മീസാന്‍ എന്നാല്‍ തൂക്കികണക്കാക്കുന്നത് അഥവാ തുലാസ് എന്നാണ൪ത്ഥം. മനുഷ്യന്റെ കര്‍മങ്ങളെല്ലാം ഖിയാമത്തുനാളിൽ തൂക്കിക്കണക്കാക്കപ്പെടുന്നതാണെന്നും, അതിനായി അല്ലാഹു ഒരു തുലാസ് ഏര്‍പ്പെടുത്തപ്പെടുമെന്നും ഖുര്‍ആനിലും, ഹദീസിലും, വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാകുന്നു.
ﻭَٱﻟْﻮَﺯْﻥُ ﻳَﻮْﻣَﺌِﺬٍ ٱﻟْﺤَﻖُّ ۚ
അന്നത്തെ ദിവസം (കര്‍മ്മങ്ങള്‍) തൂക്കികണക്കാക്കുന്നത് സത്യമായിരിക്കും….. (ഖു൪ആന്‍ :7/8)
ﻭَﻧَﻀَﻊُ ٱﻟْﻤَﻮَٰﺯِﻳﻦَ ٱﻟْﻘِﺴْﻂَ ﻟِﻴَﻮْﻡِ ٱﻟْﻘِﻴَٰﻤَﺔِ ﻓَﻼَ ﺗُﻈْﻠَﻢُ ﻧَﻔْﺲٌ ﺷَﻴْـًٔﺎ ۖ ﻭَﺇِﻥ ﻛَﺎﻥَ ﻣِﺜْﻘَﺎﻝَ ﺣَﺒَّﺔٍ ﻣِّﻦْ ﺧَﺮْﺩَﻝٍ ﺃَﺗَﻴْﻨَﺎ ﺑِﻬَﺎ ۗ ﻭَﻛَﻔَﻰٰ ﺑِﻨَﺎ ﺣَٰﺴِﺒِﻴﻦَ
ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ നീതിപൂര്‍ണ്ണമായ തുലാസുകള്‍ നാം സ്ഥാപിക്കുന്നതാണ്. അപ്പോള്‍ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. അത് (കര്‍മ്മം) ഒരു കടുക്മണിതൂക്കമുള്ളതാണെങ്കിലും നാമത് കൊണ്ട് വരുന്നതാണ്. കണക്ക് നോക്കുവാന്‍ നാം തന്നെ മതി.(ഖു൪ആന്‍ :21/47)
ക്വുര്‍ആനില്‍ തുലാസുകള്‍ അഥവാ (മവാസീന്‍) എന്നും ഹദീഥുകളില്‍ മീസാന്‍ അഥവാ തുലാസ് എന്നും രണ്ട് രൂപത്തില്‍ പറയപ്പെട്ടിരിക്കുന്നു. ആകാശഭൂമികളെ പോലും തൂക്കി കണക്കാക്കാന്‍ സാധ്യമാകുന്നതാണ് മീസാന്‍ എന്ന ഹദീഥുകളില്‍ നിന്നും മനസ്സിലാകുന്നതാണ്.
നബി ﷺ പറഞ്ഞു: ”മീസാന്‍ അന്ത്യനാളില്‍ സ്ഥാപിക്കപ്പെടും. അതില്‍ ആകാശഭൂമികള്‍ തൂക്ക പ്പെട്ടിരുന്നെങ്കില്‍ അതിന് അത് പര്യാപ്തമായിരുന്നു.” അപ്പോള്‍ മലക്കുകള്‍ പറയും: ”റബ്ബേ, ആരെയാണ് ഇതില്‍ തൂക്കി നോക്കുന്നത്?” അപ്പോള്‍ അല്ലാഹു പറയും: ”ഞാന്‍ ഉദ്ദേശിച്ച എന്റെ സൃഷ്ടികളെ.” അപ്പോള്‍ മലക്കുകള്‍ പറയും: ”നീ പരിശുദ്ധനാണ്. നിന്നെ ആരാധിക്കേണ്ട മുറപ്രകാരം ഞങ്ങള്‍ ആരാധിച്ചിടാം” (ഹാകിം).
عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ “ يَدُ اللَّهِ مَلأَى لاَ يَغِيضُهَا نَفَقَةٌ، سَحَّاءُ اللَّيْلَ وَالنَّهَارَ ـ وَقَالَ ـ أَرَأَيْتُمْ مَا أَنْفَقَ مُنْذُ خَلَقَ السَّمَوَاتِ وَالأَرْضَ، فَإِنَّهُ لَمْ يَغِضْ مَا فِي يَدِهِ ـ وَقَالَ ـ عَرْشُهُ عَلَى الْمَاءِ وَبِيَدِهِ الأُخْرَى الْمِيزَانُ يَخْفِضُ وَيَرْفَعُ ”.
നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ കൈ നിറഞ്ഞിരിക്കുന്നു. ഇടതടവില്ലാതെ രാപ്പകല്‍ ചിലവഴിച്ചാലും അത് കുറയുകയില്ല. ആകാശ ഭൂമികള്‍ സൃഷ്ടിച്ചതു മുതല്‍ അവന്‍ ചിലവഴിച്ചുകൊണ്ടേയിരിക്കുന്നത് നിങ്ങള്‍ മനസ്സിലാക്കുന്നില്ലേ. എന്നിട്ടും അവന്റെ കയ്യിലുള്ളത് കുറയുന്നില്ല. അവന്റെ അ൪ശ് വെള്ളത്തിന്‍ മേലാണ്. അവന്റെ മറുകയ്യില്‍ മീസാന്‍ ഉണ്ട്. അത് അവന്‍ താഴ്ത്തുകയും ഉയ൪ത്തുകും ചെയ്യുന്നു.(ബുഖാരി: 7411)
ഇഹലോകത്ത് ഭാരവും വലിപ്പവും ഉള്ള ആളുകള്‍ നാളെ പരലോകത്ത് കര്‍മങ്ങള്‍ തൂക്കപ്പെടുമ്പോള്‍ ഭാരിച്ചവരായിക്കൊള്ളണമെന്നില്ല.
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ ” إِنَّهُ لَيَأْتِي الرَّجُلُ الْعَظِيمُ السَّمِينُ يَوْمَ الْقِيَامَةِ لاَ يَزِنُ عِنْدَ اللَّهِ جَنَاحَ بَعُوضَةٍ وَقَالَ اقْرَءُوا {فَلاَ نُقِيمُ لَهُمْ يَوْمَ الْقِيَامَةِ وَزْنًا}
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ”തടിച്ച വലിയ ഒരു മനുഷ്യന്‍ അന്ത്യനാളില്‍ കൊണ്ടുവരപ്പെടും. ഒരു കൊതുകിന്റെ ചിറകിന്റെ കനം പോലും അല്ലാഹുവിന്റെ അടുക്കല്‍ അവന് ഉണ്ടായിരിക്കുന്നതല്ല.’ തുടര്‍ന്ന് ഈ വചനം ഓതി: ”തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങളിലും അവനുമായി കണ്ടുമുട്ടുന്നതിലും വിശ്വസിക്കാത്തവരത്രെ അവര്‍. അതിനാല്‍ അവരുടെ കര്‍മങ്ങള്‍ നിഷ്ഫലമായിപ്പോയിരിക്കുന്നു. അതിനാല്‍ നാം അവര്‍ക്ക് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ യാതൊരു തൂക്കവും (സ്ഥാനവും) നിലനിര്‍ത്തുകയില്ല”(ക്വുര്‍ആന്‍ 18: 105). (ബുഖാരി:4729)
അപ്രകാരം തന്നെ സല്‍ക്കര്‍മികളായ വിശ്വാസികള്‍; അവര്‍ ദേഹം എത്ര മെലിഞ്ഞവരായിരുന്നാലും ശരി പരലോകത്ത് മീസാനില്‍ കനംകൂടിയവരായിരിക്കും. ഒരിക്കല്‍ നേര്‍ത്തു മെലിഞ്ഞ അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) അറാക്കിന്റെ മരത്തില്‍ കയറി. കാറ്റടിച്ചപ്പോള്‍ മരക്കൊമ്പില്‍ അദ്ദേഹം ആടിയുലഞ്ഞു. ഇത് കണ്ട് ചില സ്വഹാബിമാര്‍ ചിരിച്ചു. അന്നേരം നബി ﷺ പറഞ്ഞു: ‘അല്ലാഹുവാണെ സത്യം! അദ്ദേഹത്തിന്റെ കാലുകള്‍ മീസാനില്‍ ഉഹ്ദ് പര്‍വതത്തെക്കാള്‍ ഭാരമുള്ളതാണ്.’
കര്‍മങ്ങള്‍ തൂക്കി കണക്കാക്കപ്പെടുമ്പോള്‍ നന്മയുടെ തുലാസ് കനം കൂടുവാന്‍ പര്യാപ്തമായ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ് നാം അറിഞ്ഞിരിക്കണം. സത്യവിശ്വാസവും സല്‍കര്‍മങ്ങളും മുഖേനയാണ് വിശ്വാസികള്‍ സ്വര്‍ഗത്തിലേക്ക് പോകുക. മീസാനില്‍ കനംതൂങ്ങുന്ന പ്രത്യേകമായ ചില കര്‍മങ്ങള്‍ നബി ﷺ നമ്മെ അറിയിച്ചിട്ടുണ്ട്.
(ഒന്ന്) ലാഇലാഹ ഇല്ലല്ലാഹ് ശരിയാക്കുക
ഇസ്‌ലാം മതത്തിന്റെ അടിസ്ഥാനം അല്ലാഹുവെ അല്ലാതെ മറ്റൊന്നിനെയും ആരാധിക്കുവാന്‍ പാടില്ല, മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണ് എന്ന സാക്ഷ്യവചനങ്ങള്‍ മനസാവാചാകര്‍മണാ അംഗീകരി ക്കലാണ്. അത് മീസാനില്‍ കനം തൂങ്ങുന്ന കാര്യമാണ്.
നബി ﷺ പറഞ്ഞു: ”അന്ത്യനാളില്‍ അല്ലാഹു ഒരു മനുഷ്യനെ ജനസമക്ഷം കൊണ്ടുവരികയും അയാളുടെ കണ്ണെത്താദൂരത്തോളം ഉള്ള അവന്റെ ഏടുകള്‍ വിതറപ്പെടുകയും ചെയ്യും. എന്നിട്ട് അവന്‍ ചോദിക്കും: ‘ഇതു നീ നിഷേധിക്കുന്നുണ്ടോ? എന്റെ മലക്കുകള്‍ നിന്നോട് ഇതില്‍ അക്രമം ചെയ്തിട്ടുണ്ടോ?’ അപ്പോള്‍ അവന്‍ പറയും: ‘ഇല്ല രക്ഷിതാവേ.’ അല്ലാഹു അവനോട് ചോദിക്കും: ‘നിനക്ക് വല്ല ഒഴിവുകഴിവും പറയാനുണ്ടോ?’ അപ്പോഴും അവന്‍ പറയും: ‘ഇല്ല.’ അല്ലാഹു അവനോട് പറയും നിനക്ക് നമ്മുടെ പക്ക ല്‍ ഒരു നന്മയുണ്ട്. ഇന്നേദിവസം നീ ആക്രമിക്കപ്പെടുന്നതല്ല.’ അങ്ങനെ ഒരു കാര്‍ഡ് പുറത്തുവരുന്നു. അതില്‍ ‘അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുര്‍റസൂലുല്ലാഹ്’ എന്നുണ്ട്. അപ്പോള്‍ അല്ലാഹു പറയും: ‘ഇത് തൂക്കി കണക്കാക്കുക.’ അവന്‍ പറയും: ‘എന്റെ റബ്ബേ, ഈ തൊണ്ണൂറ്റി ഒന്‍പത് രേഖകളോടൊപ്പം ഈ ഒരൊറ്റ കാര്‍ഡ് കൊണ്ട് എന്ത് ചെയ്യാനാണ്?’ അല്ലാഹു പറയും: ‘നീ ഇന്നേദിവസം ആക്രമിക്കപ്പെടുന്നതല്ല. അങ്ങനെ അവ തൂക്കി കണക്കാക്കുമ്പോള്‍ ആ കാര്‍ഡുള്ള തുലാസ് കനം തൂങ്ങും. അല്ലാഹുവിന്റെ നാമത്തോടൊപ്പം മറ്റൊന്നും കനം തൂങ്ങുകയില്ല” (അഹ്മദ്).
عَنْ عَبْدَ اللَّهِ بْنَ عَمْرِو بْنِ الْعَاصِ، قَالَ رَسُولُ اللَّهِ صلى الله عليه وسلم “ إِنَّ اللَّهَ سَيُخَلِّصُ رَجُلاً مِنْ أُمَّتِي عَلَى رُءُوسِ الْخَلاَئِقِ يَوْمَ الْقِيَامَةِ فَيَنْشُرُ عَلَيْهِ تِسْعَةً وَتِسْعِينَ سِجِلاًّ كُلُّ سِجِلٍّ مِثْلُ مَدِّ الْبَصَرِ ثُمَّ يَقُولُ أَتُنْكِرُ مِنْ هَذَا شَيْئًا أَظَلَمَكَ كَتَبَتِي الْحَافِظُونَ فَيَقُولُ لاَ يَا رَبِّ . فَيَقُولُ أَفَلَكَ عُذْرٌ فَيَقُولُ لاَ يَا رَبِّ . فَيَقُولُ بَلَى إِنَّ لَكَ عِنْدَنَا حَسَنَةً فَإِنَّهُ لاَ ظُلْمَ عَلَيْكَ الْيَوْمَ فَتَخْرُجُ بِطَاقَةٌ فِيهَا أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ فَيَقُولُ احْضُرْ وَزْنَكَ فَيَقُولُ يَا رَبِّ مَا هَذِهِ الْبِطَاقَةُ مَعَ هَذِهِ السِّجِلاَّتِ فَقَالَ إِنَّكَ لاَ تُظْلَمُ . قَالَ فَتُوضَعُ السِّجِلاَّتُ فِي كِفَّةٍ وَالْبِطَاقَةُ فِي كِفَّةٍ فَطَاشَتِ السِّجِلاَّتُ وَثَقُلَتِ الْبِطَاقَةُ فَلاَ يَثْقُلُ مَعَ اسْمِ اللَّهِ شَيْءٌ ”
അബ്ദുല്ലാഹിബ്നു അംറുബ്നു ആസില്‍(റ) നിന്ന് നിവേദനം : നബി ﷺ പറഞ്ഞു: തീ൪ച്ചയായും ഉന്നതനും പ്രതാപവാനുമായ അല്ലാഹു അന്ത്യനാളില്‍ എന്റെ സമുദായത്തില്‍ പെട്ട ഒരാളെ സൃഷ്ടികള്‍ക്ക് മുന്നില്‍ വെച്ച് വിളിക്കുന്നു. തുട൪ന്ന് അവന് തൊണ്ണൂറ്റി ഒമ്പത് വലിയ ഗ്രന്ഥങ്ങള്‍ നല്‍കുന്നു. ഓരോ ഗ്രന്ഥങ്ങളും കണ്ണെത്താ ദൂരത്തോളം ഉണ്ടായിരിക്കുന്നതാണ്. എന്നിട്ട് അവനോട് ചോദിക്കും : ഇതില്‍ നിന്ന് നീ വല്ലതും നിഷേധിക്കുന്നുവോ? എല്ലാം കൃത്യമായി രേഖപ്പെടുത്തുന്ന എന്റെ എഴുത്തുകാ൪ നിന്നോട് വല്ല അക്രമം കാണിച്ചിട്ടുണ്ടോ? അവന്‍ പറയും : എന്റെ രക്ഷിതാവേ, ഇല്ല. അവനോട് ചോദിക്കും : നിനക്ക് വല്ല ഒഴിവു കഴിവുമുണ്ടോ? അതല്ലെങ്കില്‍ വല്ല നന്‍മയുമുണ്ടോ? അപ്പോള്‍ അവന്‍ പേടിക്കുന്നു.എന്നിട്ട് അവന്‍ പറയും : എന്റെ രക്ഷിതാവേ, ഇല്ല. അങ്ങനെ അല്ലാഹു പറയും : അങ്ങനെയെങ്കില്‍ നമ്മുടെ അടുത്ത് നിനക്കൊരു നന്‍മയുണ്ട്. ഇന്നേദിവസം നിനക്കൊരു അനീതിയുമുണ്ടാകില്ല. അങ്ങനെ അവന് ഒരു കാ൪ഡ് പുറത്തുകൊണ്ടു വരുന്നു. അതില്‍ ‘അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ് വ അശ്ഹദു അന്ന മുഹമ്മദന്‍ അബ്ദുഹു വ റസൂലുഹു’ എന്ന വാക്യം ഉണ്ടാകും. അവന്‍ ചോദിക്കും: എന്റെ രക്ഷിതാവേ, എന്താണ് ഈ കാ൪ഡിന് ഈ വലിയ ഗ്രന്ഥങ്ങള്‍ക്ക് മുമ്പിലുള്ള വില? പറയപ്പെടും : നീ അനീതിക്ക് വിധേയമാകില്ല. അങ്ങനെ ആ ഗ്രന്ഥങ്ങള്‍ മുഴുവനും ഒരു തട്ടില്‍ ഇടുന്നു. അപ്പോള്‍ ആ ഗ്രന്ഥങ്ങളുടെ ഘനം കുറയുന്നു. ആ കാ൪ഡ് ഘനം തൂങ്ങുകയും ചെയ്യുന്നു. പരമകാരുണികനും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തേക്കാള്‍ ഘനം തൂങ്ങുന്ന ഒന്നും തന്നെയില്ല. (തി൪മിദി:2639)
(രണ്ട്) ദിക്‌റുകള്‍
അല്ലാഹുവിനെ സ്മരിക്കുക എന്നത് വളരെ ശ്രേഷ്ടമായ ഒരു ഇബാദത്താണ്. ‘അല്ലാഹുവിനെ സ്മരിക്കൽ’ (ذكر الله ) എന്നു പറയുമ്പോള്‍ അതില്‍, മനസ്സ് കൊണ്ടും നാവ് കൊണ്ടും ഉണ്ടാകുന്ന ദിക്റുകള്‍ ഉള്‍പ്പെടുന്നു. മീസാനിൽ കനം തൂങ്ങുന്ന ചില ദിക്റുകളെ കുറിച്ച് നബി ﷺ പ്രത്യേകം പഠിപ്പിച്ചിട്ടുണ്ട്.
عَنْ أَبِي زُرْعَةَ، عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم “ كَلِمَتَانِ خَفِيفَتَانِ عَلَى اللِّسَانِ ثَقِيلَتَانِ فِي الْمِيزَانِ حَبِيبَتَانِ إِلَى الرَّحْمَنِ سُبْحَانَ اللَّهِ وَبِحَمْدِهِ سُبْحَانَ اللَّهِ الْعَظِيمِ ” .
അബൂഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: രണ്ട് കലിമത്തുകൾ, നാവിന് ഭാരമില്ലാത്തവയാണ്. അവ രണ്ടും മീസാനിൽ ഭാരമുള്ളവയാണ്. റഹ്മാനായ അല്ലാഹുവിന് പ്രിയങ്കരവുമാണ്: ‘സുബ്ഹാനല്ലാഹി വബിഹംദിഹി സുബ്ഹാനല്ലാഹിൽ അളീം’ എന്നിവയാണവ. (ബുഖാരി- മുസ്ലിം)
عَنْ أَبِي سَلمَى رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللهِ – صلى الله عليه وسلم – يَقُولُ: «بَخٍ بَخٍ – وَأَشَارَ بِيَدِهِ بِخَمْسٍ! – مَا أَثْقَلهُنَّ فِي الْمِيْزَانِ، : سُبْحَانَ اللهِ وَالْحَمْدُ للهِ وَلا إِلهَ إِلاَّ اللهُ وَاللهُ اَكْبَرُ، وَالْوَلَدُ الصَالِحُ يُتَوَفَّى لِلمَرْءِ الْمُسْلِمِ فَيَحْتَسِبُهُ.
അബൂസല്‍മയില്‍(റ) നിന്നും നിവേദനം : നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു: ‘ബഖിന്‍ ബഖ്’. അദ്ദേഹം തന്റെ കൈ കൊണ്ട് അഞ്ചെന്ന് ആംഗ്യം കാണിച്ചു. ഇവകള്‍ മീസാനില്‍ എത്രമാത്രം ഭാരം നിറഞ്ഞവയാണ്. സുബ്ഹാനല്ലാഹ്, വല്‍ഹംദുലില്ലാഹ്, വലാഇലാഹ ഇല്ലല്ലാഹ്, വല്ലാഹുഅക്ബര്‍’ (എന്നിവയും) ഒരു മുസ്ലിമായ മനുഷ്യന് മരണപ്പെട്ട സ്വാലിഹായ സന്താനവും. പ്രസ്തുത സന്തതിയുടെ മരണത്തില്‍ അയാള്‍ ക്ഷമിക്കുകയും പ്രതിഫലം കാംക്ഷിക്കുകയും ചെയ്യുന്നു. (ഹാകിം / മുസ്തദ്റക് :1/511,512 – നസാഇ / അസ്സുനനുല്‍ കുബ്റാ: 6/50 – സ്വഹീഹ് ഇബ്നു ഹിബ്ബാന്‍ :3/114, 338)
عَنْ أَبِي مَالِكٍ الأَشْعَرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : الطُّهُورُ شَطْرُ الإِيمَانِ وَالْحَمْدُ لِلَّهِ تَمْلأُ الْمِيزَانَ
നബി ﷺ പറഞ്ഞു: ശുദ്ധി വ്ശ്വാസത്തിന്റെ പകുതിയാകുന്നു. ‘അല്‍ഹംദുലില്ലാഹ്’ എന്നത് തുലാസ് നിറക്കുന്നതാണ്. (മുസ്ലിം:223)
(മൂന്ന്) പരീക്ഷണങ്ങളില്‍ ക്ഷമിക്കുക
عَنْ أَبِي سَلمَى رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللهِ – صلى الله عليه وسلم – يَقُولُ: «بَخٍ بَخٍ – وَأَشَارَ بِيَدِهِ بِخَمْسٍ! – مَا أَثْقَلهُنَّ فِي الْمِيْزَانِ، : سُبْحَانَ اللهِ وَالْحَمْدُ للهِ وَلا إِلهَ إِلاَّ اللهُ وَاللهُ اَكْبَرُ، وَالْوَلَدُ الصَالِحُ يُتَوَفَّى لِلمَرْءِ الْمُسْلِمِ فَيَحْتَسِبُهُ.
അബൂസല്‍മയില്‍(റ) നിന്നും നിവേദനം : നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു: ‘ബഖിന്‍ ബഖ്’. അദ്ദേഹം തന്റെ കൈ കൊണ്ട് അഞ്ചെന്ന് ആംഗ്യം കാണിച്ചു. ഇവകള്‍ മീസാനില്‍ എത്രമാത്രം ഭാരം നിറഞ്ഞവയാണ്. സുബ്ഹാനല്ലാഹ്, വല്‍ഹംദുലില്ലാഹ്, വലാഇലാഹ ഇല്ലല്ലാഹ്, വല്ലാഹുഅക്ബര്‍’ (എന്നിവയും) ഒരു മുസ്ലിമായ മനുഷ്യന് മരണപ്പെട്ട സ്വാലിഹായ സന്താനവും. പ്രസ്തുത സന്തതിയുടെ മരണത്തില്‍ അയാള്‍ ക്ഷമിക്കുകയും പ്രതിഫലം കാംക്ഷിക്കുകയും ചെയ്യുന്നു. (ഹാകിം / മുസ്തദ്റക് :1/511,512 – നസാഇ / അസ്സുനനുല്‍ കുബ്റാ: 6/50 – സ്വഹീഹ് ഇബ്നു ഹിബ്ബാന്‍ :3/114, 338)
(നാല്) സല്‍സ്വഭാവം
عَنْ أَبِي الدَّرْدَاءِ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ: مَا شَيْءٌ أَثْقَلُ فِي مِيزَانِ الْمُؤْمِنِ يَوْمَ الْقِيَامَةِ مِنْ خُلُقٍ حَسَنٍ وَإِنَّ اللَّهَ لَيَبْغَضُ الْفَاحِشَ الْبَذِيءَ
അബൂ ദർദാഇല്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അന്ത്യനാളിൽ ഒരു സത്യവിശ്വാസിയുടെ തുലാസിൽ സൽസ്വഭാവത്തേക്കാൾ ഘനം തൂങ്ങുന്ന മറ്റൊരു വസ്തുവുമില്ല. അശ്ലീലം കലർന്ന വാക്ക് പറയുന്ന ദുസ്വഭാവിയെ അല്ലാഹു വെറുക്കുന്നു. (തിർമുദി: 2002)
(അഞ്ച്) മയ്യിത്ത് സംസ്‌കരണം
ഒരു വിശ്വാസി മരണപ്പെട്ടാല്‍ അദ്ദേഹത്തെ കുളിപ്പിക്കുക, കഫന്‍ ചെയ്യുക, അദ്ദേഹത്തിന് വേണ്ടി നമസ്‌കരിക്കുക, മറവ് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ മുസ്‌ലിം സമൂഹത്തിന്റെ ബാധ്യതയാണ്. മീസാനില്‍ ഭാരം കൂടുന്ന ഒരു സല്‍പ്രവര്‍ത്തനമാണത്.
നബി ﷺ പറഞ്ഞു: ”ആരെങ്കിലും ഒരു ജനാസയെ നമസ്‌കരിക്കുന്നത് വരെ തുടര്‍ന്നാല്‍ അവന് ഒരു കീറാത്ത് പ്രതിഫലം ഉണ്ടായിരിക്കും. എന്നാല്‍ നമസ്‌കരിക്കുകയും തുടര്‍ന്ന് മറവ് ചെയ്യുന്നത് വരെയും പങ്കെടുത്താല്‍ അവന് രണ്ട് കീറാത്ത് ഉണ്ടായിരിക്കും. അല്ലാഹുവാണേ സത്യം! ഒരു കീറാത്ത് അവന്റെ മീസാനില്‍ ഉഹദ് പര്‍വതത്തെക്കാള്‍ ഭാരം ഉള്ളതായിരിക്കും.”
കര്‍മങ്ങളെ തൂക്കുന്ന ഈ തുലാസിനെയും, അതിന്റെ തൂക്കത്തെയും സംബന്ധിച്ച് അത് എപ്രകാരത്തിലുള്ളതായിരിക്കുമെന്ന് നമുക്ക് തിട്ടപ്പെടുത്തുവാന്‍ സാധ്യമല്ല. മനുഷ്യന്റെ കര്‍മങ്ങളെല്ലാം തൂക്കിക്കണക്കാക്കപ്പെടുന്നതിനായി ഒരു തുലാസ്സ് ഏര്‍പ്പെടുത്തപ്പെടുമെന്ന് മാത്രമാണ് ഖുര്‍ആനില്‍ നിന്നും, ഹദീസില്‍ നിന്നും മനസ്സിലാകുന്നത്. അതിനെ ഭൗതിക തുലാസ്സുകളോടു താരതമ്യപ്പെടുത്താതെയും യാതൊരു വ്യാഖ്യാനം നല്കാതെയും, നാം അത് വിശ്വസിക്കണം. ഭൗതിക പ്രകൃതിയില്‍നിന്ന് തികച്ചും വ്യത്യസ്‌തമായ പ്രകൃതി ചട്ടങ്ങളാണ് പരലോകത്തിലുള്ളതെന്നും അല്ലാഹു സര്‍വശക്തനും സര്‍വ്വജ്ഞനുമാണെന്നും, അല്ലാഹുവും അവന്റെ റസൂലും പറയുന്നതെല്ലാം സത്യമായിരിക്കുമെന്നും വിശ്വാസമുള്ളവരെ സംബന്ധിച്ചിടത്തോളം അതില്‍ വല്ല സംശയത്തിനോ, അത്ഭുതത്തിനോ അവകാശമില്ല.
അഹ്ലുസ്സുന്നയുടെ പണ്ഢിതന്‍മാ൪ ആരും തന്നെ പരലോകത്ത് സ്ഥാപിക്കപ്പെടുന്ന മീസാനിനെ നിഷേധിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്തിട്ടില്ല.
മുഹമ്മദ് അമാനി മൌലവി(റഹി) പറയുന്നു: ഖിയാമത്തുനാളിൽ എല്ലാ ക൪മ്മങ്ങളും മനുഷ്യന്റെ കര്‍മങ്ങള്‍ തൂക്കിക്കണക്കാക്കപ്പെടുന്നതാണെന്നും അതിനായി അന്ന് ഒരു തുലാസ്സ് ഏര്‍പ്പെടുത്തപ്പെടുമെന്നും ഖുര്‍ആനിലും, ഹദീസിലും, വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാകുന്നു. തുലാസ്സ് എങ്ങിനെയുള്ളതാണ്, കര്‍മ്മങ്ങളെ എങ്ങിനെയാണ് തൂക്കിക്കണക്കാക്കുക എന്നൊന്നും നമുക്കു അറിഞ്ഞുകൂടാ. അതെല്ലാം അദൃശ്യകാര്യങ്ങളില്‍ പെട്ടതാകുന്നു. നാം അതില്‍ വിശ്വസിക്കല്‍ നിര്‍ബ്ബന്ധമാണ്. അതിന്റെ വിശദാംശങ്ങളെ കുറിച്ചുള്ള അറിവ് അല്ലാഹുവിനുള്ളതാണ്. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണല്ലോ.(അമാനി തഫ്സീ൪ : ഖു൪ആന്‍ :21/47 ന്റെ വിശദീകരണത്തില്‍ നിന്ന്)
ഇമാം ത്വഹാവി(റ) പറയുന്നു: നാം സ്വിറാത്തിലും മീസാനിലും വിശ്വസിക്കുന്നു. (ശ൪ഹുല്‍ അഖീദത്തി ത്വഹാവിയ്യ :404)
ഇമാം അബൂ ഇസ്ഹാഖ് സജ്ജാജ്(റ) പറയുന്നു: മീസാനിന്റെ വിഷയത്തില്‍ അഹ്ലുസ്സുന്നയിലെ പണ്ഢിതന്‍മാ൪ യോജിച്ചിരിക്കുന്നു.(ഫത്ഹുല്‍ ബാരി :13/762)
സ്വഹീഹുല്‍ ബുഖാരിയിലെ അവസാന അദ്ധ്യായം മീസാനെ പറ്റിയാണ്. അതില്‍ ഇമാം ബുഖാരി(റ) ഉദ്ദരിച്ച ഹദീസ് ഇപ്രകാരമാണ്.
عَنْ أَبِي زُرْعَةَ، عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ : كَلِمَتَانِ خَفِيفَتَانِ عَلَى اللِّسَانِ، ثَقِيلَتَانِ فِي الْمِيزَانِ، حَبِيبَتَانِ إِلَى الرَّحْمَنِ، سُبْحَانَ اللَّهِ الْعَظِيمِ، سُبْحَانَ اللَّهِ وَبِحَمْدِهِ
നബി ﷺ പറഞ്ഞു: ”പരമകാരുണികന് ഏറ്റവും ഇഷ്ടപ്പെട്ടതും മീസാനില്‍ കൂടുതല്‍ ഭാരം തൂങ്ങുന്നതും നാവിന് എളുപ്പമുള്ളതും ആയ രണ്ട് വചനങ്ങളാണ് സുബ്ഹാനല്ലാഹി വബിഹംദിഹി, സുബ്ഹാനല്ലാഹില്‍ അളീം’ എന്നത്.” (ബുഖാരി:6406)
അഹ്ലുസ്സുന്നത്തില്‍ നിന്ന് പുറത്തുപോയിട്ടുള്ള മുഅതസില വിഭാഗക്കാരാണ് മീസാനിനെ എതി൪ക്കുകയും നിഷേധിക്കുകയും ചെയ്തിട്ടുള്ളതെന്ന് ഇമാം അബൂ ഇസ്ഹാഖ് (റ) പറഞ്ഞിട്ടുള്ളതായി ഇബ്നു ഹജ൪ അസ്ഖലാനി ഉദ്ദരിക്കുന്നുണ്ട്. (ഫത്ഹുല്‍ ബാരി :13/762)
ഇമാം അഹ്മദ്(റഹി) പറയുന്നു: അന്ത്യനാളില്‍ മീസാന്‍ സ്ഥാപിക്കുമെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. നബി ﷺ യും അത് പഠിപ്പിച്ചിട്ടുണ്ട്. ആരെങ്കിലും അതിനെ നിഷേധിച്ചാല്‍ അവന്‍ നബി ﷺ യെ തള്ളിയവനാണ്. ആര് നബി ﷺ യെ തള്ളിയോ അവ൪ അല്ലാഹുവിനേയും തള്ളിയിരിക്കുന്നു. (ഫത്ഹുല്‍ബാരി)
കേരളത്തില്‍ മീസാനിനെ വ്യാഖ്യാനിക്കുന്ന ചില൪ കടന്നുവന്നിട്ടുള്ളത് നാം കാണാതിരുന്നുകൂടാ. കാരണം മീസാനിനെ വ്യാഖ്യാനിക്കുന്നത് അഹ്ലുസ്സുന്നത്തിന്റെ രീതിയല്ല.
അബ്ദുസ്സലാം സുല്ലമി എഴുതുന്നു: പാലം എന്നതിന്റെ വിവക്ഷ വ്യാഖ്യാനിക്കപ്പെടുന്നതാണ്. തുലാസ് എന്നതിനെ പണ്ഢിതന്‍മാ൪ വ്യാഖ്യാനിക്കുന്നതുപോലെ.(അബ്ദുസ്സലാം സുല്ലമിയുടെ രിയാളുസ്സ്വാലിഹീന്‍ പരിഭാഷ:3/65)
സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം അല്ലാഹുവും അവന്റെ റസൂലും ഈ വിഷയത്തില്‍ എന്തുപറഞ്ഞിട്ടുണ്ടോ അത് കൂട്ടാതെ കുറക്കാതെ അംഗീകരിക്കുയാണ് വേണ്ടത്. മീസാനിനെ എതി൪ക്കുകയോ നിഷേധിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്യാതെ അത് അംഗീകരിക്കുകയും മീസാനില്‍ കനം തൂങ്ങുന്ന ക൪മ്മങ്ങള്‍ ചെയ്യുകയുമാണ് വേണ്ടത്.
ﻭَٱﻟْﻮَﺯْﻥُ ﻳَﻮْﻣَﺌِﺬٍ ٱﻟْﺤَﻖُّ ۚ ﻓَﻤَﻦ ﺛَﻘُﻠَﺖْ ﻣَﻮَٰﺯِﻳﻨُﻪُۥ ﻓَﺄُﻭ۟ﻟَٰٓﺌِﻚَ ﻫُﻢُ ٱﻟْﻤُﻔْﻠِﺤُﻮﻥَ ﻭَﻣَﻦْ ﺧَﻔَّﺖْ ﻣَﻮَٰﺯِﻳﻨُﻪُۥ ﻓَﺄُﻭ۟ﻟَٰٓﺌِﻚَ ٱﻟَّﺬِﻳﻦَ ﺧَﺴِﺮُﻭٓا۟ ﺃَﻧﻔُﺴَﻬُﻢ ﺑِﻤَﺎ ﻛَﺎﻧُﻮا۟ ﺑِـَٔﺎﻳَٰﺘِﻨَﺎ ﻳَﻈْﻠِﻤُﻮﻥَ
അന്നത്തെ ദിവസം (കര്‍മ്മങ്ങള്‍) തൂക്കികണക്കാക്കുന്നത് സത്യമായിരിക്കും. അപ്പോള്‍ ആരുടെ തുലാസുകള്‍ ഘനം തൂങ്ങിയോ അവരാണ് വിജയികള്‍. ആരുടെ തുലാസുകള്‍ ഘനം കുറഞ്ഞുവോ അവരാണ് ആത്മനഷ്ടം നേരിട്ടവര്‍. നമ്മുടെ ദൃഷ്ടാന്തങ്ങളുടെ നേരെ അവര്‍ അന്യായം കൈക്കൊണ്ടിരുന്നതിന്റെ ഫലമത്രെ അത്. (ഖു൪ആന്‍ :7/8-9)
ﻓَﺄَﻣَّﺎ ﻣَﻦ ﺛَﻘُﻠَﺖْ ﻣَﻮَٰﺯِﻳﻨُﻪُۥ ﻓَﻬُﻮَ ﻓِﻰ ﻋِﻴﺸَﺔٍ ﺭَّاﺿِﻴَﺔٍ ﻭَﺃَﻣَّﺎ ﻣَﻦْ ﺧَﻔَّﺖْ ﻣَﻮَٰﺯِﻳﻨُﻪُۥ ﻓَﺄُﻣُّﻪُۥ ﻫَﺎﻭِﻳَﺔٌ
അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ.അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും. എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ. അവന്റെ സങ്കേതം ഹാവിയ(നരകം) ആയിരിക്കും.(ഖു൪ആന്‍ :101/6-9)
kanzululoom.com