സ്വ൪ഗത്തില്‍ ഒരു വീട് ലഭിക്കാൻ

ഭൂമിയിൽ ജീവിക്കുന്ന മനുഷ്യനെ സംബസിച്ചിടത്തോളം ‘നല്ലൊരു വീട് ‘ എന്നത് ഒരു സ്വപ്നമാണ്. അത് സഫലികരിക്കാൻ വേണ്ടി അവൻ കഴിയുന്നത്ര പരിശ്രമിക്കുകയും ചെയ്യും. ഒരു സത്യവിശ്വാസിയെ സംബസിച്ചിടത്തോളം അവന്റെ ജീവിതലക്ഷ്യം സ്വർഗത്തിൽ കടക്കുക എന്നുള്ളതാണ്.സ്വ൪ഗ്ഗത്തില്‍ പ്രവേശിക്കുന്ന മനുഷ്യന് അവിടുത്തെ സുഖാനുഭവങ്ങള്‍ ആസ്വദിക്കുന്നതോടൊപ്പം അവിടെ കൊട്ടാര സമാനമായ വീടുകള്‍ ലഭിക്കുമെന്നും വിശുദ്ധ ഖു൪ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.

ﻭَﻣَﺴَٰﻜِﻦَ ﻃَﻴِّﺒَﺔً ﻓِﻰ ﺟَﻨَّٰﺖِ ﻋَﺪْﻥٍ ۚ

സ്ഥിരവാസത്തിനുള്ള സ്വ൪ഗീയാരാമങ്ങളില്‍ അവ൪ക്ക് വിശിഷ്ടമായ പാര്‍പ്പിടങ്ങളുണ്ട്. (ഖു൪ആന്‍ :9/72)

ﻭَﻫُﻢْ ﻓِﻰ ٱﻟْﻐُﺮُﻓَٰﺖِ ءَاﻣِﻨُﻮﻥَ

അവര്‍ (സ്വ൪ഗത്തില്‍) ഉന്നത സൌധങ്ങളില്‍ നിര്‍ഭയരായി കഴിയുന്നതുമാണ്‌.(ഖു൪ആന്‍ :34/37)

ﻭَﻣَﺴَٰﻜِﻦَ ﻃَﻴِّﺒَﺔً ﻓِﻰ ﺟَﻨَّٰﺖِ ﻋَﺪْﻥٍ ۚ ﺫَٰﻟِﻚَ ٱﻟْﻔَﻮْﺯُ ٱﻟْﻌَﻈِﻴﻢُ

സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളിലെ വിശിഷ്ടമായ വസതികളിലും അവന്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്‌. അതത്രെ മഹത്തായ ഭാഗ്യം.(ഖു൪ആന്‍ :61/12)

ﻟَٰﻜِﻦِ ٱﻟَّﺬِﻳﻦَ ٱﺗَّﻘَﻮْا۟ ﺭَﺑَّﻬُﻢْ ﻟَﻬُﻢْ ﻏُﺮَﻑٌ ﻣِّﻦ ﻓَﻮْﻗِﻬَﺎ ﻏُﺮَﻑٌ ﻣَّﺒْﻨِﻴَّﺔٌ ﺗَﺠْﺮِﻯ ﻣِﻦ ﺗَﺤْﺘِﻬَﺎ ٱﻷَْﻧْﻬَٰﺮُ ۖ ﻭَﻋْﺪَ ٱﻟﻠَّﻪِ ۖ ﻻَ ﻳُﺨْﻠِﻒُ ٱﻟﻠَّﻪُ ٱﻟْﻤِﻴﻌَﺎﺩَ

പക്ഷെ, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചവരാരോ അവര്‍ക്കാണ് മേല്‍ക്കുമേല്‍ തട്ടുകളായി നിര്‍മിക്കപ്പെട്ടിട്ടുള്ള മണിമേടകളുള്ളത്‌. അവയുടെ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകികൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ വാഗ്ദാനമത്രെ അത്‌. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല.(ഖു൪ആന്‍ : 39/20)

{لَهُمْ غُرَفٌ} أَيْ: مَنَازِلُ عَالِيَةٌ مُزَخْرَفَةٌ، مِنْ حُسْنِهَا وَبَهَائِهَا وَصَفَائِهَا، أَنَّهُ يُرَى ظَاهِرُهَا مِنْ بَاطِنِهَا وَبَاطِنُهَا مَنْ ظَاهِرِهَا، وَمَنْ عُلُوِّهَا وَارْتِفَاعِهَا، أَنَّهَا تُرَى كَمَا يُرَى الْكَوْكَبُ الْغَابِرُ فِي الْأُفُقِ الشَّرْقِيِّ أَوِ الْغَرْبِيِّ، وَلِهَذَا قَالَ: مِنْ فَوْقِهَا غُرَفٌ أَيْ: بَعْضُهَا فَوْقَ بَعْضٍ مَبْنِيَّةٌ بِذَهَبٍ وَفِضَّةٍ، وَمِلَاطُهَا الْمِسْكُ الْأَذْفَرُ.

{അവർക്കാണ് മണിമേടകളുള്ളത്} അലംകൃതമായ ഉന്നത ഭവനങ്ങൾ. ഭംഗിയും ശോഭയും തെളിമയുമുള്ളത്. അകത്തുനിന്ന് പുറം ദൃശ്യമാവൂം; പുറത്തുനിന്ന് അകവും. കിഴക്കോ പടിഞ്ഞാറോ ചക്രവാളങ്ങളിൾ കാണപ്പെടുന്ന നക്ഷത്രം കണക്കെ ഉയർന്നുനിൽക്കുന്നവയാണവ. {മേൽക്കുമേൽ തട്ടുകളുള്ള} ഒന്നിനു മുകളിൽ ഒന്നായി നിൽക്കുന്ന. (നിർമിക്കപ്പെട്ട) സ്വർണം, വെള്ളി എന്നിവകൊണ്ട്. അതിന്റെ ചുമരുകൾക്ക് കസ്തൂരിയുടെ ഗന്ധമാണ്. (തഫ്സീറുസ്സഅ്ദി)

عَنْ عَبْدِ اللَّهِ بْنِ قَيْسٍ الأَشْعَرِيِّ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ:الْخَيْمَةُ دُرَّةٌ مُجَوَّفَةٌ، طُولُهَا فِي السَّمَاءِ ثَلاَثُونَ مِيلاً، فِي كُلِّ زَاوِيَةٍ مِنْهَا لِلْمُؤْمِنِ أَهْلٌ لاَ يَرَاهُمُ الآخَرُونَ

അബൂമൂസൽ അശ്അരിയില്‍(റ)നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:മണിമാളികകൾക്ക് പുറമെ ചെറിയ ചെറിയ കൂടാരങ്ങളുമുണ്ടായിരിക്കും അവിടെ. ഓരോരുത്തർക്കും ലഭിക്കുന്ന ഓരോ തോപ്പിലും ഓരോ കൂടാരം വീതമാണ് ഉണ്ടായിരിക്കുക.ഉൾഭാഗം തുരന്നെടുത്ത ഒരു മുത്തുകൊണ്ടായിരിക്കും അത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. മുപ്പത് മൈലാണ് അതിന്റെ വിസ്തൃതി. അതിന്റെ ഓരോ മൂലയിലും വിശ്വാസിക്ക് ഭാര്യമാരുണ്ടായിരിക്കും. എന്നാൽ അവരെ മറ്റുള്ളവർ കാണുകയില്ല.(ബുഖാരി: 3243)

عَنْ عَبْدِ اللَّهِ بْنِ قَيْسٍ الأَشْعَرِيِّ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ: إِنَّ لِلْمُؤْمِنِ فِي الْجَنَّةِ لَخَيْمَةً مِنْ لُؤْلُؤَةٍ وَاحِدَةٍ مُجَوَّفَةٍ طُولُهَا سِتُّونَ مِيلاً لِلْمُؤْمِنِ فِيهَا أَهْلُونَ يَطُوفُ عَلَيْهِمُ الْمُؤْمِنُ فَلاَ يَرَى بَعْضُهُمْ بَعْضًا

അബൂമൂസൽ അശ്അരിയില്‍ (റ) നിന്ന്: നബി ﷺ പറഞ്ഞു: സത്യവിശ്വാസികൾക്ക് വേണ്ടി ഒറ്റ പവിഴത്തിൽ പണിതീർത്ത അകം പൊള്ളയായ ഒരു കൂടാരമുണ്ട് സ്വർഗത്തിൽ. ഉപരിമണ്ഡലത്തിൽ 60 മൈലാണ് അതിന്റെ നീളം. അതിൽ സത്യവിശ്വാസികൾക്ക് പത്നിമാരുണ്ടായിരിക്കും. സത്യവിശ്വാസി അവർക്ക് സമീപം ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. എന്നാൽ അവർ (പത്നിമാർ) പരസ്‌പരം കാണുകയില്ല. ( മുസ്‌ലിം: 2838)

عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ إِنَّ أَهْلَ الْجَنَّةِ يَتَرَاءَيُونَ أَهْلَ الْغُرَفِ مِنْ فَوْقِهِمْ كَمَا يَتَرَاءَيُونَ الْكَوْكَبَ الدُّرِّيَّ الْغَابِرَ فِي الأُفُقِ مِنَ الْمَشْرِقِ أَوِ الْمَغْرِبِ، لِتَفَاضُلِ مَا بَيْنَهُمْ ‏”‏‏.‏ قَالُوا يَا رَسُولَ اللَّهِ، تِلْكَ مَنَازِلُ الأَنْبِيَاءِ لاَ يَبْلُغُهَا غَيْرُهُمْ قَالَ ‏”‏ بَلَى وَالَّذِي نَفْسِي بِيَدِهِ، رِجَالٌ آمَنُوا بِاللَّهِ وَصَدَّقُوا الْمُرْسَلِينَ ‏”‏‏.‏

അബൂ സഈദുൽ ഖുദ്‌രി (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : ‘കിഴക്കോ പടിഞ്ഞാറോ ചക്രവാളത്തിൽ അസ്തമിക്കാൻ പോകുന്ന നക്ഷത്രങ്ങളെ നിങ്ങൾ കാണുന്ന പോലെ, സ്വർഗ്ഗവാസികൾ അവരുടെ മുകളിലുള്ള ‘മണിമന്ദിരങ്ങളിലുള്ളവരെ’ നോക്കിക്കാണും. അവർക്കിടയിലുള്ള പദവി വ്യത്യാസം കൊണ്ടാണത്‌. അവർ (സ്വഹാബികൾ) ചോദിച്ചു : ‘റസൂലേ, അത്‌ നബിമാർക്കുള്ള മന്ദിരങ്ങളല്ലേ അവിടെ. അവരല്ലാത്തവർ അവിടെ എത്തുമോ? നബി ﷺ പറഞ്ഞു: ‘എന്റെ ആത്മാവ്‌ ആരുടെ കയ്യിലാണോ അവൻ സത്യം, അല്ലാഹുവിൽ വിശ്വസിക്കുകയും ദൈവദൂതന്മാരെ സത്യപ്പെടുത്തുകയും ചെയ്ത ചില ആളുകൾ എത്തും’.(ബുഖാരി :3256)

നബി ﷺ പറഞ്ഞു : ‘സ്വർണ്ണത്തിലും വെള്ളിയിലുമുള്ള ഇഷ്ടികകൾ കൊണ്ടാണ് സ്വർഗ്ഗീയ ഭവനങ്ങള്‍ നി൪മ്മിച്ചിട്ടുള്ളത്. അതിന്റെ ചായം   (പെയിന്റ്) കസ്തൂരിയും, കൽപൊടിയാകട്ടെ മുത്തും മാണിക്യവും, അതിലെ മണ്ണ് കുങ്കുമവും ആയിരിക്കും (അഹമദ്‌)

നബി ﷺ യുടെ മിഅറാജ് യാത്രയുമായി ബന്ധപ്പെട്ട ഹദീസില്‍ ഇപ്രകാരം കാണാം.

അനസ്‌ (റ) വിൽ നിന്ന് നിവേദനം: : നബി ﷺ പറഞ്ഞു : ‘…..പിന്നെ ജിബ്‌രീൽ. എന്നെയും കൊണ്ട്‌ പോയി. ‘സിദ്‌റത്തുൽ മുൻതഹാ’ എത്തുവോളം അതിനെ പല വർണ്ണങ്ങൾ കൊണ്ട്‌ പൊതിഞ്ഞിരിക്കുന്നു. അത് ഏതൊക്കെയാണെന്ന് എനിക്കറിയില്ല. പിന്നെ ഞാൻ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടു. അപ്പോഴതാ അതിൽ മുത്തിന്റെ കുംഭ ഗോപുരങ്ങൾ , അവിടുത്തെ മണ്ണ് കസ്തൂരിയും’.(ബുഖാരി – മുസ്‌ലിം)

عَنْ أَنَسٍ ـ رضى الله عنه ـ قَالَ لَمَّا عُرِجَ بِالنَّبِيِّ صلى الله عليه وسلم إِلَى السَّمَاءِ قَالَ:‏ أَتَيْتُ عَلَى نَهَرٍ حَافَتَاهُ قِبَابُ اللُّؤْلُؤِ مُجَوَّفًا فَقُلْتُ مَا هَذَا يَا جِبْرِيلُ قَالَ هَذَا الْكَوْثَرُ

അനസ്‌ (റ) വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു : ‘അങ്ങനെ ഞാൻ (സ്വർഗ്ഗത്തിലെ ) ഒരു നദിയുടെ അരികിലെത്തി.അതിന്റെ തീരങ്ങളിലാകട്ടെ മുത്തുകൾ തുരന്നുണ്ടാക്കിയ മാളികകളുണ്ട്‌. ഞാൻ ജിബ്‌രീലിനോട്‌ ചോദിച്ചു : ‘ഏതാണീ നദി ? അദ്ദേഹം പറഞ്ഞു: ഇതാണ് കൗസർ നദി’. (ബുഖാരി :4964)

عَنْ جَابِرِ بْنِ عَبْدِ اللَّهِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : دَخَلْتُ الْجَنَّةَ فَإِذَا أَنَا بِقَصْرٍ مِنْ ذَهَبٍ، فَقُلْتُ لِمَنْ هَذَا فَقَالُوا لِرَجُلٍ مِنْ قُرَيْشٍ‏.‏ فَمَا مَنَعَنِي أَنْ أَدْخُلَهُ يَا ابْنَ الْخَطَّابِ إِلاَّ مَا أَعْلَمُ مِنْ غَيْرَتِكَ ‏”‏‏.‏ قَالَ وَعَلَيْكَ أَغَارُ يَا رَسُولَ اللَّ

ജാബി൪ ഇബ്നു അബ്‌ദുള്ള (റ)  വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : ‘ഞാൻ സ്വർഗ്ഗത്തിൽ കടന്നു. അങ്ങനെ ഞാനൊരു സ്വർണ്ണ മാളികക്ക്അടുത്തെത്തി. ഞാൻ ചോദിച്ചു.: ‘ഇത് ആർക്കുള്ളതാണ് ? അപ്പോൾ അവിടെയുള്ളവർ പറഞ്ഞു : ‘ ഇത്‌ ഖുറൈശികളിൽ പെട്ട ഒരാളുടേതാണ് ‘. (ശേഷം നബി ﷺ പറഞ്ഞു ) : ‘ഖത്താബിന്റെ മകനേ, താങ്കളുടെ നീരസം (അനിഷ്ടം ) വിചാരിച്ച് ഞാൻ അതിൽ കടന്നില്ല. (ഇത്‌ കേട്ട) ഉമ൪ ഇബ്നു ഖത്താബ്‌ (റ) പറഞ്ഞു : ‘റസൂലേ അവിടുത്തോട്‌ ഞാൻ നീരസം കാണിക്കുമോ ?’ (ബുഖാരി:7024)

عَنْ إِسْمَاعِيلَ، قَالَ قُلْتُ لِعَبْدِ اللَّهِ بْنِ أَبِي أَوْفَى ـ رضى الله عنهما ـ بَشَّرَ النَّبِيُّ صلى الله عليه وسلم خَدِيجَةَ قَالَ نَعَمْ بِبَيْتٍ مِنْ قَصَبٍ، لاَ صَخَبَ فِيهِ وَلاَ نَصَبَ‏

അബൂ ഇബ്രാഹീം(റ) വിൽ നിന്ന് നിവേദനം:  ഖദീജക്ക് (റ) സ്വർഗത്തിൽ മുത്തുകൾ കൊണ്ട് നിർമ്മിച്ച ഒരു ഭവനമുണ്ടെന്ന് നബി ﷺ സന്തോഷ വാർത്ത അറിയിച്ചു.ആ ഭവനത്തിൽ ശബ്ദ കോലാഹലമോ ക്ലേശമോ നേരിടുകയില്ല. (ബുഖാരി : 3819)

സ്വ൪ഗ്ഗത്തില്‍ ഒരു മണിമാളിക ലഭിക്കുന്നതിന് വേണ്ടിയാണ് ഒരു സത്യവിശ്വാസി പ്രധാനമായും ആഗ്രഹിക്കേണ്ടത്.അതിന് വേണ്ടി അവൻ ഈ ലോകത്ത് വെച്ച് തന്നെ പരിശ്രമിക്കേണ്ടതാണ്. സ്വർഗത്തിൽ നല്ലൊരു വിട് ലഭിക്കുന്നതിന് വേണ്ടിയുള്ള വഴികൾ അല്ലാഹുവും അവന്റെ റസൂലും നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്.

1.തൌഹീദ് ഉള്‍ക്കൊള്ളുകയും സുന്നത്തിന്റെ അടിസ്ഥാനത്തില്‍ ക൪മ്മങ്ങള്‍ ചെയ്യുകയും ചെയ്യുക.

ﻭَٱﻟَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ﻭَﻋَﻤِﻠُﻮا۟ ٱﻟﺼَّٰﻠِﺤَٰﺖِ ﻟَﻨُﺒَﻮِّﺋَﻨَّﻬُﻢ ﻣِّﻦَ ٱﻟْﺠَﻨَّﺔِ ﻏُﺮَﻓًﺎ ﺗَﺠْﺮِﻯ ﻣِﻦ ﺗَﺤْﺘِﻬَﺎ ٱﻷَْﻧْﻬَٰﺮُ ﺧَٰﻠِﺪِﻳﻦَ ﻓِﻴﻬَﺎ ۚ ﻧِﻌْﻢَ ﺃَﺟْﺮُ ٱﻟْﻌَٰﻤِﻠِﻴﻦَ

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക് നാം സ്വര്‍ഗത്തില്‍ ഉന്നത സൌധങ്ങളില്‍ താമസസൌകര്യം നല്‍കുന്നതാണ്‌. അതിന്റെ താഴ്ഭാഗത്ത് കൂടി നദികള്‍ ഒഴുകിക്കൊണ്ടിരിക്കും. അവര്‍ അവിടെ നിത്യവാസികളായിരിക്കും. പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രതിഫലം എത്ര വിശിഷ്ടം. (ഖു൪ആന്‍ : 29/58)

وَمَآ أَمْوَٰلُكُمْ وَلَآ أَوْلَٰدُكُم بِٱلَّتِى تُقَرِّبُكُمْ عِندَنَا زُلْفَىٰٓ إِلَّا مَنْ ءَامَنَ وَعَمِلَ صَٰلِحًا فَأُو۟لَٰٓئِكَ لَهُمْ جَزَآءُ ٱلضِّعْفِ بِمَا عَمِلُوا۟ وَهُمْ فِى ٱلْغُرُفَٰتِ ءَامِنُونَ

നിങ്ങളുടെ സമ്പത്തുക്കളും നിങ്ങളുടെ സന്താനങ്ങളുമൊന്നും നമ്മുടെ അടുക്കല്‍ നിങ്ങള്‍ക്ക് സാമീപ്യമുണ്ടാക്കിത്തരുന്നവയല്ല. വിശ്വസിക്കുകയും നല്ലത് പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കൊഴികെ. അത്തരക്കാര്‍ക്ക് തങ്ങള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി ഇരട്ടി പ്രതിഫലമുണ്ട്‌. അവര്‍ ഉന്നത സൌധങ്ങളില്‍ നിര്‍ഭയരായി കഴിയുന്നതുമാണ്‌. (ഖു൪ആന്‍ :34/37)

2. പ്രവാചകരെ സത്യപ്പെടുത്തുക

عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏”‏ إِنَّ أَهْلَ الْجَنَّةِ يَتَرَاءَيُونَ أَهْلَ الْغُرَفِ مِنْ فَوْقِهِمْ كَمَا يَتَرَاءَيُونَ الْكَوْكَبَ الدُّرِّيَّ الْغَابِرَ فِي الأُفُقِ مِنَ الْمَشْرِقِ أَوِ الْمَغْرِبِ، لِتَفَاضُلِ مَا بَيْنَهُمْ ‏”‏‏.‏ قَالُوا يَا رَسُولَ اللَّهِ، تِلْكَ مَنَازِلُ الأَنْبِيَاءِ لاَ يَبْلُغُهَا غَيْرُهُمْ قَالَ ‏”‏ بَلَى وَالَّذِي نَفْسِي بِيَدِهِ، رِجَالٌ آمَنُوا بِاللَّهِ وَصَدَّقُوا الْمُرْسَلِينَ ‏”‏‏.‏

അബൂ സഈദിൽ ഖുദ്രി(റ) വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: സ്വർഗവാസികൾ തങ്ങൾക്കു മുകളിൽ പ്രത്യേകമായി ചക്രവാളങ്ങളിൽ കിഴക്കോട്ടും പടിഞ്ഞാറോട്ടും നീങ്ങി ക്കൊണ്ടിരിക്കുന്ന, ജ്വലിക്കുന്ന നക്ഷത്രങ്ങളെ പോലെ ചില റൂമുകൾ (വീടുകൾ) നോക്കിക്കാണുന്നതാണ്. അവർ (സ്വഹാബികൾ) ചോദിച്ചു, ആ വീടുകൾ പ്രവാചകന്മാർക്കുള്ളതാണോ ? നബി(സ) പറഞ്ഞു: അല്ല, അല്ലാഹുവാണ സത്യം അത് അല്ലാഹുവിൽ വിശ്വസിക്കുകയും പ്രവാചകന്മാരെ സത്യപ്പെടുത്തുകയും ചെയ്തവർക്കുള്ളതാണ് (ആ വീടുകൾ). (ബുഖാരി:3256)

3.അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടി പള്ളി നിർമ്മിക്കുക

عَنْ عُثْمَانَ بْنَ عَفَّانَ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ ‏ :‏ مَنْ بَنَى مَسْجِدًا لِلَّهِ بَنَى اللَّهُ لَهُ فِي الْجَنَّةِ مِثْلَهُ‏ ‏.

ഉസ്മാനില്‍(റ)  നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഒരാൾ ഒരു പള്ളി അല്ലാഹുവിന് വേണ്ടി നിർമ്മിച്ചാൽ അല്ലാഹു അവന് സ്വർഗത്തിൽ അതുപോലൊരു വീട് നിർമ്മിക്കുന്നതാണ്. (മുസ്ലിം:533)

عَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ قَالَ ‏ : مَنْ بَنَى مَسْجِدًا لِلَّهِ كَمَفْحَصِ قَطَاةٍ أَوْ أَصْغَرَ بَنَى اللَّهُ لَهُ بَيْتًا فِي الْجَنَّةِ

ജാബിറിൽ(റ) നിന്ന് നിവേദനം :നബി ﷺ  പറഞ്ഞു: ഒരാൾ ഒരു പക്ഷി അടയിരിക്കുന്ന കൂടിനോളമോ അതിനേക്കാൾ ചെറുതോ ആയ ഒരു പള്ളി അല്ലാഹുവിന് വേണ്ടി നിർമ്മിച്ചാൽ അല്ലാഹു അവന് സ്വർഗത്തിൽ ഒരു വീട് നിർമ്മിക്കുന്നതാണ്.(സുനനു ഇബ്നുമാജ:738 – അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു )

عَنْ عُثْمَانَ بْنَ عَفَّانَ، يَقُولُ عِنْدَ قَوْلِ النَّاسِ فِيهِ حِينَ بَنَى مَسْجِدَ الرَّسُولِ صلى الله عليه وسلم إِنَّكُمْ أَكْثَرْتُمْ، وَإِنِّي سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ ‏ “‏ مَنْ بَنَى مَسْجِدًا ـ قَالَ بُكَيْرٌ حَسِبْتُ أَنَّهُ قَالَ ـ يَبْتَغِي بِهِ وَجْهَ اللَّهِ، بَنَى اللَّهُ لَهُ مِثْلَهُ فِي الْجَنَّةِ ‏”‏‏.‏

ഉസ്‌മാനുബ്നു അഫ്ഫാനില്‍(റ) നിന്ന് നിവേദനം: അദ്ധേഹം നബി ﷺ യുടെ പള്ളി പരിഷ്കരിച്ചപ്പോൾ ജനങ്ങൾ അദ്ധേഹത്തെ വിമർശിച്ചു. ആ സന്ദർഭത്തിൽ അദ്ധേഹം പറഞ്ഞു: നിങ്ങളുടെ ആക്ഷേപം വളരെ അധികരിച്ചിരിക്കുന്നു. തീർച്ചയായും നബി ﷺ പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട്: അല്ലാഹുവിന്റെ പ്രീതി ഉദ്ധേശിച്ചുകൊണ്ട് ആരെങ്കിലും ഒരു പള്ളി നിർമിച്ചാൽ അതുപോലെയുള്ള ഒരു ഭവനം, സ്വർഗ്ഗത്തിൽ അവന്ന് അല്ലാഹു നിർമിച്ചു കൊടുക്കും.(ബുഖാരി: 450)

ഒറ്റക്ക് ഒരു പള്ളി നി൪മ്മിക്കാന്‍ ശേഷി ഇല്ലാത്തവ൪ മറ്റുള്ളവരോടൊപ്പം അതില്‍ പങ്കാളികളാകാവുന്നതാണ്.

4.പന്ത്രണ്ട് റകഅത്ത് റവാത്തിബ് നമസ്കാരങ്ങള്‍ നിര്‍വഹിക്കുക.

നിര്‍ബന്ധ നമസ്‌കാരത്തോട് അനുബന്ധിച്ചുള്ള ഏതാനും സുന്നത്ത് നമസ്‌കാരങ്ങള്‍ക്കാണ് റവാത്തിബ് നമസ്‌കാരങ്ങള്‍ എന്ന് പറയുന്നത്.

عَنْ أُمَّ حَبِيبَةَ تَقُولُ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : مَنْ صَلَّى اثْنَتَىْ عَشْرَةَ رَكْعَةً فِي يَوْمٍ وَلَيْلَةٍ بُنِيَ لَهُ بِهِنَّ بَيْتٌ فِي الْجَنَّةِ

ഉമ്മുഹബീബ(റ) പറയുന്നു: നബി ﷺ പറയുന്നതായി ഞാന്‍ കേട്ടു: ‘ഒരു ദിവസത്തില്‍ ആരെങ്കിലും (ഫര്‍ള് നമസ്‌ക്കാരത്തിന് പുറമെ) 12 റക്അത്ത് നമസ്‌കരിക്കുന്നുവെങ്കില്‍ സ്വര്‍ഗത്തില്‍ അവന് ഒരു ഭവനം അല്ലാഹു ഒരുക്കുന്നതാണ്.’ (മുസ്‌ലിം: 728)

مَنْ ثَابَرَ عَلَى ثِنْتَىْ عَشْرَةَ رَكْعَةً مِنَ السُّنَّةِ بَنَى اللَّهُ لَهُبَيْتًا فِي الْجَنَّةِ أَرْبَعِ رَكَعَاتٍ قَبْلَ الظُّهْرِ وَرَكْعَتَيْنِبَعْدَهَا وَرَكْعَتَيْنِ بَعْدَ الْمَغْرِبِ وَرَكْعَتَيْنِ بَعْدَالْعِشَاءِ وَرَكْعَتَيْنِ قَبْلَ الْفَجْر

നബി ﷺ പറഞ്ഞു: ‘സ്ഥിരമായി 12 റകഅത്ത് സുന്നത്ത് നമസ്കരിക്കുന്നവര്‍ക്ക് അല്ലാഹു സ്വര്‍ഗത്തില്‍ ഒരു വീടു നല്‍കും. ളുഹറിന് മുമ്പ് 4 റക്അത്ത്, ളുഹറിന് ശേഷം 2 റക്അത്ത്, മഗ്’രിബിന് ശേഷം 2 റക്അത്ത് ഇശാക്ക് ശേഷം 2 റക്അത്ത് , സുബ്ഹിക്ക് മുമ്പ്  2 റക്അത്ത്.’ (ഇബ്നുമാജ)

‏ قَالَتْ أُمُّ حَبِيبَةَ فَمَا تَرَكْتُهُنَّ مُنْذُ سَمِعْتُهُنَّ مِنْ رَسُولِ اللَّهِ صلى الله عليه وسلم ‏.‏ وَقَالَ عَنْبَسَةُ فَمَا تَرَكْتُهُنَّ مُنْذُ سَمِعْتُهُنَّ مِنْ أُمِّ حَبِيبَةَ ‏.‏ وَقَالَ عَمْرُو بْنُ أَوْسٍ مَا تَرَكْتُهُنَّ مُنْذُ سَمِعْتُهُنَّ مِنْ عَنْبَسَةَ ‏.‏ وَقَالَ النُّعْمَانُ بْنُ سَالِمٍ مَا تَرَكْتُهُنَّ مُنْذُ سَمِعْتُهُنَّ مِنْ عَمْرِو بْنِ أَوْسٍ ‏.‏

ഉമ്മുഹബീബ(റ) പറയുന്നു: പറയുന്നു:റസൂല്‍ ﷺ യില്‍നിന്ന് ഇത് കേട്ടത് മുതല്‍ ഞാന്‍ അവ ഒഴിവാക്കിയിട്ടില്ല. അന്‍ബസ (റ) പറഞ്ഞു: ഉമ്മുഹബീബയില്‍നിന്ന് ഇത് കേട്ടതിന് ശേഷം ഞാന്‍  അവ ഉപേക്ഷിച്ചിട്ടില്ല. അംറ്ബ്നുഔസ് (റ) പറഞ്ഞു: അന്‍ബസയില്‍നിന്ന് ഇത് കേട്ടതിന് ശേഷം ഞാന്‍ അവ ഒഴിവാക്കിയിട്ടില്ല. നുഅ്മാന്ബ്നുസാലിം  (റ)  പറഞ്ഞു: അംറ്ബ്നു ഔസില്‍നിന്ന് ഇത് കേട്ടത് മുതല്‍ ഞാന്‍ അവ ഒഴിവാക്കീട്ടില്ല. (മുസ്‌ലിം: 728)

5.ളുഹാ 4 റക്അത്തും ളുഹറിന് മുമ്പുളള സുന്നത്ത് 4 റക്അത്തും നമസ്കരിക്കുക

قال رسول الله ﷺ : مَن صلى الضحى أربعًا ، وقَبْلَ الأولى أربعًا، بنى الله له بيتاً في الجنة

നബി(സ) പറഞ്ഞു: ആരെങ്കിലും നാല് റക്അത്ത് ളുഹായും ഒന്നാമത്തേതിന് (ളുഹറിന്) മുമ്പായി നാലും നമസ്കരിച്ചാൽ അല്ലാഹു അവന്നായി സ്വർഗത്തിൽ ഒരു വീട് പണിയുന്നതാണ് [ത്വബ്റാനി- അൽബാനി(റ) ഹസനായി രേഖപ്പെടുത്തിയത്.]

ഒന്നാമത്തേത് കൊണ്ട് ഉദ്ദേശിക്കുന്നത് ളുഹർ നമസ്കാരമാണ്. ഒന്നാമത്തേതിന് മുമ്പായി നാല് നമസ്കരിച്ചാൽ എന്നാൽ ളുഹറിന് മുമ്പുള്ള 4 റക്അത്ത് സുന്നത്ത് നമസ്കാരമാണ്.

6.നമസ്കാരത്തിൽ സ്വഫ്ഫുകൾക്കിടയിലെ വിടവ് നികത്തുക

ഓരോ നമസ്കാരത്തിന് നിൽക്കുമ്പാഴും നബി ﷺ സ്വഹാബികൾക്ക് നേരെ തിരിഞ്ഞു നിന്ന് ‘നിങ്ങൾ സ്വഫുകൾ നേരെയാക്കുവിൻ, സ്വഫ് നേരെയാക്കൽ നമസ്കാരത്തിന്റെ പൂർണ്ണതയുടെ ഭാഗമാണ് ‘ എന്നിങ്ങനെ നിരന്തരം പറയാറുണ്ടായിരുന്നു.

عَنْ أَنَسِ بْنِ مَالِكٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم :‏ سَوُّوا صُفُوفَكُمْ فَإِنَّ تَسْوِيَةَ الصَّفِّ مِنْ تَمَامِ الصَّلاَةِ ‏

അനസില്‍(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:നിങ്ങൾ സ്വഫുകള്‍ ശരിയാക്കുക.കാരണം, സ്വഫ് ശരിയാക്കൽ നമസ്കാരത്തിന്റെ പൂർണ്ണതയുടെ ഭാഗമാണ്.(മുസ്‌ലിം: 433)

عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم  : إِنَّ اللَّهَ وَمَلاَئِكَتَهُ يُصَلُّونَ عَلَى الَّذِينَ يَصِلُونَ الصُّفُوفَ وَمَنْ سَدَّ فُرْجَةً رَفَعَهُ اللَّهُ بِهَا دَرَجَةً

ആയിശയിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സ്വഫുകള്‍ പൂ൪ത്തീകരിക്കുന്നവന് അല്ലാഹുവും മലക്കുകളും സ്വലാത്ത് ചൊല്ലുന്നതാണ്. ആരെങ്കിലും നമസ്കാരത്തിൽ സ്വഫുകൾക്കിടയിലെ വിടവ് നികത്തിയാൽ അവന് പദവികള്‍ ഉയ൪ത്തിക്കൊടുക്കുന്നതാണ്. (ഇബ്നുമാജ:5/1048-സില്‍സിലത്തു സ്വഹീഹ)

ഇന്ന് സമൂഹം ഏറെ അവഗണിച്ചിട്ടുള്ള കാര്യമാണ് നമസ്കാരത്തില്‍ സ്വഫ് കൃത്യമായി നില്‍ക്കുന്നതുമായി ബന്ധപ്പെട്ടത്.ആളുകള്‍ ഇത് വളരെ നിസാരമായിട്ടാണ് കാണുന്നത്. സ്വഫ്ഫിലെ വിടവ് നികത്താന്‍ വേണ്ടി ആരെങ്കിലും പരിശ്രമിച്ചാല്‍ സ്വർഗത്തിൽ ഒരു വീട് നല്‍കാമെന്ന് അല്ലാഹു പറയുമ്പോള്‍, ഒന്ന് ശ്രദ്ധിച്ചാല്‍ എല്ലാവ൪ക്കും ഇത് നേടാവുന്ന കാര്യമാണ്.

عَنْ أَنَسٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ “‏ أَقِيمُوا صُفُوفَكُمْ فَإِنِّي أَرَاكُمْ مِنْ وَرَاءِ ظَهْرِي ‏”‏‏.‏ وَكَانَ أَحَدُنَا يُلْزِقُ مَنْكِبَهُ بِمَنْكِبِ

അനസ് ഇബ്’നു മാലികിൽ(റ) നിന്ന് നിവേദനം : നബി ﷺ  പറഞ്ഞു : നിങ്ങളുടെ സ്വഫുകൾ നേരെയാക്കുവിൻ , എന്റെ മുതുകിന്റെ പിന്നിലൂടെ ഞാൻ നിങ്ങളെ കാണുന്നുണ്ട്.’അപ്പോൾ നമ്മളിൽ ( സ്വഹാബത്തിൽ ) പെട്ട ഒരാൾ തന്റെ തോൾ സഹോദരന്റെ തോളോടും കണങ്കാൽ സഹോദരന്റെ കണങ്കാലിനോടും ഒട്ടിച്ചേർത്ത് വെക്കുമായിരുന്നു.(ബുഖാരി:725 )

7അങ്ങാടിയില്‍ പ്രവേശിക്കുമ്പോഴുള്ള പ്രാര്‍ത്ഥന ചൊല്ലുക

عَنْ سَالِمِ بْنِ عَبْدِ اللَّهِ بْنِ عُمَرَ، عَنْ أَبِيهِ، عَنْ جَدِّهِ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ : مَنْ قَالَ فِي السُّوقِ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ حَىٌّ لاَ يَمُوتُ بِيَدِهِ الْخَيْرُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ كَتَبَ اللَّهُ لَهُ أَلْفَ أَلْفِ حَسَنَةٍ وَمَحَا عَنْهُ أَلْفَ أَلْفِ سَيِّئَةٍ وَبَنَى لَهُ بَيْتًا فِي الْجَنَّةِ

നബി ﷺ അരുളി : ‘ആരെങ്കിലും അങ്ങാടിയില്‍ പ്രവേശിക്കുമ്പോള്‍  ഇപ്രകാരം ചൊല്ലിയാല്‍ അയാള്‍ക്ക് ആയിരമായിരം നന്മകള്‍ വീതം രേഖപ്പെടുത്തുകയും അയാളുടെ ആയിരമായിരം തിന്മകള്‍ മായ്ക്കപ്പെടുകയും, (അയാളുടെ പദവികള്‍ ആയിരമായിരം ഉയര്‍ത്തുകയും), അയാള്‍ക്ക് സ്വര്‍ഗത്തില്‍ ഒരു വീട് ഉണ്ടാക്കപ്പെടുന്നതുമാണ്.’ (സുനനുതി൪മിദി:3429 – സുനനുഇബ്നുമാജ: 2235  – അല്‍ബാനി ഹസനെന്ന് വിശേഷിപ്പിച്ചു)

لا إلهَ إلاّ اللّه وحدَهُ لا شريكَ لهُ، لهُ المُلْـكُ ولهُ الحَمْـد، يُحْيـي وَيُميـتُ وَهُوَ حَيٌّ لا يَمـوت، بِيَـدِهِ الْخَـيْرُ وَهوَ على كلّ شيءٍ قدير

ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്ക ലഹു, ലഹുല്‍ മുല്‍ക്ക് വലഹുല്‍ ഹംദു, യുഹ്’യീ വയുമീതു വഹുവ ഹയ്യുന്‍ ലാ യമൂത്തു, ബിയദിഹില്‍ ഖൈറു വഹുവ അലാ കുല്ലി ശയ്ഇന്‍ കദീര്‍.

‘യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്ക് അര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. അവനാണ് പരമാധികാരം (അവനാണ് പരമാധിപത്യവും) എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ എന്നെന്നും ജീവിക്കുന്നവനാണ്. ഒരിക്കലും മരിക്കുകയില്ല. എല്ലാ നന്മകളും അവന്റെ കയ്യിലാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും പരിമിതികളില്ലാതെ ശക്തിയും കഴിവുള്ളവനാണ്.

8.രോഗിയെ സന്ദ൪ശിക്കുക

إذا عاد الرجلُ أخاه أو زاره ، قال اللهُ له : طِبتَ و طاب ممشاكَ ، و تبوَّأتَ منزلًا في الجنةِ

നബി ﷺ പറഞ്ഞു: ഒരു മനുഷ്യൻ തന്റെ സഹോദരനെ രോഗാവസ്ഥയിൽ സന്ദർശനം നടത്തി അല്ലെങ്കിൽ ( ഇസ്ലാമിക ആദ൪ശത്തിന്റെ പേരില്‍) ഒരു സൗഹൃദ സന്ദർശനം നടത്തി, അയാളോട് അല്ലാഹു പറയും ‘നീ നല്ലത് ചെയ്തു .നീ നിന്റെ നടത്തം നന്നാക്കി, സ്വർഗത്തിൽ നിനക്കൊരു വീട് നി തയ്യാറാക്കി (മുസ്നദ് അഹ്മദ്, സ്വഹീഹ് ഇബ്നു ഹിബ്ബാൻ , അൽബാനി ഹസനുൻ ലിഗയ്’രിഹി എന്ന് വിശേഷിപ്പിച്ചു)

9.ആദ൪ശ ബന്ധുവിനെ സന്ദ൪ശിക്കുക

إذا عاد الرجلُ أخاه أو زاره ، قال اللهُ له : طِبتَ و طاب ممشاكَ ، و تبوَّأتَ منزلًا في الجنةِ

അബൂഹുറൈറയിൽ (റ)  നിന്ന് നിവേദനം. നബി ﷺ പറഞ്ഞു: ഒരു മനുഷ്യൻ തന്റെ സഹോദരനെ രോഗാവസ്ഥയിൽ സന്ദർശനം നടത്തി അല്ലെങ്കിൽ ( ഇസ്ലാമിക ആദ൪ശത്തിന്റെ പേരില്‍) ഒരു സൗഹൃദ സന്ദർശനം നടത്തി, അയാളോട് അല്ലാഹു പറയും ‘നീ നല്ലത് ചെയ്തു .നീ നിന്റെ നടത്തം നന്നാക്കി, സ്വർഗത്തിൽ നിനക്കൊരു വീട് നി തയ്യാറാക്കി. (മുസ്നദ് അഹ്മദ്, സ്വഹീഹ് ഇബ്നു ഹിബ്ബാൻ , അൽബാനി ഹസനുൻ ലിഗയ്രിഹി എന്ന് വിശേഷിപ്പിച്ചു)

عن أبي موسى الأشعري رضي الله عنه أن رسول الله صلى الله عليه وسلم قال‏:‏ ‏ “‏إذا مات ولد العبد قالالله تعالى لملائكته‏:‏ قبضتم ولد عبدي‏؟‏ فَيقولون : نَعَمْ ، فيقول : قَبَضْتُمْ ثَمَرَة فُؤادِه ؟ فيقولون : نَعَمْ ، فيقول: فماذا قال عبدي‏؟‏ فيقولون‏:‏ حمدك واسترجع،فيقول الله تعالى‏:‏ ابنوا لعبدي بيتًا في الجنة،وسموه بيت الحمد‏”‏‏.‏ رواه الترمذي وقال حديث حسن‏.‏

അബൂമൂസൽ അശ്അരീ (റ)വിൽനിന്ന് നിവേദനം: നബി ﷺ പറഞ്ഞു: “ഒരു അടിമയുടെ സന്താനം മരണപ്പെട്ടാൽ മലക്കുകളോട് അല്ലാഹു ചോദിക്കും: ‘മലക്കുകളേ, നിങ്ങൾ എന്റെ അടിമയുടെ സന്താനത്തിന്റെ ആത്മാവിനെ പിടികൂടിയോ?’ മലക്കുകള്‍ പറയും:’അതേ’.അല്ലാഹു ചോദിക്കും: ‘നിങ്ങള്‍ അവന്റെ ഹൃദയത്തിന്റെ ഫലം എടുത്തുവോ?’. മലക്കുകള്‍ ‘അതേ’ എന്ന് പറയും.അല്ലാഹു ചോദിക്കും: ‘അപ്പോൾ എന്റെ അടിമയുടെ പ്രതികരണം എന്തായിരുന്നു?’. അവർ പറയും: ‘അദ്ദേഹം നിന്നെ സ്തുതിച്ചിരിക്കുന്നു ( الحمد لله എന്ന് പറഞ്ഞിരിക്കുന്നു). ഇസ്തി൪ജാഉം നടത്തിയിരിക്കുന്നു ( إنّا لله وإنّا إليه راجِعون എന്ന് പറഞ്ഞിരിക്കുന്നു)’ . അപ്പോൾ അല്ലാഹു പറയും: അവന് നിങ്ങൾ സ്വർഗ്ഗത്തിൽ ഒരു വീട് പണിയുക. അതിന് ‘ബൈത്തുല്‍ ഹംദ്’ (സ്തുതിയുടെ ഭവനം) എന്ന് വിളിക്കുകയും ചെയ്യുക”. (തിര്‍മിദി – ശൈഖ് അല്‍ബാനി ഹസന്‍ ആയി രേഖപ്പെടുത്തിയ ഹദീസ്).

10.അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുക (തഖ് വ നിലനി൪ത്തി ജീവിക്കുക)

ﻟَٰﻜِﻦِ ٱﻟَّﺬِﻳﻦَ ٱﺗَّﻘَﻮْا۟ ﺭَﺑَّﻬُﻢْ ﻟَﻬُﻢْ ﻏُﺮَﻑٌ ﻣِّﻦ ﻓَﻮْﻗِﻬَﺎ ﻏُﺮَﻑٌ ﻣَّﺒْﻨِﻴَّﺔٌ ﺗَﺠْﺮِﻯ ﻣِﻦ ﺗَﺤْﺘِﻬَﺎ ٱﻷَْﻧْﻬَٰﺮُ ۖ ﻭَﻋْﺪَ ٱﻟﻠَّﻪِ ۖ ﻻَ ﻳُﺨْﻠِﻒُ ٱﻟﻠَّﻪُ ٱﻟْﻤِﻴﻌَﺎﺩَ

പക്ഷെ, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചവരാരോ അവര്‍ക്കാണ് മേല്‍ക്കുമേല്‍ തട്ടുകളായി നിര്‍മിക്കപ്പെട്ടിട്ടുള്ള മണിമേടകളുള്ളത്‌. അവയുടെ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകികൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ വാഗ്ദാനമത്രെ അത്‌. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല.(ഖു൪ആന്‍ : 39/ 20)

11.ഭക്ഷണം ദാനം നല്‍കുക
12.സംസാരം മയപ്പെടുത്തുക
13.സ്ഥിരമായി നോമ്പ്‌ നോല്‍ക്കുക
14. സലാം പ്രചരിപ്പിക്കുക
15.തഹജുദ് നമസ്‌കരിക്കുക

നബി ﷺ പറഞ്ഞു:നിശ്ചയം, സ്വര്‍ഗ്ഗത്തില്‍ അകത്ത് നിന്നു പുറവും പുറത്ത് നിന്ന് അകവും കാണപ്പെടുന്ന ചില മണിമാളികകളുണ്ട്. ഭക്ഷണം നല്‍കുകയും, സംസാരം മയപ്പെടുത്തുകയും നോമ്പ് തുടര്‍ത്തുകയും, സലാം പ്രചരിപ്പിക്കുകയും, ജനം ഉറങ്ങവേ രാത്രിയില്‍ നമസ്‌കരിക്കുകയും ചെയ്യുന്നവന് വേണ്ടി അല്ലാഹു അത് തയ്യാര്‍ ചെയ്തിരിക്കുന്നു. (ബൈഹഖി)

عَنْ عَلِيٍّ، قَالَ قَالَ النَّبِيُّ صلى الله عليه وسلم ‏”‏ إِنَّ فِي الْجَنَّةِ غُرَفًا تُرَى ظُهُورُهَا مِنْ بُطُونِهَا وَبُطُونُهَا مِنْ ظُهُورِهَا ‏”‏ ‏.‏ فَقَامَ أَعْرَابِيٌّ فَقَالَ لِمَنْ هِيَ يَا رَسُولَ اللَّهِ قَالَ ‏”‏ لِمَنْ أَطَابَ الْكَلاَمَ وَأَطْعَمَ الطَّعَامَ وَأَدَامَ الصِّيَامَ وَصَلَّى لِلَّهِ بِاللَّيْلِ وَالنَّاسُ نِيَامٌ ‏”‏ ‏.

നബി ﷺ പറഞ്ഞു:തീര്‍ച്ചയായും സ്വര്‍ഗത്തില്‍ ചില മുറികളുണ്ട്. അവയുടെ പുറം ഭാഗം അകത്തിരുന്നും അകത്തളങ്ങള്‍ പുറമെ നിന്നും കാണാം. അല്ലാഹുവിന്റെ ദൂതരെ, അത് ആര്‍ക്കുള്ളതാണെന്നു ചോദിക്കപ്പെട്ടപ്പോള്‍ നബി ﷺ പറഞ്ഞു: ‘നല്ലത് സംസാരിച്ചവര്‍ക്കും, മറ്റുള്ളവര്‍ക്ക് ഭക്ഷണം നല്‍കിയവ൪ക്കും, സ്ഥിരമായി നോമ്പ്‌ നോല്‍ക്കുന്നവ൪ക്കും, ജനങ്ങള്‍ ഉറങ്ങുമ്പോള്‍ രാത്രി എണീറ്റ്‌ നമസ്കരിക്കുകയും ചെയ്തവര്‍ക്കുമാണത് ലഭിക്കുക.(തിര്‍മിദി:1984)

മറ്റുള്ളവ൪ക്ക്, പ്രത്യേകിച്ച് പാവപ്പെട്ടവ൪ക്ക് ഭക്ഷണം നല്‍കുകയെന്നത് സത്യവിശ്വാസികളുടെ പ്രധാന ഗുണമായിട്ടാണ് ഖു൪ആനും സുന്നത്തും പഠിപ്പിക്കുന്നത്.ഒരു സത്യവിശ്വാസി സൌമ്യമായ രീതിയിലാണ് സംസാരിക്കേണ്ടതെന്നാണ് നബി ﷺ പഠിപ്പിച്ചിട്ടുള്ളത്. റമളാനിലെ നി൪ബന്ധമായ നോമ്പുകള്‍ക്ക് പുറമേയുള്ള സുന്നത്തായ നോമ്പുകള്‍ പതിവായി അനുഷ്ഠിക്കാനുള്ള പ്രോല്‍സാഹനങ്ങളും നബി വചനങ്ങളില്‍ കാണാവുന്നതാണ്.ഒരു സത്യവിശ്വാസിയുടെ ബാധ്യതയായിട്ടാണ് ‘സലാം പറയല്‍’പഠിപ്പിച്ചിട്ടുള്ളത്.ഫർള് നമസ്‌കാരത്തിന്‌ ശേഷം നമസ്‌കാരങ്ങളിൽവെച്ച് ഏറ്റവും ഉത്തമമായത് രാത്രിയിലെ സുന്നത്ത് നമസ്‌കാരമാണ്.ഒരു സത്യവിശ്വാസി ഇതെല്ലാം ചെയ്യുമ്പോള്‍ അല്ലാഹു അവന് സ്വ൪ഗത്തില്‍ മനോഹരമായ മണിമാളികകള്‍ സമ്മാനമായി കൊടുക്കുന്നു.

16.തര്‍ക്കം ഉപേക്ഷിക്കുക
17,കളവ് പറയാതിരിക്കുക
18.സല്‍സ്വഭാവം സ്വീകരിക്കുക

عَنْ أَبِي أُمَامَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: أَنَا زَعِيمٌ بِبَيْتٍ فِي رَبَضِ الْجَنَّةِ لِمَنْ تَرَكَ الْمِرَاءَ وَإِنْ كَانَ مُحِقًّا وَبِبَيْتٍ فِي وَسَطِ الْجَنَّةِ لِمَنْ تَرَكَ الْكَذِبَ وَإِنْ كَانَ مَازِحًا وَبِبَيْتٍ فِي أَعْلَى الْجَنَّةِ لِمَنْ حَسَّنَ خُلُقَهُ

അബൂ ഉമാമ(റ)യില്‍ നിന്നും നിവേദനം: നബി ﷺ പറഞ്ഞു: തന്റെ ഭാഗത്താണ് ന്യായമെങ്കില്‍ പോലും തര്‍ക്കം ഉപേക്ഷിക്കുന്നവന് സ്വര്‍ഗ്ഗത്തിന്റെ താഴ്വാരത്ത് ഒരു വീട് ഞാന്‍ ഉറപ്പ് നല്‍കുന്നു. തമാശക്ക് പോലും കളവ് പറയാത്തവന് സ്വര്‍ഗ്ഗത്തിന്റെ മധ്യത്തില്‍ ഒരു വീട് ഞാന്‍ ഉറപ്പ് നല്‍കുന്നു. തന്റെ സ്വഭാവം നന്നാക്കിയവന് സ്വര്‍ഗ്ഗത്തിന്റെഏറ്റവും ഉന്നതമായ സ്ഥാനത്ത് ഒരു വീട് ഞാന്‍ ഉറപ്പ് നല്‍കുന്നു.[അബൂദാവൂദ്:4800 – ശൈഖ് അല്‍ബാനി ഹസന്‍ ആയി രേഖപ്പെടുത്തിയ ഹദീസ്]

റഹ്’മാന്‍ ആയ റബ്ബിന്റെ അടിമകളുടെ ഗുണങ്ങളായി അല്ലാഹു വിശേഷിപ്പിച്ചിട്ടുള്ളതില്‍ ഒന്ന്, ജാഹിലുകള്‍ അവരോട് സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നുവെന്നാണ്

ﻭَﻋِﺒَﺎﺩُ ٱﻟﺮَّﺣْﻤَٰﻦِ ٱﻟَّﺬِﻳﻦَ ﻳَﻤْﺸُﻮﻥَ ﻋَﻠَﻰ ٱﻷَْﺭْﺽِ ﻫَﻮْﻧًﺎ ﻭَﺇِﺫَا ﺧَﺎﻃَﺒَﻬُﻢُ ٱﻟْﺠَٰﻬِﻠُﻮﻥَ ﻗَﺎﻟُﻮا۟ ﺳَﻠَٰﻤًﺎ

പരമകാരുണികന്റെ ദാസന്‍മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും, അവിവേകികള്‍ തങ്ങളോട് സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു. (ഖു൪ആന്‍:25/63).

ഒരു സത്യവിശ്വാസി തമാശക്ക് പോലും കളവ് പറയാന്‍ പാടില്ല.നിങ്ങളില്‍ ഉത്തമ൪ സല്‍സ്വഭാവം സ്വീകരിച്ചവരാണെന്ന് നബി ﷺ പഠിപ്പിച്ചിട്ടുണ്ട്.

19. അല്ലാഹുവിന്റെ മാ൪ഗത്തില്‍ ശഹീദ് ആകുക

عَنْ سَمُرَةَ، قَالَ النَّبِيُّ صلى الله عليه وسلم ‏ :‏ رَأَيْتُ اللَّيْلَةَ رَجُلَيْنِ أَتَيَانِي فَصَعِدَا بِي الشَّجَرَةَ، فَأَدْخَلاَنِي دَارًا هِيَ أَحْسَنُ وَأَفْضَلُ، لَمْ أَرَ قَطُّ أَحْسَنَ مِنْهَا قَالاَ أَمَّا هَذِهِ الدَّارُ فَدَارُ الشُّهَدَاءِ

സമുറ(റ) വിൽനിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞു: കഴിഞ്ഞ രാത്രിയിൽ രണ്ടാളുകൾ എന്റെ അടുക്കൽ വരികയും എന്നെയും കൊണ്ട് ഒരു മരത്തിൽ കയറി, ഏറ്റവും ശ്രേഷ്ഠവും മഹത്തരവുമായ (സ്വ൪ഗത്തിലെ) ഒരു ഭവനത്തിൽ പ്രവേശിക്കുകയും ചെയ്തു. അതിനേക്കാൾ ഉത്തമമായ ഒരു ഭവനവും ഞാൻ കണ്ടിട്ടേയില്ല.ശേഷം അവർ രണ്ടു പേരും പറഞ്ഞു. ഇത് ശുഹദാക്കൾക്കുള്ള ഭവനമാകുന്നു. (ബുഖാരി:2791)

20.സ്വര്‍ഗത്തില്‍ ഒരു വീട് ലഭിക്കുന്നതിനായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക

സ്വര്‍ഗത്തില്‍ ഒരു വീട് ലഭിക്കുന്നതിനായി അല്ലാഹുവിനോട് ആത്മാ൪ത്ഥമായി പ്രാര്‍ത്ഥിക്കേണ്ടതാണ്. ഫിര്‍ഔനിന്റെ ഭാര്യയായ സത്യവിശ്വാസിയായ ആസിയാ(റ) സ്വര്‍ഗത്തില്‍ ഒരു വീട് ലഭിക്കുന്നതിനായി അല്ലാഹുവിനോട് പ്രാ൪ത്ഥിച്ചത് അല്ലാഹു നമ്മെ അറിയിച്ചിട്ടുണ്ട്.

ﻭَﺿَﺮَﺏَ ٱﻟﻠَّﻪُ ﻣَﺜَﻼً ﻟِّﻠَّﺬِﻳﻦَ ءَاﻣَﻨُﻮا۟ ٱﻣْﺮَﺃَﺕَ ﻓِﺮْﻋَﻮْﻥَ ﺇِﺫْ ﻗَﺎﻟَﺖْ ﺭَﺏِّ ٱﺑْﻦِ ﻟِﻰ ﻋِﻨﺪَﻙَ ﺑَﻴْﺘًﺎ ﻓِﻰ ٱﻟْﺠَﻨَّﺔِ ﻭَﻧَﺠِّﻨِﻰ ﻣِﻦ ﻓِﺮْﻋَﻮْﻥَ ﻭَﻋَﻤَﻠِﻪِۦ ﻭَﻧَﺠِّﻨِﻰ ﻣِﻦَ ٱﻟْﻘَﻮْﻡِ ٱﻟﻈَّٰﻠِﻤِﻴﻦَ

സത്യവിശ്വാസികള്‍ക്ക് ഒരു ഉപമയായി അല്ലാഹു ഫിര്‍ഔനിന്റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു. അവള്‍ പറഞ്ഞ സന്ദര്‍ഭം: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിര്‍ഔനില്‍ നിന്നും അവന്റെ പ്രവര്‍ത്തനത്തില്‍ നിന്നും അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യണമേ. (ഖു൪ആന്‍ : 66/11)

عن أبي هريرةَ رضي اللهُ عنه: أنَّ فِرعونَ أوْتَدَ لامرأتِهِ أربعةَ أوتادٍ في يديها ورجليها فكان إذا تَفَرَّقوا عنها أطلقتها الملائِكَةُ فقالتْ: رَبِّ ابْنِ لِي عِنْدَكَ بَيْتًا فِي الْجَنَّةِ وَنَجِّنِي مِنْ فِرْعَوْنَ وَعَمَلِهِ وَنَجِّنِي مِنَ الْقَوْمِ الظَّالِمِينَ فكشَفَ لها عَن بيْتها في الجنةِ

അബൂഹുറൈറയിൽ (റ)  നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: (തന്റെ ഭാര്യയായ ആസിയാ മൂസാ നബിയിൽ വിശ്വസിച്ച കാര്യം ഫിർഔൻ അറിഞ്ഞപ്പോൾ) ഫിർഔൻ തന്റെ ഭാര്യയുടെ   രണ്ട് കൈകളിലും രണ്ട് കാലുകളിലുമായി നാല് ആണികൾ അടിച്ചു. അങ്ങനെ അവർ വിട്ടുപോയപ്പോൾ മലക്കുകൾ വന്നു ആസിയാ ബീവിക്ക് തണലേകി. അവർ പ്രാര്‍ത്ഥിച്ചു: എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിര്‍ഔനില്‍ നിന്നും അവന്റെ പ്രവര്‍ത്തനത്തില്‍ നിന്നും അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യണമേ. അപ്പോൾ സ്വർഗത്തിലെ വീട് കാണിച്ചുകൊടുത്തു. (അബൂയഅ്ല)

സ്വര്‍ഗ്ഗത്തില്‍ ഒരു വീട് ലഭിക്കുക എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. മേല്‍ കാര്യങ്ങളെല്ലാം ചെയ്യുന്നവ൪ക്ക് സ്വ൪ഗത്തില്‍ ഒരു വീട് മാത്രമാണോ ലഭിക്കുന്നത്.ധാരാളം വീടുകള്‍ ലഭിക്കുമെന്നാണ് ഖു൪ആനില്‍ നിന്നും സുന്നത്തില്‍ നിന്നും മനസ്സിലാകുന്നത്.എന്തിനാണ് ധാരാളം വീടുകള്‍ എന്ന് ചിന്തിക്കേണ്ടതില്ല.കാരണം അവിടെ ധാരാളം വീടുകള്‍ ആവശ്യമുള്ളതാണ്.സുഖാനുഭവത്തിന്റെ പൂ൪ത്തീകരണം സ്വ൪ഗത്തില്‍ മാത്രമാണ്.ദുനിയാവിലെ കുറഞ്ഞ കാലയളവിലേക്ക് ഒരു ചെറിയ വീട് തന്നെ ധാരാളമാണ്.എന്നാല്‍ സ്വ൪ഗത്തിലെ ജിവിതം കുറഞ്ഞ കാലയളവിലേക്കുള്ളതല്ല.നൂറ് വ൪ഷത്തേക്കോ ആയിരം വ൪ഷത്തേക്കോ ഉള്ളതല്ല.മരണമില്ലാത്ത കാലാകാല ജീവിതമാണ് അവിടെയുള്ളത്. അവിടെയാണ് സുഖിച്ച് ആസ്വദിച്ച് ജീവിക്കേണ്ടത്.അതുകൊണ്ടുതന്നെ അവിടെയാണ് ധാരാളം വീടുകള്‍ ആവശ്യമുള്ളത്.

സ്വ൪ഗവാസികള്‍ക്കെല്ലാം ഒരേപോലുള്ള വീടുകളല്ല സ്വ൪ഗത്തില്‍ ലഭിക്കുന്നത്.ഓരോരുത്തരുടേയും വിശ്വാസത്തിന്റേയും ക൪മ്മങ്ങളുടേയും അടിസ്ഥാനത്തില്‍ വ്യത്യസ്ഥമായിരിക്കും.

عَنْ أَبِي سَعِيدٍ الْخُدْرِيِّ ـ رضى الله عنه ـ عَنِ النَّبِيِّ صلى الله عليه وسلم قَالَ :‏ إِنَّ أَهْلَ الْجَنَّةِ يَتَرَاءَيُونَ أَهْلَ الْغُرَفِ مِنْ فَوْقِهِمْ كَمَا يَتَرَاءَيُونَ الْكَوْكَبَ الدُّرِّيَّ الْغَابِرَ فِي الأُفُقِ مِنَ الْمَشْرِقِ أَوِ الْمَغْرِبِ، لِتَفَاضُلِ مَا بَيْنَهُمْ

അബൂ സഈദുൽ ഖുദ്‌രി (റ) വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു : ‘കിഴക്കോ പടിഞ്ഞാറോ ചക്രവാളത്തിൽ അസ്തമിക്കാൻ പോകുന്ന നക്ഷത്രങ്ങളെ നിങ്ങൾ കാണുന്ന പോലെ, സ്വർഗ്ഗവാസികൾ അവരുടെ മുകളിലുള്ള ‘മണിമന്ദിരങ്ങളിലുള്ളവരെ’ നോക്കിക്കാണും. അവർക്കിടയിലുള്ള പദവി വ്യത്യാസം കൊണ്ടാണത്‌…. (ബുഖാരി :3256)

ദുനിയാവിലെ നൈമിഷികമായ ജീവിതത്തിനായി വലിയ കൊട്ടാരങ്ങള്‍ നി൪മ്മിക്കുന്നതിനായി മല്‍സരിക്കുകയല്ല സത്യവി‌ശ്വാസികള്‍ ചെയ്യേണ്ടത്.സ്വര്‍ഗ്ഗത്തില്‍ അനേകം വീട് നി൪മ്മിക്കുന്നതിനായി മല്‍സരിക്കുകയാണ് വേണ്ടത്.അഥവാ മേല്‍ പറഞ്ഞിട്ടുള്ളതുപോലെ അതിന് വേണ്ടി പരിശ്രമിക്കണമെന്ന൪ത്ഥം.

ﻭَﻓِﻰ ﺫَٰﻟِﻚَ ﻓَﻠْﻴَﺘَﻨَﺎﻓَﺲِ ٱﻟْﻤُﺘَﻨَٰﻔِﺴُﻮﻥَ

മല്‍സരിക്കുന്നവ൪ അതിനായി മല്‍സരിക്കട്ടേ (ഖു൪ആന്‍ : 83/26)

മേല്‍കാര്യങ്ങള്‍ ചെയ്യുന്നവ൪ക്ക് സ്വ൪ഗത്തില്‍ ധാരാളം വീടുകള്‍ ലഭിക്കുമെന്നാണല്ലോ അല്ലാഹു ഖു൪ആനിലൂടെയും അവന്റെ റസൂലിലൂടെയും അറിയിച്ചിട്ടുള്ളത്.ഇത് വെറും സങ്കല്‍പ്പങ്ങളോ അല്ലെങ്കിൽ വെറുതെ പെരുപ്പിച്ച് പറയുന്നതോ അല്ല. ഇത് അല്ലാഹുവിന്റെ വാഗ്ദാനമാണെന്നും അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ലെന്നും കൂടി അല്ലാഹു പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാണ്.

ﻟَٰﻜِﻦِ ٱﻟَّﺬِﻳﻦَ ٱﺗَّﻘَﻮْا۟ ﺭَﺑَّﻬُﻢْ ﻟَﻬُﻢْ ﻏُﺮَﻑٌ ﻣِّﻦ ﻓَﻮْﻗِﻬَﺎ ﻏُﺮَﻑٌ ﻣَّﺒْﻨِﻴَّﺔٌ ﺗَﺠْﺮِﻯ ﻣِﻦ ﺗَﺤْﺘِﻬَﺎ ٱﻷَْﻧْﻬَٰﺮُ ۖ ﻭَﻋْﺪَ ٱﻟﻠَّﻪِ ۖ ﻻَ ﻳُﺨْﻠِﻒُ ٱﻟﻠَّﻪُ ٱﻟْﻤِﻴﻌَﺎﺩَ

പക്ഷെ, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച് ജീവിച്ചവരാരോ അവര്‍ക്കാണ് മേല്‍ക്കുമേല്‍ തട്ടുകളായി നിര്‍മിക്കപ്പെട്ടിട്ടുള്ള മണിമേടകളുള്ളത്‌. അവയുടെ താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകികൊണ്ടിരിക്കുന്നു. അല്ലാഹുവിന്റെ വാഗ്ദാനമത്രെ അത്‌. അല്ലാഹു വാഗ്ദാനം ലംഘിക്കുകയില്ല.(ഖു൪ആന്‍ : 39/ 20)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *