരിക്കുന്നത് സ്വ൪ഗത്തിലാണ്. അതിന് വേണ്ടിയുള്ള ഒരു പരീക്ഷാ ഹാള്‍ മാത്രമാണ് ഈ ഐഹിക ജീവിതം. സ്വ൪ഗ പ്രവേശത്തിനായി ഇവിടെ വെച്ച് ധാരാളം ഇബാദത്തുകള്‍ നി൪വ്വഹിക്കാനുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് നമസ്കാരം.

27.ഉപകരണ സംഗീതം കേള്‍ക്കുന്നതില്‍ നിന്നും പൂ൪ണ്ണമായി വിട്ടുനില്‍ക്കുക

നബി ﷺ പറഞ്ഞു: ‘കൃഷിയെ വെള്ളം പരിപോഷിപ്പിക്കുന്നതുപോലെ സംഗീതം ഹൃദയത്തില്‍ കപട വിശ്വാസം വളര്‍ത്തുന്നു.'(ബൈഹഖി)

ശൈഖുല്‍ ഇസ്ലാം ഇബ്നുതൈമിയ്യ(റ) പറഞ്ഞു:’ഹൃദയത്തില്‍ മത്തുണ്ടാക്കുന്ന മദ്യമാണ് സംഗീതം.'(അല്‍ മജ്മൂഉ)

ഇമാം ഇബ്നുല്‍ ഖയ്യിം(റ) പറ‍ഞ്ഞു: ‘ഗാനവും സംഗീത വാദ്യവും പതിവാക്കിയവന്‍ സന്‍മാര്‍ഗ പാതയില്‍ നിന്ന് അറിവിലും ക൪മ്മങ്ങളിലും വഴിപിഴച്ചു ജീവിക്കുന്നവനായി കാണാവുന്നതാണ്.ഖു൪ആന്‍ ശ്രവിക്കുന്നതിനേക്കാള്‍ അവന് ഇഷ്ടമുണ്ടാകുക സംഗീത സാന്ദ്രമായ ഗാനങ്ങള്‍ ശ്രവിക്കുന്നതിലായിരിക്കും.(ഇഗാഥത്തുല്ലഹ്ഫാൻ)

ശൈഖ് ഉഥൈമീന്‍(റഹി) പറഞ്ഞു: സംഗീതം കേള്‍ക്കുന്നവന്റെ ഹൃദയത്തിലും,ഇമാനിലും അത് സഞ്ചരിച്ച് അവ രണ്ടിനേയും നശിപ്പിക്കും.വിഷം ശരീരങ്ങളില്‍ കയറുന്നപോലെ.(شرح الكافية الشافية ٣٤٨/٤)

ശൈഖ് അല്‍ബാനി(റ) പറഞ്ഞു:’സകലവിധ സംഗീതോപകരണങ്ങളും ഹറാമാണെന്നതില്‍ 4 ഇമാമുമാരും ഏകോപിച്ചിട്ടുണ്ട് ‘(സില്‍സിലത്തു സ്വഹീഹ 1/145)

28.തിന്‍മകളില്‍ നിന്ന് വിട്ട് നില്‍ക്കുക

തെറ്റുകള്‍ ചെയ്തുകൊണ്ടിരുന്നാല്‍ ഹൃദയം കടുപ്പമുള്ളതാകും. നമസ്‌കാരത്തില്‍ പറയുന്ന ദിക്‌റുകളുടെയും ദുആകളുടേയും ഖുര്‍ആനിന്റെയും ആശയങ്ങളൊന്നും അവനില്‍ യാതൊരു പ്രഭാവവും ചെലുത്തുകയില്ല. വികാരങ്ങളുടെ തീജ്വാലകളും ധിക്കാരവൃത്തികളുടെ അന്ധകാരവും അവന്റെ ഹൃദയത്തില്‍ മറസൃഷ്ടിക്കുന്നതുമൂലം ഭയഭക്തിയുണ്ടാകില്ല. തെറ്റുകള്‍ അധികരിച്ചുകഴിഞ്ഞാല്‍ അല്ലാഹു അവനില്‍നിന്ന് ദൈവസ്മരണ നീക്കിക്കളയുകയുംചെയ്യും.

യഹ്‌യ ബിന്‍ മുആദ് (റഹി) പറഞ്ഞു: ”രോഗത്തിന്റെ സന്ദര്‍ഭത്തില്‍, ശരീരം ഭക്ഷണത്തിന്റെ രുചി കണ്ടെത്തുകയില്ല. അപ്രകാരം തന്നെ, പാപങ്ങളുള്ളതോടൊപ്പം, ഹൃദയം ഇബാദത്തിന്റെ മാധുര്യം കണ്ടെത്തുകയില്ല.”ذم الهوي 1/68

29.ഖു൪ആന്‍ പാരായണം

അല്ലാഹുവിന്റെ കലാം(സംസാരം) ആണ് ഖു൪ആന്‍. നമ്മുടെ ജീവിതത്തില്‍ എല്ലാ ദിവസവും അല്പമെങ്കിലും ഖു൪ആന്‍ പാരായണം ഉണ്ടായിരിക്കണം. അ൪ത്ഥവും ആശയവും ഉള്‍ക്കൊണ്ടുള്ള ഖു൪ആന്‍ പാരായണം ഹൃദയത്തെ നിര്‍മലമാക്കിത്തീ൪ക്കുന്നു. അത് നമസ്കാരത്തില്‍ ഭയഭക്തി ലഭിക്കുന്നതിന് കാരണമാണ്.

30.ശരീരത്തിന്റെ പ്രാഥമികാവശ്യങ്ങള്‍ നി൪വ്വഹിച്ചശേഷം നമസ്കരിക്കുക

വിശപ്പ്, വിസ൪ജ്ജനം തുടങ്ങി ശരീരത്തിന്റെ പ്രാഥമികാവശ്യങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നമസ്കാരത്തില്‍ പ്രവേശിക്കുക. അതല്ലാത്തപക്ഷം ആരാധനകളില്‍ ഏകാഗ്രതകൈവരിക്കാന്‍ സാധിക്കുകയില്ല. അങ്ങനെ നമസ്‌കാരത്തില്‍ പ്രവേശിച്ചാല്‍ ഹൃദയം നമസ്‌കാരത്തിലാകുന്നതിനുപകരം ശാരീരികാവശ്യത്തെക്കുറിച്ച് അസ്വസ്ഥപ്പെടുകയാണ് ചെയ്യുക.

لاَ صَلاَةَ بِحَضْرَةِ الطَّعَامِ وَلاَ وَهُوَ يُدَافِعُهُ الأَخْبَثَانِ

നബി ﷺ പറഞ്ഞു: ഭക്ഷണത്തിന്റെ സാന്നിധ്യത്തില്‍ നമസ്‌കാരമില്ല. അതുപോലെ മലമൂത്രവിസര്‍ജനത്തിനുള്ള പ്രേരണയുള്ളപ്പോഴും.(മുസ്‌ലിം:560)

ജമാഅത്ത് നമസ്കാരത്തില്‍‌ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സുന്നത്ത് നമസ്കാരമായാലും ഫ൪ള് നമസ്കാരമായാലും അതില്‍ ഭയഭക്തി ലഭിക്കുന്നതിനുള്ള ചില കാര്യങ്ങളെ കുറിച്ചാണ് മേല്‍ പ്രതിപാദിച്ചിട്ടുള്ളത്. ജമാഅത്ത് നമസ്കാരത്തില്‍‌ ഭയഭക്തി ലഭിക്കുന്നതിനായി പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നു.

1. നേരത്തെ പള്ളിയിലെത്തുക

എന്തെങ്കിലും ജോലിയില്‍ മുഴുകി നില്‍ക്കുമ്പോള്‍ ജമാഅത്തിനായി എത്തുന്നതിനേക്കാള്‍ നല്ലതാണ് നമസ്കാരം ആരംഭിക്കുന്നതിന് കുറച്ച് മുമ്പ് പള്ളിയിലെത്ത് സുന്നത്ത് നമസ്കരിച്ച് മുസ്വല്ലയില്‍ കാത്തിരിക്കുന്നത്. ആ അവസ്ഥയില്‍ ഇഖാമത്ത് കൊടുക്കുമ്പോള്‍ ഏകാഗ്രതയോടെ നമസ്കാരത്തില്‍ പ്രവേശിക്കാന്‍ കഴിയും.

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏ “‏ لاَ يَزَالُ الْعَبْدُ فِي صَلاَةٍ مَا كَانَ فِي مُصَلاَّهُ يَنْتَظِرُ الصَّلاَةَ وَتَقُولُ الْمَلاَئِكَةُ اللَّهُمَّ اغْفِرْ لَهُ اللَّهُمَّ ارْحَمْهُ ‏.‏ حَتَّى يَنْصَرِفَ أَوْ يُحْدِثَ ‏”‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘ഒരു ദാസന്‍ തന്റെ മുസ്വല്ലയില്‍ നമസ്കാരത്തെ കാത്തിരിക്കുന്ന സമയമത്രയും അവന്‍ നമസ്കാരത്തിലായിരിക്കും. മലക്കുകള്‍ (അവന് വേണ്ടി) പ്രാ൪ത്ഥിക്കും: അല്ലാഹുവേ ഇദ്ദേഹം പിരിഞ്ഞു പോകുന്നതുവരേയോ അല്ലെങ്കില്‍ ഇയാള്‍ക്ക് വുളു നഷ്ടമാകുന്നതുവരെയോ ഇദ്ദേഹത്തിന് പൊറുക്കേണമേ, ഇദ്ദേഹത്തോട് കരുണ കാണിക്കേണമേ.(മുസ്ലിം:649)

2.സ്വഫ് ശരിയാക്കി നില്‍ക്കുക

عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ أَقِيمُوا صُفُوفَكُمْ فَإِنِّي أَرَاكُمْ مِنْ وَرَاءِ ظَهْرِي ‏”‏‏.‏ وَكَانَ أَحَدُنَا يُلْزِقُ مَنْكِبَهُ بِمَنْكِبِ

അനസ് ഇബ്’നു മാലികിൽ(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു : നിങ്ങളുടെ സ്വഫുകൾ നേരെയാക്കുവിൻ , എന്റെ മുതുകിന്റെ പിന്നിലൂടെ ഞാൻ നിങ്ങളെ കാണുന്നുണ്ട്.’അപ്പോൾ നമ്മളിൽ ( സ്വഹാബത്തിൽ ) പെട്ട ഒരാൾ തന്റെ തോൾ സഹോദരന്റെ തോളോടും കണങ്കാൽ സഹോദരന്റെ കണങ്കാലിനോടും ഒട്ടിച്ചേർത്ത് വെക്കുമായിരുന്നു.(ബുഖാരി:725 )

3. ജമാഅത്ത് ലഭിക്കുന്നതിനായി നമസ്കാര സ്ഥലത്തേക്ക് ഓടി വരരുത്

ഇന്ന് പള്ളികളില്‍ ജമാഅത്ത് നമസ്കാരം നടക്കുമ്പോള്‍ ജമാഅത്ത് ലഭിക്കുന്നതിനായി ഓടി വരുന്ന ആളുകളെ കാണാറുണ്ട്. ഇവരുടെ ഓട്ടവും ധൃതിയും നമസ്കരിച്ചുകൊണ്ടിരിക്കുന്ന ആളുകള്‍ക്ക് ബുദ്ധിമുട്ടാകാറുണ്ട്. ഇത് നബി ﷺ വിരോധിച്ച കാര്യമാണ്.

عَنْ عَبْدِ اللَّهِ بْنِ أَبِي قَتَادَةَ، عَنْ أَبِيهِ، قَالَ بَيْنَمَا نَحْنُ نُصَلِّي مَعَ النَّبِيِّ صلى الله عليه وسلم إِذْ سَمِعَ جَلَبَةَ رِجَالٍ فَلَمَّا صَلَّى قَالَ ‏”‏ مَا شَأْنُكُمْ ‏”‏‏.‏ قَالُوا اسْتَعْجَلْنَا إِلَى الصَّلاَةِ‏.‏ قَالَ ‏”‏ فَلاَ تَفْعَلُوا، إِذَا أَتَيْتُمُ الصَّلاَةَ فَعَلَيْكُمْ بِالسَّكِينَةِ، فَمَا أَدْرَكْتُمْ فَصَلُّوا وَمَا فَاتَكُمْ فَأَتِمُّوا

അബ്ദില്ലാഹിബ്നു അബൂ ഖത്വാദ(റ) തന്റെ പിതാവില്‍ നിന്നും ഉദ്ദരിക്കുന്നു: ഞങ്ങള്‍ നബി ﷺ യോടൊപ്പം നമസ്കരിക്കുകയായിരുന്നു. ആ സന്ദ൪ഭത്തില്‍ ചില മനുഷ്യ൪ നമസ്കാരത്തില്‍ ഓടി വരുന്ന ശബ്ദം കേള്‍ക്കുകയുണ്ടായി. നമസ്കാരം കഴിഞ്ഞപ്പോള്‍ നബി ﷺ ചോദിച്ചു: എന്താണ് നിങ്ങളുടെ പ്രശ്നം. അവ൪ പറഞ്ഞു: ഞങ്ങള്‍ നമസ്കാരത്തിലേക്ക് ധൃതിപിടിച്ച് വന്നതാണ്. അപ്പോള്‍ നബി ﷺ പറഞ്ഞു: നിങ്ങള്‍ അപ്രകാരം പ്രവ൪ത്തിക്കരുത്. നിങ്ങള്‍ നമസ്കാരത്തിലേക്ക് വരികയാണെങ്കില്‍ നിങ്ങള്‍ സമാധാനത്തോടെ വരിക. നിങ്ങള്‍ക്ക് എന്താണോ ലഭിക്കുന്നത്, അത് നിങ്ങള്‍ നമസ്കരിക്കുകയും. നഷ്ടമായത് പൂ൪ത്തീകരിക്കുകയും ചെയ്യുക. (ബുഖാരി :635)

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَال :إِذَا سَمِعْتُمُ الإِقَامَةَ فَامْشُوا إِلَى الصَّلاَةِ، وَعَلَيْكُمْ بِالسَّكِينَةِ وَالْوَقَارِ وَلاَ تُسْرِعُوا، فَمَا أَدْرَكْتُمْ فَصَلُّوا وَمَا فَاتَكُمْ فَأَتِمُّوا

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: നിങ്ങള്‍ ഇഖാമത്ത് കേട്ടാല്‍ നമസ്കാരത്തിലേക്ക് നടന്നു പോകുക. നിങ്ങളുടെ മേല്‍ സമാധാനവും അടക്കവും ഉണ്ടാകണം. നിങ്ങള്‍ വേഗത കൂട്ടരുത്. നിങ്ങള്‍ക്ക് കിട്ടിയത് നിങ്ങള്‍ നമസ്കരിക്കുക. നിങ്ങള്‍ക്ക് നഷ്ടമായത് പൂ൪ത്തീകരിക്കുക. (ബുഖാരി:636)

ധൃതിവെക്കാതെയും ഓടാതെയും ആണ് ഒരാള്‍ നമസ്‌കാരത്തിന് ചെല്ലുന്നതെങ്കില്‍ അവന്റെ ഹൃദയം ശാന്തവും ദൈവചിന്തയുള്ളതും ആയിരിക്കും. അതല്ല, തിരക്കുകൂട്ടിയും ഓടിപ്പിടഞ്ഞുമാണ് നമസ്‌കാരത്തില്‍ ചെല്ലുന്നതെങ്കില്‍ മനസ്സ് ചപലവും ശരീരം അസ്വസ്ഥവും ആയിമാറും. അത് ഭയഭക്തി നഷ്ടപ്പെടുത്താനേ ഇടയാക്കുകയുള്ളൂ.

4.നമസ്കാരത്തിൽ ഇമാമിനെ മുൻകടക്കരുത്

وَكَانَ ٱلْإِنسَٰنُ عَجُولًا

മനുഷ്യന്‍ ഏറെ തിടുക്കം കൂട്ടുന്നവനായിരിക്കുന്നു. (ഖുർആൻ:17/11)

നബി ﷺ പറഞ്ഞു: ‘സാവകാശം അല്ലാഹുവില്‍ നിന്നും ധൃതി പിശാചില്‍ നിന്നുമാണ്. (ബൈഹഖി)

നമസ്കാരത്തിലെ ഏതൊരു ചലനത്തിലും ഇമാം തക്ബീര്‍ ചൊല്ലി തീര്‍ന്ന ശേഷം ഇമാമിനെ പിന്‍തുടരണമെന്നാണ് കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്. ഇമാം ‘അല്ലാഹു അക്ബര്‍’ എന്ന് പറഞ്ഞ് തീരും മുന്‍പ് ആരും മുന്തിച്ച് പ്രവര്‍ത്തിക്കരുത്. പറഞ്ഞ് തീര്‍ന്നാല്‍ പിന്തിപ്പിക്കുകയും വേണ്ട. സച്ചരിതരായ സ്വഹാബികള്‍ നബി ﷺ യെ മുന്‍കടന്ന് പ്രവര്‍ത്തിക്കാതിരിക്കുന്നതില്‍ അതീവ തല്‍പ്പരരായിരുന്നു.

عَنْ الْبَرَاءُ ـ وَهْوَ غَيْرُ كَذُوبٍ ـ قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا قَالَ سَمِعَ اللَّهُ لِمَنْ حَمِدَهُ‏.‏ لَمْ يَحْنِ أَحَدٌ مِنَّا ظَهْرَهُ حَتَّى يَقَعَ النَّبِيُّ صلى الله عليه وسلم سَاجِدًا، ثُمَّ نَقَعُ سُجُودًا بَعْدَهُ‏.‏

ബറാഅബ്നു ആസിബില്‍(റ) നിന്ന് നിവേദനം:നബി ﷺ ‘സമി അല്ലാഹു ലിമൻ ഹമിദഹു’ എന്ന് പറഞ്ഞു കഴിഞ്ഞാൽ അവിടുന്ന് സുജൂദിൽ എത്തുന്നതുവരെ (സുജൂദ് ചെയ്യാൻ) ഞങ്ങളാരും മുതുക് കുനിക്കാറുണ്ടായിരുന്നില്ല. പിന്നെ നബി ﷺ ക്ക് ശേഷം ഞങ്ങൾ സുജൂദിൽ ചെന്നെത്തും (ബുഖാരി: 690)

‏ أَيُّهَا النَّاسُ إِنِّي إِمَامُكُمْ فَلاَ تَسْبِقُونِي بِالرُّكُوعِ وَلاَ بِالسُّجُودِ وَلاَ بِالْقِيَامِ وَلاَ بِالاِنْصِرَافِ

നബി ﷺ പറഞ്ഞു: ജനങ്ങളെ, ഞാന്‍ നിങ്ങളുടെ ഇമാമാണ്. അതിനാല്‍ റുകൂഇലും സുജൂദിലും നിറുത്തത്തിലും തിരിയുമ്പോഴും നിങ്ങള്‍ എന്നെ മുന്‍കടക്കരുത്. (മുസ്ലിം:426)

عَنِ النَّبِيِّ صلى الله عليه وسلم قَالَ;‏ أَمَا يَخْشَى أَحَدُكُمْ ـ أَوْ لاَ يَخْشَى أَحَدُكُمْ ـ إِذَا رَفَعَ رَأْسَهُ قَبْلَ الإِمَامِ أَنْ يَجْعَلَ اللَّهُ رَأْسَهُ رَأْسَ حِمَارٍ أَوْ يَجْعَلَ اللَّهُ صُورَتَهُ صُورَةَ حِمَارٍ ‏

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ അരുളി: ഇമാമിനു മുമ്പ്‌ തല ഉയര്‍ത്തുന്ന പക്ഷം അവന്റെ തലയെ കഴുതയുടെ തലയായിട്ടു അല്ലാഹു മാറ്റുകയോ അല്ലെങ്കില്‍ അവന്റെ ആകെ രൂപത്തെത്തന്നെ കഴുതയുടെ രൂപത്തില്‍ മാറ്റുകയോ ചെയ്തേക്കുമെന്ന്‌ അവന്‍ ഭയപ്പെടുന്നില്ലേ? (ബുഖാരി:691)

5. ഇമാമിനൊപ്പം ആമീന്‍ പറയുക

നമസ്കാരത്തില്‍ സൂറത്തുല്‍ ഫാത്തിഹയിലൂടെ അല്ലാഹുവിനോട് നേ൪മാ൪ഗ്ഗം ചോദിക്കുകയാണ് നാം ചെയ്യുന്നത്.

ٱﻫْﺪِﻧَﺎ ٱﻟﺼِّﺮَٰﻁَ ٱﻟْﻤُﺴْﺘَﻘِﻴﻢَ ﺻِﺮَٰﻁَ ٱﻟَّﺬِﻳﻦَ ﺃَﻧْﻌَﻤْﺖَ ﻋَﻠَﻴْﻬِﻢْ ﻏَﻴْﺮِ ٱﻟْﻤَﻐْﻀُﻮﺏِ ﻋَﻠَﻴْﻬِﻢْ ﻭَﻻَ ٱﻟﻀَّﺎٓﻟِّﻴﻦَ

ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ. (അതായത്) നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍. (നിന്റെ ) കോപത്തിന് ഇരയായവരുടെയും പിഴച്ചുപോയവരുടെയും മാര്‍ഗത്തില്ല.(ഖു൪ആന്‍ :1/6-7 )

ഫാത്തിഹ ഓതിക്കഴിയുമ്പോള്‍ അതോടുചേര്‍ന്ന് آمين (ആമീന്‍) ചൊല്ലേണ്ടതാണ്. ഈ പ്രാര്‍ത്ഥന സ്വീകരിക്കേണമേ എന്നാണ് അതിന്റെ അര്‍ത്ഥം.

عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏”‏ إِذَا أَمَّنَ الإِمَامُ فَأَمِّنُوا فَإِنَّهُ مَنْ وَافَقَ تَأْمِينُهُ تَأْمِينَ الْمَلاَئِكَةِ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ ‏”‏‏.‏ وَقَالَ ابْنُ شِهَابٍ وَكَانَ رَسُولُ اللَّهِ صلى الله عليه وسلم يَقُولُ ‏”‏ آمِينَ ‏”‏‏

അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ഇമാം ‘ആമീൻ’ ചൊല്ലിയാൽ നിങ്ങളും ആമീൻ ചൊല്ലുവിൻ. ഒരാളുടെ ആമീൻ ചൊല്ലൽ മലക്കുകളുടെ ആമീൻ ചൊല്ലലുമായി ഒത്തുവന്നാൽ അവൻ ചെയ്തുപോയ പാപങ്ങൾ പൊറുക്കപ്പെടും.(ബുഖാരി: 780)

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ إِذَا قَالَ الإِمَامُ (‏غَيْرِ الْمَغْضُوبِ عَلَيْهِمْ وَلاَ الضَّالِّينَ)‏ فَقُولُوا آمِينَ‏.‏ فَإِنَّهُ مَنْ وَافَقَ قَوْلُهُ قَوْلَ الْمَلاَئِكَةِ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ ‏”

അബൂഹുറൈറയിൽ(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ഇമാം ‘വലള്ളാല്ലീൻ’ എന്ന് പറഞ്ഞാൽ നിങ്ങൾ ആമീൻ ചൊല്ലുവിൻ. കാരണം വല്ലവന്റേയും വചനവും മലക്കിന്റെ വചനവും യോജിച്ചാൽ അവന്റെ പാപങ്ങളിൽ നിന്ന് പൊറുത്തുകൊടുക്കും. (ബുഖാരി:782)

നമസ്കാരത്തില്‍ ഇമാമിന്റേയും തുട൪ന്ന് നമസ്കരിക്കുന്നവരുടേയും ആമീന്‍ ഒരേ സമയത്തായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ ആമീന്‍ പറയുന്നവരുമുണ്ട്. ഇക്കാര്യം സുന്നത്തില്‍ സ്ഥിരപ്പെട്ട് വന്നിട്ടും ചില മദ്ഹബിന്റെ വീക്ഷണം സ്വീകരിച്ച് ആമീന്‍ പറയാത്തവരുമുണ്ട്.

6.ഒരു നമസ്‌കാരം കഴിഞ്ഞാൽ അടുത്ത നമസ്‌കാരത്തെ പ്രതീക്ഷിച്ച് കഴിയുക

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ أَلاَ أَدُلُّكُمْ عَلَى مَا يَمْحُو اللَّهُ بِهِ الْخَطَايَا وَيَرْفَعُ بِهِ الدَّرَجَاتِ ‏”‏ ‏.‏ قَالُوا بَلَى يَا رَسُولَ اللَّهِ ‏.‏ قَالَ ‏”‏ إِسْبَاغُ الْوُضُوءِ عَلَى الْمَكَارِهِ وَكَثْرَةُ الْخُطَا إِلَى الْمَسَاجِدِ وَانْتِظَارُ الصَّلاَةِ بَعْدَ الصَّلاَةِ فَذَلِكُمُ الرِّبَاطُ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ ചോദിച്ചു: നിങ്ങളുടെ പദവികൾ ഉയർത്തപ്പെടുകയും പാപങ്ങൾ മായ്ക്കപ്പെടുകയും ചെയ്യുന്ന മഹത്തായൊരു കാര്യത്തെ കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ? അപ്പോൾ അവർ ‘അതെ’ എന്ന് മറുപടി പറഞ്ഞു. അദ്ദേഹം പറഞ്ഞു: നിങ്ങൾ വുളു പൂർണ്ണമായി ചെയ്യുകയും, പള്ളികളിലേക്കുള്ള കാലടികൾ വർദ്ധിപ്പിക്കുകയും ഒരു നമസ്‌കാരം കഴിഞ്ഞാൽ അടുത്ത നമസ്‌കാരത്തിനായി പ്രതീക്ഷിക്കുകയും ചെയ്യുക, അതാണ് രിബാത്ത് (അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള നിതാന്ത ജാഗ്രത). (മുസ്‌ലിം:251)

ഇമാമുമാ൪ ശ്രദ്ധിക്കേണ്ടത്

1. സ്വഫുകള്‍ ശരിയാക്കി നേരെ നി൪ത്തുക

ഓരോ നമസ്കാരത്തിന് നിൽക്കുമ്പാഴും നബി ﷺ സ്വഹാബികൾക്ക് നേരെ തിരിഞ്ഞു നിന്ന് ‘നിങ്ങൾ സ്വഫുകൾ നേരെയാക്കുവിൻ, സ്വഫ് നേരെയാക്കൽ നമസ്കാരത്തിന്റെ പൂർണ്ണതയുടെ ഭാഗമാണ് ‘ എന്നിങ്ങനെ നിരന്തരം പറയാറുണ്ടായിരുന്നു.

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ سَوُّوا صُفُوفَكُمْ فَإِنَّ تَسْوِيَةَ الصَّفِّ مِنْ تَمَامِ الصَّلاَةِ ‏

അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ സ്വഫുകള്‍ ശരിയാക്കുക.കാരണം, സ്വഫ് ശരിയാക്കൽ നമസ്കാരത്തിന്റെ പൂർണ്ണതയുടെ ഭാഗമാണ്.(മുസ്‌ലിം: 433)

عَنْ جَابِرِ بْنِ سَمُرَةَ، قَالَ خَرَجَ عَلَيْنَا رَسُولُ اللَّهِ صلى الله عليه وسلم فَقَالَ ‏”‏ مَا لِي أَرَاكُمْ رَافِعِي أَيْدِيكُمْ كَأَنَّهَا أَذْنَابُ خَيْلٍ شُمْسٍ اسْكُنُوا فِي الصَّلاَةِ ‏”‏ ‏.‏ قَالَ ثُمَّ خَرَجَ عَلَيْنَا فَرَآنَا حَلَقًا فَقَالَ ‏”‏ مَا لِي أَرَاكُمْ عِزِينَ ‏”‏ ‏.‏ قَالَ ثُمَّ خَرَجَ عَلَيْنَا فَقَالَ ‏”‏ أَلاَ تَصُفُّونَ كَمَا تَصُفُّ الْمَلاَئِكَةُ عِنْدَ رَبِّهَا ‏”‏ ‏.‏ فَقُلْنَا يَا رَسُولَ اللَّهِ وَكَيْفَ تَصُفُّ الْمَلاَئِكَةُ عِنْدَ رَبِّهَا قَالَ ‏”‏ يُتِمُّونَ الصُّفُوفَ الأُوَلَ وَيَتَرَاصُّونَ فِي الصَّفِّ ‏”‏ ‏.

ജാബിർ(റ)ൽ നിന്ന് നിവേദനം: ഒരിക്കൽ നബി ﷺ ഞങ്ങളുടെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു: ‘മലക്കുകൾ തങ്ങളുടെ റബ്ബിന്റെ അടുക്കൽ അണിയായി നിൽക്കുന്നതുപോലെ നമസ്‌കാരത്തിൽ നിങ്ങൾക്കും അണി നിന്നുകൂടെ?’ ഞങ്ങൾ ചോദിച്ചു: ‘പ്രവാചകരേ, മലക്കുകൾ റബ്ബിന്റെ അടുത്ത് എങ്ങനെയാണ് അണിയായി നിൽക്കുന്നത്’? അവിടുന്ന്‌ പറഞ്ഞു: ‘അവ൪ ആദ്യത്തെ സ്വഫ് ആദ്യം പൂർത്തീകരിക്കും. വിടവില്ലാത്തവിധം പരസ്പരം അവ൪ ചേ൪ന്ന് നില്‍ക്കും’. (മുസ്‌ലിം:430)

عَنِ الْبَرَاءِ بْنِ عَازِبٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَتَخَلَّلُ الصَّفَّ مِنْ نَاحِيَةٍ إِلَى نَاحِيَةٍ يَمْسَحُ صُدُورَنَا وَمَنَاكِبَنَا

ബറാഅബ്നു ആസിബ്(റ) നിവേദനം :സ്വഫിന്റെ ഒരു ഭാഗത്ത് നിന്ന് മറ്റേ ഭാഗം വരെ നടന്നുകൊണ്ട്, ഞങ്ങളുടെ നെഞ്ചും തോളും പിടിച്ച് ശരിയാക്കി നബി ﷺ ഞങ്ങളെ വരിയൊപ്പിച്ച് നി൪ത്തുമായിരുന്നു.(അബൂദാവൂദ്:664 – അല്‍ബാനി സ്വഹീഹു ത൪ഗീബ് വ ത൪ഹീബില്‍ സ്വഹീഹായി രേഖപ്പെടുത്തിയത്)

عَنِ النُّعْمَانَ بْنَ بَشِيرٍ،قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يُسَوِّي صُفُوفَنَا حَتَّى كَأَنَّمَا يُسَوِّي بِهَا الْقِدَاحَ حَتَّى رَأَى أَنَّا قَدْ عَقَلْنَا عَنْهُ ثُمَّ خَرَجَ يَوْمًا فَقَامَ حَتَّى كَادَ يُكَبِّرُ فَرَأَى رَجُلاً بَادِيًا صَدْرُهُ مِنَ الصَّفِّ فَقَالَ ‏ “‏ عِبَادَ اللَّهِ لَتُسَوُّنَّ صُفُوفَكُمْ أَوْ لَيُخَالِفَنَّ اللَّهُ بَيْنَ وُجُوهِكُمْ”.

നുഅമാൻബ്‌നുബഷീർ(റ)ൽ നിന്ന് നിവേദനം: നബി ﷺ അമ്പുകൾ ശരിയാക്കുന്ന പോലെ (അമ്പ് മുനകൂ൪പ്പിച്ച് ഉപയോഗക്ഷമമാക്കും വിധം) ഞങ്ങളുടെ സ്വഫുകളെ ശരിയാക്കിയിരുന്നു. ഇക്കാര്യം ഞങ്ങൾ നല്ലവണ്ണം ഗ്രഹിച്ചതായി അവിടുത്തേക്ക് ബോധ്യം വരുന്നതുവരെ അവിടുന്നിത് തുടർന്നു കൊണ്ടിരുന്നു. പിന്നീടൊരിക്കൽ നബി ﷺ നമസ്‌കരിക്കാൻ വേണ്ടി എഴുന്നേറ്റ് നിന്ന് തക്ബീർ ചൊല്ലാനടുത്തപ്പോൾ സ്വഫിൽ നിന്ന് നെഞ്ച് ഉന്തി നിൽക്കുന്ന ഒരാളെ അവിടുന്ന് കാണുകയുണ്ടായി. ഉടനെ അവിടുന്ന് പറഞ്ഞു: അല്ലാഹുവിന്റെ അടിമകളേ, നിങ്ങൾ സ്വഫ് ശരിയാക്കണം അല്ലെങ്കിൽ നിങ്ങളുടെ മുഖങ്ങൾക്കിടയിൽ അല്ലാഹു ഭിന്നതയുണ്ടാക്കും. (മുസ്‌ലിം:436)

2. ധൃതിയില്‍ നമസ്കരിക്കരുത്

നമസ്കാരത്തില്‍ നി൪വ്വഹിക്കേണ്ട ഖു൪ആന്‍ പാരായണവും ദിക്റുകളും ദുആകളും നി൪വ്വഹിക്കുന്നതിന് കഴിയുന്ന രീതിയിലാണ് ഇമാം നമസ്കാരത്തെ കൊണ്ടുപോകേണ്ടത്. ത്വമഅ്നീനത്തിന് (നമസ്കാരത്തില്‍ അടക്കവും ഒതുക്കവും) പോലും അവസരം നല്കാതെ ധൃതിയില്‍ നമസ്കരിക്കുന്ന് പള്ളികളുണ്ട്. ഇത് നമസ്കാരത്തില്‍ ഭയഭക്തി നഷ്ടപ്പെടുത്തുന്നു.

3. തജ്’വീദിന്റെ നിയമം പാലിച്ച് സാവകാശം നല്ല ശബ്ദത്തില്‍ ഖു൪ആന്‍ പാരായണം ചെയ്യുക

ﻭَﺭَﺗِّﻞِ ٱﻟْﻘُﺮْءَاﻥَ ﺗَﺮْﺗِﻴﻼً

….ഖുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക.(ഖു൪ആന്‍:73/4)

ما اذن لله لشيئ ما اذن ل نبي حسن الصوت بالقرآن يج هر به

അബൂഹുറൈറ(റ)വിൽ നിന്ന് നിവേദനം:നബി ﷺ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. നല്ല ശബ്ദത്തോടെ ഖുർആൻ ഓതുവാൻ നബി ﷺ ക്ക് അല്ലാഹു അനുവദിച്ച പോലെ മറ്റൊന്നിനും ശബ്ദം നന്നാക്കുവാൻ അല്ലാഹു അനുവദിച്ചിട്ടില്ല. (ബുഖാരി, മുസ്ലിം)

عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ أَنَّهُ كَانَ يَقُولُ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لَمْ يَأْذَنِ اللَّهُ لِشَىْءٍ مَا أَذِنَ لِلنَّبِيِّ صلى الله عليه وسلم يَتَغَنَّى بِالْقُرْآنِ

അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ശബ്ദസൗന്ദര്യമുള്ള പ്രവാചകൻ ശ്രുതിമധുരമായി ഖുർആൻ പാരായണം ചെയ്യുന്നത് സശ്രദ്ധം ശ്രവിക്കുന്നപോലെ അല്ലാഹു മറ്റൊന്നും ശ്രവിക്കുന്നില്ല.(ബുഖാരി: 5023 – മുസ്‌ലിം: 792)

4. ഖു൪ആന്‍ പാരായണം ഒന്നാമത്തെ റക്അത്തിൽ ദീർഘിപ്പിക്കുകയും രണ്ടാമത്തേതിൽ ചുരുക്കുകയും ചെയ്യുക

عَنْ أَبِي قَتَادَةَ، قَالَ كَانَ النَّبِيُّ صلى الله عليه وسلم يَقْرَأُ فِي الرَّكْعَتَيْنِ الأُولَيَيْنِ مِنْ صَلاَةِ الظُّهْرِ بِفَاتِحَةِ الْكِتَابِ وَسُورَتَيْنِ، يُطَوِّلُ فِي الأُولَى، وَيُقَصِّرُ فِي الثَّانِيَةِ، وَيُسْمِعُ الآيَةَ أَحْيَانًا، وَكَانَ يَقْرَأُ فِي الْعَصْرِ بِفَاتِحَةِ الْكِتَابِ وَسُورَتَيْنِ، وَكَانَ يُطَوِّلُ فِي الأُولَى، وَكَانَ يُطَوِّلُ فِي الرَّكْعَةِ الأُولَى مِنْ صَلاَةِ الصُّبْحِ، وَيُقَصِّرُ فِي الثَّانِيَةِ‏.‏

അബൂഖത്താദ(റ) പറയുന്നു: നബി ﷺ ളുഹ്ർ നമസ്‌കാരത്തിന്റെ ആദ്യ രണ്ട് റക്അത്തിൽ സൂറത്തുൽ ഫാതിഹയും രണ്ടു സൂറത്തുകളും ഓതിയിരുന്നു. ഒന്നാമത്തെ റക്അത്തിൽ ദീർഘിപ്പിക്കും രണ്ടാമത്തേതിൽ ചുരുക്കും. ചിലപ്പോൾ ആയത്തുകൾ (ഓതുന്നത്) കേൾപ്പിക്കും. അസ്വർ നമസ്‌കാരത്തിൽ സൂറത്തുൽ ഫാതിഹയും രണ്ടു സൂറത്തും ഓതും. ഒന്നാമത്തെ റക്അത്ത് ദീർഘിപ്പിക്കും. സുബ്ഹ് നമസ്‌കാരത്തിൽ ഒന്നാമത്തെ റക്അത്തു ദീർഘിപ്പിക്കും. രണ്ടാമത്തേതിൽ ചുരുക്കും.(ബുഖാരി: 759)

നമസ്കരിച്ചാല്‍ പോരേ, നമസ്കാരത്തില്‍ ഖുശൂഅ് ഉണ്ടാക്കേണ്ടതുണ്ടോ എന്നൊക്കെ ചിന്തിക്കുന്നവരുണ്ട്. നമസ്കാരത്തില്‍ ഖുശൂഅ് ഉണ്ടാക്കേണ്ടത് എന്തിനാണെന്നും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. നമസ്കാരത്തിന്റെ കാര്യത്തില്‍, നമസ്കരിക്കുന്നവ൪തന്നെയും അഞ്ച് വിഭാഗമാണെന്ന് പണ്ഢിതന്‍മാ൪ വിശദീകരിച്ചിട്ടുള്ളതായി കാണാം.

സ്വന്തത്തോട് തെറ്റ് ചെയ്യുന്ന നമസ്കാരത്തെ അവഗണിക്കുന്നവരാണ് ഒന്നാമത്തെ വിഭാഗം. അവ൪ യഥാവിധി വുളൂഅ് എടുക്കില്ല, യഥാസമയം നമസ്കരിക്കില്ല, നമസ്കാരത്തിലെ എല്ലാ കാര്യങ്ങളും നി൪വ്വഹിച്ചുവെന്ന് ഉറപ്പു വരുത്തുകയുമില്ല.

നമസ്കാരത്തിന്റെ ബാഹ്യമായ അത്യാവശ്യങ്ങളെല്ലാം നിറവേറ്റുന്നവരാണ് രണ്ടാമത്തെ വിഭാഗം. യഥാസമയത്ത് നമസ്കരിക്കുന്നു, വുളുവും കൃത്യമായി ചെയ്യുന്നു. പക്ഷേ സ്വന്തത്തോടുള്ള യുദ്ധത്തില്‍ അയാള്‍ തോറ്റുപോയി എന്നുമാത്രം. വസ്’വാസ് അയാളെ കീഴടക്കിക്കളഞ്ഞു.

മൂന്നാമത്തെ വിഭാഗം നമസ്കാരത്തിന്റെ ബാഹ്യമായ അത്യാവശ്യങ്ങളെല്ലാം നിറവേറ്റുന്നവരാണ്. യഥാസമയത്ത് നമസ്കരിക്കുന്നു, വുളുവും കൃത്യമായി ചെയ്യുന്നു. പക്ഷേ തന്റെ ശത്രുവായ പിശാചുമായുള്ള യുദ്ധത്തിലാണ് അയാള്‍. അല്ലെങ്കില്‍ അയാളുടെ നമസ്കാരത്തില്‍ നിന്ന് അവന്‍ മോഷ്ടിച്ചുകൊണ്ടുപോകും. ഒരേസമയം അയാള്‍ നമസ്കാരത്തിലും പോരാട്ടത്തിലുമാണ്.

നമസ്കാരത്തിന്റെ ബാഹ്യമായ അത്യാവശ്യങ്ങളെല്ലാം നിറവേറ്റുന്നവരാണ് നാലാമത്തെ വിഭാഗം. യഥാസമയത്ത് നമസ്കരിക്കുന്നു, വുളുവും കൃത്യമായി ചെയ്യുന്നു. ഹൃദയം പൂ൪ണ്ണമായും നമസ്കാരത്തില്‍ ശ്രദ്ധിക്കുന്നു. വല്ലതും ഒഴിവാകാതിരിക്കാനായി ജാഗ്രത കാണിക്കുന്നു. യഥാവിധി പരിപൂ൪ണ്ണമായി നമസ്കാരം നി൪വ്വഹിക്കുന്നതിലാണ് അയാളുടെ ശ്രദ്ധ. ഹൃദയം നമസ്കാരത്തില്‍ അഗാധമായി വ്യാപൃദമാണ്.

ഇതെല്ലാം ചെയ്യുന്നയാള്‍തന്നെയാണ് നാലാമത്തെ വിഭാഗവും. പക്ഷേ അയാള്‍ തന്റെ ഹൃദയത്തെ പിടിച്ച് അല്ലാഹുവിന്റെ തിരുമുന്നില്‍ വെക്കുന്നു. അവനില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഹൃദയം കൊണ്ട് തന്റെ രക്ഷിതാവിനെ അവന്‍ നോക്കുന്നു. ഇഷ്ട – ബഹുമാനാദരങ്ങളുടെ നിറവോടെ, അവനെ ശരിക്കും കാണുന്നതുപോലെ. വസ്’വാസുകളും മറ്റ് ചിന്തകളുമെല്ലാം അവിടെ ഉരുകി ഇല്ലാതാകുന്നു. തനിക്കും തന്റെ രക്ഷിതാവിനും ഇടയിലെ മറകള്‍ ഉയ൪ത്തപ്പെടുന്നു. ഈ വ്യക്തിയുടെ നമസ്കാരവും മറ്റുള്ളവരുടെ നമസ്കാരവും തമ്മിലുള്ള വ്യത്യാസം ആകാശ ഭൂമികള്‍ക്കിടയിലെ അകലത്തേക്കാള്‍ വലുതാണ്.

ഇതില്‍ ഒന്നാമത്തെ വിഭാഗക്കാരുടെ നമസ്കാരം ശിക്ഷയ൪ഹിക്കുന്നതാണ്. രണ്ടാമത്തെ വിഭാഗവും മറുപടി ബോധിപ്പിക്കേണ്ടി വരും. മൂന്നാമത്തെ വിഭാഗം ശ്രമിച്ചു നോക്കുന്നുണ്ട്, അതിനാല്‍ കുറ്റവാളിയായി കണക്കാക്കപ്പെടില്ല. നാലാമത്തെ വിഭാഗക്കാ൪ക്ക് പ്രതിഫലമുണ്ട്. അഞ്ചാമത്തെ വിഭാഗക്കാ൪ അല്ലാഹുവിലേക്ക് വലിച്ചടുപ്പിക്കപ്പെടുന്നു. കാരണം അവരാണ് ആരുടെ നമസ്കാരം ആനന്ദത്തിന്റെ ഉറവിടമാകുന്നുവോ അവ൪. നമസ്കരിക്കുന്ന ഏതൊരു സത്യവിശ്വാസിയും അഞ്ചാമത്തെ വിഭാഗത്തില്‍ ഉള്‍പ്പെടാനാണ് പരിശ്രമിക്കേണ്ടത്. ഒരുപക്ഷേ അതിന് കഴിഞ്ഞില്ലെങ്കില്‍ നാലാമത്തെ വിഭാഗത്തിലെങ്കിലും ഉള്‍പ്പെടാന്‍ കഴിയും. ഇവിടെയാണ് നമസ്കാരത്തിലെ ഖുശൂഇന്റെ പ്രസക്തി നാം തിരിച്ചറിയേണ്ടത്.

ഹുദൈഫ(റ) പറഞ്ഞു: നിങ്ങളുടെ മതത്തില്‍ നിന്ന് ആദ്യമായി നഷ്ടപ്പെടുന്ന കാര്യം ഖുശൂഅ് ആയിരിക്കും. അവസാനമായി ന‍ഷ്ടപ്പെടുന്നതോ നമസ്കാരവും. നന്‍മയില്ലാതെ പ്രാ൪ത്ഥിക്കുന്ന ഒരുവനുണ്ടാകാം. ഖുശൂഅ് ഉള്ളവ൪ ആരുമില്ലാത്ത പള്ളികളില്‍ നിങ്ങള്‍ വൈകാതെ പ്രവേശിക്കും. (അല്‍ മദാരിജ്)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *