വിസർജ്ജന മര്യാദകൾ

ആമുഖം

عَنْ عَائِشَةَ، قَالَتْ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ “‏ عَشْرٌ مِنَ الْفِطْرَةِ قَصُّ الشَّارِبِ وَإِعْفَاءُ اللِّحْيَةِ وَالسِّوَاكُ وَاسْتِنْشَاقُ الْمَاءِ وَقَصُّ الأَظْفَارِ وَغَسْلُ الْبَرَاجِمِ وَنَتْفُ الإِبْطِ وَحَلْقُ الْعَانَةِ وَانْتِقَاصُ الْمَاءِ ‏”‏ ‏.‏ قَالَ زَكَرِيَّاءُ قَالَ مُصْعَبٌ وَنَسِيتُ الْعَاشِرَةَ إِلاَّ أَنْ تَكُونَ الْمَضْمَضَةَ ‏.‏ زَادَ قُتَيْبَةُ قَالَ وَكِيعٌ انْتِقَاصُ الْمَاءِ يَعْنِي الاِسْتِنْجَاءَ ‏.‏

ആയിശ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: 10 കാര്യം നബിമാരുടെ ചര്യകളില്‍ പെട്ടതാകുന്നു.

1-മീശ വെട്ടുക
2- താടി വളര്‍ത്തുക
3-പല്ല് തേക്കുക
4-(വുളുവില്‍ ) മൂക്കില്‍ വെള്ളം കയറ്റുക
5- നഖം വെട്ടുക
6-ബറാജിം കഴുകുക
7-കക്ഷം പറിക്കുക
8-ഗുഹ്യഭാഗത്തെ രോമങ്ങള്‍ കളയുക
9-ശൗച്യം ചെയ്യുക

റിപ്പോര്‍ട്ടര്‍ പറയുന്നു: പത്താമത്തേത്‌ ഞാന്‍ മറന്നുപോയി. അത്‌ വായ കഴുകലായേക്കാം. (മുസ്ലിം:261)

ﻭَٱﻟﻠَّﻪُ ﻳُﺤِﺐُّ ٱﻟْﻤُﻄَّﻬِّﺮِﻳﻦَ

ശുദ്ധികൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. (ഖു൪ആന്‍:2/222)

عَنْ أَبِي مَالِكٍ الأَشْعَرِيِّ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ الطُّهُورُ شَطْرُ الإِيمَانِ

അബൂമാലിക് رَضِيَ اللَّهُ عَنْهُ  വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു:  ശുദ്ധി, വിശ്വാസത്തിന്റെ നേര്‍പകുതിയാകുന്നു. (മുസ്ലിം:223)

ഇസ്തിൻജാഉം ഇസ്തിജ്മാറും

മലമൂത്രദ്വാരങ്ങളിലൂടെ പുറത്തുവന്നത് വെള്ളംകൊണ്ട് ശുചീകരിക്കലാണ് ഇസ്തിൻജാഅ്. കല്ലു പോലുള്ള ശുദ്ധവും അനുവദനീയവും വൃത്തിയാക്കാവുന്നതുമായ വസ്തുകൊണ്ട് തടവുന്നതിനാണ് ഇസ്തിജ്മാറ് എന്നു പറയുന്നത്. ഇവയിലൊന്ന് മറ്റേതിനു പകരം മതിയാകുന്നതാണ്. തിരുനബിﷺയിൽ നിന്ന് അപ്രകാരം സ്ഥിരപ്പെട്ടിട്ടുണ്ട്.

عَنْ أَنَسِ بْنِ مَالِكٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم يَدْخُلُ الْخَلاَءَ فَأَحْمِلُ أَنَا وَغُلاَمٌ نَحْوِي إِدَاوَةً مِنْ مَاءٍ وَعَنَزَةً فَيَسْتَنْجِي بِالْمَاءِ ‏.‏

അനസ് رَضِيَ اللَّهُ عَنْهُ പറയുന്നു: അല്ലാഹുവിന്റെ തിരുദൂതർ ഖലാഇൽ (മലമൂത്ര വിസർജനസ്ഥലം) പ്രവേശിക്കുമ്പോൾ ഞാനും എന്നെപ്പോലുള്ള ഒരു കുട്ടിയും വെള്ളപ്പാത്രവും ഒരു വടിയും വഹിച്ചു കൂടെപ്പോകുമായിരുന്നു. അനന്തരം തിരുമേനി ആ വെള്ളംകൊണ്ട് ശൗചം ചെയ്യും. (മുസ്ലിം:271)

عن عائشة رضي الله عنها عن النّبيّ صلى الله عليه وسلم قال :  إذا ذهب أحدكم إلى الغائط فليستطب بثلاثة أحجار، فإنها تجزئ عنه

ആഇശ رضي الله عنها യിൽനിന്ന് നിവേദനം: തിരുനബിﷺ പറഞ്ഞു: നിങ്ങളിലൊരാൾ വിസർജിക്കുവാൻ പോയാൽ അവൻ മൂന്നു കല്ലുകൾകൊണ്ട് ശൗചം ചെയ്യട്ടെ. ശൗചം ചെയ്യുവാൻ അവ മതിയാകുന്നതാണ്. (അഹ്മദ്)

വിസർജ്ജന സ്ഥലത്ത് പ്രവേശിക്കുമ്പോൾ ഇസ്തിആദത്ത് ചൊല്ലുക

عَنْ أَنَسٍ، قَالَ: كَانَ النَّبِيُّ صلى الله عليه وسلم إِذَا دَخَلَ الْخَلاَءَ قَالَ ‏ :‏ اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ

അനസ് رَضِيَ اللَّهُ عَنْهُ   പറയുന്നു: നബി ﷺ വിസർജ്ജന സ്ഥലത്ത് പ്രവേശിച്ചാൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു.

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبُثِ وَالْخَبَائِثِ

അല്ലാഹുവേ, ആൺ പിശാചിൽനിന്നും പെൺപിശാചിൽനിന്നും നിന്നോട് ഞാൻ അഭയം തേടുന്നു. (ബുഖാരി: 142)

ഇസ്തിആദത്ത് ചൊല്ലുന്നത് എന്തിന്?

عن زيد بن أرقم عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ :  إنّ هذه الحُشوشَ مُحتضَرةٌ، فإذا أرادَ أحَدُكم أنْ يَدخُلَ فليَقُلِ: اللَّهُمَّ إنِّي أعوذُ بك مِن الخَبيثِ والخَبائثِ

സൈദ് ബ്നു അർഖം رَضِيَ اللَّهُ عَنْهُ  വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു:  മലമൂത്ര വിസർജ്ജന സ്ഥലങ്ങൾ (ജിന്നുകളും പിശാചുക്കളും) സന്നിഹിതരാകുന്ന സ്ഥലങ്ങളാകുന്നു. അതിനാൽ നിങ്ങളിലൊരാൾ മലമൂത്ര വിസർജ്ജന സ്ഥലത്ത് പ്രവേശിച്ചാൽ ഇപ്രകാരം പറയട്ടെ:

اللَّهُمَّ إنِّي أعوذُ بك مِن الخَبيثِ والخَبائثِ

അല്ലാഹുവേ, ആൺ പെൺ പിശാചുക്കളിൽ നിന്നും നിന്നോട് ഞാൻ അഭയം തേടുന്നു. (അഹ്മദ്)

ശൈഖ് ഇബ്‌നു ബാസ്  رَحِمَهُ اللَّهُ  പറഞ്ഞു: വെളിപ്രദേശങ്ങളിലോ മറ്റോ ആണെങ്കിൽ വിസർജനം ഉദ്ദേശിച്ചാലാണ് ഈ പ്രാർത്ഥന ചൊല്ലേണ്ടത്. എന്നാൽ വിസർജനത്തിനായി നിശ്ചയിക്കപ്പെട്ട (ടോയിലറ്റ് പോലുള്ള) സ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് മുൻപാണ് പ്രാർത്ഥന ചൊല്ലേണ്ടത്; ശേഷമല്ല. (മജ്മൂഉ ഫതാവാ: 10/29)

വിസർജ്ജന സ്ഥലത്ത് പ്രവേശിക്കുമ്പോൾ ബിസ്മില്ലാഹ് ചൊല്ലുന്നതിന്റെ ശ്രേഷ്ടത

عَنْ عَلِيٍّ، قَالَ قَالَ رَسُولُ اللَّهِ  صلى الله عليه وسلم ‏ :‏ سِتْرُ مَا بَيْنَ الْجِنِّ وَعَوْرَاتِ بَنِي آدَمَ إِذَا دَخَلَ الْكَنِيفَ أَنْ يَقُولَ بِسْمِ اللَّهِ ‏

അലി رَضِيَ اللَّهُ عَنْهُ വിൽ നിന്ന്‌ നിവേദനം: നബി ﷺ പറഞ്ഞു:  ആ‌ദം സ‌ന്ത‌തി‌ക‌ളു‌ടെ ന‌ഗ്ന‌ത‌യുടെ‌യും ജി‌ന്നു‌ക‌ളു‌ടെ ദൃ‌ഷ്ടി‌യുടെ‌യും ഇ‌ട‌യി‌ലു‌ള്ള മ‌റ‌, ഒ‌രാൾ മലമൂത്രവിസർജന സ്ഥലത്ത് പ്രവേശിക്കുമ്പോൾ ‘ബി‌സ്‌‌മി‌ല്ലാഹ്’ ചൊ‌ല്ല‌ലാ‌ണ്‌. (ഇബ്‌നുമാജ: 297)

عن أنس بن مالك قَالَ: كَانَ إذا دخل الكَنيفَ قال: بسمِ اللهِ، اللهمَّ إنَّي أعوذُ بكَ منَ الخبُثِ والخبائِثِ.
الألباني

അനസ് ബ്നു മാലിക് رَضِيَ اللَّهُ عَنْهُ   പറയുന്നു: നബി ﷺ വിസർജ്ജന സ്ഥലത്ത് പ്രവേശിച്ചാൽ بسمِ اللهِ، اللهمَّ إنَّي أعوذُ بكَ منَ الخبُثِ والخبائِثِ എന്ന് പറയാറുണ്ടായിരുന്നു. (صحيح الجامع ٤٧١٤)

ശൈഖുൽ ഇസ്ലാം ഇബ്നുതൈമിയ رحمه الله പറയുന്നു: വലത് (ഭാഗവും) ഇടത് (ഭാഗവും) പങ്കാളികളാകുന്ന കർമ്മങ്ങളുടെ വിഷയത്തിൽ ശരീഅത്തിന്റെ നിയമങ്ങൾ ഇപ്രകാരം സ്ഥിരപ്പെട്ടിരിക്കുന്നു: കുളി, വുളൂഅ് പോലുള്ള കറാമത്തിന്റെ വകുപ്പിൽ പെട്ട കർമ്മങ്ങളിൽ വലതിനെ മുന്തിപ്പിക്കപ്പെടും. മിസ്‌വാക് ചെയ്യുക, കക്ഷരോമം പറിക്കുക, വസ്ത്രം ധരിക്കുക, ചെരുപ്പ് ധരിക്കുക, പള്ളിയിൽ പ്രവേശിക്കുക, വീട്ടിൽ പ്രവേശിക്കുക, മലമ്പുത്ര വിസർജന സ്ഥാനത്തു നിന്നും പുറത്തുവരിക പോലുള്ളവയിലും വലതുഭാഗം കൊണ്ടാണ് തുടങ്ങുക. മല മൂത്ര വിസർജന സ്ഥലത്തേക്ക് പ്രവേശിക്കുക, ചെരുപ്പ്  ഊരുക, പള്ളിയിൽ നിന്ന് പുറത്തേക്ക് വരിക പോലെ ഇതിനെതിരിലുള്ളതിലെല്ലാം  ഇടതു ഭാഗം മുന്തിപ്പിക്കപ്പെടും. (അൽ ഫതാവാ:21/108)

ക്വിബ്‌ലക്ക് അഭിമുഖമാകലും പിന്തിരിയലും

മലമൂത്ര വിസർജനവേളയിൽ മരുഭൂമിയിൽ മറയില്ലാതെ ക്വിബ്‌ലയെ അഭിമുഖീകരിക്കലും പിന്തിരിയലും അനുവദനീയമല്ല.

عَنْ أَبِي أَيُّوبَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ ‏ “‏ إِذَا أَتَيْتُمُ الْغَائِطَ فَلاَ تَسْتَقْبِلُوا الْقِبْلَةَ وَلاَ تَسْتَدْبِرُوهَا بِبَوْلٍ وَلاَ غَائِطٍ وَلَكِنْ شَرِّقُوا أَوْ غَرِّبُوا ‏”‏ ‏.‏

അബൂഅയ്യൂബുല്‍ അന്‍സ്വാരി رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ കാഷ്ടിക്കുവാൻ പോയാൽ ക്വിബ്‌ലയെ അഭിമഖീകരിക്കുകയോ പിന്തിരിയുകയോ ചെയ്യരുത്. പ്രത്യുത, (മദീനഃയുടെ) കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിഞ്ഞു കൊള്ളുക. (മുസ്ലിം:264)

قَالَ أَبُو أَيُّوبَ : فَقَدِمْنَا الشَّامَ فَوَجَدْنَا مَرَاحِيضَ قَدْ بُنِيَتْ قِبَلَ الْقِبْلَةِ فَنَنْحَرِفُ عَنْهَا وَنَسْتَغْفِرُ اللَّهَ

അബൂഅയ്യൂബുല്‍ അന്‍സ്വാരി رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഞങ്ങൾ സിറിയയിൽ വന്നു. അപ്പോൾ കക്കൂസുകൾ ക്വിബ്‌ലക്ക് അഭിമുഖമായി നിർമിക്കപ്പെട്ടത് ഞങ്ങൾ കണ്ടു. അതിനാൽ ഞങ്ങൾ ക്വിബ്‌ലയെതൊട്ട് തെറ്റിയിരിക്കുകയും അല്ലാഹുവോട് പൊറുക്കലിനെ തേടുകയും ചെയ്യുമായിരുന്നു. (മുസ്ലിം:264)

എന്നാൽ വിസർജനം നിർവഹിക്കപ്പെടുന്നത് ഒരു കെട്ടിടത്തിനുള്ളിലാണെങ്കിൽ, അല്ലെങ്കിൽ വിസർജനം നിർവഹിക്കുന്നവന്റെയും കഅ്ബയുടെയും ഇടയിൽ മറയായി വല്ലതുമുണ്ടെങ്കിൽ അതിൽ കുഴപ്പമൊന്നുമില്ല.

ഇബ്‌നു ഉമര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്:

أنه رأى رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ يبول في بيته مستقبل الشام مستدبر الكعبة

അല്ലാഹുവിന്റെ തിരുദൂതർ ﷺ തന്റെ വീട്ടിൽ സിറിയയുടെ (ഭാഗത്തേക്കു) മുന്നിട്ട്, ക്വിബ്‌ലയു ടെ(ഭാഗത്തേക്കു) പിന്നിട്ട് മൂത്രിക്കുന്നത് അദ്ദേഹം കണ്ടു. (ബുഖാരി,മുസ്ലിം)

قال مروان  الأصفر: أناخ ابنُ عمرَ بعيرَهُ مستقبلَ القِبْلَةِ ثم جلس يبولُ إليها فقلتُ : أبا عبدِ الرحمنِ أليس قد نُهِيَ عن هذا ؟ قال : بلى إنَّما نُهِيَ عن هذا في الفضاءِ أمَّا إذا كان بينك وبين القِبْلَةِ شيٌء يستُرُكَ فلا بأسَ

മർവാനുൽ അസ്വ്ഫര്‍  رَضِيَ اللَّهُ عَنْهُ പറഞ്ഞു: ഇബ്‌നു ഉമർ(റ) തന്റെ ഒട്ടകത്തെ ക്വിബ്‌ലക്ക് അഭിമുഖമായി മുട്ടുകുത്തിച്ചു. ശേഷം അതിനുനേരെ ഇരുന്ന് അദ്ദേഹം മൂത്രമൊഴിച്ചു. ഞാൻ ചോദിച്ചു: ‘അബാ അബ്ദിർറഹ്‌മാൻ, ഇത് വിരോധിക്കപ്പെട്ടതല്ലേ?’ അദ്ദേഹം പറഞ്ഞു: ‘നിസ്സംശയം, ഒഴിഞ്ഞ സ്ഥലത്താണ് അത് വിരോധിക്കപ്പെട്ടത്. എന്നാൽ താങ്കളുടെയും ക്വിബ്‌ലയുടെയും ഇടയിൽ താങ്കളെ മറക്കുന്ന വല്ലതുമുണ്ടെങ്കിൽ യാതൊരു കുഴപ്പവുമില്ല.’ (അബൂദാവൂദ്, ദാറഖുത്നി, ഹാകിം)

കെട്ടിടത്തിൽ വെച്ചാണ് മലമൂത്ര വിസർജനമെങ്കിലും ക്വിബ്‌ലയെ അഭിമുഖീകരിക്കലും പിന്തിരിയലും ഉപേക്ഷിക്കലാണ് എറ്റവും ഉത്തമം.

വിസർജ്ജനം പാടില്ലാത്ത സ്ഥലങ്ങൾ

ഉറവകളിലും വഴിയിലും തണലിലും

عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‌‏ اتَّقُوا اللَّعَّانَيْنِ ‏”‏ ‏.‏ قَالُوا وَمَا اللَّعَّانَانِ يَا رَسُولَ اللَّهِ قَالَ ‏”‏ الَّذِي يَتَخَلَّى فِي طَرِيقِ النَّاسِ أَوْ فِي ظِلِّهِمْ ‏”‏ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ശാപം ഏൽക്കുന്ന രണ്ട് കാര്യം നിങ്ങൾ സൂക്ഷിക്കണം. അവർ ചോദിച്ചു: ഏതാണവ? നബി ﷺ പറഞ്ഞു: ജനങ്ങളുടെ വഴിയിലും തണലുകളിലും വിസർജ്ജനം ചെയ്യലാണവ. (മുസ്‌ലിം: 269)

عَنْ مُعَاذِ بْنِ جَبَلٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ اتَّقُوا الْمَلاَعِنَ الثَّلاَثَ الْبَرَازَ فِي الْمَوَارِدِ وَقَارِعَةِ الطَّرِيقِ وَالظِّلِّ ‏”‏ ‏.‏

മുആദ് ബ്നു ജബൽ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഉറവകളിലും വഴികളിലും (മനുഷ്യൻ വിശ്രമിക്കുന്ന) തണലുകളിലും വിസർജ്ജിക്കുക എന്നീ ശാപാർഹമായ മൂന്ന് കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക. (അബൂദാവൂദ്:26)

മാളത്തിൽ

عَنْ عَبْدِ اللَّهِ بْنِ سَرْجِسَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم نَهَى أَنْ يُبَالَ فِي الْجُحْرِ ‏

അബ്ദില്ലാഹിബ്നു സർജിസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: മാളത്തിൽ മൂത്രമൊഴിക്കുന്നത് നബി ﷺ വിരോധിച്ചിരിക്കുന്നു. (അബുദാവൂദ്)

കെട്ടിനിൽക്കുന്ന വെള്ളത്തിൽ

عَنْ جَابِرٍ، عَنْ رَسُولِ اللَّهِ صلى الله عليه وسلم أَنَّهُ نَهَى أَنْ يُبَالَ فِي الْمَاءِ الرَّاكِدِ ‏.‏

ജാബിര്‍ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: കെട്ടിനിൽക്കുന്ന വെള്ളത്തിൽ മൂത്രവിസർജനം നടത്തുന്നത് നബിﷺ വിരോധിച്ചിരിക്കുന്നു. (മുസ്ലിം:281)

ഖബ്റിൽ

عَنْ عُقْبَةَ بْنِ عَامِرٍ، قَالَ: قَالَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ : … وَمَا أُبَالِي أَوَسَطَ الْقُبُورِ قَضَيْتُ حَاجَتِي أَوْ وَسَطَ السُّوقِ ‏

ഉഖ്ബത്ത ബ്നു ആമിർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഖബ്റുകൾക്ക് നടുവിലാണോ അതല്ല അങ്ങാടി മധ്യത്തിലാണോ ഞാൻ വിസർജിച്ചത് (എന്ന് തുല്യപ്പെടുത്തി പറയുന്നത് ) ഞാൻ പ്രശ്നമാക്കുന്നില്ല. (ഇബ്നുമാജ:1567)

വിസര്‍ജ്ജനം ചെയ്ത വെള്ളത്തിൽ കുളിക്കരുത്

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ‏ :‏ لاَ يَبُولَنَّ أَحَدُكُمْ فِي الْمَاءِ الدَّائِمِ ثُمَّ يَغْتَسِلُ مِنْهُ ‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  നിങ്ങളിൽ ഒരാളും കെട്ടിനിൽക്കുന്ന വെള്ളത്തിൽ മൂത്രമൊഴിക്കുകയും ശേഷം അതിൽ നിന്ന് കുളിക്കുകയും ചെയ്യരുത്. (മുസ്ലിം:282)

കുളിപ്പുരയിൽ മൂത്രമൊഴിക്കരുത്

കുളിക്കാൻ വേണ്ടി മാത്രമായി സംവിധാനിക്കപ്പെട്ട കുളിമുറികളിൽ മൂത്രമൊഴിക്കരുത്.

عَنْ عَبْدِ اللَّهِ بْنِ مُغَفَّلٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ لاَ يَبُولَنَّ أَحَدُكُمْ فِي مُسْتَحَمِّهِ ثُمَّ يَغْتَسِلُ فِيهِ ‏

അബ്ദില്ലാഹ് ബ്നു മുഅഫൽ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  നിങ്ങളിൽ ഒരാൾ തന്റെ കുളിപ്പുരയിൽ മൂത്രമൊഴിക്കുകയും ശേഷം അതിൽ കുളിക്കുകയും ചെയ്യരുത്. (അബൂദാവൂദ്:27)

ജനദൃഷ്ടിയിൽ നിന്നും മറഞ്ഞിരിക്കുക

عَنْ مُغِيرَةَ بْنِ شُعْبَةَ، قَالَ كُنْتُ مَعَ النَّبِيِّ صلى الله عليه وسلم فِي سَفَرٍ فَقَالَ ‏ “‏ يَا مُغِيرَةُ، خُذِ الإِدَاوَةَ ‏”‏‏.‏ فَأَخَذْتُهَا فَانْطَلَقَ رَسُولُ اللَّهِ صلى الله عليه وسلم حَتَّى تَوَارَى عَنِّي فَقَضَى حَاجَتَهُ،

മുഗീറത്ത് ഇബ്നു ശുഅ്ബ  رَضِيَ اللَّهُ عَنْهُ   പറയുന്നു: ഞാൻ നബി ﷺ യോടൊപ്പം ഒരു യാത്രയിലായിരുന്നു. അപ്പോൾ നബി ﷺ പറഞ്ഞു മുഗീറാ തോൽപാത്രം എടുക്കൂ അപ്പോൾ ഞാൻ അത് എടുത്തു. എന്നിൽ നിന്നു മറയുവോളം നബി ﷺ ദൂരെ പോയി നബി ﷺ തൻറെ ആവശ്യം നിർവഹിച്ചു (ബുഖാരി:363)

عَنْ جَابِرٍ، قَالَ خَرَجْنَا مَعَ رَسُولِ اللَّهِ ـ صلى الله عليه وسلم ـ فِي سَفَرٍ وَكَانَ رَسُولُ اللَّهِ ـ صلى الله عليه وسلم ـ لاَ يَأْتِي الْبَرَازَ حَتَّى يَتَغَيَّبَ فَلاَ يُرَى ‏.‏

ജാബിര്‍  رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: ഞങ്ങൾ അല്ലാഹുവിന്റെ തിരുദൂതരോടൊപ്പം ഒരു യാത്ര പുറപ്പെട്ടു. കാണപ്പെടാത്തവിധം ദൂരെ മറയുന്നതുവരെ തിരുനബി വിസർജനം നടത്തുമായിരുന്നില്ല. (ഇബ്നുമാജ:335)

തുറന്നസ്ഥലത്താണ് വിസർജനം നടത്തുന്നതെങ്കിൽ താൻ കാണപ്പെടാതിരിക്കുവോളം ദൂരെപ്പോകലും മറസ്വീകരിക്കലും സുന്നത്താകുന്നു.

വസ്ത്രം ഉയർത്തേണ്ടത്

عَنْ أَنَسٍ، قَالَ : كَانَ النَّبِيُّ صلى الله عليه وسلم إِذَا أَرَادَ الْحَاجَةَ لَمْ يَرْفَعْ ثَوْبَهُ حَتَّى يَدْنُوَ مِنَ الأَرْضِ ‏.‏

അനസ്  رَضِيَ اللَّهُ عَنْهُ   പറയുന്നു: നബി ﷺ മലമൂത്ര വിസർജനം ഉദ്ദേശിച്ചാൽ ഭൂമിയോട് അടുക്കുന്നത് വരെ തന്റെ വസ്ത്രം ഉയർത്തുമായിരുന്നില്ല. (തിർമിദി)

ഇരുന്നാണ് നിർവഹിക്കേണ്ടത്

عَنْ عَائِشَةَ، قَالَتْ مَنْ حَدَّثَكُمْ أَنَّ رَسُولَ اللَّهِ صلى الله عليه وسلم بَالَ قَائِمًا فَلاَ تُصَدِّقُوهُ مَا كَانَ يَبُولُ إِلاَّ جَالِسًا ‏.‏

ആയിശ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ നിന്നുകൊണ്ട് മൂത്രമൊഴിച്ചു എന്ന് വല്ലവരും നിങ്ങളോട് പറഞ്ഞാൽ അയാളെ നിങ്ങൾ സത്യപ്പെടുത്തരുത്. നബി ﷺ ഇരുന്നുകൊണ്ടല്ലാതെ മൂത്രസജനം നടത്തിയിട്ടില്ല. (നസാഇ:29)

നിന്നുകൊണ്ടു മൂത്ര വിസർജനം ആകാവുന്നത് എപ്പോൾ

മാലിന്യം ഏൽക്കുകയില്ലെന്നതിലും നഗ്നത വെളിപ്പെടുകയില്ലെന്നതിലും നിർഭയത്വം ഉണ്ടായാൽ നിന്നുകൊണ്ട് മൂത്രമൊഴിക്കാം.

عَنْ حُذَيْفَةَ، قَالَ رَأَيْتُنِي أَنَا وَالنَّبِيُّ، صلى الله عليه وسلم نَتَمَاشَى، فَأَتَى سُبَاطَةَ قَوْمٍ خَلْفَ حَائِطٍ، فَقَامَ كَمَا يَقُومُ أَحَدُكُمْ فَبَالَ، فَانْتَبَذْتُ مِنْهُ، فَأَشَارَ إِلَىَّ فَجِئْتُهُ، فَقُمْتُ عِنْدَ عَقِبِهِ حَتَّى فَرَغَ‏.‏

ഹുദൈഫ رَضِيَ اللَّهُ عَنْهُ  പറയുന്നു:ഞാനും നബി ﷺ യും നടക്കുകയായിരുന്നു. അപ്പോൾ ഒരു മതിലിന് പിന്നിൽ ഒരു വിഭാഗത്തിന്റെ ചവറുകൾക്കരികിൽ നബി ﷺ ചെല്ലുകയും നിങ്ങളിൽ ഒരാൾ നിൽക്കുന്നതുപോലെ നിൽക്കുകയും മൂത്രമൊഴിക്കുകയും ഉണ്ടായി. അപ്പോൾ ഞാൻ അകന്നുനിന്നു. നബി ﷺ അടുത്ത് വരാൻ എന്നോട് സൂചിപ്പിച്ചപ്പോൾ ഞാൻ അടുത്ത് ചെല്ലുകയും വിരമിക്കുന്നത് വരെ നബി ﷺ യുടെ മടമ്പിന് അരികിൽ ഞാൻ നിൽക്കുകയും ചെയ്തു. (ബുഖാരി:225)

عَنْ بِلاَلِ بْنِ الْحَارِثِ الْمُزَنِيِّ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ كَانَ إِذَا أَرَادَ الْحَاجَةَ أَبْعَدَ ‏.‏

ബിലാൽ ഇബ്നു അൽഹാരിഥി അൽമുസ്നിയ്യ്  رَضِيَ اللَّهُ عَنْهُ വിൽ   നിന്ന് നിവേദനം: അല്ലാഹുവിന്റെ റസൂൽ ﷺ വിസർജനം ഉദ്ദേശിച്ചാൽ ദൂരസ്ഥലത്തേക്ക് പോകുമായിരുന്നു. (ഇബ്നു മാജ:336)

ശൈഖ് ഇബ്നു ഉസൈമീൻ رحمه الله   പറഞ്ഞു: രണ്ട് നിബന്ധനകളോടു കൂടി അത് അനുവദനീയമാണ് : (1) മൂത്രം ( ശരീരത്തിലോ വസ്ത്രത്തിലോ ) തെറിക്കുകയില്ല എന്ന് ഉറപ്പ് വരുത്തുക. (2) ആരും തന്റെ ഔറത്ത് ( നഗ്നത ) കാണുകയില്ല എന്ന് ഉറപ്പ് വരുത്തുക. (فتاوى أركان الإسلام : ٢١١)

വിസർജ്ജന വേളയിൽ സലാം പറയുകയോ മടക്കുകയോ വേണ്ടതില്ല

عَنْ جَابِرِ بْنِ عَبْدِ اللَّهِ، أَنَّ رَجُلاً، مَرَّ عَلَى النَّبِيِّ ـ صلى الله عليه وسلم ـ وَهُوَ يَبُولُ فَسَلَّمَ عَلَيْهِ فَقَالَ لَهُ رَسُولُ اللَّهِ ـ صلى الله عليه وسلم ـ ‏ “‏ إِذَا رَأَيْتَنِي عَلَى مِثْلِ هَذِهِ الْحَالَةِ فَلاَ تُسَلِّمْ عَلَىَّ فَإِنَّكَ إِنْ فَعَلْتَ ذَلِكَ لَمْ أَرُدَّ عَلَيْكَ ‏”‏ ‏.‏

ജാബിർ ബ്നു അബിദുല്ലാഹ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ മൂത്ര വിസർജ്ജനം നടത്തിക്കൊണ്ടിരിക്കെ ഒരാൾ നബി ﷺ ക്ക് അരികിലൂടെ നടന്നു പോവുകയും നബി ﷺ യോട് സലാം പറയുകയും ചെയ്തു. അപ്പോൾ നബി ﷺ അയാളോട് പറഞ്ഞു: ഇതുപോലുള്ള അവസ്ഥയിൽ താങ്കൾ എന്നെ കണ്ടാൽ എന്നോട് സലാം പറയരുത്. കാരണം താങ്കൾ അപ്രകാരം ചെയ്താൽ ഞാൻ താങ്കളുടെ സലാം മടക്കില്ല. (ഇബ്നുമാജ:352)

വലതു കൈ കൊണ്ട് ലിംഗം പിടിക്കരുത്

عَنْ أَبِي قَتَادَةَ،  قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ :‏ لاَ يُمْسِكَنَّ أَحَدُكُمْ ذَكَرَهُ بِيَمِينِهِ وَهُوَ يَبُولُ

അബൂഖത്വാദ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  നിങ്ങളിൽ ഒരാൾ മൂത്ര വിസർജനം നടത്തിക്കൊണ്ടിരിക്കെ തന്റെ വലതു കൈ കൊണ്ട് ലിംഗം പിടിക്കരുത്. (മുസ്ലിം:267)

വലതു കൈ കൊണ്ട് ശുദ്ധിയാക്കരുത്

عَنْ أَبِي قَتَادَةَ،  عَنِ النَّبِيِّ صلى الله عليه وسلم قَالَ ‌‏ إِذَا بَالَ أَحَدُكُمْ فَلاَ يَأْخُذَنَّ ذَكَرَهُ بِيَمِينِهِ، وَلاَ يَسْتَنْجِي بِيَمِينِهِ، وَلاَ يَتَنَفَّسْ فِي الإِنَاءِ ‏

അബൂഖത്വാദ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങൾ മൂത്രിക്കുമ്പോൾ വലതുകൈകൊണ്ട് ലിംഗം സ്പർശിക്കുവാനോ ശൗച്യം ചെയ്യുവാനോ പാടില്ല, പാത്രത്തിൽ ഊതി കുടിക്കുകയും അരുത്. (ബുഖാരി: 154)

ഇടതു കൈ കൊണ്ട് ശുദ്ധിയാക്കുക

عَنْ عَائِشَةَ، قَالَتْ كَانَتْ يَدُ رَسُولِ اللَّهِ صلى الله عليه وسلم الْيُمْنَى لِطُهُورِهِ وَطَعَامِهِ وَكَانَتْ يَدُهُ الْيُسْرَى لِخَلاَئِهِ وَمَا كَانَ مِنْ أَذًى ‏.‏

ആയിശ رَضِيَ اللَّهُ عَنْها പറയുന്നു:നബി ﷺ ശുചീകരണത്തിനും ഭക്ഷണത്തിനും തന്റെ വലതു കയ്യും ശൗച്യം ചെയ്യാനും മറ്റ് മാലിന്യങ്ങൾ വൃത്തിയാക്കാനും ഇടത് കയ്യും ഉപയോഗിച്ചിരുന്നു. (അബൂദാവൂദ്: 33)

വെള്ളം ലഭിക്കാതെ കല്ലോ മറ്റോ ഉപയോഗിക്കുമ്പോൾ

عَنْ سَلْمَانَ، قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: اَ يَسْتَنْجِي أَحَدُكُمْ بِدُونِ ثَلاَثَةِ أَحْجَارٍ

സൽമാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു:  മൂന്നിൽ കുറഞ്ഞ കല്ലുകൾ കൊണ്ട് നിങ്ങളിൽ ഒരാൾ (മലമൂത്ര വിസർജനം) ശുദ്ധി വരുത്തരുത്. (മുസ്ലിം:262)

عَنْ أَبِي هُرَيْرَةَ، يَبْلُغُ بِهِ النَّبِيَّ صلى الله عليه وسلم قَالَ ‏ : إِذَا اسْتَجْمَرَ أَحَدُكُمْ فَلْيَسْتَجْمِرْ وِتْرًا

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിൽ ഒരാൾ ഇസ്തിജ്മാർ ചെയ്താൽ അവൻ ഒറ്റയായി ഇസ്തിജ്മാർ ചെയ്യട്ടെ. (മുസ്ലിം:237)

എല്ലും ചാണകവും ഉപയോഗിക്കരുത്

عَنْ سَلْمَانَ ‏- رضى الله عنه ‏- قَالَ:  لَقَدْ نَهَانَا رَسُولُ اَللَّهِ ‏- صلى الله عليه وسلم ‏- ……. أَنْ نَسْتَنْجِيَ بِرَجِيعٍ أَوْ عَظْمٍ

സൽമാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നിശ്ചയം ചാണകം കൊണ്ടോ അല്ലെങ്കിൽ എല്ല് കൊണ്ടോ വിസർജനം ശുദ്ധിയാക്കുന്നത് നബി ﷺ  ഞങ്ങളോട് വിരോധിച്ചിരിക്കുന്നു. (മുസ്ലിം)

عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏:‏ لاَ تَسْتَنْجُوا بِالرَّوْثِ وَلاَ بِالْعِظَامِ فَإِنَّهُ زَادُ إِخْوَانِكُمْ مِنَ الْجِنِّ ‏

അബ്ദില്ലാഹിബ്നു മസ്ഊദ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മൃഗങ്ങളുടെ കാഷ്ടം കൊണ്ടും എല്ല് കൊണ്ടും നിങ്ങൾ മലമൂത്ര ശുചീകരണം നടത്തരുത്. കാരണം അവ നിങ്ങളുടെ സഹോദരങ്ങളായ ജിന്നുകളുടെ പാഥേയം ആകുന്നു. (തിർമിദി:18)

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: إِنَّهُ سَيَكُونُ فِي هَذِهِ الأُمَّةِ قَوْمٌ يَعْتَدُونَ فِي الطُّهُورِ وَالدُّعَاءِ

നബി ﷺ പറഞ്ഞു: പ്രാർത്ഥനയിലും ശുദ്ധി വരുത്തുന്നതിലും അതിര് വിടുന്ന ഒരു വിഭാഗം ഈ സമുദായത്തിൽ ഉണ്ടാകും, തീർച്ച. (അബൂദാവൂദ്:96)

ഇസ്തിൻജാഇന് ശേഷം കൈ വൃത്തിയാക്കണം

عَنْ أَبِي هُرَيْرَةَ، قَالَ كَانَ النَّبِيُّ صلى الله عليه وسلم إِذَا أَتَى الْخَلاَءَ أَتَيْتُهُ بِمَاءٍ فِي تَوْرٍ أَوْ رَكْوَةٍ فَاسْتَنْجَى ‏.‏…. ثُمَّ مَسَحَ يَدَهُ عَلَى الأَرْضِ ثُمَّ أَتَيْتُهُ بِإِنَاءٍ آخَرَ فَتَوَضَّأَ ‏.‏

അബൂഹുറൈറ رَضِيَ اللَّهُ عَنْهُ പറയുന്നു:നബി ﷺ വിസർജ്ജന സ്ഥലത്തേക്ക് പോയാൽ ഞാൻ നബിക്ക് ഒരു ചെറുപാത്രത്തിലോ തോൽസഞ്ചിയിലോ വെള്ളം കൊണ്ടെത്തിക്കുമായിരുന്നു. അപ്പോൾ നബി ﷺ വെള്ളം കൊണ്ട് ശുദ്ധീകരിച്ചു പിന്നീട് തൻറെ കൈ മണ്ണിൽ തേച്ചു. ശേഷം ഞാൻ നബിക്ക് മറ്റൊരു പാത്രം വെള്ളം കൊണ്ട് വരികയും അവിടുന്ന് വുളൂഅ് ഉണ്ടാക്കുകയും ചെയ്തു. (അബൂദാവൂദ്:45)

ടോയ്ലറ്റിൽ നിന്നും പുറത്ത് കടക്കുമ്പോൾ

عَنْ عَائِشَةَ، رضى الله عنها قَالَتْ: أَنَّ النَّبِيَّ صلى الله عليه وسلم كَانَ إِذَا خَرَجَ مِنَ الْغَائِطِ قَالَ ‏ “‏ غُفْرَانَكَ ‏”‏ ‏.‏

ആയിശ رَضِيَ اللَّهُ عَنْها യിൽ നിന്ന് നിവേദനം: നബി ﷺ മലമൂത്ര വിസർജ്ജനം കഴിഞ്ഞ് പുറത്തു വന്നാൽ ഇപ്രകാരം പറയുമായിരുന്നു:

غُفْرَانَكَ

അല്ലാഹുവേ നിന്നോട് ഞാൻ പാപമോചനം തേടുന്നു. (അബൂദാവൂദ്:30)

ശൈഖ് ഇബ്‌നു ഉഥൈമീൻ  رَحِمَهُ اللَّهُ  പറയുന്നു: വിസർജന സ്ഥലത്ത് നിന്ന് പുറത്തിറങ്ങിയതിന് ശേഷമാണ് ഇത് ചൊല്ലേണ്ടത്. വെളിപ്രദേശത്താണെങ്കിൽ അവൻ ഇരുന്ന് മൂത്രമൊഴിച്ച സ്ഥലത്ത് നിന്ന് മാറിയാൽ ഈ പ്രാർത്ഥന ചൊല്ലുകയാണ് വേണ്ടത്. (ശർഹുൽ മുംതിഅ്)

വിസർജ്ജനം പിടിച്ചുവെച്ച് നമസ്കരിക്കരുത്

عَنْ أَبِي أُمَامَةَ، أَنَّ رَسُولَ اللَّهِ ـ صلى الله عليه وسلم ـ نَهَى أَنْ يُصَلِّيَ الرَّجُلُ وَهُوَ حَاقِنٌ ‏.‏

അബൂ ഉമാമ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: മലമൂത്ര വിസർജ്ജനത്തിന്‌ തോന്നുന്ന സമയങ്ങളിൽ അത്‌ പിടിച്ചുവെച്ച്‌ നമസ്കരിക്കുന്നത്‌ അല്ലാഹുവിന്റെ റസൂൽ ﷺ വിലക്കിയിട്ടുണ്ട്‌. (ഇബ്നു മാജ: 617)

قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏: لاَ صَلاَةَ بِحَضْرَةِ الطَّعَامِ وَلاَ وَهُوَ يُدَافِعُهُ الأَخْبَثَانِ

നബി ﷺ പറഞ്ഞു:ഭക്ഷണം തയ്യാറുള്ളപ്പോഴും മലമൂത്ര വിസർജനത്തിന് ഒരുങ്ങുമ്പോഴും നമസ്കാരമില്ല. (മുസ്‌ലിം: 560)

മൂത്രവിസജ്ജർനം: അലസത കാണിക്കരുത്

عَنِ ابْنِ عَبَّاسٍ، قَالَ مَرَّ النَّبِيُّ صلى الله عليه وسلم بِقَبْرَيْنِ فَقَالَ:‏ إِنَّهُمَا لَيُعَذَّبَانِ، وَمَا يُعَذَّبَانِ فِي كَبِيرٍ أَمَّا أَحَدُهُمَا فَكَانَ لاَ يَسْتَتِرُ مِنَ الْبَوْلِ‏‏.

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ രണ്ടു ഖബ്റുകൾക്കരികിലൂടെ നടന്നു. അപ്പോൾ നബി ﷺ പറഞ്ഞു: തീർച്ചയായും അവർ രണ്ടുപേരും ശിക്ഷിക്കപ്പെടുന്നു. വലിയ(തിന്മ ചെയ്ത)തിലല്ല അവർ രണ്ടുപേരും ശിക്ഷിക്കപ്പെടുന്നത്. ശേഷം നബി ﷺ പറഞ്ഞു: എന്നാൽ അവരിൽ രണ്ടിൽ ഒരാൾ തന്റെ മൂത്രത്തിൽ നിന്ന് (മൂത്രം തിരിച്ച് തെറിക്കുന്നതിൽ നിന്ന്) മറ സ്വീകരിക്കുമായിരുന്നില്ല. (ബുഖാരി:218)

عَنِ ابْنِ عَبَّاسٍ رضي الله عنهما قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: إِنَّ عَامَّةَ عَذَابِ الْقَبْرِ مِنَ الْبَوْلِ فَتَنَزَّهُوا عَنْهُ

ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം:നബി ﷺ പറഞ്ഞു: ക്വബ്ർ ശിക്ഷയിൽ കൂടുതലും മൂത്രത്തിന്റെ (വിഷയത്തിലാണ്). അതിനാൽ നിങ്ങൾ മൂത്രത്തിൽ നിന്ന് ശുദ്ധിയാവുക’. ( ത്വബ്റാനി – സ്വഹീഹുല്‍ ജാമിഅ്:3002)

മലമൂത്ര വിസർജനത്തിനിടയിൽ പരസ്പരം സംസാരിക്കുന്നതിന്റെ വിധി

عَنِ ابْنِ عُمَرَ، أَنَّ رَجُلاً، مَرَّ وَرَسُولُ اللَّهِ صلى الله عليه وسلم يَبُولُ فَسَلَّمَ فَلَمْ يَرُدَّ عَلَيْهِ ‏.

ഇബ്നു ഉമർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ മൂത്രമൊഴിച്ചു കൊണ്ടിരിക്കെ ഒരാൾ അവിടുത്തേക്ക് സലാം പറഞ്ഞു. എന്നാൽ നബി ﷺ അയാളുടെ സലാം മടക്കിയില്ല. (മുസ്‌ലിം: 370)

ഇമാം നവവി رَحِمَهُ اللهُ പറഞ്ഞു: മലമൂത്ര വിസർജനവേളയിൽ സംസാരിക്കുക എന്നത് വെറുക്കപ്പെട്ട മക്റൂഹായ കാര്യമാണ്. ഏതു നിലക്കുള്ള സംസാരവും അപ്പോൾ ഒഴിവാക്കേണ്ടത് തന്നെ. എന്നാൽ അനിവാര്യമായും സംസാരിക്കേണ്ടതായ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടായാൽ അത് ഈ പറഞ്ഞതിൽ നിന്ന് ഒഴിവാണ്. ഉദാഹരണത്തിന് അന്ധനായ ഒരാൾ കിണറ്റിൽ വീഴുമെന്ന് കണ്ടാലോ, വിഷജന്തുകൾ ഒരാളെ ഉപദ്രവിക്കാൻ വരുന്നത് കണ്ടാലോ മറ്റോ അതിനെ കുറിച്ച് അറിയിക്കുന്നതിനായി സംസാരിക്കുന്നത് മക്റൂഹല്ല. മറിച്ച് അത്തരം സംസാരങ്ങൾ നിർബന്ധമായും നിർവ്വഹിക്കേണ്ട വാജിബായ സംസാരത്തിലാണ് ഉൾപ്പെടുക. (ശർഹു മുസ്‌ലിം: 4/65)

ശൈഖ് ഇബ്‌നു ഉഥൈമീൻ رَحِمَهُ اللهُ പറഞ്ഞു: മലമൂത്ര വിസർജന വേളയിൽ സംസാരിക്കുന്നത് ശരിയല്ല. എന്നാൽ – കർമ്മശാസ്ത്ര പണ്ഡിതന്മാർ പറഞ്ഞതു പോലെ – എന്തെങ്കിലും ആവശ്യത്തിനാണ് സംസാരിക്കുന്നതെങ്കിൽ അതിൽ കുഴപ്പമില്ല. ഉദാഹരണത്തിന് ഒരാൾക്ക് വഴി കാണിച്ചു കൊടുക്കുകയോ, നിർബന്ധമായും മറുപടി നൽകേണ്ട എന്തെങ്കിലും കാര്യം ഒരാൾ ചോദിച്ചാൽ അതിന് മറുപടി നൽകുകയോ ചെയ്യുന്നതിൽ തെറ്റില്ല. അതല്ലെങ്കിൽ ഒരാളോട് അത്യാവശ്യമായി എന്തെങ്കിലും സംസാരിക്കാനുണ്ടാവുകയും, അയാൾ പോകാൻ നിൽക്കുകയുമാണെങ്കിൽ അയാളോട് സംസാരിക്കാം. അതുമല്ലെങ്കിൽ വൃത്തിയാക്കുന്നതിന് വെള്ളം ചോദിക്കാം. ഇതൊന്നും തെറ്റില്ലാത്ത കാര്യമാണ്. (ശർഹുൽ മുംതിഅ്: 1/119)

ടോയ്‌ലറ്റിൽ പ്രവേശിക്കുമ്പോൾ തല മറക്കൽ അനിവാര്യമോ?

ശൈഖ് അബ്ദുൽ കരീം ബ്ൻ അബ്ദില്ലാഹ് അൽ ഖുള്വെെർ حَفِظَهُ اللَّهُ പറയുന്നു: ടോയ്‌ലറ്റിൽ പ്രവേശിക്കുമ്പോൾ തല മറക്കൽ അനിവാര്യമായ ഒരു കാര്യമല്ല. അങ്ങനെ തല മറക്കണമെന്ന് പറയാൻ തെളിവൊന്നുമില്ല. ടോയ്ലറ്റിൽ പ്രവേശിക്കുമ്പോൾ തലമറക്കൽ സുന്നത്താണെന്ന് ചില കർമശാസ്ത്ര പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. എന്നാൽ, വാസ്തവത്തിൽ ഈ വിഷയത്തിൽ തെളിവൊന്നും വന്നിട്ടില്ല. ടോയ്‌ലറ്റിൽ പ്രവേശിക്കുമ്പോൾ തലമറക്കൽ സുന്നത്താണെന്ന് തെളിവൊന്നുമില്ലാതെ പറയാൻ പറ്റില്ല. കാരണം, ‘സുന്നത്ത്’ എന്നത് ഒരു മതവിധിയാണ്. ഒരു കാര്യം സുന്നത്താണെന്ന് പറയാൻ കൃത്യമായ തെളിവ് ആവശ്യമാണ്. (https://shkhudheir.com/fatawa/1852653792)

ശൈഖ് സുലൈമാൻ റുഹൈലി حَفِظَهُ اللَّهُ പറയുന്നു: ടോയ്ലറ്റിൽ പ്രവേശിക്കുമ്പോൾ ആരാധനയെന്ന നിലക്കാണ് ഒരാൾ തല മറക്കുന്നതെങ്കിൽ, അത് ബിദ്അത്താണ്. എന്നാൽ, വല്ല ഉപദ്രവത്തിൽ നിന്നുമുള്ള സംരക്ഷണമെന്ന നിലക്കോ മറ്റോ തല മറക്കുന്നതിന് പ്രശ്നമില്ല. (https://youtu.be/QY5u1e9-NCc)

ഖുർആനിന്റെ ആപ്പ് ഉള്ള മൊബൈൽ ഫോൺ പോക്കറ്റിലിട്ട് ടോയ്‌ലെറ്റിൽ പോകാൻ പാടുണ്ടോ?

ശൈഖ് സുലൈമാൻ റുഹൈലി حَفِظَهُ اللَّهُ പറയുന്നു:മൊബൈലിൽ അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ടാകും. എന്നാൽ,അത് മുസ്ഹഫ് അല്ല. ആ മൊബൈലുമായി ഒരാൾക്ക് ഏത് സ്ഥലത്തേക്കും പോകാം. അതിനുള്ളിലുള്ളത് അടച്ച് വെക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് പ്രശ്നമൊന്നുമില്ല. (https://youtu.be/8AgKSZwxGf4)

ശൈഖ് സ്വാലിഹ് അൽ ഫൗസാൻ حَفِظَهُ اللَّهُ പറയുന്നു:ക്വുർആനിന്റെ ആപ്പ് ഉള്ള മൊബൈലുമായി ടോയ്‌ലറ്റിൽ പ്രവേശിക്കുന്നതിന് പ്രശ്നമൊന്നുമില്ല. അത് മുസ്ഹഫ് അല്ല. (https://youtu.be/F15jXfUFTOI)

WhatsApp ലും മറ്റുമായി, ഒരുപാട് സമയം ടോയ്ലെറ്റിൽ ചെലവഴിക്കുന്ന ധാരാളം ചെറുപ്പക്കാരുണ്ട്. അത് അനുവദനീയമാണോ?

ശൈഖ് ഉഥ്മാൻ അൽ ഖമീസ് حَفِظَهُ اللَّهُ പറയുന്നു: ടോയ്ലെറ്റുകൾ പിശാചിന്റെ കേന്ദ്രങ്ങളാണ്. അവിടെയിരുന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കൽ തെറ്റാണ്. അത് ശരിയല്ല. പ്രത്യേകിച്ചും ചില വാട്സപ്പുകളിൽ, ആയത്തുകളും അല്ലാഹുവിന്റെയും നബിﷺയുടെയുമൊക്കെ പേരുകളുണ്ടാവും. അത്പോലെത്തന്നെ, അബ്ദുൽ അസീസ്, അബ്ദുല്ല എന്നിങ്ങനെ അല്ലാഹുവിലേക്ക് ചേർത്തിയ പേരുകളുമുണ്ടാകും. ആവശ്യങ്ങൾ നിർവഹിക്കാനുള്ള സ്ഥലമാണ് ടോയ്ലെറ്റ്. ആവശ്യം കഴിഞ്ഞാൽ ഉടനെ പുറത്തിറങ്ങണം. അത്ര മതി. അതിനാൽ, ഒരുപാട് സമയം ടോയ്ലെറ്റിൽ ചെലവഴിക്കുന്നത് ഒരിക്കലും ശരിയല്ല. (https://youtu.be/Y9G0ivkiNvM)

ടോയ്ലറ്റിൽ വെച്ച് തുമ്മിയാൽ ‘അൽഹംദുലില്ലാഹ്’ ചൊല്ലേണ്ടതുണ്ടോ?

ശൈഖ് ഉഥ്മാൻ അൽ ഖമീസ് حَفِظَهُ اللَّهُ പറയുന്നു: അതെ. നമസ്കാരത്തിലാണെങ്കിലും ടോയ്‌ലറ്റിലാണെങ്കിലും ഒറ്റക്കാണെങ്കിലും ആളുകൾക്ക് ഇടയിലാണെങ്കിലുമൊക്കെ, തുമ്മിക്കഴിഞ്ഞാൽ ‘അൽഹംദുലില്ലാഹ്’ എന്ന് ചൊല്ലുകയാണ് വേണ്ടത്. ………….  ഇനി, ഒരാൾ ടോയ്‌ലറ്റിലാണെങ്കിൽ മനസ്സിലാണ് ഹംദ് ചൊല്ലേണ്ടത്. ഉച്ചത്തിലല്ല. (https://youtu.be/DIjzn4DIeNE)

 

 

kanzululoom.com

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *