സത്യവിശ്വാസിനികളുടെ വസ്ത്രത്തിന്റെ ലക്ഷ്യം

يَٰٓأَيُّهَا ٱلنَّبِىُّ قُل لِّأَزْوَٰجِكَ وَبَنَاتِكَ وَنِسَآءِ ٱلْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَٰبِيبِهِنَّ ۚ ذَٰلِكَ أَدْنَىٰٓ أَن يُعْرَفْنَ فَلَا يُؤْذَيْنَ ۗ وَكَانَ ٱللَّهُ غَفُورًا رَّحِيمًا ‎

നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. (ഖുർആൻ:33/59)

يَا أَيُّهَا النَّبِيُّ ഹേ നബിയേ قُل لِّأَزْوَاجِكَ നിന്‍റെ ഭാര്യമാരോടു പറയുക وَبَنَاتِكَ നിന്‍റെ പുത്രിമാരോടും وَنِسَاءِ الْمُؤْمِنِينَ സത്യവിശ്വാസികളുടെ സ്ത്രീകളോടും يُدْنِينَ അവര്‍ താഴ്ത്തിയിടണം, തൂക്കിയിടട്ടെ عَلَيْهِنَّ അവരുടെ മേല്‍ مِن جَلَابِيبِهِنَّ അവരുടെ മേലാട (ജില്‍ബാബു)കളില്‍നിന്ന് ذَٰلِكَ അതു أَدْنَىٰ കൂടുതല്‍ അടുത്തതാണ്, എളുപ്പമായതാണ് أَن يُعْرَفْنَ അവര്‍ അറിയപ്പെടുവാന്‍ (അവരെ തിരിച്ചറിയാന്‍) فَلَا يُؤْذَيْنَ അപ്പോള്‍ അവര്‍ ശല്യപ്പെടുത്തുകയില്ല وَكَانَ اللَّـهُ അല്ലാഹു ആകുന്നു غَفُورًا പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധി

വിശദീകരണം

ഈ വചനത്തെയാണ് ഹിജാബിന്റെ ആയത്ത് എന്ന് പറയുന്നത്. സ്ത്രീകളോട് പൊതുവായി കൽപിക്കാൻ അദ്ദേഹത്തോട് പറയുന്നു. തന്റെ പെൺമക്കളിൽനിന്നും ഭാര്യമാരിൽനിന്നും ആരംഭിക്കാൻ നിർദേശിക്കുന്നു. മറ്റുള്ളവരെക്കാൾ പ്രധാനമാണ് അവർക്കിത്. മറ്റുള്ളവരോട് കൽപിക്കുന്നതിനു മുമ്പ് തന്റെ കുടുംബത്തോട് ആദ്യം കൽപിക്കണം.

يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا

സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും നരകാഗ്നിയിൽനിന്ന് നിങ്ങൾ കാത്ത് രക്ഷിക്കുക… (ഖുർആൻ:66/6)

{അവർ തങ്ങളുടെ മൂടുപടങ്ങൾ തങ്ങളുടെ മേൽ താഴ്ത്തിയിടാൻ പറയുക} ശിരോവസ്ത്രം, മേൽവസ്ത്രം മുതലായവയ്ക്ക് മുകളിൽ ധരിക്കുന്ന ഒരു പുറംവസ്ത്രമാണ് ‘ജിൽബാബ്.’ സ്ത്രീകൾ മുഖവും മാറും മറക്കണം.

തുടർന്ന് അതിന്റെ യുക്തി വിശദീകരിക്കുന്നു.

{അവർ തിരിച്ചറിയപ്പെടുവാനും അങ്ങനെ അവർ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്} ഹിജാബ് സ്വീകരിച്ചില്ലെങ്കിൽ അവർ ഉപദ്രവിക്കപ്പെടാം എന്നർഥം. ധരിച്ചില്ലെങ്കിൽ അവർ പരിശുദ്ധകളല്ലെന്ന് വിചാരിക്കപ്പെടാം. അപ്പോൾ ഹൃദയത്തിൽ രോഗമുള്ള പുരുഷന്മാർ അവരെ ശല്യപ്പെടുത്തും. അവർ അടിമസ്ത്രീകളാണെന്ന് കരുതി അവരെ സ്വാർഥമായി കാണുകയും ചെയ്‌തേക്കാം. അവർ അടിമകളാണെന്ന് വിചാരിക്കുകയും ദുരന്തങ്ങൾക്ക് സാധ്യതയേറുകയും ചെയ്യാം. ആഗ്രഹം തോന്നുന്നവരെ തടയാനുള്ള ഒരു മാർഗമാണ് ഹിജാബ്.

{അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു} നിങ്ങൾ മുൻകാലങ്ങളിൽ ചെയ്തത് അവൻ നിങ്ങൾക്ക് പൊറുത്ത് തന്നിരിക്കുന്നു. നിയമാനുസൃതവും നിഷിദ്ധമായതും ഏതാണെന്ന് വ്യക്തമാക്കിക്കൊണ്ടും മതവിധികൾ വിശദീകരിച്ചുകൊണ്ടും അവൻ നിങ്ങളോട് കരുണ കാണിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ ഈ വിധികൾ സ്ത്രീകൾക്ക് ഉപദ്രവം വരുന്ന വഴികളെ തടയുന്നു.

 

തഫ്സീറുസ്സഅ്ദി

വിവര്‍ത്തനം : ഹാരിസ് ബിന്‍ സലീം

 

www.kanzululoom.com

 

Similar Posts

ഇഖ്‌ലാസും ഇഹ്സാനും

Read Now >

നിഷ്കളങ്കമായ പശ്ചാത്താപം

Read Now >

വിനോദ വാര്‍ത്തകള്‍ വിലയ്ക്കു വാങ്ങുന്നവര്‍

Read Now >

അല്ലാഹുവിന്റെ കഴിവിന്റെ ചില അടയാളങ്ങൾ

Read Now >

പരലോക ശിക്ഷക്ക് പുറമേയുള്ള ശിക്ഷ

Read Now >

അല്ലാഹുവിന്റെ പിടുത്തം