സ്വര്‍ഗത്തോപ്പുകളിൽ ഏറ്റവും മഹത്തരമായത്

സൂറ: റഹ്മാൻ 46 ാമത്തെ ആയത്തിൽ രണ്ട് സ്വര്‍ഗങ്ങളെ കുറിച്ചും 62 ാമത്തെ ആയത്തിൽ വേറെ രണ്ട് സ്വര്‍ഗങ്ങളെ കുറിച്ചും പരാമര്‍ശിച്ചിരിക്കുന്നു. ഈ സ്വര്‍ഗങ്ങളെ കുറിച്ചും അവയിൽ ഏറ്റവും മഹത്തരമായത് ഏതെന്നതിനെ കുറിച്ചും

وَلِمَنْ خَافَ مَقَامَ رَبِّهِۦ جَنَّتَانِ

തന്‍റെ രക്ഷിതാവിന്‍റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്‌. (ഖുര്‍ആൻ:55/46)

അതിലെ രണ്ടിലെയും പാത്രങ്ങളും ആഭരണങ്ങളും കെട്ടിടങ്ങളും അടക്കം അതിലുള്ളതെല്ലാം സ്വര്‍ണംകൊണ്ടാണ്.

ഈ സ്വര്‍ഗത്തോപ്പുകളുടെ പ്രത്യേകതയാണ് തുടര്‍ന്ന് വിവരിക്കുന്നത്.

‎ذَوَاتَآ أَفْنَانٍ

പല തരം സുഖഐശ്വര്യങ്ങളുള്ള രണ്ടു (സ്വര്‍ഗത്തോപ്പുകള്‍). (ഖുര്‍ആൻ:55/48)

വ്യത്യസ്തമായ സുഖൈശ്വര്യങ്ങളുണ്ടതില്‍. പ്രത്യക്ഷവും പരോക്ഷവുമായ സുഖങ്ങള്‍. ഒരുകണ്ണും കാണാത്തതും ഒരുകാതും കേള്‍ക്കാത്തതും ഒരു മനുഷ്യഹൃദയത്തിനും ചിന്തിക്കാനുമാവാത്തത്. പുഷ്പിച്ചു നില്‍ക്കുന്ന ധാരാളം ചെടികള്‍. മൃദുലമായ ശിഖരങ്ങളുള്ളതിലാവട്ടെ രുചികരവും പാകമായതുമായ ധാരാളം പഴങ്ങള്‍.

‎فِيهِمَا عَيْنَانِ تَجْرِيَانِ

അവ രണ്ടിലും ഒഴുകികൊണ്ടിരിക്കുന്ന രണ്ടു അരുവികളുണ്ട്‌. (ഖുര്‍ആൻ:55/50)

അവര്‍ ഇഷ്ടപ്പെടുകയും ഉദ്ദേശിക്കുകയും ചെയ്യുന്നിടത്തേക്ക് അതിനെ അവന്‍ ഒഴുക്കിക്കൊണ്ടിരിക്കും.

فِيهِمَا مِن كُلِّ فَٰكِهَةٍ زَوْجَانِ

അവ രണ്ടിലും ഓരോ പഴവര്‍ഗത്തില്‍ നിന്നുമുള്ള ഈ രണ്ടു ഇനങ്ങളുണ്ട്‌. (ഖുര്‍ആൻ:55/52)

ഓരോ ഇനത്തിനും മറ്റിനത്തിനില്ലാത്ത രുചിയും നിറവുമുണ്ട്.

مُتَّكِـِٔينَ عَلَىٰ فُرُشِۭ بَطَآئِنُهَا مِنْ إِسْتَبْرَقٍ ۚ وَجَنَى ٱلْجَنَّتَيْنِ دَانٍ

അവര്‍ ചില മെത്തകളില്‍ ചാരി ഇരിക്കുന്നവരായിരിക്കും. അവയുടെ ഉള്‍ഭാഗങ്ങള്‍ കട്ടികൂടിയ പട്ടുകൊണ്ട് നിര്‍മിക്കപ്പെട്ടതാകുന്നു. ആ രണ്ട് തോപ്പുകളിലെയും കായ്കനികള്‍ താഴ്ന്നു നില്‍ക്കുകയായിരിക്കും. (ഖുര്‍ആൻ:55/54)

{അവര്‍ ചില മെത്തകളില്‍ ചാരിയിരിക്കുന്നവരായിരിക്കും. അവയുടെ ഉള്‍ഭാഗങ്ങള്‍ കട്ടിയുള്ള പട്ടുകൊണ്ട് നിര്‍മിക്കപ്പെട്ടതാകുന്നു} ഇത് സ്വര്‍ഗക്കാരുടെ വിരിപ്പിന്‍റെയും അതിലുള്ള ഇരുത്തത്തിന്‍റെയും പ്രത്യേകതകളാകുന്നു. അവരതില്‍ ചാരിയിരിക്കുന്നവരായിരിക്കും. അതായത് ആശ്വാസത്തിന്‍റെയും സുസ്ഥിരതയുടെയും സൗകര്യത്തിന്‍റെയും ഇരുത്തം; രാജാക്കള്‍ കട്ടിലുകളില്‍ ഇരിക്കുന്നതുപോലെ. ആ വിരിപ്പിന്‍റെ പ്രത്യേകതയും ഭംഗിയും അല്ലാഹുവിന് മാത്രമെ അറിയുകയുള്ളൂ. ആ വിരിപ്പിന്‍റെ തറയിലേക്ക് ചേര്‍ന്നഭാഗം കട്ടിയുള്ള പട്ടുകൊണ്ട് നിര്‍മിക്കപ്പെട്ടതാണ്. അത് പട്ടില്‍ ഏറ്റവും പ്രൗഢിയുള്ളതും മനോഹരമായതുമാണ്. അപ്പോള്‍ ഈ പട്ടിന്‍റെ, അവരോട് അടുത്ത് നില്‍ക്കുന്ന ഭാഗം എന്തുമാത്രം ഗംഭീരമായിരിക്കും!

{ആ രണ്ടു തോപ്പുകളിലേയും കായ്കനികള്‍ താഴ്ന്ന് നില്‍ക്കുന്നതായിരിക്കും} ‘അല്‍ജനാ’ എന്നത് ഉത്തമമായ പഴമാണ്. അതായത് ഈ രണ്ടു തോട്ടങ്ങളിലെയും പഴങ്ങള്‍ പറിച്ചെടുക്കാവുന്നത്ര അടുത്തായിരിക്കും. നില്‍ക്കുന്നവനും ഇരിക്കുന്നവനും കിടക്കുന്നവനും പറിക്കാവുന്ന വിധം!

‎فِيهِنَّ قَٰصِرَٰتُ ٱلطَّرْفِ لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَآنٌّ ‎﴿٥٦﴾‏كَأَنَّهُنَّ ٱلْيَاقُوتُ وَٱلْمَرْجَانُ ‎﴿٥٨﴾

അവയില്‍ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവര്‍ക്ക് മുമ്പ് മനുഷ്യനോ, ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല. അവര്‍ മാണിക്യവും പവിഴവും പോലെയായിരിക്കും. (ഖുര്‍ആൻ:55/56,58)

{അവയില്‍ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുമായിരിക്കും} സൗന്ദര്യവും ഭംഗിയുമുള്ള അവര്‍, തങ്ങളുടെ ഭര്‍ത്താക്കന്മാരില്‍ മാത്രം കണ്ണുകളെ പരിമിതപ്പെടുത്തും. അവരോടുള്ള അതീവ സ്നേഹമാണത്. അതുപോലെതന്നെ അവരുടെ ഭര്‍ത്താക്കന്മാരുടെ കണ്ണുകള്‍ അവരുടെ ഭംഗിയും സൗന്ദര്യവും ആസ്വാദനവും അതീവ സ്നേഹവും കാരണം അവരിലും പരിമിതമായിരിക്കും.

{അവര്‍ക്ക് മുമ്പ് മനുഷ്യരോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല} അവര്‍ക്ക് മുമ്പ് മനുഷ്യരോ ജിന്നോ അവരെ പ്രാപിച്ചിട്ടില്ല. മറിച്ച് അവര്‍ കന്യകകളും സമപ്രായക്കാരും ഭര്‍തൃസ്നേഹമുള്ളവരുമാണ്. ഭര്‍ത്താക്കന്മാരെ അനുസരിച്ചും കൊഞ്ചിക്കുഴഞ്ഞും സൗന്ദര്യംകൊണ്ടുമെല്ലാമാണ് അവര്‍ ഭര്‍ത്താക്കന്മാര്‍ക്ക് ഇഷ്ടപ്പെട്ടവരായത്.

{അവര്‍ മാണിക്യവും പവിഴവും പോലെയായിരിക്കും} അവരുടെ കാഴ്ചയും ഭംഗിയും തെളിമയും ശോഭയുമെല്ലാമാണ് ഇവിടെ ഉദ്ദേശ്യം.

هَلْ جَزَآءُ ٱلْإِحْسَٰنِ إِلَّا ٱلْإِحْسَٰنُ

നല്ല പ്രവൃത്തിക്കുള്ള പ്രതിഫലം നല്ലത് ചെയ്ത് കൊടുക്കലല്ലാതെ മറ്റു വല്ലതുമാണോ? (ഖുര്‍ആൻ:55/60)

സ്രഷ്ടാവിനെ ശരിയായ രൂപത്തില്‍ ആരാധിക്കുകയും മറ്റു മനുഷ്യര്‍ക്ക് ഉപകാരം ചെയ്യുകയും ചെയ്തവര്‍ക്ക് ഉന്നതമായ പ്രതിഫലവും മഹത്തായ വിജയവും ശാശ്വതമായ സുഖാനുഗ്രഹങ്ങളും സമാധാന ജീവിതവുമല്ലാതെ മറ്റെന്തു പ്രതിഫലമാണ് നന്മയായി ലഭിക്കുക?

وَمِن دُونِهِمَا جَنَّتَانِ

അവ രണ്ടിനും പുറമെ വേറെയും രണ്ടു സ്വര്‍ഗത്തോപ്പുകളുണ്ട്‌. (ഖുര്‍ആൻ:55/62)

അതിലെ പാത്രങ്ങളും ആഭരണങ്ങളും നിര്‍മിച്ചിട്ടുള്ളത് വെള്ളികൊണ്ടാണ്. അവ രണ്ടിലുമുള്ളതെല്ലാം വലതുപക്ഷക്കാര്‍ക്കാണ്. ആ രണ്ടു സ്വര്‍ഗവും

ഈ സ്വര്‍ഗത്തോപ്പുകളുടെ പ്രത്യേകതയാണ് തുടര്‍ന്ന് വിവരിക്കുന്നത്.

مُدْهَآمَّتَانِ

കടും പച്ചയണിഞ്ഞ രണ്ടുസ്വര്‍ഗത്തോപ്പുകള്‍. (ഖുര്‍ആൻ:55/64)

മനോഹാരിതകൊണ്ടും കടുംപച്ചകൊണ്ടും അവ ഇരുണ്ടവയാണ്.

فِيهِمَا عَيْنَانِ نَضَّاخَتَانِ

അവ രണ്ടിലും കുതിച്ചൊഴുകുന്ന രണ്ടു അരുവികളുണ്ട്‌. (ഖുര്‍ആൻ:55/66)

അതായത് ശക്തിയായി ഒഴുകുന്നവ.

فِيهِمَا فَٰكِهَةٌ وَنَخْلٌ وَرُمَّانٌ ‎

അവ രണ്ടിലും പഴവര്‍ഗങ്ങളുണ്ട്‌. ഈന്തപ്പനകളും റുമാമ്പഴവുമുണ്ട്‌. (ഖുര്‍ആൻ:55/68)

എല്ലാതരം പഴങ്ങളും; അതില്‍ സവിശേഷമായത് ഈത്തപ്പനയും ഉറുമാമ്പഴവുമാണ്. അതില്‍ രണ്ടിലുമുള്ള പ്രയോജനത്തെ പരിഗണിച്ചുകൊണ്ടാണിത്.

 فِيهِنَّ خَيْرَٰتٌ حِسَانٌ ‎﴿٧٠﴾‏حُورٌ مَّقْصُورَٰتٌ فِى ٱلْخِيَامِ ‎﴿٧٢﴾ لَمْ يَطْمِثْهُنَّ إِنسٌ قَبْلَهُمْ وَلَا جَآنٌّ ‎﴿٧٤﴾

അവയില്‍ സുന്ദരികളായ ഉത്തമ തരുണികളുണ്ട്‌.  കൂടാരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട വെളുത്ത തരുണികള്‍! അവര്‍ക്ക് മുമ്പ് മനുഷ്യനോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല. (ഖുര്‍ആൻ:55/70,72,74)

{സുന്ദരികളായ ഉത്തമത്തരുണികള്‍} ഉത്തമസ്വഭാവവും സുന്ദരമുഖമുള്ളതും പ്രത്യക്ഷവും പരോക്ഷവുമായ ഭംഗിയും സൃഷ്ടിയിലും സ്വഭാവത്തിലുമുള്ള നന്മയും സമന്വയിപ്പിച്ചവര്‍.

{കൂടാരങ്ങളില്‍ ഒതുക്കിനിര്‍ത്തപ്പെട്ട വെളുത്ത തരുണികള്‍} മുത്തിന്‍റെ കൂടാരങ്ങളില്‍ തടഞ്ഞുവെക്കപ്പെട്ടവര്‍. അവര്‍ ഒരുങ്ങിനില്‍ക്കുന്നവരും ഭര്‍ത്താക്കന്മാര്‍ക്ക് വേണ്ടി അണിഞ്ഞൊരുങ്ങിയവരുമാണ്. തോട്ടങ്ങളിലും സ്വര്‍ഗ ഉദ്യാനങ്ങളിലും ഇറങ്ങിവരുന്നതിന് തടസ്സമില്ല. രാജകൊട്ടാരത്തിലെ കുമാരിമാര്‍ ചെയ്യുന്നത് പോലെ. (അവര്‍ക്ക് മുമ്പ് മനുഷ്യനോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല)

مُتَّكِـِٔينَ عَلَىٰ رَفْرَفٍ خُضْرٍ وَعَبْقَرِىٍّ حِسَانٍ

പച്ചനിറമുള്ള തലയണകളിലും അഴകുള്ള പരവതാനികളിലും ചാരി കിടക്കുന്നവര്‍ ആയിരിക്കും അവര്‍. (ഖുര്‍ആൻ:55/76)

{പച്ചനിറമുള്ള തലയിണകളും അഴകുള്ള പരവതാനികളും} ഈ രണ്ട് സ്വര്‍ഗത്തിലെയും ആളുകള്‍ പച്ചത്തലയിണകളില്‍ ചാരിയിരിക്കുന്നവരായിരിക്കും. ഉന്നതമായ ഇരിപ്പിടങ്ങള്‍ക്ക് താഴെ വിരിക്കുന്ന പരവതാനി, അത് അവരുടെ ഇരിപ്പിടങ്ങളില്‍ ധാരാളമുണ്ട്. അവരുടെ ഇരിപ്പിടങ്ങള്‍ക്ക് പിന്നില്‍ തലയിണകളുണ്ട്; ആ സദസ്സിന്‍റെ കാഴ്ചയും വര്‍ധിപ്പിക്കാനായി.

{അഴകുള്ള പരവതാനികളും} പ്രൗഢമായ ഭംഗിയോടെ നെയ്തുണ്ടാക്കപ്പെട്ടതിനെല്ലാം ‘അല്‍അബ്ക്വരിയ്യ്’ എന്നു പറയാം.

തൊടുമ്പോഴുള്ള മാര്‍ദവത്വം, കാഴ്ചയിലെ ഭംഗി, നല്ല രൂപം, പൂര്‍ണഭംഗി എന്നിവകൊണ്ടെല്ലാം ആദ്യത്തെ രണ്ട് സ്വര്‍ഗങ്ങളെക്കാളും ഭംഗിയേറിയതാണ് മറ്റ് രണ്ട് സ്വര്‍ഗങ്ങൾ. അല്ലാഹു തന്നെ അത് പറയുന്നു {അവ രണ്ടിന്നും പുറമെ വേറെയും രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്}

ആദ്യത്തെ രണ്ട് സ്വര്‍ഗങ്ങളാണോ  മറ്റ് രണ്ട് സ്വര്‍ഗങ്ങളാണോ ശ്രേഷ്ടകരം

മറ്റു രണ്ടെണ്ണത്തെ കുറിച്ച് പറഞ്ഞിട്ടില്ലാത്ത പ്രത്യേകതകളാണ് ആദ്യത്തെ രണ്ട് സ്വര്‍ഗങ്ങളെ കുറിച്ച് പറഞ്ഞത്.{അവ രണ്ടിലും ഒഴുകിക്കൊണ്ടിരിക്കുന്ന രണ്ട് നദികളുണ്ട്} മറ്റു രണ്ടെണ്ണത്തെപ്പറഞ്ഞപ്പോള്‍ പറഞ്ഞത്. {അവരണ്ടിലും കുതിച്ചൊഴുകുന്ന നദികളുണ്ട്} ഒഴുകുന്നതും കുതിച്ചൊഴുകുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.

അതുപോലെ ആദ്യത്തെ രണ്ട് സ്വര്‍ഗങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ {പലതരം സുഖഐശ്വര്യങ്ങളുള്ള രണ്ട് സ്വര്‍ഗത്തോപ്പുകള്‍} എന്നു പറഞ്ഞു. എന്നാല്‍ മറ്റു രണ്ടെണ്ണത്തെപ്പറ്റി അത് പറഞ്ഞില്ല.

{അവ രണ്ടിലും ഓരോ പഴവര്‍ഗത്തില്‍നിന്നുള്ള രണ്ടിനങ്ങളുണ്ട്} എന്നാണ് ആദ്യ സ്വര്‍ഗങ്ങളെ കുറിച്ച് പറഞ്ഞത്. മറ്റു രണ്ടെണ്ണത്തെ കുറിച്ച് പറഞ്ഞപ്പോള്‍ {അവ രണ്ടിലും പഴവര്‍ഗങ്ങളുണ്ട്. ഈത്തപ്പനകളുണ്ട്. ഉറുമാമ്പഴവുമുണ്ട്} എന്നാണ്. ഇവയുടെ പ്രത്യേകതകള്‍ പറയുമ്പോള്‍ വലിയ വ്യത്യാസം ഉണ്ടെന്നര്‍ഥം.

തുടര്‍ന്ന് ആദ്യ രണ്ട് സ്വര്‍ഗത്തെക്കുറിച്ച് പറഞ്ഞത് {അവര്‍ ചില മെത്തകളില്‍ ചാരിയിരിക്കുന്നവരായിരിക്കും. അവയുടെ ഉള്‍ഭാഗങ്ങള്‍ കട്ടികൂടിയ പട്ടുകൊണ്ട് നിര്‍മിക്കപ്പെട്ടതായിരിക്കും. ആ രണ്ട് തോപ്പുകളുടൈയും കായ്ക്കനികള്‍ താഴ്ന്ന് നില്‍ക്കുന്നതായിരിക്കും} എന്നാല്‍ മറ്റു രണ്ട് സ്വര്‍ഗങ്ങളെക്കുറിച്ച് പറഞ്ഞപ്പോള്‍ ഇതിലും പറഞ്ഞത്: {പച്ചനിറമുള്ള തലയിണകളിലും അഴകളുള്ള പരവതാനികളിലും ചാരിക്കിടക്കുന്നവരായിരിക്കും അവര്‍}

ആദ്യ സ്വര്‍ഗങ്ങളെക്കുറിച്ച പറഞ്ഞപ്പോള്‍ അവിടെയുള്ള സ്ത്രീകളുടെയും ഇണങ്ങളുടെയും പ്രത്യേകതയായിപ്പറഞ്ഞത്: {അവയില്‍ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവര്‍ക്ക് മുമ്പ് മനുഷ്യനോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല} എന്നാല്‍ മറ്റു രണ്ട് സ്വര്‍ഗങ്ങളെക്കുറിച്ച് പറഞ്ഞത്: {കൂടാരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട വെളുത്ത തരുണികള്‍}  അവയ്ക്കിടയില്‍ വ്യത്യാസം ഇവിടെ വ്യക്തമാണ്.

ആദ്യ രണ്ട് സ്വര്‍ഗങ്ങളെക്കുറിച്ച് പറഞ്ഞത്:{നല്ല പ്രവൃത്തിക്കുള്ള പ്രതിഫലം നല്ലത് ചെയ്തുകൊടുക്കലല്ലാതെ മറ്റുവല്ലതുമാണോ?} ഇതില്‍നിന്ന് മനസ്സിലാകുന്നത് ആദ്യ രണ്ട് സ്വര്‍ഗം സുകൃതം ചെയ്തവര്‍ക്കാണ്. അതില്‍ പറഞ്ഞത് മറ്റേതിനെക്കാള്‍ മുന്‍ഗണന നല്‍കിയത് അതിന്‍റെ ശ്രേഷ്ഠതയെക്കുറിക്കുന്നു.

ആദ്യ രണ്ട് സ്വര്‍ഗങ്ങള്‍ക്ക് മറ്റു രണ്ടണ്ണത്തെക്കാളും മഹത്ത്വമുണ്ടെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. അവ രണ്ടു തയ്യാറാക്കപ്പെട്ടത് സാമീപ്യം സിദ്ധിച്ച പ്രവാചകന്മാര്‍, സ്വിദ്ദീക്കുകള്‍ അല്ലാഹുവിന്‍റെ സദ്വൃത്തരായ പ്രത്യേക അടിമകള്‍ മുതലായവര്‍ക്കാണ്. രണ്ടാമത് പറഞ്ഞ സ്വര്‍ഗങ്ങള്‍ സത്യവിശ്വാസികള്‍ക്ക് പൊതുവായുള്ളതാണ്. പറയപ്പെട്ട എല്ലാ സ്വര്‍ഗങ്ങളിലുമുണ്ട് ഒരുകണ്ണും കാണാത്ത, ഒരുകാതും കേള്‍ക്കാത്ത, ഒരു മനുഷ്യനും ഹൃദയത്തില്‍ ചിന്തിക്കാത്തത്. കണ്ണുകള്‍ക്ക് ആനന്ദം നല്‍കുന്നതും ഹൃദയങ്ങള്‍ കൊതിക്കുന്നതും അവിടെയുണ്ട്. അവിടുത്തെ താമസക്കാര്‍ അങ്ങേയറ്റം ആശ്വാസത്തിലും സമാധാനത്തിലും സുന്ദര കാഴ്ചകളിലുമായിരിക്കും. ഓരോരുത്തരും തന്നെക്കാള്‍ നല്ല അവസ്ഥയുള്ളതോ സുഖാനുഗ്രഹങ്ങളില്‍ ഉള്ളതോ ആയ മറ്റൊരാളെ കാണുകയില്ല.

ഈ സ്വര്‍ഗത്തിനായി പരിശ്രമിക്കുക

ഈ സ്വര്‍ഗം ലഭിക്കുന്നതിനായി വിശുദ്ധ ഖുര്‍ആനും തിരുസ്സുന്നത്തും പഠിപ്പിച്ചു തന്നിട്ടുള്ള പ്രകാരം വിശ്വാസ രംഗത്തും കര്‍മ്മ രംഗത്തും ജീവിതം ചിട്ടപ്പെടുത്തുക. ഈ ആയത്തുകളിൽ തന്നെ പരാമര്‍ശിക്കപ്പെട്ട കാര്യം പ്രത്യേകം ശ്രദ്ധിക്കുക:

وَلِمَنْ خَافَ مَقَامَ رَبِّهِۦ جَنَّتَانِ

തന്‍റെ രക്ഷിതാവിന്‍റെ സന്നിധിയെ ഭയപ്പെട്ടവന്ന് രണ്ട് സ്വര്‍ഗത്തോപ്പുകളുണ്ട്‌. (ഖുര്‍ആൻ:55/46)

أَيْ: وَلِلَّذِي خَافَ رَبَّهُ وَقِيَامَهُ عَلَيْهِ، فَتَرَكَ مَا نَهَى عَنْهُ، وَفَعَلَ مَا أَمَرَهُ بِهِ، لَهُ جَنَّتَانِ مِنْ ذَهَبٍ آنِيَتُهُمَا وَحِلِيَّتُهُمَا وَبُنْيَانُهُمَا وَمَا فِيهِمَا، إِحْدَى الْجَنَّتَيْنِ جَزَاءً عَلَى تَرْكِ الْمَنْهِيَّاتِ، وَالْأُخْرَى عَلَى فِعْلِ الطَّاعَاتِ.

തന്‍റെ രക്ഷിതാവിനെയും അവന്‍റെ മുമ്പില്‍ നില്‍ക്കേണ്ടിവരുന്നതും ഭയപ്പെടുന്നവന്. അങ്ങനെ അവന്‍ വിരോധിച്ചത് ഉപേക്ഷിക്കുകയും കല്‍പിച്ചത് പ്രവര്‍ത്തിക്കുകയും ചെയ്തു. അവന് {രണ്ട് സ്വര്‍ഗത്തോപ്പുണ്ട്} അതിലെ രണ്ടിലെയും പാത്രങ്ങളും ആഭരണങ്ങളും കെട്ടിടങ്ങളും അടക്കം അതിലുള്ളതെല്ലാം സ്വര്‍ണംകൊണ്ടാണ്. ഒന്ന് തിന്മ ഉപേക്ഷിച്ചതിന്; മറ്റേത് നന്മ പ്രവര്‍ത്തിച്ചതിന്.

هَلْ جَزَآءُ ٱلْإِحْسَٰنِ إِلَّا ٱلْإِحْسَٰنُ

നല്ല പ്രവൃത്തിക്കുള്ള പ്രതിഫലം നല്ലത് ചെയ്ത് കൊടുക്കലല്ലാതെ മറ്റു വല്ലതുമാണോ? (ഖുര്‍ആൻ:55/60)

هَلْ جَزَاءُ مَنْ أَحْسَنَ فِي عِبَادَةِ الْخَالِقِ وَنَفْعِ عَبِيدِهِ، إِلَّا أَنْ يُحْسَنَ إِلَيْهِ بِالثَّوَابِ الْجَزِيلِ، وَالْفَوْزِ الْكَبِيرِ، وَالنَّعِيمِ الْمُقِيمِ، وَالْعَيْشِ السَّلِيمِ، فَهَاتَانِ الْجَنَّتَانِ الْعَالِيَتَانِ لِلْمُقَرَّبِينَ.

സ്രഷ്ടാവിനെ ശരിയായ രൂപത്തില്‍ ആരാധിക്കുകയും മറ്റു മനുഷ്യര്‍ക്ക് ഉപകാരം ചെയ്യുകയും ചെയ്തവര്‍ക്ക് ഉന്നതമായ പ്രതിഫലവും മഹത്തായ വിജയവും ശാശ്വതമായ സുഖാനുഗ്രഹങ്ങളും സമാധാന ജീവിതവുമല്ലാതെ മറ്റെന്തു പ്രതിഫലമാണ് നന്മയായി ലഭിക്കുക?

 

തഫ്സീറുസ്സഅ്ദി

 

kanzululoom.com

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *