നിഷ്കളങ്കമായ പശ്ചാത്താപം

يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ تُوبُوٓا۟ إِلَى ٱللَّهِ تَوْبَةً نَّصُوحًا عَسَىٰ رَبُّكُمْ أَن يُكَفِّرَ عَنكُمْ سَيِّـَٔاتِكُمْ وَيُدْخِلَكُمْ جَنَّٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَٰرُ يَوْمَ لَا يُخْزِى ٱللَّهُ ٱلنَّبِىَّ وَٱلَّذِينَ ءَامَنُوا۟ مَعَهُۥ ۖ نُورُهُمْ يَسْعَىٰ بَيْنَ أَيْدِيهِمْ وَبِأَيْمَٰنِهِمْ يَقُولُونَ رَبَّنَآ أَتْمِمْ لَنَا نُورَنَا وَٱغْفِرْ لَنَآ ۖ إِنَّكَ عَلَىٰ كُلِّ شَىْءٍ قَدِيرٌ

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് നിഷ്കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം. അല്ലാഹു പ്രവാചകനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും അപമാനിക്കാത്ത ദിവസത്തില്‍. അവരുടെ പ്രകാശം അവരുടെ മുന്നിലൂടെയും വലതുവശങ്ങളിലൂടെയും സഞ്ചരിക്കും. അവര്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ച് തരികയും, ഞങ്ങള്‍ക്കു നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു. (ഖു൪ആന്‍ :66/8)

 

വിശദീകരണം

ഈ വചനത്തില്‍ നിഷ്‌കളങ്കമായ പശ്ചാത്താപത്തിനാണ് അല്ലാഹു കല്‍പിക്കുന്നത്. തിന്മകളെ മായ്ച്ചുകളയാമെന്ന് ഉറപ്പുതരികയും ചെയ്യുന്നു; അതോടൊപ്പം സ്വര്‍ഗപ്രവേശവും മഹത്തായ വിജയവും. അതുണ്ടാകുന്നത് ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ തങ്ങളുടെ വിശ്വാസത്തിന്റെ പ്രകാശത്താല്‍ അവര്‍ സഞ്ചരിക്കുമ്പോഴാണ്, അതിന്റെ വെളിച്ചംകൊണ്ട് അവര്‍ നടക്കുമ്പോഴും അതിന്റെ സന്തോഷവും ആശ്വാസവും അവര്‍ അനുഭവിക്കുമ്പോഴുമാണ്. കപടവിശ്വാസികള്‍ക്ക് നല്‍കപ്പെടുന്ന പ്രകാശം അണഞ്ഞുപോകുമ്പോള്‍ അവര്‍ പ്രയാസപ്പെടും. സത്യവിശ്വാസികള്‍ അവരുടെ പ്രകാശത്തെ പൂര്‍ത്തിയാക്കിക്കൊടുക്കാന്‍ അല്ലാഹുവോട് ചോദിക്കും. അവന്‍ അവരുടെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കും. അവരോടൊപ്പമുള്ള വിശ്വാസദാര്‍ഢ്യവും പ്രകാശവും കൊണ്ട് അവരെ അവന്‍ സുഖാനുഗ്രഹങ്ങളുടെ സ്വര്‍ഗത്തിലെത്തിക്കും; പരിശുദ്ധനായ രക്ഷിതാവിങ്കലേക്കും. ഇതെല്ലാം നിഷ്‌കളങ്കമായ പശ്ചാത്താപത്തിന്റെ ഫലങ്ങളാണ്.

നിഷ്‌കളങ്കമായ പശ്ചാത്താപം കൊണ്ടുദ്ദേശിക്കുന്നത് അടിമയില്‍ സംഭവിച്ചുപോയ മുഴുവന്‍ പാപങ്ങള്‍ക്കുമുള്ള സമ്പൂര്‍ണ പശ്ചാത്താപമാണ്. അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവുമല്ലാതെ മറ്റൊന്നും അവനുദ്ദേശിക്കുന്നില്ല. തന്റെ ജീവിതത്തിലുടനീളം അതു തുടരാനും അവനുദ്ദേശിക്കുന്നു. (തഫ്സീറുസ്സഅ്ദി)

تَوْبَةً نَّصُوحًا (ആത്മാര്‍ത്ഥമായ പശ്ചാത്താപം) എന്നതിന്റെ ഉദ്ദേശം കുറ്റത്തില്‍ നിന്ന് മനപൂര്‍വ്വം ഖേദിച്ചു മടങ്ങുക എന്ന് തന്നെ. ചെയ്തു കഴിഞ്ഞ കുറ്റത്തെപ്പറ്റി ഖേദം, മേലാല്‍ ചെയ്യുകയില്ലെന്ന ദൃഢനിശ്ചയം, നിര്‍വ്വഹിക്കുവാന്‍ ബാക്കിയുള്ള കടമ നിറവേറ്റല്‍, അന്യനെ സംബന്ധിക്കുന്ന കുറ്റമാണെങ്കില്‍ അവനോടു മാപ്പ് വാങ്ങുകയും അവന്റെ കടപ്പാട് തീര്‍ക്കുകയും ചെയ്യല്‍, മേലില്‍ നല്ല നില കൈകൊള്ളല്‍ ഇതെല്ലാമാണ് അതിനു ഉപാധികള്‍. ഇങ്ങനെയുള്ള ‘തൌബഃ’ (പശ്ചാത്താപം) ചെയ്യുന്നവര്‍ക്ക് അവരുടെ പാപങ്ങള്‍ പൊറുക്കപ്പെടുമെന്നു മാത്രമല്ല, അവര്‍ക്ക് വമ്പിച്ച പ്രതിഫലം ലഭിക്കുന്നതുമാണ് എന്ന്‍ കൂടി അല്ലാഹു അറിയിക്കുന്നു. (അമാനി തഫ്സീര്‍)

 

www.kanzululoom.com

Similar Posts

ഇഖ്‌ലാസും ഇഹ്സാനും

Read Now >

സത്യവിശ്വാസിനികളുടെ വസ്ത്രത്തിന്റെ ലക്ഷ്യം

Read Now >

വിനോദ വാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്നവര്‍

Read Now >

അല്ലാഹുവിന്റെ കഴിവിന്റെ ചില അടയാളങ്ങൾ

Read Now >

പരലോക ശിക്ഷക്ക് പുറമേയുള്ള ശിക്ഷ

Read Now >

അല്ലാഹുവിന്റെ പിടുത്തം