വിശുദ്ധ ഖുർആനിലെ 110 ാ മത്തെ സൂറത്താണ് سورة النصر (സൂറ: അന്നസ്വ്ർ). മൂന്ന് ആയത്തുകളാണ് മദീനയിൽ അവതരിച്ച ഈ സൂറത്തിലുള്ളത്. نصر എന്നാൽ ‘സഹായം’ എന്നാണർത്ഥം. സൂറത്തിൻ്റെ ആരംഭത്തിൽ അല്ലാഹുവിൽ നിന്നുള്ള സഹായത്തെ കുറിച്ച് പ്രതിപാദിക്കുന്നതിനാലാണ് ഈ പേര് ലഭിച്ചത്. ഈ സൂറത്ത് നൽകുന്ന ചില പാഠങ്ങളും സന്ദേശങ്ങളും താഴെ സൂചിപ്പിക്കുന്നു.
بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ
إِذَا جَآءَ نَصْرُ ٱللَّهِ وَٱلْفَتْحُ ﴿١﴾ وَرَأَيْتَ ٱلنَّاسَ يَدْخُلُونَ فِى دِينِ ٱللَّهِ أَفْوَاجًا ﴿٢﴾ فَسَبِّحْ بِحَمْدِ رَبِّكَ وَٱسْتَغْفِرْهُ ۚ إِنَّهُۥ كَانَ تَوَّابَۢا ﴿٣﴾
അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാല്‍. (1) ജനങ്ങള്‍ അല്ലാഹുവിന്റെ മതത്തില്‍ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് നീ കാണുകയും ചെയ്താല്‍ (2) നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീര്‍ത്തിക്കുകയും, നീ അവനോട് പാപമോചനം തേടുകയും ചെയ്യുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു. (3). (ഖുർആൻ:110/1-3)
ഒന്നാമതായി, ഖുർആനിൽ പൂർണ്ണമായി അവതരിപ്പിക്കപ്പെട്ട അവസാനത്തെ സൂറത്താണിത്.
عَنْ عُبَيْدِ اللَّهِ بْنِ عَبْدِ اللَّهِ بْنِ عُتْبَةَ، قَالَ قَالَ لِيَ ابْنُ عَبَّاسٍ تَعْلَمُ – وَقَالَ هَارُونُ تَدْرِي – آخِرَ سُورَةٍ نَزَلَتْ مِنَ الْقُرْآنِ نَزَلَتْ جَمِيعًا قُلْتُ نَعَمْ . { إِذَا جَاءَ نَصْرُ اللَّهِ وَالْفَتْحُ} قَالَ صَدَقْتَ .
ഉബൈദുല്ലാഹി ബ്നു അബ്ദില്ലാഹ് ബ്നു ഉത്ബ رَضِيَ اللَّهُ عَنْهُمَا വിൽ നിന്ന് നിവേദനം: ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُمَا എന്നോട് ചോദിച്ചു: “ഖുർആനിൽ മുഴുവനായി ഒരുമിച്ച് അവതരിപ്പിക്കപ്പെട്ട അവസാനത്തെ സൂറത്ത് ഏതാണെന്ന് നിനക്കറിയുമോ?” ഞാൻ പറഞ്ഞു: “അതെ, إِذَا جَاءَ نَصْرُ اللَّهِ وَالْفَتْحُ (സൂറ: അന്നസ്വ്ർ).” അദ്ദേഹം പറഞ്ഞു: “അതെ.” (മുസ്ലിം: 3024)
രണ്ടാമതായി, അല്ലാഹുവിൽ നിന്നുള്ള സഹായവും അന്തിമവിജയവും ഇസ്ലാമിന് തന്നെയായിരിക്കുമെന്ന് ഈ സൂറത്ത് അറിയിക്കുന്നു. മക്കാ വിജയത്തെ തുട൪ന്ന് അറേബ്യന്‍ ഭൂഖണ്ഢം മുഴുവന്‍ ഇസ്ലാമിന് കീഴൊതുങ്ങി. അറേബ്യ മുഴുവനും സത്യവിശ്വാസത്തിന്റെയും മനുഷ്യത്വത്തിന്റെയും നാടായി മാറി. ഇസ്‌ലാമിനെ ആശ്ലേഷിക്കുവാനായി നാനാപ്രദേശങ്ങളില്‍നിന്നും ആള്‍ക്കൂട്ടങ്ങള്‍ തുടരെത്തുടരെ മദീനയിലേക്ക് പ്രവഹിച്ചു കൊണ്ടിരുന്നു. ഖുറൈശികള്‍ പൂ൪ണ്ണമായും മുഹമ്മദ് നബിﷺക്ക് കീഴൊതുങ്ങി. മുഹമ്മദിനോട് ഇനി യുദ്ധം ചെയ്താല്‍ വിജയ സാധ്യതയില്ലെന്ന് അറബികള്‍ മനസ്സിലാക്കി. അതോടെ ശത്രുതകള്‍ ഇല്ലാതെയായി. ജനങ്ങള്‍ കൂട്ടംകൂട്ടമായി ഇസ്‌ലാമിലേക്ക് പ്രവേശിക്കുവാന്‍ തുടങ്ങി.
മൂന്നാമതായി, ഈ മതത്തിനുള്ള സഹായം തുടര്‍ന്നുകൊണ്ടേയിരിക്കുമെന്ന് ഈ സൂറത്ത് അറിയിക്കുന്നു.
وأما الأمر بعد حصول النصر والفتح، فأمر رسوله أن يشكر ربه على ذلك، ويسبح بحمده ويستغفره، وأما الإشارة، فإن في ذلك إشارتين: إشارة لأن يستمر النصر لهذا الدين ، ويزداد عند حصول التسبيح بحمد الله واستغفاره من رسوله، فإن هذا من الشكر، والله يقول: { لَئِنْ شَكَرْتُمْ لَأَزِيدَنَّكُمْ } وقد وجد ذلك في زمن الخلفاء الراشدين وبعدهم في هذه الأمة لم يزل نصر الله مستمرًا، حتى وصل الإسلام إلى ما لم يصل إليه دين من الأديان، ودخل فيه، ما لم يدخل في غيره، حتى حدث من الأمة من مخالفة أمر الله ما حدث، فابتلاهم الله بتفرق الكلمة، وتشتت الأمر، فحصل ما حصل. [ومع هذا] فلهذه الأمة، وهذا الدين، من رحمة الله ولطفه، ما لا يخطر بالبال، أو يدور في الخيال.
വിജയവും സഹായവും ലഭിച്ചതിനു ശേഷമുള്ള നിര്‍ദേശം അതിന് അവനോട് നന്ദി കാണിക്കാനും അവനെ സ്തുതിക്കുന്നതോടൊപ്പം അവനെ പ്രകീര്‍ത്തിക്കാനും അവനോട് പാപമോചനം തേടാനുമാണ്. ഇതില്‍ രണ്ട് സൂചനകള്‍ ഉള്‍ക്കൊള്ളുന്നു. അതിലൊന്ന് ഈ മതത്തിനുള്ള സഹായം തുടര്‍ന്നുകൊണ്ടേയിരിക്കും എന്നതാണ്. അല്ലാഹുവോട് പ്രവാചകൻ ﷺ പാപമോചനം തേടുകയും അവനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുകയും ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ ഈ സഹായം വര്‍ധിച്ചുകൊണ്ടേയിരിക്കും. കാരണം ഇത് നന്ദി കാണിക്കലാണ്. അല്ലാഹു പറയുന്നു: ”നിങ്ങള്‍ നന്ദി കാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് (അനുഗ്രഹം) വര്‍ധിപ്പിച്ചു തരും” (ഇബ്‌റാഹീം: 7). ഇത് ഖലീഫമാരുടെ കാലത്തും അവര്‍ക്കു ശേഷവും ഈ സമുദായത്തില്‍ അനുഭവപ്പെടുക തന്നെ ചെയ്തിട്ടുണ്ട്.
മറ്റൊരു മതത്തിനും എത്താന്‍ കഴിയാത്തിടത്തെല്ലാം ഇന്നും എത്തിപ്പെടാനും മറ്റൊരു മതത്തിലും വിശ്വസിക്കാത്തത്ര ആളുകള്‍ ഈ മതത്തില്‍ വിശ്വസിക്കുകയും ചെയ്യുന്ന വിധത്തില്‍ ഈ സഹായം തുടര്‍ന്നുകൊണ്ടിരുന്നു. അങ്ങനെ ഈ സമുദായത്തില്‍ നിന്ന് അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് വിരുദ്ധമായ ചില പ്രവര്‍ത്തനങ്ങള്‍ ഉണ്ടായപ്പോള്‍ അല്ലാഹു അനൈക്യത്താലും ഛിദ്രതയാലും അവരെ പരീക്ഷിച്ചു; സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു. എന്നാല്‍ ഇതോടൊപ്പം വിഭാവന ചെയ്യാന്‍ കഴിയാത്തതും സങ്കല്‍പങ്ങള്‍ക്ക് അതീതവുമായ അല്ലാഹുവിന്റെ കാരുണ്യവും സ്‌നേഹവും ഈ മതത്തിനും സമുദായത്തിനും ഉണ്ട്. (തഫ്സീറുസ്സഅദി)
നാലാമതായി, നബി ﷺ യുടെ മരണം അടുത്തിരിക്കുന്നുവെന്നും ഈ സൂറത്ത് സൂചന നൽകുന്നു.
عن ابن عمر قال : أنزلت هذه السورة : ” إذا جاء نصر الله والفتح ” على رسول الله صلى الله عليه وسلم أوسط أيام التشريق ، فعرف أنه الوداع
ഇബ്‌നു ഉമർ رَضِيَ اللَّهُ عَنْهُمَا വിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ‘അല്ലാഹുവിന്റെ സഹായവും വിജയവും വന്നുകിട്ടിയാല്‍…’ എന്ന സൂറത്ത് നബിﷺക്ക് ഇറങ്ങിയത് അയ്യാമുത്തശ്‌രീക്വിന്റെ മധ്യത്തിലായിരുന്നു. ഇതില്‍നിന്ന് താന്‍ വിടവാങ്ങാനായിരിക്കുന്നുവെന്ന് അവിടുന്ന് മനസ്സിലാക്കിയിരുന്നു. (സുനനുല്‍ ബൈഹഖി)
عَنِ ابْنِ عَبَّاسٍ ـ رضى الله عنهما ـ قَالَ كَانَ عُمَرُ يُدْخِلُنِي مَعَ أَشْيَاخِ بَدْرٍ، فَقَالَ بَعْضُهُمْ لِمَ تُدْخِلُ هَذَا الْفَتَى مَعَنَا، وَلَنَا أَبْنَاءٌ مِثْلُهُ فَقَالَ إِنَّهُ مِمَّنْ قَدْ عَلِمْتُمْ. قَالَ فَدَعَاهُمْ ذَاتَ يَوْمٍ، وَدَعَانِي مَعَهُمْ قَالَ وَمَا رُئِيتُهُ دَعَانِي يَوْمَئِذٍ إِلاَّ لِيُرِيَهُمْ مِنِّي فَقَالَ مَا تَقُولُونَ {إِذَا جَاءَ نَصْرُ اللَّهِ وَالْفَتْحُ * وَرَأَيْتَ النَّاسَ يَدْخُلُونَ} حَتَّى خَتَمَ السُّورَةَ، فَقَالَ بَعْضُهُمْ أُمِرْنَا أَنْ نَحْمَدَ اللَّهَ وَنَسْتَغْفِرَهُ، إِذَا نُصِرْنَا وَفُتِحَ عَلَيْنَا. وَقَالَ بَعْضُهُمْ لاَ نَدْرِي. أَوْ لَمْ يَقُلْ بَعْضُهُمْ شَيْئًا. فَقَالَ لِي يَا ابْنَ عَبَّاسٍ أَكَذَاكَ تَقُولُ قُلْتُ لاَ. قَالَ فَمَا تَقُولُ قُلْتُ هُوَ أَجَلُ رَسُولِ اللَّهِ صلى الله عليه وسلم أَعْلَمَهُ اللَّهُ لَهُ {إِذَا جَاءَ نَصْرُ اللَّهِ وَالْفَتْحُ} فَتْحُ مَكَّةَ، فَذَاكَ عَلاَمَةُ أَجَلِكَ {فَسَبِّحْ بِحَمْدِ رَبِّكَ وَاسْتَغْفِرْهُ إِنَّهُ كَانَ تَوَّابًا} قَالَ عُمَرُ مَا أَعْلَمُ مِنْهَا إِلاَّ مَا تَعْلَمُ.
ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُمَا വിൽ നിന്ന് നിവേദനം: ‘ബദ്ര്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്ന വൃദ്ധന്മാരോടൊപ്പം എന്നെയും ഉമര്‍ رضي الله عنه അദ്ദേഹത്തിന്‍റെ സദസ്സില്‍ പ്രവേശിപ്പിക്കാറുണ്ടായിരുന്നു. അതിനെപ്പറ്റി ചിലരുടെ മനസ്സില്‍ വെറുപ്പു തോന്നിയിരിക്കണം. അവര്‍ പറഞ്ഞു: ‘എന്താണ് (ഈ ചെറുപ്രായക്കാരനായ) ഇവനെ ഞങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുവാന്‍? ഞങ്ങള്‍ക്ക് ഇവനെപോലെയുള്ള മക്കളും കൂടിയുണ്ടല്ലോ’. അപ്പോള്‍, ഉമര്‍ رضي الله عنه പറഞ്ഞു: ‘ഇയാള്‍ നിങ്ങള്‍ക്കറിയാവുന്ന ആളാണല്ലോ’ അങ്ങനെ, ഒരു ദിവസം ഉമര്‍ رضي الله عنه അവരെയെല്ലാം വിളിച്ചുവരുത്തി. കൂട്ടത്തില്‍ എന്നെയും ചേര്‍ത്തു. അന്ന് എന്നെ അവരുടെ കൂട്ടത്തില്‍ ക്ഷണിച്ചത് അവര്‍ക്ക് എന്നെപ്പറ്റി മനസ്സിലാക്കി കൊടുക്കുവാനായിരുന്നുവെന്നാണ് ഞാന്‍ വിചാരിക്കുന്നത്. എന്നിട്ട് അദ്ദേഹം ചോദിച്ചു: إِذَا جَاءَ نَصْرُ اللَّهِ وَالْفَتْحُ (അല്ലാഹുവിന്‍റെ സഹായവും, വിജയവും വന്നാല്‍….) എന്നു അല്ലാഹു പറഞ്ഞതിനെപ്പറ്റി നിങ്ങള്‍ എന്തുപറയുന്നു? അവരില്‍ ചിലര്‍ പറഞ്ഞു: നമുക്ക് സഹായം ലഭിക്കുകയും, വിജയം സിദ്ധിക്കുകയും ചെയ്യുമ്പോള്‍ നാം അല്ലാഹുവിനെ സ്തുതിക്കുകയും, അവനോടു പാപമോചനം തേടുകയും ചെയ്യണമെന്ന് അല്ലാഹു നമ്മോട് കല്‍പിക്കുകയാണ്’. വേറെ ചിലര്‍ ഒന്നും പറയാതെ മൗനം അവലംബിക്കുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം എന്നോട് ‘ഇബ്നു അബ്ബാസ്! ഇപ്രകാരം തന്നെയാണോ നീയും പറയുന്നത്?’ എന്ന് ചോദിച്ചു. ‘അല്ല’ എന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം ചോദിച്ചു: ‘താന്‍ എന്തു പറയുന്നു?’ അപ്പോള്‍ ഞാന്‍ ഇങ്ങനെ മറുപടി പറഞ്ഞു: ‘അത് റസൂല്‍ ﷺ യുടെ ആയുഷ്കാലാവധി അറിയിച്ചുകൊടുത്തതാണ്. അതായത്, {അല്ലാഹുവിന്‍റെ സഹായവും വിജയവും വന്നാൽ} അത് നിന്‍റെ അവധിയുടെ അടയാളമാണ്. {അപ്പോള്‍ നിന്‍റെ റബ്ബിനെ സ്തുതിച്ചുകൊണ്ട് നീ ‘തസ്ബീഹ്’ നടത്തുകയും, അവനോടു പാപമോചനം തേടുകയും ചെയ്തുകൊള്ളുക} (എന്നു താല്‍പര്യം)’. ഇതു കേട്ടപ്പോള്‍ ഉമര്‍ رضي الله عنه പറഞ്ഞു: ‘നീ പറയുന്നതല്ലാതെ അതില്‍ നിന്നു ഞാനും മനസ്സിലാക്കുന്നില്ല.’ (ബുഖാരി:4294)
وأما الإشارة الثانية، فهي الإشارة إلى أن أجل رسول الله صلى الله عليه وسلم قد قرب ودنا، ووجه ذلك أن عمره عمر فاضل أقسم الله به. وقد عهد أن الأمور الفاضلة تختم بالاستغفار، كالصلاة والحج، وغير ذلك. فأمر الله لرسوله بالحمد والاستغفار في هذه الحال، إشارة إلى أن أجله قد انتهى، فليستعد ويتهيأ للقاء ربه، ويختم عمره بأفضل ما يجده صلوات الله وسلامه عليه.
(ഇതിലെ) രണ്ടാമത്തെ സൂചന അല്ലാഹുവിന്റെ റസൂൽ ﷺ യുടെ വിയോഗം അടുത്തുവന്നിരിക്കുന്നു എന്നതാണ്. കാരണം പാപമോചനം തേടാന്‍ ഇവിടെ ആവശ്യപ്പെടുന്നു. ശ്രേഷ്ഠമായ കാര്യങ്ങള്‍ അവസാനിപ്പിക്കപ്പെടുന്നത് പാപമോചനം കൊണ്ടാണ്. നമസ്‌കാരം, ഹജ്ജ് തുടങ്ങിയ കാര്യങ്ങള്‍ അങ്ങനെയാണ്. പാപമോചനം തേടാന്‍ നബി ﷺ യോട് ആവശ്യപ്പെടുമ്പോള്‍ ആ ശ്രേഷ്ഠമായ ജീവിതവും സമാപനത്തോട് അടുത്തിരിക്കുന്നു എന്നു മനസ്സിലാകും. അതിനാല്‍ ഏറ്റവും ശ്രേഷ്ഠമായ കാര്യങ്ങളെക്കൊണ്ട് തന്റെ ജീവിതം അവസാനിപ്പിച്ച് രക്ഷിതാവിനെ കണ്ടുമുട്ടാന്‍ തയ്യാറാവുകയും ഒരുങ്ങുകയും ചെയ്യുക എന്നാണ് കല്‍പിക്കുന്നത്. (തഫ്സീറുസ്സഅദി)
അഞ്ചാമതായി, വിജയവും സഹായവും ലഭിച്ചാൽ അതിന് അല്ലാഹുവിനോട് നന്ദി കാണിക്കാനും അവനെ സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും അവനോട് പാപമോചനം തേടുകയും വേണം.
ഒരു സന്തോഷവാര്‍ത്തയും സന്തോഷകരമായ സന്ദര്‍ഭത്തില്‍ നബി ﷺ സ്വീകരിക്കേണ്ട ചില കല്‍പനകളും അതുമായി ബന്ധപ്പെട്ട ഓര്‍മപ്പെടുത്തലുകളുമാണ് ഈ അധ്യായത്തിന്റെ ഉള്ളടക്കം.
ഇവിടെ സന്തോഷവാര്‍ത്ത കൊണ്ട് ഉദ്ദേശിക്കുന്നത് നബി ﷺ ക്ക് അല്ലാഹു ചെയ്തുകൊടുത്ത സഹായവും മക്കാവിജയവും ജനങ്ങള്‍ കൂട്ടത്തോടെ അല്ലാഹുവിന്റെ മതത്തില്‍ പ്രവേശിക്കുകയും ചെയ്ത കാര്യങ്ങളാണ്. നബി ﷺ യുടെ ബന്ധുക്കളും സഹായികളും അദ്ദേഹത്തിന്റെ ശത്രുക്കളായിരുന്നതിന് ശേഷമാണ് ഇസ്‌ലാമിലേക്ക് കടന്നുവന്നത്. ഈ സന്തോഷവാര്‍ത്ത യാഥാര്‍ഥ്യമാവുകയും ചെയ്തു.
വിജയവും സഹായവും ലഭിച്ചതിനു ശേഷമുള്ള നിര്‍ദേശം അതിന് അവനോട് നന്ദി കാണിക്കാനും അവനെ സ്തുതിക്കുന്നതോടൊപ്പം അവനെ പ്രകീര്‍ത്തിക്കാനും അവനോട് പാപമോചനം തേടാനുമാണ്.
ഈ സൂറത്ത് അവതരിച്ചതിനെ തുട൪ന്ന് നബി ﷺ നമസ്കാരത്തില്‍ റുകൂഇലും സുജൂദിലും ഈ പ്രാ൪ത്ഥന അധികരിപ്പിച്ചിരുന്നു.
سُبْحَانَ اللَّهِ وَبِحَمْدِهِ أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ
സുബ്ഹാനല്ലാഹി വബിഹംദിഹീ അസ്തഗ്’ഫിറുല്ലാഹ വ അതൂബു ഇലൈഹി
അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം ഞാന്‍ അവനു സ്തോത്രകീര്‍ത്തനം ചെയ്യുന്നു. അല്ലാഹുവിനോടു ഞാന്‍ പാപമോചനം തേടുകയും, അവങ്കലേക്ക് ഞാന്‍ പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു. (മുസ്ലിം:484)
kanzululoom.com