സ്വ൪ഗത്തില്‍ നബി ﷺ യുടെ കൂടെ കഴിയാന്‍

മുഹമ്മദ് നബി(സ്വ) തന്റെ പ്രവാചകത്വ ദൗത്യവുമായി കടന്നുവന്നപ്പോള്‍ അദ്ദേഹത്തോട് സത്യസന്ധമായ സ്‌നേഹവും ആത്മാര്‍ഥമായ പിന്തുണയും നല്‍കിക്കൊണ്ട് ജീവിച്ചവരായിരുന്നു സ്വഹാബികള്‍. അവ൪ക്ക് പ്രവാചകനോടൊപ്പം ജീവിക്കാനുള്ള സൌഭാഗ്യം ലഭിച്ചു. നമുക്ക് ആ പ്രവാചകനെ കാണാന്‍ പോലും അവസരമുണ്ടായിട്ടില്ല. എന്നാല്‍ സത്യവിശ്വാസികള്‍ക്ക് നാളെ പരലോകത്ത് നബിയെ കാണുവാനും സംസരിക്കുവാനും സ്വ൪ഗത്തില്‍ അവിടുത്തോടൊപ്പം ജീവിക്കാനും അവസരമുണ്ട്. ആ സൌഭാഗ്യം ലഭിക്കുന്നതിനായി നാം ചില കാര്യങ്ങള്‍ കൃത്യമായി അനുഷ്ഠിക്കേണ്ടതുണ്ട്.

1.അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക

وَمَن يُطِعِ ٱللَّهَ وَٱلرَّسُولَ فَأُو۟لَٰٓئِكَ مَعَ ٱلَّذِينَ أَنْعَمَ ٱللَّهُ عَلَيْهِم مِّنَ ٱلنَّبِيِّۦنَ وَٱلصِّدِّيقِينَ وَٱلشُّهَدَآءِ وَٱلصَّٰلِحِينَ وَحَسُنَ أُو۟لَٰٓئِكَ رَفِيقًا – ذَٰلِكَ ٱلْفَضْلُ مِنَ ٱللَّهِ ۚ وَكَفَىٰ بِٱللَّهِ عَلِيمًاۚ

ആര് അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്‍മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹമത്രെ അത്‌. എല്ലാം അറിയുന്നവനായി അല്ലാഹു മതി.(ഖു൪ആന്‍:4/69-70)

ജീവിതത്തിന്റെ സമസ്ത മേഖലകളിലും അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുകയാണെങ്കില്‍ സ്വ൪ഗത്തില്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്‍മാര്‍, സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്‍മാര്‍ എന്നിവരോടൊപ്പം കഴിയാവുന്നതാണ്.

2.നി൪ബന്ധ ക൪മ്മങ്ങള്‍ കൃത്യമായി അനുഷ്ഠിക്കുന്നവ൪

عن عمرو بن مُرَّةَ الجُهَنِيّ قال: جاء رجل إلى النبي ﷺ فقال: يا رسول الله، شهدت أن لا إله إلا الله، وأنك رسول الله، وصليت الخمس، وأديت زكاة مالي، وصمت شهر رمضان، فقال رسول الله ﷺ: من مات على هذا كان مع النبيين، والصديقين، والشهداء يوم القيامة هكذا – ونصب أصبعيه – ما لم يعق والديه

ഒരാള്‍ നബിയുടെ(സ്വ) അടുക്കല്‍ വന്നിട്ടു പറഞ്ഞു: ആരാധനക്ക൪ഹന്‍ അല്ലാഹു മാത്രമാണെന്നും താങ്കള്‍ അല്ലാഹുവിന്റെ റസൂല്‍ ആണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അ‍ഞ്ച് നേരത്തെ നമസ്കാരങ്ങള്‍ ഞാന്‍ കൃത്യമായി നി൪വ്വഹിക്കുന്നു, എന്റെ സമ്പത്തിലെ സക്കാത്ത് കൃത്യമായി കൊടുത്തുവീട്ടുന്നു. റമളാന്‍ മാസത്തിലെ നോമ്പ് കൃത്യമായി അനുഷ്ഠിക്കുന്നു. നബി(സ്വ) പറഞ്ഞു: ആരെങ്കിലും മേല്‍ പറഞ്ഞ നി൪ബന്ധ ക൪മ്മങ്ങള്‍ കൃത്യമായി നി൪വ്വഹിച്ചുകൊണ്ടാണ് മരണപ്പെടുന്നതെങ്കില്‍ അവന്‍ പ്രവാചകന്‍മാര്‍, സത്യസന്ധന്‍മാര്‍, രക്തസാക്ഷികള്‍ എന്നിവരോടൊപ്പമായിരിക്കും. തന്റെ രണ്ട് കൈകളും ചേ൪ത്ത് വെച്ചുകൊണ്ടാണ് അവിടുന്ന് ഇങ്ങനെ പറഞ്ഞത്. മാതാപിതാക്കളെ ഉപദ്രവിച്ചിട്ടില്ലെങ്കില്‍ മാത്രം (എന്ന് അവിടുന്ന് കൂട്ടിച്ചേ൪ത്തു) (അഹ്മദ് :24299)

3.പ്രവാചക സ്നേഹം

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم:لاَ يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَلَدِهِ وَوَالِدِهِ وَالنَّاسِ أَجْمَعِينَ

അനസില്‍(റ) നിന്ന് നിവേദനം. നബി(സ്വ) പറഞ്ഞു: ഒരാള്‍ക്ക്, സ്വന്തം പിതാവിനെക്കാളും സന്താനത്തെക്കാളും മുഴുവന്‍ മനുഷ്യരെക്കാളും ഏറ്റവും പ്രിയപ്പെട്ടവന്‍ ഞാനാകുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല. (മുസ്‌ലിം:44)

ഓരോരുത്തരും തന്റെ സ്വന്തം ശരീരത്തേക്കാളും തനിക്ക് പ്രിയപ്പെട്ടതിനേക്കാളും നബിയെ(സ്വ) സ്നേഹിക്കണം. അതായത് സ്വന്തം താല്‍പ്പര്യങ്ങളേക്കാള്‍ നബിയുടെ (സ്വ) താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം, സ്വന്തത്തെക്കുറിച്ച ഉത്കണ്ഠയേക്കാള്‍ അവിടുത്തെകുറിച്ച് ഉത്കണ്ഠ ഉണ്ടായിരിക്കണം, അടിയന്തിര ഘട്ടങ്ങളില്‍ സ്വന്തം ജീവന്‍ തന്നെ നല്‍കാന്‍ തയ്യാറാവണം. നമ്മെ സംബന്ധിച്ചിടത്തോളം നബി(സ്വ) കാണിച്ചു തന്ന ആദര്‍ശം ജീവിതത്തില്‍ നടപ്പിലാക്കാനും അത് പ്രചരിപ്പിക്കാനും പരിശ്രമിക്കലുമാണ് പ്രവാചകസ്നേഹം. അവിടുത്തെ കല്‍പനകള്‍ക്കോ നടപടി ക്രമങ്ങള്‍ക്കോ യോജിക്കാത്തതൊന്നും സ്വീകരിക്കാനും പാടില്ല. നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ പ്രവാചകനോട് ആത്മാ൪ത്ഥമായ സ്നേഹം ഉണ്ടെങ്കില്‍ മാത്രമേ ഇതെല്ലാം ചെയ്യാന്‍ കഴിയുകയുള്ളൂ. അപ്രകാരമാണ് നമ്മുടെ ജീവിതമെങ്കില്‍ നമുക്ക് സ്വ൪ഗത്തില്‍ നബിയോടൊപ്പം കഴിയാന്‍ സാധിക്കും.

عَنْ أَنَسٍ، أَنَّ رَجُلاً، مِنْ أَهْلِ الْبَادِيَةِ أَتَى النَّبِيَّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ مَتَى السَّاعَةُ قَائِمَةٌ قَالَ ‏”‏ وَيْلَكَ وَمَا أَعْدَدْتَ لَهَا ‏”‏‏.‏ قَالَ مَا أَعْدَدْتُ لَهَا إِلاَّ أَنِّي أُحِبُّ اللَّهَ وَرَسُولَهُ‏.‏ قَالَ ‏”‏ إِنَّكَ مَعَ مَنْ أَحْبَبْتَ ‏”‏‏.‏ فَقُلْنَا وَنَحْنُ كَذَلِكَ‏.‏ قَالَ ‏”‏ نَعَمْ ‏”‏‏.‏ فَفَرِحْنَا يَوْمَئِذٍ فَرَحًا شَدِيدًا،

അനസില്‍(റ) നിന്ന് നിവേദനം: ഒരാള്‍ നബിയുടെ(സ്വ) അടുക്കല്‍ വന്നു ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അന്ത്യനാള്‍ എപ്പോഴാണ് സംഭവിക്കുന്നത്? നബി(സ്വ) പറഞ്ഞു: താങ്കള്‍ക്ക് നാശം, അതിലേക്ക് താങ്കള്‍ എന്താണ് തയ്യാറാക്കി വെച്ചിട്ടുള്ളത്? അയാള്‍ പറഞ്ഞു: ഞാന്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും സ്നേഹിക്കുന്നു, അതല്ലാതെ മറ്റൊന്നും ഞാന്‍ തയ്യാറാക്കി വെച്ചിട്ടില്ല. നബി(സ്വ) പറഞ്ഞു: തീ൪ച്ചയായും താങ്കള്‍ താങ്കള്‍ക്ക് ഇഷ്ടമുള്ളവരോപ്പമായിരിക്കും. ഞങ്ങള്‍ (സ്വഹാബികള്‍) ചോദിച്ചു: ഞങ്ങള്‍ക്കും അപ്രകാരം ലഭിക്കുമോ?നബി(സ്വ) പറഞ്ഞു: ലഭിക്കും. അന്നത്തെ ദിവസം ഞങ്ങള്‍ക്ക് വലിയ സന്തോഷമായിരുന്നു. (ബുഖാരി:6167)

4.സുജൂദ് (നമസ്‌കാരം) വര്‍ദ്ധിപ്പിക്കുക

حَدَّثَنِي رَبِيعَةُ بْنُ كَعْبٍ الأَسْلَمِيُّ، قَالَ كُنْتُ أَبِيتُ مَعَ رَسُولِ اللَّهِ صلى الله عليه وسلم فَأَتَيْتُهُ بِوَضُوئِهِ وَحَاجَتِهِ فَقَالَ لِي ‏”‏ سَلْ ‏”‏ ‏.‏ فَقُلْتُ أَسْأَلُكَ مُرَافَقَتَكَ فِي الْجَنَّةِ ‏.‏ قَالَ ‏”‏ أَوَغَيْرَ ذَلِكَ ‏”‏ ‏.‏ قُلْتُ هُوَ ذَاكَ ‏.‏ قَالَ ‏”‏ فَأَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ

റബീഅത്തുബ്‌നു മാലികില്‍ അസ്‌ലമി(റ) പറയുന്നു. നബി(സ്വ) പറഞ്ഞു: ‘ആവശ്യമുള്ളത് ചോദിച്ച് കൊള്ളുക.’ ഞാന്‍ പറഞ്ഞു: ‘സ്വര്‍ഗത്തില്‍ താങ്കളോടൊപ്പമുള്ള സഹവാസമാണ് എനിക്ക് താങ്കളോട് ചോദിക്കുവാനുള്ളത്.’ നബി(സ്വ) ചോദിച്ചു: ‘മറ്റു വല്ലതുമുണ്ടോ?’ ഞാന്‍ പറഞ്ഞു: ‘അതു തന്നെയാണുള്ളത്.’ അപ്പോള്‍ നബി(സ്വ) പറഞ്ഞു: ‘എന്നാല്‍ സുജൂദ് (നമസ്‌ക്കാരം) വര്‍ദ്ധിപ്പിക്കുക വഴി നിന്റെ കാര്യത്തില്‍ നീ എന്നെ സഹായിച്ചു കൊള്ളുക’ (മുസ്‌ലിം:489)

5.അനാഥ സംരക്ഷണം.

عَنْ سَهْلٍ، قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ أَنَا وَكَافِلُ الْيَتِيمِ فِي الْجَنَّةِ هَكَذَا ‏”‏‏.‏ وَأَشَارَ بِالسَّبَّابَةِ وَالْوُسْطَى، وَفَرَّجَ بَيْنَهُمَا شَيْئًا‏.‏

സഹ്ല് ഇബ്നു സഅ്ദില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: അനാഥ സംരക്ഷകനും ഞാനും സ്വർഗത്തിൽ ഇപ്രകാരമാണ്. അവിടുന്ന് ചൂണ്ടുവിരലും നടുവിരലും അൽപം വിടർത്തി ആംഗ്യം കാണിച്ചു. (ബുഖാരി: 5304)

6.സല്‍സ്വഭാവം

عن جابر – رضي الله عنه – قال : قال : رسول الله – صلى الله عليه وسلم – إن أقربكم مني مجلسًا أحاسنكم أخلاقًا ، الموطئون أكنافًا ، الذين يألفون ويؤلفون

ജാബിറില്‍(റ) നിന്ന് നിവേദനം:നബി(സ്വ) പറഞ്ഞു: നിശ്ചയം, അന്ത്യനാളില്‍ എന്നോട് ഏറ്റവും അടുത്ത് ഇരിക്കുന്നവ൪ സഹവാസികള്‍ക്ക് ദ്രോഹം വരുത്താത്ത നിങ്ങളിലെ ഏറ്റവും നല്ല സ്വഭാവക്കാരായിരിക്കും. അവ൪ (തങ്ങളുടെ സ്വഭാവംകൊണ്ട്) ഇണക്കുകയും ഇണക്കപ്പെടുകയും ചെയ്യുന്നവരായിരിക്കും. (ത്വബ്റാനി – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ جَابِرٍ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏”‏ إِنَّ مِنْ أَحَبِّكُمْ إِلَىَّ وَأَقْرَبِكُمْ مِنِّي مَجْلِسًا يَوْمَ الْقِيَامَةِ أَحَاسِنَكُمْ أَخْلاَقًا

നബി(സ്വ) പറഞ്ഞു: നിശ്ചയം, അന്ത്യനാളില്‍ എന്നോട് ഏറ്റവും അടുത്ത് ഇരിക്കുന്നവ൪ നിങ്ങളിലെ ഏറ്റവും നല്ല സ്വഭാവക്കാരായിരിക്കും. (തി൪മിദി:2018 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

عَنْ عَبْدِ اللَّهِ بْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم: ألا أخبركم بأحبكم إلى الله ، وأقربكم مني مجلسا يوم القيامة ، قالوا : بلى يا رسول الله ، قال : أحسنكم خلقا

അബ്ദില്ലാഹിബ്നു ഉമ൪(റ) പറയുന്നു: നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു: എനിക്ക് ഏറ്റവും പ്രിയമുള്ളവരും അന്ത്യനാളില്‍ എന്റെ ഏറ്റവും അടുത്ത് ഇരിപ്പിടമുള്ളവരും ആരെന്ന് ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ? അവ൪ പറഞ്ഞു: അതെ അല്ലാഹുവിന്റെ റസൂലെ. നിങ്ങളില്‍ ഏറ്റവും ഉല്‍കൃഷ്ട സ്വഭാവമുള്ളവ൪. (അഹ്മദ്)

7.ധാരാളം സ്വലാത്ത് ചൊല്ലല്‍

عَنِ ابْنِ مَسْعُودٍ – رضي الله عنه – قَالَ قَالَ رَسُولُ اَللَّهِ صلى الله عليه وسلم: إِنَّ أَوْلَى اَلنَّاسِ بِي يَوْمَ اَلْقِيَامَةِ, أَكْثَرُهُمْ عَلَيَّ صَلَاةً

ഇബ്നുമസ്ഊദില്‍ (റ) നിന്ന് നിവേദനം: നബി (സ്വ)പറഞ്ഞു : അന്ത്യനാളില്‍ എന്നോട് ഏറ്റവും അടുത്തവര്‍ എന്റെ മേല്‍ കൂടുതല്‍ സ്വലാത്ത് ചൊല്ലിയവരായിരിക്കും. (തിര്‍മിദി – ഇബ്നുഹിബ്ബാന്‍ – അല്‍ബാനിയുടെ സ്വഹീഹുത്തര്‍ഗീബ് വത്തര്‍ഹീബ്)

8.പെണ്‍ മക്കളെ പോറ്റിവള൪ത്തുക

، عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: “‏ مَنْ عَالَ جَارِيَتَيْنِ حَتَّى تَبْلُغَا جَاءَ يَوْمَ الْقِيَامَةِ أَنَا وَهُوَ ‏”‏ ‏.‏ وَضَمَّ أَصَابِعَهُ ‏.‏

അനസിബ്നു മാലികില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഒരാള്‍ രണ്ട് പെണ്‍ മക്കളെ പ്രായപൂ൪ത്തിയാകുന്നതുവരെ ചിലവ് നല്‍കി പോറ്റിവള൪ത്തിയാല്‍ അയാളും ഞാനും അന്ത്യനാളില്‍ വരും. പ്രവാചകന്‍ തന്റെ വിരല്‍ ചേ൪ത്തുവെച്ചു. (മുസ്ലിം:2631)

عَنْ أَنَسٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ مَنْ عَالَ جَارِيَتَيْنِ دَخَلْتُ أَنَا وَهُوَ الْجَنَّةَ كَهَاتَيْنِ ‏”‏ ‏.‏ وَأَشَارَ بِأَصْبُعَيْهِ ‏.

അനസില്‍(റ) നിന്ന് നിവേദനം: നബി(സ്വ) പറഞ്ഞു: ഒരാള്‍ രണ്ട് പെണ്‍ മക്കളെ പ്രായപൂ൪ത്തിയാകുന്നതുവരെ ചിലവ് നല്‍കി പോറ്റിവള൪ത്തിയാല്‍ അയാളും ഞാനും ഈ രണ്ട് (വിരലുകള്‍ പോലെ) സ്വ൪ഗത്തില്‍ പ്രവേശിക്കും. പ്രവാചകന്‍ തന്റെ രണ്ട് വിരലുകള്‍ കൊണ്ട് സൂചിപ്പിച്ചു. (തി൪മിദി:1914 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

നബി(സ്വ) പറഞ്ഞു: ഒരാള്‍ രണ്ട് പെണ്‍ മക്കളെ അല്ലെങ്കില്‍ മൂന്ന് പെണ്‍ മക്കളെ രണ്ട് സഹോദരിമാരെ അല്ലെങ്കില്‍ മൂന്ന് സഹോദരിമാരെ വിവാഹം കഴിക്കുന്നതുവരെ അല്ലെങ്കില്‍ അവരില്‍ നിന്ന് മരിച്ചു പോകുന്നതുവരെ ചിലവ് നല്‍കി പോറ്റിവള൪ത്തിയാല്‍ അയാളും ഞാനും സ്വ൪ഗത്തില്‍ ഇവ രണ്ടും പോലെയായിരിക്കും. പ്രവാചകന്‍ തന്റെ മധ്യ വിരല്‍ കൊണ്ടും അതിന് തൊട്ടുള്ള വിരല്‍ കൊണ്ടും സൂചിപ്പിച്ചു. (ഇബ്നു ഹിബ്ബാന്‍ – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *