ഇസ്തിമാഉം ഇൻസ്വാതും

ജിന്ന് സമൂഹം വിശുദ്ധ ക്വുര്‍ആന്‍ പാരായണം കേട്ട ഒരു സംഭവം അല്ലാഹു പറയുന്നു:

وَإِذْ صَرَفْنَآ إِلَيْكَ نَفَرًا مِّنَ ٱلْجِنِّ يَسْتَمِعُونَ ٱلْقُرْءَانَ فَلَمَّا حَضَرُوهُ قَالُوٓا۟ أَنصِتُوا۟ ۖ فَلَمَّا قُضِىَ وَلَّوْا۟ إِلَىٰ قَوْمِهِم مُّنذِرِينَ

ജിന്നുകളില്‍ ഒരു സംഘത്തെ നാം നിന്‍റെ അടുത്തേക്ക് ഖുര്‍ആന്‍ ശ്രദ്ധിച്ചുകേള്‍ക്കുവാനായി  തിരിച്ചുവിട്ട സന്ദര്‍ഭം (ശ്രദ്ധേയമാണ്‌.) അങ്ങനെ അവര്‍ അതിന് സന്നിഹിതരായപ്പോള്‍ അവര്‍ അന്യോന്യം പറഞ്ഞു: നിങ്ങള്‍ നിശ്ശബ്ദരായിരിക്കൂ. അങ്ങനെ അത് കഴിഞ്ഞപ്പോള്‍ അവര്‍ തങ്ങളുടെ സമുദായത്തിലേക്ക് താക്കീതുകാരായിക്കൊണ്ട് തിരിച്ചുപോയി. (ഖുര്‍ആൻ:46/29)

وَأَمَّا الْجِنُّ فَصَرَفَهُمُ اللَّهُ إِلَيْهِ بِقُدْرَتِهِ وَأَرْسَلَ إِلَيْهِ نَفَرًا مِنَ الْجِنِّ يَسْتَمِعُونَ الْقُرْآنَ فَلَمَّا حَضَرُوهُ قَالُوا أَنْصِتُوا أَيْ: وَصَّى بَعْضَهُمْ بَعْضًا بِذَلِكَ، فَلَمَّا قُضِيَ وَقَدْ وَعَوْهُ وَأَثَّرَ ذَلِكَ فِيهِمْ

എന്നാൽ ജിന്നുകളെ പ്രവാചകന്റെ അടുത്തേക്ക് ക്വുർആൻ ശ്രദ്ധിച്ചു കേൾക്കുവാനായി തിരിച്ചുവിട്ട സന്ദർഭം. അങ്ങനെ അവർ അതിന് സന്നിഹിതരായപ്പൾ അവർ അന്യോന്യം പറഞ്ഞു: {നിശ്ശബ്ദരായിരിക്കൂ} അതായത് നിശ്ശബ്ദരാവാൻ അവർ അന്യോന്യം ഉപദേശിച്ചു. {അങ്ങനെ അത് കഴിഞ്ഞപ്പോൾ} അവരദ്ദേഹത്തെ ശ്രദ്ധിക്കുകയം അവരിലത് സ്വാധീനിക്കുകയും ചെയ്തു. (തഫ്സീറുസ്സഅ്ദി)

قُلْ أُوحِىَ إِلَىَّ أَنَّهُ ٱسْتَمَعَ نَفَرٌ مِّنَ ٱلْجِنِّ فَقَالُوٓا۟ إِنَّا سَمِعْنَا قُرْءَانًا عَجَبًا ‎﴿١﴾‏ يَهْدِىٓ إِلَى ٱلرُّشْدِ فَـَٔامَنَّا بِهِۦ ۖ وَلَن نُّشْرِكَ بِرَبِّنَآ أَحَدًا ‎﴿٢﴾

നബിയേ,) പറയുക: ജിന്നുകളില്‍ നിന്നുള്ള ഒരു സംഘം ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കുകയുണ്ടായി എന്ന് എനിക്ക് ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നു. എന്നിട്ടവര്‍ (സ്വന്തം സമൂഹത്തോട്‌) പറഞ്ഞു: തീര്‍ച്ചയായും അത്ഭുതകരമായ ഒരു ഖുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു. അത് സന്‍മാര്‍ഗത്തിലേക്ക് വഴി കാണിക്കുന്നു. അതു കൊണ്ട് ഞങ്ങള്‍ അതില്‍ വിശ്വസിച്ചു. മേലില്‍ ഞങ്ങളുടെ രക്ഷിതാവിനോട് ആരെയും ഞങ്ങള്‍ പങ്കുചേര്‍ക്കുകയേ ഇല്ല. (ഖുര്‍ആൻ:72/1-2)

….. وَذَلِكَ أَنَّهُمْ لَمَّا حَضَرُوهُ، قَالُوا: أَنْصِتُوا، فَلَمَّا أَنْصَتُوا فَهِمُوا مَعَانِيَهُ، وَوَصَلَتْ حَقَائِقُهُ إِلَى قُلُوبِهِمْ،

….. അവര്‍ അദ്ദേഹത്തിന്റെ അടുക്കല്‍ ഹാജറായപ്പോള്‍ അവര്‍ പറഞ്ഞു: നിങ്ങള്‍ നിശ്ശബ്ദത പാലിക്കുക. അപ്പോള്‍ അവര്‍ നിശ്ശബ്ദരായി. തുടര്‍ന്ന് അവര്‍ അതിന്റെ ആശയം ഗ്രഹിക്കുകയും അതിലുള്ള യാഥാര്‍ഥ്യങ്ങള്‍ അവരുടെ ഹൃദയങ്ങളില്‍ പ്രവേശിക്കുകയും ചെയ്തു. …. (തഫ്സീറുസ്സഅ്ദി)

മഹാപാപമായ ശിര്‍ക് ജീവിതത്തില്‍ നിന്നും ഒഴിവാക്കാന്‍ ജിന്ന് സമൂഹത്തിന് സഹായകമായത് അവര്‍ വിശുദ്ധ ക്വുര്‍ആന്‍ കേട്ട് മനസ്സിലാക്കിയത് ‘ഇസ്തിമാഅ്’ ഉം  ‘ഇന്‍സ്വാത്’ ഉം ചെയ്തുകൊണ്ടാണ് എന്നതാണ്.

വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ ‘ഇസ്തിമാഅ്’ ഉം  ‘ഇന്‍സ്വാത്’ ഉം പാലിച്ചാൽ അല്ലാഹുവിൽ നിന്നുള്ള കാരുണ്യം ലഭിക്കുന്നതാണ്. അല്ലാഹു പറയുന്നു:

وَإِذَا قُرِئَ ٱلْقُرْءَانُ فَٱسْتَمِعُوا۟ لَهُۥ وَأَنصِتُوا۟ لَعَلَّكُمْ تُرْحَمُونَ

ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം. (ഖു൪ആന്‍:7/204)

هَذَا الْأَمْرُ عَامٌّ فِي كُلِّ مَنْ سَمِعَ كِتَابَ اللَّهِ يُتْلَى، فَإِنَّهُ مَأْمُورٌ بِالِاسْتِمَاعِ لَهُ وَالْإِنْصَاتِ، وَالْفَرْقُ بَيْنَ الِاسْتِمَاعِ وَالْإِنْصَاتِ، أَنَّ الْإِنْصَاتَ فِي الظَّاهِرِ بِتَرْكِ التَّحَدُّثِ أَوِ الِاشْتِغَالِ بِمَا يَشْغَلُ عَنِ اسْتِمَاعِهِ. وَأَمَّا الِاسْتِمَاعُ لَهُ، فَهُوَ أَنْ يُلْقِيَ سَمْعَهُ، وَيُحْضِرَ قَلْبَهُ وَيَتَدَبَّرَ مَا يَسْتَمِعُ، فَإِنَّ مَنْ لَازَمَ عَلَى هَذَيْنِ الْأَمْرَيْنِ حِينَ يُتْلَى كِتَابُ اللَّهِ، فَإِنَّهُ يَنَالُ خَيْرًا كَثِيرًا وَعِلْمًا غَزِيرًا، وَإِيمَانًا مُسْتَمِرًّا مُتَجَدِّدًا، وَهُدًى مُتَزَايِدًا، وَبَصِيرَةً فِي دِينِهِ، وَلِهَذَا رَتَّبَ اللَّهُ حُصُولَ الرَّحْمَةِ عَلَيْهِمَا، فَدَلَّ ذَلِكَ عَلَى أَنَّ مَنْ تُلِيَ عَلَيْهِ الْكِتَابُ، فَلَمْ يَسْتَمِعْ لَهُ وَيُنْصِتْ، أَنَّهُ مَحْرُومُ الْحَظِّ مِنَ الرَّحْمَةِ، قَدْ فَاتَهُ خَيْرٌ كَثِيرٌ. وَمِنْ أَوْكَدِ مَا يُؤْمَرُ بِهِ مُسْتَمِعُ الْقُرْآنِ، أَنْ يَسْتَمِعَ لَهُ وَيُنْصِتَ فِي الصَّلَاةِ الْجَهْرِيَّةِ إِذَا قَرَأَ إِمَامُهُ، فَإِنَّهُ مَأْمُورٌ بِالْإِنْصَاتِ، حَتَّى إِنَّ أَكْثَرَ الْعُلَمَاءِ يَقُولُونَ: إِنَّ اشْتِغَالَهُ بِالْإِنْصَاتِ، أَوْلَى مِنْ قِرَاءَتِهِ الْفَاتِحَةَ، وَغَيْرَهَا.

അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുന്നത് കേൾക്കുന്ന എല്ലാവർക്കും പൊതുവായ ഒരു കൽപ്പനയാണിത്, കാരണം അവിടെ  ‘ഇസ്തിമാഅ്’ ഉം  ‘ഇന്‍സ്വാത്’ ഉം ചെയ്യാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു. ‘ഇസ്തിമാഅ്’ ഉം  ‘ഇന്‍സ്വാത്’ ഉം തമ്മിലുള്ള വ്യത്യാസം:   ഇന്‍സ്വാത് എന്നതിനർത്ഥം സംസാരിക്കുകയോ ‘ഇസ്തിമാഅ്’ ചെയ്യുന്നതിൽ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളിൽ മുഴുകുകയോ ചെയ്യുന്നത് ഒഴിവാക്കുക എന്നാണ്. ഇസ്തിമാഅ് എന്നതിനർത്ഥം കേൾക്കുകയും, ഹൃദയസാന്നിധ്യം ഉണ്ടാകുകയും,  കേൾക്കുന്ന കാര്യങ്ങൾ ചിന്തിക്കുകയും വേണം എന്നാണ്.

അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുമ്പോൾ ഈ രണ്ട് കാര്യങ്ങളും പാലിക്കുന്നവൻ ധാരാളം നന്മയും സമൃദ്ധമായ അറിവും, തുടർച്ചയായതും പുതുക്കിയതുമായ ഈമാനും, നേര്‍മാര്‍ഗത്തിലെ വര്‍ദ്ധനവും, തന്റെ ദീനിനെ കുറിച്ചുള്ള ഉൾക്കാഴ്ചയും നേടും. അതുകൊണ്ടാണ് അല്ലാഹു അവരുടെ മേൽ കാരുണ്യം ചൊരിയുന്നത്. ഇത് സൂചിപ്പിക്കുന്നത്, അല്ലാഹുവിന്റെ ഗ്രന്ഥം പാരായണം ചെയ്യുമ്പോൾ ‘ഇസ്തിമാഅ്’ ഉം  ‘ഇന്‍സ്വാത്’ ഉം ചെയ്യാത്തവന് കാരുണ്യത്തിന്റെ പങ്ക് നഷ്ടപ്പെടുകയും ധാരാളം നന്മകൾ നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു എന്നാണ്.

ഖുർആൻ കോൾക്കുന്നവനോട് കൽപ്പിക്കപ്പെട്ടിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന്, ഇമാം ഉറക്കെ ഓതുന്ന നമസ്കാരങ്ങളിൽ ‘ഇസ്തിമാഅ്’ ഉം  ‘ഇന്‍സ്വാത്’ ഉം ചെയ്യണമെന്നാണ്. കാരണം, ‘ഇന്‍സ്വാത്’ അവനോട് കൽപ്പിക്കപ്പെട്ടിട്ടുണ്ട്. മിക്ക പണ്ഡിതന്മാരും പറയുന്നത്, ഫാത്തിഹയും മറ്റും ഓതുന്നതിനേക്കാളും  ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ‘ഇന്‍സ്വാത്’ ചെയ്യുന്നതിനാണ്. (തഫ്സീറുസ്സഅ്ദി)

ഇവിടെയൊക്കെ കേള്‍ക്കല്‍ എന്നതിന് ക്വുര്‍ആന്‍ ഉപയോഗിച്ച പദം ‘ഇസ്തിമാഅ്’ എന്നതാണ്. അറബി ഭാഷയില്‍ കേള്‍ക്കല്‍ എന്നതിന് ‘സിമാഅ്’ എന്ന പദമാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍ ക്വുര്‍ആന്‍ പാരായണം ശ്രവിക്കുന്നതുമായി ബന്ധപ്പെട്ട് പറയുമ്പോള്‍ ‘സിമാഅ്’ എന്ന പദത്തെക്കാള്‍ ആഴമേറിയ ‘ഇസ്തിമാഅ്’ എന്ന പദമാണ് ഉപയോഗിക്കാറുള്ളത്.  ‘സിമാഅ്’ എന്നത് വെറും കേള്‍ക്കല്‍ മാത്രമാണ്. ശബ്ദ തരംഗങ്ങള്‍ സ്വീകരിക്കുന്ന ഇന്ദ്രിയമായ ചെവിയില്‍ മാത്രം പരിമിതമാവുന്ന പ്രവര്‍ത്തനം. അത് ജൈവപരമായ പ്രക്രിയ എന്നതില്‍ മാത്രം പരിമിതപ്പെടുന്നു. കേള്‍ക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയോ മനസ്സില്‍ അത് സ്വാധീനിക്കുകയോ ചെയ്‌തെന്ന് വരില്ല. മനുഷ്യപ്രകൃതത്തില്‍ ഉള്‍ക്കൊള്ളുന്ന ഒരു ശേഷി എന്നതില്‍ കവിഞ്ഞ് ആ കേള്‍വിയുടെ ഫലമായി പഠന, മനന പ്രവര്‍ത്തനങ്ങള്‍ നടക്കുക എന്നത് വിരളമാണ്. ‘ഇസ്തിമാഅ്’ എന്നത് സാങ്കേതികമായി ഉന്നതമായ ഒരു കഴിവാണ്. മനസ്സാനിധ്യത്തോടെയും ചിന്താ പ്രക്രിയയിലൂടെയും കേള്‍ക്കുന്നതിനാണ് ഈ പദം ഉപയോഗിക്കുന്നത്. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ മനസ്സും ബുദ്ധിയും ശബ്ദവും ഒന്നിച്ച് നിര്‍വഹിക്കുന്ന ഉന്നതമായ പ്രവര്‍ത്തനമാണ് ഇസ്തിമാഅ്. കേള്‍ക്കുന്ന ശബ്ദ്ധത്തിന്റെ ആശയവും അര്‍ഥവും ഉള്‍കൊള്ളാന്‍ ചിന്താപരമായ വിശകലനത്തിലൂടെ അപഗ്രഥിക്കയും അത് സത്യമാണെന്ന് ബോധ്യപ്പെന്ന് വിശ്വസിക്കലുമാണ് ഈ പ്രവര്‍ത്തനം കൊണ്ട് ഉണ്ടാകുന്ന ഫലം. സംസാരിക്കുകയോ ‘ഇസ്തിമാഅ്’ ചെയ്യുന്നതിൽ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളിൽ മുഴുകുകയോ ചെയ്യുന്നത് ഒഴിവാക്കലാണ് ഇന്‍സ്വാത്.

 

 

www.kanzululoom.com

 

Leave a Reply

Your email address will not be published. Required fields are marked *