ഹദീസുകൾ പ്രമാണമാണെന്നതിന് ഖുര്‍ആനിൽ നിന്നുള്ള തെളിവുകൾ

അല്ലാഹുവിന്റെ കലാം (സംസാരം) ആയ വിശുദ്ധ ഖുര്‍ആനും അല്ലാഹുവിൽ നിന്നുള്ള വഹ്‌യിന്റെ അടിസ്ഥാനത്തിൽ നബി ﷺ സംസാരിച്ച ഹദീസുകളും ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളാണ്. ഇക്കാര്യത്തിൽ മുസ്ലിംകൾക്കിടയിൽ അഭിപ്രായ വ്യത്യാസമേയില്ല. എന്നാൽ ഈ അടുത്തകാലത്തായി ഇസ്ലാമിനെ തകര്‍ക്കാൻ മുസ്ലിം നാമത്തിൽ പ്രവര്‍ത്തിക്കുന്ന ചില വ്യക്തികളും സംഘങ്ങളും ഖുര്‍ആന്‍ മാത്രമാണ് ഇസ്ലാമിന്റെ പ്രമാണമെന്ന് വാദിച്ച് രംഗത്തുണ്ട്.

യഥാര്‍ത്ഥത്തിൽ أشهد أن لا إله إلا الله و أشهد أن محمد رسول الله എന്ന് പ്രഖ്യാപിച്ചിട്ടുള്ള മുസ്ലിംകൾക്ക് അല്ലാഹുവിൽ നിന്നുള്ള വഹ്‌യിന്റെ അടിസ്ഥാനത്തിൽ നബി ﷺ സംസാരിച്ച ഹദീസുകൾ പ്രമാണമാണെന്നതിൽ സംശയമേയില്ല. ഇനി ഖുര്‍ആന്‍ മാത്രമാണ് ഇസ്ലാമിന്റെ പ്രമാണമെന്ന് പറയുന്നവരോട്, അതേ ഖുര്‍ആൻ പരിശോധിച്ചാൽതന്നെ ഹദീസുകൾ പ്രമാണമാണെന്ന് ബോധ്യപ്പെടുമെന്നാണ് പറയാനുള്ളത്. അത്തരം ചില ആയത്തുകൾ മാത്രം ഇവിടെ രേഖപ്പെടുത്തുന്നു.

ഒന്ന്

وَمَا يَنطِقُ عَنِ ٱلْهَوَىٰٓ ‎﴿٣﴾‏ إِنْ هُوَ إِلَّا وَحْىٌ يُوحَىٰ ‎﴿٤﴾

അദ്ദേഹം (മുഹമ്മദ് നബി) തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് വഹ്‌യായി (ദിവ്യസന്ദേശമായി) നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു. (ഖു൪ആന്‍:53/3-4)

{وما ينطق عن الهوى} أي: ما يقول قولاً عن هوى وغرض { إن هو إلا وحي يوحى} أي: إنما يقول ما أمر به، يبلغه إلى الناس كاملاً موفوراً،

{അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നില്ല} അതായത്: അദ്ദേഹം തന്നിഷ്ടപ്രകാരമോ, തോന്നിയതു പോലെയോ പറയുന്നില്ല. {അത് അദ്ദേഹത്തിന് വഹ്‌യായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു}അതായത്: നിശ്ചയം അദ്ദേഹത്തോട് കല്‍പിക്കപ്പെട്ടത് ഒന്നും കൂട്ടി ചേര്‍ക്കാതെ, കുറച്ചു കളയാതെ പരിപൂര്‍ണമായിത്തന്നെ ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു. (ഇബ്‌നു കഥീര്‍)

{وَمَا يَنْطِقُ عَنِ الْهَوَى} أي: ليس نطقه صادراً عن هوى نفسه،{ إِنْ هُوَ إِلَّا وَحْيٌ يُوحَى } أي: لا يتبع إلا ما أوحى الله إليه من الهدى والتقوى، في نفسه وفي غيره. ودل هذا على أن السنة وحي من الله لرسوله صلى الله عليه وسلم،

{അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നില്ല} അതായത്: അദ്ദേഹം തന്നിഷ്ട പ്രകാരം സംസാരിച്ചതല്ല. {അത് അദ്ദേഹത്തിന് വഹ്‌യായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു}അതായത്: അല്ലാഹു വഹ്‌യിലൂടെ നല്‍കിയതായ സൂക്ഷ്മതയും സന്‍മാര്‍ഗവുമല്ലാതെ അദ്ദേഹം പിന്‍പറ്റിയിരുന്നില്ല, സ്വന്തം കാര്യത്തിലും മറ്റുള്ളവരുടെ കാര്യത്തിലും. ഇത് സൂചിപ്പിക്കുന്നത് സുന്നത്ത് അല്ലാഹുവിൽ നിന്നും അവന്റെ റസൂലിനുള്ള വഹ്‌യാണെന്നാണ്. (തഫ്‌സീറുസ്സഅ്ദി)

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ كُنْتُ أَكْتُبُ كُلَّ شَىْءٍ أَسْمَعُهُ مِنْ رَسُولِ اللَّهِ صلى الله عليه وسلم أُرِيدُ حِفْظَهُ فَنَهَتْنِي قُرَيْشٌ وَقَالُوا أَتَكْتُبُ كُلَّ شَىْءٍ تَسْمَعُهُ وَرَسُولُ اللَّهِ صلى الله عليه وسلم بَشَرٌ يَتَكَلَّمُ فِي الْغَضَبِ وَالرِّضَا فَأَمْسَكْتُ عَنِ الْكِتَابِ فَذَكَرْتُ ذَلِكَ لِرَسُولِ اللَّهِ صلى الله عليه وسلم فَأَوْمَأَ بِأُصْبُعِهِ إِلَى فِيهِ فَقَالَ ‏ “‏ اكْتُبْ فَوَالَّذِي نَفْسِي بِيَدِهِ مَا يَخْرُجُ مِنْهُ إِلاَّ حَقٌّ ‏”‏ ‏.‏

അബ്ദുല്ലാഹ് ഇബ്നു അംറ് رضي الله عنه പറയുന്നു: ‘ഞാന്‍ നബി ﷺ യില്‍ നിന്ന് കേള്‍ക്കുന്നതെല്ലാം മനഃപാഠമാക്കണമെന്ന ഉദ്ദേശ്യത്തോടെ എഴുതി വെക്കാറുണ്ടായിരുന്നു. ചില ആളുകള്‍ എന്നെ വിരോധിച്ചു. അവര്‍ പറഞ്ഞു: ‘താന്‍ നബി ﷺ യില്‍ നിന്നു കേള്‍ക്കുന്നതെല്ലാം എഴുതുന്നു. റസൂലാകട്ടെ, ഒരു മനുഷ്യനാണ്, ദ്വേഷ്യമുള്ള അവസരത്തിലും സംസാരിക്കുമല്ലോ? (അതുകൊണ്ട് ചിലപ്പോള്‍ സംസാരത്തില്‍ വല്ല നീക്കുപോക്കും ഉണ്ടായേക്കാമല്ലോ.) അങ്ങനെ ഞാന്‍ അതു നിറുത്തിവെച്ചു. ഞാനിതു നബി ﷺ യോട് പറഞ്ഞു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: എഴുതിക്കൊള്ളുക. എന്റെ ദേഹം യതൊരുവന്റെ കയ് വശമാണോ അവന്‍ തന്നെ സത്യം! എന്നില്‍ നിന്നു യഥാര്‍ത്ഥമല്ലാതെ പുറത്തു വരികയില്ല. (അബൂദാവൂദ്:3646)

രണ്ട്

وَأَنزَلَ ٱللَّهُ عَلَيْكَ ٱلْكِتَٰبَ وَٱلْحِكْمَةَ

അല്ലാഹു നിനക്ക് വേദഗ്രന്ഥവും ഹിക്മത്തും (വിജ്ഞാനവും) ഇറക്കിത്തന്നിരിക്കുന്നു. (ഖുർആൻ:4/113)

والحكمة: إما السُّنَّة التي قد قال فيها بعض السلف: إن السُّنَّة تنزل عليه كما ينزل القرآن….

ഹിക്മത്ത് എന്നാൽ: ഒന്നുകിൽ സുന്നത്ത്, അതിനെക്കുറിച്ച് സലഫുകളിൽ ചിലര്‍ പറഞ്ഞു: ഖുർആൻ അവതരിപ്പിക്കപ്പെടുന്നതുപോലെ സുന്നത്തും അദ്ദേഹത്തിന് അവതരിച്ചിരിക്കുന്നു. (തഫ്‌സീറുസ്സഅ്ദി)

സത്യവിശ്വാസികളോടായി യോടായി അല്ലാഹു പറയുന്നു:

وَٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ وَمَآ أَنزَلَ عَلَيْكُم مِّنَ ٱلْكِتَٰبِ وَٱلْحِكْمَةِ يَعِظُكُم بِهِۦ

അല്ലാഹു നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുക. നിങ്ങള്‍ക്ക് സാരോപദേശം നല്‍കിക്കൊണ്ട് അവനവതരിപ്പിച്ച വേദഗ്രന്ഥവും ഹിക്മത്തും (വിജ്ഞാനവും) ഓര്‍മിക്കുക. (ഖുർആൻ:2/231)

عَنِ الْمِقْدَامِ بْنِ مَعْدِيكَرِبَ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ قَالَ ‏ : أَلاَ إِنِّي أُوتِيتُ الْكِتَابَ وَمِثْلَهُ مَعَهُ

മിഖ്ദാമി ബ്നു മഅ്ദീകരിബ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അറിയുക; നിശ്ചയം, എനിക്ക് കിതാബും (ഖുര്‍ആന്‍) അതിന്റെ കൂടെ അത് പോലുള്ളതും നല്‍കപ്പെട്ടിരിക്കുന്നു (അബൂദാവൂദ് : 4604 – സ്വഹീഹ് അല്‍ബാനി)

മുഹമ്മദ് അമാനി മൗലവി رحمه الله എഴുതുന്നു: എന്നാല്‍ ഖുര്‍ആന്‍ മാത്രമാണ് – അല്ലെങ്കില്‍ വേദഗ്രന്ഥങ്ങള്‍ മാത്രമാണ് – ജിബ്‌രീല്‍ عليه السلام മുഖാന്തരം അവതരിച്ചിട്ടുള്ളതെന്നും, വേദഗ്രന്ഥത്തിനു പുറമെയുള്ള വിജ്ഞാനങ്ങളൊന്നും മലക്കു മുഖാന്തരം ലഭിച്ച വഹ്‌യുകളല്ലെന്നും മറ്റും ചില വക്രതാല്‍പര്യക്കാര്‍ ജല്‍പിക്കാറുണ്ട്. ഇതു വാസ്തവ വിരുദ്ധവും, താല്‍പര്യപൂര്‍വ്വം കെട്ടിച്ചമയ്ക്കപ്പെട്ട കള്ളവാദവുമാകുന്നു. വേദഗ്രന്ഥം എത്തിച്ചുകൊടുക്കുകയെന്ന ആവശ്യാര്‍ത്ഥമല്ലാതെ തന്നെ നബിമാരുടെ അടുക്കല്‍ മലക്ക് വരാറുണ്ടെന്ന് ഖുര്‍ആനില്‍ നിന്നും ഹദീഥില്‍ നിന്നും ശരിക്കും ഗ്രാഹ്യമാണ്. സ്വകാര്യമായി വിവരമറിയിക്കുക എന്നാണ് ഭാഷയില്‍ ‘വഹ്‌യി ‘ന്‍റെ അര്‍ത്ഥം. അല്ലാഹുവില്‍നിന്ന് നബിമാര്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങള്‍ക്കാണ് സാധാരണ ‘വഹ്‌യ്’ എന്നു പറയുന്നത്. വഹ്‌യിന്‍റെ ഇനങ്ങള്‍ പലതുണ്ട്. (അമാനി തഫ്സീ൪ – ആമുഖത്തിൽ നിന്നും)

നബി ﷺ യുടെ ദൗത്യോദ്ദേശ്യം വിവരിക്കുന്ന മദ്ധ്യേ അല്ലാഹു പറയുന്നു:

هُوَ ٱلَّذِى بَعَثَ فِى ٱلْأُمِّيِّـۧنَ رَسُولًا مِّنْهُمْ يَتْلُوا۟ عَلَيْهِمْ ءَايَٰتِهِۦ وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَٰبَ وَٱلْحِكْمَةَ

അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചുകേള്‍പിക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക് കിതാബും (വേദഗ്രന്ഥവും) ഹിക്മതും (ജ്ഞാനവും) പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. (ഖുർആൻ:62/2)

لَقَدْ مَنَّ ٱللَّهُ عَلَى ٱلْمُؤْمِنِينَ إِذْ بَعَثَ فِيهِمْ رَسُولًا مِّنْ أَنفُسِهِمْ يَتْلُوا۟ عَلَيْهِمْ ءَايَٰتِهِۦ وَيُزَكِّيهِمْ وَيُعَلِّمُهُمُ ٱلْكِتَٰبَ وَٱلْحِكْمَةَ وَإِن كَانُوا۟ مِن قَبْلُ لَفِى ضَلَٰلٍ مُّبِينٍ

തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് ഓതിക്കേള്‍പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്കു കിതാബും (വേദഗ്രന്ഥവും) ഹിക്മതും (ജ്ഞാനവും) പഠിപ്പിക്കുകയും ചെയ്യുന്ന (ഒരു ദൂതനെ). അവരാകട്ടെ മുമ്പ് വ്യക്തമായ വഴികേടില്‍ തന്നെയായിരുന്നു. (ഖു൪ആന്‍:3/164)

{ويعلمهم الكتاب والحكمة} يعني : القرآن والسنة

{അവര്‍ക്കു കിതാബും ഹിക്മതും പഠിപ്പിക്കുകയും} ഇവിടെ കിതാബ്, ഹിക്മത്ത് എന്നത് ഖുര്‍ആനും, സുന്നത്തുമാണ്. (ഇബ്‌നു കഥീര്‍)

{يعلمهم الكتاب} إما جنس الكتاب الذي هو القرآن { والحكمة } هي: السنة، التي هي شقيقة القرآن،

{അവര്‍ക്കു കിതാബും പഠിപ്പിക്കുകയും} ‘കിതാബ്’ എന്നാല്‍ ഖുര്‍ആൻ ആണ്. {ഹിക്മതും} ‘ഹിക്മത്’ എന്നാല്‍ ഖുര്‍ആനിന്റെ കൂടപ്പിറപ്പായ സുന്നത്തുമാണ്. (തഫ്‌സീറുസ്സഅദി)

وَٱذْكُرْنَ مَا يُتْلَىٰ فِى بُيُوتِكُنَّ مِنْ ءَايَٰتِ ٱللَّهِ وَٱلْحِكْمَةِ ۚ إِنَّ ٱللَّهَ كَانَ لَطِيفًا خَبِيرًا

നിങ്ങളുടെ വീടുകളില്‍ വെച്ച് ഓതികേള്‍പിക്കപ്പെടുന്ന അല്ലാഹുവിന്‍റെ വചനങ്ങളും ഹിക്മത്തും (വിജ്ഞാനവും) നിങ്ങള്‍ ഓര്‍മിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു. (ഖു൪ആന്‍:33/34)

മൂന്ന്

قُلْ أَطِيعُوا۟ ٱللَّهَ وَٱلرَّسُولَ ۖ فَإِن تَوَلَّوْا۟ فَإِنَّ ٱللَّهَ لَا يُحِبُّ ٱلْكَٰفِرِينَ

പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിന്‍. ഇനി അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്നേഹിക്കുന്നതല്ല; തീര്‍ച്ച. (ഖു൪ആന്‍:3/32)

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَأُو۟لِى ٱلْأَمْرِ مِنكُمْ ۖ فَإِن تَنَٰزَعْتُمْ فِى شَىْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും. (ഖുർആൻ:4/59)

{أطيعوا الله} أي : اتبعوا كتابه {وأطيعوا الرسول} أي : خذوا بسنته

{നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക}അതായത്: അവന്റെ കിതാബിനെ പിന്‍പറ്റുക. {റസൂലിനെ അനുസരിക്കുക} അതായത്: അവിടുത്തെ സുന്നത്തിനെ സ്വീകരിക്കുക. (ഇബ്‌നുകസീര്‍)

لأن كتاب الله وسنة رسوله عليهما بناء الدين، ولا يستقيم الإيمان إلا بهما. فالرد إليهما شرط في الإيمان فدل ذلك على أن من لم يرد إليهما مسائل النزاع فليس بمؤمن حقيقة، بل مؤمن بالطاغوت

നിശ്ചയം മതം നിലനില്‍ക്കുന്നത് അല്ലാഹുവിന്റെ കിതാബിന്‍മേലും, റസൂലിന്റെ സുന്നത്തിന്‍മേലുമാണ്. ഇത് രണ്ടമില്ലാതെ വിശ്വാസം ശരിയാവുകയില്ല. ഇവ രണ്ടിലേക്കുമുള്ള മടക്കം വിശ്വാസത്തിന്റെ ഭാഗമാണ്. മതകാര്യങ്ങളിലെ പ്രശ്‌നങ്ങള്‍ ഇവ രണ്ടിലേക്കും മടക്കാത്തവന്‍ യഥാര്‍ഥ വിശ്വാസമുള്‍ക്കൊണ്ടവനല്ല. മറിച്ച് ദുര്‍മൂര്‍ത്തികളില്‍ വിശ്വസിക്കുന്നവനാണ്. (തഫ്‌സീറുസ്സസഅ്ദി)

لأن كتاب الله وسنة رسوله عليهما بناء الدين، ولا يستقيم الإيمان إلا بهما. فالرد إليهما شرط في الإيمان

നിശ്ചയം മതം നിലനില്‍ക്കുന്നത് അല്ലാഹുവിന്റെ കിതാബിന്‍മേലും, റസൂലിന്റെ സുന്നത്തിന്‍മേലുമാണ്. ഇത് രണ്ടുമില്ലാതെ വിശ്വാസം ശരിയാവുകയില്ല. ഇവ രണ്ടിലേക്കുമുള്ള മടക്കം വിശ്വാസത്തിന്റെ ഭാഗമാണ്. (തഫ്‌സീറുസ്സസഅ്ദി)

(1) أَطِيعُوا اْلَّله (നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍): അല്ലാഹുവിനെ അനുസരിക്കല്‍ നിവൃത്തിയാകുന്നത് അവന്‍റെ ക്വുര്‍ആനെ അനുസരിക്കുന്നത് വഴിയാണ്.

(2) وَأَطِيعُوا اْلرَّسُولَ (റസൂലിനെയും നിങ്ങള്‍ അനുസരിക്കുവിന്‍): സാക്ഷാല്‍ നിയമനിര്‍മാണാധികാരം അല്ലാഹുവിന് തന്നെ. സംശയമില്ല. എന്നാല്‍, ക്വുര്‍ആന്‍ അടക്കമുള്ള അല്ലാഹുവിന്‍റെ സകല സന്ദേശങ്ങളും പ്രബോധനം ചെയ്യുന്നതും അവക്ക് വിശദീകരണവും വാഖ്യാനവും നല്‍കുന്നതും, അവയുടെ പ്രായോഗിക രൂപം കാണിച്ചു തരുന്നതുമെല്ലാം റസൂല്‍ തിരുമേനി ﷺ യാണല്ലോ. ഇവയില്‍ ക്വുര്‍ആന്‍ ഒഴിച്ചു ബാക്കിയെല്ലാം ചേര്‍ന്നതാണ് തിരുമേനിയുടെ ‘സുന്നത്ത് ‘ എന്ന പേരില്‍ അറിയപ്പെടുന്നത്.

റസൂല്‍ തിരുമേനി ﷺ യുടെ ജീവിതകാലത്തിനുശേഷം, അവിടുത്തെ അനുസരിക്കല്‍ നിവൃത്തിയാകുന്നത് അവിടുത്തെ സുന്നത്തിനെ അനുസരിക്കല്‍ മുഖേന മാത്രമാകുന്നു . തിരുമേനിയുടെ ജീവിതകാലത്ത് മാത്രമേ തിരുമേനിയെ അനുസരിക്കേണ്ടതുള്ളൂവെന്നു ക്വുര്‍ആനിലോ സുന്നത്തിലോ ഒരിടത്തും ഒരു സൂചനപോലും ഇല്ല. മുസ്‌ലിംകളില്‍ ആരും അങ്ങിനെ അഭിപ്രായപ്പെട്ടിട്ടുമില്ല. മുസ്‌ലിം നാമം ധരിച്ചുകൊണ്ട് വല്ലവരും അങ്ങിനെ വാദിക്കുന്ന പക്ഷം – ചിലര്‍ വാദിക്കാതെയുമില്ല – അത് ഇസ്‌ലാമിനോ മുസ്‌ലിംകള്‍ക്കോ ബാധകവുമല്ല. ക്വുര്‍ആനില്‍ വ്യക്തമാക്കപ്പെട്ടിട്ടില്ലാത്ത വിഷയങ്ങളില്‍ റസൂലിനെ അനുസരിക്കുന്നത് യഥാര്‍ഥത്തില്‍ അല്ലാഹുവിനെ അനുസരിക്കല്‍ തന്നെയാണ്. അതില്‍ നിന്നും അന്യമായ മറ്റൊന്നല്ല. അതാണ് അല്ലാഹു പറയുന്നത് :

مَّن يُطِعِ ٱلرَّسُولَ فَقَدْ أَطَاعَ ٱللَّهَ ۖ

റസൂലിനെ ആര്‍ അനുസരിക്കുന്നുവോ അവന്‍ അല്ലാഹുവിനെ അനുസരിച്ചു കഴിഞ്ഞു. (ഖു൪ആന്‍:4/80)

കാരണം അല്ലാഹു തന്നെ മറ്റൊരിടത്ത് വ്യക്തമാക്കിയിട്ടുമുണ്ട്.

وَمَا يَنطِقُ عَنِ ٱلْهَوَىٰٓ ‎﴿٣﴾‏ إِنْ هُوَ إِلَّا وَحْىٌ يُوحَىٰ ‎﴿٤﴾

അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു. (ഖുർആൻ:53/3-4)

ഇസ്‌ലാമിന്‍റെ മൂല പ്രമാണങ്ങള്‍ ക്വുര്‍ആനും സുന്നത്തുമാണ് എന്നുള്ളത് മുസ്‌ലിംകളുടെ ഏകകണ്ഠമായ അഭിപ്രായമായിരിക്കുവാന്‍ കാരണം ഇപ്പറഞ്ഞതില്‍ നിന്നു മനസ്സിലായല്ലോ. (അമാനി തഫ്സീര്‍ 4/59)

وَمَآ أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ ٱللَّهِ ۚا

അല്ലാഹുവിന്‍റെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാന്‍ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. (ഖു൪ആന്‍: 4/64)

നാല്

وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمْ عَنْهُ فَٱنتَهُوا۟ ۚ

…. നിങ്ങള്‍ക്ക് റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക …… (ഖു൪ആന്‍:59/7)

ഈ വചനത്തില്‍ പറഞ്ഞ, ‘റസൂല്‍ ﷺ. ക്ക് നല്‍കപ്പെട്ട കാര്യം ഖുര്‍ആന്‍ മാത്രമല്ല; അതോടൊപ്പം അതിന്റെ വിശദീകരണമായ ഹദീഥുകളും ഉള്‍പ്പെടും.

{وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا} وَهَذَا شَامِلٌ لِأُصُولِ الدِّينِ وَفُرُوعِهِ، ظَاهِرِهِ وَبَاطِنِهِ، وَأَنَّ مَا جَاءَ بِهِ الرَّسُولُ يَتَعَيَّنُ عَلَى الْعِبَادِ الْأَخْذُ بِهِ وَاتِّبَاعُهُ، وَلَا تَحِلُّ مُخَالَفَتُهُ، وَأَنَّ نَصَّ الرَّسُولِ عَلَى حُكْمِ الشَّيْءِ كَنَصِّ اللَّهِ تَعَالَى، لَا رُخْصَةَ لِأَحَدٍ وَلَا عُذْرَ لَهُ فِي تَرْكِهِ، وَلَا يَجُوزُ تَقْدِيمُ قَوْلِ أَحَدٍ عَلَى قَوْلِهِ،

{നിങ്ങള്‍ക്ക് റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുകയും ചെയ്യുക}മതത്തിന്റെ അടിസ്ഥാന നിയമങ്ങളും ശാഖകളും പ്രത്യക്ഷമായതും പരോക്ഷമായതുമെല്ലാം ഈ വചനം ഉള്‍ക്കൊള്ളുന്നുണ്ട്. റസൂല്‍ കൊണ്ടുവന്നത് സ്വീകരിക്കിലും പിന്‍പറ്റലും ദാസന്മാരുടെമേല്‍ നിശ്ചയിക്കപ്പെട്ടതാണ്. അതിന് എതിരു പ്രവര്‍ത്തിക്കല്‍ പാടില്ലാത്തതാണ്. ഒരു കാര്യത്തില്‍ റസൂലിന്റെ വിധി അല്ലാഹുവിന്റെ വിധിപോലെ തന്നെയാണ്. അത് ഉപേക്ഷിക്കാന്‍ ഒരാള്‍ക്കും ഒരു ന്യായമോ ഇളവോ ഇല്ല. റസൂലിന്റെ വാക്കിനെക്കാള്‍ ഒരാളുടെ വാക്കിനും മുന്‍ഗണന നല്‍കാവതല്ല. (തഫ്സീറുസ്സഅ്ദി)

അഞ്ച്

بِٱلْبَيِّنَٰتِ وَٱلزُّبُرِ ۗ وَأَنزَلْنَآ إِلَيْكَ ٱلذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ

വ്യക്തമായ തെളിവുകളും വേദഗ്രന്ഥങ്ങളുമായി (അവരെ നാം നിയോഗിച്ചു). നിനക്ക് നാം ഉദ്‌ബോധനം അവതരിപ്പിച്ചു തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവര്‍ക്ക് വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും അവര്‍ ചിന്തിക്കാന്‍ വേണ്ടിയും. (ഖു൪ആന്‍:16/44)

മനുഷ്യര്‍ക്കു വേണ്ടിയാണു ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത്. നബി ﷺ യുടെ കര്‍ത്തവ്യം അതവര്‍ക്ക് എത്തിച്ചുകൊടുക്കുക മാത്രമല്ല, അതവര്‍ക്കു വിവരിച്ചു കൊടുക്കുക കൂടിയാകുന്നു, താഴെ 64-ാം വചനത്തിലും ഈ വിഷയം ഉണര്‍ത്തിക്കാണാം. വാക്കുമൂലവും, പ്രവൃത്തിമൂലവും ജനങ്ങള്‍ക്കു നബി ﷺ ഖുര്‍ആന്‍ വിവരിച്ചുകൊടുത്തിട്ടുണ്ടുതാനും. അതാണു നബി  ﷺയുടെ സുന്നത്ത് (ചര്യ) എന്ന പേരില്‍ അറിയപ്പെടുന്നത്. ഖുര്‍ആന്റെ വ്യാഖ്യാനവും വിശദീകരണവുമെന്ന നിലക്കു ഇസ്ലാമിന്റെ രണ്ടാമത്തെ പ്രമാണവുമാണത്. ഖുര്‍ആന്‍ മാത്രമേ ഇസ്ലാമിന്റെ പ്രമാണമായുള്ളു – നബി ﷺ യുടെ സുന്നത്തിനു പ്രാമാണ്യതയില്ല – എന്നു ചില വഴിപിഴച്ചവര്‍ വാദിക്കാറുള്ളതു ഇതുപോലെയുള്ള ഖുര്‍ആന്‍ വചനങ്ങളുടെ നിഷേധമാകുന്നു. മാത്രമല്ല, അല്ലഹുവിന്റേതായ ഇസ്ലാമിക ശരീഅത്തു നിയമങ്ങള്‍ക്കു പകരം അവരുടേതായ ഒരു പുതിയ ശരീഅത്തു നിയമം നിര്‍മ്മിക്കലും കൂടിയായിരിക്കും അതിന്റെ ഫലം. (അമാനി തഫ്സീര്‍)

وَمَآ أَنزَلْنَا عَلَيْكَ ٱلْكِتَٰبَ إِلَّا لِتُبَيِّنَ لَهُمُ ٱلَّذِى ٱخْتَلَفُوا۟ فِيهِ ۙ وَهُدًى وَرَحْمَةً لِّقَوْمٍ يُؤْمِنُونَ

അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നിച്ച് പോയിരിക്കുന്നുവാ, അതവര്‍ക്ക് വ്യക്തമാക്കിക്കൊടുക്കുവാന്‍ വേണ്ടിയും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും ആയിക്കൊണ്ടും മാത്രമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നത്. (ഖു൪ആന്‍:16/64)

ആറ്

إِنَّمَا كَانَ قَوْلَ ٱلْمُؤْمِنِينَ إِذَا دُعُوٓا۟ إِلَى ٱللَّهِ وَرَسُولِهِۦ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا۟ سَمِعْنَا وَأَطَعْنَا ۚ وَأُو۟لَٰٓئِكَ هُمُ ٱلْمُفْلِحُونَ

തങ്ങള്‍ക്കിടയില്‍ (റസൂല്‍) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികളുടെ വാക്ക്‌, ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയുക മാത്രമായിരിക്കും. അവര്‍ തന്നെയാണ് വിജയികള്‍. (ഖു൪ആന്‍:24/51)

ثم أخبر تعالى عن صفة المؤمنين المستجيبين لله ولرسوله ، الذين لا يبغون دينا سوى كتاب الله وسنة رسوله ،

അല്ലാഹുവിന്റെയും റസൂലി ﷺ ന്റെയും വിളിക്ക് ഉത്തരം നല്‍കുന്ന വിശ്വാസികളുടെ വിശേഷണത്തെ കുറിച്ച് അല്ലാഹു അറിയിക്കുന്നു, അല്ലാഹുവിന്റെ കിതാബും നബിയുടെ സുന്നത്തുമില്ലാതെ അവര്‍ ദീനിനെ കൊതിക്കുകയില്ല. (ഇബ്‌നു കഥീര്‍)

ഏഴ്

لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّهَ كَثِيرًا

തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്. (ഖു൪ആന്‍:33/21)

هذه الآية الكريمة أصل كبير في التأسي برسول الله صلى الله عليه وسلم في أقواله وأفعاله وأحواله

ഈ മഹത്തായ ആയത്ത് തന്റെ വാക്കിലും പ്രവൃത്തിയിലും അവസ്ഥാന്തരങ്ങളിലും അല്ലാഹുവിന്റെ റസൂലിനെ മാതൃകയാക്കണമെന്നതിലുള്ള വലിയ അടിസ്ഥാനമാണ്. (ഇബ്നുകസീർ)

എട്ട്

فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا۟ فِىٓ أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا۟ تَسْلِيمًا

ഇല്ല, നിന്റെ രക്ഷിതാവിനെ തന്നെയാണ സത്യം, അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല. (ഖു൪ആന്‍:4/65)

أنه لا يؤمن أحد حتى يحكم الرسول صلى الله عليه وسلم في جميع الأمور ، فما حكم به فهو الحق الذي يجب الانقياد له باطنا وظاهرا

നിങ്ങളില്‍ ഒരാളും പരിപൂര്‍ണ വിശ്വാസിയാവുകയില്ല; മുഴുവന്‍ കാര്യങ്ങളിലും റസൂല്‍ ﷺ യെ വിധികര്‍ത്താവായി സ്വീകരിക്കുന്നത് വരെ. അവിടുന്ന് വിധിച്ചിട്ടുള്ളതെന്തും സത്യമാണ്. പ്രത്യക്ഷമായും പരോക്ഷമായും അതിന് കീഴ്‌പെടല്‍ നിര്‍ബന്ധവുമാണ്. (ഇബ്‌നു കസീര്‍)

ഒമ്പത്

وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمْرًا أَن يَكُونَ لَهُمُ ٱلْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَقَدْ ضَلَّ ضَلَٰلًا مُّبِينًا

അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു. (ഖു൪ആന്‍:33/36)

فهذه الآية عامة في جميع الأمور ، وذلك أنه إذا حكم الله ورسوله بشيء ، فليس لأحد مخالفته ولا اختيار لأحد هاهنا ، ولا رأي ولا قول ،

ഈ വചനം പൊതുവായി എല്ലാ കാര്യങ്ങള്‍ക്കുമുള്ളതാണ്. എന്തെന്നാല്‍ അല്ലാഹുവും റസൂലും ഒരു കാര്യം വിധിച്ചാല്‍ അതിനെതിരാകലോ മറ്റൊന്ന് തെരഞ്ഞെടുക്കലോ (മറ്റൊരു) അഭിപ്രായമോ, വാക്കോ ഒരാളിലും പാടില്ല. (ഇബ്‌നു കസീര്‍)

പത്ത്

إِنَّا نَحْنُ نَزَّلْنَا ٱلذِّكْرَ وَإِنَّا لَهُۥ لَحَٰفِظُونَ

തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തു സൂക്ഷിക്കുന്നതുമാണ്. (ഖു൪ആന്‍: 15/9)

ഈ വചനത്തിലെ ‘ദിക്‌റ്’ എന്ന അറബി പദത്തിനാണ് ‘ഉല്‍ബോധനം’ എന്ന് അര്‍ഥം നല്‍കിയിട്ടുള്ളത്. ഈ ഉല്‍ബോധനത്തില്‍ പ്രവാചകന്റെ ഹദീസുകളും ഉള്‍പ്പെടുന്നു.

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *