അല്ലാഹു പറയുന്നു:
أَفَحَسِبْتُمْ أَنَّمَا خَلَقْنَٰكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ
അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ? (ഖു൪ആന്‍:23/115)
…. ഭൂമിയില്‍ നിങ്ങളെ വ്യഥാ സൃഷ്ടിച്ചുവിട്ടിരിക്കയാണെന്നും, അതില്‍ യാതൊരു ഉദ്ദേശ്യവും യുക്തിയും അടങ്ങിയിട്ടില്ലെന്നും, നിങ്ങള്‍ എന്റെ അടുക്കലേക്ക് മടങ്ങിവരികയില്ലെന്നും നിങ്ങള്‍ ധരിച്ചിരിക്കുകയാണോ? അഥവാ, ആ അല്‍പകാലജീവിതം, കേവലം പ്രവര്‍ത്തനത്തിന്റെയും പരീക്ഷണത്തിന്റെയും കാലമാണെന്നും, സാക്ഷാല്‍ ഗുണദോഷഫലങ്ങള്‍ അനുഭവിക്കുന്ന ജീവിതം പരലോക ജീവിതമാണെന്നും നിങ്ങളെ ലക്ഷ്യസഹിതം ഉല്‍ബോധിപ്പിച്ചിട്ടും നിങ്ങള്‍ അത് വിലവെക്കുന്നില്ലേ? (അമാനി തഫ്സീര്‍)
രണ്ടാം ഉമർ എന്നറിയപ്പെട്ടിരുന്ന ഉമർ ബ്നു അബ്ദുൽ അസീസ് رحمه الله യുടെ അവസാനത്തെ ഖുതുബയായി ഉദ്ദരിക്കുന്നു:
عن شعيب بن صفوان حدثني ابن لسعيد بن العاص قال: كان آخر خطبة خطبها عمر بن عبد العزيز حمد الله وأثنى عليه، ثم قال: أما بعد… فإنكم لم تخلقوا عبثاً، ولم تتركوا سدى، وإن لكم معاداً ينزل الله فيه للحكم فيكم والفصل بينكم، فخاب وخسر من خرج من رحمة الله تعالى وحرم جنة عرضها السموات والأرض، ألم تعلموا أنه لا يأمن غداً إلا من حذر اليوم الآخر وخافه، وباع فانيا بباق، ونافدا بما لا نفاد له، وقليلاً بكثير، وخوفاً بأمان. ألا ترون أنكم في أسلاب الهالكين، وسيكون من بعدكم للباقين كذلك حتى ترد إلى خير الوارثين، ثم إنكم في كل يوم تشيعون غادياً ورائحاً إلى الله لا يرجع قد قضى نحبه حتى تغيبوه في صدع من الأرض في بطن صدع غير موسد ولا ممهد، قد فارق الأحباب وواجه التراب والحساب، فهو مرتهن بعمله، غني عما ترك، فقير لما قدم، فاتقوا الله قبل القضاء، راقبوه قبل نزول الموت بكم، أما إني أقول هذا. ثم وضع طرف ردائه على وجهه فبكى وأبكى من حوله..
وفي رواية: وأيم الله إني لأقول قولي هذا ولا أعلم عند أحد منكم من الذنوب أكثر مما أعلم من نفسي، ولكنها سنن من الله عادلة أمر فيها بطاعته ونهى فيها عن معصيته، وأستغفر الله. ووضع كمه على وجهه فبكى حتى بل لحيته، فما عاد لمجلسه حتى مات رحمه الله.
▪️(മനുഷ്യരേ), നിങ്ങൾ സൃഷ്ടിക്കപ്പെട്ടത് നിരര്‍ത്ഥകമായല്ല.
▪️(പരലോകവും വിചാരണയും ഇല്ലാതെ) നിങ്ങളെ വെറുതെ വിടപ്പെടുകയില്ല.
▪️തീർച്ചയായും, നിങ്ങൾക്കിടയിൽ വിധി കൽപിക്കാനായി, നിങ്ങളെ (നരകാവകാശികളും സ്വര്‍ഗാവകാശികളുമായി) വേർപെടുത്തുന്നതിനായി അല്ലാഹു ഇറങ്ങിവരുന്ന ഒരു പരലോകമുണ്ട്.
▪️അല്ലാഹു അവന്റെ കാരുണ്യത്തിൽ നിന്നും പുറത്താക്കിയിട്ടുള്ള വ്യക്തി നശിച്ചവനും നഷ്ടം പറ്റിയവനുമാണ്.
▪️ആകാശഭൂമികളോളം വിശാലമായ സ്വർഗം നിഷിദ്ധമാക്കപ്പെട്ടവനുമാണവൻ.
▪️ഈ ദുനിയാവിൽ വെച്ച് പരലോകത്തെ ഭയപ്പെടുകയും അതിനെ സൂക്ഷിക്കുകയും ചെയ്തവനല്ലാതെ നാളെ പരലോകത്ത് നിർഭയത്വം ലഭിക്കുകയില്ലെന്ന് നിങ്ങൾ മനസ്സിലാക്കിയിട്ടില്ലേ?
▪️അവശേഷിക്കുന്ന പരലോകത്തിന് വേണ്ടി നശിച്ചു പോകുന്ന ദുൻയാവിനെ വിറ്റവനല്ലാതെ (പരലോകത്ത് നിർഭയത്വം ലഭിക്കുകയില്ലെന്ന് നിങ്ങൾ മനസ്സിലാക്കിയിട്ടില്ലേ?)
▪️ധാരാളമുള്ള പരലോകത്തിനു വേണ്ടി അൽപ്പം മാത്രമുള്ള ദുനിയാവിനെ വിറ്റനല്ലാതെ (പരലോകത്ത് നിർഭയത്വം ലഭിക്കുകയില്ലെന്ന് നിങ്ങൾ മനസ്സിലാക്കിയിട്ടില്ലേ?)
▪️(പരലോകത്തെ രക്ഷയ്ക്ക് വേണ്ടി) ദുനിയാവിന്റെ ഭയപ്പാടുകളെ ഒഴിവാക്കിയവനല്ലാതെ (പരലോകത്ത് നിർഭയത്വം ലഭിക്കുകയില്ലെന്ന് നിങ്ങൾ മനസ്സിലാക്കിയിട്ടില്ലേ?)
▪️നിങ്ങൾ മരണപ്പെട്ടു പോയവരുടെ മുതുകുകളിൽ നിന്നുള്ളവരാണെന്ന് നിങ്ങൾ കാണുന്നില്ലേ? (നിങ്ങളുടെ പിതാക്കൻമാര്‍ മരണപ്പെട്ടു പോയിട്ടുണ്ട്) നിങ്ങൾക്ക് ശേഷം നിങ്ങളുടെ സന്താന പരമ്പരകൾ ഇവിടെ ജീവിക്കുന്ന അവസ്ഥയുണ്ടാകും.
▪️(എല്ലാം അനന്തരമായി എടുക്കുന്ന ആകാശഭൂമികളെ) അനന്തരമായി എടുക്കുന്ന അല്ലാഹുവിലേക്ക് നിങ്ങൾ മടക്കപ്പെടും എന്നും നിങ്ങൾ മനസ്സിലാക്കിയിട്ടില്ലേ
▪️അല്ലാഹുവിലേക്കുള്ള യാത്രയിലേക്ക് നിങ്ങൾ നിങ്ങളുടെ സഹോദരങ്ങളുടെ ജനാസ പിന്തുടരുന്നില്ലേ.. എന്നിട്ട് നിങ്ങൾ നിങ്ങളുടെ സഹോദരങ്ങളെ ഭൂമിയുടെ പിളര്‍പ്പിൽ വെച്ചു, അതിൽ മറച്ചു. ഒരു മെത്തയോ തലയണയോ ഇല്ലാത്ത ഭൂമിയുടെ പിളര്‍പ്പിൽ
▪️അവരതാ, അവരുടെ പ്രിയപ്പെട്ട ആളുകളെ വേർതിരിഞ്ഞിട്ടുണ്ട്.
▪️അവര്‍ മണ്ണിലേക്ക് ലയിച്ചിട്ടുണ്ട്.
▪️അവരുടെ വിചാരണയിലേക്ക് അവർ വന്നിട്ടുണ്ട്,
▪️അവർ അവരുടെ കർമ്മങ്ങളുമായി പ്രണയപ്പെട്ട അവസ്ഥയിലാണ്
▪️അവര്‍ വിട്ടുപോയ (അവരുടെ വീടോ സമ്പത്ത്) ഇനി ആവശ്യമില്ല.
▪️അവരതാ അവർ മുന്നൊരുക്കിവെച്ച സൽകർമ്മങ്ങളിലേക്ക് ആവശ്യക്കാരുമാണ്
▪️അതുകൊണ്ട് അല്ലാഹുവിൽ തഖ്‌വയുള്ളവരാകുക (അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവരാകുക) നിങ്ങൾക്ക് തീരുമാനിച്ച സമയം തീരുന്നതിനുമുമ്പ്, മരണം വന്നെത്തുന്നതിന് മുമ്പ്.
എന്നിട്ട് അദ്ദേഹം തന്റെ മേൽവസ്ത്രത്തിന്റെ അറ്റം മുഖത്ത് ഇട്ടു കരഞ്ഞു, ചുറ്റുമുള്ളവരും കരഞ്ഞു.
മറ്റൊരു റിപ്പോര്‍ട്ടിൽ ഇപ്രകാരമുണ്ട്:
▪️അല്ലാഹുവാണെ, ഞാൻ ഇത് പറയുന്നു, എന്നേക്കാൾ കൂടുതൽ പാപങ്ങൾ നിങ്ങളിൽ ആരും ചെയ്യുന്നതായി എനിക്കറിയില്ല,
▪️അല്ലാഹുവിനെ അനുസരിക്കാൻ ഞാൻ കൽപ്പിക്കുന്നു, അവനോട് അനുസരണക്കേട് വിലക്കുന്നു.
▪️ഞാൻ അല്ലാഹുവിനോട് പാപമോചനം തേടുന്നു.
അദ്ദേഹം തന്റെ മുഖത്ത് കൈ വച്ചു താടി നനയുന്നത് വരെ കരഞ്ഞു.
https://www.islamweb.net/ar/fatwa/76589/آخر-خطبة-خطبها-عمر-بن-عبد-العزيز
https://www.islamweb.net/ar/library/content/218/1658/?idfrom=&idto=&start=
www.kanzululoom.com