ആമന റസൂല്‍ : ആശയവും ശ്രേഷ്ഠതകളും

വിശുദ്ധ ഖു൪ആനിലെ രണ്ടാം അദ്ധ്യായം സൂറ: അല്‍ ബഖറയുടെ അവസാന രണ്ട് ആയത്തുകളാണ് ‘ആമന റസൂല്‍’ എന്ന പേരില്‍ അറിയപ്പെടുന്നത്. ഏറെ ശ്രേഷ്ടതയുള്ള ആയത്തുകളാണിത്. അല്ലാഹുവിന്റെ വചനങ്ങളായ വിശുദ്ധ ഖുര്‍ആനിലെ എല്ലാ ആയത്തുകളും വളരെയേറെ മഹത്വമുള്ളവയാണെങ്കിലും ചില ആയത്തുകള്‍ക്ക് മറ്റുള്ള ആയത്തുകളേക്കാളും മഹത്വവും പ്രാധാന്യവുമുണ്ട്. അപ്രകാരം ആമന റസൂലിനും ഏറെ ശ്രേഷ്ടതകളും പ്രത്യേകതയും ഉണ്ട്.

ആമന റസൂല്‍

ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيْهِ مِن رَّبِّهِۦ وَٱلْمُؤْمِنُونَ ۚ كُلٌّ ءَامَنَ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِۦ ۚ وَقَالُوا۟ سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ ٱلْمَصِيرُ – لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا ٱكْتَسَبَتْ ۗ رَبَّنَا لَا تُؤَاخِذْنَآ إِن نَّسِينَآ أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَآ إِصْرًا كَمَا حَمَلْتَهُۥ عَلَى ٱلَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِۦ ۖ وَٱعْفُ عَنَّا وَٱغْفِرْ لَنَا وَٱرْحَمْنَآ ۚ أَنتَ مَوْلَىٰنَا فَٱنصُرْنَا عَلَى ٱلْقَوْمِ ٱلْكَٰفِرِينَ

തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്‌) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്‌.) അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം. അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സത്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്‌ഫലവും അവരവരുടെ മേല്‍ തന്നെ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക് നീ മാപ്പുനല്‍കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതയ്ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ. (ഖു൪ആന്‍:2/285-286)

ആമന റസൂലിന്റെ ശ്രേഷ്ഠതകള്‍

عَنِ النُّعْمَانِ بْنِ بَشِيرٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِنَّ اللَّهَ كَتَبَ كِتَابًا قَبْلَ أَنْ يَخْلُقَ السَّمَوَاتِ وَالأَرْضَ بِأَلْفَىْ عَامٍ أَنْزَلَ مِنْهُ آيَتَيْنِ خَتَمَ بِهِمَا سُورَةَ الْبَقَرَةِ وَلاَ يُقْرَآنِ فِي دَارٍ ثَلاَثَ لَيَالٍ فَيَقْرَبُهَا شَيْطَانٌ

നുഅ്മാന്‍ ഇബ്നു ബഷീറില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: നിശ്ചയം, അല്ലാഹു ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുന്നതിന്റെ രണ്ടായിരം വ൪ഷങ്ങള്‍ക്ക് മുമ്പ് ഒരു ഗ്രന്ഥം (ലൌഹുല്‍ മഹ്ഫൂള്) രേഖപ്പെടുത്തി. അതില്‍ നിന്ന് രണ്ട് വചനങ്ങളെ അവന്‍ അവതരിപ്പിക്കുകയും അവകൊണ്ട് സൂറത്തുല്‍ ബഖറ അവസാനിപ്പിക്കുകയും ചെയ്തിരിക്കുന്നു. അവ രണ്ടും മൂന്ന് രാത്രികളില്‍ ഒരു വീട്ടില്‍ പാരായണം ചെയ്യപ്പെടുകയായാല്‍ ആ വീടിനോട് ശൈത്വാന്‍ അടുക്കുകയില്ല.(സുനനുത്തി൪മുദി:45/3124-അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരമാണുള്ളത്:

ولا يُقرآنِ في بيتٍ فيقْرَبَهُ شيطانٌ ثلاثَ ليالٍ

അവ രണ്ടും ഒരു വീട്ടില്‍ പാരായണം ചെയ്യപ്പെടുകയായാല്‍ മൂന്ന് രാവുകള്‍ ആ വീടിനോട് ശൈത്വാന്‍ അടുക്കുകയില്ല. (ശൈഖ് അല്‍ബാനി – സ്വഹീഹുത്തര്‍ഗീബ്)

عَنِ ابْنِ عَبَّاسٍ، قَالَ بَيْنَمَا جِبْرِيلُ قَاعِدٌ عِنْدَ النَّبِيِّ صلى الله عليه وسلم سَمِعَ نَقِيضًا مِنْ فَوْقِهِ فَرَفَعَ رَأْسَهُ فَقَالَ هَذَا بَابٌ مِنَ السَّمَاءِ فُتِحَ الْيَوْمَ لَمْ يُفْتَحْ قَطُّ إِلاَّ الْيَوْمَ فَنَزَلَ مِنْهُ مَلَكٌ فَقَالَ هَذَا مَلَكٌ نَزَلَ إِلَى الأَرْضِ لَمْ يَنْزِلْ قَطُّ إِلاَّ الْيَوْمَ فَسَلَّمَ وَقَالَ أَبْشِرْ بِنُورَيْنِ أُوتِيتَهُمَا لَمْ يُؤْتَهُمَا نَبِيٌّ قَبْلَكَ فَاتِحَةُ الْكِتَابِ وَخَوَاتِيمُ سُورَةِ الْبَقَرَةِ لَنْ تَقْرَأَ بِحَرْفٍ مِنْهُمَا إِلاَّ أُعْطِيتَهُ

ഇബ്നു അബ്ബാസ്(റ) വില്‍ നിന്ന് നിവേദനം: ഒരിക്കല്‍ ജിബ്’രീല്‍ (അ) നബി ﷺ യുടെ സന്നിധിയിലിരിക്കെ ഉപരിതലത്തില്‍ നിന്ന് ഒരു ശബ്ദം കേട്ടു. ഉടനെ തലയുയര്‍ത്തിയിട്ട് ജിബ്’രീല്‍ (അ) പറഞ്ഞു: ഇതാ, ഇന്നേ ദിവസം വാനലോകത്തില്‍ ഒരു കവാടം തുറക്കപ്പെട്ടിരിക്കുന്നു. ഇന്നല്ലാതെ മുമ്പൊരിക്കലും അത് തുറക്കപ്പെട്ടിട്ടില്ല. എന്നിട്ടതില്‍ നിന്ന് ഒരു മലക്ക് ഇറങ്ങി വന്നിറങ്ങി. ജിബ്’രീല്‍ (അ) വിശദീകരിച്ചു. ഇദ്ദേഹം ഭൂലോകത്തേക്ക് ഇറങ്ങിവന്നിട്ടുള്ള ഒരു മലക്കാണ്. ഇന്നേ ദിവസമല്ലാതെ മറ്റൊരിക്കലും അദ്ദേഹം ഇറങ്ങിവന്നിട്ടില്ല. അങ്ങേയ്ക്ക് സലാം ചൊല്ലിയിട്ട് അദ്ദേഹം പറയുന്നു: നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള രണ്ട് പ്രകാശം കൊണ്ട് നീ സന്തോഷിക്കൂ. നിങ്ങള്‍ക്ക് മുമ്പേ ഒരു നബിക്കും അവ രണ്ടും നല്കപ്പെട്ടിട്ടില്ല. സൂറത്തുല്‍ ഫാത്തിഹയും സുറത്തുല്‍ ബഖറയുടെ അവസാനഭാഗവും ആണത്. അവയില്‍ നിന്ന് ഒരു വിഷയവും നിങ്ങള്‍ ഓതുകയില്ല, അത് (ആ ദുആകള്‍ക്ക് ഉത്തരം) നിങ്ങള്‍ക്ക് നല്കപ്പെടാതെ. (മുസ്ലിം:806).

عَنْ عَبْدِ اللَّهِ، قَالَ لَمَّا أُسْرِيَ بِرَسُولِ اللَّهِ صلى الله عليه وسلم انْتُهِيَ بِهِ إِلَى سِدْرَةِ الْمُنْتَهَى وَهِيَ فِي السَّمَاءِ السَّادِسَةِ إِلَيْهَا يَنْتَهِي مَا يُعْرَجُ بِهِ مِنَ الأَرْضِ فَيُقْبَضُ مِنْهَا وَإِلَيْهَا يَنْتَهِي مَا يُهْبَطُ بِهِ مِنْ فَوْقِهَا فَيُقْبَضُ مِنْهَا قَالَ ‏{‏ إِذْ يَغْشَى السِّدْرَةَ مَا يَغْشَى‏}‏ قَالَ فَرَاشٌ مِنْ ذَهَبٍ ‏.‏ قَالَ فَأُعْطِيَ رَسُولُ اللَّهِ صلى الله عليه وسلم ثَلاَثًا أُعْطِيَ الصَّلَوَاتِ الْخَمْسَ وَأُعْطِيَ خَوَاتِيمَ سُورَةِ الْبَقَرَةِ وَغُفِرَ لِمَنْ لَمْ يُشْرِكْ بِاللَّهِ مِنْ أُمَّتِهِ شَيْئًا الْمُقْحِمَاتُ ‏.‏

അബ്ദില്ലയില്‍(റ) നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂല്‍ ﷺ യെ ഇസ്റാഅ് വേളയില്‍ സിദ്റത്തുല്‍ മുന്‍തഹായുടെ അടുത്തേക്ക് കൊണ്ടുപോയി. അതാകട്ടെ ആറാം ആകാശത്തിലാകുന്നു. ഭൂമിയില്‍ നിന്ന് ഉയ൪ന്നു പോകുന്നതൊക്കെ അവിടെ (സിദ്റത്തുല്‍ മുന്‍തഹയില്‍) എത്തും. അവിടെ നിന്നാണ് അതൊക്കെ അല്ലാഹുവിലേക്ക് കയറുന്നത്. അല്ലാഹുവില്‍ നിന്ന് ഇറങ്ങുന്നതൊക്കെ അവിടെ എത്തും. നബി ﷺ ഓതി: ആ ഇലന്തമരത്തെ ആവരണം ചെയ്യുന്നതൊക്കെ അതിനെ ആവരണം ചെയ്തിരുന്നപ്പോള്‍. അദ്ദേഹം പറയുന്നു: സ്വ൪ണ്ണം കൊണ്ടുള്ള പൂമ്പാറ്റകള്‍. അബ്ദില്ല (റ) പറയുന്നു: നബി ﷺ ക്ക് മൂന്ന് കാര്യങ്ങള്‍ (അവിടെ വെച്ച്) നല്‍കപ്പെട്ടു. അഞ്ച് നേരത്തെ (ഫ൪ള്) നമസ്കാരം നല്‍കപ്പെട്ടു, സൂറത്തുല്‍ ബഖറയിലെ അവസാന ഭാഗം (ആമന റസൂല്‍) നല്‍കപ്പെട്ടു, അദ്ദേഹത്തിന്റെ ഉമ്മത്തില്‍ ശി൪ക്ക് ചെയ്യാത്തവ൪ക്ക് പാപം പൊറുക്കപ്പെടുന്നതാണ് ( എന്നതും അറിയിച്ചു).(മുസ്ലിം:173)

عن أبي ذر وحذيفة بن اليمان: قَالَ رَسُولُ اللَّهِ صلى الله عليه وسلم : أُعطِيتُ هذه الآياتُ من آخرِ سورةِ البقرةِ من كنزٍ تحت العرشِ، لم يُعطَها نبيٌّ قَبلي

അബൂദ൪റ്(റ),ഹുദൈഫ (റ) എന്നിവരില്‍ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: സുറത്തുല്‍ ബഖറയുടെ അവസാന ആയത്തുകള്‍ (ആമന റസൂല്‍) അ൪ശിന്റെ താഴെയുള്ള ഒരു നിക്ഷേപത്തില്‍ നിന്ന് എനിക്ക് നല്‍കപ്പെട്ടു. (സ്വഹീഹുല്‍ ജാമിഅ്)

عَنْ أَبِي مَسْعُودٍ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم : مَنْ قَرَأَ بِالآيَتَيْنِ مِنْ آخِرِ سُورَةِ الْبَقَرَةِ فِي لَيْلَةٍ كَفَتَاهُ

അബൂമസ്ഊദിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും രാത്രിയിൽ (ഉറങ്ങാന്‍ വേണ്ടി തന്റെ വിരിപ്പിലെത്തിയാല്‍) സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകള്‍ പാരായണം ചെയ്യുന്നുവെങ്കിൽ അത് അവന് മതിയാകുന്നതാണ്. (ബുഖാരി:5009)

ആമന റസൂലിന്റെ അവതരണ പശ്ചാത്തലം

ആമന റസൂലിന്റെ ആശയം മനസ്സിലാക്കുന്നതിനായി അതിന്റെ അവതരണ പശ്ചാത്തലം കൂടി മനസ്സിലാക്കേണ്ടതുണ്ട്. അതിനായി ആമന റസൂലിന്റെ തൊട്ടു മുമ്പുള്ള ആയത്ത് കാണുക:

لِّلَّهِ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ ۗ وَإِن تُبْدُوا۟ مَا فِىٓ أَنفُسِكُمْ أَوْ تُخْفُوهُ يُحَاسِبْكُم بِهِ ٱللَّهُ ۖ فَيَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ ۗ وَٱللَّهُ عَلَىٰ كُلِّ شَىْءٍ قَدِيرٌ

ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാകുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങള്‍ വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അല്ലാഹു അതിന്റെ പേരില്‍ നിങ്ങളോട് കണക്ക് ചോദിക്കുക തന്നെ ചെയ്യും. എന്നിട്ടവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു. (ഖു൪ആന്‍:2/284)

ആകാശഭൂമികളില്‍ – അതെ, അഖിലാണ്ഡത്തില്‍ – ഉള്ള സര്‍വ്വവസ്തുക്കളും അല്ലാഹുവിന്റേതാണ്. അവന്റെ സൃഷ്ടിയും അവന്റെ ഉടമയിലുമാണ്. അവന്റെ അധികാരത്തിലും നിയന്ത്രണത്തിലുമാണ്. രഹസ്യപരസ്യമെന്നോ, ഗൂഢവ്യക്തമെന്നോ വ്യത്യാസം കൂടാതെ എല്ലാ കാര്യങ്ങളും അവനറിയാവുന്നതാണ്. അവന്റെ അടിയാന്‍മാര്‍ പ്രവര്‍ത്തനത്തിലൂടെയോ വാക്കുകളിലൂടെയോ വെളിപ്പെടുത്തുന്നതും, വെളിപ്പെടുത്താതെ മനസ്സില്‍ മറച്ചുവെക്കുന്നതുമായ എല്ലാ വിചാരവികാരങ്ങളെയും അവന്‍ അറിയുന്നു. അവയെപ്പറ്റി അവന്‍ വിചാരണ നടത്തുകയും ചെയ്യും. എന്നിട്ട് പൊറുത്തു കൊടുക്കേണ്ടവര്‍ക്ക് പൊറുത്തു കൊടുക്കുകയും, ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കുകയും ചെയ്യും എന്നൊക്കെയാണ് ഈ വചനത്തിലൂടെ അല്ലാഹു ഓര്‍മിപ്പിക്കുന്നത്.

“നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങള്‍ വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അല്ലാഹു അതിന്റെ പേരില്‍ നിങ്ങളോട് കണക്ക് ചോദിക്കുക തന്നെ ചെയ്യും” എന്നത് നബി ﷺ യുടെ സ്വഹാബികളെ പ്രയാസപ്പെടുത്തി. അതാണ് ആമന റസൂലിന്റെ അവതരണത്തിലേക്ക് വഴിവെച്ചത്.

عَنْ أَبِي هُرَيْرَةَ، قَالَ لَمَّا نَزَلَتْ عَلَى رَسُولِ اللَّهِ صلى الله عليه وسلم ‏{‏ لِلَّهِ مَا فِي السَّمَوَاتِ وَمَا فِي الأَرْضِ وَإِنْ تُبْدُوا مَا فِي أَنْفُسِكُمْ أَوْ تُخْفُوهُ يُحَاسِبْكُمْ بِهِ اللَّهُ فَيَغْفِرُ لِمَنْ يَشَاءُ وَيُعَذِّبُ مَنْ يَشَاءُ وَاللَّهُ عَلَى كُلِّ شَىْءٍ قَدِيرٌ‏}‏ قَالَ فَاشْتَدَّ ذَلِكَ عَلَى أَصْحَابِ رَسُولِ اللَّهِ صلى الله عليه وسلم فَأَتَوْا رَسُولَ اللَّهِ صلى الله عليه وسلم ثُمَّ بَرَكُوا عَلَى الرُّكَبِ فَقَالُوا أَىْ رَسُولَ اللَّهِ كُلِّفْنَا مِنَ الأَعْمَالِ مَا نُطِيقُ الصَّلاَةُ وَالصِّيَامُ وَالْجِهَادُ وَالصَّدَقَةُ وَقَدْ أُنْزِلَتْ عَلَيْكَ هَذِهِ الآيَةُ وَلاَ نُطِيقُهَا ‏.‏ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏”‏ أَتُرِيدُونَ أَنْ تَقُولُوا كَمَا قَالَ أَهْلُ الْكِتَابَيْنِ مِنْ قَبْلِكُمْ سَمِعْنَا وَعَصَيْنَا بَلْ قُولُوا سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ ‏”‏ ‏.‏ قَالُوا سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ ‏.‏ فَلَمَّا اقْتَرَأَهَا الْقَوْمُ ذَلَّتْ بِهَا أَلْسِنَتُهُمْ فَأَنْزَلَ اللَّهُ فِي إِثْرِهَا ‏{‏ آمَنَ الرَّسُولُ بِمَا أُنْزِلَ إِلَيْهِ مِنْ رَبِّهِ وَالْمُؤْمِنُونَ كُلٌّ آمَنَ بِاللَّهِ وَمَلاَئِكَتِهِ وَكُتُبِهِ وَرُسُلِهِ لاَ نُفَرِّقُ بَيْنَ أَحَدٍ مِنْ رُسُلِهِ وَقَالُوا سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ‏}‏ فَلَمَّا فَعَلُوا ذَلِكَ نَسَخَهَا اللَّهُ تَعَالَى فَأَنْزَلَ اللَّهُ عَزَّ وَجَلَّ ‏{‏ لاَ يُكَلِّفُ اللَّهُ نَفْسًا إِلاَّ وُسْعَهَا لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ رَبَّنَا لاَ تُؤَاخِذْنَا إِنْ نَسِينَا أَوْ أَخْطَأْنَا‏}‏ قَالَ نَعَمْ ‏{‏ رَبَّنَا وَلاَ تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِنْ قَبْلِنَا‏}‏ قَالَ نَعَمْ ‏{‏ رَبَّنَا وَلاَ تُحَمِّلْنَا مَا لاَ طَاقَةَ لَنَا بِهِ‏}‏ قَالَ نَعَمْ ‏{‏ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا أَنْتَ مَوْلاَنَا فَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ‏}‏ قَالَ نَعَمْ ‏.‏

അബൂഹുറൈറ(റ) പറയുന്നു: നബി ﷺ പറഞ്ഞു: ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാകുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങള്‍ വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അല്ലാഹു അതിന്റെ പേരില്‍ നിങ്ങളോട് കണക്ക് ചോദിക്കുക തന്നെ ചെയ്യും …. (2/284) എന്ന ആയത്ത് അവതരിച്ചപ്പോള്‍ സ്വഹാബികള്‍ക്ക് അത് സഹിക്കുവാന്‍ കഴിയാതായി. അവര്‍ നബി ﷺ യുടെ അടുക്കല്‍ ചെന്ന് മുട്ടുകാലില്‍ ഇരുന്നിട്ട് പറഞ്ഞു: ‘ഞങ്ങളുടെ കഴിവില്‍പെട്ട നമസ്‌കാരം, നോമ്പ്, ധര്‍മം, സമരം മുതലായ കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങള്‍ ശാസിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഈ വചനം അവതരിച്ചിരിക്കുന്നു. അത് ഞങ്ങളുടെ കഴിവിനപ്പുറമാണല്ലോ. (മനസ്സിലെ വിചാരങ്ങളെ ഉപേക്ഷിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിവില്ലല്ലോ)’ നബി ﷺ അവരോട് പറഞ്ഞു: മുമ്പ് വേദക്കാര്‍ ചെയ്തതുപോലെ, ‘ഞങ്ങള്‍ കേട്ടു, ഞങ്ങള്‍ എതിര് പ്രവര്‍ത്തിക്കുന്നു’ എന്ന് പറയാനാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്. ‘ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നു’ എന്ന് നിങ്ങള്‍ പറയുക. അങ്ങനെ, കുറച്ചുകാലം അവര്‍ ഈ വചനം പാരായണം ചെയ്തു പരിചയപ്പെട്ടപ്പോള്‍, അവരുടെ മനഃപ്രയാസം നീങ്ങുകയും, അല്ലാഹു അടുത്ത ആയത്ത് അവതരിപ്പിച്ചു. തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്‌) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്‌.) അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം (2/285). അങ്ങനെ അവ൪ അപ്രകാരം പ്രവ൪ത്തിച്ചപ്പോള്‍ അത് (അവരെ പ്രയാസപ്പെടുത്തിയത്) നസ്ഖ് ചെയ്തുകൊണ്ട് അല്ലാഹു അടുത്ത ആയത്ത് അവതരിപ്പിച്ചു. അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സത്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്‌ഫലവും അവരവരുടെ മേല്‍ തന്നെ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ (2/286). നബി ﷺ പറഞ്ഞു: അതെ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. നബി ﷺ പറഞ്ഞു: അതെ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. നബി ﷺ പറഞ്ഞു: അതെ. ഞങ്ങള്‍ക്ക് നീ മാപ്പുനല്‍കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതയ്ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ. നബി ﷺ പറഞ്ഞു: അതെ. (മുസ്ലിം:125)

عنِ ابنِ مَرْجانةَ، قال: ذُكِرَ لابنِ عبّاسٍ أنَّ ابنَ عُمَرَ، تَلا هذه الآيةَ: {وَإِنْ تُبْدُوا ما فِي أَنْفُسِكُمْ أَوْ تُخْفُوهُ يُحاسِبْكُمْ بِهِ اللَّهُ} [البقرة: ٢٨٤] فبَكى، ثم قال: واللهِ لَئِنْ آخَذَنا اللهُ بها لنَهلِكَنَّ، فقال ابنُ عبّاسٍ: يَرحَمُ اللهُ أبا عبدِ الرحمنِ قد وجَدَ المُسلِمونَ منها حين نَزَلتْ ما وجَدَ، فذَكَروا ذلك لرسولِ اللهِ ﷺ، فنَزَلتْ: {لا يُكَلِّفُ اللَّهُ نَفْسًا إِلّا وُسْعَها لَها ما كَسَبَتْ وَعَلَيْها ما اكْتَسَبَتْ} [البقرة: ٢٨٦]، منَ القَولِ والعَمَلِ

ഇബ്നു മ൪ജാന്‍(റ) പറയുന്നു: “നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങള്‍ വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അല്ലാഹു അതിന്റെ പേരില്‍ നിങ്ങളോട് കണക്ക് ചോദിക്കുക തന്നെ ചെയ്യും” (2/284) എന്ന വചനം ഇബ്നു ഉമ൪(റ) ഓതി കരയുകയും, “അല്ലാഹുവിനെ തന്നെയാണെ സത്യം അല്ലാഹു ഇതുപ്രകാരം നമ്മെ പിടികൂടിയാല്‍ നാം നശിച്ചതു തന്നെയെന്ന് ” പറയുകയും ചെയ്തതായി ഇബ്നു അബ്ബാസ്(റ) വിന്റെ അടുക്കല്‍ പറയപ്പെട്ടു. അപ്പോള്‍ ഇബ്നു അബ്ബാസ്(റ) പറഞ്ഞു: അല്ലാഹു അബൂ അബ്ദിറഹ്മാനോട് കരുണ ചെയ്യട്ടെ. അദ്ദേഹത്തിന് തോന്നിയത് (മറ്റ്) മുസ്ലിംകള്‍ക്കും തോന്നിയപ്പോള്‍ അവ൪ നബി ﷺ യാട് അതിനെ കുറിച്ച് പറയുകയും ചെയ്തപ്പോള്‍ അല്ലാഹു, എന്ന ഈ ആയത്ത് (2/286) അവതരിപ്പിച്ചു.”ഒരാളോടും അല്ലാഹു അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സത്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്‌ഫലവും അവരവരുടെ മേല്‍ തന്നെ. ” വാക്കിലും പ്രവൃത്തിയിലുമുള്ള കാര്യങ്ങള്‍ക്കാണ് പിടികൂടപ്പെടുന്നത്. [സുനന്‍ – ഇമാം ശാഫിഈ(റഹി)]

ഈ വചനവുമായി ബന്ധപ്പെട്ട് മുസ്നദുഅഹ്മദില്‍ ഇപ്രകാരം കാണാം:

قال ابنُ عبّاسٍ: إنَّ هذه الآيَةَ حين أُنزِلَت، غَمَّت أَصحابَ رسولِ اللهِ ﷺ غَمًّا شَديدًا، وغاظَتهم غَيظًا شَديدًا، يَعني، وقالوا: يا رسولَ اللهِ، هلَكنا، إنْ كنا نُؤاخَذُ بما تكلَّمنا، وبما نَعمَلُ، فأمّا قُلوبُنا فليست بأَيدينا. فقال لهم رسولُ اللهِ ﷺ: قولوا: سمِعنا وأطَعنا. قالوا: سمِعنا وأطَعنا، قال: فنسَخَتْها هذه الآيَةُ: {آمَنَ الرَّسُولُ بِما أُنزِلَ إلَيهِ مِن رَبِّهِ والْمُؤْمِنُونَ} [البقرة: ٢٨٥] إلى {لا يُكَلِّفُ اللَّهُ نَفْسًا إِلّا وُسْعَها لَها ما كَسَبَتْ وَعَلَيْها ما اكْتَسَبَتْ} [البقرة: ٢٨٦]، فتجَوَّزَ لهم عن حَديثِ النَّفْسِ، وأُخِذوا بالأَعمالِ.

ഇബ്നു അബ്ബാസ്(റ) പറഞ്ഞു: ഈ ആയത്ത് അവതരിച്ചപ്പോള്‍ നബി ﷺ യുടെ സ്വഹാബികള്‍ക്ക് ദ്വേഷ്യം കല൪ന്ന വലിയ പ്രയാസമുണ്ടായി. അവ൪ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങളൊക്കെ നശിച്ചിരിക്കുന്നു. ഞങ്ങള്‍ സംസാരിച്ചതിന് ഞങ്ങള്‍ പിടികൂടപ്പെടും, ഞങ്ങള്‍ പ്രവ൪ത്തിച്ചതിന് ഞങ്ങള്‍ പിടികൂടപ്പെടും, എന്നാല്‍ ഞങ്ങളുടെ ഹൃദയം ഞങ്ങളുടെ കൈവശമല്ലല്ലോ? (അതിനും ഞങ്ങള്‍ പിടികൂടപ്പെടുമെങ്കില്‍ ഞങ്ങളെന്ത് ചെയ്യും) അവരോട് നബി ﷺ പറഞ്ഞു: ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നു എന്ന് നിങ്ങള്‍ പറഞ്ഞുകൊള്ളുവിന്‍.’ അവ൪ പറഞ്ഞു: ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഇബ്നു അബ്ബാസ്(റ) പറഞ്ഞു: അപ്പോള്‍ അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു: “തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു” മുതല്‍ “ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സത്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്‌ഫലവും അവരവരുടെ മേല്‍ തന്നെ” വരെ (2/285-286) അങ്ങനെ മനസ്സുകള്‍ പറയുന്നത് വിട്ടുകൊടുക്കാമെന്നും പ്രവ൪ത്തിക്കുമ്പോള്‍ പിടികൂടുന്നതാണെന്നും അല്ലാഹു അവരോട് ഏറ്റു. (മുസ്നദുഅഹ്മദ്)

عَنِ ابْنِ عَبَّاسٍ، قَالَ لَمَّا نَزَلَتْ هَذِهِ الآيَةُ ‏{‏ وَإِنْ تُبْدُوا مَا فِي أَنْفُسِكُمْ أَوْ تُخْفُوهُ يُحَاسِبْكُمْ بِهِ اللَّهُ‏}‏ قَالَ دَخَلَ قُلُوبَهُمْ مِنْهَا شَىْءٌ لَمْ يَدْخُلْ قُلُوبَهُمْ مِنْ شَىْءٍ فَقَالَ النَّبِيُّ صلى الله عليه وسلم ‏”‏ قُولُوا سَمِعْنَا وَأَطَعْنَا وَسَلَّمْنَا ‏”‏ ‏.‏ قَالَ فَأَلْقَى اللَّهُ الإِيمَانَ فِي قُلُوبِهِمْ فَأَنْزَلَ اللَّهُ تَعَالَى ‏{‏ لاَ يُكَلِّفُ اللَّهُ نَفْسًا إِلاَّ وُسْعَهَا لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ رَبَّنَا لاَ تُؤَاخِذْنَا إِنْ نَسِينَا أَوْ أَخْطَأْنَا‏}‏ قَالَ قَدْ فَعَلْتُ ‏{‏ رَبَّنَا وَلاَ تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِنْ قَبْلِنَا‏}‏ – قَالَ قَدْ فَعَلْتُ ‏{‏ وَاغْفِرْ لَنَا وَارْحَمْنَا أَنْتَ مَوْلاَنَا‏}‏ قَالَ قَدْ فَعَلْتُ ‏.‏

ഇബ്നു അബ്ബാസ്(റ) പറഞ്ഞു: നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങള്‍ വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അല്ലാഹു അതിന്റെ പേരില്‍ നിങ്ങളോട് കണക്ക് ചോദിക്കുക തന്നെ ചെയ്യും എന്ന ആയത്ത് അവതരിച്ചപ്പോള്‍ അവരുടെ ഹൃദയങ്ങള്‍ അടഞ്ഞതുപോലെയായി. അവരോട് നബി ﷺ പറഞ്ഞു: ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും കീഴൊതുങ്ങുകയും ചെയ്യുന്നു എന്ന് നിങ്ങള്‍ പറയുക.’ ഇബ്നു അബ്ബാസ്(റ) പറഞ്ഞു: അപ്പോള്‍ അല്ലാഹു അവരുടെ ഹൃദയങ്ങളില്‍ ഈമാന്‍ ഇട്ടുകൊടുത്തു. അങ്ങനെ അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു: ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സത്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്‌ഫലവും അവരവരുടെ മേല്‍ തന്നെ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ. അല്ലാഹു പറഞ്ഞു: ഞാന്‍ അതുപോലെ ചെയ്യാം. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. അല്ലാഹു പറഞ്ഞു: ഞാന്‍ അതുപോലെ ചെയ്യാം. ഞങ്ങള്‍ക്ക് നീ മാപ്പുനല്‍കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. അല്ലാഹു പറഞ്ഞു: ഞാന്‍ അതുപോലെ ചെയ്യാം. (മുസ്ലിം:126)

നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങള്‍ വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അല്ലാഹു അതിന്റെ പേരില്‍ നിങ്ങളോട് കണക്ക് ചോദിക്കുക തന്നെ ചെയ്യും എന്ന ആയത്ത് നസ്ഖ് ചെയ്തിരിക്കുന്നുവെന്ന പരാമ൪ശത്തെ കുറിച്ച് മുഹമ്മദ് അമാനി മൌലവി (റഹി) എഴുതുന്നു: പ്രസ്തുത സംഭവം നിവേദനം ചെയ്ത ചില സ്വഹാബികള്‍, ഈ വചനത്തെ അടുത്ത വചനം ‘നസ്ഖ്’ ചെയ്തിരിക്കുന്നുവെന്നും പ്രസ്താവിച്ചു കാണാം. ഈ വാക്കിനെ ആധാരമാക്കി ചില ക്വുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ഈ വചനം ‘മന്‍സൂഖാ’ണെന്നും പറഞ്ഞിരിക്കുന്നു. വാസ്തവത്തില്‍, സാധാരണ പറയപ്പെടാറുള്ള- സാങ്കേതികാര്‍ത്ഥത്തിലുള്ള- നസ്ഖ് (വിധി ദുര്‍ബലപ്പെടുത്തല്‍) അല്ല അവര്‍ ആ വാക്കുകൊണ്ടുദ്ദേശിച്ചിരിക്കുന്നത്. ആദ്യം അവതരിച്ച വചനത്തിന്‍റെ ഉദ്ദേശ്യം പിന്നീട് അവതരിച്ച വചനം വിവരിച്ചു തരുന്നുവെന്നേ ആ ‘നസ്ഖ്’ന് അര്‍ത്ഥമുള്ളൂ. ഇമാം അസ്‌ക്വലാനീ (റ) മുതലായവര്‍ ഈ സംഗതി പ്രത്യേകം ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/284 ന്റെ വിശദീകരണം)

ആമന റസൂലിന്റെ ആശയവും വിശദീകരണവും

ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيْهِ مِن رَّبِّهِۦ وَٱلْمُؤْمِنُونَ ۚ

തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്‌) സത്യവിശ്വാസികളും.

ഈമാന്‍ എന്ന വാക്കിന് التصديق (തസ്ദീഖ / സത്യപ്പെടുത്തി) എന്നാണ് ഭാഷാ൪ത്ഥം. എന്നാല്‍ ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ(റഹി) യും ചില പണ്ഢിതന്‍മാരും കുറച്ചുകൂടി വിശാലമായി ഇപ്രകാരം അ൪ത്ഥം പറഞ്ഞിട്ടുണ്ട്:

هو التصديق ولأقرار والانقياد

ഈമാന്‍ എന്നാല്‍ : അത് സത്യപ്പെടുത്തലാണ്, സമ്പൂ൪ണ്ണമായി അനുസരിക്കലാണ്, അതനുസരിച്ചുള്ള പ്രവ൪ത്തനമാണ്.

ഈമാന്‍ എന്നാല്‍ ശറഇയ്യായി ഇപ്രകാരം പറയാം:

هو قول باللسان واعتقاد بالقلب وعمل بالجوارح يزيد بالطاعة وينقص بالمعصية

അത് നാവുകൊണ്ടുള്ള മൊഴിയലും ഹൃദയംകൊണ്ടുള്ള വിശ്വാസവും അവയവങ്ങള്‍കൊണ്ടുള്ള പ്രവര്‍ത്തനവുമാണ്. അല്ലാഹുവോടുള്ള അനുസരണംകൊണ്ട് അത് വര്‍ദ്ധിക്കുകയും ധിക്കാരം കാരണം അത് ശുഷ്‌കിക്കുകയും ചെയ്യും.

മുഹമ്മദ് നബി ﷺ ഈമാന്‍ ഉള്‍ക്കൊണ്ടിരിക്കുന്നുവെന്നാണ് ആദ്യമായി പറഞ്ഞിട്ടുള്ളത്. അതിനെ തുടര്‍ന്ന്‌ സത്യവിശ്വാസികളും ഈമാന്‍ ഉള്‍ക്കൊണ്ടിരിക്കുന്നുവെന്ന് പറയുന്നു. എന്താണ് വിശ്വസിച്ചിരിക്കുന്നതെന്നും ചേ൪ത്ത് പറഞ്ഞിരിക്കുന്നു. അല്ലാഹുവില്‍ നിന്ന് മുഹമ്മദ് നബി ﷺ ക്ക് അവതരിപ്പിക്കപ്പെട്ടതിലാണ് അവരെല്ലാം വിശ്വസിച്ചിരിക്കുന്നത്. ഖു൪ആനും സുന്നത്തുമാകുന്ന വഹ്’യ് ആകുന്നു അല്ലാഹുവില്‍ നിന്ന് അവതരിപ്പിക്കപ്പെട്ടത്. അല്ലാഹു പറയുന്നത് കാണുക:

وَأَنزَلَ ٱللَّهُ عَلَيْكَ ٱلْكِتَٰبَ وَٱلْحِكْمَةَ وَعَلَّمَكَ مَا لَمْ تَكُن تَعْلَمُ ۚ وَكَانَ فَضْلُ ٱللَّهِ عَلَيْكَ عَظِيمًا

അല്ലാഹു നിനക്ക് വേദഗ്രന്ഥവും ഹിക്മത്തും (ജ്ഞാനവും) അവതരിപ്പിച്ച് തരികയും, നിനക്ക് അറിവില്ലാതിരുന്നത് പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്‍റെ മേലുള്ള അല്ലാഹുവിന്‍റെ അനുഗ്രഹം മഹത്തായതാകുന്നു. (ഖു൪ആന്‍ : 4/113)

كُلٌّ ءَامَنَ بِٱللَّهِ وَمَلَٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِۦ ۚ

അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്‌.)

മുഹമ്മദ് നബി ﷺ യും സത്യവിശ്വാസികളും അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നുവെന്ന് പറയുന്നു. ഈമാനിന്റെ റുക്നുകളില്‍ നാലെണ്ണമാണ് ഇവിടെ എടുത്ത് പറഞ്ഞിട്ടുള്ളത്. ഈമാനിന്റെ റുക്നുകള്‍ ആറാകുന്നു.നബി ﷺ യുടെ അടുക്കലേക്ക് ജിബ്‌രീല്‍(അ) വന്ന് സംസാരിച്ച ഹദീസില്‍ ഇപ്രകാരം കാണാം:

أَنْ تُؤْمِنَ بِاَللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّ

നബി ﷺ പറഞ്ഞു: ‘ഈമാന്‍’ എന്നാല്‍ അല്ലാഹുവിലും അവന്റെ മലക്കുകളിലും, അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ പ്രവാചകന്മാരിലും, അവസാന നാളിലും, വിധിനിര്‍ണയത്തിലും വിശ്വസിക്കലാകുന്നു. (ബുഖാരി:2)

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു:അത് അവതരിപ്പിച്ചത് അല്ലാഹുവായിരിക്കെ, ഒന്നാമതായി വിശ്വസിക്കേണ്ടത് അല്ലാഹുവിലാണല്ലോ. മലക്കുകളാകുന്ന അദൃശ്യ ദൂതന്‍മാരുടെ കൈക്കാണ് അത് അവതരിപ്പിച്ചിരിക്കുന്നതും. അതിനാല്‍ മലക്കുകളിലും വിശ്വസിക്കേണ്ടിയിരിക്കുന്നു. നബി ﷺ ക്ക് മാത്രമോ, നബി ﷺ ക്ക് അവതരിപ്പിക്കപ്പെട്ട ക്വുര്‍ആന്‍ മാത്രമോ അല്ല അല്ലാഹു അവതരിപ്പിച്ചിട്ടുള്ളത്. പല റസൂലുകള്‍ക്കുമായി വേറെയും പല വേദഗ്രന്ഥങ്ങളും ഇതിന് മുമ്പ് അല്ലാഹു അവതരിപ്പിച്ചിട്ടുണ്ട്. ആ ഗ്രന്ഥങ്ങളുടെയും ആ റസൂലുകളുടെയും ദൗത്യങ്ങളും, പ്രബോധനങ്ങളുമെല്ലാം തന്നെ, നബി ﷺ യുടെയും ക്വുര്‍ആന്‍റെയും ദൗത്യത്തില്‍ നിന്നും, പ്രബോധനങ്ങളില്‍ നിന്നും അന്യമായിരുന്നതുമില്ല. അതിനാല്‍, അവരെല്ലാവരും – റസൂലും സത്യവിശ്വാസികളുമെല്ലാം തന്നെ – അല്ലാഹുവിലും, അവന്‍റെ മലക്കുകളിലും അവന്‍റെ മുഴുവന്‍ വേദഗ്രന്ഥങ്ങളിലും, അവന്‍റെ എല്ലാ റസൂലുകളിലും വിശ്വസിച്ചിരിക്കുന്നു. (അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/285 ന്റെ വിശദീകരണം)

മുഹമ്മദ് നബി ﷺ ക്ക് അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖു൪ആനില്‍ വേദക്കാര്‍ വിശ്വസിച്ചിരുന്നില്ല.

وَإِذَا قِيلَ لَهُمْ ءَامِنُوا۟ بِمَآ أَنزَلَ ٱللَّهُ قَالُوا۟ نُؤْمِنُ بِمَآ أُنزِلَ عَلَيْنَا وَيَكْفُرُونَ بِمَا وَرَآءَهُۥ وَهُوَ ٱلْحَقُّ مُصَدِّقًا لِّمَا مَعَهُمْ ۗ

അല്ലാഹു അവതരിപ്പിച്ചതില്‍ (ഖുര്‍ആനില്‍) നിങ്ങള്‍ വിശ്വസിക്കൂ എന്ന് അവരോട് പറയപ്പെട്ടാല്‍, ഞങ്ങള്‍ക്ക് അവതീര്‍ണ്ണമായ സന്ദേശത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നുണ്ട് എന്നാണവര്‍ പറയുക. അതിനപ്പുറമുള്ളത് അവര്‍ നിഷേധിക്കുകയും ചെയ്യുന്നു. അവരുടെ പക്കലുള്ള വേദത്തെ ശരിവെക്കുന്ന സത്യസന്ദേശമാണ് താനും അത് (ഖുര്‍ആന്‍). (ഖു൪ആന്‍:2/91)

റസൂല്‍‌ ﷺ യുടെയും സത്യവിശ്വാസികളുടെയും നിലപാടോ മുഴുവന്‍ വേദഗ്രന്ഥങ്ങളിലും വിശ്വസിക്കുകയെന്നതാണ്.

ജൂത-ക്രൈസ്തവര്‍ ചില നബിമാരെ അംഗീകരിക്കുകയും മറ്റു ചിലരെ അവഗണിക്കുകയും ചെയ്തവരാണ്. ക്രൈസ്തവര്‍ മുഹമ്മദ് നബി ﷺ യെ പ്രവാചകനായി അംഗീകരിക്കുന്നില്ല. ജൂതന്‍മാരാകട്ടെ ഈസാ നബിയെയും(അ) മുഹമ്മദ് നബി ﷺ യെയും പ്രവാചകന്‍മാരായി അംഗീകരിക്കുന്നില്ല. അവിശ്വാസികളുടെ ചില നിലപാട് വിശുദ്ധ ഖു൪ആന്‍ എടുത്ത് പറയുന്നുണ്ട്.

وَيَقُولُونَ نُؤْمِنُ بِبَعْضٍ وَنَكْفُرُ بِبَعْضٍ

അവ൪ പറയും: ഞങ്ങള്‍ ചിലരില്‍ വിശ്വസിക്കുകയും, ചിലരെ നിഷേധിക്കുകയും ചെയ്യുന്നു . (ഖു൪ആന്‍:4/150)

അല്ലാഹുവിന്റെ റസൂലുകളില്‍ പെട്ട ഒരാള്‍ക്കിടയിലും ഞങ്ങള്‍ വ്യത്യാസം കാണിക്കുകയില്ലെന്നതാണ് റസൂലിന്റെയും സത്യവിശ്വാസികളുടെ നിലപാടെന്നതും ചേ൪ത്ത് പറഞ്ഞിട്ടുള്ളതും ശ്രദ്ധേയമാണ്. അതാണ് “അവന്റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല” എന്ന് പറഞ്ഞത്.

وَقَالُوا۟ سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ ٱلْمَصِيرُ

അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം.

മുമ്പ് ഇസ്‌റാഈല്യര്‍ പറഞ്ഞതു പോലെ سَمِعْنَا وَعَصَيْنَا (ഞങ്ങള്‍ കേട്ടു, അനുസരണക്കേടും കാണിക്കുന്നു (ഖു൪ആന്‍:2/93) എന്ന് റസൂല്‍‌ ﷺ യും സത്യവിശ്വാസികളും പറയുകയില്ല. ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നു എന്നായിരിക്കും അവര്‍ പറയുക. അതെ, അല്ലാഹു എന്ത് കല്‍പിച്ചാലും വിരോധിച്ചാലും അതെല്ലാം ശരിക്ക് കേട്ടു സ്വീകരിക്കുവാനും, അതനുസരിച്ച് പ്രവര്‍ത്തിക്കുവാനും തയ്യാറുള്ളവരാണവര്‍. കാരണം, അവരുടെ ഏകലക്ഷ്യം അല്ലാഹുവിങ്കല്‍ നിന്നുള്ള പാപമോചനമാണ്. തങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടങ്ങിച്ചെന്ന് അവന്‍റെ മുമ്പില്‍ കണക്കു ബോധിപ്പിക്കേണ്ടി വരുമെന്ന ബോധവും അവര്‍ക്കുണ്ട്. അതുകൊണ്ട്, ‘ഞങ്ങളുടെ റബ്ബേ, നിന്‍റെ പാപമോചനം, അതാണ് ഞങ്ങള്‍ക്ക് വേണ്ടത് ഞങ്ങളുടെ തിരിച്ചുവരവ് നിന്‍റെ അടുക്കലേക്കാണല്ലോ.’ എന്ന് അവര്‍ പറഞ്ഞുകൊണ്ടിരിക്കും.

لَا يُكَلِّفُ ٱللَّهُ نَفْسًا إِلَّا وُسْعَهَا ۚ لَهَا مَا كَسَبَتْ وَعَلَيْهَا مَا ٱكْتَسَبَتْ ۗ

അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ സത്‍ഫലം അവരവര്‍ക്കുതന്നെ. ഓരോരുത്തര്‍ പ്രവര്‍ത്തിച്ചതിന്റെ ദുഷ്‌ഫലവും അവരവരുടെ മേല്‍ തന്നെ.

മേല്‍ പ്രസ്താവിച്ച പ്രകാരം വിശ്വസിക്കുന്നവരും, അല്ലാഹുവിന്‍റെ വിധിവിലക്കുകളെല്ലാം നിരുപാധികം അനുസരിക്കുന്നവരുമാണ് സത്യവിശ്വാസികള്‍. എന്നാല്‍, അല്ലാഹുവിന്‍റെ എല്ലാ വിധിവിലക്കുകളും അപ്പടി സ്വീകരിച്ചു അനുഷ്ഠിക്കുവാന്‍ മനുഷ്യന് കഴിയുമോ? എന്ന് വല്ലവര്‍ക്കും സംശയം തോന്നിയേക്കാമെങ്കില്‍ അതിനുള്ള മറുപടിയായിട്ടാണ് അല്ലാഹു തുട൪ന്ന് പറയുന്നത്:

മുഹമ്മദ് അമാനി മൗലവി (റഹി) പറയുന്നു:ഒരാളോടും ആ വ്യക്തിക്ക് നിര്‍വഹിക്കുവാന്‍ സൗകര്യമായതല്ലാതെ അതിനപ്പുറം അല്ലാഹു ശാസിക്കുന്നതല്ല. വളരെ ശ്രദ്ധേയമായ ഒരു വാക്യമാണിത്. ‘പരമാവധി സാധ്യമാകുന്നത്’ എന്നോ, ‘വിഷമത്തോട് കൂടിയെങ്കിലും കഴിയുന്നത്’ എന്നോ മറ്റോ അര്‍ത്ഥം വരാവുന്ന (طَاقَتَهَا، مُقَدُورهَا) പോലെയുള്ള വാക്കുകളൊന്നും ഉപയോഗിക്കാതെ, ‘അനുസരിക്കുവാന്‍ സൗകര്യവും നിവൃത്തിയുമുള്ളത്’ എന്ന അര്‍ത്ഥത്തില്‍ وسعها എന്നത്രെ അല്ലാഹു ഉപയോഗിച്ച വാക്ക്. വലിയ വിഷമമൊന്നും സഹിക്കേണ്ടി വരാതെ- അസഹ്യമായ കഷ്ടനഷ്ടമൊന്നും ബാധിക്കാതെ- അനുഷ്ഠാനത്തില്‍ വരുത്താവുന്ന കാര്യങ്ങളേ അല്ലാഹു കല്‍പിച്ചിട്ടുള്ളുവെന്നാണിതിന്‍റെ താല്‍പര്യം. അല്ലാഹു പറയുന്നു:

وَمَا جَعَلَ عَلَيْكُمْ فِي الدِّينِ مِنْ حَرَجٍ

മതത്തില്‍ അവന്‍ നിങ്ങളുടെ മേല്‍ ഒരു വിഷമവും ഏര്‍പ്പെടുത്തിയിട്ടില്ല. (22: 78.)

സാധാരണ നിലയില്‍ പറയത്തക്ക ബുദ്ധിമുട്ടുകൂടാതെ നിര്‍വഹിക്കാവുന്ന കാര്യങ്ങളേ അല്ലാഹു മതത്തില്‍ ശാസിക്കുന്നുള്ളൂ എന്ന്‌സാരം. അതോടുകൂടി, താല്‍ക്കാലികമായോ, സാന്ദര്‍ഭികമായോ ഏര്‍പ്പെടുന്ന പ്രതിന്ധങ്ങളില്‍ അതതിനനുസരിച്ച പ്രതിവിധികളും ഇളവുകളും നല്‍കപ്പെട്ടിട്ടുണ്ട് താനും.(അമാനി തഫ്സീ൪ – ഖു൪ആന്‍ : 2/286 ന്റെ വിശദീകരണം)

യഥാര്‍ത്ഥത്തില്‍, ഓരോ വ്യക്തിയും ചെയ്തുവെക്കുന്ന നന്മ അവനു തന്നെയാണ് ഗുണം ചെയ്യുന്നത്. ഓരോ വ്യക്തിയും ചെയ്തുകൂട്ടുന്ന തിന്മയും അവനു തന്നെയാണ് ദോഷം വരുത്തുന്നതും. അതില്‍ അല്ലാഹുവിന് എന്തെങ്കിലും നേട്ടമോ കോട്ടമോ ഉണ്ടാവാനില്ല. പക്ഷേ, മനുഷ്യന് ഗുണകരമായി കലാശിക്കുന്നത് എന്തൊക്കെയാണ്, ദോഷകരമായി കലാശിക്കുന്നത് ഏതൊക്കെയാണ് എന്നുള്ള സൂക്ഷ്മജ്ഞാനം അവന് മാത്രമാണുള്ളത്, മനുഷ്യന് അതറിഞ്ഞുകൂടാ. അതുകൊണ്ടാണ് മനുഷ്യന്‍ ജീവിക്കേണ്ടത് അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പ്രകാരമാണെന്ന് അല്ലാഹു ശാസിക്കുന്നതും.

رَبَّنَا لَا تُؤَاخِذْنَآ إِن نَّسِينَآ أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَآ إِصْرًا كَمَا حَمَلْتَهُۥ عَلَى ٱلَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِۦ ۖ وَٱعْفُ عَنَّا وَٱغْفِرْ لَنَا وَٱرْحَمْنَآ ۚ أَنتَ مَوْلَىٰنَا فَٱنصُرْنَا عَلَى ٱلْقَوْمِ ٱلْكَٰفِرِينَ

ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് കഴിവില്ലാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക് നീ മാപ്പുനല്‍കുകയും ഞങ്ങളോട് പൊറുക്കുകയും, കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതയ്ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ.

നബി ﷺ യും സത്യവിശ്വാസികളും പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കേണ്ടതും, പ്രാര്‍ത്ഥിക്കാറുള്ളതുമായ മഹത്തായ ഒരു പ്രാര്‍ത്ഥനകൊണ്ടാണ് ആമന റസൂല്‍ അല്ലാഹു അവസാനിപ്പിക്കുന്നത്. ആമന റസൂലിന്റെ ശ്രേഷ്ടത പറയുന്ന മേല്‍ വിവരിച്ചിട്ടുള്ള ഹദീസില്‍ (മുസ്ലിം:806)ഇപ്രകാരം കാണാം:

لَنْ تَقْرَأَ بِحَرْفٍ مِنْهُمَا إِلاَّ أُعْطِيتَهُ

അവയില്‍ നിന്ന് ഒരു വിഷയവും നിങ്ങള്‍ ഓതുകയില്ല, അത് (ആ ദുആകള്‍ക്ക് ഉത്തരം) നിങ്ങള്‍ക്ക് നല്കപ്പെടാതെ. (മുസ്ലിം:806)

പ്രസ്തുത ഹദീസില്‍ വിവരിച്ചിട്ടുള്ള രണ്ട് പ്രകാശങ്ങളില്‍ ഒന്ന് ഈ പ്രാ൪ത്ഥനകളാണ്. ഈ പ്രാര്‍ത്ഥനകള്‍ക്ക് അല്ലാഹു ഉത്തരം നല്‍കാതിരിക്കുകയില്ലെന്നാണ് മലക്ക് നബി ﷺയെ അറിയിച്ചത്. അല്ലാഹുവിന്‍റെ അടിയാന്‍മാരായ സത്യവിശ്വാസികള്‍ അവനോട് പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി അവന്‍ തന്നെ പഠിപ്പിച്ചു കൊടുത്ത പ്രാര്‍ത്ഥനയായിരിക്കെ, ആ പ്രാര്‍ത്ഥനകള്‍ക്ക് അവന്‍ ഒരു പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെന്നുള്ളത് ഗൌരവത്തോടെ കാണുക.

رَبَّنَا (ഞങ്ങളുടെ റബ്ബേ) എന്ന് വിളിച്ചുകൊണ്ട് സത്യവിശ്വാസികള്‍ ചെയ്യുന്ന ഈ പ്രാര്‍ത്ഥനയിലെ അപേക്ഷകള്‍ ഇവയാണ്:

(ഒന്ന്) ‘ഞങ്ങള്‍ മറന്നു പോകുകയോ, ഞങ്ങള്‍ അബദ്ധം പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ നീ ഞങ്ങളെ പിടികൂടി ശിക്ഷാനടപടി എടുക്കരുതേ!’

മറവി മൂലമോ, അബദ്ധത്തിലോ ചെയ്യുന്ന തെറ്റുകള്‍ക്ക് ശിക്ഷിക്കപ്പെടുന്നതല്ലെന്ന് നബി ﷺ അറിയിച്ചിട്ടുണ്ട്. അശ്രദ്ധമൂലവും കര്‍ത്തവ്യ ബോധത്തിന്‍റെ പോരായ്മ നിമിത്തവുമായിരിക്കും മിക്കപ്പോഴും മറവിയുടെയും അബദ്ധത്തിന്‍റെയും കാരണം. ചിലപ്പോള്‍ അനാവശ്യമോ ആക്ഷേപാര്‍ഹമോ ആയ വിഷയങ്ങളില്‍ ശ്രദ്ധ മുഴുകിപ്പോയതു കൊണ്ടുമായിരിക്കും. അപ്പോള്‍, എല്ലാ മറവിയിലും അബദ്ധത്തിലും മനുഷ്യന്‍ തികച്ചും നിരപരാധിയായിരിക്കുകയില്ല. ഇനി, മറവികൊണ്ടോ അബദ്ധത്തിലോചെയ്തുപോയ തെറ്റുകള്‍ മാപ്പു ചെയ്യപ്പെട്ടാല്‍ തന്നെയും അതിനെ തുടര്‍ന്നു തൃപ്തികരമല്ലാത്ത ഭവിഷ്യത്തുകള്‍ വേറെ സംഭവിക്കുവാനും ഇടയുണ്ട്. ആ സ്ഥിതിക്ക് മറവി ബാധിച്ചോ അബദ്ധം പിണഞ്ഞോ ഉണ്ടാകാവുന്ന ദോഷങ്ങളൊന്നും ബാധിക്കാതെ ഇഹത്തിലും പരത്തിലും ഞങ്ങളെ കാത്തുരക്ഷിക്കണേ എന്നാണിതിന്‍റെ താല്‍പര്യം.

(രണ്ട്) മുമ്പുള്ളവരുടെ മേല്‍ ചുമത്തിയതു പോലുള്ള ഭാരങ്ങളൊന്നും ഞങ്ങളുടെ മേല്‍ചുമത്തരുതേ

മുന്‍ സമുദായങ്ങളുടെ മേലുണ്ടായിരുന്നതു പോലെയുള്ള ചില കര്‍ശന നിയമങ്ങളും, പ്രയാസം കൂടിയ കര്‍മാചാരങ്ങളുമാണ് ഭാരം (اصر) കൊണ്ടുദ്ദേശ്യം. നബി ﷺ യുടെ ദൗത്യോദ്ദേശ്യങ്ങള്‍ വിവരിക്കുന്ന കൂട്ടത്തില്‍ വിശുദ്ധ ഖു൪ആന്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ട്.

وَيَضَعُ عَنْهُمْ إِصْرَهُمْ وَٱلْأَغْلَٰلَ ٱلَّتِى كَانَتْ عَلَيْهِمْ ۚ

അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. (ഖു൪ആന്‍:7/157)

മുന്‍ സമുദായങ്ങളിലുണ്ടായിരുന്ന പല നിയമങ്ങളും നബി ﷺ യുടെ സമുദായത്തിന് ലഘൂകരിച്ചുകൊടുക്കപ്പെട്ടിട്ടുമുണ്ട്..

(മൂന്ന്) ഞങ്ങള്‍ക്ക് സാധ്യതയില്ലാത്ത കാര്യങ്ങളൊന്നും ഞങ്ങളെ വഹിപ്പിക്കരുതേ

അഥവാ ഞങ്ങള്‍ക്ക് താങ്ങുവാന്‍ കഴിയാത്ത കാര്യങ്ങള്‍ ഞങ്ങളില്‍ സംഭവിപ്പിക്കരുതേ! ഇഹത്തിലും പരത്തിലും ഞങ്ങള്‍ക്ക് സഹിക്കുവാന്‍ സാധിക്കാത്ത കഷ്ടപ്പാടുകള്‍ വരാതെ ഞങ്ങളെ കാത്തുതരണേ! ഞങ്ങള്‍ക്ക് വിജയപൂര്‍വം തരണംചെയ്യാന്‍ കഴിയുന്ന പരീക്ഷണങ്ങള്‍ക്കു മാത്രം ഞങ്ങളെ വിധേയരാക്കേണമേ! എന്ന് സാരം.

(നാല്) ഞങ്ങള്‍ക്ക് മാപ്പ് നല്‍കണേ

(അഞ്ച്) ഞങ്ങള്‍ക്ക് പൊറുത്തു തരണേ

(ആറ്) ഞങ്ങള്‍ക്ക് കരുണ ചെയ്യണേ

ഞങ്ങളുടെ പാപങ്ങളും തെറ്റുകുറ്റങ്ങളും വെളിക്ക് വരുത്താതെ മൂടിവെച്ചു മാപ്പാക്കുകയും, അവ മൂലം ഞങ്ങളെ ശിക്ഷയിലും അപമാനത്തിലും അകപ്പെടുത്താതെ പൊറുത്തു തരുകയും ചെയ്യേണമേ! എന്നുവേണ്ട, ഞങ്ങളുടെ ഐഹികവും പാരത്രികവുമായ ജീവിതങ്ങളില്‍ ഞങ്ങള്‍ക്ക് എല്ലായ്‌പ്പോഴും കാരുണ്യമേകി അനുഗ്രഹിക്കുകയും ചെയ്യേണമേ എന്ന് താല്‍പര്യം.

(ഏഴ്) നീയാണ് ഞങ്ങളുടെ രക്ഷാധികാരി.

‘റബ്ബേ! നീയത്രെ ഞങ്ങളുടെ യജമാനന്‍. വേറെ ആരുടെ യജമാനത്വവും ഞങ്ങള്‍ സ്വീകരിക്കുന്നില്ല. എന്നിരിക്കെ, ഞങ്ങളുടെ പ്രാര്‍ത്ഥന സ്വീകരിച്ചു ഞങ്ങളെ അനുഗ്രഹിക്കുവാനും, നിന്‍റെ അടിയാന്‍മാരും സത്യവിശ്വാസികളുമായ ഞങ്ങള്‍ക്ക് ഞങ്ങളുടെ ശത്രുക്കള്‍ക്കെതിരെ സഹായം നല്‍കുവാനും ഞങ്ങള്‍ക്ക് നിന്നെയല്ലാതെ ആരെയും ആശ്രയിക്കുവാനില്ലല്ലോ. ആകയാല്‍, അവിശ്വാസികളായ എല്ലാവര്‍ക്കുമെതിരില്‍ സത്യവിശ്വാസികളായ ഞങ്ങളെ നീ സഹായിച്ചുകൊണ്ടിരിക്കണേ!

സത്യവിശ്വാസികളെ, ആമന റസൂലിന്റെ അ൪ത്ഥവും ആശയവും പഠിക്കുന്നതോടൊപ്പം അത് എല്ലാ ദിവസവും പാരായണം ചെയ്യുകയും വേണം. ആമന റസൂലിന്റെ പാരായണത്തിന്റെ ശ്രേഷ്ടത വിവരിക്കുന്ന ഹദീസ് ഒരിക്കൽ കൂടി കാണുക:

عَنِ النُّعْمَانِ بْنِ بَشِيرٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ: إِنَّ اللَّهَ كَتَبَ كِتَابًا قَبْلَ أَنْ يَخْلُقَ السَّمَوَاتِ وَالأَرْضَ بِأَلْفَىْ عَامٍ أَنْزَلَ مِنْهُ آيَتَيْنِ خَتَمَ بِهِمَا سُورَةَ الْبَقَرَةِ وَلاَ يُقْرَآنِ فِي دَارٍ ثَلاَثَ لَيَالٍ فَيَقْرَبُهَا شَيْطَانٌ

നുഅ്മാന്‍ ഇബ്നു ബഷീറില്‍(റ) നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: നിശ്ചയം, അല്ലാഹു ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുന്നതിന്റെ രണ്ടായിരം വ൪ഷങ്ങള്‍ക്ക് മുമ്പ് ഒരു ഗ്രന്ഥം (ലൌഹുല്‍ മഹ്ഫൂള്) രേഖപ്പെടുത്തി. അതില്‍ നിന്ന് രണ്ട് വചനങ്ങളെ അവന്‍ അവതരിപ്പിക്കുകയും അവകൊണ്ട് സൂറത്തുല്‍ ബഖറ അവസാനിപ്പിക്കുകയും ചെയ്തിരിക്കുന്നു. അവ രണ്ടും മൂന്ന് രാത്രികളില്‍ ഒരു വീട്ടില്‍ പാരായണം ചെയ്യപ്പെടുകയായാല്‍ ആ വീടിനോട് ശൈത്വാന്‍ അടുക്കുകയില്ല.(സുനനുത്തി൪മുദി:45/3124-അല്‍ബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരമാണുള്ളത്:

ولا يُقرآنِ في بيتٍ فيقْرَبَهُ شيطانٌ ثلاثَ ليالٍ

അവ രണ്ടും ഒരു വീട്ടില്‍ പാരായണം ചെയ്യപ്പെടുകയായാല്‍ മൂന്ന് രാവുകള്‍ ആ വീടിനോട് ശൈത്വാന്‍ അടുക്കുകയില്ല. (ശൈഖ് അല്‍ബാനി – സ്വഹീഹുത്തര്‍ഗീബ്)

عَنْ أَبِي مَسْعُودٍ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم : مَنْ قَرَأَ بِالآيَتَيْنِ مِنْ آخِرِ سُورَةِ الْبَقَرَةِ فِي لَيْلَةٍ كَفَتَاهُ

അബൂമസ്ഊദിൽ(റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ആരെങ്കിലും രാത്രിയിൽ (ഉറങ്ങാന്‍ വേണ്ടി തന്റെ വിരിപ്പിലെത്തിയാല്‍) സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകള്‍ പാരായണം ചെയ്യുന്നുവെങ്കിൽ അത് അവന് മതിയാകുന്നതാണ്. (ബുഖാരി:5009)

 

 

kanzululoom.com

Leave a Reply

Your email address will not be published. Required fields are marked *